ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സി പി എം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി മുതല്‍ ഇ പി വരെ ചര്‍ച്ചാ വിഷയങ്ങളേറെ

  കാസര്‍കോട്: സി പി എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമായി. സെപ്തംബര്‍ ഒന്നു മുതല്‍ 30വരെയാണ് ബ്രാഞ്ച് സമ്മേളനം ചേരുക. ഏരിയാ, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഓരോ ബ്രാഞ്ചു സമ്മേളനങ്ങളിലും മേല്‍കമ്മിറ്റികളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വി, മാസപ്പടി വിവാദം കരിമണല്‍ വിവാദം, ഇ പി ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നു നീക്കല്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങളാണ് ഇത്തവണ ബ്രാഞ്ചു സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുക. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പും സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും. ലോക്‌സഭയിലേയ്ക്ക് ബി ജെ പി അക്കൗണ്ടു തുറക്കുന്നതും ബി ജെ പിയുടെ വോട്ട് നില ഉയര്‍ന്നതും സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും.

ബാവിക്കര സ്കൂൾ ഗോൾഡൻ ജൂബിലി മെഡിക്കൽ ക്യാമ്പ് നടത്തി

  ബാവിക്കര ജി എൽ പി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി കണ്ണൂർ ആസ്റ്റർ മിൻസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തി. സ്കൂൾ ഹെഡ്‌മിസ്റ്റർ രാമാദേവി ടീച്ചറുടെ സ്വാഗത പ്രഭാഷണത്തിൽ തുടക്കം കുറിച്ച പരിപാടി. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപെർഷൻ അനീസ മൻസൂർ മല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ്‌ പാദുർ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഇക്ബാൽ. വൈസ് പ്രസിഡന്റ് ഹരീഷ്. പി ടി എ അംഗങ്ങൾ ആയ ബഷീർ ബി കെ. മധു. ഹമീദ്. അബ്ദുൽ കാദർ മുസ്‌ലിയാർ. ഹംസ. ഷാഫി പള്ളിക്കാൽ. സീനിയർ അസിസ്റ്റന്റ് സവാദ് മാസ്റ്റർ. വിമ്‌നാ ടീച്ചർ. രേഷ്മ ടീച്ചർ. ആസ്റ്റർ മിൻസ് ക്യാമ്പ് കോഡിന്നേറ്റർ രാജു കണ്ണൂർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സാജിദ നന്ദി അറിയിച്ചു

മുകേഷിനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് നീക്കണം; ആവര്‍ത്തിച്ച് ആനി രാജ

  ലൈംഗികപീഡനക്കേസില്‍പ്പെട്ട മുകേഷിനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവര്‍ത്തിച്ച് സി.പി.ഐ നേതാവ് ആനി രാജ. ലൈംഗികാതിക്രമക്കേസുകളില്‍ ഇടതുപക്ഷം സ്ത്രീപക്ഷത്താണ് നില്‍ക്കേണ്ടത്. മറ്റുള്ളവര്‍ എന്ത് നടപടിയെടുത്തു എന്ന് നോക്കിയല്ല ഇടതുപക്ഷം തീരുമാനമെടുക്കേണ്ടതെന്നും  ആനി രാജി പറഞ്ഞു.  മുകേഷിന്റെ രാജിക്കാര്യത്തിലെ എം.വി.ഗോവിന്ദന്റെ  നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. 

കേസില്‍പ്പെട്ട എംഎല്‍എമാര്‍ ആരും രാജി വച്ചിട്ടില്ല; മുകേഷിനെ വീണ്ടും തുണച്ച് സിപിഎം

ലൈംഗീകാരോപണ കേസില്‍ ഉള്‍പ്പെട്ട മുകേഷ് എംഎല്‍എയെ വീണ്ടും തുണച്ച് സിപിഎം. മുകേഷിന്റെ രാജിയില്‍ വലിയ പ്രചാരണമുണ്ടായെന്നും വിശദമായി പരിശോധിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേസില്‍ പെട്ട എം.എല്‍.എമാരുടെ എണ്ണം പറഞ്ഞായിരുന്നു പ്രതിരോധം. ഇവരാരും രാജിവച്ചിട്ടില്ല. മന്ത്രിമാരായിരുന്നവര്‍ രാജിവച്ച അനുഭവം ഉണ്ടായിട്ടുണ്ട്. സിനിമാ നയകരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ പുറത്താക്കും. മുകേഷിന് കേസില്‍ യാതൊരു ആനുകൂല്യവും ഉണ്ടാകില്ല. ഇന്ത്യയില്‍ ആദ്യമായാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി വരുന്നത്. ആ ഉത്തരവാദിത്തം സര്‍ക്കാര്‍ നടപ്പാക്കി. കമ്മിറ്റിയാണ്, ജുഡീഷ്യല്‍ കമ്മിഷന്‍ അല്ലെന്ന് തിരിച്ചറിയണം. കോണ്‍ക്ലേവിനെതിരായ ചിലരുടെ വിമര്‍ശനങ്ങളില്‍ കാര്യമില്ല. അന്വേഷണം ശക്തമായി മുന്നോട്ട് പോകും. വെളിപ്പെടുത്തലുകളില്‍ പതിനൊന്നെണ്ണത്തില്‍ സര്‍ക്കാര്‍ കേസെടുത്തു. ഭരണകക്ഷി എം.എല്‍.എയ്ക്ക് എതിരെ വരെ കേസെടുത്തു. ആരെയും സംരക്ഷിക്കുക എന്നത് നിലപാട് സർക്കാർ നിലപാട് അല്ല"  

കളമശേരിയില്‍ ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തിക്കൊന്നു; പ്രതി ഇറങ്ങിയോടി

കളമശേരിയില്‍ ഓടുന്ന ബസില്‍ കയറി ഒരാള്‍ കണ്ടക്ടറെ കുത്തിക്കൊന്നു. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. കളമശേരി എച്ച്എംടി ജംങ്ഷനില്‍ വച്ചാണ് അരുംകൊല നടന്നത്. കണ്ടക്ടറെ കുത്തിക്കൊന്ന ശേഷം പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടി. (private bus conductor murdered in Kalamassery) പ്രതി ഈ പ്രദേശത്ത് തന്നെയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വൈറ്റില മൊബിലിറ്റി ഹബില്‍ നിന്നും കളമശേരി മെഡിക്കല്‍ കോളജ് വരെ സര്‍വീസ് നടത്തുന്ന ബസിലാണ് കൊലപാതകം നടന്നത്. അസ്ത്ര എന്ന പേരിലുള്ള സ്വകാര്യ ബസിന്റെ കണ്ടക്ടറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിലേക്ക് നയിച്ചത് എന്താണെന്ന് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. അനീഷിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതിയ്ക്കായി ഊര്‍ജിതമായി അന്വേഷണം നടത്തുകയാണ് പൊലീസ്. ഡെയ്‌ലോണ്‍ ലൂയിസ് എന്നയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തിന് സമീപത്തുനിന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തി. ബസ് സര്‍വീസ് അവസാനിപ്പിക്കാനിക്കെ പെട്ടെന്ന് ഇയാള്‍ ബസിലേക്ക് ചാടിക്കയറ

കീഴൂരില്‍ ചൂണ്ടയിടാന്‍ പോയ യുവാവിനെ കാണാതായി; സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട നിലയില്‍, കാണാതായത് ചെമ്മനാട് സ്വദേശിയെ

കാസര്‍കോട്: മേല്‍പ്പറമ്പ്, കീഴൂര്‍ ഹാര്‍ബറില്‍ ചൂണ്ടയിടാന്‍ പോയ യുവാവിനെ കാണാതായി. വെള്ളത്തില്‍ വീണതായിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ തീരദേശ പൊലീസ് തെരച്ചില്‍ ആരംഭിച്ചു. മേല്‍പ്പറമ്പ് എസ്.ഐ കെ. വേലായുധന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ചെമ്മനാട്ടെ, റിയാസിനെയാണ് കാണാതായത്. ഹാര്‍ബറില്‍ സ്ഥിരമായി ചൂണ്ടയിടാന്‍ പോകുന്ന ആളാണ് കാണാതായ റിയാസ്. പതിവുപോലെ ശനിയാഴ്ചയും സ്‌കൂട്ടറുമായി ഹാര്‍ബറിലെത്തിയതായിരുന്നു. രാവിലെ 9.45 മണിയോടെയാണ് റിയാസിനെ കാണാതായ വിവരം അറിയുന്നത്. സ്‌കൂട്ടറും ബാഗും സ്ഥലത്തു കാണപ്പെട്ടു, വിവരമറിഞ്ഞ് സഹോദരനടക്കമുള്ളവര്‍ സ്ഥലത്തെത്തി. പിന്നാലെയാണ് പൊലീസും എത്തിയത്. തെരച്ചില്‍ തുടരുന്നു.

ഇപി ജയരാജനെതിരെ അച്ചടക്ക നടപടി; എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി, പകരം ചുമതല ടി പി രാമകൃഷ്ണന്

തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി. ബിജെപി ബാന്ധവ വിവാദത്തിലാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി.  ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ബിജെപി പ്രവേശനത്തിൽ ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ പിയുടെ വിശദീകരണം.

മുകേഷിനെതിരായ കേസ്; സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല, നാളെ സംസ്ഥാന സമിതി ചർച്ച ചെയ്യും

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പ്രതിയായ നടനും എംഎൽഎയുമായ മുകേഷിന്‍റെ രാജി സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല. വിഷയം നാളെ സംസ്ഥാന സമിതി ചർച്ച ചെയ്യും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേൾക്കും. രാജി ആവശ്യം അംഗീകരിക്കാൻ ഇടയില്ലെന്നാണ് സൂചന. മുകേഷിന് പറയാനുള്ളതും പാര്‍ട്ടി പരിഗണിക്കും. അതേസമയം, മുകേഷിന്‍റെ രാജിയെ ചൊല്ലി സിപിഎം സിപിഐ ദേശീയ സംസ്ഥാന നേതൃത്വങ്ങളില്‍ ഭിന്നത രൂക്ഷമാവുകയാണ്. ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പദവിയില്‍ തുടരുന്നുണ്ടല്ലോയെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തള്ളി. മുകേഷ് രാജി വയക്കണമെന്ന് ആദ്യം ആവശ്യമുയര്‍ത്തിയ ആനി രാജയെ സിപിഐ സംസ്ഥാന നേതൃത്വവും തള്ളിപ്പറഞ്ഞു. മുകേഷിന്‍റെ രാജിയില്‍ സിപിഎം സംസ്ഥാന നേതൃത്വം വെള്ളം കുടിക്കുമ്പോള്‍, രാജിയെന്ന ആവശ്യം ശക്തമാക്കുന്നില്ലെങ്കിലും പദവിയില്‍ തുടരുന്നതിലെ അതൃപ്തിയാണ് പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെ ബൃന്ദ കാരാട്ട് പരോക്ഷമായി സൂചിപ്പിക്കുന്നത്. ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാർ തുടരുന്നല്ലോയെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനടക്കമുള്ളവരുടെ വാദത്തെ തള്ളുന്

വിദ്യാർത്ഥികളെ അനുമോദിച്ചു

മേൽപറമ്പ : റോഡിലെ കുഴിയിൽ വീണ് വാഹന അപകടത്തിൽ പെട്ട കുടുംബത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ചെമ്മനാട് ജമാഅത്ത് ഹയർസെക്കണ്ടറി സ്കൂളിലെ മൂന്ന് വിദ്യാർത്ഥികളെ കട്ടക്കാൽ ഗ്രീൻ എനർജി സോലൂഷൻസ് അനുമോദിച്ചു. ഒരാൾ അപകടത്തിൽ പെട്ടാൽ സഹായിക്കാൻ വൈമനസ്യം കാണിക്കുന്ന ഈ കാലത്ത് സമൂഹത്തിനും സ്കൂൾ വിദ്യാർത്തികൾക്കും മാതൃകയായ ചെമ്മനാട് ജമാഅത്ത് സ്കൂളിലെ വിദ്യാർത്ഥികളായ അബ്ദുൽ ഖാദർ കെ എ, ഡാനിഷ് എസ് കെ, മുഹമ്മദ്‌ ഷാമിൽ എന്നിവരെ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കട്ടക്കാൽ ഗ്രീൻ എനർജി സോലൂഷൻസ് പാർട്ണർ റാസിക് ഹുസൈൻ അനുമോദന ഉപഹാരം കൈമാറി. ചടങ്ങിൽ പ്രിസിപ്പാൽ സുകുമാരൻ, ഹെഡ്മാസ്റ്റർ വിജയൻ,ടീച്ചർ ജയശ്രീ, സ്കൂൾ കൺവീനർ സി എച് റഫീഖ് എന്നിവർ പങ്കെടുത്തു.

അതീവ ജാഗ്രത;അതിശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എല്ലാ ജില്ലയിലും മഴ കനക്കും

  തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അറബിക്കടലിലെത്തിയ ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ഇടിമിന്നലിനുംകാറ്റിനും സാധ്യതയുണ്ടെന്നും കേരളാ തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വിഭാഗം നിര്‍ദ്ദേശിച്ചു.

പി വി അന്‍വറിന്‍റെ അസാധാരണ സമരം; മലപ്പുറം എസ്‍പിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് എംഎല്‍എ

മലപ്പുറം: മലപ്പുറം എസ് പി എസ് ശശിധരന്‍റെ ക്യാമ്പ് ഓഫീസിന് (ഔദ്യോഗിക വസതി) മുന്നിൽ അസാധാരണ സമരവുമായി പി വി അന്‍വര്‍ എംഎല്‍എ. എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ് പി വി അന്‍വര്‍ എംഎല്‍എ കുത്തിയിരുപ്പ് സമരം നടത്തുന്നത്. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പി ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ് വയർലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്കറിയയിൽ നിന്നും കൈക്കൂലി വാങ്ങി രക്ഷിച്ച എഡിജിപി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ജയിലിൽ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളും സ്ഥാപിച്ചുകൊണ്ടാണ് പി വി അന്‍വറിന്‍റെ കുത്തിയിരിപ്പ് പ്രതിഷേധം. പൊലീസ് സ്റ്റേഷൻ നിര്‍മിക്കുന്നില്ലെങ്കില്‍ എടക്കര പൊലീസ് സ്റ്റേഷന് നാലു വര്‍ഷം മുമ്പ് ജനങ്ങള്‍ ദാനമായി നല്‍കി 50 സെന്‍റ് സ്ഥലം ഉടമകള്‍ക്ക് തിരിച്ചുനല്‍കാൻ നടപടി സ്വീകരിക്കുക,ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്‍പിയുടെ

കാസര്‍കോട് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര ന്യുന മര്‍ദ്ദം സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളില്‍ സ്ഥിതിചെയ്യുന്നു. വ്യാഴാഴ്ച രാവിലെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കന്‍ അറബിക്കടലില്‍ എത്തിച്ചേര്‍ന്നു. അതേസമയം മധ്യകേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുമുണ്ട്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യുനമര്‍ദ്ദം രൂപപ്പെട്ട് വടക്കന്‍ ആന്ധ്രാപ്രദേശ് തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുള്ളതിനാലാണ് സംസ്ഥാനത്തെ മഴമുന്നറിയിപ്പില്‍ മാറ്റം വന്നത്. ഉരുള്‍പൊട്ടല്‍

കാസര്‍കോട്ടെ സി.എ മുഹമ്മദ് കൊലപാതകം; നാലുപ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയും

  കാസര്‍കോട്: അടുക്കത്ത് ബയല്‍, ബിലാല്‍ മസ്ജിദിനു സമീപത്തെ സി.എ മുഹമ്മദി(56)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ വീതം പിഴയും വിധിച്ചു. കൂഡ്ലു, ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ സന്തോഷ് നായക് എന്ന ബജെ സന്തോഷ് (37), താളിപ്പടുപ്പിലെ കെ. ശിവപ്രസാദ് എന്ന ശിവന്‍ (41), അയ്യപ്പ നഗറിലെ കെ. അജിത്കുമാര്‍ എന്ന അജ്ജു (36), അടുക്കത്ത് ബയല്‍, ഉസ്മാന്‍ ക്വാര്‍ട്ടേഴ്സിലെ കെ.ജി കിഷോര്‍ കുമാര്‍ എന്ന കിഷോര്‍ (40) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷ വിധിച്ചത്. 2008 ഏപ്രില്‍ 18ന് ആണ് മുഹമ്മദ് കൊല്ലപ്പെട്ടത്.

തലപ്പാടിയില്‍ വന്‍ മയക്കുമരുന്നു വേട്ട; 15 ഗ്രാം എം.ഡി.എം.എയും മുക്കാല്‍ ലക്ഷം രൂപയുമായി മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

  മംഗ്‌ളൂരു: തലപ്പാടി, കെ.സി റോഡില്‍ വന്‍ മയക്കുമരുന്നുവേട്ട. 15 ഗ്രാം എം.ഡി.എം.എയും മുക്കാല്‍ ലക്ഷം രൂപയുമായി രണ്ടുപേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം, ബഡാജെ,പുച്ചത്തുബയല്‍ സ്വദേശികളായ അബ്ദുല്‍ സലാം എന്ന സലാം (30), സൂരജ് റൈ എന്ന അംഗിത് (26) എന്നിവരെയാണ് മംഗ്‌ളൂരു സി.സി.ബി പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്നു കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍, തൂക്കുന്നതിനുള്ള ഇലക്ട്രോണിക്‌സ് ത്രാസ്, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടികൂടി. മംഗ്‌ളൂരു നഗരത്തിലെയും പരിസരങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്നു വിതരണം നടത്തുന്ന സംഘമാണ് അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. ബംഗ്‌ളൂരുവില്‍ നിന്നു കേരളത്തിലെത്തിച്ച ശേഷമാണ് മയക്കുമരുന്ന് ചില്ലറ വില്‍പ്പനയ്ക്കായി മംഗ്‌ളൂരുവില്‍ എത്തിക്കുന്നതെന്നു കൂട്ടിച്ചേര്‍ത്തു.

മാവിനകട്ടയിൽ കാറും ബസ്സും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കാസർകോട്: മാവിനക്കട്ട കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന ഉപ്പള സോങ്കാൽ പ്രസാദ്‌ന ഗറിലെ മുബഷി റാണ് (21) മരിച്ചത്. മംഗളൂരു ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ബുധനാഴ്ച രാവിലെ 8.45ന് കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിൽ മാവിനക്കട്ടയിലായിരുന്നു അപകടം. മുള്ളേരിയിൽനിന്നു ബദിയടു ക്ക ഭാഗത്തേക്കു പോകുകയായിരുന്നു ബസ്. കാർ മുള്ളേരിയ ഭാഗത്തേക്കു പോകുകയായിരുന്നു. കാറും ബസ്സും കൂട്ടിയിടിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ മുബഷിറിനെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളുരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി യോടെ മരിച്ചു. അബ്‌ദുൽ റഹ്‌മാന്റെയും സീനത്തിന്റെയും മകനാണ്.

കേരളത്തിൽ 5 ദിവസം വ്യാപകമായ മഴ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

  തിരുവനന്തപുരം∙ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി  മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 30ന് അതിശക്തമായ മഴയ്ക്കും സാധ്യത. 28 മുതൽ സെപ്റ്റംബർ ഒന്നു വരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ ലഭിക്കും

സുരേഷ് ഗോപിക്കെതിരെ ബിജെപിയിൽ കടുത്ത അമർഷം; കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്ന് സംസ്ഥാന നേതാക്കള്‍

  തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന മുകേഷിനെ പരസ്യമായി പിന്തുണച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപിയിൽ കടുത്ത അമർഷം. പാർട്ടിയെ വെട്ടിലാക്കുന്ന സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. വിവാദങ്ങളിൽ ഇന്ന് പ്രതികരിക്കാൻ സുരേഷ് ഗോപിയും കെ സുരേന്ദ്രനും തയ്യാറായില്ല. ഇന്നലെ മാധ്യമങ്ങളെ അധിക്ഷേപിക്കുകയും തള്ളിമാറ്റുകയും ചെയ്ത സുരേഷ് ഗോപിയുടെ ഇന്നത്തെ യാത്ര മാധ്യമങ്ങള്‍ക്ക് നേരെ മൊബൈല്‍ ഉയര്‍ത്തി പിടിച്ചായികുന്നു. സുരേഷ് ഗോപി തന്‍റെ ഫോൺ ക്യാമറയിൽ മാധ്യമപ്രവർത്തകരെ ഷൂട്ട് ചെയ്ത്. തൃശൂരിൽ സുരേഷ് ഗോപി വിരിയിച്ച താമരയിലൂടെ സംസ്ഥാനത്താകെ നേട്ടമുണ്ടാക്കാനാകുമെന്നായിരുന്നു ബിജെപി കണക്ക് കൂട്ടൽ. പക്ഷെ കേരളത്തിലാദ്യമായി ലോക്സഭയിൽ ജയിച്ച ബിജെപി എംപി പിന്നീട് പാർട്ടിയെ നിരന്തരം വെട്ടിലാക്കുകയാണ്.  മലയാള സിനിമ മേഖലയെ പിടിച്ചുലക്കുന്ന മീടു വിവാദത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം ബിജെപിയെ ഞെട്ടിച്ച് കൊണ്ടായിരുന്നു. മുകേഷിൻ്റെ രാജിക്കായി ബിജെപി സമരം കടുപ്പിക്കുമ്പോഴാണ് പാർട്ടി എം പി മുകേഷിന് പരസ്യപിന്തുണ പ്രഖ്യാപിച്ചത്. സിപിഎമ്മിനെയും സർക്കാറിനെയും

വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി ലോട്ടറി ടിക്കറ്റ് വില്‍പ്പന; ലോട്ടറി ഏജന്‍സിയില്‍ റെയ്ഡ്, ലാപ്‌ടോപ്പ് പിടിച്ചെടുത്തു, ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങളെന്ന് പൊലീസ്

  കാസര്‍കോട്: വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലോട്ടറി ഏജന്‍സിയില്‍ പൊലീസ് റെയ്ഡ്. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ജോജോ എന്നയാളുടെ ഉടമസ്ഥതയില്‍ വൊര്‍ക്കാടി, കോളിയൂര്‍, മജീര്‍പ്പള്ളയില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി ഏജന്‍സിയിലാണ് മഞ്ചേശ്വരം പൊലീസ് റെയ്ഡ് നടത്തിയത്. ആറു പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏജന്‍സിയില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് ടിക്കറ്റുകള്‍ വില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേരള ലോട്ടറി ഓണ്‍ലൈന്‍.ഇന്‍ എന്ന പേരിലുള്ള വെബ്‌സൈറ്റ് ഉണ്ടാക്കി തട്ടിപ്പു നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മഞ്ചേശ്വരം എസ്.ഐ വിശാഖിന്റെ നേതൃത്വത്തിലാണ് ലോട്ടറി ഏജന്‍സിയില്‍ റെയ്ഡ് നടത്തിയത്. പൊലീസ് തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഏജന്‍സി ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷക്കണക്കിനു രൂപയുടെ നിക്ഷേപം ഉള്ളതായി കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

സിദ്ദിഖിനെതിരെ ബലാല്‍സംഗക്കേസ്; ചുമത്തിയത് ജാമ്യം കിട്ടാത്ത ഗുരുതരകുറ്റം

  നടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി കേസ്. ജാമ്യം കിട്ടാത്ത, ഗുരുതരകുറ്റം ചുമത്തിയാണ് കേസ് എടുത്തത്. നടി നല്‍കിയ പരാതിയില്‍ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിലും കേസ്.  2016 ജനുവരിയില്‍ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍വച്ച് പീഡിപ്പിച്ചെന്നാണ് എഫ്.ഐ.ആര്‍.   യുവനടിയുടെ പരാതിയില്‍ സിദ്ദിഖിനെതിരെ ബലാല്‍സംഗക്കുറ്റത്തിന് കേസ് ​|Siddique യുവനടിയുടെ പരാതിയില്‍ സിദ്ദിഖിനെതിരെ ബലാല്‍സംഗക്കുറ്റത്തിന് കേസ് #Siddique #amma Play Video നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു നടിയുടെ ആരോപണം. പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് തിരുവനന്തപുരത്തെ ഹോട്ടലിൽ ചർച്ചയ്ക്ക് വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു എന്നാണ് നടി പറഞ്ഞിരുന്നത്.  2019 ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽനിന്നു മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒ

ബോവിക്കാനം ഹയാത്തുൽ ഇസ്ലാം മദ്രസ്സയിൽ നബിദിന പരിപ്പാടികൾ സപ്തംമ്പർ 14,15 തിയ്യതികളിൽ നടത്തപ്പെടും

ബോവിക്കാനം ഹയാത്തുൽ ഇസ്ലാം മദ്റസ്സ വിദ്യാത്ഥികളുടെ കലാപരിപാടികൾ സപ്തംമ്പർ 14,15 തിയ്യതികളിൽ വിപുലമായി നടത്താൻ തീരുമാനിച്ചു...മദ്രസ്സ സ്റ്റാഫഗങ്ങളും മാനോജ് മെൻറ്അഗങളും ,ജമാഅത്ത് ഭാരവാഹികളും ചേർന്ന സംയുക്ത യോഗത്തിൽ തീരുമാനിച്ചു..ഖത്വീബ് അഷ്റഫ് ഇംമ്ദാദി യോഗം ഉദ്ഘാടനം ചെയ്തു...ജമാഅത്ത് പ്രസിണ്ടൻറ് അബ്ദുൽ റഹ് മാൻ ഹാജി മുസ്ല്യാർ നഗർ അദ്ധ്യക്ഷത വഹിച്ചു ..സദർ അബ്‌ദുൽ ഹമീദ് ഫൈസി സ്വാഗതം പറഞ്ഞു..വൈസ്പ്രസിണ്ടൻറ് മസൂദ്ബോവിക്കാനം ,ബി അഷ്റഫ്,മുതലപ്പാറ മുഹമ്മദ്കുഞ്ഞി ഹാജി,ട്രഷറർ ബി.കെ ശാഫി ഹാജി അമ്മംങ്കോട് ,ഇബ്രാഹിം മുസ്ല്യാർ നഗർ, ഹാരിസ് ബി.എം, മൊയ്തു സഅദി,അബ്ദുൽ ഖാദർ മൗലവി, ഹബീബ് ഹുദവി,സംഷീർ ദാരിമി,റബീഅത്ത് ഫാസി തുടങ്ങിയവർ പ്രസംഗിച്ചു..

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വരും ദിവസങ്ങളില്‍ എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും ഈ മാസം അവസാനം വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മറ്റെല്ലാ ജില്ലകളിലും മഴ പെയ്യാന്‍ നേരിയ സാധ്യതയുണ്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഓഗസ്റ്റ് 29 ന് എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഓഗസ്റ്റ് 30 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഓഗസ്റ്റ് 31 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ല

ഓണത്തിന് 2 മാസത്തെ ക്ഷേമപെന്‍ഷന്‍; ഒരുമാസത്തെ കുടിശ്ശികയും ഈ മാസത്തെ പെന്‍ഷനും നല്‍കും; വിതരണം ഈ മാസം അവസാനത്തോടെ

തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയില്‍ ഒരു ഗഡുവും നടപ്പുമാസത്തെ പെന്‍ഷനുമാണ് നല്‍കുന്നത്. ഓണക്കാല ചെലവുകള്‍ക്ക് മുന്നോടിയായി 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. ഓണക്കാല ചെലവിന് കേന്ദ്രം കനിയണം. ഓണക്കാലത്ത് രണ്ട് മാസത്തെ പെന്‍ഷന്‍ കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അറുപത് ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. അഞ്ച് മാസത്തെ കുടിശികയില്‍ രണ്ട് മാസത്തെ ഈ സാമ്പത്തിക വര്‍ഷവും ബാക്കി മൂന്ന് മാസത്തെ അടുത്ത സാമ്പത്തിക വര്‍ഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മുന്‍ഗണന ക്രമത്തില്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേര്‍ത്ത് നടപ്പ് മാസത്തെ പെന്‍ഷന്‍ അനുവദിക്കുന്നത്. ഓണക്കാല ചെലവുകള്‍ക്കായി 5000 കോടിയെങ്കിലും വേണമെന്നാണ് ഏകദേശ കണക്ക്. ഡിസംബര്‍ മാസം വരെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കടമെടുപ്പ് പരിധിയില്‍ ബാക്കിയുള്ളത് 3753 കോടിയാണ്. ഇതില്‍ മൂവ്വായിരം കോടി കടമെടുത്ത് ക്ഷേമ പെന്‍ഷന്‍ കൊടുക്കുകയും അത്യാവശ്

അമ്മയിൽ ഭിന്നത രൂക്ഷം; ബാബു രാജും മാറണം, ആവശ്യവുമായി കൂടുതല്‍ വനിത അംഗങ്ങള്‍ രംഗത്ത്

  കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് സിനിമാ രംഗത്തെ അതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയില്‍ കടുത്ത ഭിന്നത. ആരോപണവിധേയനായ ജോയിന്റ് സെക്രട്ടറി ബാബു രാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടതായാണ് വിവരം.  ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്ന ആവശ്യവും ശക്തമാണ്. അമ്മയിലെ വനിതാ അംഗങ്ങളാണ് ഈ ആവശ്യമുയര്‍ത്തുന്നത്. അതേസമയം അമ്മ എക്സിക്യൂട്ടിവ് ചേരുന്നതില്‍ കടുത്ത അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറഞ്ഞ് നടന്‍ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. 'അമ്മയുടെ നിലപാട് ദുര്‍ബലമാണ്. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതാകണം, ഞാന്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയന്‍ കഴിയില്ല. ഒരു പദവിയില്‍ ഇരിക്കുന്നവര്‍ ആരോപണം നേരിടുമ്പോള്‍ പദവി ഒഴിയുക തന്നെ വേണം.'അമ്മ ശക്തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു.  'എല്ലാവരും ഒത്തു ചേര്‍ന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരും എന്നു പ്രതീക്ഷിക്കുന്ന

ബന്തിയോട് സ്വകാര്യ ആശുപത്രിയിലെ നഴ്സ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചു

കാസർകോട്: സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബന്തിയോട് ഡിഎം ആശുപത്രിയിലെ നഴ്സും കൊല്ലം തെന്മല സ്വദേശിനിയുമായ സ്മൃതി (20) ആണ് മരിച്ചത്. അശുപത്രിയുടെ പിറക് വശത്തുള്ള ഹോസ്റ്റൽ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു തിങ്കളാഴ്ച രാവിലെ റൂമിൽ വന്നിരുന്നു. വീണ്ടും ആശുപത്രിയിൽ പോയി ഉച്ചയോടെ റൂമിൽ വന്ന ശേഷമാണു ആത്മഹത്യ ചെയ്തതെന്ന് പറയുന്നു. ഷാൾ ഉപയോഗിച്ചാണ് തൂങ്ങിയത്. കുമ്പള പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു. മൂന്നുമാസം മുമ്പാണ് ആശുപത്രിയിൽ ജോലിക്ക് പ്രവേശിച്ചത്. വിവരം അറിഞ്ഞ് ബന്ധുക്കൾ ഇവിടേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. ഷാനിയാണ് മാതാവ്.

മുകേഷിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍; രാജിക്കായി മുറവിളി; വെട്ടിലായി സര്‍ക്കാര്‍

  രഞ്ജിത്തിന് പിന്നാലെ സര്‍ക്കാരിന് തലവേദനയായി മുകേഷ്. ടെസ് ജോസഫിന് പിന്നാലെ നടി മിനു മുനീര്‍കൂടി മുകേഷിനെതിരെ രംഗത്ത് വന്നതോടെ മുകേഷിന്‍റെ രാജിക്കായി മുറവിളി ഉയര്‍ന്നു തുടങ്ങി. അന്തസുണ്ടെങ്കില്‍ മുകേഷ് രാജിവെയ്ക്കണമെന്ന് സാറാ ജോസഫ്  ആവശ്യപ്പെട്ടു. മുകേഷ് രാജിവെയ്ക്കേണ്ടെന്ന നിലപാടില്‍ സിപിഎം നില്‍ക്കുമ്പോള്‍  മുകേഷിനെ പരസ്യമായി പിന്‍തുണയ്ക്കാന്‍ സിപിഐ തയാറായില്ല. മുകേഷിന്‍റെ  രാജിക്കായി ഇന്നും തെരുവുകളില്‍ പ്രതിഷധം നടക്കുകയാണ് . സിദ്ദിഖിനും രഞ്ജിത്തിനും പിന്നാലെ മുകേഷ് പ്രതിക്കൂട്ടിലായതോടെ സിനിമ മേഖല മാത്രമല്ല സര്‍ക്കാരും വെട്ടിലായി. മുകേഷിനെതിരെ മുന്‍പ് ഉയര്‍ന്ന് ആരോപണത്തിന് പിന്നാലെ അതിക്രമം നടത്തിയെന്ന് മിനു മുനീറിന്‍റെ വെളിപ്പെടുലിന്‍റെ ഞെട്ടലിലാണ് സിപിഎം. മുന്‍കാലങ്ങളില്‍ എംഎല്‍.എമാര്‍ രാജിവെച്ചിട്ടില്ലെന്ന വരട്ടുതത്വവാദം പറഞ്ഞ് മുകേഷിനെ സംരക്ഷിക്കാനാണ് സിപിഎം ശ്രമം. മുകേഷ് പുറത്തേക്ക് പോകണമെന്ന് എഴുതുക്കാരി സാറാ ജോസഫ് തുറന്നടിച്ചു. മുകേഷ് രാജിവെയ്ക്കേണ്ടതില്ലെന്ന് സിപിഎം നേതൃത്വം കരുതുമ്പോഴും ആരോപണം കടുത്താല്‍ പ്രതിസന്ധി ഗുരുതരമാവു. അതിനെ മുകേഷിനെതിരായ ആരോപണം രാഷ്ട്രീയം എന്ന് പറ

മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചു, അന്വേഷണ സംഘത്തിന് പരാതി നൽകും; ഗുരുതര ആരോപണവുമായി നടി മിനു

കൊച്ചി:നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു.ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു.  കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്.താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി.മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. തന്നെ ഉപദ്രവിച്ചവർക്കെതിരെ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിൽ പരാതി നൽകുമെന്നും മിനു മുനീര്‍ പറഞ്ഞു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ പറഞ്ഞു. 2008ലാണ് ദേ ഇങ്ങോട്ട് നോക്കിയെ എന്ന ബാലചന്ദ്ര മേ

ജനസംഖ്യാനുപാതിക സംവരണം;പിഡിപി കളക്ടറേറ്റ് മാർച്ച് ഓഗസ്റ്റ് 27ന്

കാസറഗോഡ്: 'തുല്യ നീതിക്കായി ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക' എന്ന ആവശ്യവുമായി പിഡിപി സംസ്ഥാന വ്യാപകമായി നടത്തുന്ന കലക്ടറേറ്റ് മാർച്ച് കാസറഗോഡ് ഓഗസ്റ്റ് 27 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കും  സർക്കാർ ജോലികളിൽ സാമൂഹ്യ അനീതി തുടർക്കഥയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി പിഡിപി കളക്ടറേറ്റ് മാർച്ചും ധർണയും പ്രഖ്യാപിച്ചിട്ടുള്ളത്  പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് മാർച്ച്‌ ഉദ്ഘാടനം ചെയ്യും  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് എം ബഷീർ കുഞ്ചത്തൂർ മുഖ്യപ്രഭാഷണം നടത്തും ഷാഫി ഹാജി അഡൂർ അധ്യക്ഷത വഹിക്കും ജില്ലാ മണ്ഡലം ഭാരവാഹികൾ മാർച്ചിന് നേതൃത്വം നൽകും

ലൈംഗികാരോപണം; ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രഞ്ജിത്ത് രാജിവച്ചു

ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്.  നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടി പറഞ്ഞു. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് സമ്മര്‍ദ്ദം ഉയർന്നിരുന്നു. വയനാട്ടിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന ര‍ഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്നു സിനിമയിൽ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റം. ബംഗാളിലിരുന്നു നിയമനടപടികൾ സ്വീകരിക്കുന്നതിനു പ്രായോ

രഞ്ജിത്തിനെതിരെ രാജിസമ്മർദ്ദം ശക്തം; രാജിവെക്കുമോ രഞ്ജിത്ത്? മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം

തിരുവനന്തപുരം: ബം​ഗാളി നടിയിൽ നിന്ന് ലൈംഗികാരോപണം ഉയർന്നതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് രാജിവെക്കാൻ രഞ്ജിത്തിന് മേൽ സമ്മർദം ശക്തം. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജി വെക്കുന്നതാണ് നല്ലതെന്നാണ് എൽ‌ഡിഎഫിൽ നിന്നുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം. വിഷയത്തിൽ സർക്കാർ തലത്തിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. രഞ്ജിത്തിനെതിരെ നിലപാട് മയപ്പെടുത്തി മന്ത്രിമാർ രം​ഗത്തെത്തിയെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് നിർണ്ണായകമാണ്. മുഖ്യമന്ത്രിയുടെ നിലപാട് എന്താകുമെന്നതിൻ്റെ അടിസ്ഥാനത്തിലായിരിക്കും രഞ്ജിത്തിൻ്റെ രാജിയുടെ തീരുമാനം.  അതേസമയം, രഞ്ജിത്തിന്റെ ഔദ്യോ​ഗിക വാഹനത്തിന്റെ ബോർഡ് മാറ്റി. വയനാട്ടിലെ റിസോർ‌ട്ടിൽ നിന്ന് ബോർഡ് മാറ്റിയാണ് വാഹനം കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് രഞ്ജിത്ത് റിസോർട്ടിലെത്തിയത്. റിസോർട്ടിലെത്തിയ മാധ്യമങ്ങളോട് രഞ്ജിത്ത് പ്രതികരിക്കുന്നില്ലെന്നാണ് പറഞ്ഞത്. പിറകെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധ മാർച്ച് ഉണ്ടായി. പിന്നാലെ രഞ്ജിത്ത് അവിടെ നിന്ന് പോയെന്നാണ് വിവരം ലഭിച്ചത്. അതിനിടെ, കേരള ചലച്ചിത്ര അക്കാദമി എന്ന ബോർഡ് അഴിച്ചുമാറ്റി വാഹനം കൊണ്ടുപോവുകയായിരുന്നു. അതിനിടെ, രഞ്ജ

അഡുക്കത്തുബയലിലെ സി.എ മുഹമ്മദ് വധക്കേസ്: വിധി പറയുന്നത് 29ലേക്ക് മാറ്റി;സംഭവംനടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നു മൂന്നാം പ്രതി

  കാസര്‍കോട്: അഡുക്കത്തുബയലിലെ സി.എ മുഹമ്മദി(56)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷാവിധി പ്രസ്താവന ആഗസ്ത് 29ലേക്ക് മാറ്റി. പ്രതികളായ കൂഡ്ലു ടെമ്പിള്‍ റോഡിലെ സന്തോഷ് നായക് എന്ന ബജെ സന്തു (21), താളിപ്പടുപ്പ് അടുക്കത്ത്ബയലിലെ ശിവപ്രസാദ് കെ എന്ന ശിവന്‍ (25), കൂഡ്ലു അയ്യപ്പനഗറിലെ അജിത്ത് കുമാര്‍ എന്ന അജു (20), അടുക്കത്തുബയലിലെ കെ.ജി കിഷോര്‍ കുമാര്‍ എന്ന കിഷോര്‍ (29) എന്നിവരെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ കുറ്റക്കാരാണെന്നു കണ്ടെത്തി. വിധിപ്രഖ്യാപനം ശനിയാഴ്ച ഉച്ച കഴിഞ്ഞ് പ്രസ്താവിക്കാനായി മാറ്റി വച്ചിരുന്നു. ഇതിനിടയിലാണ് മൂന്നാം പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഇതു പരിഗണിച്ചാണ് കേസിലെ വിധി പ്രസ്താവന 29-ാം തീയതിയിലേക്ക് മാറ്റി കോടതി ഉത്തരവായത്. 2008 ഏപ്രില്‍ 18ന് ആണ് മുഹമ്മദ് കുത്തേറ്റു മരിച്ച സംഭവം നടന്നത്. സന്ദീപ്, മുഹമ്മദ് സിനാന്‍, അഡ്വ. പി സുഹാസ് എന്നിവര്‍ കൊല്ലപ്പെട്ട സംഭവങ്ങളുടെ തുടര്‍ച്ചയായാണ് സി.എ മുഹമ്മദിനും ജീവന്‍ നഷ്ടമായത്.

കാസർഗോഡ് അടുക്കത്ത്ബയല്‍ സി.എ മുഹമ്മദ് വധക്കേസ് ; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി

  കാസര്‍കോട്: കാസര്‍കോട്ട് 2008 ഏപ്രില്‍ മാസത്തില്‍ നടന്ന കൊലപാതക പരമ്പരയിലെ ഒരു കേസില്‍ പ്രതികളായ നാല് ആർ എസ്എസ്പ്രവർത്തകർ കുറ്റക്കാരാണെന്നു ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി (രണ്ട്) കെ. പ്രിയ ഇന്നുച്ചയ്ക്ക് ശേഷം വിധിക്കും. കാസര്‍കോട്, അഡുക്കത്തുബയല്‍, ബിലാല്‍ മസ്ജിദിനു സമീപത്തെ സി.എ മുഹമ്മദ് (56) കൊല്ലപ്പെട്ട കേസിലെ പ്രതികളായ സന്തു, കിഷോര്‍, അജിത്ത്, ശിവപ്രസാദ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. 2018 ഏപ്രില്‍18ന് ആണ് സി.എ മുഹമ്മദ് കുത്തേറ്റ് മരിച്ചത്. ഇപ്പോഴത്തെ കാസര്‍കോട് അഡീഷണല്‍ എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍ ആണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്ന് അദ്ദേഹം വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. 2008 ഏപ്രില്‍ 14ന് സന്ദീപ് എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതിനു പിന്നാലെ മൂന്നു കൊലപാതകങ്ങളാണ് കാസര്‍കോട്ട് അരങ്ങേറിയത്. സന്ദീപ് കൊലക്കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടെത്തി നേരത്തെ വെറുതെ വിട്ടിരുന്നു. സന്ദീപിനു പിന്നാലെ 2008 ഏപ്രില്‍ 16ന് നെല്ലിക്കുന്ന്, ബങ്കരക്കുന്നിലെ മുഹമ്മദ് സിനാ

ജില്ലാ പൊലീസ് മേധാവിയായി ഡി. ശില്‍പ ഐ.പി.എസ് ചുമതലയേറ്റു

  കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ഡി. ശില്‍പ ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെ ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിയ ശില്‍പ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന ജില്ലാ പൊലീസ് മേധാവി പി. ബിജോയിയില്‍ നിന്നും അധികാരം ഏറ്റെടുത്തു. ചടങ്ങില്‍ അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍. ഡിവൈ.എസ്.പിമാരായ എം. സുനില്‍ കുമാര്‍, സി.കെ സുനില്‍കുമാര്‍, വി.വി മനോജ്, ബാബു പെരിങ്ങേത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

കാറഡുക്ക സൊസൈറ്റിയിലെ 4.76 കോടിയുടെ തട്ടിപ്പ്; തട്ടിയെടുത്ത സ്വര്‍ണ്ണം മാണിക്കോത്ത് പണയം വച്ചു, വീണ്ടെടുക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങി

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് സഹകരണ സംഘത്തില്‍ നിന്നു തട്ടിയെടുത്ത സ്വര്‍ണ്ണത്തില്‍ നിന്ന് ഒരു ഭാഗം കാഞ്ഞങ്ങാട്, മാണിക്കോത്തെ ഒരു സ്ഥാപനത്തില്‍ പണയപ്പെടുത്തിയിട്ടുള്ളതായി സൂചന. സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ഉടന്‍ കാഞ്ഞങ്ങാട്ടെത്തും. കാറഡുക്കയില്‍ നിന്നു തട്ടിയെടുത്ത സ്വര്‍ണ്ണത്തില്‍ നിന്നു 160 ഗ്രാമോളം വരുന്ന സ്വര്‍ണമാണ് മാണിക്കോത്തെ ഒരു സ്ഥാപനത്തില്‍ പണയം വച്ചിട്ടുള്ളതെന്നാണ് സൂചന. തട്ടിപ്പ് കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികളില്‍ ഒരാളായ അതിയാമ്പൂര്‍ സ്വദേശിയാണ് കാറഡുക്ക സംഘത്തില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണ പണയപ്പെടുത്തിയത്. ആദ്യം മറ്റൊരാളുടെ കൈവശമാണ് കൊടുത്തയച്ചിരുന്നത്. എന്നാല്‍ പണയം സ്വീകരിക്കാന്‍ ആദ്യം സ്ഥാപന അധികൃതര്‍ തയ്യാറായില്ലത്രെ. ഇതേ തുടര്‍ന്നാണ് അതിയാമ്പൂര്‍ സ്വദേശി നേരിട്ടെത്തി പണയം വച്ചതെന്നാണ് സൂചന. കാറഡുക്ക സംഘത്തിലെ സെക്രട്ടറിയായിരുന്ന മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ. രതീശന്‍ ആണ് സൊസൈറ്റിയില്‍ പണയപ്പെടുത്തിയിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മറ്റു പ്രതികള്‍

ഓണക്കിറ്റിൽ 14 ഇനങ്ങൾ; വിതരണം സെപ്റ്റംബർ ആദ്യവാരം

  സംസ്ഥാനസർക്കാരിന്റെ ഇത്തവണത്തെ സൗജന്യ ഓണക്കിറ്റിൽ 14 ഇനങ്ങൾ. മുൻ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കശുവണ്ടി ആണ് അധികമായി നൽകുന്നത്. ഓണക്കിറ്റ് വിതരണം സെപ്റ്റംബർ ആദ്യവാരം നടക്കും സംസ്ഥാനത്തെ മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും പുറമേ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിത മേഖലയിലെ എല്ലാ കാർഡുടമകൾക്കും ഇത്തവണ ഓണക്കിറ്റ് കിട്ടും. അങ്ങനെ ആകെ 5,99,000 കിറ്റുകളാണ് തയാറാകുന്നത്. തുണിസഞ്ചി ഉൾപ്പെടെ 13 ഇനങ്ങൾ ആണ് കഴിഞ്ഞവർഷം നൽകിയതെങ്കിൽ ഇത്തവണ പായസത്തിന് രുചിയാകാൻ 50 ഗ്രാം കശുവണ്ടി കൂടി കിറ്റിനൊപ്പം എത്തുന്നുണ്ട്.  തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ് എന്നിവയാണ് കിറ്റിലുണ്ടോയെന്ന് ഉറപ്പാക്കേണ്ട  മറ്റ് ഇനങ്ങൾ. കിറ്റ് വിതരണത്തിനായി 34 കോടി രൂപ സപ്ലൈക്കോയ്ക്ക് അനുവദിച്ചിട്ടുണ്ട്. റേഷൻ കടകൾ വഴി സെപ്റ്റംബർ ആദ്യവാരം കിറ്റ് വിതരണം തുടങ്ങും. 

പിഗ്മി കലക്ഷന്‍ ഏജന്റിനെ കാണാതായി; സ്‌കൂട്ടര്‍ ചന്ദ്രഗിരിപ്പാലത്തിനു മുകളില്‍ ഉപേക്ഷിച്ച നിലയില്‍

  കാസര്‍കോട്: ജോലിക്കു പോയ പിഗ്മി കലക്ഷന്‍ ഏജന്റിനെ കാണാതായി. സ്‌കൂട്ടര്‍ ചന്ദ്രഗിരിപ്പാലത്തിനു മുകളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുഴയില്‍ ചാടിയതായിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും പരിശോധന നടത്തുന്നു. കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്കിലെ പിഗ്മി കലക്ഷന്‍ ഏജന്റായ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാമ്പാച്ചിക്കടവ്, അയ്യപ്പഭജന മന്ദിരത്തിനു സമീപത്തെ ബി.എ രമേഷി(50)നെയാണ് കാണാതായത്. സാധാരണ നിലയില്‍ കലക്ഷന്‍ കഴിഞ്ഞ് രാത്രി 8.30 മണിയോടെ വീട്ടില്‍ തിരിച്ചെത്തുകയാണ് പതിവ്. വ്യാഴാഴ്ച പതിവുസമയം കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് ഭാര്യാ സഹോദരന്‍ ദിനേശന്‍ നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. അന്വേഷിക്കുന്നതിനിടയിലാണ് രമേഷിന്റെ സ്‌കൂട്ടര്‍ ചന്ദ്രഗിരിപ്പാലത്തിനു സമീപത്തു കാണപ്പെട്ടത്. പൊലീസെത്തി പരിശോധിച്ചപ്പോള്‍ ബാഗും ഫോണും സ്വര്‍ണാഭരണവും സ്‌കൂട്ടറില്‍ നിന്നു കണ്ടെത്തി. പുഴയില്‍ ചാടിയതായിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തിയെങ്കിലു

ചെർക്കളയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് കുമ്പളയിലെ യുവ വ്യാപാരി മരിച്ചു

  കാസർകോട്: ചെർക്കളയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് കുമ്പളയിലെ യുവ വ്യാപാരി മരിച്ചു. മൊഗ്രാൽ കുട്ടിയാൻ വളപ്പ് ഖുത്തുബിൻ നഗറിലെ കബീർ ഫിദ(33)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ഓടെ ചെർക്കള കെ കെ പുറത്തെ പുതുതായി പണിയുന്ന ആശുപത്രി സമീപത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. കാറും സ്കൂട്ടറും കൂട്ടിയിടിച്ചതിനെ തുടർന്നു ഗുരുതരമായി പരിക്കേറ്റ കബീറിനെ കാസർകോട്ട് സ്വകാര്യ ആശുപത്രിയിലും, പിന്നീട് മംഗളൂരിലേക്ക് കൊണ്ടുപോകവേ മരണപ്പെടുകയായിരുന്നു. കുമ്പള മീപ്പിരി സെന്ററിൽ ഡ്രസ് സ്ഥാപന ഉടമയായിരുന്നു. പരേതനായ മമ്മു- മറിയമ്മ ദമ്പതികളുടെ മകനാണ്. ഫാത്തിമയാണ് ഭാര്യ. ഇസാബ്, ഹാസിം എന്നിവർ മക്കളാണ്. സഹോദരങ്ങൾ: അബ്ദുള്ള, അബ്ബാസ്, ബഷീർ, സുബൈദ, ഹാജിറ, മിസിരിയ.

നടപടിയെടുത്തില്ലെങ്കിൽ ഹേമ കമ്മിറ്റി രൂപീകരിച്ചത് പാഴ്‌വേല’: പൂർണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി

  കൊച്ചി∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തു നടപടിയെടുക്കാൻ സാധിക്കുമെന്ന് സർക്കാർ അറിയിക്കണമെന്നും സമ്പൂർണ റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കാനും ആക്ടിങ്് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് ഗുരുതര കുറ്റങ്ങളിൽ എന്തു നടപടി എടുക്കാൻ സാധിക്കുമെന്ന് അറിയിക്കാനും സർക്കാരിന് നിർദേശിച്ചു. നടപടിയെടുത്തില്ലെങ്കിൽ കമ്മിറ്റി രൂപീകരിച്ചത് ഉൾപ്പെടെയുള്ളവ പാഴ്‌വേലയാകുമെന്നു കോടതി ചൂണ്ടിക്കാട്ടി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം തുടർന്ന് 'അമ്മ'; എക്‌സിക്യൂട്ടീവ് ചേർന്ന് നിലപാട് വ്യക്തമാക്കാമെന്ന് വിശദീകരണം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം തുടർന്ന് മലയാള സിനിമ താര സംഘടനയായ 'അമ്മ'. എക്‌സിക്യൂട്ടീവ് യോ​ഗം ചേർന്ന് നിലപാട് വ്യക്തമാക്കാമെന്നാണ് സംഘടനയുടെ വിശദീകരണം. എക്സിക്യൂട്ടീവ് യോഗത്തിന്റ തിയ്യതി ഇനിയും തീരുമാനിച്ചിട്ടില്ല. റിപ്പോര്‍ട്ട് പഠിച്ച് മാത്രമേ വിശദായ മറുപടി ഉണ്ടാകൂവെന്നാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സിനിമ മേഖലയിലെ നല്ലതിനായി സര്‍ക്കാര്‍ നടത്തുന്ന ഏത് നീക്കത്തിനും പിന്തുണയുണ്ടാകുമെന്നും സിദ്ദിഖ് പ്രതികരിച്ചിരുന്നു.  അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. പൂർണ്ണമായ ഹേമ കമ്മിറ്റി റിപ്പോർട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്നും റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഡിജിപിയ്ക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യങ്ങൾ. ഹർജി ഇന്ന് പരിഗണക്കുന്ന ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് വിഷയത്തിൽ നിർണായകമാകും.

മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യാ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം അടിയന്തര ലാന്റിംഗ് നടത്തി

തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യാ വിമാനത്തിനു ബോംബ് ഭീഷണി. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്റിംഗ് നടത്തി. യാത്രക്കാരെ ഒഴിപ്പിച്ച ശേഷം പരിശോധന തുടങ്ങി. ഫോണ്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണിയുടെ ഉറവിടം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു. ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കി. ലഗേജുകളുടെ വിശദ പരിശോധന തുടരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

ദേശീയപാത ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് വീണ്ടും ഗതാഗതം നിരോധിച്ചു

  കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസര്‍കോട് ജില്ലയില്‍ ആഗ്‌സത് 21ന് ശക്തമായ മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ദേശീയപാതയിൽ ഗതാഗതം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബസ്സുകള്‍ ഉള്‍പ്പടെ എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ചട്ടഞ്ചാൽ ദേശീയപാതയിൽ നിന്ന് ദേളി റോഡിലൂടെ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്കാണ് ഗതാഗതം തിരിച്ചുവിടുന്നത്. കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിൽനിന്നും കാസർകോട് പുതിയ ബസ്‌സ്റ്റാൻഡിൽനിന്നും കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലൂടെ ചരക്കുവാഹനങ്ങൾ കടന്നുപോകണം.

കാസര്‍കോട് പ്ലസ് ടു വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു

  കാസര്‍കോട്: കാസര്‍കോട് നായന്മാര്‍മൂല തന്‍വീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു. അണങ്കൂര്‍ തുരുത്തിയിലെ കരാറുകാരന്‍ ടികെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മഹ്ഷൂം (18) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 10 മണിയോടെ മരിച്ചു. മൃതദേഹം ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണത്തില്‍ ദു:ഖസൂചകമായി ഇന്ന് സ്‌കൂളിന് അവധി നല്‍കി. ആയിഷയാണ് മാതാവ്. സഹോദരങ്ങള്‍: നിസാം, സിസാഫ്, നംഷി, ജലാല്‍, അബൂബക്കര്‍ സിദ്ധീഖ്, അമീന്‍, ഫാത്തിമ, ജസീന.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ മുന്നറിയിപ്പും നൽകി. മലയോര മേഖലകളിൽ മഴ കനക്കാൻ സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മണ്ണിടിച്ചിൽ – ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ച ഇടങ്ങളിൽ പ്രത്യേക ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി

അര്‍ജുൻ മിഷൻ; കോടതി തീരുമാനം നിർണായകം, നിലവിലെ സ്ഥിതി​ഗതികൾ കോടതിയെ അറിയിച്ച് ജില്ലാ ഭരണകൂടം

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ കോടതി തീരുമാനം നിർണായകമാകും. ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഷിരൂർ തെരച്ചിലിന്‍റെ ഭാവി. നിലവിൽ ദൗത്യത്തിന്‍റെ സ്ഥിതി വിവരം കാണിച്ച് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡ്രഡ്ജർ കൊണ്ടുവരാനുള്ള പ്രാഥമിക പരിശോധന നടത്തിയതായും ഗംഗാവലിപ്പുഴയിൽ ഹൈഡ്രോഗ്രാഫിക് സർവേ നടത്തിയതായും ജില്ലാ ഭരണകൂടം കോടതിയെ അറിയിച്ചു. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കാൻ പുഴയിലെ ഒഴുക്കും ഗതിയും അടക്കം പരിശോധിക്കുന്നതാണ് ഹൈഡ്രോഗ്രാഫിക് പരിശോധന. ടഗ് ബോട്ടിൽ ഡ്രഡ്ജർ എത്തിക്കാൻ കഴിയുമെന്നാണ് ഗോവൻ തുറമുഖ വകുപ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. ഇതിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട പ്രകാരമാണ് ഹൈഡ്രോഗ്രാഫിക് പരിശോധന നടത്തിയത്. ടഗ് ബോട്ടിന് സഞ്ചരിക്കാനുള്ള റൂട്ട് തയ്യാറാക്കിയിട്ടുണ്ട്. ടഗ് ബോട്ടിൽ ഡ്രഡ്ജർ എത്തിക്കാനുള്ള 96 ലക്ഷം രൂപ ചെലവ് വരുമെന്നും ജില്ലാ ഭരണകൂടം കോടതിയെ അറിയിക്കും. ഈ പണം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ മുഖ്യമന

ആരെങ്കിലും പരാതി നല്‍കിയാല്‍ കേസെടുക്കും; റിപ്പോര്‍ട്ട് പുഴ്ത്തിയിട്ടില്ല: മുഖ്യമന്ത്രി

  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുഴ്ത്തിയിട്ടില്ലെന്നും പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിവരങ്ങള്‍ പുറത്തുവിടരുതെന്ന് 2020 ഫെബ്രുവരി 19ന് ജസ്റ്റിസ് ഹേമ കത്തു നല്‍കി. വിവരാവകാശ പ്രകാരം ആവശ്യം വന്നപ്പോള്‍  വിവരാവകാശ കമ്മിഷണര്‍ ഇടപെട്ടു. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് 2020ല്‍ വിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ടു. 2024 ജൂലൈയില്‍ ഈ ഉത്തരവ് തിരുത്തിയെങ്കിലം നിയമതടസങ്ങളുണ്ടായിയെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത്  സര്‍ക്കാരിന് എതിര്‍പ്പുള്ള കാര്യമല്ല. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ശ്രമിച്ചു. ഇന്‍റേണല്‍  കംപ്ലയിന്‍റ് കമ്മിറ്റികള്‍ സിനിമ സെറ്റുകളില്‍ ഉറപ്പാക്കാന്‍ ശ്രമിച്ചു. വനിത ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കി. വനിത സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും  അവസരം ഒരുക്കി. ട്രൈബ്യൂണല്‍, സിനിമ റഗുലേറ്ററി അതോറിറ്റി എന്നിവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമ നയത്തിന്‍റെ കരട് രൂപീകരിക്കാന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും.

പാര്‍ക്കിലെ റോപ് മോഷണം പോയി’; വേദിയില്‍ എസ്പിയെ അധിക്ഷേപിച്ച് എംഎല്‍എ

മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ അധിക്ഷേപിച്ച്  പി.വി.അന്‍വര്‍ എം.എല്‍.എ.  തന്റെ പാര്‍ക്കിലെ റോപ് മോഷണം പോയി എട്ടുമാസമായിട്ടും പ്രതിയെ പിടിച്ചില്ലെന്നു പറഞ്ഞായിരുന്നു അധിക്ഷേപ പരാമര്‍ശം നടത്തിയത്. പൊലീസ് അസോസിയേഷന്‍ സമ്മേളന വേദിയിലായിരുന്നു ഭരണകക്ഷി എംഎല്‍എയുടെ  അധിക്ഷേപം. പിന്നാലെ സംസാരിച്ച എസ്.പി. എസ്.ശശിധരന്‍ ചുരുങ്ങിയ വാക്കുകളില്‍ പ്രസംഗം അവസാനിപ്പിച്ചു.  

മസ്ജിദിന്റെ ഓഫീസ് മുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ മസ്ജിദിന്റെ ഓഫീസ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍, കെ.കെ പുറത്തെ അബ്ദുല്‍ ഖനി സിദ്ദിഖിന്റെ മകന്‍ അബ്ദുല്‍ വഫ സിദ്ദിഖ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ മൊഗ്രാല്‍ കടവത്തെ അഹമ്മദിയ്യ മസ്ജിദിന്റെ ഓഫീസ് മുറിക്കകത്താണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം കടവത്ത് അഹമ്മദിയ്യ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.. മാതാവ്: താഹിറ. ഏക സഹോദരി: അംത്തുംനൂര്‍

ദേശീയ ബന്ദ്; കേരളത്തിലും നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വിവിധ ആദിവാസി-ദളിത് സംഘടനകള്‍

  ന്യൂഡല്‍ഹി:നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി. എസ് സി-എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ആഗസ്റ്റ് 21ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലും നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വിവിധ ആദിവാസി-ദളിത് സംഘടനകള്‍ അറിയിച്ചു. വയനാട് ജില്ലയെ ഒഴിവാക്കിയിട്ടുണ്ട്. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം സി എഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍. കേരളത്തില്‍ പൊതുഗതാഗതത്തെയും സ്‌കൂളുകളുകള്‍, പരീക്ഷകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് സമരാനുകൂലികള്‍ പറയുന്നത്. സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. സുപ്രീംകോടതിവിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുക, വിദ്യാഭ്യാ

മലയാള സിനിമയെ അടക്കിഭരിക്കുന്നത് 15 പേരുടെ പവര്‍ ഗ്രൂപ്പ്; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്ത്

കൊച്ചി: മലയാള ചലച്ചിത്ര രംഗത്തെ സ്ത്രീകള്‍ക്കെതിരായ ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നപ്പോള്‍ അടങ്ങിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ലൈംഗിക ചൂഷണങ്ങള്‍ മുതല്‍ തൊഴില്‍പരമായ ഭീഷണി വരെ അടങ്ങുന്നതാണ് റിപോര്‍ട്ടിലുള്ളത്. മലയാള സിനിമയെ അടക്കിഭരിക്കുന്നത് 15 പേരുടെ പവര്‍ ഗ്രൂപ്പാണെന്നും ക്രിമിനലുകള്‍ വാഴുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. നടിയെ ആക്രമിച്ചതിനു പിന്നാലെ നിയോഗിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പുറത്തുവരുന്നത്. ഇതിനിടെ, അവസാന നിമിഷം നടി രഞ്ജിനി ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹരജിയും തള്ളിയതോടെയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.

കാസർഗോഡ് ആപിസ്-ഐറിസ് പാരാമെഡിക്കൽ വിദ്യാർഥികൾ കൊൽക്കത്തയിലെ വനിത ഡോക്‌ടറുടെ ക്രൂര കൊലപാതകത്തിൽ പ്രതിഷേധിച്ച് മാസ്സ് പ്രോട്ടസ്റ്റ് സംഘടിപ്പിച്ചു

  കിംസ് സൺറൈസ് ഹോസ്പിറ്റൽ ജനറൽ ഫിസിഷ്യൻ ഡോ. അവിനാശ് കാകുഞ്ചെ, അരമന ഹോസ്പിറ്റൽ ഡയറക്റ്റർ ഡോ. റമീന മൻസൂർ സംസാരിച്ചു

കെ.എം മാണിയുടെ സ്മരണാർത്ഥം നിർമിച്ച കാരുണ്യ ഭവനത്തിന്റെ താക്കോൽദാനം നാളെ ജോസ് കെ മാണി എം പി നിർവഹിക്കും

വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.എം മാണിയുടെ സ്മരണാർത്ഥം കാസർഗോഡ് ജില്ലാ കമ്മറ്റി നിർമ്മിച്ചു നൽകുന്ന കാരുണ്യ ഭവനത്തിൻ്റെ താക്കോൽ ദാനം കേരള കോൺഗ്രസ് എം.ചെയർമാൻ ജോസ് കെ.മാണി നാളെ ( ചൊവ്വ ) രാവിലെ 9.30ന് നിർവ്വഹിക്കും. ഭവനത്തിൻ്റെ ആശീർവാദം മോൺ മാത്യു ഇളംതുരുത്തി പടവിൽ നിർവ്വഹിക്കും. വെള്ളരി ക്കുണ്ട് ചെറുപുഷ്പം ഫൊറോന വികാരി റവ.ഡോ.ജോൺസൺ അന്ത്യാകുളം, സംസ്ഥാന ജനറൽ സെക്രട്ടറി മാരായ സ്റ്റീഫൻ ജോർജ്, സജി കുറ്റ്യാനി മറ്റം, ജോയിസ് പുത്തൻ പുര പങ്കെടുക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പ്രസിഡൻ്റ് സജി സെബാസ്റ്റിൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ബിജു തുളിശ്ശേരി ,ജോയി മൈക്കിൾ, ഷിനോജ് ചാക്കോ, റ്റോമി മണി യത്തോട്ടം, ബേബി പുതുമന എന്നിവർ  അറിയിച്ചു.