ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുളിയാറിൽ പുലികൾ പെറ്റു പെരുകുന്നു.കൂട്ടത്തോടെ പിടികൂടി ജനങ്ങളെ സംരക്ഷിക്കണം. മുളിയാർ പിപ്പിൾസ് ഫോറം

 



ബോവിക്കാനം:മുളിയാർ പഞ്ചായത്തിൽ പുലികൾ പെറ്റു പെരുകുകയാണെന്നും ജനങ്ങളെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കണമെന്ന്നുംമുളിയാർ പീപ്പിൾസ് ഫോറം യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

പഞ്ചായത്തിലെ ഇരിയണ്ണി,കാനത്തൂർ നെയ്യങ്കയം,പാനൂർ,ബേപ്പ്,ബാവിക്കര നസ്രത്ത് നഗർ,ബോവിക്കാനം തുടങ്ങിയ സ്ഥലങ്ങളിൽ 4 ഓളം പുലികളും,പുലി കുഞ്ഞുങ്ങളുടെയും സാനിധ്യം കണ്ടെത്തിയത് വനം വകുപ്പ് രഹസ്യമാക്കി വെച്ചിരിക്കുകയാണ്.ഇപ്പോൾ വളർത്തു മൃഗങ്ങളാണ് ഇവയുടെ ഇര.പുലിക്ക് പറ്റിയ ആവാസ വ്യവസ്ഥ പഞ്ചായത്തിൽ ഇല്ല.അതിരാവിലെയും,രാത്രിയിലും സഞ്ചരിക്കുന്ന സ്കൂൾ കുട്ടികൾ അടക്കമുള്ളവരുടെ മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ പുലികളെ കൂട്ടത്തോടെ കൂട് വെച്ച് പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു.

പുലികൾ പെററുപെരുകി വരുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ഈ മേഖലയിൽ ഫോറസ്റ്റ് സ്റ്റേഷൻ സ്ഥാപിക്കുക,ആനയുടെ ശല്യം തടയാൻ ബാക്കിയുള്ള 6 കിലോ മീറ്ററിൽ സോളാർ വേലി സ്ഥാപിക്കുക,കൃഷിക്കാർ ക്ക് നഷ്ടപരിഹാരതുക കൂട്ടി സമയാസമയങ്ങളിൽ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.

പ്രസിഡൻ്റ് ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം,ഉപദേശക സമിതി ചെയർമാൻ കെ.ബി മുഹമ്മദ് കുഞ്ഞി,ഭാരവാഹികളായ ശരീഫ് കൊടവഞ്ചി,അബ്ദുൾറഹിമാൻ മാസ്റ്റർ,സാദത്ത് മുതലപ്പാറ ,എബി കുട്ടിയാനം എന്നിവർ പ്രസംഗിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

പൊവ്വലിൽ മാതാവിനെ മകൻ മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

  കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊവ്വലിൽ മാതാവിനെ മകൻ മൺവട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. പൊവ്വൽ പുതിയ പെട്രോൾ പമ്പിനു എതിർ വശത്തുള്ള അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ ജ്യേഷ്ഠൻ മജീദിനു പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. സംഭവത്തിൽ നബീസയുടെ മകൻ നാസറിനെ ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.