ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അഡൂരില്‍ പുലി കിണറ്റില്‍ വീണ് ചത്ത നിലയില്‍

    കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂരില്‍ പുലി കിണറ്റില്‍ വീണു ചത്ത നിലയില്‍. തലപ്പച്ചേരിയിലെ മോഹന്‍ എന്നയാളുടെ ഉപയോഗശൂന്യമായ കിണറ്റിലാണ് പുലിയെ ചത്ത നിലയില്‍ കാണപ്പെട്ടത്. ആള്‍ മറയില്ലാത്ത, വലയിട്ട് മൂടിയ കിണറ്റിനു അകത്തു നിന്നു വെള്ളിയാഴ്ച രാത്രി ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫോറസ്റ്റ് ഓഫീസര്‍ രാജു പെരുമ്പള്ളിയുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

കാർഷിക മേഖലയ്ക്ക് കൈത്താങ്ങ്; കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാപരിധി 5 ലക്ഷമാക്കി

  ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി പ്രധാനമന്ത്രി 'പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന' പ്രഖ്യാപിച്ച് ധനമന്ത്രി. സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. കാര്‍ഷികോത്പാദനം കുറഞ്ഞ മേഖലയ്ക്ക് ധനസഹായം നല്‍കും. രാജ്യത്തെ 100 ജില്ലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായം. ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 1.7 കോടി കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യും.

നിര്‍മല സീതാരാമന്റെ എട്ടാമത് ബജറ്റ്; പേപ്പര്‍ രഹിതം, ടാബുമായി ധനമന്ത്രി പാര്‍ലമെന്‍റിലെത്തി

  ന്യൂഡല്‍ഹി: 2025-26 വര്‍ഷത്തെ പൊതുബജറ്റ് ശനിയാഴ്ച 11ന് ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണബജറ്റും നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റുമാണിത്. കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇത്തവണയും പേപ്പര്‍ രഹിത ബജറ്റായിരിക്കും ധനന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.ബജറ്റ് അവതരിപ്പിക്കാനുള്ള ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. ധനമന്ത്രാലയത്തിലുള്ള പ്രസിലാണ് എല്ലാവര്‍ഷവും ബജറ്റ് പേപ്പറുകള്‍ അച്ചടിക്കാറുള്ളത്. 2022ലാണ് ചരിത്രത്തില്‍ ആദ്യമായി ഇതിന് മാറ്റം വരുത്തിയത്. എം.പിമാര്‍ക്കും ഇപ്പോള്‍ സോഫ്റ്റ് കോപ്പികളാണ് നല്‍കാറുള്ളത്. മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കും അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസത്തെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പ്രസംഗങ്ങളില്‍ ഇതിനുള്ള സൂചനകളുണ്ടായിരുന്നു. എട്ടോളം തവണയാണ് രാഷ്ട്രപതി പ്രസംഗത്തില്‍ മിഡില്‍ ക്ലാസ് എന്ന വാക്ക് ഉപയോഗിച്ചത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം; സോണിയാ​ഗാന്ധിയുടെ പരാമർശം വിവാദത്തിൽ, വിമർശനവുമായി രാഷ്ട്രപതി ഭവൻ

  ദില്ലി: ബജറ്റ് സമ്മേളനത്തിലെ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നെന്ന രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വന്‍വിവാദത്തില്‍. കടുത്ത അതൃപ്തിയറിയിച്ച് വാര്‍ത്താ കുറിപ്പിറക്കിയ രാഷ്ട്രപതി ഭവന്‍ അന്തസിനെ മുറിവേല്‍പിച്ചുവെന്ന് അപലപിച്ചു. രാഷ്ട്രപതിയേയും രാജ്യത്തെ ആദിവാസി സമൂഹത്തെയും കോണ്‍ഗ്രസിലെ രാജകുടുംബം അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. രാഷ്ട്രപതിയോട് എക്കാലവും ബഹുമാനമേയുള്ളൂവെന്നും സോണിയ ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നും പ്രിയങ്ക ഗാന്ധി പ്രതിരോധം പറഞ്ഞു. 

യുവതിയെ നരഹത്യയ്ക്കു ശ്രമിച്ച കേസ്; വിദ്യാനാഗർ സ്റ്റേഷനിലെ പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു

  കാസര്‍കോട്: ഒന്നിച്ചു താമസിക്കുന്ന യുവതിയെ നരഹത്യയ്ക്കു ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായ പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയും വിദ്യാനഗര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുമായ ബൈജു (40)വിനെയാണ് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ സസ്‌പെന്റ് ചെയ്തത്. ബേള, തൈവളപ്പിലെ സുജാതയുടെ പരാതി പ്രകാരമാണ് കേസ്. വര്‍ഷങ്ങളായി സുജാതയും ബൈജുവും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ഒന്നിച്ചാണ് താമസിച്ചിരുന്നത്. ജനുവരി 25ന് വീട്ടിലെത്തിയ ബൈജു കത്തികാട്ടി ഭീഷണിപ്പെടുത്തുകയും സ്വന്തം കാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് സുജാത ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ പിറ്റേ ദിവസം രാത്രി സുജാതയെ അടിക്കുകയും സുജാതയെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വെട്ടുകത്തിയെടുത്ത് സുജാതക്ക് നേരെ വീശുകയും ചെയ്തു. ഈ പരാതിയിലാണ് ബൈജുവിനെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്ത് അറസ്റ്റു ചെയ്തത്. പ്രതി റിമാന്റിലാണ്.

സ്കൂളിലെ ശുചിമുറിയിൽ ക്ലോസറ്റില്‍ നക്കിച്ചു, തലമുക്കി; 15കാരന് നേരിട്ടത് അതിക്രൂര റാഗിങ്ങെന്ന് കുടുംബം

കൊച്ചി: തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ ആരോപണങ്ങളുമായി കുടുംബം. മിഹിർ നേരിട്ടത് അതിക്രൂരമായ മാനസിക - ശാരീരിക പീഡനമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നേരത്തെ പഠിച്ച സ്കൂളിലെ വൈസ് പ്രിൻസിപ്പാൾ കടുത്ത ശിക്ഷ വിധിച്ചു. ആഴ്ചകളോളം സ്കൂളിൽ ഒറ്റപ്പെടുത്തി. ഇത് മിഹിനെ ഏറെ വേദനിപ്പിച്ചിരുന്നെന്ന് അമ്മാവൻ മുഹമ്മദ് ഷെരീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളിൽ നിന്ന് കിട്ടിയ വിവരം. ശുചിമുറിയിൽ കൊണ്ടു പോയി ക്ലോസറ്റ് നക്കിപ്പിച്ചു. ഇനി ഒരു വിദ്യാർത്ഥിക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. മരണശേഷവും സീനിയർ വിദ്യാർത്ഥികൾ മഹിറിനെ കളിയാക്കി. നീചമായ പ്രവൃത്തി മിഹിറിന്റെ നിറത്തെ കളിയാക്കി. വർണ്ണ വിവേചനത്തിനും ഇരയായി. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും കുടുംബം പറയുന്നു. 

2047-ൽ വികസിത രാജ്യമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കും; വരുന്നത് പുത്തൻ ഊര്‍ജം നൽകുന്ന ബജറ്റ്- മോദി

ന്യൂഡൽഹി: 2047-ൽ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കൾ വികസിത രാജ്യത്തിന്റെ ​ഗുണഭോക്താക്കളാകുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിൻ്റെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയെ വണങ്ങുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും മഹാലക്ഷ്മി തുടർന്നു അനു​ഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വർഷം പൂർത്തിയാക്കി എന്നത് അഭിമാനകരമാണ്.

2 വയസ്സുകാരിയുടെ കൊലപാതകം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്,കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞെന്ന് സ്ഥിരീകരണം

  തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കൊലപ്പെടുത്തിയ രണ്ടു വയസുകാരി ദേവേന്ദുവിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞതാണെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. മുങ്ങി മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ കുട്ടിയുടെ ശരീരത്തിൽ മറ്റ് മുറിവുകളില്ലെന്നും കൊന്നത് കിണറ്റിലെറിഞ്ഞാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ന് രാവിലെയാണ് വീട്ടിൽ നിന്നും കാണാതായ കുഞ്ഞിനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ദേശീയ ഗെയിംസില്‍ നിന്ന് കളരിപ്പയറ്റ് പുറത്ത്; പി.ടി.ഉഷയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ഡല്‍ഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി.ഉഷയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. ദേശീയ ഗെയിംസിന്‍റെ മത്സരവിഭാഗത്തിൽ നിന്ന് കളരിപ്പയറ്റ് ഒഴിവാക്കിയതിനെതിരായ ഹരജിയിലാണ് നോട്ടീസ്. ഹരിയാന സ്വദേശിയാണ് ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകിയത്. കഴിഞ്ഞ തവണ ഗോവയിൽ കളരി മത്സര ഇനമായിരുന്നു. എന്നാൽ ഇത്തവണ പ്രദർശന ഇനമായാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിന് കഴിഞ്ഞ തവണ കളരിയിൽ 19 മെഡൽ ലഭിച്ചിരുന്നു

ഇപിയുടെ പുസ്തകവിവാദ കേസ് അവസാനിപ്പിച്ചു അന്വേഷണ സംഘം കോടതിയിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും

കോട്ടയം: ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ഇപി ജയരാജൻ്റെ പേരിലുള്ള പുസ്തകക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്. അന്വേഷണ സംഘം കോടതിയിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. കേസിൽ ഡിസി ബുക്ക്സ് മുൻ എഡിറ്റർ എ.വി ശ്രീകുമാർ മാത്രമാണ് പ്രതി. കൂടുതൽ പേരെ പ്രതിചേർക്കണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിലപാട്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ചത്. താൻ എഴുതിയതെന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകത്തിൽ സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ വിവരങ്ങൾ പുറത്തുവന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇപിയുടെ പരാതി.

എസിസി ആലൂർ പ്രീമിയർ ലീഗ് ജേഴ്സി പ്രകാശനം ചെയ്തു

  ആലൂർ : ആലൂർ കൾച്ചറൽ ക്ലബ്ബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ എട്ട് 2025 ഫെബ്രുവരി 1,2 തിയ്യതികളിൽ ആയി ആലൂർ കുഞ്ഞടുക്കം എസിസി ഗ്രൗണ്ടിൽ വെച്ച് നടക്കും. ആറ് ടീമുകൾ മത്സരിക്കുന്ന പ്രീമിയർ ലീഗിൽ ടീം മലബാർ സ്ട്രൈക്കേഴ്സിൻ്റെ ജേഴ്സി പ്രമുഖ കരാറുകാരനും മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് ട്രഷറർ കൂടിയായ മാർക് മുഹമ്മദ് അല്ലാമനഗർ പ്രകാശനം ചെയ്തു പ്രീമിയർ ലീഗ് ചെയർമാൻ ശിഹാബ് ആലൂർ,കൺവീനർ ഇർഷാദ് ആലൂർ, ഖാദർ ആലൂർ,ഷഫീഖ് മൈക്കുഴി തുടങ്ങിയവർ സംബന്ധിച്ചു.

തിരുവനന്തപുരത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ അടിമുടി ദുരൂഹത

  തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് ബാലരാമപുരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടു വയസുകാരിയെ കിണറ്റിൽ കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് സംഘമെത്തി കിണറ്റിൽ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടെ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ദുരൂഹതയുണ്ടെന്നും എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഒരാളെ ചോദ്യം ചെയ്തുവരുകയാണെന്നും നെയ്യാറ്റിൻകര ഡിവൈഎസ്‍പി പറഞ്ഞു. കൈവരികളുള്ള കിണറാണെന്നും കുട്ടി തനിയെ വീഴാൻ ഒരു സാധ്യതയില്ലെന്നും വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു. രാവിലെ വിവരം അറിഞ്ഞ ഉടൻ ഇവിടെ എത്തുകയായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫയര്‍ഫോഴ്സുമെത്തി കിണറ്റിൽ ...

സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഉറൂസ്: മുഹിമ്മാത്ത് ഉത്തര, മധ്യ, ദക്ഷിണ മേഖല യാത്രകൾ പ്രയാണം തുടങ്ങി

 .   കാസർകോട്: സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ പത്തൊൻമ്പതാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാന സമ്മേളനവും വിളംബരം ചെയ്തു സ്വാഗത സംഘത്തിന്റെ മൂന്ന് സന്ദേശ യാത്രകൾ പ്രയാണം തുടങ്ങി. ഉത്തര മേഖലാ യാത്ര മഞ്ചേശ്വരം ഹൊസങ്കടി സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ മഖാം പരിസരത്തു നിന്നും ജാഥാ നായകൻ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈ പ്രസിഡന്റ് മൂസൽ മദനി തലക്കി പതാക കൈ മാറി. മധ്യ മേഖല തളങ്കര മാലിക്ദീനാർ മഖാം പരിസരത്തു നിന്നും ജാഥാ നായകരായ സയ്യിദ് അബ്ദുൽ കരീം അൽ ഹാദിക്കും, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫികും സയ്യിദ് മുത്തു കോയ തങ്ങൾ കണ്ണവം പതാക കൈ മാറി. ദേളി സഅദിയ്യയിൽ നൂറുൽ ഉലമ മഖാം പരിസരത്തുനിന്നും ആരംഭിച്ച ദക്ഷിണ മേഖലാ പ്രയാണത്തിന് തുടക്കം കുറിച്ച് ജാഥാ നായകൻ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിക്ക് സമസ്ത കർണാടക ജന സെക്രട്ടറി കെ പി ഹുസൈൻ സഅദി പതാക കൈ മാറി. മഞ്ചേശ്വരത്ത് അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, മുഹമ്മദ് സഖാഫി തോക്കെ, സിദ്ധീഖ് കോളിയൂർ, നംഷാദ് ബേക്കൂർ, ഫാറൂഖ് പൊസോട്ട്, റഫീഖ് ലത്തീഫി, അശ്റഫ് സഖാഫി ഉളുവാർ, സുബൈർ ബാ...

തൃശൂർ തിരിച്ചെടുക്കാൻ കോണ്‍ഗ്രസ്; സന്ദീപ് വാരിയറിനെ ഇറക്കിയേക്കും

  നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ തിരിച്ചെടുക്കാൻ സന്ദീപ് വാരിയറിനെ ഇറക്കാൻ കോൺഗ്രസ്. മത്സരിക്കുകയാണെങ്കിൽ അത് ബി.ജെ.പിക്ക് കരുത്തുള്ള മണ്ഡലത്തിൽ തന്നെ വേണമെന്നാണ് സന്ദീപിന് നൽകിയിട്ടുള്ള സൂചന. പച്ചക്കൊടി ലഭിച്ചാൽ സന്ദീപ് വൈകാതെ ശക്തന്റെ മണ്ണിലേക്ക് പ്രവർത്തനം മാറ്റും.  മുള്ളിനെ മുള്ളുകൊണ്ട് എടുക്കുകയെന്ന വിദ്യയാണ് തൃശൂരിൽ കോൺഗ്രസ് പയറ്റാൻ ആലോചിക്കുന്നത്. ബി.ജെ.പിയുടെ എ ക്ളാസ് മണ്ഡലത്തിൽ തന്നെ സന്ദീപിനെ ഇറക്കണമെന്ന ആലോചനയാണ് തൃശൂരിൽ സ്റ്റോപ്പിറ്റത്. തൃശൂരിൽ ഇറങ്ങാനാണ് സന്ദീപും താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഒറ്റപ്പാലവും തൃത്താലയുമൊക്കെ പരിഗണനയിലിരിക്കെ, ബി.ജെ.പി ഉള്ള ഇടത്ത് തന്നെ മത്സരിക്കണമെന്ന് സന്ദീപും നേതൃത്വത്തോട് വ്യക്തമാക്കിയതാണ് വിവരം. സി.പി.ഐയുടെ സിറ്റിങ് സീറ്റാണ് തൃശൂർ നിയമസഭാ നിയമസഭാ മണ്ഡലമെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലം ഇടതുപക്ഷത്തിന് ഒട്ടും അനുകൂലമല്ല. തൃശൂർ നിയമസഭയിൽ സുരേഷ് ഗോപിയാണ് ഒന്നാമത് എത്തിയത്. കെ.മുരളീധരൻ രണ്ടാമത് എത്തിയപ്പോൾ 

എഡിഎം നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന് കുടുംബം; ഹൈക്കോടതിയിൽ അപ്പീൽ നൽകി ഭാര്യ മഞ്ജുഷ

  കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. മരണ കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമാണ് അപ്പീലിൽ ഉളളത്. സമാന ആവശ്യം നേരത്തെ സിംഗിൾ ബെഞ്ച് തളളിയിരുന്നു. വസ്തുതകൾ കാര്യമായി പരിശോധിക്കാതെയാണ് ഉത്തരവെന്നും തങ്ങൾക്ക് നീതി കിട്ടണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതിക്ക് കുറ്റബോധമില്ല, ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാൻ -പാലക്കാട് എസ്പി അജിത്കുമാർ

  പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പാലക്കാട് എസ്പി അജിത് കുാമർ. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയ പ്രദേശത്ത് തെളിവെടുപ്പ് നടത്തണം. 2019 മുതൽ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും പൊലീസ് പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് പ്രതിയുടെ മൊഴി പൊലീസ് വിശദീച്ചത്.  പ്രതിയെ പുറത്തു വിടാതിരിക്കാൻ വേണ്ട നടപടി പൊലീസ് സ്വീകരിക്കും. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു. പ്രതിയെ ഇന്നലെ രാത്രി 10.30 നാണ് പിടി കൂടിയത്. പല സ്ഥലങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിച്ചു. എല്ലാം പരിശോധിച്ചു. വീടിൻ്റെ സമീപത്തെ പാടത്ത് നിന്നാണ് പിടിച്ചത്. വിശദമായി ചോദ്യം ചെയ്തു. ഇനിയും കുറെ കാര്യങ്ങൾ സ്ഥിരീകരിക്കാനുണ്ട്. പ്രതി പലതും വെളിപ്പെടുത്തിയിട്ടുണ്ട്. കൊല നടന്നത് രാവിലെ 10 മണിയ്ക്കാണ്. കൊല ചെയ്ത ശേഷം സ്വന്തം വീട്ടിലെത്തി. പിന്നീട് മലയുടെ ഭാഗത്ത...

കുംഭമേളയ്ക്കിടെ വൻതിരക്ക്; 10 മരണം, ബാരിക്കേഡ് തകർന്നതോടെ ഇരമ്പി ജനക്കൂട്ടം

  "പ്രയാഗ്‌രാജ്‌: മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പത്ത് പേർ മരിച്ചു. മരണം ഇനിയും കൂടിയേക്കാമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ ത്രിവേണി സംഗമത്തിൽ ബാരിക്കേഡ് തകർന്നതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 40-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. To advertise here, Contact Us ബുധനാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. തിരക്കിനിടിയിൽപ്പെട്ട് നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും ശ്വാസതടസ്സം അനുഭവപ്പെട്ടതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. അപകടമുണ്ടായ ഉടൻ തന്നെ ആംബുലൻസുകൾ അയക്കുകയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിതിഗതികൾ വിലയിരുത്തി. രണ്ട് തവണ പ്രധാനമന്ത്രി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ സ്വീകരിക്കാൻ പ്രധാനമന്ത്രി അദ്ദേഹത്തിന് നിർദേശംനൽകി. സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന...

വിവാദ മദ്യനിര്‍മാണശാല: ‘ആരും അറിഞ്ഞില്ല’; കാബിനറ്റ് നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

  വിവാദ മദ്യനിര്‍മാണശാല അനുമതിയില്‍ കാബിനറ്റ് നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മറ്റൊരു വകുപ്പുമായും ആലോചിച്ചില്ലെന്ന് മന്ത്രിസഭാ കുറിപ്പില്‍ എക്സൈസ് മന്ത്രി എം.ബി.രാജേഷ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയാണ് കുറിപ്പിന് മുഖ്യമന്ത്രി അനുമതി നല്‍കിയത്. മറ്റു വകുപ്പുകളും ഒയാസിസ് അല്ലാതെ മറ്റൊരു കമ്പനിയും അറിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ്.  അതേസമയം, പാലക്കാട്ടെ മദ്യനിര്‍മാണ ശാലയ്ക്കെതിരെ എതിര്‍പ്പ് പരസ്യമാക്കി സി.പി.ഐ മുഖപത്രം ജനയുഗം. ജനങ്ങളുടെ താല്‍പര്യത്തിനെതിരായ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. കമ്പനിക്ക് വെള്ളം വിട്ടുനല്‍കിയാല്‍ നെല്‍ കൃഷി ഇല്ലാതാകുമെന്നും പദ്ധതി കര്‍ഷകരില്‍ ആശങ്ക ഉണ്ടാക്കിയെന്നും ലേഖനത്തില്‍ പറയുന്നു. പാർട്ടി ദേശിയ കൗൺസിൽ അംഗം സത്യൻ മൊകേരിയുടേതാണ് ലേഖനം.

സിൽവര്‍ ലൈനിനും എയിംസിനും പ്രഖ്യാപനമുണ്ടാകുമോ? പ്രതീക്ഷയോടെ കേരളം

  24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആണ് കേന്ദ്ര ബജറ്റിൽ കേരള പ്രതീക്ഷിക്കുന്നത്. വയനാട് പുനരധിവാസ പദ്ധതിക്കും, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും പ്രത്യേക പാക്കേജുകളും കേരളം പ്രതീക്ഷിക്കുന്നു. കടമെടുപ്പ് പരിധി ഉപാധി രഹിതമായി 3.5 ശതമാനമാക്കി ഉയർത്തണമെന്നും കേരളം അവശ്യപ്പെട്ടിട്ടുണ്ട്. GST നഷ്ടപരിഹാരം, റവന്യൂ കമ്മി ഗ്രാൻഡ് എന്നിവ നിർത്തിയതിലൂടെയും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലൂടെയും കേരളത്തിലുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആണ് മുഖ്യ ആവശ്യം. വയനാട് പുനരധിവാസ പദ്ധതിക്ക് 2000 കോടിയുടെ പ്രത്യേക പാക്കേജ്, റെയിൽ-റോഡ് കണക്റ്റിവിറ്റി ഉൾപ്പെടെയുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനങ്ങൾക്ക് 5000 കോടിയും കേരളം ആവശ്യപ്പെടുന്നു."

ചെങ്കളാ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടനീർ റേഷൻ ഷോപ്പിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു

  മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡണ്ട് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതു സർക്കാർ സർവ്വ മേഖലകളിലും പരാജയമാണെന്നും, റേഷൻ ഷോപ്പുകളിലൂടെ ഉള്ള അരി വിതരണം സ്തംഭിപ്പിച്ചു കൊണ്ട് പാവങ്ങളെ പട്ടിണിക്കിടുക ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന സാഹചര്യത്തിൽ അടിയന്തിരാമയും റേഷൻ കടകളിൽ അവശ്യ വസ്തുക്കൾ എത്തിക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടു  മുൻ മണ്ഡലം പ്രസിഡണ്ടുമാരായ ബി ഇസ്മായിൽ,കെ കുഞ്ഞികൃഷ്ണൻ നായർ, എം പുരുഷോത്തമൻ നായർ, മഹിളാ കോൺഗ്രസ്സ് നേതാവ് ഇ ശാന്തകുമാരി ടീച്ചർ, ബ്ലോക്ക് കോൺഗ്രസ്‌ ഭാരവാഹികളായ ഖാൻ പൈക്ക, ഷാഫി ചൂരിപ്പള്ളം, വസന്ത അജക്കോട്, രാജേന്ദ്രൻ നായർ, ശ്രീധരൻ ആചാരി, മണ്ഡലം ഭാരവാഹികളായ ഇ വിനോദ് കുമാർ, സലീം എടനീർ, രാധാകൃഷ്ണ നായക്ക്, നാസർ കാട്ടുകൊച്ചി,അഹമ്മദ് ചേരൂർ, ഉത്തേഷ് കുമാർ, സുനിത യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് കുമാർ, ബ്ലോക്ക് സെക്രട്ടറി നരസിംഹൻ, ഭവാനി ശങ്കർ എന്നിവർ സംസാരിച്ചു

ആലംപാടിയിലെ ആയിഷ ഹജ്ജുമ്മ നിര്യാതയായി

  ആലംപാടി: ആലംപാടിയിലെ ഐ.എൻ.എൽ നേതാവായിരുന്ന പരേതനായ മുഹമ്മദ് ഉപ്പിച്ചയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (75) മരണപ്പെട്ടു. മക്കൾ: അബ്ദുല്ല, അബ്ദുൽ ഖാദർ, ബഷീർ, ഹാരിസ്, റഫീഖ്, ശിഹാബ്, ഹമീദ്, നിസാർ, ഖദീജ, ബീഫാത്തിമ, നസിയ. മരുമക്കൾ: മുഹമ്മദ്, മുഹമ്മദ് കുഞ്ഞി , അബൂബക്കർ, സാറ, റാബിയ, നജ്മുന്നിസ, മിസ്‌രിയ, നസീമ, അർഷാന, നബീല. ഖബറടക്കം ഇന്ന് അസർ നിസ്കാരത്തിന് ശേഷം ആലംപാടി ഖിളർ ജുമാ മസ്ജിദിൽ. ആയിഷ ഹജ്ജുമ്മയുടെ നിര്യാണത്തിൽ ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.

യുവതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പൊലീസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  കാസര്‍കോട്: അഞ്ചുവര്‍ഷമായി ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിതം; യുവതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പൊലീസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബേള, വില്ലേജിലെ തൈവളപ്പിലെ ബി സുജാതയുടെ പരാതി പ്രകാരം വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ബൈജുവിനെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്. 2017 നവംബര്‍ മുതല്‍ സുജാതയും ബൈജുവും തൈവളപ്പിലെ വീട്ടിലാണ് താമസം. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് പരാതിക്കാരിയുടെ വീട്ടിലെത്തിയ ബൈജു മര്‍ദ്ദിക്കുകയും അശ്ലീല ഭാഷയില്‍ ചീത്തവിളിക്കുകയും വെട്ടുകത്തികൊണ്ട് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ജനുവരി 25നു രാത്രിയിലും അന്യായക്കാരിയുടെ വീട്ടില്‍ വച്ച് അതിക്രമം നടത്തിയതു സംബന്ധിച്ച് ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ വിരോധത്തിലാണ് തിങ്കളാഴ്ച വീണ്ടും നരഹത്യാശ്രമം നടത്തിയതെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

നെന്മാറ ഇരട്ടക്കൊല പോലീസിന്റെ വീഴ്ചയോ? എസ്.പിയോട് റിപ്പോര്‍ട്ട് തേടി എ.ഡി.ജി.പി

  "പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പോലീസിന്റെ വീഴ്ച സംബന്ധിച്ച് പാലക്കാട് എസ്.പിയോട് റിപ്പോര്‍ട്ട് തേടി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നാട്ടിലെത്തിയ കാര്യം നാട്ടുകാരും കൊല്ലപ്പെട്ട സുധാകരന്റെ ബന്ധുക്കളും നെന്മാറ പോലീസിനെ അറിയിച്ചിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഇത് തിരിച്ചറഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ഉന്നത തലത്തിലുള്ള പോലീസ് ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ നെന്മാറ പോലീസിനു സംഭവിച്ച വീഴ്ച സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി മനോജ് എബ്രഹാം പാലക്കാട് എസ്പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിസന്ധി പരിഹരിക്കാൻ പണം വേണം; 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

  തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും മാന്ദ്യത്തിൽ നിന്ന് കരകയറാനും കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം. കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയര്‍ത്തണമെന്നും അത് ഉപാധി രഹിതമാകണമെന്നും ബജറ്റിന് മുന്നോടിയായി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കും വയനാട് പുനരധിവാസത്തിനും ഇത്തവണ ബജറ്റിൽ പ്രത്യേക പരിഗണന ഉണ്ടാകുമെന്നാണ് പ്രതീക്ഷയിലാണ് കേരളം. കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കുന്നതിനെ ചൊല്ലി കോടതി കയറിയ തര്‍ക്കങ്ങൾക്കൊടുവിലാണ് കേന്ദ്ര ബജറ്റ് വരുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിന് സമാഹരിക്കുന്ന വായ്പ പോലും കടപരിധിയിൽ ഉൾപ്പെടുത്തുന്ന കേന്ദ്ര നയത്തിനെതിരെ കടുത്ത പ്രതിഷേധമുന്നയിക്കുന്ന കേരളം അത് പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് പ്രധാനമായും കേന്ദ്ര സര്‍ക്കാരിന് മുന്നിൽ വയ്ക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം 3.5 ശതമാനമായെങ്കിലും കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഒപ്പം ഊര്‍ജ്ജമേഖലയിലെ നേട്ടത്തിന് അനുവദിച്ച 1.5 ശതമാനം തുടരണമെന്നും ആവശ്യപ്പെടുന്നു. മാന്ദ്യം മറികടക്കാൻ 24000 കോടി രൂപയുടെ പ്രത്യേക പാക്കേജാ...

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; രാധയുടെ ബന്ധുക്കളെ കാണും

പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും. രാവിലെ 11.30ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന പ്രിയങ്ക, റോഡ് മാര്‍ഗം വയനാട്ടിലെത്തും. രാധയുടെ ബന്ധുക്കളെ കണ്ട ശേഷം ആത്മഹത്യ ചെയ്ത ഡിസിസി മുന്‍ ട്രഷറര്‍ എന്‍എം വിജയന്‍റെ ബത്തേരിയിലെ വീട്ടിലെത്തും. തുടര്‍ന്ന് മേപ്പാടിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര യാത്രയുടെ ഭാഗമാകും."

കുമ്പള ആരിക്കാടി ഹനുമാൻ കോട്ടയിലെ കിണറ്റിൽ നിധി വേട്ട: മൊഗ്രാൽപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റടക്കം 5 പേർ കസ്റ്റഡിയിൽ

  കുമ്പള : കാസർകോട് ജില്ലയിലെ കുമ്പള ആരിക്കാടി ഹനുമാൻ കോട്ടയ്ക്കടുത്ത കിണറ്റിൽ നിധി കിളച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഘത്തിലെ അഞ്ചു പേരെ കുമ്പള പൊലീസ് കസ്റ്റഡിയിലെത്തു. മൊഗ്രാൽപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുജീബ് കമ്പാറിനു(46 ), പൊവ്വൽ സ്വദേശി മുഹമ്മദ് ഫിറോസ് (28) , മൊഗ്രാൽ പുത്തൂർ സ്വദേശി ജാഫർ ( 26 ), പാലക്കുന്ന് സ്വദേശി അജാസ് (26 ) നീലേശ്വരം ബംഗളം സ്വദേശി സഹദുദ്ദീൻ കുമ്പള (26) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവർ കോട്ടയിലെത്തിയ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ആരിക്കാടി ഹനുമാൻ കോട്ടയ്ക്കടുത്തെ ദേശീയ പാതക്കടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിനു സമീപത്തെ കിണറ്റിൽ കിളക്കുന്നതിൻ്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കിണറിൽ വെള്ളം വറ്റിയ നിലയിലായിരുന്നെന്നു പറയുന്നു. ‘നിധിവേട്ട സംഘത്തെ നാട്ടുകാർ തടഞ്ഞു വയ്ക്കുന്നതിനിടയിൽ എത്തിയ പൊലീസ് പഞ്ചായത്തു വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ അഞ്ചു പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അതേ സമയം കോട്ടയിലും ക്ഷേത്ര പരിസരത്തും പൊലീസ് അന്വേഷണം ആരംഭിച്ചു.ന...

രാജ്യത്താദ്യമായി ഏകസിവിൽകോ‍ഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്; യുസിസി പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  ദില്ലി: രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്കർ ധാമി യുസിസി പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശികളായ എല്ലാ വ്യക്തികൾക്കും ഭരണഘടനാപരമായും പൗരൻ എന്ന നിലയിലും എല്ലാവർക്കും ഒരേനിയമം പ്രദാനം ചെയ്യുന്നുവെന്നും എല്ലാ മതവിഭാ​ഗങ്ങളിലും പെട്ട വനിതകൾക്കും തുല്യത ഉറപ്പാക്കുന്നതുമാണ് നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത യുസിസി പോർട്ടലിൽ വിവാഹ രജിസ്ട്രേഷന്‍, വിവാഹ മോചനം രജിസ്ട്രേഷൻ, ലിവ് ഇൻ റിലേഷൻ രജിസ്ട്രേഷൻ, ലിവ് ഇൻ റിലേഷൻ അവസാനിപ്പിക്കാനുള്ള രജിസ്ട്രേഷൻ, അപ്പീൽ, പരാതി രെജിസ്ട്രേഷൻ, രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവക്കായി സംവിധാനം ഒരുക്കിയിട്ടുണ്ട്.  ബഹുഭാര്യാത്വം, മുത്തലാക്, ബാല വിവാഹം, ഹലാല എന്നിവ പൂർണമായും നിരോധിച്ചു. ലിവ് ഇൻ റിലേഷൻ ഷിപ്പിലടക്കം ജനിക്കുന്ന കുട്ടികൾക്കും സ്വത്തില് തുല്യ അവകാശം ഉറപ്പാക്കും. വ്യക്തിയുടെ മരണശേഷം വില്പത്രം ഇല്ലെങ്കില്‍ മക്കൾ, ഭാര്യ, മാതാപിതാക്കൾ എന്നിവർക്കായിരിക്കും തുല്യ അവകാശം. ലിവ് ഇൻ റിലേഷൻഷിപ്പ് രജിസ്ട്രേഷൻ വിവരങ്ങൾ അവരുടെ മാതാപിതാക്കളെ അറിയിക്കും, സ്വകാര്യവിവരങ്ങൾ സംരക്ഷിക്കുകയും ചെയ്...

സന്ദീപ് വാരിയറിനെ കെപിസിസി വക്താവായി നിയമിച്ചു

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയറിനെ കെപിസിസി വക്താവായി നിയമിച്ചു. സന്ദീപിനെ കെപിസിസി ജനറൽ സെക്രട്ടറിയായി നിയമിക്കാൻ നേതൃത്വത്തിനിടയിൽ നേരത്തെ ധാരണയായിരുന്നു എന്നാൽ, മറ്റു പേരുകളുടെ കാര്യത്തിൽ ധാരണയാകാത്തതിനെ തുടർന്ന് പുനഃസംഘടന നീളുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. പാലക്കാട് ബിജെപിയിൽ ഉൾപ്പെടെ പ്രശ്നങ്ങൾ ഉരുണ്ടുകൂടുന്നതിനിടെ പുതിയ നിയമനത്തിലൂടെ ചാനൽ ചർച്ചകളിൽ അടക്കം സന്ദീപിനെ പരമാവധി പ്രയോജനപ്പെടുത്താനാണ് കോൺഗ്രസിന്റെ ലക്ഷ്യം.

തുറക്കാത്ത റേഷൻ കടകൾ ഉച്ച മുതൽ ഏറ്റെടുക്കും, നാളെ മുതൽ 40 ലേറെ മൊബൈൽ റേഷൻ കടകൾ, വ്യാപാരികളുമായി വീണ്ടും ചർച്ച

  തിരുവനന്തപുരം : അനിശ്ചിതകാല സമരം നടത്തുന്ന റേഷൻ വ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽകുമാർ റേഷൻ വ്യാപാരികളെ ചർച്ചക്ക് വിളിച്ചു. 12 മണിക്കാണ് ചർച്ച. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കും. 12 മണിക്ക് വീണ്ടും റേഷൻ കട ഉടമകളുടെ കോ - ഡിനേഷനുമായി ചർച്ച നടത്തും. എല്ലാ ജില്ലകളിലും കൺ ട്രോൾ റൂം തുറക്കാൻ ഭക്ഷ്യമന്ത്രി നിർദ്ദേശിച്ചു.  സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് റേഷൻ വ്യാപാരികൾ സമരത്തിനിറങ്ങിയത്. ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. 

പൂച്ചക്കാട്ടെ പ്രവാസിയുടെ കൊലപാതകം; പ്രതി ചേര്‍ക്കപ്പെട്ട രണ്ടു പേരെ ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടു പേരെ ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിക്കാന്‍ പൊലീസ് നടപടി ആരംഭിച്ചു. പൂച്ചക്കാട്ടെ ഉവൈസ്, ഷമ്മാസ് എന്നിവരെ നാട്ടിലെത്തിക്കുന്നതിനാണ് ഡിവൈ.എസ്.പി. കെ.ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചത്. ഇരുവരെയും കേസില്‍ പ്രതി ചേര്‍ത്തു കൊണ്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തെ അറസ്റ്റിലായ ഉദുമ, കൂളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.എം ഉവൈസ് (32), ഭാര്യ ഷമീന എന്ന ജിന്നുമ്മ (34), പള്ളിക്കര, ജീലാനി നഗറിലെ പി.എം അസ്‌നിഫ (36), മധൂര്‍, കൊല്യയിലെ ആയിഷ (42) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഉവൈസ്, ഷമ്മാസ് എന്നിവര്‍ക്കു കൊലപാതകത്തില്‍ ബന്ധം ഉണ്ടെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചത്. കൊലപാതകത്തിനു ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതികളെ കൂടി നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.

വയനാട്ടിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി, കഴുത്തിൽ ആഴത്തിൽ മുറിവുകൾ

  മാനന്തവാടി: വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ നരഭോജി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് അറിയിച്ചു.   കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. രണ്ട് വലിയ മുറിവുകളാണ് കഴുത്തിൽ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയിൽ കണ്ടത്. 2 മണിക്കൂർ നേരം കടുവയ്ക്കു പിറകെ പോയി. പിന്നീടാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം.  

മദ്യത്തിന് വില കൂട്ടി; വർധന 10 രൂപ മുതൽ 50 രൂപ വരെ; നാളെ മുതൽ പ്രാബല്യത്തിൽ

  മദ്യത്തിന്റെ വില കൂട്ടി. വില വർധിച്ചത് മദ്യ കമ്പനികൾക്ക് കൂട്ടി നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നു ഈടാക്കാൻ തീരുമാനിച്ചതോടെ. പത്ത് രൂപ മുതൽ 50 രൂപ വരെയുള്ള വർധന തിങ്കളാഴ്ച പ്രാബല്യത്തിൽ വരും. നാളെ മുതൽ  ഔട്ലെറ്റിലേക്ക് പോകുന്നവർ മദ്യം വാങ്ങാൻ ഇതുവരെ കരുതിയ പണം മതിയാവില്ല. വിവിധ ബ്രാൻഡുകൾക്ക് അനുസരിച്ച് പത്തു മുതൽ 50 രൂപ വരെ അധികമാകും. മദ്യത്തിൻ്റെ ഉൽപാദനത്തിനു ചെലവ് കൂടിയെന്നും കൂടുതൽ പണം വേണമെന്ന മദ്യകമ്പനികളുടെ ആവശ്യം ന്യായമാണെന്ന്  സർക്കാർ നിലപാടിനു ബവ് കോ ബോർഡും അംഗീകാരം നൽകി.  മദ്യ കമ്പനികൾക്ക് അധികം നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചതോടെ ഔട്ലെറ്റിൽ വിൽക്കുന്ന മദ്യത്തിൻ്റെ വിലയും കൂടി .സർക്കാർ മദ്യമായ ജവാന് 10 രൂപയാണ് കൂട്ടിയത്.640 രൂപയുടെ മദ്യത്തിനു ഇനി 650 രൂപ നൽകണം. ഓൾഡ് പോർട് റമ്മിൻ്റെ വില 30 രൂപ കൂടി.750 രൂപയായിരുന്ന മദ്യത്തിന് 780 രൂപയായി. എം.എച്ച് ബ്രാൻഡി ക്ക് 1040 രൂപയായിരുന്നത് 1050 രൂപയായി. മോർഫ്യൂസ് ബ്രാൻഡി ക്ക് 1350 രൂപയാണ് ഇതുവരെയുള്ള വിലയെങ്കിൽ ഇനിയത് 1400 രൂപയാകും. 341 ബ്രാൻഡുകൾക്ക് വില വർധിച്ചപ്പോൾ 107 ബ്രാൻഡുകൾക്ക് വില കുറച...

വനമന്ത്രി കേരളത്തിന്‌ അപമാനം: സജി സെബാസ്റ്റ്യൻ

  കാസറഗോഡ് :വയനാട്ടിലെ മലയോര കർഷക ജനത കടുവയുടെയും വന്യ മൃഗത്തിന്റെയും അക്രമ ഭീതിയിൽ നെഞ്ചിടിപ്പോടെ കഴിയുന്ന അവസരത്തിൽ ജനങ്ങളെ ആശ്വസിപ്പിക്കാനും രക്ഷാ പ്രവർത്തനം നടത്താനും കടുവ വേട്ടയ്ക്കും നേതൃത്വം നൽകാൻ ഓടിയെത്തേണ്ട മന്ത്രി തികച്ചും നിരുത്തരവാദപരമായി പെരുമാറിയത് പ്രതിഷേതാർഹമെന്ന് കേരള കോൺഗ്രസ്‌ എം പ്രദേശത്ത് നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെ ഫാഷൻ ഷോ ഉത്ഘാടനം ചെയ്യുകയും പരിപാടിയിൽ ഹിന്ദി സോങ് ആലപ്പിക്കുകയും ചെയ്തു എന്നുള്ളത് ജനങ്ങളോടുള്ള മന്ദ്രിയുടെ പരിഹാസ്യവും നിരുത്തരവാദ സമീപനവുമാണ് വെളിവാക്കുന്നത്. മന്ദ്രിയുടെ ഈ നടപടി ഓർമിപ്പിക്കുന്നത് റോം കത്തിയപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയുടെ പ്രവർത്തിയാണ്. മന്ദ്രിയുടെ ഇത്തരം പ്രവർത്തികൾ ഭരണക്കൂടത്തിന് തന്നെ നാണക്കേടാണ്. ആപത്ത് ഘട്ടങ്ങളിൽ കൂടെ നിൽക്കേണ്ട സമയത്ത് മന്ദ്രിയുടെ ഇത്തരം പ്രവർത്തിയിൽ പ്രതിഷേധം അറിയിക്കുന്നു. മലയോര ജനതയെയും കൃഷിക്കാരെയും അപമാനിച്ച മന്ത്രി ഇടതു പക്ഷ ജനാധിപത്യ മുന്നണിക്കും കേരള സംസ്ഥാനത്തിനും അപമാനമാണെന്നും  കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ പറഞ്ഞു

കേരളത്തില്‍ ഡ്രൈവിങ്ങ് ടെസ്റ്റില്‍ ഉടന്‍ മാറ്റം വരും, ലൈസന്‍സ് വിതരണം സ്‌പോട്ടില്‍

  KSRTC യുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഒന്നാം തീയതി ശബളം നല്‍കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ 1 തീയതി ശബള വിതരണം ആരംഭിക്കും. 8 വര്‍ഷത്തിനിടയില്‍ 10,000 കോടിയാണ് KSRTCക്ക് സര്‍ക്കാര്‍ നല്‍കിയത്. ശമ്പളത്തെക്കാള്‍ ‘ കൂടുതല്‍ പെന്‍ഷനാണ് നല്‍കുന്നത്. KSRTC യുടെ നഷ്ട്ടം കുറഞ്ഞു. KSRTC യില്‍ മൂന്ന് മാസം കൊണ്ട് പൂര്‍ണമായും കബ്യൂട്ടര്‍ വല്‍ക്കരണം നടക്കും. 5 ദിവസത്തില്‍ അധികം ഒരു ഫയല്‍ വെക്കാന്‍ സാധിക്കില്ല. ഉടന്‍ തീര്‍പ്പാക്കാനും നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. മോട്ടോര്‍ വെക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അടുത്ത ദിവസം ടാബ് വിതരണം ചെയ്യും. ലൈസന്‍സ് സ്‌പോട്ടില്‍ വിതരണം ചെയ്യാന്‍ ഉതുകുന്നതിനാണ് ടാബ്. ഡ്രൈവിങ്ങ് ടെസ്റ്റില്‍ ഉടന്‍ മാറ്റം വരും. ഡ്രൈവിങ്ങ് ടെസ്റ്റ് ക്യാമറയില്‍ ചിത്രീകരിക്കും. KSRTCയില്‍ 90 % ജീവനക്കാര്‍ നല്ലതാണ്. ഒരു 4 % പ്രശ്‌നക്കാരാണ് അവരാണ് ആളുകളോട് മോശമായി പെരുമാറുന്നതും, അപകടം ഉണ്ടാക്കുന്നതും. സൂപ്പര്‍ഫാസ്റ്റ് KSRTC ബസ്സുകള്‍ AC ആക്കുക എന്നതാണ് ലക്ഷ്യം. ചാര്‍ജ് വര്‍ദ്ധനവ് ഉണ്ടാകില്ല...

കാലിയായി റേഷൻ കടകൾ യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി

  കാലിയായി റേഷൻ കടകൾ സാധാരണക്കാരെ ദുരിതത്തിലാക്കുന്ന പിണറായി സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് മധൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച നിൽപ്പ് സമരം ഉളിയത്തടുക്ക റേഷൻ കടക്ക് മുന്നിൽ മുസ്‌ലിം ജില്ലാ സെക്രട്ടറി ഹാരിസ് ചൂരി ഉദ്ഘാടനം ചെയ്തു. ഷിയാബ് പാറക്കട്ട ആദ്യക്ഷത വഹിച്ചു, കലന്തർ ഷാഫി സ്വാഗതം പറഞ്ഞു, ഹബീബ് ചെട്ടുംകുഴി, എം എ ഖലീൽ, മുസ്തഫ പള്ളം, അലി ഉളിയത്തടുക്ക, ജുനൈദ് പാറക്കട്ട, സിറാജ് ഉളിയത്തടുക്ക, സമദ് പാറക്കട്ട, ഷഫീഖ് പാറക്കട്ട എന്നിവർ സംസാരിച്ചു.

ക്യാമ്പസുകളിൽ മയക്കുമരുന്ന് വ്യാപനം തടയാൻ സി എം ആശുപത്രി പരാതിപെട്ടികൾ നൽകി

  കാസർകോട്: കാമ്പസുകളിൽ മയക്ക്മരുന്ന് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ഡി എൽ സ് എ യുമായി സഹകരിച്ച് സ്കൂൾ കുട്ടികൾക്ക് അധികൃതരെ വിവരങ്ങൾ കൈമാറുന്നതിന് ചെർക്കള സി എം മൾട്ടി സ്പെഷ്യാലിററി ആശുപത്രി പരാതി പെട്ടികൾ നൽകി. സിവിൽ ജഡ്ജിയും,ഡി എൽ എസ് എ സെക്രട്ടറിയുമായ റുക്ക്മ എസ് രാജിന് ആശുപത്രി പബ്ലിക്ക് റിലേഷൻ ഓഫീസർ ബി.അഷ്റഫ്,ഗസ്റ്റ് റിലേഷൻ ഓഫീസർ വി എം ധനരാജ് എന്നിവർ നൽകി. മദ്യം,മയക്ക് മരുന്നുമായി ബദ്ധപ്പെട്ട പരാതികൾ,വിവരങ്ങൾ എന്നിവ കുട്ടികൾക്ക് പരാതിപെട്ടിയിൽ നിക്ഷേപിക്കാം.സ്കൂൾ അധികാരികൾ,പോലീസ്,എക്സൈസ് വകുപ്പിന് നൽകി നടപടികൾ സ്വീകരിക്കും. ചടങ്ങിൽ സെക്ഷൻ ഓഫീസർ എപി കേശവൻ,ചിറക് കൂട്ടായ്മ സെക്രട്ടറി എൻ എ മഹമ്മൂദ് എന്നിവർ സംബന്ധിച്ചു.

തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും; ഹര്‍ജി യുഎസ് സുപ്രീംകോടതി ശരിവച്ചു

മുംബൈ ഭീകരാക്രമണക്കേസ് പ്രതി പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും. കൈമാറ്റത്തിനുള്ള ഹര്‍ജി യുഎസ് സുപ്രീംകോടതി ശരിവച്ചു. റാണ ഗൂഢാലോചന നടത്തിയെന്നും ഭീകരര്‍ക്ക് സഹായം നല്‍കിയെന്നുമാണ് കണ്ടെത്തല്‍. 2009 മുതല്‍ ലൊസാഞ്ചലസിലെ ജയിലിലാണ് റാണ. റാണയുടെ കുറ്റകൃത്യം വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്നു വിധി പറഞ്ഞ മിലാൻ ഡി സ്മിത്ത്, ബ്രിഡ്ജെറ്റ് എസ്. ബേഡ്, സിഡ്നി എ ഫിറ്റ്‌സ്വാറ്റർ എന്നിവരടങ്ങിയ മൂന്നംഗ ജഡ്ജിമാരുടെ പാനൽ കണ്ടെത്തിയിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണു റാണയെ കൈമാറ്റം ചെയ്യാൻ സാധിക്കുക. കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറാൻ കഴിയുമെന്ന് യുഎസ് അറ്റോർണി ബ്രാം ആൽഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മുംബൈ ഭീകരാക്രമണങ്ങളിൽ പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യയിലേക്കു വിചാരണയ്ക്കു കൈമാറാൻ മജിസ്‌ട്രേറ്റ് ജഡ്ജി നൽകിയ ഉത്തരവിനെതിരെ റാണ സമർപ്പിച്ച ഹർജി കലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റിലെ ജില്ലാ കോടതി തള്ളിയിരുന്നു. ഈ വിധി ശരിവച്ചുകൊണ്ടാണു യുഎസ് അപ്പീൽ കോടതി റാണയുടെ അപ്പീൽ തള്ളിയത്.  2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ 6...

എഡിജിപി പി വിജയന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍

ദില്ലി: കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ എഡിജിപി പി വിജയന്. അഗ്‌നിശമന സേന വിഭാഗത്തില്‍ മധുസൂദനന്‍ നായര്‍ ജി , രാജേന്ദ്രന്‍ പിള്ള കെ എന്നിവര്‍ക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തിലെ പൊലീസ് സേനയിലെ 10 പേര്‍ക്കും അഗ്‌നിശമന വിഭാഗത്തില്‍ നിന്ന് 5 പേര്‍ക്കും രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു. ഡിസ്പി ഗംഗാധരന്‍ എം, ഡിസ്പി ഷാബു ആര്‍, എസ്പി കൃഷ്ണകുമാര്‍ ബി, ഡിസ്പി വിനോദ് എം പി, ഡിസ്പി റെജി മാത്യു കുന്നിപ്പറമ്പന്‍, എസ് ഐ, ഗോപകുമാര്‍ എം എസ്, അസിസ്റ്റന്റ് കമാന്‍ഡന്റ് ശ്രീകുമാരന്‍ ജി, എസ്‌ഐ സുരേഷ് കുമാര്‍ രാജപ്പന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ ബിന്ദു എം, ഡിഎസ്പി വര്‍ഗീസ് കെ ജെ എന്നിവര്‍ക്കാണ് പൊലീസ് സേനയിലെ സ്തുത്യര്‍ഹ സേവനത്തിന് മെഡല്‍ ലഭിച്ചത്.

മാനന്തവാടിയിലെ കടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചില്‍ ഊര്‍ജ്ജിതം; UDF ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചില്‍ ഊര്‍ജ്ജിതം.വനത്തിനുള്ളില്‍ ആര്‍ആര്‍ടി ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ തുടരും. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ പോസ്റ്റ്‌മോര്‍ട്ടം മാനന്തവാടി മെഡിക്കല്‍ കോളജില്‍ നടക്കും. മാനന്തവാടി നഗരസഭാ പരിധിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോക്ടര്‍ അജേഷ് മോഹന്‍ദാസും സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോക്ടര്‍ അരുണ്‍ സക്കറിയയും രാവിലെ സംഘത്തിന്റെ ഭാഗമാകും. കടുവയ്ക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങയില്‍ നിന്നും തെരച്ചിലായി കുംകി ആനകളെ എത്തിക്കും. രാവിലെ ക്യാമറ ട്രാപ്പുകളില്‍ പരിശോധന നടത്തും.

അസംബ്ലി ഇലക്ഷന്‍ ദിവസത്തെ ആക്രമണം: മുസ്ലിം ലീഗ് നേതാക്കളെ വെറുതെ വിട്ടു

  മഞ്ചേശ്വരം: 2016 നിയമസഭ ഇലക്ഷന്‍ ദിനം ഉപ്പള ബൂത്തില്‍ വെച്ചുണ്ടായ ആക്രമണ കേസിലെ മുഴുവന്‍ മുസ്ലിം ലീഗ് നേതാക്കളെയും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 2 കോടതി അബ്ദുല്‍ ബാസിത് തെളിവിന്റെ അഭാവത്തില്‍ വെറുതെ വിട്ടു. 2016 മേയ് 16 നിയമസഭ ഇലക്ഷന്‍ ദിവസമാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സി എച് കുഞ്ഞമ്പു വിന്റെ കൂടെ ഉപ്പള ബൂത്ത് സന്ദര്‍ശിച്ചു മടങ്ങവേ കൂടെയുണ്ടായിരുന്ന താജുദ്ധീനെ ബൂത്ത് പരിസരത്തു വെച്ചു മുസ്ലിം ലീഗ് നേതാക്കളായ ഗോള്‍ഡന്‍ റഹ്‌മാന്‍ , പി ബി മുജീബ് , മൊയ്ദീന്‍ കുഞ്ഞി , റിയാസ് , മൂസ , സുഹൈല്‍ എന്നിവര്‍ ചേര്‍ന്നു ആക്രമിച്ചുവെന്നും അദ്ദേഹത്തിന്റെ കാര്‍ തകര്‍ത്തു ഒരു ലക്ഷത്തിന്റെ കേടുപാടുകള്‍ ഉണ്ടാക്കി എന്നായിരുന്നു പരാതി .പ്രസ്തുത ഇലെക്ഷനില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി ബി അബ്ദുല്‍ റസാഖ് വിജയിക്കുകയും ചെയ്തു. ഉദുമ എം എല്‍ എ സി എച് കുഞ്ഞമ്പു സാക്ഷി ആയിട്ടുള്ള കേസില്‍ ആണ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗോള്‍ഡന്‍ റഹ്‌മാനടക്കമുള്ള മുസ്ലിം ലീഗ് നേതാക്കളെ വെറുതെ വിട്ടത്.രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ എല്‍ ഡി എഫ് നേതാക്കള്‍ കൊടുത്ത കള്ളകേസില്‍ ...

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്; കടുവ ആക്രമണം, സ്ത്രീയുടെ മരണത്തില്‍ പ്രതിഷേധം ശക്തം

  കൽപറ്റ: വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ കടുവയെ വെടിവെച്ചു കൊല്ലാന്‍ നിര്‍ദേശിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീംഗ് പ്രൊസീജിയര്‍ (SOP) പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടുന്നതിന് ശ്രമിക്കാവുന്നതാണ്. ഈ സാധ്യതകള്‍ ഇല്ലാത്ത പക്ഷം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കുന്നതാണ്.  അതുവരെ സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കര്‍ണ്ണാടകത്തിലെ ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നു വരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു...

ട്രംപിന് തിരിച്ചടി; ജന്‍മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നതിന് സ്റ്റേ

  വാഷിംഗ്ടണ്‍ ഡി.സി: അധികാരത്തിലേറി ദിവസങ്ങള്‍ കഴിയവെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ജന്‍മാവാകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ട്രംപിന്റ എക്‌സിക്യൂട്ടീവ് ഉത്തരവ് യു.എസ് ഫെഡറല്‍ കോടതി തടഞ്ഞു. ട്രംപിന്റെ ഉത്തരവ് പ്രകടമായ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കോടതി പറഞ്ഞു. ഭരണഘടനാ ലംഘനമായ തീരുമാനമാണിതെന്ന് യു.എസ് ഡിട്രിക്ട് ജഡ്ജ് ജോണ്‍ കൊഹേനര്‍ വാദത്തിനിടെ വ്യക്തമാക്കി. അധികാരത്തിലേറി ട്രംപ് പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ആദ്യ നിയമപരമായ എതിര്‍പ്പ് വരുത്ത വിഷയമാണ് ജന്‍മാവകാശ പൗരത്വം. ഫെബ്രുവരി 19ന് നിലവില്‍ വരുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. കോടതി തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. താത്കാലിക വിസയിലും കൃത്യമായ രേഖകളില്ലാതെ കുടിയേറിയും വന്നവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ജന്‍മാവശകാശ പൗരത്വം നല്‍കാനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. തീരുമാനം യു.എസില്‍ വര്‍ഷം തോറും ജനിക്കുന്ന 2,50,000 കുട്ടികളെയാണ് ബാധിക്കുക

എംആർ അജിത് കുമാറിനെതിരായ കേസ്; അന്വേഷണത്തിന് കൂടുതൽ സമയം തേടി വിജിലൻസ്

  തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൂടുതൽ സമയം തേടി വിജിലൻസ്. കൂടുതൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാൽ രണ്ടുമാസം കൂടി സമയമാണ് വിജിലൻസ് ആവശ്യപ്പെട്ടത്. അനധികൃത സ്വത്ത് സമ്പാദനത്തിലാണ് വിജിലൻസ് അന്വേഷണം. മാർച്ച് 25 ന് കേസ് വീണ്ടും പരി​ഗണിക്കും. പ്രാഥമിക അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷം എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെ വിജിലൻസ് ചോദ്യംചെയ്തിരുന്നു. അനധികൃത സ്വത്തില്ലെന്നായിരുന്നു എഡിജിപിയുടെ മൊഴി. കവടിയാറിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട രേഖകളടക്കം വിജിലൻസിന് കൈമാറുകയും ചെയ്തിരുന്നു. ആറുമാസമായിരുന്നു വിജിലൻസ് അന്വേഷണത്തിന് നൽകിയ കാലാവധി. അജിത് കുമാറിന്റെ മൊഴികൂടെ രേഖപ്പെടുത്തിയ സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറിയേക്കുമെന്ന് സൂചനകളായിരുന്നു മുമ്പ് പുറത്തുവന്നിരുന്നത്. പി.വി. അൻവറായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത്.

അൻവറിനെതിരെ കടുപ്പിച്ച് സർക്കാർ,11 ഏക്കർ പാട്ടഭൂമിയിലെ പ്രധാന കെട്ടിടത്തിന് നിർമാണ അനുമതിയില്ലെന്ന് പഞ്ചായത്ത്

  കൊച്ചി : പി വി അൻവറിനെതിരെ കടുപ്പിച്ച് സർക്കാർ. ആലുവയിലെ 11 ഏക്കർ പാട്ടഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്ന ആരോപണത്തിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി.  കഴിഞ്ഞ ദിവസമാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം വിശദമായ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ നിർദേശിച്ചത്. ആദ്യ നടപടിയായി പാട്ടഭൂമിയിലെ കെട്ടിടത്തിന്‍റെ വിശദാംശങ്ങൾ തേടി എറണാകുളം എടത്തല പഞ്ചായത്തിന് കത്തയച്ചു. ബുധനാഴ്ച കിട്ടിയ കത്തിന് അന്ന് തന്നെ പഞ്ചായത്ത് മറുപടി നൽകി.  പഞ്ചായത്ത് നൽകിയ മറുപടി ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പിവീസ് റിയൽറ്റേഴ്സ് ഇന്ത്യാ ലിമിറ്റഡിന്‍റെ കൈവശമാണ് ഭൂമിയെന്നും പ്രധാന കെട്ടിടത്തിന് നിർമാണ അനുമതിയില്ലെന്നുമാണ് കത്തിൽ പറയുന്നത്. കെട്ടിടം പണിയാൻ തൊട്ടടുത്തുളള നാവിക ആയുധ സംഭരണ കേന്ദ്രത്തിന്‍റെ സമ്മതപത്രം ഉണ്ടായിരുന്നില്ല. ഉയരത്തിലുളള കെട്ടിട നി‍ർമാണത്തിന് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ സ്റ്റോപ് മെമ്മോ നൽകാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 2016 മാർച്ച് 19ന് സ്റ്റോപ് മെമ്മോ നൽകിയെന്നും വിജിലൻസിന് പഞ്ചായത്ത് നൽകിയ മറുപടിയിലുണ്ട്...

കോൺഗ്രസ് നേതൃമാറ്റ ചർച്ചകൾ അന്തിമഘട്ടത്തിൽ; പരിഗണനയിൽ പ്രമുഖർ, ഗ്രൂപ്പുകളുടെ പിന്തുണ മുഖ്യം

  തിരുവനന്തപുരം : സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തിലെ ചർച്ചകൾ അന്തിമഘട്ടത്തിൽ. നേതാക്കൾ നിർദ്ദേശിച്ച പേരുകളിൽ ഇനിയും ഹൈക്കമാൻഡ് കൂടിയാലോചന തുടരും. കെ.സുധാകരനെ കൂടി വിശ്വാസത്തിലെടുത്ത് പകരക്കാരനെ സമവായത്തിലൂടെ തീരുമാനിക്കുകയാണ് എഐസിസിക്ക് മുന്നിലെ വെല്ലുവിളി.  കെ.സി വേണുഗോപാൽ ഇടപെട്ട് കെപിസിസി അധ്യക്ഷനെ മാറ്റുന്നുവെന്ന പ്രചാരണം ഒഴിവാക്കാനാണ് ദീപാ ദാസ് മുൻഷി നേതാക്കളുമായി ചർച്ചകൾ നടത്തിയത്. ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആൻറോ ആൻറണി, സണ്ണി ജോസഫ്, റോജി എം ജോൺ എന്നീ പേരുകളാണ് പകരം കൂടുതലായും ഉയർന്നത്. സാമുദായിക മാനദണ്ഡങ്ങളും വിവിധ ഗ്രൂപ്പുകളുടെ പിന്തുണയും പരിഗണിച്ചാകും അന്തിമ തീരുമാനം. 

സ്നേഹതീരംചൗക്കി - ലോഗോ പ്രകാശനവും, ചായ സൽക്കാരവും നടത്തി

  . ചൗക്കി - കാവുഗോളി ചൗക്കി പ്രദേശത്ത് സാംസ്കാരിക- കാരുണ്യ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് പ്രശംസ നേടിയ ചൗക്കി സ്നേഹതീരം കൂട്ടായ്മ ലോഗോ പ്രകാശനവും, ചായ സൽക്കാരവും നടത്തി.പ്രമുഖ പണ്ഡിതൻ അബ്ദുൽ റഹിമാൻ ബിൻശൈ ഷേഖ് തങ്ങൾ ലോഗോ പ്രകാശന കർമ്മം നിർവ്വഹിച്ചു.പ്രസിഡണ്ട് ഹമീദ് പടിഞ്ഞാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഹൂഫ് ചൗക്കി സ്വാഗതം പറഞ്ഞു കെ കെ അബ്ദു കാവുഗോളി ,ഷഫീഖ് ഇമ മി, കെ.കുഞ്ഞിരാമൻ, മഹമൂദ് കുളങ്കര, സി.എം.എ.ജലീൽ , മൂസ്സൽ ഫൈസി, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഹനീഫ് കടപ്പുറം, റഫീഖ് അബ്ദുല്ല, സവാദ് കല്ലങ്കൈ,ധർമ്മ പാലൻ, കരീം മൈൽ പാറ , അബ്ബാസ്കുള ങ്കര, ജുനൈദ് ഫാളിലി , അഹമദ് കടപ്പുറം, എസ്. ബീരാൻ , കരിം ചൗക്കി, മുഹമ്മദ് കല്ലങ്കൈ,ബച്ചു ഗ്യാസ് , ആരിഫ് കടപ്പുറം, മൂസ്സ മുസ്ല്യാർ , സഹീർ ആസാദ് നഗർ, അൽത്താഫ് ചൗക്കി, ചെച്ചു കടപ്പുറം, അഷ്റഫ് കുണ്ടത്തിൽ, എൻ.എ. ഹസൈനാർ എന്നിവർ സംസാരിച്ചു. ഷഹനാദ് കുണ്ടത്തിൽ നന്ദിയും പറഞ്ഞു.....

ഉള്ളാള്‍ കോട്ടേക്കാര്‍ ബാങ്ക് കവര്‍ച്ച; നാലുപേര്‍ കൂടി പിടിയില്‍

മംഗളൂരു: ഉള്ളാള്‍ കോട്ടേക്കര്‍ സഹകരണ ബാങ്കിന്റെ കെസി റോഡ് ശാഖയില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ നാലുപേര്‍ കൂടി പിടിയില്‍. രണ്ട് പേരെ തമിഴ്നാട്ടില്‍ നിന്നും രണ്ട് പേരെ മുംബൈയില്‍ നിന്നുമാണ് പിടികൂടിയതെന്നാണ് വിവരം. പ്രതികളെ മംഗളൂരുവിലേക്ക് കൊണ്ടുവരാന്‍ കൂടുതല്‍ പൊലീസ് സംഘത്തെ രണ്ടു സ്ഥലത്തേക്കും പോയിട്ടുണ്ട്. പത്തംഗ സംഘമാണ് ബാങ്ക് കൊള്ളയടിച്ചതെന്നാണ് വിവരം. കവര്‍ച്ചയില്‍ നേരിട്ട് പങ്കുള്ള മൂന്ന് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. കൃത്യം നടത്തിയ ശേഷം മോഷ്ടിച്ച സ്വര്‍ണം വീതം വച്ച് സംഘം തമിഴ്നാട്ടിലേക്ക് കടന്നതായാണ് പ്രാഥമിക നിഗമനം. പിടിയിലായ രണ്ടുപേരില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗം കണ്ടെടുത്തതായാണ് വിവരം. അതിനിടെ വ്യാഴാഴ്ച മംഗളൂരുവിലെത്തിച്ച പ്രതികളായ മുരുകന്‍ ദേവര്‍, രാജേന്ദ്രന്‍ എന്നിവരെ ഉള്ളാള്‍ പൊലീസ് ജെഎംഎഫ്‌സി കോടതി(4)യില്‍ ഹാജരാക്കി.

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങള്‍ക്കേര്‍പ്പെടുത്തിയ സ്റ്റേ തുടരും; ഹര്‍ജി തള്ളി സുപ്രീംകോടതി

  ആനയെഴുന്നള്ളിപ്പിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ഹൈക്കോടതിയുടെ ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും.  സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന മൃഗ സ്നേഹികളുടെ സംഘടനയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടെന്നും രണ്ടു ഡസനിലേറെപ്പേര്‍ക്ക് പരുക്കേറ്റെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടന ഇന്ന് ആവശ്യം ഉന്നയിച്ചത്. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സംഘടന നേരത്തെ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.  അപേക്ഷയില്‍ അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി.നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കു എന്നും കോടതി നിര്‍ദേശിച്ചു.  ശിവരാത്രിയടക്കമുള്ള ഉത്സവങ്ങൾ വരാനിരിക്കെ അവ തടസപ്പെടുത്താനാണ്  സംഘടനയുടെ നീക്കമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കായി ഹാജരായ  അഭിഭാഷകൻ എം.ആർ.അഭിലാഷ് വാദിച്ചു.  അപ്രായോഗികവും നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തത്.  ദേവസ്വങ്ങളുടെ ഹര്‍ജിയിലായി...

കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ക്ക്മികച്ച ജില്ലാ ഭരണാധികാരികള്‍ക്കുള്ള ബഹുമതി

  കഴിഞ്ഞ വര്‍ഷം (2024) നടന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലെ മികച്ച ആശയ സാക്ഷാത്കാരത്തിനു കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അര്‍ഹനായി. ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലാ ഭരണാധികാരിക്കു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏര്‍പ്പെടുത്തിയ ബഹുമതി എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കു ലഭിച്ചു. പാലക്കാട് ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര, തൃശൂര്‍ ജില്ലാ കളക്ടറായിരുന്ന കൃഷ്ണ തേജ എന്നിവരാണ് ബഹുമതി ലഭിച്ച മറ്റു രണ്ടുപേര്‍. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ചാണു ബഹുമതികള്‍ പ്രഖ്യാപിച്ചത്. ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ ബഹുമതികള്‍ സമ്മാനിക്കും. വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതിന് പ്രത്യേക ഗ്രാമസഭ, ഭിന്നശേഷിക്കാര്‍ക്കും കാഴ്ച പരിമിത വിഭാഗങ്ങള്‍ക്കുമായി കണ്‍ട്രോള്‍ റൂം സപ്തഭാഷയിലും വിവരങ്ങള്‍ കൈമാറുന്നതിനുള്ള നൂതന സംവിധാനം വോട്ടെണ്ണലിന് എത്തുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ക്യു ആര്‍ കോഡ് പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ ...

രാഷ്ട്രീയക്കാര്‍ ജയിലില്‍ എത്തുമ്പോള്‍ നേതാക്കള്‍ സന്ദര്‍ശിക്കും'; ന്യായീകരിച്ച് മുഖ്യമന്ത്രി

പെരിയ കേസ് പ്രതികളെ പി.ജയരാജൻ സന്ദർശിച്ചതിനെ നിയമസഭയില്‍ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയക്കാര്‍ ജയിലിൽ എത്തുമ്പോൾ നേതാക്കൾ സന്ദർശിക്കുന്നത് സാധാരണമാണ്. രാഷ്രീയക്കൊലപാതകങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അത് സാധ്യമാക്കാന്‍ എല്ലാ പാര്‍ട്ടികളും ദൃഢനിശ്ചയത്തോടെ നിലപാട് എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ജനുവരി അഞ്ചിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പെരിയ കേസ് പ്രതികള്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയത്. പി. ജയരാജന്‍റെ നേതൃത്വത്തിലായിരുന്നു അഭിവാദ്യവും സ്വീകരണവും.  ജയില്‍ പ്രതികളെ സന്ദര്‍ശിച്ച് പുസ്തകവും നല്‍കിയാണ് സിപിഎം സംസ്ഥാന സമിതി അംഗം മടങ്ങിയത്. സന്ദര്‍ശനത്തില്‍ ചോദ്യമുന്നയിച്ച മാധ്യമങ്ങള്‍ക്ക് കമ്യൂണിസ്റ്റ് വിരുദ്ധജ്വരമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ജയിലില്‍ പോയ പ്രതികളുടെ വീട്ടില്‍ കാസര്‍കോട് ജില്ലാസെക്രട്ടറിയും കുഞ്ഞമ്പു എംഎല്‍എയും സന്ദര്‍ശനം നടത്തിയതും വിവാദമായിരുന്നു.

നവ ഭാവന സാഹിത്യ പുരസ്ക്കാരം കുട്ടിയാനം മുഹമ്മദ് കുഞ്ഞിക്ക് സമർപ്പിച്ചു

  തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ സാഹിത്യ മത്സരത്തിൽ അനുഭവം: ഓർമ്മ വിഭാഗത്തിൽ വിജയിച്ച ഒരു പ്രവാസിയുടെ മണൽ രേഖ കൾ എന്ന പുസ്തകത്തിൻ്റെ രചയിതാവ് കുട്ടിയാനം മുഹമ്മദ് കുഞ്ഞിക്ക് മന്നംസദാബ്തി ഹാളിൽ നടന്ന നവഭാവന പത്താം വാർഷികത്തോട നു ബന്ധിച്ചു നടത്തിയ സാഹിത്യ സമ്മേളനത്തിൽ വെച്ച് പ്രമുഖ സാഹിത്യകാരൻ ജോർജ് ഓണക്കൂർ പുരസ്ക്കാര സമർപ്പണം നടത്തി സാഹിത്യ സമ്മേളനം ശ ഡോ:ജോർജ് ഓണക്കൂർ അധ്യക്ഷനായിരുന്നു. പരിപാടി ഗാന രചയിത വ് ശ്രീകുമാരൻ തമ്പി ഉൽഘാടനം ചെയ്തു ഡോ. ഡോ: എം.ആർ തമ്പാൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.. കവടിയാർ രാമചന്ദ്രൻ ,തിരുമല ശിവൻകുട്ടി ,സന്ധ്യ ജയേഷ് പുളിമോത്ത്, ഗിരിജൻ ആചാരി, റഹിം പനവൂർ ,അഭിജിത് പ്രദീപ്

മീപ്പുഗിരിയില്‍ യുവാവിനു കുത്തേറ്റു; നരഹത്യാ ശ്രമത്തിനു കേസ്; അന്വേഷണം തുടങ്ങി, ഒരാള്‍ കസ്റ്റഡിയില്‍

  കാസര്‍കോട്: പുതുതായി കട തുടങ്ങുന്നതിലുള്ള വിരോധത്തെ തുടര്‍ന്നാണെന്നു പറയുന്നു, ബുധനാഴ്ച രാത്രി മീപ്പുഗിരിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബാസിത് എന്നയാള്‍ക്കാണ് കുത്തേറ്റത്. ഇയാളെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബാസിത്തിന്റെ സുഹൃത്ത് കൂഡ്‌ലു, എരിയാലിലെ മുഹമ്മദ് ആസിഫ് സഹറീന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 12.30 മണിയോടെയാണ് സംഭവം. പരാതിക്കാരനും സുഹൃത്തുക്കളും മീപ്പുഗിരിയില്‍ ആരംഭിക്കുന്ന കടയുടെ പെയ്ന്റിംഗ് ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ ബൈക്കിലെത്തിയ ഒരാളാണ് അക്രമം നടത്തിയതെന്നു ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അക്രമിയെന്നു സംശയിക്കുന്ന യുവാവ് പൊലീസ് കസ്റ്റഡിയിലാണ്.

ബിജെപിയെ ഞെട്ടിച്ച് നിതീഷ് കുമാറിന്റെ നീക്കം, ജെഡിയു മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു

  ദില്ലി : മണിപ്പൂരിൽ ബിജെപി സർക്കാരിന് തിരിച്ചടി. എൻ ബിരേൻ സിങ് നയിക്കുന്ന ബിജെപി സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിൻവലിച്ചു. നിതീഷ് കുമാർ അധ്യക്ഷനായ ജെഡിയുവിന് മണിപ്പൂർ നിയമസഭയിൽ ഒരംഗമാണ് ഉളളത്. പിൻമാറ്റം മണിപ്പൂർ സർക്കാരിൽ തിരിച്ചടി സൃഷ്ടിക്കില്ലെങ്കിലും കേന്ദ്രത്തിനും ബിഹാറിലും പ്രധാന സഖ്യകക്ഷിയായ ജെഡിയുവിന്റെ പിൻമാറ്റം ബിജെപിക്കുളള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തൽ.

ആലുവയിലെ ഭൂമി പണം നൽകി വാങ്ങിയതെന്ന് പിവി അൻവർ; 'കേസ് പിണറായിയെ വിമർശിച്ചതിലുള്ള വേട്ടയാടൽ

  മലപ്പുറം: ആലുവയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പി വി അൻവർ. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിലുള്ള വേട്ടയാടലാണിത്. വിജിലൻസ് അന്വേഷണം നടക്കട്ടെ. ആരോപണം അടിസ്ഥാനരഹിതമാണ്. പണം നൽകി വാങ്ങിയ സ്ഥലമാണ്. അവിടെയുള്ള കെട്ടിടം ആര് വിചാരിച്ചാലും പൊളിച്ച് നീക്കാൻ കഴിയില്ല. ഇതെല്ലാം പ്രതീക്ഷിച്ചാണ് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എന്തിനാണ് ബ്രൂവറിയെന്ന് അദ്ദേഹം ചോദിച്ചു. നാടാകെ മയക്ക് മരുന്നാണ്. ആരാണ് ഇതിനെ എതിർക്കേണ്ടതെന്ന് ചോദിച്ച അദ്ദേഹം എല്ലാത്തിൻ്റെയും പിന്നിൽ അഴിമതിയാണെന്നും കുറ്റപ്പെടുത്തി. പാലക്കാട് ബ്രൂവറി ഒരു കമ്പനിക്ക് മാത്രം എങ്ങനെയാണ് നൽകുക? ഇത് സംബന്ധിച്ച രേഖകൾ സഹിതം നാളെ വാർത്ത സമ്മേളനം നടത്തും. ടിഎംസി സംസ്ഥാന പ്രസിഡന്റ്‌ സിജി ഉണ്ണിയുടെ പ്രസ്താവന പാർട്ടി ദേശീയ നേതൃത്വം മറുപടി പറയും. നിലവിൽ കേരളത്തിൽ ടിഎംസിക്ക് ഒരു കമ്മിറ്റിയും ഇല്ല. കേരള കോർഡിനേറ്റർ സ്ഥാനത്ത് താൻ മാത്രമാണുള്ളത്. വേറെ ഒരു ഘടകവും നിലവിലില്ല. യുഡിഎഫ് പ്രവേശനത്തിന് കത്ത് നൽകിയിട്ട് മൂന്ന് ദിവസം മാത്രമേ ആയുള്ളൂ. പിന്നീട് യുഡിഎഫ് യോഗം ചേർന്നിട്ടില്ല. യോഗം ചേർന്ന ശേഷം ...

പി.പി.ഇ കിറ്റ് വാങ്ങിയത് മൂന്നിരിട്ടി വിലയ്ക്ക്; തെളിവ് പുറത്തുവിട്ട് പ്രതിപക്ഷനേതാവ്

കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് അഴിമതിക്ക് തെളിവായി കത്തുകള്‍ പുറത്തുവിട്ട് പ്രതിപക്ഷനേതാവ്. 550 രൂപയ്ക്ക് കിറ്റ് നല്‍കാമെന്ന സ്വകാര്യ കമ്പനിയുടെ വാഗ്ദാനം അവഗണിച്ചാണ്  മൂന്നിരിട്ടി വിലയ്ക്ക്  കിറ്റ് വാങ്ങിയത്. കെ.കെ.ശൈലജയ്ക്കെതിരെ കേസെടുക്കണണെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.  എന്നാല്‍ റിപ്പോര്‍ട്ട് തയാറാക്കിയത് ബി.ജെ.പിയുടെ സി.എ.ജിയെന്ന് ആരോപിച്ച് പ്രതിരോധിക്കാനാണ് സി.പി.എം ശ്രമം.

ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

  തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലൻസിന് പരാതി കിട്ടിയിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. ഇതനുസരിച്ച് അന്വേഷണത്തിന് ആഭ്യന്തര അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടു. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന് കൈമാറി. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളിൽ റിപ്പോർട്ട് നൽകാനാണ് നി‍ർദേശം. കൊല്ലം സ്വദേശിയായ വ്യവസായ മുരുകേഷ് നരേന്ദ്രന്‍റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. 

ഡയസ്‌നോണുമായി സർക്കാർ; ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി, ജോയിൻ്റ് കൗൺസിൽ സമരപ്പന്തൽ പൊലീസ് പൊളിച്ചു

തിരുവനന്തപുരം: ശമ്പള പരിഷ്കരണവും ഡിഎ കുടിശ്ശികയും ആവശ്യപ്പെട്ട് ഒരു വിഭാഗം സർക്കാർ ജീവനക്കാർ പണിമുടക്കിൽ. സെറ്റോയും സിപിഐ അനുകൂല സംഘടനയായ ജോയിൻ്റ് കൗൺസിലുമാണ് സമരത്തിലുള്ളത്. സമരം തുടങ്ങിയതിന് പിന്നാലെ കൊല്ലത്ത് ജോയിന്റ് കൗൺസിൽ നിർമ്മിച്ച സമരപ്പന്തൽ പൊലീസ് പൊളിച്ചു നീക്കി. സമരം തകർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് പൊലീസ് നടപടിയെന്ന് ജോയിന്റ് കൗൺസിൽ വിമർശിച്ചു. കണ്ണൂരിൽ ജീവനൊടുക്കിയ മുൻ എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. എൻജിഒ യൂണിയൻ പ്രവർത്തകരായിരുന്നു നവീൻ ബാബുവും ഭാര്യ മഞ്ജുഷയും. നിലവിൽ പത്തനംതിട്ട കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിൽ ജോലി ചെയ്യുന്ന മഞ്ജുഷ, ഇന്ന് ജോലിക്ക് എത്തില്ലെന്ന് അറിയിച്ച് രേഖാമൂലം കത്ത് നൽകി. 

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായത്തിൽ കടുത്ത നടപടി; ജയിൽ ഡിഐജിക്കും ജയിൽ സൂപ്രണ്ടിനും സസ്പെൻഷൻ

  തിരുവനന്തപുരം: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ മേധാവി ബൽറാം കുമാ‍ർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി. റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്ർറെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ. ജയിൽ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടിയായതിനാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്.