ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാലവര്‍ഷ ജാഗ്രത: ജില്ലയില്‍ 116 പേരെ മാറ്റിപ്പാര്‍പ്പിച്ചു; തെക്കില്‍-ചട്ടഞ്ചാല്‍ ദേശീയപാതയില്‍ അതീവ ജാഗ്രത; മയ്യിച്ചയിലും മുന്‍ കരുതല്‍

 

 



കാസര്‍കോട്: ജില്ലയില്‍ കാലവര്‍ഷക്കെടുതിക്കെതിരെ ജാഗ്രത പാലിക്കാന്‍ ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി ബന്ധപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരോടു നിര്‍ദ്ദേശിച്ചു. ജില്ലയില്‍ 116 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കെടുതി സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി കല്ലപ്പള്ളി കമ്മാടി കോളനിയില്‍ നിന്നു വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്നു എട്ടു കുടുംബങ്ങളിലെ 22 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കള്ളാര്‍, ഓട്ടക്കണ്ടം, കുട്ടിക്കാനം എന്നിവിടങ്ങളിലെ 21 പട്ടികവര്‍ഗ കുടുംബങ്ങളിലെ 94 പേരെയും ഓട്ടക്കണ്ടം, കുട്ടിക്കാനം എന്നിവിടങ്ങളിലെ 21 കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. എണ്ണപ്പാറയില്‍ മണ്ണിടിച്ചില്‍ അനുഭവപ്പെട്ടിട്ടുണ്ട്. റോഡ് തകര്‍ന്നു. ചെറുവത്തൂരില്‍ മയ്യിച്ചപുഴ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മധൂര്‍ മധുവാഹിനി പുഴയും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു.

മഞ്ചേശ്വരത്തു കടലാക്രമണം രൂക്ഷമായിട്ടുണ്ട്. ഇവിടെ 30 മീറ്ററോളം കര കടലെടുത്തു. ആനക്കല്ലില്‍ റോഡിലേക്കു ചെരിഞ്ഞു നില്‍ക്കുന്ന അക്വേഷ്യ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ വില്ലേജ് ജീവനക്കാരോട് നിര്‍ദ്ദേശിച്ചു. ദേശീയ പാതയിലെ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്ന ഭീതിയെത്തുടര്‍ന്നു ജില്ലാ കലക്ടറും പൊലീസ് ചീഫും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഈ പ്രദേശത്ത് ജാഗ്രത പാലിക്കാന്‍ ജീവനക്കാരോട് നിര്‍ദ്ദേശിച്ചു.

കാലവര്‍ഷ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗവ. ആശുപത്രികളില്‍ വൈകിട്ട് 5 മണി വരെ ഒ.പി പ്രവര്‍ത്തിക്കണമെന്നു ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, സബ് കലക്ടര്‍, അഡീ.എസ്.പി, ആര്‍.ഡി.ഒ തഹസില്‍ദാര്‍മാര്‍, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥന്മാര്‍, ഫയര്‍ഫോഴ്‌സ് അധികൃതര്‍ പങ്കെടുത്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

പൊവ്വലിൽ മാതാവിനെ മകൻ മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

  കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊവ്വലിൽ മാതാവിനെ മകൻ മൺവട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. പൊവ്വൽ പുതിയ പെട്രോൾ പമ്പിനു എതിർ വശത്തുള്ള അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ ജ്യേഷ്ഠൻ മജീദിനു പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. സംഭവത്തിൽ നബീസയുടെ മകൻ നാസറിനെ ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.