മുളിയാറിൽ പുലികൾ പെറ്റു പെരുകുന്നു.കൂട്ടത്തോടെ പിടികൂടി ജനങ്ങളെ സംരക്ഷിക്കണം. മുളിയാർ പിപ്പിൾസ് ഫോറം
ബോവിക്കാനം:മുളിയാർ പഞ്ചായത്തിൽ പുലികൾ പെറ്റു പെരുകുകയാണെന്നും ജനങ്ങളെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കണമെന്ന്നുംമുളിയാർ പീപ്പിൾസ് ഫോറം യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ ഇരിയണ്ണി,കാനത്തൂർ നെയ്യങ്കയം,പാനൂർ,ബേപ്പ്,ബാവിക്കര നസ്രത്ത് നഗർ,ബോവിക്കാനം തുടങ്ങിയ സ്ഥലങ്ങളിൽ 4 ഓളം പുലികളും,പുലി കുഞ്ഞുങ്ങളുടെയും സാനിധ്യം കണ്ടെത്തിയത് വനം വകുപ്പ് രഹസ്യമാക്കി വെച്ചിരിക്കുകയാണ്.ഇപ്പോൾ വളർത്തു മൃഗങ്ങളാണ് ഇവയുടെ ഇര.പുലിക്ക് പറ്റിയ ആവാസ വ്യവസ്ഥ പഞ്ചായത്തിൽ ഇല്ല.അതിരാവിലെയും,രാത്രിയിലും സഞ്ചരിക്കുന്ന സ്കൂൾ കുട്ടികൾ അടക്കമുള്ളവരുടെ മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ പുലികളെ കൂട്ടത്തോടെ കൂട് വെച്ച് പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു.
പുലികൾ പെററുപെരുകി വരുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ഈ മേഖലയിൽ ഫോറസ്റ്റ് സ്റ്റേഷൻ സ്ഥാപിക്കുക,ആനയുടെ ശല്യം തടയാൻ ബാക്കിയുള്ള 6 കിലോ മീറ്ററിൽ സോളാർ വേലി സ്ഥാപിക്കുക,കൃഷിക്കാർ ക്ക് നഷ്ടപരിഹാരതുക കൂട്ടി സമയാസമയങ്ങളിൽ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
പ്രസിഡൻ്റ് ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം,ഉപദേശക സമിതി ചെയർമാൻ കെ.ബി മുഹമ്മദ് കുഞ്ഞി,ഭാരവാഹികളായ ശരീഫ് കൊടവഞ്ചി,അബ്ദുൾറഹിമാൻ മാസ്റ്റർ,സാദത്ത് മുതലപ്പാറ ,എബി കുട്ടിയാനം എന്നിവർ പ്രസംഗിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ