ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആരോഗ്യമന്ത്രി വീണാ ജോർജ് ദില്ലിയിലേക്ക്, കേന്ദ്രമന്ത്രി ജെപി നദ്ദയെ കാണാൻ സമയം തേടി; ആശ സമരം ചർച്ചയാകും

  ദില്ലി: ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ദില്ലിയിലെത്തും. രാവിലെ പത്ത് മണിക്ക് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷം കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് 2 നും മൂന്നിനുമിടയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതുന്നത്. 

മുനമ്പം മുഹിയ്യദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റി ഇഫ്താർ മീറ്റ് സഘടിപ്പിച്ചു

   ചട്ടഞ്ചാൽ : മുനമ്പം മുഹിയ്യദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. മാനവ സൗഹാർദ്ദത്തിൻ്റെയും സ്നേഹത്തിൻ്റെയും നിറവിൽ നാട്ടുകാരും വിവിധ മഹൽ നിവാസികളും സാമൂഹിക - സന്നദ്ധ പ്രവർത്തകരും പങ്കാളികളായി. ഇത്തരം സൗഹൃദ സംഗമങ്ങൾ സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്താൻ സഹായിക്കുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

മ്യാൻമറിൽ മരിച്ചവരുടെ എണ്ണം കൂടുന്നു; 1644കടന്നു, 3408പേർക്ക് പരിക്ക്, കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങി നിരവധിപേർ

  ബാങ്കോക്ക്: മ്യാൻമറിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേർക്ക് പരിക്കേറ്റു. 139 പേർ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയിൽ 12 നില കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ 30 മണിക്കൂർ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചു. 

എമ്പുരാന്‍ ഇനി കാണില്ല'; നിരാശനാണെന്ന് രാജീവ് ചന്ദ്രശേഖര്‍

  മോഹന്‍ലാല്‍–പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ താന്‍ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്‍റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ നിലവിലെ തന്‍റെ ധാരണകളുടെ അടിസ്ഥാനത്തില്‍ ചിത്രം കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. സത്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുമെന്നും ഇത്തരത്തിലുള്ള ചലച്ചിത്ര നിര്‍മാണത്തില്‍ താന്‍ അസ്വസ്ഥനാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ല; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

  നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ലെന്ന് ജയില്‍ അധികൃതര്‍. സനാ ജയില്‍ ഇക്കാര്യം അറിയിച്ചതായി സ്ഥിരീകരിച്ച് യെമനിലെ ഇന്ത്യന്‍ എംബസി യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയ്ക്ക് വനിത അഭിഭാഷകയുടെ ദുരൂഹ ഫോണ്‍കോള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് വന്നതോടെയാണ് പ്രതികരണവുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തിയത്. 

വ്യാപക പ്രതിഷേധം; എമ്പുരാന്‍ സിനിമയിലെ സീനുകളില്‍ മാറ്റം വരുത്തും; വില്ലന്‍ കഥാത്രത്തിന്റെ പേര് മാറ്റും

    തിരുവനന്തപുരം: മോഹന്‍ലാല്‍- പൃഥ്വിരാജ് സിനിമ എമ്പുരാന്‍ സിനിമക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ സിനിമയിലെ ചില ഭാഗങ്ങളില്‍ മാറ്റും വരുത്തും. ചില രംഗങ്ങള്‍ മാറ്റാനും ചില പരാമര്‍ങ്ങള്‍ മ്യൂട്ട് ചെയ്യാനുമാണ് ധാരണ. അതേസമയം, നിര്‍മാതാക്കള്‍ തന്നെയാണ് സിനിമയില്‍ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം. ചിത്രത്തില്‍ 17 ലേറെ ഭാഗങ്ങളില്‍ മാറ്റം വരും. കലാപത്തിന്റ കൂടുതല്‍ ദൃശ്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണ ദൃശ്യങ്ങള്‍ എന്നിവയിലും മാറ്റം വരും. വില്ലന്‍ കഥാപാത്രത്തിന്റ പേരും മാറും. എന്നാല്‍ ഇത് റീ സെന്‍സറിങ് അല്ല, മോഡിഫിക്കേഷന്‍ ആണെന്നാണ് വിവരം. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് അധികൃതരുടെ നീക്കം. തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും. രണ്ട് ദിവസം കൊണ്ട് നൂറുകോടി നേടി കുതിക്കുന്നതിനിടെയാണ് എമ്പുരാനെതിരായ രാഷ്ട്രീയവിവാദം ശക്തമാകുന്നത്. എമ്പുരാന്‍ സിനിമക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രവും നേതാക്കളും രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചെന്നുമാണ് ഓര്‍ഗനൈസറിലെ വിമര്‍...

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യ കുറ്റക്കാരി, പ്രസംഗം ജീവനൊടുക്കാന്‍ പ്രേരണയായെന്ന് കുറ്റപത്രം

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യ കുറ്റക്കാരിയെന്ന് കണ്ടെത്തി കുറ്റപത്രം. പിപി ദിവ്യയുടെ പ്രസംഗം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു. പി പി ദിവ്യയാണ് കേസിലെ ഏക പ്രതി. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രണം നടത്തി. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. വീഡിയോ ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലിനെ ഏര്‍പ്പാടാക്കിയത് ദിവ്യ ആണെന്നും സ്വന്തം ഫോണില്‍ നിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും കണ്ടെത്തലുണ്ട്. നവീന്‍ ബാബുവിന്റെ ആത്മഹത്യ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായില്ല. നവീന്‍ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസില്‍ കുറ്റപത്രം ഇന്ന് നല്‍കും. കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രെറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കുന്നത്. 82 സാക്ഷികളാണ് കേസിലുള്ളത്. നാനൂറോളം പേജുകളാണ് കുറ്റപത്രത്തിനുള്ളത്. 166 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

വീണു കിട്ടിയ കാൽ ലക്ഷം രൂപ തിരിച്ചേൽപ്പിച്ചു വിദ്യാർഥികൾ മാതൃകയായി. മുഹമ്മദ്‌ ആഷിഖിനെയും നിഖിലിനെയും പൂർവ്വ വിദ്യാർത്ഥി സംഘടന അനുമോദിച്ചു

  പൈക്ക : പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് പോകവേ വഴിയിൽ വെച്ചു കളഞ്ഞു കിട്ടിയ കാൽ ലക്ഷം രൂപ പ്രധാനാധ്യാപകനെ ഏൽപ്പിച്ച പൈക്ക സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് ആഷിഖിനെയും, നിഖിലിനെയും പൈക്ക സ്കൂളിൽ വെച്ചു വിളിച്ചു ചേർത്ത യോഗത്തിൽ വെച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന അനുമോദിച്ചു. സ്കൂളിൽ നിന്നും അവസാനത്തെ പരീക്ഷയും കഴിഞ്ഞു വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുമ്പോൾ ആണ് കുട്ടികൾക്ക് ഇത്രയും വലിയ തുക റോഡിൽ നിന്നും വീണു കിട്ടുന്നത്. മറ്റൊന്നും ആലോചിച്ചില്ല. ആ രണ്ടു വിദ്യാർഥികൾ ഉടനെ തന്നെ സ്കൂളിലേക്ക് തിരിച്ചു വന്നു തുക ഹെഡ് മാസ്റ്ററെ ഏൽപ്പിക്കുക ആയിരുന്നു. പൈക്കം ക്ഷേത്രോത്സവത്തിന് പോകവേ ചാത്തപ്പാടിയിലെ ജയന്തിയുടെ കയ്യിൽ നിന്നുമാണ് തുക നഷ്ടപ്പെട്ടത്. എടനീർ കേരള ബാങ്കിൽ ലോൺ അടക്കാൻ കരുതി വെച്ചതായിരുന്നു തുക. നാടിനും സ്കൂളിലും അഭിമാനമായ കുട്ടികളെ പൂർവ്വ വിദ്യാർത്ഥി സംഘടന ഉപഹാരം നൽകി ആദരിച്ചു. ഓ. എസ്. എ പ്രസിഡണ്ട് ഗിരി കൃഷ്ണൻ അധ്യക്ഷനായി. ഗ്രാമ പഞ്ചാ. മെമ്പർ ബി ചിത്രകുമാരി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് അബ്ദുൽ റസാഖ് പൈക്ക, വൈസ് പ്രസി. ഹസ്സൈനാർ മിത്തടി, മാനേജർ നിത്യൻ നെല്ലിത്തല, ഓ എസ്...

പൂച്ചക്കാട് സ്കൂട്ടിയിൽ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു

  കാസർകോട്: പള്ളിക്കര പൂച്ചക്കാട് സ്കൂട്ടിയിൽ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചെറുവത്തൂർ കാടങ്കോട് സ്വദേശി എ.പി. മുഹമ്മദ് ഫായിസ്( 23) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സഹപാഠിയായ ചിത്താരി പെട്രോൾ പമ്പിനടുത്തുള്ള റയിസിന് ചെറിയ പരിക്കുണ്ട്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം. മംഗളൂരുവിൽ നിന്ന് സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഫായിസ്. സ്കൂട്ടിയിൽ ലോറിയിടിച്ചപ്പോൾ ഫായിസ് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു ലോറിക്കടിയിൽപെടുകയായിരുന്നു. ഉടൻതന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഫായിസ് മരിച്ചിരുന്നു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മ്യാൻമർ, തായ്‍ലന്റ് ഭൂചലനം: സഹായ ഹസ്തവുമായി ഇന്ത്യ, ദുരിതാശ്വാസത്തിന് 15 ടൺ സാധനങ്ങൾ മ്യാൻമറിലേക്ക് അയച

  ദില്ലി: ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നത്. ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയ സാധനങ്ങളാണ് അയക്കുന്നത്. തായ്‍ലന്റിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ നേരത്തെ തുറന്നിരുന്നു.

മ്യാൻമാറിലെ ഭൂചലനം; നൂറിലധികം പേർ മരിച്ചു, മാൻഡലെ തകർന്നടിഞ്ഞു, ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

  നീപെഡോ: മ്യാന്‍മറിലുണ്ടായ ഭൂചലനത്തിൽ നൂറുകണക്കിന് പേർ മരിച്ചതായി സ്ഥിരീകരണം. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ തകർന്നടിഞ്ഞു. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആറ് പ്രവിശ്യകളിൽ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രധാന ദേശീയ പാതകൾ പലതും മുറിഞ്ഞു മാറിയതായും റിപ്പോർട്ടുകളുണ്ട്. റിക്ട‍ർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാൻമാറിലുണ്ടായത്. 

ചോദ്യപേപ്പർ ചോർച്ച കേസ്: എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന് ജാമ്യം

കൊച്ചി: ചോദ്യപേപ്പർ ചോർന്ന കേസിൽ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ റിമാൻഡിൽ കഴിയുന്ന ഒന്നാംപ്രതി ഷുഹൈബിൻ്റെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു.ഇത് കണക്കിലെടുത്ത താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഷുഹൈബിന് ജാമ്യം അനുവദിച്ചിരുന്നില്ല.തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ചോർത്തിക്കിട്ടിയ ചോദ്യപേപ്പർ ഉപയോഗിച്ചാണ് കോഴിക്കോട് കൊടുവള്ളിയിലെ എംഎസ് സൊലൂഷ്യന്‍സ് എന്ന സ്ഥാപനം പ്രവചന ചോദ്യങ്ങള്‍ നല്‍കിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് മേയില്‍?; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം

  നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് മേയ് മാസത്തില്‍ നടക്കാന്‍ സാധ്യത. മേയ് അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ക്ക് നിര്‍ദേശം നല്‍കി 

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; ഹർജി തള്ളി ഹൈക്കോടതി

  കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റീസ് കെ ബാബുവിന്‍റേതാണ് ഉത്തരവ്. ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന വിജിലൻസ് കോടതി പരാമർശം അനാവശ്യമെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

കിംസ് ഹോസ്പിറ്റലിലെ ഇഫ്താർ സംഗമം ശ്രദ്ധേയമായി; സൗഹാർദ്ദത്തിന് മാതൃകയായി പരിപാടി

  കാസർകോട്: കാസർഗോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസ്) ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. മാനവ സൗഹാർദ്ദത്തിൻ്റെയും സ്നേഹത്തിൻ്റെയും നിറവിൽ വിവിധ സാമൂഹിക - സന്നദ്ധ പ്രവർത്തകർ പങ്കാളികളായി. കിംസ് എം.ഡി ഡോക്ടർ പ്രസാദ് മേനോൻ, ഡോക്ടർ ഉഷാ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ റമദാൻ ഒന്ന് മുതൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി ജീവനക്കാർക്കും വഴിയാത്രക്കാർക്കും സമൂഹ നോമ്പുതുറ സംഘടിപ്പിച്ചുവരുന്നു. വിവിധ മതവിശ്വാസികൾ ഒരുമിച്ചിരുന്ന് നോമ്പുതുറക്കുന്നത് പരസ്പര സൗഹൃദവും സാഹോദര്യവും വളർത്താൻ സഹായിക്കുന്നുവെന്നും എല്ലാവരും സ്നേഹം പങ്കുവെച്ച് ജീവിക്കണമെന്നും ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത ഡോക്ടർ അവിനാശ് കാകുഞ്ച പറഞ്ഞു. കിംസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേശ്വരി അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ സുരേഷ്, നവാസ്, ഷിഫാർ, അഖിൽ, ഷാദിയ, ആനന്ദ്, മാധ്യമ പ്രവർത്തകരായ അബ്ദുൽ മുജീബ് (കെവാർത്ത), വിനയ് കുമാർ, ഗണേഷ്, പൊതുപ്രവർത്തകരായ ഹസൻ ഈച്ചിലിങ്കാൽ, ഷൈൻ തളങ്കര, അമീർ ഏരിയാൽ, മുനീർ ചെമ്മനാട്, ബിനോയ് തോമസ്, ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു. അൻവർ മാങ്ങാടൻ സ്വാഗതവും സിദ്ദിഖ് ചേരങ്കൈ നന്ദിയും...

വെള്ളത്തിനും വൈദ്യുതിക്കും വലിയ വില നല്‍കണം; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

  ഏപ്രില്‍ ഒന്നിന് വൈദ്യുതി– കുടിവെള്ള നിരക്കുകള്‍ കൂടും. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയാണ് വര്‍ധന. ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിച്ച നിരക്കാണിത്. പ്രതിമാസ സര്‍ചാര്‍ജ് യൂണിറ്റിന് ഏഴു പൈസ കൂടാതെയാണ് നിരക്ക് വര്‍ധന. ഫലത്തില്‍ 19 പൈസയുടെ വര്‍ധന. വെള്ളക്കരവും അഞ്ച് ശതമാനം കൂടും. മീനച്ചൂടില്‍ ഏറ്റവും ആവശ്യമായിവരുന്ന  വൈദ്യുതിക്കും വെള്ളത്തിനും ചെലവേറുമെന്ന് ചുരുക്കം.  

വയനാട് പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഹർജി പരിഗണിക്കാതെ സിംഗിൾ ബെഞ്ച്; ഡിവിഷൻ ബെഞ്ചിലേക്ക് വിട്ടു

  കൊച്ചി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുളള ഭൂമി സർക്കാ‍ർ ഏറ്റെടുക്കുന്നതിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിസമ്മതിച്ചു. സമാനഹർജിയിൽ ഡിവിഷൻ ബെഞ്ച് നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതല്ലേയെന്ന് കോടതി ചോദിച്ചു. ഡിവിഷൻ ബെഞ്ചിൽ ഹർജി നിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം താൻ പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് ടി.ആർ രവി വ്യക്തമാക്കി. തുടർന്ന് ഡിവിഷൻ ബെഞ്ചിലേക്ക് വിടാൻ നിർദേശിച്ച് ഹർജി രജിസ്ട്രിക്ക് കൈമാറി.

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു; മാതൃകാ ടൗൺഷിപ്പ് ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

  കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടുകളൊരുങ്ങുന്നു. മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 7 സെൻറ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. ടൗൺഷിപ്പ് നിർമ്മിക്കുന്ന കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിലാണ് മുഖ്യമന്ത്രി പദ്ധതിക്ക് തറക്കല്ലിട്ടത്.

വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് 5 രൂപയാക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

  തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് അഞ്ചു രൂപയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. നിലവില്‍ ഒരു രൂപയാണ് മിനിമം നിരക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെ ബസ് വ്യവസായത്തെ സംരക്ഷിച്ചു കൊണ്ടു പോകാന്‍ കഴിയില്ലെന്നാണ് ബസുടമകളുടെ നിലപാട്. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കൊണ്ടുള്ള സമരം ആരംഭിക്കുന്നതിനു മുന്നോടിയായി ഏപ്രില്‍ മാസത്തില്‍ കാസര്‍കോട് നിന്നു തിരുവനന്തപുരം വരെ വാഹന പ്രചരണ ജാഥ നടത്താനാണ് ബസുടമകളുടെ തീരുമാനം.

ഹാഷിഷ് ഓയിലും കഞ്ചാവുമായി തളങ്കര സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ഒന്നരലക്ഷം രൂപ വില വരുന്ന ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തളങ്കര, വില്ലേജിലെ ബാങ്കോട് സീനത്ത് നഗറിലെ ബി. അഷ്‌കര്‍ അലി (36)യെയാണ് കാസര്‍കോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജെ.ജോസഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ബുധനാഴ്ച രാത്രി കാസര്‍കോട് റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് വച്ചാണ് അറസ്റ്റ്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ നടത്തിയ പരിശോധനയില്‍ 212 ഗ്രാം ഹാഷിഷ് ഓയില്‍ 122 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ അസ്‌കര്‍ അലി ആഴ്ചകളായി നിരീക്ഷണത്തിലായിരുന്നു. കൂട്ടാളികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കൂട്ടിച്ചേര്‍ത്തു.

ഇ.ഡിക്കെതിരെ സമരം കടുപ്പിക്കാന്‍ സി.പി.എം; ‍ രാഷ്ട്രീയ ലാഭമാകുമെന്ന് വിലയിരുത്തല്‍

ഇ.ഡിക്കെതിരെ സമരം കടുപ്പിച്ചാല്‍ രാഷ്ട്രീയ ലാഭമാവുമെന്ന വിലയിരുത്തലില്‍ സി.പി.എം.കൊടകര കുഴല്‍പ്പണക്കേസില്‍ ഇ.ഡിയുടെ കുറ്റപത്രം രാഷ്ട്രീയ താല്പര്യപ്രകാരമെന്ന് ജനങ്ങളെ എളുപ്പം ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് ഇ.ഡിക്കെതിരെ സി.പി.എം നീങ്ങുന്നത്. ബി.ജെ.പി കൂട്ടുകെട്ടെന്ന ആക്ഷേപത്തെ മറികടക്കാന്‍ കൊടകരക്കേസ് സഹായകരമാവുമെന്ന് സി.പി.എം വിലയിരുത്തുന്നു. ​​ഇഡിയെ രാഷ്ട്രീയം കളിക്കുകയാണെന്ന് പലതവണ സിപിഎം ആരോപിച്ചിട്ടുണ്ട്. കരുവന്നൂരില്‍ സിപിഎം നേതാക്കളെ പ്രതികളാക്കിയത് ഈ ലക്ഷ്യത്തിലാണെന്നാണ് സിപിഎം വാദം. എന്നാല്‍ സഹകരണ മേഖലയിലെ തട്ടിപ്പ് വ്യാപകമായതിനാല്‍ സിപിഎമ്മിന് അത് സാധൂകരിക്കാനോ തെളിയിക്കാനോ കഴിഞ്ഞിട്ടില്ല. ബിജെപിയെ സഹായിക്കുകയും എതിരാളികളെ ഇല്ലാതാക്കുകയും ചെയ്യുകയാണ് ഇഡിയുടെ ദൗത്യമെന്നാണ് സിപിഎം നിലപാട്.

മുണ്ടക്കൈ-ചൂരൽമല മാതൃകാ ടൗൺഷിപ്പിന് ഇന്നു തറക്കല്ലിടും; ഉദ്ഘാടനം മുഖ്യമന്ത്രി

  ജൂലൈ 30ന് സർവതും നഷ്ടപ്പെട്ട മുണ്ടകൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള മാതൃകാ ടൗൺഷിപ്പിന് ഇന്നു തറക്കല്ലിടും. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ വൈകീട്ട് നാലിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടൽ നിർവഹിക്കും. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളായ വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, വയനാട് എം.പി പ്രിയങ്കാ ഗാന്ധി തുടങ്ങിയവരും പങ്കെടുക്കും. ദുരന്തത്തിനും എട്ടു മാസങ്ങൾക്ക് ശേഷമാണ് ടൗൺഷിപ്പ് നിര്‍മാണത്തിന് തുടക്കമിടുന്നത്.  എൽസ്റ്റണിലെ 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലില്‍ 1,000 ചതുരശ്ര അടിയിലാണ് വീടു നിർമിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍വഹിക്കുക. മൂന്നു ഘട്ടങ്ങളിലായി 402 കുടുംബങ്ങൾക്കാണ് ടൗൺഷിപ്പിൽ വീടൊരുങ്ങുക. അംഗൻവാടി, കമ്മ്യൂണിറ്റി സെന്റർ, പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങിയവയും ടൗൺഷിപ്പിലുണ്ടാകും.

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുന്‍ മന്ത്രി കെ ബാബുവിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

  കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇഡി ബാബുവിനെതിരെ കേസ് എടുത്തത്. 2007 നും 2016നും ഇടയില്‍ ബാബു അനധികൃതമായി 25.80 ലക്ഷം രൂപ സമ്പാദിച്ചുവെന്നാണ് ഇഡി കണ്ടെത്തല്‍. നേരത്തെ ഈ സ്വത്തും ഇഡി കണ്ടു കെട്ടിയിരുന്നു. ഇഡി നടപടിക്കെതിരെ ബാബു ഫയല്‍ ചെയ്ത ഹര്‍ജി  കോടതിയുടെ പരിഗണനയിലാണ്. കുറ്റപത്രത്തിന്‍റെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കുമെന്ന് ബാബു അറിയിച്ചു.

ബിജെപി പ്രവര്‍ത്തകന്‍ ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ച കേസ്; പ്രതികളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

കാസര്‍കോട്: ബിജെപി പ്രവര്‍ത്തകന്‍ അണങ്കൂര്‍ ജെപി കോളനിയിലെ ജ്യോതിഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ നാലു പ്രതികളെയും കോടതി വെറുതെ വിട്ടു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ റഫീഖ്, ഹമീദ്, സാബിര്‍, അഷ്‌റഫ് എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് കെ പ്രിയ വെറുതെ വിട്ടത്. തളങ്കരയിലെ സൈനുല്‍ ആബിദ് വധക്കേസിലെ പ്രതിയായിരുന്നു ജ്യോതിഷ്. 2017 ആഗസ്ത് 10 നാണ് ജ്യോതിഷിനെ സംഘം കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ അണങ്കൂര്‍ ക്ഷേത്രത്തിന് സമീപം വച്ച് കാറിലെത്തിയ സംഘം അക്രമിക്കുകയായിരുന്നു. ബൈക്കില്‍ ഇടിച്ച് വീഴ്ത്തിയശേഷം വാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 47 സക്ഷികളെ കോടതി വിസ്തരിച്ചു. സാക്ഷിമൊഴികളിലെ വൈരുദ്ധ്യവും പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകളിലെ പൊരുത്തക്കേടും പ്രതികളെ വെറുതെ വിടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. പ്രതികള്‍ക്കുവേണ്ടി അഡ്വ. വിനോദ്കുമാര്‍, അഡ്വ. സാക്കിര്‍ അഹമ്മദ്, അഡ്വ. മുഹമ്മദ്, അഡ്വ. ശരണ്യ എന്നിവര്‍ ഹാജരായി. സൈനുല്‍ ആബിദ്, ചൂരി റിഷാദ് വധക്കേസുകളിലടക്കം നിരവധി പ്രമാദമായ കേസുകളില്‍ പ്രതിയായിരുന്നു ജ്...

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര വിജിഎഫ് വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് വിജിഎഫ് (വയബിലിറ്റി ​ഗ്യാപ് ഫണ്ട്) വാങ്ങാൻ സംസ്ഥാന സർക്കാറിന്റെ തീരുമാനം. കേന്ദ്രം മുന്നോട്ട് വച്ച തിരിച്ചടവ് വ്യവസ്ഥയിൽ കടുത്ത പ്രതിഷേധം നിലനിൽക്കെയാണ് തീരുമാനം. 818 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ അനുവദിക്കുന്നത്. തുറമുഖം ഉണ്ടാക്കുന്ന ലാഭം കൂടി കണക്കിലെടുത്ത് പലിശ സഹിതം വായ്പ തിരിച്ചടക്കണമെന്നാണ് നിര്‍ദേശം. വായ്പാ വ്യവസ്ഥ ഒഴിവാക്കണമെന്ന കേരളത്തിന്‍റെ ആവര്‍ത്തിച്ചുള്ള ആവശ്യം കേന്ദ്രം തള്ളിയിരുന്നു.

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളില്ല; കേന്ദ്രം ഹൈക്കോടതിയില്‍

  കൊച്ചി: മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ പുനക്രമീകരിക്കുമെന്നും ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഉള്‍പ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വായ്പയില്‍ ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്പയായി കണക്കാക്കും. ദുരന്ത ബാധിതര്‍ക്ക് വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശയുണ്ടോയെന്നായിരുന്നു കേന്ദ്രത്തോട് ഹൈക്കോടതിയുടെ ചോദ്യം. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശ ഈടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി. അങ്ങനെയെങ്കില്‍ വായ്പയെടുത്ത ദുരന്ത ബാധിതര്‍ക്ക് എന്ത് ഗുണമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. വായ്പ പുനക്രമീകരണത്തില്‍ കേന്ദ്രത്തോട് കടുത്ത അതൃപ്തി ഹൈക്കോടതി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി.

സലാലയില്‍ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു

  ഒമാന്‍: സലാലയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാസര്‍കോട് കളനാട് ചാത്തങ്കൈ സ്വദേശി ദാമോദരന്റെ മകന്‍ ജിതിന്‍ മാവില (30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ സാദ ഓവര്‍ ബ്രിഡ്ജില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം. ഉടനെ സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരിച്ചു. സിവില്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു ജിതിന്‍. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജൂണില്‍ വിവാഹം നടക്കാനിരിക്കെയാണ് മരണം. നടപടികള്‍ പൂര്‍ത്തികരിച്ചശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി സലാല ഔക്കത്ത് യൂണിറ്റ് പ്രസിഡന്റ് സുനില്‍ നാരായണന്‍ അറിയിച്ചു.

റാഗിങ് തടയാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി; ഹൈക്കോടതിയില്‍ ഇന്ന് പരിഗണിക്കും

  കൊച്ചി: സംസ്ഥാനത്ത് റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റാഗിംഗ് ചട്ട പരിഷ്കാരത്തിനായി കർമ്മ സമിതി രൂപീകരണത്തിനുള്ള കരട്, സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. കേരള ലീഗൽ സർവ്വീസസ് അതോറിറ്റിയാണ് ഹർജി നൽകിയിട്ടുള്ളത്. ഹർജിയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും , പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മരിച്ച സിദ്ധാർത്ഥന്റെ അമ്മ ഷീബയും നൽകിയ കക്ഷി ചേരൽ അപേക്ഷകൾ കോടതി അംഗീകരിച്ചിരുന്നില്ല. കർമ്മ സമിതി രൂപീകരണം ഉടൻ നടപ്പാക്കണമെന്ന് കഴിഞ്ഞയാഴ്ച്ച ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. അപേക്ഷകർക്ക് കർമ്മസമിതിയ്ക്ക് മുൻപിൽ വിവരങ്ങൾ ധരിപ്പിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സ്‌കൂട്ടര്‍ പാലത്തിനു മുകളില്‍ നിര്‍ത്തിയിട്ട നിലയില്‍

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാസര്‍കോട്, ചൗക്കിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും തളങ്കര, തെരുവത്തെ കുഞ്ഞിക്കോയ തങ്ങളുടെ മകനുമായ സയ്യിദ് സക്കറിയ (21)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി സക്കറിയയുടെ സ്‌കൂട്ടി ചന്ദ്രഗിരി പാലത്തില്‍ നിറുത്തിയ നിലയില്‍ കണ്ടെത്തിയതോടെയാണ് പുഴയില്‍ ചാടിയതായുള്ള സംശയം ഉയര്‍ന്നത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും രാത്രിയായതിനാല്‍ കണ്ടെത്താന്‍ കഴിയാതെ മടങ്ങി. ബുധനാഴ്ച രാവിലെ ചെമ്മനാട് ജമാഅത്ത് പള്ളിക്കു സമീപത്ത് പുഴയില്‍ വള്ളിപടര്‍പ്പുകള്‍ക്ക് ഇടയില്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരക്കെടുത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നഗരത്തില്‍ പഴം-പച്ചക്കറി വില്‍പ്പന നടത്തി വരികയായിരുന്നു സക്കറിയയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: അറഫാത്ത്, സൈനുല്‍ ആബിദ്, റഹ്‌മത്ത് ബീവി. സക്കറിയയുടെ മരണത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

വയനാട് ഉരുൾപ്പൊട്ടൽ; 530 കോടി രൂപ കേരളത്തിന് നൽകി, 36 കോടി കേരളം ഇതുവരെ ചെലവഴിച്ചിട്ടില്ല- അമിത് ഷാ

ന്യൂഡൽഹി: മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ 530 കോടി രൂപ കേരളത്തിന് നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുനരധിവാസത്തിനായി 2,219 കോടിരൂപയാണ് കേരളം ആവശ്യപ്പെട്ടത്. അതിൽ 530 കോടി രൂപ ഇതുവരെ നൽകിയെന്ന് അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി. തുടർസഹായം മാനദണ്ഡങ്ങൾ അനുസരിച്ച് നൽകുമെന്നും അമിത് ഷാ പറഞ്ഞു.

ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്, 4 ഡിഗ്രി വരെ ചൂട് ഉയരാം; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയര്‍ന്ന താപനില ഇന്നും നാളെയും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 38°C വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിച്ചിട്ടുണ്ട്. 

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍

  മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ 26 കോടി രൂപ കെട്ടിവച്ചു മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. 26 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവച്ചാണ് ഔദ്യോഗിക ഏറ്റെടുക്കല്‍. മറ്റന്നാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടും. വയനാട് എംപി പ്രിയങ്കാഗാന്ധി ചടങ്ങില്‍ പങ്കെടുക്കും. ഭൂമി ഏറ്റെടുക്കലിന് ഹൈക്കോടതി അനുമതി ലഭിച്ചതോടെയാണ് നടപടികള്‍ വേഗത്തിലായത്. 26 കോടി രൂപ കോടതിയില്‍ കെട്ടിവച്ചതോടെ ഔദ്യോഗികമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി. ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിയേണ്ടി വരുന്ന എസ്റ്റേറ്റിലെ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘ ശ്രീ പറഞ്ഞു. കോടതിയില്‍ പണം കെട്ടിവെക്കണമെന്ന ഉത്തരവ് ലഭിച്ചതിന് പിന്നാലെ തന്നെ പണം അടച്ചുവെന്നും കലക്ടര്‍ വ്യക്തമാക്കി. തുടര്‍ന്ന് എല്‍സ്റ്റ...

പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോർഡ്: ഹൈക്കോടതി വിലക്ക് മറികടക്കാൻ ചട്ടഭേദഗതി, അടുത്ത സഭാ സമ്മേളനത്തിൽ അവതരിപ്പിക്കും

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോർഡുകൾക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ ചട്ടഭേദഗതിക്ക് ഒരുങ്ങി സർക്കാർ. നിയമവിധേയമായ സാമഗ്രികൾ ഉപയോഗിച്ച് ഹൈക്കോടതി വിധിയുടെ അന്തസത്ത കൂടി ഉൾക്കൊണ്ട് ബോർഡുകൾ വെക്കാൻ നിയമഭേഗതി പരിഗണനയിലാണെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. ചെറിയ ഫീസും പരിഗണനയിലുണ്ട്.. കക്ഷി ഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികൾ ഹൈക്കോടതി വിധിയുടെ ചൂടേറ്റുവാങ്ങിയതിന് പിന്നാലെയാണ് സർക്കാർ മുൻകയ്യെടുത്ത് ചട്ട ഭേദഗതി വരുന്നത്. പ്രചരണ ബോർഡുകൾ സ്ഥാപിക്കുന്ന അടക്കമുള്ള ജനാധിപത്യാവശ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിയമനിർമ്മാണ നടത്തണം എന്ന് ഭരണ നിരയിൽ നിന്ന് ഇ കെ വിജയന്റെ ശ്രദ്ധക്ഷണിക്കൽ. കോടതി വിധിയുടെ അന്തസത്ത ഉൾക്കൊണ്ട് ഭേദഗതി കൊണ്ട് വരുമെന്നും അത് ബന്ധപ്പെട്ട വകുപ്പുകളുടെ പരിഗണനയിലാണെന്നും മന്ത്രി. 

എം.ആർ.അജിത് കുമാറിന് ക്ലീൻചിറ്റ്; സ്ഥാനക്കയറ്റത്തിനുള്ള തടസങ്ങള്‍ നീങ്ങി

  എഡിജിപി എം.ആർ. അജിത് കുമാറിന്  ക്ലീൻചിറ്റ് നൽകിക്കൊണ്ടുള്ള  വിജിലൻസ് റിപ്പോർട്ട് ഡയറക്ടർ യോഗേഷ് ഗുപ്ത സർക്കാരിന് കൈമാറി. അനധികൃത സ്വത്ത് സമ്പാദനം, ഫ്ലാറ്റ് വാങ്ങൽ, സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പങ്കുപറ്റൽ തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അന്വേഷണം. ക്ലീൻചിറ്റ് റിപ്പോർട്ട് സർക്കാറിന് ലഭിച്ചതോടെ അജിത് കുമാറിന്റെ ഡിജിപി ആയിട്ടുള്ള സ്ഥാനക്കയറ്റത്തിന് തടസങ്ങള്‍ മാറി.

പൂരം കലക്കലിലെ അന്വേഷണത്തിൽ മന്ത്രി കെ രാജന്റെ മൊഴിയെടുക്കും; നിയമസഭാ സമ്മേളനം കഴിഞ്ഞ് മൊഴി നൽകുമെന്ന് മന്ത്രി

  തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണത്തിൽ സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്റെ മൊഴിയെടുക്കും. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിന്റെ വീഴ്ചയെ കുറിച്ച് സംസ്ഥാന പൊലീസ് മേധാവി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥർ മന്ത്രിയോട് സമയം തേടിയിട്ടുണ്ട്. മൊഴി നൽകാൻ പ്രയാസമില്ലെന്ന് മന്ത്രി മാധ്യമങ്ങളോടും പറഞ്ഞു. 

എംപിമാരുടെ ശമ്പളം കൂട്ടി; ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധന

  ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ശമ്പളം, ദിവസ അലവൻസ്, പെൻഷൻ, അധിക പെൻഷൻ എന്നിവ വർധിപ്പിക്കുന്നതാണ് ഉത്തരവ്‍. എം.പിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1.24 ലക്ഷമായും ദിവസ അലവൻസ് 2,000 രൂപയിൽ നിന്ന് 2,500 രൂപയായും ഉയർത്തി. പ്രതിമാസ പെൻഷൻ 25,000 രൂപയിൽ നിന്ന് 31,000 രൂപയായും പരിഷ്കരിച്ചു. 2023 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ്.

കാസർകോട് ഐ എം എ സി എം ആശുപത്രിയിൽ ലോക ക്ഷയ രോഗ ദിനം ആചരിച്ചു

  ചെർക്കള:കാസർകോട് ഐ എം എ ലോക ക്ഷയരോഗ ദിനം സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ ആചരിച്ചു. ഐ എംഎ കാസർകോട് യൂനിറ്റ് പ്രസിഡൻ്റ് ഡോ:ഹരികിരണൻ ടി ബങ്കേര പരിപാടി ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ:മൊയ്തിൻ ജാസിറലി അദ്ധ്യക്ഷം വഹിച്ചു. ഡോ:അഞ്ുഷ ജോസ് ദിനാചരണം സന്ദേശം നൽകി മുഖ്യ പ്രഭാഷണം നടത്തി. ഡോ:അനൂപ്.എസ്,ഡോ:ഹരിത പിള്ള,ഡോ:അനീസ, ഡോ:റിയാസ്,ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ:അശ്വിൻ,പബ്ലിക്ക് റിലേഷൻസ് ഓഫീസർ ബി.അഷ്റഫ്,ജിആർഒ എം.വി ധനരാജ് എന്നിവർ പ്രസംഗിച്ചു.

മികച്ച വില്ലേജ് ഓഫിസർ ജയപ്രകാശ് ആചാര്യയെ അനുമോദിച്ചു സന്ദേശം ലൈബ്രറി

  മൊഗ്രാൽപുത്തൂർ - കാസറഗോഡു ജില്ലയിലെ മികച്ച വില്ലജ് ഓഫീസറയായി തെരഞ്ഞെടുത്ത കുഡ്ലുവില്ലേജ് ഓഫീസർ ജയപ്രകാശ് ആചാര്യയെ ചൗക്കി സന്ദേശം ഗ്രന്ഥാലയം അനുമോദിച്ചു. ചടങ്ങിൽ ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.എ. കരീം അധ്യക്ഷത വഹിച്ചു. അഹമ്മദ് ചൗക്കി, സുലൈമാൻ തോരവളപ്പ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്.എച്ച് ഹമീദ് സ്വാഗതവും സംഘടനാ സെക്രട്ടറി സലീം സന്ദേശം നന്ദിയും പറഞ്ഞു. ജയപ്രകാശ് ആചാര്യ മറുപടി പ്രസംഗം നടത്തി.

ഇഫ്താർ ഇഷ്ക്ക്

  തിരൂർ. വേൾഡ് ഇസ്മായിൽ കൂട്ടായ്മ കേരള സംസ്ഥാന കമ്മിറ്റി നിർധനരായ ഇസ്മായിൽമാർക്കുള്ള റംസാൻ കിറ്റ് വിതരണം ചെയ്തു. ഇസ്മായിൽ എന്ന് പേരുള്ളവരുടെ കൂട്ടായ്മയായ വേൾഡ് ഇസ്മായിൽ കൂട്ടായ്മ 2019ഇൽ ആണ് പ്രവർത്തനം ആരംഭിച്ചത്. ഇസ്മായിൽ എന്ന് പേരുള്ളവരുടെ സർവ്വോമുഖമായ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇസ്മായിൽ കൂട്ടായ്മയുടെ 8 ജില്ലകൾക്കുള്ള കിറ്റ് വിതരണം തിരൂർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ഇഫ്താർ ഇഷ്ക്ക് എന്ന് നാമകരണം ചെയ്ത പരിപാടി സംസ്ഥാന പ്രസിഡണ്ട് ഇസ്മായിൽ അമ്പാട്ട്ന്റെ അധ്യക്ഷതയിൽ ഇസ്മായിൽ അരക്കുപറമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലകൾക്കുള്ള കിറ്റ് വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി ഇസ്മായിൽ മുതുകുറ്റി സംസ്ഥാന ട്രഷറർ ഇസ്മായിൽ പുല്ലൂർ എന്നിവർ ചേർന്ന് നടത്തി. ചടങ്ങിൽ ഇസ്മായിൽ കാവന്നൂർ, ഇസ്മായിൽ വേങ്ങര, ഇസ്മായിൽ പുറത്തൂർ, ഇസ്മായിൽ നിസാമി, ഇസ്മായിൽ കടപ്പുറം, ഇസ്മായിൽ പാറക്കടവ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇസ്മായിൽ കൂട്ടായ്മയുടെ തൃശ്ശൂർ ജില്ല സംഗമം ഏപ്രിൽ 13ന് ഞായറാഴ്ച ചാവക്കാട് വെച്ച് നടക്കുന്നതാണ്.

റംസാൻ കിറ്റും, ചികിൽസാ ധനസഹായവും നൽകി ബോവിക്കാനം വാർഡിൽ മുസ്ലിംലീഗ് റിലീഫ് സംഘടിപ്പിച്ചു

  ബോവിക്കാനം:മുളിയാർ പഞ്ചായത്ത് ബോവിക്കാനം പന്ത്രണ്ടാം വാർഡ് മുസ്ലിം  ലീഗ് കമ്മിറ്റി റംസാൻ റിലീഫ് സംഘടിപ്പിച്ചു. 75 കുടുംബങ്ങൾക്കുള്ള റംസാൻ കിറ്റുകൾ ഉദുമ മണ്ഡലം ജനറൽ സെക്രട്ട റികെ.ബി.മുഹമ്മദ് കുഞ്ഞി യും ചികിൽസാ ധനസഹായം പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.അബുബക്കറും വാർഡ് കമ്മിറ്റിക്ക് കൈമാറി വിതരണോദ്ഘാടനം നിർവ്വഹിച്ചു.വാർഡ് പ്രസിഡണ്ട് കെ.അബ്ദുൽ ഖാദർ കുന്നിൽഅദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ബി.ഹംസ പന്നടുക്കംസ്വാഗതം പറഞ്ഞു. ഖാലിദ് ബെള്ളിപ്പാടി, മൻസൂർ മല്ലത്ത് , മുക്രി അബ്ദുൽ ഖാദർ,ബി.എ മുഹമ്മദ് കുഞ്ഞി ,മണയം കോട് മൊയ്തുസംബന്ധിച്ചു.

പി വി അൻവറിന് ആശ്വാസം, ഫോൺ ചോർത്തലിൽ നേരിട്ട് കേസെടുക്കാനാവുന്ന കുറ്റങ്ങൾ കണ്ടെത്തിയില്ലെന്ന് പൊലീസ്

  മലപ്പുറം: ഫോൺ ചോർത്തൽ വിവാദത്തിൽ പി വി അൻവറിന് ആശ്വാസം. പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. അൻവറിനെതിരായ ആരോപണത്തിൽ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. കേസെടുക്കാനാകുന്ന കുറ്റകൃത്യങ്ങൾ ബോധ്യപ്പെട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

ലഹരിവിരുദ്ധ പോരാട്ടം: മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

  ലഹരിവ്യാപനം നേരിടുന്നതിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എക്സൈസ്,  സാമൂഹ്യക്ഷേമ, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരും  യോഗത്തിൽ പങ്കെടുക്കും . ചീഫ് സെക്രട്ടറിയും പൊലീസിലെയും എക്സൈസിലെയുംഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും .  സംയുക്തമായി ലഹരിയെ എങ്ങനെ പ്രതിരോധിക്കാം എന്നാവും യോഗം പ്രധാനമായും ചർച്ച ചെയ്യുക. ലഹരി വിരുദ്ധ ക്യാംപെയിൻ യോഗത്തിൽ ചർച്ചയാവും . പൊലീസും എക്സൈസും കർമപദ്ധതി യോഗത്തിൽ അവതരിപ്പിക്കും. 

രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍

  ബിജെപിയുടെ നേതൃസ്ഥാനത്ത് ഇനി പുതിയ മുഖം. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കോര്‍ കമ്മറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പേര് നിര്‍ദേശിച്ചത്. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ നിന്ന് 3 തവണ രാജ്യസഭയിലെത്തി. രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിന്‍റെ മുഖമായാണ് ദേശീയ നേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്.

കാഞ്ഞങ്ങാട്ടെ ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

  കാസര്‍കോട്: കാഞ്ഞങ്ങാട്ടെ നഴ്‌സിങ് സ്ഥാപനത്തിലെ ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പാണത്തൂര്‍ സ്വദേശിനി ചൈതന്യ(21)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സിയിലിരിക്കെയാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് വിദ്യാര്‍ഥിനി മന്‍സൂര്‍ ആശുപത്രിയുടെ നഴ്‌സിങ് സ്ഥാപന ഹോസ്റ്റലില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസീക പീഡനത്തെ തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം. തുടര്‍ന്ന് മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളും വിവിധ സംഘടനകളും ആശുപത്രിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സദാനന്ദന്റെയും ഓമനയുടെയും മകളാണ്. സഹോദരന്‍: രാംകുമാര്‍.

ചങ്ങാതിക്കൂട്ടം ചാരിറ്റബ്ൾ സൊസൈറ്റി റമളാൻ റിലീഫിന്റെ ഭാഗമായി ഉസ്താദ്മാർക്കുള്ള വസ്ത്ര വിതരണം നടത്തി

  ഉദ്ഘാടനം സാമൂഹ്യ പ്രവർത്തകൻ മസൂദ് ബോവിക്കാനം ഹെൽപ് സ്‌ക്വാഡ് ക്യാപ്ടൻ ജമാൽ അമ്മങ്കോട്, വൈസ് ക്യാപ്ടൻ ഷാഫി കൊല്ല്യ എന്നിവർക്ക് നൽകി നിർവഹിച്ചു, അഷറഫ് മുതലപ്പാറ അധ്യക്ഷത വഹിച്ചു, ശംസുദ്ധീൻ തങ്ങൾ ദുആ നേതൃത്വം നൽകി കലാം പള്ളിക്കാൽ, ഹംസ മുതലപ്പാറ, അഷ്റഫ് പന്നടുക്കം , അഷറഫ് വളപ്പിൽ, EC ഹനീഫ, ബഷീർ മുതലപ്പാറ, ഷാഫി കൊല്ല്യ, റിഷാദ് അഹമ്മദ്,ബദറുദ്ധീൻ അമ്മങ്കോട് നിസാം, തസ്‌ലീം എന്നിവർ സംബന്ധിച്ചു, സെക്രട്ടറി ജമാൽ സ്വാഗതം പറഞ്ഞു അബ്ദുള്ളകുഞ്ഞി മുതലപ്പാറ നന്ദി പറഞ്ഞു

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ട്

 സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ട് സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെലോ അലര്‍ട്ട് നിലവിലുള്ളത്. വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്."

മണ്ഡലപുനർനിർണയം 2056വരെ മരവിപ്പിക്കണമെന്ന് ചെന്നൈ സമ്മേളനം, പാർലമെന്‍റിൽ യോജിച്ച് എതിര്‍ക്കുമെന്ന് സ്റ്റാലിന്‍

  ചെന്നൈ:മണ്ഡല പുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന് സ്റ്റാലിന്‍ വെളിച്ചുചേര്‍ത്ത ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും മുഖ്യമന്ത്രിമാരും പാർട്ടി പ്രതിനിധികളും ഒന്നിച്ച് രാഷ്‌ട്രപതിയെ കാണും.എംപിമാർ അടങ്ങുന്ന കോർ കമ്മിറ്റി രൂപീകരിക്കും.മണ്ഡലപുനർനിർണയ നീക്കം പാർലമെന്‍റില്‍ യോജിച്ച് തടയും.ജനാധിപത്യവും ഫെഡറൽ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടം. ഇത് ചരിത്രദിനമാണെന്നും സ്റ്റാലിൻ പറഞ്ഞു.ചെന്നൈ യോഗത്തിൽ 13 പാർട്ടികൾ പങ്കെടുക്കുന്നുണ്ട്.കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിനെത്തി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ; സുപ്രിം കോടതി നിയോഗിച്ച പുതിയ മേല്‍നോട്ട സമിതിയുടെ ആദ്യ പരിശോധന ഇന്ന്

  സുപ്രിം കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച പുതിയ മേല്‍നോട്ട് സമിതിയുടെ ആദ്യത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധന പുരോഗമിക്കുന്നു. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജയിന്‍ അധ്യക്ഷനായ പുതിയ ഏഴംഗസമിതിയാണ് പരിശോധനയ്ക്ക് എത്തുന്നത്. കേരള,തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധികളും, ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂരിലെ ഗവേഷണ ഉദ്യോഗസ്ഥനും, ഡല്‍ഹിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥനും സംഘത്തില്‍ അംഗങ്ങളാണ്. കാലവര്‍ഷത്തിനു മുന്‍പും, കാലവര്‍ഷ സമയത്തും അണക്കെട്ടില്‍ ആവശ്യമായ പരിശോധന നടത്തേണ്ടത് പുതിയ സമിതിയാണ്. അണക്കെട്ടിലേ പരിശോധനയ്ക്കുശേഷം ഉച്ചകഴിഞ്ഞ് കുമളിയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.

ആശാ വർക്കർമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; സമരം നടത്തുന്നവരുടെ ആരോഗ്യനിലയിൽ ആശങ്ക

  തിരുവന്തപുരം: ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് നാൽപ്പത്തിയൊന്നാം ദിവസം. മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസും തുടരുകയാണ്. കേരള ആശ ഹൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആർ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

ഇന്ന് മുതൽ 3 ദിവസം ജാഗ്രത വേണം; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴ, ശക്തമായ കാറ്റിനും സാധ്യത

  തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 25-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലേറ്റ് അപകടങ്ങൾ കൂടുന്നതിനാൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റി

  തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റി. സെന്‍ട്രല്‍ ലേബര്‍ കമ്മിഷണറുമായി യൂണിയനുകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം . വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു. പണിമുടക്ക് ഒഴിവാക്കാൻ ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ച നേരത്തെ പരാജയപ്പെട്ടിരുന്നു. പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കൽ, ജീവനക്കാരുടെ റിക്രൂട്മെന്റ്, പെർഫോമൻസുമായി ബന്ധപ്പെട്ട് നൽകുന്ന ആനുകൂല്യം തുടങ്ങിവയായിരുന്നു സംഘടനയുടെ ആവശ്യം. 

കലക്ക വെള്ളത്തിൽ മീൻ പിടിക്കരുത്'; വയനാട് പുനരധിവാസത്തിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

  കൊച്ചി: വയനാട് പുനരധിവാസത്തിൽ കേന്ദ്ര വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. കലക്ക വെള്ളത്തിൽ മീൻ പിടിക്കരുതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കാര്യങ്ങൾ നിസ്സാരമായി എടുക്കരുത്. ഹൈക്കോടതിക്ക് മുകളിലാണോ ദില്ലിയിലെ ഉദ്യോഗസ്ഥരെന്നും കോടതി ചോദിച്ചു. അടുത്ത വിമാനത്തിൽ ഉദ്യോഗസ്ഥരെ കോടതിയിൽ എത്തിക്കാൻ കഴിയമെന്ന് പറഞ്ഞ ഹൈക്കോടതി, തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു. കേന്ദ്രം സമയം മാറ്റി ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. അതേസമയം, പുനരധിവാസത്തിനുള്ള കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള സമയം കേന്ദ്രം നീട്ടി നല്‍കി. ഹൈക്കോടിതിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

വീണ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്രമന്ത്രി

  ദില്ലി : സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്- കേന്ദ്രമന്ത്രി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി കത്ത് നൽകിയെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാനാകാതെ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് രാവിലെ കേരളത്തിൽ തിരിച്ചെത്തിയിരുന്നു.