ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദില്ലി റെയിൽവേ സ്റ്റേഷൻ ദുരന്തം: '285 ലിങ്കുകൾ നീക്കം ചെയ്യണം'; എക്സിന് നിര്‍ദേശം നല്‍കി റെയിൽവേ മന്ത്രാലയം

  ദില്ലി: ദില്ലി റയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിന്‍റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ റയില്‍വേ മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് നിര്‍ദ്ദേശം നല്‍കി. ദുരന്തം വ്യക്തമാക്കുന്ന 285 ലീങ്കുകള്‍ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യം. തിക്കും തിരക്കും ദുരന്തമായി മാറിയതില്‍ റയില്‍വേയുടെ അനാസ്ഥ ചര്‍ച്ചചെയ്യപ്പെടുന്ന ഉള്ളടക്കത്തിലാണ് മന്ത്രാലയം അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കുന്നത്.

കാസറഗോഡ് വീണ്ടും വൻ മയക്കുമരുന്നു വേട്ട. കുമ്പളയിൽ എംഡിഎംഎ യുമായി 4 പേർ പോലീസ് പിടിയിൽ

   കാസറഗോഡ് : 20.02.2025 കുമ്പള പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയാസ്പദമായി നിർത്തിയിട്ട കാറിൽ നിന്നും 21 .05 ഗ്രാം എം ഡി എം എ യുമായി 4 പേർ പിടിയിലായി .ഉപ്പള കോടിബയൽ സ്വദേശി ഇബ്രാഹിം സിദ്ദിഖ് (33 ) , കാസറഗോഡ് അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദ് സാലി (49 ), മംഗൽപാടി സോങ്കാൽ സ്വദേശി മൂസ ഷഫീഖ് (30) , കാസറഗോഡ് അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദ് സവാദ് (28 ) എന്നിവരാണ് പോലീസ് പിടിയിലായത് . കൂടൽമാർക്കളയിലെ ചാവടിക്കട്ട എന്ന സ്ഥലത്തു സംശയാസ്പദമായി കാർ നിർത്തിയിട്ടത് ശ്രദ്ധയിൽ പെടുകയും പോലീസിനെ കണ്ട് പ്രതികൾ വാഹനവുമായി കടന്നു കളയാൻ ശ്രമിച്ചപ്പോൾ പോലീസ് വാഹനം കുറുകെ ഇട്ട് തടഞ്ഞു നിർത്തുകയും വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോലീസ് സംഘം ശ്രമകരമായി 4 പേരെയും പിടികൂടുകയായിരുന്നു ,KL 14 AF 2230 നമ്പർ കാർ പരിശോധിച്ചതിൽ വാഹനത്തിൽ നിന്നും കവറുകകിൽ സൂക്ഷിച്ച നിലയിൽ 21.05 ഗ്രാം എം ഡി എം എ കണ്ടെത്തുകയുമായിരുന്നു. കാസറഗോഡ് ഡിവൈഎസ്പി സുനിൽകുമാർ സികെ യുടെ മേൽനോട്ടത്തിൽ കുമ്പള സബ് ഇൻസ്‌പെക്ടർ ശ്രീജേഷ് കെ, എഎസ്ഐ മനോജ് ബി എൽ, SCPO ചന്ദ്രൻ, CPO ശരത്ത്, അജീഷ്, സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്...

വിദ്വേഷ പരാമര്‍ശം: പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല, അപേക്ഷ തള്ളിയത് ഹൈക്കോടതി

  കൊച്ചി: ചാനൽചർച്ചയ്ക്കിടെ മതവിദ്വേഷം വളർത്തുന്നതരത്തിൽ പരാമർശം നടത്തിയെന്ന കേസിൽ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിദ്വേഷപരാമർശങ്ങൾ ആവർത്തിക്കുന്ന ജോർജിന് ജാമ്യം നൽകാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പരാമർശത്തിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുവെന്ന് നിരീക്ഷിച്ച് കോട്ടയം ജില്ലാ സെഷൻസ് കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കും; തീരുമാനത്തിലുറച്ച് എൽഡിഎഫ്

  തിരുവനന്തപുരം: കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാനുള്ള തീരുമാനത്തിലുറച്ച് എൽഡിഎഫ്. കിഫ്ബിയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സർക്കാരിനോട് എൽഡിഎഫ് ആവശ്യപ്പെട്ടു.  ജനങ്ങൾക്ക് ദോഷം ഉണ്ടാകാത്ത രീതിയിൽ കിഫ്ബി പദ്ധതികളിൽ നിന്ന് വരുമാനം ഉണ്ടാക്കണം. വൻകിട പദ്ധതികൾ വഴി പണം കണ്ടെത്തണം. കിഫ്ബിയെ സംരക്ഷിക്കാൻ നടപടികൾ വേണം. എലപ്പുള്ളിയിലെ ബ്രുവറി പ്രദേശത്തെ ജലത്തിന്റെ വിനിയോഗത്തെയും കൃഷിയെയും ബാധിക്കരുത് തുടങ്ങിയ കാര്യങ്ങളാണ് എൽഡിഎഫ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.

പെരിയ ഇരട്ട കൊലക്കേസ്; പതിനാലാം പ്രതി കെ മണികണ്ഠന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്

കാസര്‍കോട്|പെരിയ ഇരട്ട കൊലപാതകക്കേസ് പതിനാലാം പ്രതിയായ കെ മണികണ്ഠന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് മണികണ്ഠന്‍. പഞ്ചായത്തീരാജ് ആക്‌ട് 340 പ്രകാരം അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് നടപടി. മാര്‍ച്ച്‌ 11ന് നേരിട്ട് ഹാജരാകാനാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ നിര്‍ദേശം. മണിക്കണ്ഠനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം കല്യോട്ടെ എം കെ ബാബുരാജാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. കേസില്‍ മണികണ്ഠന്‍, മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ എന്നിവരടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം വീതം തടവിനും പിഴയടക്കാനും എറണാകുളം സിബിഐ കോടതി കഴിഞ്ഞ മാസം മൂന്നിന് ശിക്ഷ വിധിച്ചിരുന്നു. കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം. 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോ...

വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങളിലേക്ക്, ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് കൊച്ചിയിൽ തുടക്കം

  കൊച്ചി : സംസ്ഥാനത്തിന്റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് കൊച്ചിയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, സഹമന്ത്രി ജയന്ത് ചൌധരി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും വ്യവസായ പ്രമുഖരുമടക്കം ചടങ്ങിനെത്തി. മൂവായിരത്തിലധികം പ്രതിനിധികളാണ് നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നത്. സ്ഥാനത്തിന്റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന സമ്മേളനമാകും ഇൻവെസ്റ്റ് കേരള എന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ. 

ഗവർണർമാർക്കെതിരെ മുഖ്യമന്ത്രി; 'രാഷ്ട്രീയ യജമാനന്മാർക്കുവേണ്ടി ഗവർണർമാര്‍ രാഷ്ട്രീയം കളിക്കുന്നു

  തിരുവനന്തപുരം: യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭ മന്ദിരത്തിൽ നടക്കുന്ന കണ്‍വെൻഷനിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുത്തു. യുജിസി കരട് നിര്‍ദേശങ്ങളിലെ വിസി നിയമന നിര്‍ദേശങ്ങളോടാണ് പ്രധാന എതിര്‍പ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരട് നിര്‍ദേശം ആരെയും വിസിയാക്കാൻ ചാന്‍സിലര്‍ക്ക് അധികാരം നൽകുന്നതാണ്. നിയമസഭകളുട അധികാരത്തെയാണ് വെല്ലുവിളിക്കുന്നത്.

ഡല്‍ഹി ഭരിക്കാന്‍ രേഖ ഗുപ്ത; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ചടങ്ങില്‍ മോദിയടക്കം നേതാക്കള്‍

  ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്‌സേന സത്യവാചകം ചെല്ലിക്കൊടുത്തു. പര്‍വേഷ് വര്‍മ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ആശിഷ് സൂദ്, പങ്കജ് സിങ്, മഞ്ജീന്ദര്‍ സിങ് സിര്‍സ, കപില്‍ മിശ്ര, രവീന്ദ്ര ഇന്ദാര്‍ജ് സിങ് എന്നിവരും രേഖയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ജെ പി നദ്ദ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, പ്രധാനപ്പെട്ട എന്‍ഡിഎ നേതാക്കള്‍, എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചത്. പര്‍വേഷ് വര്‍മ്മയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേഖ ഗുപ്തയുടെ പേര് നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശം ഏകകണ്ഠമായി പാസായി. ഒന്‍തോളം പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും വനിത-ഒബിസി-മധ്യവര്‍ഗത്തിന്റെ പ്രതിന...

ഇസ്മയിൽ കൂട്ടായ്മ കാസറഗോഡ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

  ഇസ്മയിൽ കൂട്ടായ്മയുടെ സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിൽ ജില്ലാ കമ്മിറ്റി രൂപീകരിച്ചു കാസറഗോഡ് തെരുവത്ത് ഉബൈദ്സ്മാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ ഇസ്മയിൽ തളങ്കര പ്രസിഡണ്ടായും  ഇസ്മയിൽ പച്ചമ്പളം ജനറൽ സെക്രട്ടറിയായും ഇസ്മയിൽ ഉദുമ ട്രഷററായും തെരഞ്ഞെടുത്തു രക്ഷാതികാരികൾ  ഇസ്മയിൽ അസഹരി ഇസ്മായിൽ മുസ്ല്യാർ സുള്ള്യ വൈസ്പ്രസിസണ്ട് ഇസ്മയിൽ പള്ളിക്കര ഇസ്മയിൽ ബദിയടുക്ക സെക്രട്ടറിമാർ ഇസ്മയിൽ ചെമ്പിരിക്ക ഇസ്മയിൽ സുഹ്രി നെക്രോജ ഇസ്മയിൽ ഇന്ദിര നഗർ മീഡിയ വിങ്ങ് ചെയർമാൻ ഇസ്മയിൽ ചെറുവത്തൂർ കൺവീനർ  ഇസ്മയിൽ മാസ്റ്റർ കക്കുന്നം പ്രവാസി കോർഡിനേറ്റർ ഇസ്മയിൽ തൃക്കരിപ്പൂർ. പ്രവർത്തക സമിതി അംഗങ്ങൾ ഇസ്മയിൽ മഞ്ചേശ്വരം ഇസ്മയിൽ ഉപ്പള ഇസ്മയിൽ ചെറുവത്തൂർ ഇസ്മയിൽ കളത്തൂർ ഇസ്മയിൽ ബെല്ല' ഇസ്മയിൽ തൃക്കരിപ്പൂർ ഇസ്മയിൽ ബെല്ല ഇസ്മയിൽ ചെർക്കള ഇസ്മയിൽ ഉപ്പള ഇസ്മയിൽ ചീമേനി ഇസ്മയിൽ കുമ്പള ഇസ്മയിൽ കാഞ്ഞങ്ങാട് ഇസ്മയിൽ പെരിയടുക്ക ഇസ്മയിൽ പിടി തളങ്കര ഇസ്മയിൽ ചട്ടഞ്ചാൽ ഇസ്മയിൽ പൊയ്നാച്ചി ഇസ്മയിൽ ബാലനടുക്കം ഇസ്മയിൽ മായിപ്പാടി  ഇസ്മയിൽ കട്ടക്കാൻ ഇസ്മയിൽ പാലക്കുന്ന് . ഇസ്മയിൽ എ പി കാസിലേൻ സംസ്ഥാന' രക്ഷതികാരിയ...

ഡിജിറ്റൽ സർവെ: കാസർകോട് ജില്ലാ കലക്ടർ കെ. ഇമ്പശേഖരനു വീണ്ടും സംസ്ഥാന പുരസ്കാരം

കാസർകോട്: ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്കുള്ള മികച്ച ജില്ലാ കലക്ടർക്കുള്ള സംസ്ഥാന പുരസ്കാരത്തിന് കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ അർഹനായി. ജില്ലയിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ ഏകോപിക്കുകയും മികച്ച രീതിയിൽ സംഘടിപ്പിക്കുകയും ചെയ്തതിനാണ് അവാർഡെന്ന് റവന്യൂ സർവേയും ഭൂരേഖയും വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് പ്രത്യേക അദാലത്തുകൾ വില്ലേജ് തലത്തിൽ ജില്ലാ കളക്ടർ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റൽ സർവ്വേ സമ്പൂർണ്ണമായി പൂർത്തിയാക്കിയ ഉജാർ ഉൾവാർ വില്ലേജ്, തളങ്കര ഉൾപ്പെടെയുള്ള വില്ലേജുകൾ ജില്ലാ കലക്ടർ നേരിട്ട് സന്ദർശിച്ച് അദാലത്തുകൾ നടത്തി. കെ ഇമ്പ ശേഖർ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ നൂതനാശയങ്ങൾ ആവിഷ്കരിച്ച മികച്ച ജില്ലാ കലക്ടർക്കുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പുരസ്കാരത്തിനും അർഹനായിരുന്നു. ജില്ലാ കലക്ടർ നേതൃത്വം നൽകിയ ഐലീഡ് പദ്ധതിക്കാണ് ഈ വർഷത്തെ സാമൂഹിക നീതി വകുപ്പിന്റെ പുരസ്കാരം ലഭിച്ചത്

ജന്മാവകാശ പൗരത്വം: ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി, അപ്പീൽ കോടതി തള്ളി

  വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. ജന്മാവകാശ പൗരത്വം നിർത്തലാക്കാൻ നിർദേശിച്ച പ്രസിഡന്റ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഫെഡറൽ അപ്പീൽ കോടതി തള്ളി. ഉത്തരവ് ഭരണഘടനയുടെ ലംഘനമാണെന്ന് ഒമ്പതാം സെർക്യൂട്ട് അപ്പീൽസ് കോടതിയുടെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ കീഴ്കോടതി തള്ളിയ വിധിക്കെതിരെയാണ് വൈറ്റ് ഹൌസ് അപ്പീൽ കോടതിയെ സമീപിച്ചത്. അമേരിക്കൻ പ്രസിഡന്‍റ് പദത്തിൽ വീണ്ടുമെത്തിയതിന് പിന്നാലെ ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം അത്ര എളുപ്പം നടക്കില്ലെന്ന് ഇതോടെ ഉറപ്പായി. ട്രംപ് ഭരണകൂടം ഇനി സുപ്രീം കോടതിയെ സമീപിച്ചേക്കും.  ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവ് നടപ്പായാൽ താത്കാലിക ജോലിയിലോ ടൂറിസ്റ്റ് വിസയിലോ യുഎസിൽ താമസിക്കുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ കുട്ടികൾക്ക് ഇനി സ്വയമേവ അമേരിക്കൻ പൗരത്വം ലഭിക്കില്ല. 

ദില്ലിക്ക് വനിത മുഖ്യമന്ത്രി? രേഖ ഗുപ്തയെ ആർഎസ്എസ് നിർദേശിച്ചെന്ന് റിപ്പോർട്ട്; 2 ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത

  ദില്ലി: 27 വർഷത്തിനിപ്പുറം ദില്ലി ഭരണം പിടിച്ചെടുത്ത ബി ജെ പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ തിരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ട്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രേഖ ഗുപ്തയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആർ എസ് എസ് നിർദേശിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ആർ എസ് എസ് നിർദ്ദേശം ബി ജെ പി നേതൃത്വം കൂടി ശരിവച്ചാൽ രാജ്യതലസ്ഥാനം ഭരിക്കാൻ വീണ്ടും വനിതാ മുഖ്യമന്ത്രിയെത്തും. എന്നാൽ അവസാന മണിക്കൂറുകളിൽ രേഖ ഗുപ്തക്കൊപ്പം പർവേഷ് വർമയേയും പരിഗണിക്കുന്നു എന്ന് സൂചനയുണ്ട്.

തെളിവില്ല', മുഡാ ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും ലോകായുക്തയുടെ ക്ലീൻ ചിറ്റ്

  ബംഗളുരു: കർണാടകയിലെ മുഡാ ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീൻ ചിറ്റ്. സിദ്ധരാമയ്യ, ഭാര്യ, മറ്റ് പ്രതികൾ തുടങ്ങിയവർക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകായുക്ത ക്ലീൻ ചിറ്റ് നൽകിയത്. ലോകായുക്ത പൊലീസ് സൂപ്രണ്ട് ടി ജെ ഉദേഷ് നേതൃത്വം നൽകിയ അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് കഴിഞ്ഞ മാസം അവസാനമാണ് സമർപ്പിച്ചത്. കേസിൽ 138 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് ലോകായുക്ത മുഖ്യമന്ത്രിയടക്കമുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയത്.

മുല്ലപ്പെരിയാര്‍ കേസ്; നിര്‍ണായക നിര്‍ദേശവുമായി സുപ്രീംകോടതി, ഇരുവിഭാഗത്തിനും സ്വീകാര്യമായ പരിഹാരം കണ്ടെത്തണം

  ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ നിര്‍ണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മേൽനോട്ട സമിതി ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പുതിയതായി രൂപീകരിച്ച മേൽനോട്ട സമിതി തമിഴ്നാട് ഉന്നയിക്കുന്ന വിഷയങ്ങൾ പരിഗണിക്കണം. തുടര്‍ന്ന് കേരളത്തിനും തമിഴ്നാടിനും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണം. തർക്കമുണ്ടെങ്കിൽ മേൽനോട്ട സമിതി കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും നിര്‍ദേശിച്ചു. മേൽനോട്ട സമിതി ചെയർമാൻ ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിക്കണം.ഡാമുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചു. വിഷയങ്ങളിലുണ്ടായ തീരുമാനം നാലാഴ്ചയ്ക്കുള്ളിൽ മേൽനോട്ട സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകണം. മുല്ലപ്പെരിയാർ വിഷയം കോടതിയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമാണോയെന്നും സുപ്രീം കോടതി ചോദിച്ചു.

ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം പുനര്‍നിർമിക്കും, 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം

  തിരുവനന്തപുരം :വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ്‌ പുനർനിർമ്മിക്കുന്നത്‌. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്‍റെ നിർമ്മിതി. കഴിഞ്ഞ ദുരന്തകാലത്ത്‌ പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്‍റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം പണിയുക. മുൻപുണ്ടായിരുന്ന പാലത്തിനെക്കാൾ ഉയരം പുതിയ പാലത്തിനുണ്ടാവും. ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലും 80 മീറ്റർ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിയുന്നത്. വെള്ളത്തിൽ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമാണ് പാലത്തിന്‍റെ അടിസ്ഥാനം നിർമിക്കുക. കഴിഞ്ഞവർഷം ജൂലൈ 30-നാണ്‌ ഉരുൾപ്പെട്ടലിനെത്തുർന്നുണ്ടായ മലവെള്ളപ്പാച്ചലിൽ പാലം ഒലിച്ചുപോയത്‌.

സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും, മന്ത്രിസഭായോ​ഗത്തിൽ അം​ഗീകാരമായില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം വൈകും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോ​ഗം മദ്യനയം പരി​ഗണിക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു. 2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള മദ്യനയമാണ് മന്ത്രിസഭയുടെ പരി​ഗണനയിലേക്ക് വന്നത്. എന്നാൽ, പ്രധാനമായും രണ്ടു കാര്യങ്ങളിൽ അന്തിമമായ തീരുമാനത്തിലെത്താൻ മന്ത്രിസഭാ യോ​ഗത്തിന് കഴിഞ്ഞില്ല. ഡ്രൈ ഡേ ആണ് ഇതിലൊന്ന്. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് മദ്യനയത്തിൽ ശുപാർശയുണ്ടായിരുന്നു. പക്ഷെ ഇത് എങ്ങനെ നടപ്പാക്കണമെന്നതിൽ അവ്യക്തതയുണ്ടായി. ടൂറിസം മേഖലകളിൽ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ട് മറ്റു മേഖലകളിൽ ഡ്രൈ ഡേ തുടരാം എന്നതായിരുന്നു ഒടുവിൽ വന്ന അഭിപ്രായം. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയശേഷം മദ്യനയത്തിന് അം​ഗീകാരം നൽകിയാൽ മതിയെന്ന് മന്ത്രിസഭായോ​ഗം തീരുമാനിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം: ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

  ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിച്ചത് ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ വിരമിച്ചതോടെ, ആ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ഗ്യാനേഷ് കുമാറിനെ കഴിഞ്ഞദിവസം നിയമിച്ചിരുന്നു. ഇതോടൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷണറായി ഹരിയാണ മുൻ ചീഫ് സെക്രട്ടറി വിവേക് ജോഷിയെയും നിയമിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതി വേണമെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് 2023 മാർച്ചിൽ വിധിച്ചിരുന്നു. കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പാർലമെന്റ് നിയമം പാസാക്കും വരെയാണ് സമിതിയുണ്ടാക്കിയത്. എന്നാൽ, സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കാബിനറ്റ് പദവിയുള്ള കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിക്കൊണ്ടാണ് സർക്കാർ പിന്നീട് നിയമമുണ്ടാക്കിയത്. ഇത് ചോദ്യംചെയ്യുന്ന ഹർജികളാണ് കോടതിയിലുള്ളത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം സുപ്രീം കോടതി നടപടികൾക്ക് വിരുദ്ധമെന്ന് രാഹുല്‍, വിയോജനക്കുറിപ്പ് പുറത്ത് വിട്ടു

  ദില്ലി:തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തില്‍ തന്‍റെ വിയോജനക്കുറിപ്പ് പുറത്ത് വിട്ട് രാഹുൽ ഗാന്ധി.തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എക്സിക്യൂട്ടീവിന്‍റെ ഇടപെടൽ പാടില്ലെന്നാണ് ബി.ആർ അംബേദ്കർ വിഭാവനം ചെയ്തത്.സുപ്രീം കോടതി നടപടികൾക്ക് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനമെന്നും അദ്ദേഹം പറഞ്ഞു.വിയോജനക്കുറിപ്പ് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു എക്സിക്യൂട്ടീവ് ഇടപെടലുകളില്ലാത്ത ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏറ്റവും അടിസ്ഥാനപരമായ വശം,തിരഞ്ഞെടുപ്പ് കമ്മീഷണറെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്.സുപ്രിംകോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി, നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ചുള്ള കോടിക്കണക്കിന് വോട്ടർമാരുടെ ആശങ്കകൾ മോഡി സർക്കാർ വഷളാക്കിയിരിക്കുന്നു.

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം: കേന്ദ്ര വായ്പാ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി

  വയനാട് പുനര്‍നിര്‍മ്മാണത്തിനായുളള കേന്ദ്ര വായ്പയുടെ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി തുടങ്ങുന്നതിനാണ് ആദ്യ പരിഗണനയന്നും മന്ത്രി വ്യക്തമാക്കി. ടൗണ്‍ഷിപ്പുകളിലെ വീടിന്റെ നിര്‍മ്മാണ ചെലവ് പുനപരിരോധിക്കാന്‍ കണ്‍സള്‍ട്ടന്റായ കിഫ് കോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. (Finance Minister to ask for more time for central loan disbursement wayanad) നിബന്ധനകള്‍ എന്തുതന്നെയായാലും വയനാട് പുനര്‍നിര്‍മ്മാണത്തിനായി ലഭിച്ച കേന്ദ്രവായ്പ ഉപയോഗിക്കാന്‍തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രം അംഗീകരിച്ച 16 പ്രോജക്ടുകളുടെയും നിര്‍വഹണ വകുപ്പുകള്‍ക്ക് പണം കൈമാറുന്ന ഡെപ്പോസിറ്റ് സ്‌കീം വഴി ഈ സാമ്പത്തിക വര്‍ഷം തന്നെ ചെലവഴിക്കണമെന്ന നിബന്ധന മറികടക്കാനാണ് മുഖ്യമന്ത്രിയുടെ ഉന്നതതല യോഗത്തിലെ ധാരണ.

ഗ്യാനേഷ് കുമാര്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷര്‍; നിയമനം രാഹുല്‍ ഗാന്ധിയുടെ വിയോജനക്കുറിപ്പ് തള്ളി

  ആഗ്ര സ്വദേശി ഗ്യാനേഷ് കുമാര്‍ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍. 1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.  നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഡോ. വിവേക് ജോഷി തിരഞ്ഞെടുപ്പ് കമ്മിഷണര്‍ . മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി തിര്‍പ്പറിയിച്ചിരുന്നു. ഇന്നത്തെ യോഗം സുപ്രീംകോടതി നിര്‍ദേശത്തിന്‍റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പ് തള്ളിയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ പ്രഖ്യാപിച്ചത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ നാളെ വിരമിക്കും

പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസ്; പ്രതി ജിന്നുമ്മയും സംഘവും, കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയതായി അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍

  കാസര്‍കോട്: പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസിലെ പ്രതി ജിന്നുമ്മയും സംഘവും, കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയതായി അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. അക്യുപങ്ചര്‍ - കോസ്മറ്റോളജി സ്ഥാപനം കണ്ണൂരില്‍ തുടങ്ങി അതിന്‍റെ മറവില്‍ കൂടുതല്‍ ഇരകളെ കണ്ടെത്താനുള്ള ശ്രമമായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‍പി കെ.ജെ ജോണ്‍സണ്‍ പറഞ്ഞു. പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തി 596 പവന്‍ സ്വര്‍ണ്ണമാണ് ജിന്നുമ്മ എന്ന ഷമീനയും സംഘവും തട്ടിയെടുത്തത്. മന്ത്രവാദത്തിന്‍റെ മറവില്‍ ജിന്നുമ്മ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. മന്ത്രവാദം നടത്തിയവരിൽ ചിലർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. അവരെയെല്ലാം കേസിൽ സാക്ഷികളാക്കിയതായി പൊലീസ് പറഞ്ഞു. സ്വർണം നിശ്ചിത ദിവസം മുറിയിൽ അടച്ചുവെച്ച് മന്ത്രവാദം നടത്തിയാൽ ഇരട്ടിയാക്കി കൊടുക്കാമെന്ന് പറഞ്ഞായിരുന്നു ഇവരെയെല്ലാം കബളിപ്പിച്ചത്. എന്നാൽ കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ദില്ലി സത്യപ്രതിജ്ഞാ ചടങ്ങ് ശക്തിപ്രകടനമാക്കാനൊരുങ്ങി ബിജെപി, 20 സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാരെത്തും

  ദില്ലി:പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ശക്തിപ്രകടനമാക്കാനൊരുങ്ങി ബിജെപി.എൻഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപ മുഖ്യമന്ത്രിമാരും പങ്കെടുക്കും.50 സിനിമാ താരങ്ങൾ അടക്കം സെലിബ്രിറ്റികൾക്കും ക്ഷണം ഉണ്ട്.ചടങ്ങിന് ശേഷം മ്യൂസിക് ഷോയുമുണ്ടാകും. വ്യാഴാഴ്ച വൈകീട്ട് നാലരയ്ക്ക് രാംലീല മൈതാനത്ത് ആണ് ചടങ്ങ്, നിയമസഭാ കക്ഷി യോഗം നാളെ ചേര്‍ന്ന് മുഖ്യമന്ത്രിയെ ഔദ്യോഗികമായി തീരുമാനിക്കും. കഴിഞ്ഞ ദിവസം ബിജെപി ആസ്ഥാനത്ത് ചേർന്ന യോ​ഗത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ ഏകോപന ചുമതല ജന സെക്രട്ടറിമാരായ തരുൺ ചു​ഗിനും, വിനോദ് താവടെയ്ക്കും നൽകി. പർവേഷ് വർമ, വിജേന്ദർ ​ഗുപ്ത, സതീഷ് ഉപാധ്യായ, വനിതാ നേതാക്കളായ രേഖ ​ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണ് അന്തിമ പട്ടകയിലുള്ളത്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് നിയമസഭാ കക്ഷി യോ​ഗം മാറ്റിയത്. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ വിമർശനം തുടരുകയാണ് എഎപി. ബിജെപി എംഎൽഎമാരെ മോദിക്ക് വിശ്വാസമില്ലെന്ന് കാവൽ മുഖ്യമന്ത്രി അതിഷി കുറ്റപ്പെടുത്തി. .

കാസർകോട്ട് വൻ ലഹരി വേട്ട; കെ.എസ്.ആർ. ടി .സി. ബസിൽ കടത്തിയ എം.ഡി എo.എ യുമായി യുവാവ് അറസ്റ്റിൽ

    കാസർകോട്: കെ.എസ് ആർ.ടി സി ബസിൽ കടത്തികൊണ്ടുവന്ന 25.9ഗ്രാം എം ഡി എ യുമായി പഴം വ്യാപാരി അറസ്റ്റിൽ . ഉപ്പള സ്വദേശിയും കാസർകോട് പഴയ ബസ് സ്റ്റാന്റിലെ പഴം വ്യാപാരിയുമായ മുഹമ്മദ് ഷമീർ (28)ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ യുടെ നിർദ്ദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസും സംഘവുമാണ് ലഹരി വേട്ട നടത്തിയത്. എസ്.ഐ. നാരായണൻ നായർ , രാജേഷ്,സജേഷ് , പ്രതീഷ് കുമാർ , ചന്ദ്രശേഖരൻ ,ലിനീഷ്,സനീഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു

തോമസ് കെ തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന അധ്യക്ഷനാകും

  തോമസ് കെ തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന അധ്യക്ഷനാകും ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത് മുംബൈ: തോമസ് കെ തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന അധ്യക്ഷനാകും. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. പ്രഖ്യാപനം പിന്നീട് ഉണ്ടാകും. സംസ്ഥാന എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ നേതാക്കളെ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിച്ചിച്ചിരുന്നു. ഈ യോഗത്തിലാണ് അധ്യക്ഷ പദവി സംബന്ധിച്ച തീരുമാനമായത്. മന്ത്രി എ കെ ശശീന്ദ്രന്‍, പി സി ചാക്കോ, തോമസ് കെ തോമസ് എംഎല്‍എ എന്നിവരെയായിരുന്നു മുംബൈയിലേക്ക് വിളിപ്പിച്ചത്. തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നതായിരുന്നു പി സി ചാക്കോ അനുകൂലികള്‍ ഒഴികെയുള്ളവരുടെ ആവശ്യം. മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ എ കെ ശശീന്ദ്രനൊപ്പം ചേര്‍ന്ന് ആ വിഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു തോമസ് കെ തോമസും. പി സി ചാക്കോ രാജിവെച്ചതോടെയാണ് തോമസ് കെ തോമസിനെ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

വയനാടിനുള്ള കേന്ദ്ര വായ്പ; ഉപാധി മറികടക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

  തിരുവനന്തപുരം: വയനാടിനുള്ള കേന്ദ്രത്തിന്റെ വായ്പാ ഉപാധി മറികടക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ടൗണ്‍ഷിപ്പിനുള്ള ഭൂമിയുടെ വിലനിര്‍ണ്ണയം പൂര്‍ത്തിയാക്കി ഈ മാസം തന്നെ എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത് ഉത്തരവിറക്കാനാണ് തീരുമാനം. കേന്ദ്ര വായ്പാ വിനിയോഗ നടപടികള്‍ വിലയിരുത്താന്‍ വൈകീട്ട് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഇനി വൈകിയാല്‍ നേരം ഇല്ലെന്ന ധാരണയിലാണ് വയനാട് പുനരധിവാസ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എല്‍സ്റ്റോണ്‍ നെടുമ്പാല എസ്റ്റേറ്റുകളിലായി ടൗണ്‍ഷിപ്പിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കാന്‍ റവന്യു വകുപ്പ് നടപടി അവസാന ഘട്ടത്തിലാണ്. വിലനിര്‍ണ്ണയം പൂര്‍ത്തിയാക്കി ഈ മാസം തന്നെ ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കും. ഗുണഭോക്താക്കളുടെ ആദ്യ ഘട്ട പട്ടികയില്‍ തീരുമാനമാക്കി മാര്‍ച്ചില്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടാനാണ് സര്‍ക്കാര്‍ നീക്കം. പുനരധിവാസത്തിന് തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിനോട് ചേര്‍ന്ന പൊതു ഗതാഗത സൗകര്യത്തിനും പൊതു കെട്ടിടങ്ങള്‍ക്കും അടക്കം 16 പദ്ധതികള്‍ക്കാണ് കേന്ദ്രം വായ്പ അനുവദിച്ചിട്ടുള്ളത്.

ഡല്‍ഹി മുഖ്യമന്ത്രി ആര്? സസ്‌പെന്‍സ് തുടരുന്നു; 20-ന് സത്യപ്രതിജ്ഞ

  ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയത്തിലൂടെ ഡല്‍ഹി ഭരണം പിടിച്ച ബി.ജെ.പി. മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാകക്ഷി യോഗം 19-നാണ് ചേരുക. അന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് 20-ന് സത്യപ്രതിജ്ഞ നടത്താനാണ് ശ്രമിക്കുന്നത്. ഡല്‍ഹിയിലെ രാംലീല മൈതാനത്താകും സത്യപ്രതിജ്ഞ. മൈതാനത്തിനായി 20-ാം തിയതിയിലേക്ക് ബി.ജെ.പി. അനുമതി തേടിയിട്ടുണ്ട്. ബി.ജെ.പി. ജനറല്‍ സെക്രട്ടറിമാരായ വിനോദ് താവ്‌ഡെ, തരുണ്‍ ചുഗ് എന്നിവര്‍ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചുമതല. രാം ലീല മൈതാനം ലഭിച്ചില്ലെങ്കില്‍ യമുനാ തീരത്തോട് ചേര്‍ന്ന ജവര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും സത്യപ്രതിജ്ഞാ ചടങ്ങിനായി പരിഗണിക്കുന്നുണ്ട്.

ഭൂചലനത്തിൽ നടുങ്ങി ദില്ലി: പ്രഭവ കേന്ദ്രം വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവ, പരിഭ്രാന്തി വേണ്ടെന്ന് മോദി

  ദില്ലി: ദില്ലിയിൽ പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന്‍റെ നടുക്കത്തിലാണ് നഗരവാസികള്‍. അതേസമയം, ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ദില്ലി വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവയിലാണെന്ന് വിദഗ്ധര്‍ അറിയിച്ചു. ഇവിടെയുള്ള ദുര്‍ഗഭായി ദേശ്മുഖ് കോളേജിന് അഞ്ചു കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നുമാണ് വിദഗ്ധര്‍ അറിയിക്കുന്നത്. അതേസമയം, ഭൂചലനത്തിൽ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. സുരക്ഷാ മുൻകരുതൽ സ്വീകരിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നൽകി. തുടര്‍ചലനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതലോടെയിരിക്കണമെന്നും അധികൃതര്‍ കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും മോദി എക്സിൽ കുറിച്ചു.

തരൂർ സെൽഫ് ഗോൾ നിർത്തണം, അച്ചടക്ക ലംഘനം, നടപടിയിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ്'; തുറന്നടിച്ച് കെ മുരളീധരൻ

  തിരുവനന്തപുരം : നരേന്ദ്ര മോദി- ട്രംപ് കൂടിക്കാഴ്ചയെയും കേരളത്തിലെ ഇടത് സർക്കാറിന്റെ വ്യവസായ നയങ്ങളെയും പ്രശംസിച്ച ശശി തരൂരിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ. പാർട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കൾക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂർ പാർട്ടിക്ക് വിധേയനാകണമെന്നും മുരളീധരൻ തുറന്നടിച്ചു. തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കണം. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാർട്ടി പ്രവർത്തകരെ തരൂർ മറന്നുവെന്നും മുരളീധരൻ വിമർശിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം പാർട്ടിയെ വിമർശിക്കാനുള്ള ആയുധമാക്കരുതെന്നും മുരളീധരൻ 

വ്യവസായം വളര്‍ത്തിയത് യുഡിഎഫ് സര്‍ക്കാരുകള്‍; തരൂരിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്തെ നേട്ടങ്ങള്‍ പറഞ്ഞ് ശശി തരൂരിന് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മറുപടി. കേരളത്തില്‍ വ്യവസായം വളര്‍ത്തിയത് യു.ഡി.എഫ് സര്‍ക്കാരുകളാണ്.  വ്യവസായരംഗത്ത് കേരളത്തില്‍ മാറ്റം തുടങ്ങിയത്  1991ലെന്നും മുന്‍ വ്യവസായമന്ത്രി പറഞ്ഞു.

ന്യൂദില്ലി റെയിൽവെ സ്റ്റേഷൻ ദുരന്തം;മരണം 18 ആയി, ചികിത്സയിലായിരുന്ന 3പേർ കൂടി മരിച്ചു, 50ലധികം പേർക്ക് പരിക്ക്

  ദില്ലി: ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി പുലര്‍ച്ചെയോടെ മരിച്ചു. ദില്ലി ലേഡി ഹാര്‍ഡിങ് ആശുപത്രിയിൽ എത്തിച്ച മൂന്നു പേരാണ് മരിച്ചത്. മരിച്ച 18 പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. മരിച്ചവരിൽ ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും മോദി എക്സിൽ കുറിച്ചു.

പ്ലസ് വൺ വിദ്യാർഥി സ്കൂളിനുള്ളിൽ ജീവനൊടുക്കിയ സംഭവം; ക്ലർക്കിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: പരുത്തിപ്പളളി ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ക്ലർക്കിനെ സസ്പെൻഡ് ചെയ്തു. ജെ സനലിനെ അന്വേഷണവിധേയമായാണ് സസ്പെൻഡ് ചെയ്തത്. കൊല്ലം മേഖല അസിസ്റ്റന്റ് ഡയറക്ടറിന്റെയും പ്രിൻസിപ്പലിന്റെയും റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് കാട്ടാക്കട കുറ്റിച്ചലിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെ സ്കൂളിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ലർക്കുമായുണ്ടായ തർക്കമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രൊജക്ട് റിപ്പോർട്ടിൽ സീൽ വെയ്ക്കാൻ ക്ലർക്ക് സമ്മതിച്ചില്ലെന്നും ഇയാൾ കുട്ടിയോട് മോശമായി പെരുമാറിയെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിന് ശേഷം രക്ഷിതാക്കളെ കൂട്ടിവരാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെന്നും ഇതിന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചു എന്നും കുടുംബം ആരോപിച്ചു. എന്നാൽ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്നായിരുന്നു ക്ലര്‍ക്ക് സനലിന്‍റെ പ്രതികരണം. ലീവെടുത്തത് മറ്റുചില ആവശ്യങ്ങള്‍ക്ക് വേണ്ടി...

നിലപാടിലുറച്ച് ശശി തരൂർ; 'സർക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണക്കും, ലേഖനമെഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിൽ

  തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയിലും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചുള്ള ലേഖനത്തിലും നിലപാടിലുറച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിലപാടിൽ മാറ്റമില്ലെന്നും സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ പിന്തുണയ്ക്കുമെന്നും അത്തരം കാര്യങ്ങള്‍ അംഗീകരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപണം വേണമെന്നാണ് ലേഖനത്തിന്‍റെ അവസാന ഭാഗത്ത് പറയുന്നത്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ അംഗീകരിക്കണം. തന്‍റെ നിലപാടിൽ മാറ്റമില്ല. വര്‍ഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയത്.

വയനാടിനുള്ള കേന്ദ്ര വായ്പ: വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കും

കല്‍പ്പറ്റ : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം അനുവദിച്ച വായ്പ എങ്ങനെ വിനിയോഗിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കും. എത്രയും പെട്ടെന്ന് തുക വിനിയോഗിക്കാന്‍ വഴി ആലോചിക്കും. ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മുന്‍കയ്യെടുത്താണ് തുടര്‍ നടപടി ചര്‍ച്ച ചെയ്യുന്നത്. പദ്ധതി തുടങ്ങി വെച്ച ശേഷം കേന്ദ്രത്തോട് കൂടുതല്‍ സമയം തേടും.

സമാധി വിവാദം; നെയ്യാറ്റിന്‍കര ഗോപന്‍റെ മുഖത്തും മൂക്കിലും തലയിലും ചതവ്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

  നെയ്യാറ്റിന്‍കര ഗോപന്‍റെ മുഖത്തും മൂക്കിലും തലയിലുമായി നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്​മോര്‍ട്ടം  റിപ്പോര്‍ട്ട്.  ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റുമടക്കം ഒട്ടേറെ  അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹൃദയധമനികളില്‍ 75  ശതമാനത്തിലധികവും ബ്ലോക്കുണ്ട്.  ശരീരത്തിലെ ചതവുകള്‍ മരണകാരണമായിട്ടില്ലെന്നാണ്  റിപ്പോര്‍ട്ട്  വ്യക്തമാക്കുന്നത്. രാസപരിശോധന ഫലം വന്നാല്‍ മാത്രമേ കൃത്യമായ മരണകാരണം സ്ഥിരീകരിക്കാനാകുകയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു.  തലയില്‍ കരുവാളിച്ച  പാടുകള്‍ കണ്ടതായി നേരത്തെ തന്നെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ശ്വാസകോശത്തില്‍ ഭസ്മം നിറഞ്ഞതായി കണ്ടത് മക്കള്‍ സമാധി സ്ഥലത്തിരുത്തിയപ്പോള്‍ ഉള്ളിലായതാണെന്നും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ഉന്നയിച്ചതോടെയാണ് മക്കള്‍ സ്ഥാപിച്ച സമാധിക്കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്​മോര്‍ട്ടം  ചെയ്തത്. നെഞ്ചുവരെ കര്‍പ്പൂരവും ഭസ്മവും സുഗന്ധദ്രവ്യങ്ങള്‍ കൊണ്ട് മൂടിയ ശേഷം മുഖത്തും തലയിലും കളഭം ചാര്‍ത്തിയാണ് മക്കള്‍ ഗോപനെ കല്ലറയില്‍ ഇ...

പ്രധാനമന്ത്രിയുടെ സന്ദർശത്തിന് പിന്നാലെ ഇന്ത്യയിലേക്ക് കുടിയേറ്റക്കാരുമായി രണ്ട് വിമാനം, പുറപ്പെട്ടു

  ദില്ലി: 119 പേരടങ്ങുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാമത്തെ സംഘം ഇന്ന് ഇന്ത്യയിലെത്തും. അനധികൃത കുടിയേറ്റക്കാരുമായിട്ടുള്ള രണ്ട് വിമാനങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. രാത്രി 10 മണിക്ക് ആദ്യ വിമാനം അമൃത് സറിൽ ലാൻഡ് ചെയ്യും. ഇത്തവണയും അമേരിക്കൻ സൈനിക വിമാനത്തില്‍ തന്നെയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് എന്നാണ് സൂചന. പഞ്ചാബിൽ നിന്നുള്ള 67 പേരും ഹരിയാനയിൽ നിന്നുള്ള 33 പേരും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. ഫെബ്രുവരി 15, 16 ദിവസങ്ങളിലായി രണ്ട് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. തിരിച്ചയക്കപ്പെടുന്നവരിൽ ഏറിയ പങ്കും പഞ്ചാബ് സ്വദേശികളാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഞ്ചാബിൽ നിന്ന് 67 പേർ, ഹരിയാനയിൽ നിന്ന് 33 പേർ, ഗുജറാത്തിൽ നിന്ന് 8 പേർ, ഉത്തർ പ്രദേശിൽ നിന്ന് 3 പേർ, മഹാരാഷ്ട്രാ 2, ഗോവ 2, രാജസ്ഥാൻ 2, ഹിമാചൽ പ്രദേശ് 1, ജമ്മുകശ്മീർ 1 എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്കെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്....

നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ബട്ടംപാറ മഹേഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

  കാസര്‍കോട്: ജില്ലയിലെ നിരവധി അക്രമകേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗണ്ട ആര്‍ ഡി നഗര്‍ ബട്ടമ്പാറ സ്വദേശി ബട്ടമ്പാറ മഹേഷി(31)നെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. കാസര്‍കോട്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കാസർകോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അക്രമം, കൊലപാതക ശ്രമം ഉള്‍പ്പെടെ 5 കേസുകള്‍ ഇയാൾക്കെതിരെ നിലവിലുണ്ട്.വര്‍ഷങ്ങളായി പൊതുജന സ്വൈര്യ ജീവിതത്തിന് ഭീഷണിയായും നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചും ആണ് ഇയാളുടെ പ്രവൃത്തി. വര്‍ഗ്ഗീയ കൊലപാതകം, വധശ്രമം, അതിക്രമിച്ചു കയറി ആക്രമണം, കവര്‍ച്ച തുടങ്ങിയ നിരവധി ഹീന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഇയാള്‍ക്കെതിരെ 2017മുതൽ 2024 വരെയുള്ള വര്‍ഷങ്ങളില്‍ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ ശിപാര്‍ശയില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ആണ് കാപ്പാ ഉത്തരവ് പുറപ്പെടുവിച്ചത്.

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം

  വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. പുനര്‍നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച 16 പ്രോജക്ടുകള്‍ക്കാണ് സഹായം നല്‍കുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങള്‍ക്കുളള മൂലധന നിക്ഷേപ സഹായത്തില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിച്ചത്. മൂലധന നിക്ഷേപ സ്‌കീമിലെ വായ്പക്ക് പലിശയില്ല, 50 കൊല്ലം കൊണ്ട് തിരിച്ചടച്ചാല്‍ മതി. സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് ലഭിച്ച കത്തിന്റെ പകര്‍പ്പ് 24ന് ലഭിച്ചു. സംസ്ഥാനം സമര്‍പ്പിച്ച 535.56 കോടി രൂപയുടെ പദ്ധതി പരിഗണിച്ചാണ് വായ്പ അനുവദിച്ചത്. ടൌണ്‍ഷിപ്പിലെ പൊതു കെട്ടിടങ്ങള്‍ റോഡുകള്‍, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍,സ്‌കൂള്‍ നവീകരണം തുടങ്ങിയ പദ്ധതികള്‍ക്കാണ് സഹായം അനുവദിച്ചത്. അതേസമയം വയനാട് പുനരധിവാസത്തിന് കേന്ദ്രത്തോട് കേരളം 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ബജറ്റില്‍ ഒന്നും കിട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോഴും കേരളത്തോട് കേന്ദ്രം നീതി കാട്ടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് ധനമന്ത്രി കഴിഞ്ഞ ദിവസം ബജറ്റ് അവതരണം തുടങ്ങിയത്. വയനാട് ദുരന്തന്തില്‍ കേന്ദ്ര സമീപനത്തെ കേരളം ആവര്‍ത്തിച്ച് ചോദ്യം ചെ...

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (BWF) ലെവൽ 2 സർട്ടിഫൈഡ് കോച്ചായി സിറാജ് ചൂരി

   കാസറഗോഡ്: ബാഡ്മിന്റൺ വേൾഡ് ഫെഡറഷൻ ലെവൽ 2 കോച്ച് പട്ടം കരസ്തമാക്കി ചൂരി സ്വദേശി സിറാജ്. മികച്ച ബാഡ്മിന്റൺ താരം കൂടിയായ സിറാജ്  2023 ഇൽ കൊറിയയിലെ ജിയോഞ്ചുവിൽ നടന്ന ലോക സീനിയർ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ UAE ടീമിന് വേണ്ടി മത്സരിച്ചിട്ടുണ്ട്. അതെ വർഷം തന്നെ ബാഡ്മിന്റൺ ഏഷ്യ നടത്തിയ റഫറി കോഴ്‌സും കംപ്ലീറ്റ് ചെയ്തിട്ടുണ്ട്. മസ്ദ ചൂരി അംഗവും കാസർഗോഡ് ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവും കേരള ബാഡ്മിന്റൺ അസോസിയേഷനിൽ കാസറഗോഡ് ജില്ലാ പ്രധിനിധി കൂടിയായണ്. ദുബായ് ഐ ടി രംഗത്ത് ബിസിനസ് ചെയ്യുന്ന സിറാജു റാബിയ ദാമ്പതികളുടെ  രണ്ടു മക്കളും ബാഡ്മിന്റൺ രംഗത്ത് കഴിവ് തെളിയിച്ചിട്ടുണ്ട് മകൾ സാറ സിറാജ് 2018-2019 ഇൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പ് ഇവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്,   2019 ൽ ജൂനിയർ മിക്സഡ് വിഭാഗം ദേശീയ ഒന്നാം നമ്പർ താരമായിരുന്നു സാറ സിറാജ്. ഇളയ മകൾ റിം സിറാജ്, 2023, 2024 ൽ ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ  യു എ ഇ യേ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.  പരേതനായ ചൂരി മൊയ്‌ദീൻ കുട്ടി നബീസ ദമ്പതികളുടെ മകനാണ...

പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളില്‍ തൂങ്ങിമരിച്ചു; ക്ലര്‍ക്ക് മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. എരുമക്കുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാം(16) ആണ് മരിച്ചത്. സ്‌കൂളില്‍ പ്രോജക്ട് സമര്‍പ്പിക്കേണ്ട ദിവസമായിരുന്നു ഇന്ന്. കുട്ടിയെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചില്ല. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പകല്‍ സമയത്ത് സ്‌കൂള്‍ പരിസരത്ത് ഒളിച്ചിരുന്നതിന് ശേഷം രാത്രി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സ്‌കൂളില്‍ പ്രോജക്ട് സമര്‍പ്പിക്കേണ്ട ദിവസമായിരുന്നു ഇന്ന്. കഴിഞ്ഞ ദിവസം പ്രോജക്ടുമായി സ്‌കൂളില്‍ എത്തിയെങ്കിലും പ്രോജക്ടില്‍ സീല്‍ പതിക്കാനായി ഓഫീസില്‍ അനുമതിയില്ലാതെ കയറി സീല്‍ എടുത്തത് ക്ലര്‍ക്ക് കാണുകയും മോശമായ രീതിയില്‍ വഴക്കുപറയുകയും ചെയ്തിരുന്നു. സംഭവം സ്‌കൂളില്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ ക്ലര്‍ക്കുമായി തര്‍ക്കം നട...

യു.എസിലെ അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ തിരികെയെത്തിക്കും; ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ മോദി

വാഷിങ്ടണ്‍: യുഎസില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമപരമായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുപോകുമെന്ന് പറഞ്ഞ അദ്ദേഹം, അനധികൃത കുടിയേറ്റം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ഊന്നിപ്പറഞ്ഞു. To advertise here, Contact Us അനധികൃതമായി മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അവിടെ താമസിക്കാന്‍ നിയമപരമായ അവകാശമില്ല. ഇന്ത്യയെയും യുഎസിനെയും സംബന്ധിച്ചിടത്തോളം, സ്ഥിരീകരിക്കപ്പെട്ടവരാണ് യഥാര്‍ഥത്തില്‍ ഇന്ത്യയുടെ പൗരന്മാര്‍. അവര്‍ യുഎസില്‍ അനധികൃതമായി താമസിക്കുന്നുണ്ടെങ്കില്‍ അവരെ തിരിച്ചെടുക്കാന്‍ ഇന്ത്യ തയ്യാറാണ്, മോദി പറഞ്ഞു.

പൈക്കം മണവാട്ടി മക്കാം ഉറൂസ് ശനിയാഴ്ച തുടങ്ങും

  കാസര്‍കോട്: പ്രസിദ്ധമായ പൈക്കം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മണവാട്ടി ബീവിയുടെ സ്മരണയ്ക്കായി വര്‍ഷം തോറും നടത്തി വരുന്ന ഉറൂസിന് 15ന് തുടക്കമാവുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ് കരിങ്ങപ്പള്ളം പതാക ഉയര്‍ത്തും. രാത്രി ഏഴ് മണിക്ക് പൈക്ക ജമാഅത്ത് ഖാസി മുഹമ്മദ് തങ്ങള്‍ മദനിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉറൂസ് പരിപാടി ഉദ്ഘാടനം ചെയ്യും. പൈക്ക മുദരീസ് ഉസ്മാന്‍ നാസി ബാഖവി ഹൈത്തമി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള രാത്രികളില്‍ യുപിഎസ് തങ്ങള്‍ അര്‍ലട്ക്ക, കബീര്‍ ഹിമമി സഖാഫി, ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര, അന്‍സാര്‍ ഫൈസി അല്‍ ബുര്‍ഹാനി, അലി അക്ബര്‍ ബാഖവി തനിയംപുരം, അഷ്‌റഫ് റഹ് മാനി ചൗക്കി, കെഎസ് അലി തങ്ങള്‍ കുമ്പോല്‍, യഹ് യ ബാഖവി പുഴക്കര, ഹാഫിള് ഫാരിസ് മംനൂന്‍ ഫൈസി ലക്ഷദീപ് എന്നിവര്‍ പ്രഭാഷണം നടത്തും. ഫെബ്രുവരി 20ന് വൈകുന്നേരം മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് ഹാദി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കും.23ന് രാത്രി എട്ട് മണിക്ക് സമാപന സമ്മേളനം എന...

വന മന്ത്രിയുടെ വാക്കും പ്രവർത്തിയും തികച്ചും കർഷക വിരുദ്ധമെന്ന് കേരള കോൺഗ്രസ്‌ എം

  കാസറഗോഡ് :വന മന്ത്രിയുടെ രാഷ്ട്രീയ നിലപാടും അദ്ദേഹത്തിന്റെ വകുപ്പ് ഭരണവും രാഷ്ട്രീയ ഓഡിറ്റിന് വിധേയമക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു  കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് അപ്രഖ്യാപിത നിർബന്ധിത വന വൽക്കരണമാണ്  ഇത് മലയോര കുടിയേറ്റ ജനതയോടുള്ള പ്രത്യക്ഷ വെല്ലുവിളിയായി പാർട്ടി കാണുന്നു  കേരള കോൺഗ്രസ്‌ പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകൾക്കെതിരെയുള്ള, കടന്നാക്രമണമാണ് മന്ത്രിയുടെ ഓരോ പ്രവർത്തിയിൽ കാണുന്നത്  ഇതിനെതിരെ രാഷ്ട്രീയ ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെടുന്നു  മന്ത്രിയുടെ വാക്കും പ്രവർത്തിയും തികച്ചും കർഷക വിരുദ്ധമാണ് ഇതിനെതിരെ സംസാരിക്കുന്ന മത മേലദ്ധ്യക്ഷന്മാർ ഉൾപ്പെടെയുള്ളയുള്ളവർക്കെതിരെ വളരെ ദിക്കാരത്തോടെയും അഹങ്കാരത്തോടെയുമുള്ള മന്ദ്രിയുടെ മറുപടി  ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ മന്ത്രിക്കെതിരെ പ്രത്യക്ഷമായ സമര പരിപാടിയുമായി മുന്നോട്ടു പോവുമെന്ന് കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ പറഞ്ഞു കാസറഗോഡ് ജില്ലാ നേതൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ആദായ നികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; വ്യവസ്ഥകൾ ലഘൂകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ

  ദില്ലി: ആദായ നികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ബില്ലിൽ വ്യവസ്ഥകൾ ലഘൂകരിച്ചിച്ചുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. നികുതി ഘടന ലഘുവാക്കിയെന്നും ധനമന്ത്രി പറഞ്ഞു. മാർച്ച് 10 വരെ ലോക്സഭ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നത്. 2025 ഏപ്രിൽ മുതൽ ബിൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. ആദായ നികുതി നിയമം എന്നായിരിക്കും നിയമമായി കഴിഞ്ഞാലുള്ള പേര്. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലാണ് ബില്ല് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരിക്കുന്നത്. 

നിയമസഭയിൽ സ്പീക്കറും പ്രതിപക്ഷ നേതാവും നേർക്കുനേർ; യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി; സഭ പിരിഞ്ഞു

  തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കർ തൻ്റെ പ്രസംഗം തുടർ‍ച്ചയായി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ്. ഇന്ന് അടിയന്തിര പ്രമേയം അവതരണത്തിനിടെയാണ് സംഭവം. എന്നാൽ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം ആദ്യ ഒൻപത് മിനിറ്റ് തടസപ്പെടുത്തിയതേയില്ലെന്ന് പറഞ്ഞ സ്പീക്കർ എഎൻ ഷംസീർ ആരോപണം നിഷേധിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ കലുഷിതമായി. ഇതോടെ സഭയിലെ ഓഡിയോ മ്യൂട് ചെയ്തു. പിന്നീട് സഭാ നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു. ഇനി മാ‍ർച്ച് മൂന്നിനാണ് വീണ്ടും നിയമസഭ സമ്മേളിക്കുക. എസ്‌സി - എസ്‌ടി വിഭാഗങ്ങൾക്കായുള്ള ഫണ്ടും സ്കോളർഷിപ്പുകൾക്കുമായുള്ള പദ്ധതി വിഹിതം സംസ്ഥാന ബജറ്റിൽ വെട്ടിക്കുറച്ചെന്ന് ആരോപിച്ചാണ് പ്രതിപക്ഷാംഗം എപി അനിൽകുമാർ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. സർക്കാരിൻ്റെ മുൻഗണന ലിസ്റ്റിൽ പിന്നാക്ക വിഭാഗങ്ങൾ ഇല്ലെന്നും ഇടതു സർക്കാർ ദളിത് ആദിവാസി വിരുദ്ധ സർക്കാരാണെന്നും കുറ്റപ്പെടുത്തിയ അനിൽകുമാർ, കിഫ്‌ബി ഫണ്ടു വഴിയുള്ള പദ്ധതികളിലും എസ്‌സി - എസ്‌ടി വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് വിമർശിച്ചു.

ആലൂർ നൂറുൽ ഹുദാ യുവജന സംഘത്തിൻ്റെ 34-ാം വാർഷികത്തിന് ഇന്ന് തുടക്കമാകും

  ആലൂർ : മത സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആലൂർ നൂറുൽ ഹുദാ യുവജന സംഘത്തിൻ്റെ 34-ാം വാർഷികത്തിന് ഇന്ന് (ഫെബ്രുവരി 13 വ്യാഴാഴ്ച) മർഹും സയ്യിദ് കെസി മുഹമ്മദ് കുഞ്ഞി തങ്ങൾ നഗരിയിൽ തുടക്കമാകും,നൂറുൽ ഹുദാ യുവജന സംഘം പ്രസിഡൻ്റ് അബ്ദുല്ല അപ്പോളോ അധ്യക്ഷത വഹിക്കും,ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ കോളോട്ട് സ്വാഗതം പറയും.സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ ആലൂർ ഉദ്ഘാടനം ചെയ്യും, മൂന്നു ദിവസങ്ങൾ നടക്കുന്ന പരിപാടിയിൽ ആദ്യദിനം ഉമർ ഹുദവി മലപ്പുറം പ്രഭാഷണം നടത്തും, രണ്ടാം ദിവസം മുഹമ്മദ് ഇർഷാദ് അദ്ഹരി മലപ്പുറം പ്രഭാഷണം നടത്തും,  സമാപന സമ്മേളനം ജമാഅത്ത് പ്രസിഡൻ്റ് കെ കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും,നൂറുൽ ഹുദാ യുവജന സംഘം ജനറൽ സെക്രട്ടറി ഇസ്മായിൽ എം കെ സ്വാഗതം പറയും, ആലൂർ ജുമാ മസ്ജിദ് ഖത്തീബ് ഇർഷാദ് മിസ്ബാഹി ഉദ്ഘാടനം ചെയ്യും, സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം കൂട്ടുപ്രാർത്ഥനക്ക് നേതൃത്വം നൽകും. സ്വാഗതസംഘം കമ്മിറ്റി കൺവീനർ സവാദ് ടി കെ, ജമാഅത്ത് ട്രഷറർ അബ്ദുല്ലാ ആലൂർ, ജമാഅത്ത് ഭാരവാഹികളായ ശിഹാബ് മിത്തൽ, ജലീൽ മീത്തൽ, അഹമ്മദ് മീത്തൽ, അസീസ് എം എ, നൂറുൽ ഹ...

ഉപ്പളയില്‍ വാച്ചുമാനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍

  കാസര്‍കോട്: ഉപ്പള, മീന്‍മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തിലെ വാച്ചുമാനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. ഉപ്പള, പത്വാടിയിലെ സവാദി(24)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കൊല്ലം, ഏഴുകോണ്‍ സ്വദേശിയും 15 വര്‍ഷമായി പയ്യന്നൂരില്‍ താമസക്കാരനുമായ സുരേഷ് (45) ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. സുരേഷ് രണ്ടു വര്‍ഷക്കാലമായി ഉപ്പളയിലെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി ഇരുവരും കെട്ടിടത്തിനു സമീപത്തിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടയില്‍ വാക്കേറ്റമുണ്ടായി. തന്നെ അസഭ്യം പറഞ്ഞപ്പോള്‍ പ്രകോപിതനാവുകയും കൈയില്‍ ഉണ്ടായിരുന്ന കത്തിയെടുത്തു കുത്തുകയുമായിരുന്നുവെന്നാണ് പ്രതി പൊലീസിനു നല്‍കിയ പ്രാഥമിക മൊഴി. കൊല നടന്ന ഉടന്‍ സവാദ് സ്ഥലത്തു നിന്നു കടന്നു കളഞ്ഞിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ നിര്‍ദ്ദേശ പ്രകാരം ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച മൂന്നു സ്‌ക്വാഡുകള്‍ നടത്തിയ അന്വേഷണത്തിലാണ് സവാദിനെ 24 മണിക്കൂറിനകം പിടികൂടിയത്. പ്രതി കര്‍ണ്ണാടകയിലേക്ക...

വയനാട് യുഡിഎഫ് ഹർത്താൽ: ലക്കിടിയിൽ സംഘർഷം; കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

  കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങിയതിന് പിന്നാലെ ലക്കിടിയിൽ സംഘർഷം. ലക്കിടിയിൽ വാഹനങ്ങൾ തടയാനുള്ള കോൺഗ്രസ് - യുഡിഎഫ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ലക്കിടിയിൽ വയനാട് ജില്ലാ അതിർത്തിയിലാണ് വാഹനങ്ങൾ തടഞ്ഞത്. പൊലീസ് അകാരണമായി പ്രകോപനമുണ്ടാക്കിയെന്ന് പ്രവർത്തരിലൊരാൾ പ്രതികരിച്ചു. വയനാടൻ ജനതയ്ക്ക് വേണ്ടി മറ്റെങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും കോൺഗ്രസ് പ്രവർത്തകൻ ചോദിച്ചു. ഹർത്താൽ അനുകൂലികളെ എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കിയ ശേഷം സ്ഥലത്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

44 ദിവസത്തെ ആശുപത്രി വാസം; ഉമ തോമസ് എംഎൽഎ നാളെ വീട്ടിലേയ്ക്ക്

കൊച്ചി​: കലൂർ സ്റ്റേഡിയത്തിലെ മെഗാ നൃത്തസന്ധ്യയ്ക്കി​ടെ സ്റ്റേജി​ൽനി​ന്ന് വീണ് ഗുരുതരമായി​ പരി​ക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും. 44 ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് എംഎൽഎ വീട്ടിലെത്തുന്നത്. നിലവിൽ ഉമ തോമസിന്റെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. നാളെ വൈകിട്ട് കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്‌ടർമാർക്കൊപ്പം എംഎൽഎ മാദ്ധ്യമങ്ങളെ കാണും. സ്വന്തം വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡിസ്‌ചാർജിനുശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് ഉമ തോമസ് പോകുന്നത്. തന്റെ ആരോഗ്യം വീണ്ടെടുക്കാനായി പ്രാർത്ഥിച്ചും, സന്ദേശങ്ങളിലൂടെ ആശംസകളർപ്പിച്ചും കൂടെയുണ്ടായ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി അറിയിക്കുന്നതായി എംഎൽഎ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഡിസംബർ 29നാണ് അപകടമുണ്ടായത്. കലൂർ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു തൃക്കാക്കര എംഎല്‍എ. ഇതിനിടെ വിഐപി ഗ്യാലറിയില്‍ നിന്ന് എംഎൽഎ താഴേക്ക് വീഴുകയായിരുന്നു.

സിഖ് കലാപകേസ്; മുന്‍ കോണ്‍?ഗ്രസ് എംപി സജ്ജന്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി

1984 നവംബറില്‍ ദില്ലി സരസ്വതി വിഹാറില്‍ കുടുംബത്തിലെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് നടപടി. 18 ന് കേസില്‍ കോടതി വിധി പറയും. നിലവില്‍ സിഖ് കലാപകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് സജ്ജന്‍ കുമാര്‍. ദില്ലി: സിഖ് കലാപവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കോണ്‍?ഗ്രസ് എംപി സജ്ജന്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ദില്ലി റോസ് അവന്യൂ കോടതിയാണ് ഉത്തരവിട്ടത്. 1984 നവംബറില്‍ ദില്ലി സരസ്വതി വിഹാറില്‍ കുടുംബത്തിലെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് നടപടി. 18 ന് കേസില്‍ കോടതി വിധി പറയും. നിലവില്‍ സിഖ് കലാപകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് സജ്ജന്‍ കുമാര്‍.

ഉപ്പളയില്‍ വാച്ചുമാനെ വെട്ടിക്കൊന്ന കേസ്: പ്രതിയുടെ പത്വാടിയിലെ വീട്ടില്‍ പൊലീസ് റെയ്ഡ്, കൊലയുടെ കാരണം അജ്ഞാതം, പ്രതിയായ സവാദിന്റെ പേരില്‍ മൂന്നു കേസുകൾ

കാസര്‍കോട്: ഉപ്പള, മീന്‍മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തിലെ വാച്ചുമാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്താന്‍ മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. പ്രതിയായ സവാദിന്റെ ഉപ്പള, പത്വാടിയിലെ വീട്ടില്‍ റെയ്ഡ് നടത്തി. എന്നാല്‍ ഇയാള്‍ വീട്ടിലെത്തിയിട്ടില്ലെന്നാണ് വീട്ടില്‍ ഉണ്ടായിരുന്നവര്‍ പൊലീസിനെ അറിയിച്ചത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പയ്യന്നൂര്‍ സ്വദേശിയായ സുരേഷ് (48) ആണ് കൊല്ലപ്പെട്ടത്. ഇയാളും കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ സവാദും പലപ്പോഴും ഒന്നിച്ചു കാണാറുണ്ടെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഇരുവരും ലഹരി ഉപയോഗിച്ചിരുന്നുവെന്നും ഇതിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ സുരേഷിന്റെ വയറ്റിലേക്ക് സവാദ് കുത്തുകയായിരുന്നുവെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാര്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗ്ളൂരുവിലെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിനു ശേഷം സവാദ് എങ്ങോട്ടാണ് കടന്നു കളഞ്ഞതെന്നു വ്യക്തമല്ല. സവാദിനെതിരെ മൂന്നു ...

എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി.ചാക്കോ രാജിവച്ചു

  എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി.ചാക്കോ രാജിവച്ചു. ശരദ് പവാറിന് രാജിക്കത്ത് കൈമാറി. എന്‍സിപിയിലെ ചേരിപ്പോരിന് ഒടുവിലാണ് രാജി. 

സ്വകാര്യ സർവകലാശാല പദവിക്ക് അപേക്ഷ നൽകാനൊരുങ്ങി സംസ്ഥാനത്തെ സ്വാശ്രയ കോളേജുകൾ;10ലേറെ സ്ഥാപനങ്ങൾ നീക്കം തുടങ്ങി

  തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകളും സ്വകാര്യ സർവ്വകലാശാല പദവിക്ക് അപേക്ഷ നൽകാനൊരുങ്ങുന്നു. സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിംഗ് കോളേജുകളടക്കം പത്തിലേറെ സ്ഥാപനങ്ങൾ ഇതിനായി നീക്കം തുടങ്ങി. ഫീസിലും പ്രവേശനത്തിലും നിയമനങ്ങളിലും സ്വകാര്യ സർവകലാശാലക്കാകും പൂർണ്ണ അധികാരമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ

നാടുകടത്തല്‍ വിവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യു.എസില്‍

ഡോണള്‍ഡ് ട്രംപ് രണ്ടാംതവണയും പ്രസിഡന്‍റായി ചുമതലയേറ്റെടുത്ത ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ  യു.എസ്. സന്ദര്‍ശനമാണിത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ മോദി ട്രംപുമായി പ്രത്യേകവും ഉദ്യോഗസ്ഥതലത്തിലും ചര്‍ച്ചകള്‍ നടത്തും.  ഈ ചര്‍ച്ചകളില്‍ നാടുകടത്തല്‍ വിഷയം ഉന്നയിക്കുമെന്നാണ് പ്രതീക്ഷ. ശേഷിക്കുന്ന ഇന്ത്യക്കാരെ കൊണ്ടുവരുമ്പോള്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടേക്കും. കഴിഞ്ഞയാഴ്ച 104 ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിയിച്ച് സൈനിക വിമാനത്തില്‍ എത്തിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാവുകയും വിദേശകാര്യ മന്ത്രാലയം യു.എസിനെ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.  വ്യാപരം, ഇറക്കുമതി തീരുവ, പ്രതിരോധ രംഗത്തെ സഹകരണം തുടങ്ങിയ വിഷയങ്ങളും മോദിയും ട്രംപും ചര്‍ച്ചചെയ്യും. ചൈന, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി തീരുവ വന്‍തോതില്‍ ഉയര്‍ത്തിയ ട്രംപ് ഇന്ത്യയോട് അത്തരം കടുത്ത സമീപനം ഇതുവരെ സ്വീകരിച്ചിട്ടില്ല. മോദി– ട്രംപ് ചര്‍ച്ചയ്ക്കുശേഷം സംയുക്ത പ്രസ്താവനയ്ക്കും സാധ്യതയുണ്ട്.

ബന്തടുക്ക പുളിഞ്ചാൽ അപകടവളവിൽ ദുരന്തം പതിയിരിക്കുന്നു ഒരു മരണം

  തെക്കിൽ ആലട്ടി റോഡ് പുളിഞ്ചാൽ പാലത്തിൽ കഴിഞ്ഞ ദിവസം കുറ്റിക്കോൽ സ്വദേശിയുടെ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞുരുന്നു ചികിത്സയിൽ ആയിരുന്നാ ഡ്രൈവർ പ്രകാശൻ ഇന്ന് ആശുപത്രിയിൽ മരണമടഞ്ഞു വാഹnaaപകടം തുടർകഥയാവുന്ന ഈ വളവിൽ ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് രാത്രി പകലെന്ന വ്യത്യാസം ഇല്ലാതെ വൻ ദുരന്തം ആണ് കാത്തിരിക്കുന്നത്. നിരവധി ചരക്ക്, യാത്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽ ആയിക്കഴിഞ്ഞു. കിഫ്‌ബി ഫണ്ടിൽ ഉൾപ്പെടുത്തി പൂർത്തിയായ റോഡിൽ ഈപഴയ പാലം ഒഴിച്ച് നിർത്തിയാണ് പണി നടത്തിയത്. പാലം ഇനി ഉയർത്തികൊണ്ട് റോഡ് വളവ് നിവർത്തിയാലേ ഇവിടെ അപകടം ഒഴിവാകുകയുള്ളു. അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ ഇനിയും മരണം സംഭവിക്കും എന്ന് നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്നു പാലം പണി ആരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മാണിമൂല യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു

ഇ.വി.എമ്മിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്'; തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയുടെ നിര്‍ദേശം. തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും സുപ്രീം കോടതി ചോദിച്ചു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹരിയാനയും ഏതാനും കോണ്‍ഗ്രസ് നേതാക്കളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.

ചൂട് കനക്കുന്നു, സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു, ഉച്ചയ്ക്ക് 12 മണി 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം

  തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ 8 മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശിച്ചിരിക്കുന്നത്. ഫെബ്രുവരി 11 മുതൽ മെയ് 10 വരെയാണ് നിയന്ത്രണം. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. നിർമ്മാണ മേഖലയിലും റോഡ് നിർമ്മാണ ജോലിക്കാർക്കിടയിലും കർശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.  ഉയർന്ന താപനില മുന്നറിയിപ്പ് സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.  * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂ...

ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കണം: കെ.എഫ് പി എസ് എ

  പനത്തടി : മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വന വിധ്വംസക പ്രവർത്തനങ്ങളെ ശക്തമായി തടയുന്നതിനും വന സംരക്ഷണ-പരിപാലന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ജില്ലയിൽ ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ കേരളത്തിൽ ഫോറസ്റ്റ് സ്റ്റേഷനില്ലാത്ത ജില്ലയാണ് കാസറഗോഡ്. സെക്ഷനുകളിലും ബീറ്റുകളിലും വാഹനവും കുടിവെള്ളവും കൊന്നക്കാട് ബീറ്റിൽ സ്ഥിരം ഹെഡ് ക്വാർട്ടർ സൗകര്യങ്ങളൊരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.എഫ് പി എസ് എ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. വി സത്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡൻ്റ് കെ.എൻ രമേശൻ, ജില്ലാസെക്രട്ടറി കെ ധനഞ്ജയൻ, സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രൻ പിസി യശോദ , കെ ആർ . ബിനു , കെ വി അരുൺ , അലീഷ ജോർജ്ജ്, എന്നിവർ സംസാരിച്ചു. മേഖല പ്രസിഡൻ്റ് ബി. ശേ സപ്പ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. ധനഞ്ജയൻ സ്വാഗതവും വിവി പ്രകാശൻ നന്ദിയും പറഞ്ഞു. വി. വിനീത് (പ്രസിഡണ്ട്)ബി. രഞ്ജിത്ത് (വൈസ് പ്രസിഡണ്ട് )ജി. സൗമ്യ (സെക...

യു.കെ.യിലും ട്രംപ് മോഡൽ; അനധികൃത കുടിയേറ്റക്കാർക്കായി തിരച്ചിൽ; ഇന്ത്യൻ റസ്റ്ററന്റുകളിലടക്കം റെയ്ഡ്

  ലണ്ടന്‍: യു.എസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചതിന് പിന്നാലെ യു.കെ.യിലും സമാനരീതിയിലുള്ള നടപടികളെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് അനധികൃതമായി ജോലിചെയ്യുന്നവരെ കണ്ടെത്താനായാണ് യു.കെ. ഭരണകൂടം വ്യാപകമായ പരിശോധന നടത്തുന്നത്. രാജ്യത്തെ ഇന്ത്യന്‍ റസ്റ്ററന്റുകളിലും നെയില്‍ ബാറുകളിലും കാര്‍ വാഷിങ് സെന്ററുകളിലും ഗ്രോസറി സ്‌റ്റോറുകളിലും ഇത്തരത്തില്‍ പരിശോധന നടന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിവിധ റസ്റ്ററന്റുകള്‍ ഉള്‍പ്പെടെ 828 കേന്ദ്രങ്ങളില്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങൾ റെയ്ഡ് നടത്തിയതായി യു.കെ. ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ സ്ഥിരീകരിച്ചു. ഈ റെയ്ഡുകളില്‍ 609 പേരെ അറസ്റ്റ് ചെയ്തതായും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത് 73 ശതമാനം കൂടുതലാണെന്നും ആഭ്യന്തര സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി. കുടിയേറ്റ നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കുകയും നടപ്പാക്കുകയും വേണം. ഏറെക്കാലമായി തൊഴിലുടമകള്‍ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുകയും അവരെ ചൂഷണത്തിനിരയാക്കുകയും ചെയ്തു. ഇതുവരെ നടപടിയൊന്നുമില്ലാത്തതിനാല്‍ നിരവധിപേര്‍ക്ക് ഇങ്ങനെ രാജ്യ...

ബോവിക്കാനം ബി എ ആർ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടം ഫിബ്ബ്രവരി 14ന് മന്ത്രി വി. ശിവൻ കുട്ടി ഉൽഘാടനം ചെയ്യും

  ബോവിക്കാനം: ബി എ ആർ ഹയർ സെക്കണ്ടറി സ്കൂളിനു വേണ്ടി നിർമിച്ച പുതിയ കെട്ടിടം ഫിബ്ബ്രവരി 14ന് വിദ്യാഭ്യാസമന്ത്രി. വി ശിവൻ കുട്ടി ഉൽഘാടനം ചെയ്യും. ഉദുമ എം എൽ എ. സി എച്ച് കുഞ്ഞമ്പു അദ്ധ്യക്ഷതവഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മുഖ്യ അഥിതിയായി സംബന്ധിക്കും. എം എൽ എ മാരായ ഇ ചന്ദ്രശേഖരൻ,എൻ എ നെല്ലിക്കുന്ന്, ജില്ലാപാഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മെമ്പർ പി ബി ഷഫീഖ്, കാറടുക്ക ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് മിനി പി വി, വൈസ് പ്രസിഡന്റ് ജനാർദ്ദൻ, കാറടുക്ക ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കുഞ്ഞമ്പു നമ്പ്യാർ, മുളിയാർ പഞ്ചായത്ത് അംഗങ്ങളായ അനീസ, അബ്ബാസ് കൊളചെപ്പ് മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഉദ്ദ്യോഗസ്തരും പങ്കെടുക്കുന്ന ചടങ്ങ് സ്കൂൾ മാനേജർ ഗംഘാദരൻ പാടി സ്വാഗതം പറയും.

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

  കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് മാനുവിനെ കാട്ടാന ആക്രമിച്ചത്. കടയിൽ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വയനാട്ടിലെ അതിര്‍ത്തിയിലുള്ള പഞ്ചായത്താണ് നൂൽപ്പുഴ. വനാതിര്‍ത്തി മേഖലയിലാണ് സംഭവമെന്നാണ് വിവരം. പാടത്ത് മരിച്ച നിലയിലാണ് മാനുവിനെ കണ്ടെത്തിയത്. കാട്ടാന ശല്യമുള്ള മേഖലയിലാണ് സംഭവം. ഇടുക്കി പെരുവന്താനം കൊമ്പൻ പാറയിൽ കാട്ടാന ആക്രമണത്തിൽ സോഫിയ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണിപ്പോള്‍ വയനാട്ടിലും കാട്ടാന ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെടുന്നത്. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലായിരുന്നു കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായമായി ഇന്ന് തന്നെ നൽകുമെന്ന് കളക്ടര്‍ വി. വിഗ്നേശ്വരി ഉറപ്പു നൽകുകയായിരുന്നു. സോഫിയയുടെ മകൾക്ക് ജോലി നൽകുമ...