മംഗളൂരു: ഉള്ളാള്‍ കോട്ടേക്കര്‍ സഹകരണ ബാങ്കിന്റെ കെസി റോഡ് ശാഖയില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ നാലുപേര്‍ കൂടി പിടിയില്‍. രണ്ട് പേരെ തമിഴ്നാട്ടില്‍ നിന്നും രണ്ട് പേരെ മുംബൈയില്‍ നിന്നുമാണ് പിടികൂടിയതെന്നാണ് വിവരം. പ്രതികളെ മംഗളൂരുവിലേക്ക് കൊണ്ടുവരാന്‍ കൂടുതല്‍ പൊലീസ് സംഘത്തെ രണ്ടു സ്ഥലത്തേക്കും പോയിട്ടുണ്ട്. പത്തംഗ സംഘമാണ് ബാങ്ക് കൊള്ളയടിച്ചതെന്നാണ് വിവരം. കവര്‍ച്ചയില്‍ നേരിട്ട് പങ്കുള്ള മൂന്ന് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. കൃത്യം നടത്തിയ ശേഷം മോഷ്ടിച്ച സ്വര്‍ണം വീതം വച്ച് സംഘം തമിഴ്നാട്ടിലേക്ക് കടന്നതായാണ് പ്രാഥമിക നിഗമനം. പിടിയിലായ രണ്ടുപേരില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗം കണ്ടെടുത്തതായാണ് വിവരം. അതിനിടെ വ്യാഴാഴ്ച മംഗളൂരുവിലെത്തിച്ച പ്രതികളായ മുരുകന്‍ ദേവര്‍, രാജേന്ദ്രന്‍ എന്നിവരെ ഉള്ളാള്‍ പൊലീസ് ജെഎംഎഫ്‌സി കോടതി(4)യില്‍ ഹാജരാക്കി.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ