ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിച്ചു. 27ന് വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. മഴയെ തുടര്‍ന്ന് കല്ലാര്‍കുട്ടി ഡാമിന്റെ 2 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. പാംബ്ല ഡാമിന്റെ ഷട്ടറുകളും തുറന്നു. രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി നിയന്ത്രിതമായ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാര്‍ തീരത്ത് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 12 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ അഞ്ചുദിവസമായി ഒറ്റപ്പെട്ട കനത്ത മഴയാണുള്ളത്. പമ്പ, മണിമല, അച്ചന്‍കോവില്‍ ആറുകള്‍ നിറഞ്ഞൊഴുകയാണ്. അതേസമയം, മഴയ്ക്ക് നിലവില്‍ നേരിയ ശമനമുണ്ട്. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ന്യൂനമര്‍ദ്ദപാത്തി: കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ വരെ വേഗം; ജാഗ്രത പാലിക്കാൻ നിര്‍ദ്ദേശം

തിരുവനന്തപുരം: മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദപാത്തിയുടെ ഫലമായി കേരളത്തിൽ മഴ അതിശക്തമായി തുടരും. കേരള തീരത്ത് പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നുണ്ട്. അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  നാളെ കണ്ണൂര്‍, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റഡാർ ഡാറ്റാ പ്രകാരം കേരള തീരത്ത് കാലവർഷക്കാറ്റ് മണിക്കൂറിൽ പരമാവധി 45-55 കിലോമീറ്റർ വരെ വേഗതയിലാണ് വീശുന്നത്.  ഈ വർഷത്തെ കാലവർഷ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴയാണ് ഇന്ന് രേഖപ്പെടുത്തിയത്, ശരാശരി 69 .6 മില്ലിമീറ്റർ. കോട്ടയം ജില്ലയിൽ ശരാശരി 103 മില്ലിമീറ്റർ മഴയും വയനാട് (95 .8 മില്ലിമീറ്റർ), കണ്ണൂർ (89 .2 മില്ലിമീറ്റർ) കാസർഗോഡ് (85 ) എറണാകുളം (80 .1 )മഴയും രേഖപ്പെടുത്തി. കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ 199 ല്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ

ഓം ബിര്‍ള വീണ്ടും ലോക്സഭ സ്പീക്കര്‍, ഡിവിഷന്‍ ആവശ്യപ്പെടാതെ പ്രതിപക്ഷം, ശബ്ദവോട്ടോടെ പ്രമേയം പാസാക്കി

ദില്ലി: ലോക്സഭ സ്പീക്കറായി ഓം ബിര്‍ള വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. ഓം ബിര്‍ളക്കും കൊടിക്കുന്നിലിനുമായി 16 പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം പ്രോട്ടെം സ്പീക്കർ ശബ്ദവോട്ടോടെ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പാർലമെന്‍ററി കാര്യമന്ത്രിയും ചേർന്ന് ഓംബി‍ർളയെ സ്പീക്കർ ചെയറിലേക്ക് ആനയിച്ചു. പ്രതിപക്ഷം സ്പീക്കര്‍ തെരഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി. സഖ്യകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാണ് വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് എന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പാർലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു പ്രോട്ടെം സ്പീക്കർക്ക് നന്ദി അറിയിച്ചു.

ബോവിക്കാനം മദ്രസ്സ സമസ്ത ദിനം ആചരിച്ചു; ഖത്വീബ് അഷ്റഫ് ഇംമ്ദാദി യോഗം ഉദ്ഘാടനം ച്ചെയ്തു

  ബോവിക്കാനം ഹയാത്തുൽ ഇസ്ലാം മദ്രസ്സയിൽ സമസ്ത സ്ഥാപക ദിനമാചരിച്ചു..ജമാഅത്ത് പ്രസിണ്ടൻറ് ബി അബ്ദുൽ റഹ്‌മാൻ ഹാജി മുസ്യാർ നഗർ പതാകഉയർത്തി..ഖത്വീബ് മുഹമ്മദ് അഷ്റഫ് ഇംമ്ദാദി പരിപ്പാടി ഉദ്ഘാടനം ചെയ്തു.ബി അബ്ദുൽ റഹ്‌മാൻ ഹാജി മുസ്ല്യാർ നഗർ അദ്ധ്യക്ഷത വഹിച്ചു .സദർ അബ്ദുൽ ഹമീദ്ഫൈസി സ്വാഗതം പറഞ്ഞു..സംയുക്ത ജമാഅത്ത് സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി,ബി.അഷ്റഫ് ,മസൂദ് ബോവിക്കാനം ,ബി.കെ ശാഫിഹാജി അമ്മംങ്കോട് ,ഇബ്രാഹിം മുസ്ല്യാർ നഗർ,മുഗു ഷെരീഫ് ,മൊയ്തു സഅദി,അബ്ദുൽ ഖാദർ മുസ്ല്യാർ,ഹബീബ് ഹുദവി ,സംഷീർ ദാരിമി,റബീഅത്ത് ഫൈസി എന്നിവർ പ്രസംഗിച്ചു..

എം വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്; പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തും

 കണ്ണൂർ: മാധ്യമപ്രവർത്തനം അവസാനിപ്പിച്ച എം വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്. പ്രത്യേക ക്ഷണിതാവായി നികേഷിനെ ഉൾപ്പെടുത്തും. അടുത്ത സംസ്ഥാന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. നിലവിൽ സിപിഎം അംഗമായ നികേഷ് കുമാർ കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള താത്പര്യം പാർട്ടിയെ അറിയിച്ചെന്നാണ് വിവരം. അടുത്ത സമ്മേളനത്തോടെ ജില്ലാ കമ്മിറ്റിയിൽ സ്ഥിരാംഗമായി ഉൾപ്പെടുത്തുമെന്നാണ് സൂചന. മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നതായി നികേഷ് കുമാർ ഇന്നലെ അറിയിച്ചിരുന്നു. സിപിഎം അം​ഗമായി പൊതുരം​ഗത്ത് സജീവമാകുമെന്നാണ് നികേഷ് കുമാർ അറിയിച്ചത്. 2016 ൽ കണ്ണൂരിലെ അഴീക്കോട് നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി നികേഷ് കുമാർ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥി കെ എം ഷാജിയോട് നികേഷ് കുമാർ പരാജയപ്പെട്ടു. നികേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റു. 2011ല്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന

വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും മ‍ഴ കനക്കും. മധ്യ-വടക്കൻ മേഖലകളിൽ മ‍ഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മ‍ഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. ഇതിനൊപ്പം 6 ജില്ലകളിൽ ശക്തമായ മ‍ഴ മുന്നറിയപ്പായ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോ‍ഴിക്കോട് ജില്ലകളിലാണ് അതിശക്തമ‍ഴ മുന്നറിയിപ്പ്. അതേസമയം, കനത്ത മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് കോട്ടയം ജില്ലയില്‍ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ മൂന്നാറിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകൾ തുറക്കുന്നതിനാൽ മുതിരപ്പുഴയാ‍ർ, പെരിയാ‍ർ തീരങ്ങളിലുളളവ‍ർ ജാഗ്രത പാലിക്കാൻ നി‍‍ർദ്ദേശം നൽകിയിട്ടുണ്ട്. മരങ്ങൾ കടപുഴകി വീഴാനും കൊമ്പൊടിഞ്ഞ് വീഴാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഹാരാഷ്ട്ര തീരം മ

ബങ്ങാട് ഇ കെ നായനാർ സ്വാശ്രയ സംഘം പതിമൂന്നാം വാർഷികാഘോഷവും എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയം നേടിയ എന്നീ വിദ്യാർഥികൾക്കുള്ള അനുമോദന സദസും സംഘടിപ്പിച്ചു

പെരിയാട്ടടുക്കം :- ബങ്ങാട് ഇ കെ നായനാർ സ്വാശ്രയ സംഘം പതിമൂന്നാം വാർഷികാഘോഷവും എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയം നേടിയ വർഷ, അനുശ്രീ, ശ്രീഹരി, അനുപ്രിയ ,ആര്യ ലക്ഷമി, ശ്രീഷ, ശിവനന്ദ, അഭിഷേക്, രോഹിത്, ശിവപ്രിയ, അജ്മൽ, ബാദ്ഷ എന്നീ വിദ്യാർഥികൾക്കുള്ള അനുമോദന സദസും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. സ്ഥലം മാറി പോകുന്ന അങ്കൺവാടി അധ്യാപക ഉഷയ്ക്ക്  ഉപഹാരം നൽകി. സംഘം പ്രസിഡണ്ട് എ എം അബ്ദുല്ല അധ്യക്ഷനായി. ടി മുഹമ്മദ് കുഞ്ഞി, പി ദാമോദരൻ മാസ്റ്റർ, ഉഷ ടിച്ചർ, ഹരിപ്രസാദ്, സൗമേഷ്, സരിത എന്നിവർ സംസാരിച്ചു. സെക്രട്ടറി, പി മണികണ്ഠൻ സ്വാഗതവും ട്രഷറർ , കെ രാഘവൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ എം അബ്ദുല്ല (പ്രസിഡന്റ്), കെ രാഘവൻ (വൈസ് പ്രസിഡന്റ്), പി മണികണ്ഠൻ ( സെക്രട്ടറി) ടി സൗമേഷ് (ജോയിൻ്റ് സെക്രട്ടറി), നാരായണൻ പാറ്റേൻ (ട്രഷറർ).

ജാമ്യ ഉത്തരവിന് സ്റ്റേ; കേജ്‌രിവാളിന് വന്‍ തിരിച്ചടി; ജയിലില്‍ തുടരും

മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് വിചാരണ കോടതി ജാമ്യം നല്‍കിയ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. ജാമ്യം നല്‍കിയത് ചോദ്യംചെയ്ത് ഇഡി നൽകിയ അപ്പീലിലാണ് വിധി. ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി PMLA–45ാം വകുപ്പ് നിര്‍ദേശിക്കുന്ന ഇരട്ട വ്യവസ്ഥ പാലിച്ചോ എന്ന സംശയവും പ്രകടിപ്പിച്ചു. ഇതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ജയിലില്‍ തുടരും. കേസുമായി കേജ്‌രിവാളിന് നേരിട്ടുള്ള ബന്ധം നിരത്താൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിചാരണക്കോടതി കേജ്‍രിവാളിന് ജാമ്യം അനുവദിച്ചത്. എന്നാൽ ഇഡി ഹൈക്കോടതിയിൽ അപ്പീൽ പോവുകയായിരുന്നു.

പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കും, തീരുമാനമെടുക്കാന്‍ രണ്ടംഗ സമിതി'; വി ശിവന്‍കുട്ടി

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം 7478 സീറ്റുകളുടെയും കാസര്‍കോട് 252 സീറ്റുകളുടെയും പാലക്കാട് 1757 സീറ്റുകളുടെയും കുറവാണ് ഉള്ളത്. മലപ്പുറത്ത് 7 താലൂക്കില്‍ സയന്‍സ് സീറ്റ് അധികവും കൊമേഴ്‌സ്, ഹ്യൂമാനീറ്റിസ് സീറ്റുകള്‍ കുറവുമാണ്. മലപ്പുറത്ത് പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. അധിക ബാച്ച് തീരുമാനിക്കാന്‍ നിയോഗിച്ച രണ്ടംഗ സമിതി ജൂലായ് 5 നുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. അതിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. ക്ലാസ് നഷ്ടമാകുന്നവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയില്‍ പാല്‍ വിലയിലും വര്‍ദ്ധന; നന്ദിനി പാലിന് കൂട്ടിയത് രണ്ട് രൂപ

ബെംഗളൂരു: കര്‍ണാടകയില്‍ പാല്‍ വിലയില്‍ വര്‍ദ്ധന. ഒരു പാക്കറ്റ് പാലിന് രണ്ട് രൂപയാണ് കൂട്ടിയത്. പകരം അര ലിറ്റര്‍, ഒരു ലിറ്റര്‍ പാല്‍ പാക്കറ്റുകളില്‍ 50 മില്ലി ലിറ്റര്‍ പാല്‍ അധികമായി നല്‍കും. നന്ദിനി പുറത്തിറക്കുന്ന എല്ലാ പാല്‍ പായ്ക്കറ്റുകള്‍ക്കും വിലവര്‍ധന ബാധകമണ്. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ ഭിമ നായിക്കാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഒരു ലിറ്റര്‍ നന്ദിനി പാലിന്റെ വില 44 രൂപയായി. നേരത്തെ 42 രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇതിനു മുന്‍പ് കര്‍ണാടകയില്‍ പാല്‍ വില വര്‍ദ്ധിപ്പിച്ചത്. ഒരു വര്‍ഷമാകും മുന്‍പ് അടുത്ത വില വര്‍ദ്ധനവുണ്ടായിരിക്കുകയാണ്. നേരത്തെ പെട്രോള്‍, ഡീസല്‍ വിലയും കര്‍ണാടകത്തില്‍ വര്‍ദ്ധിപ്പിച്ചിരുന്നു. പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.05 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് 102.83 രൂപയും ഡീസലിന് 88.98 രൂപയുമായി വര്‍ദ്ധിച്ചു.

കാറഡുക്ക സഹകരണ തട്ടിപ്പ്’ കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു

  കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസ് അന്വേഷണം സംസ്ഥാന കൈംബ്രാഞ്ചിന് വിട്ടു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സംഘടിത സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായിരിക്കും ഇനി കേസ് അന്വേഷിക്കുക. ഡിവൈ.എസ്.പി ബാബു പെരിങ്ങയത്തിനായിരിക്കും അന്വേഷണ ചുമതലയെന്നാണ് സൂചന. ആദൂര്‍ പൊലീസും ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് ഉത്തരവായത്. പണയ വസ്തുക്കള്‍ ഇല്ലാതെ സ്വര്‍ണ്ണ പണയ വായ്പയെടുത്തും ലോക്കറില്‍ നിന്ന് സ്വര്‍ണ്ണം കൈക്കലാക്കിയുമാണ് കാറഡുക്ക സൊസൈറ്റിയില്‍ തട്ടിപ്പ് നടത്തിയത്. കേരള ബാങ്കിന്റെ ക്യാഷ് ക്രെഡിറ്റില്‍ നിന്നും തുക മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റിയും തട്ടിപ്പ് നടത്തിയിരുന്നു. സംഘം സെക്രട്ടറിയായിരുന്ന കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ.രതീഷ് ആണ് കേസിലെ ഒന്നാം പ്രതി. കണ്ണൂര്‍ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ അബൂബക്കര്‍ ജബ്ബാര്‍ എന്ന മഞ്ഞക്കണ്ടി ജബ്ബാര്‍, കോഴിക്കോട്ടെ സി. നബീല്‍ എന്നിവരാണ് കേസിലെ മറ്റു പ്രധാന പ്രതികള്‍. ഇവരും തട്ടിപ്പ്

ആഭ്യന്തരവകുപ്പ് നാണക്കേട്; സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷ വിമർശനം

കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷ വിമർശനം.മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് സർക്കാരിന് നാണക്കേടുണ്ടാക്കി പരിചയ സമ്പത്തില്ലാത്ത മന്ത്രിമാർ ഭാരമായിമാറി.മന്ത്രിസഭ ഉടൻ പുനസംഘടിപ്പിക്കണം. സംസ്ഥാന നേതൃത്വം കണ്ണൂരിലെ നേതാക്കൾക്ക് കീഴ്പ്പെട്ടു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുള്ള മാർ കൂറിലോസിൻ്റെ വിമർശനത്തോട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷ ഉപയോഗിച്ചു.സർക്കാരിന്‍റെ പ്രവർത്തനം വിലയിരുത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടു. എൽഡിഎഫ് കൺവീനറുടെ പ്രതികരണങ്ങൾ തിരിച്ചടിയായി.മുകേഷിന്‍റെ സ്ഥാനാർത്ഥിത്വത്തിന് എതിരെയും ജില്ലാ കമ്മറ്റിയില്‍ വിമർശനം ഉയര്‍ന്നു.പിബി അംഗം എംഎം ബേബിയുടേയും കേന്ദ്ര കമ്മറ്റി അംഗം സിഎസ് സുജാതയുടേയും സാന്നിദ്ധ്യത്തിലായിരുന്നു ജില്ലാ കമ്മറ്റി യോഗം

വിദ്യാനഗര്‍ സര്‍വീസ് റോഡില്‍ ലോറി എഞ്ചിന്‍ ഓഫായി നിന്നു; ദേശീയപാതയില്‍ ഗതാഗതം അരമണിക്കൂറോളം സ്തംഭിച്ചു

  കാസര്‍കോട്: ഓടിക്കൊണ്ടിരിക്കെ നാഷണല്‍ പര്‍മിറ്റ് ലോറി സര്‍വീസ് റോഡില്‍ എഞ്ചിന്‍ ഓഫായി നിന്നു. ഇതേ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടത് അരമണിക്കൂറോളം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബിസി റോഡിലാണ് സംഭവം. ലോറി പെട്ടെന്ന് നിന്നതോടെ പിറകിലെത്തിയ നിരവധി വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ ചേര്‍ന്ന് തള്ളി നീക്കിയാണ് ലോറി സ്റ്റാര്‍ട്ട് ചെയ്യാനായത്. നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസ് എത്താത്തതിനാല്‍ വാഹനകുരുക്ക് രൂക്ഷമായി. അരമണിക്കൂറിന് ശേഷം ഗതാഗതം സാധാരണ നിലയിലായി.

ബോവിക്കാനം ഹയാത്തുൽ ഇസ്ലാം മദ്രസ്സാമാനേജ്മെൻറ് യാത്രയയപ്പ് നൽകി

  ബോവിക്കാനം ഹയാത്തുൽ ഇസ്ലാം മദ്രസ്സയിൽ നിന്നും അസ്സിസ്ൻറ് ഖത്വിബായി പോവുന്നഅഹ്മദ് സ്വാലീഹ് ഫൈസി ഉസ്താദിന് ബോവിക്കാനം മദ്രസ്സാമാനേജ്മെൻറ് സ്റ്റാഫ് അംഗങ്ങളും കൂടി സ്നേഹോപഹാരം കൊടുത്തു യാത്രയയപ്പ് നൽകി..ജമാഅത്ത് വൈസ്പ്രസിണ്ടൻ്റ ബി അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു..ഖത്വീബ് മുഹമ്മദ് അഷ്റഫ് ഇംമ്ദാദി യോഗം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിണ്ടൻ്റ് മസൂദ് ബോവിക്കാനം ,സദർ അബ്ദുൽ ഹമീദ് ഫൈസി,ഹബീബ് ഹുദവി,അബ്ദുൽ ഖാദിർ മുസ്ല്യാർ,മൊയ്തു സഅദി, റബീഅത്ത് ഫൈസി,ഷംസീർ ദാരിമി തുടങ്ങിയവർ സംസാരിച്ചു..

അബൂബക്കര്‍ സിദ്ദിഖിനെ കൊല്ലിച്ചതാര്? കേസ് ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറി

കാസര്‍കോട്: പുത്തിഗെ, മുഗു റോഡിലെ പ്രവാസി അബൂബക്കര്‍ സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിന്റെ കേസ് ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തീരുമാനപ്രകാരമാണ് കേസ് കഴിഞ്ഞ ദിവസം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതേ തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസിന്റെ കൈവശം ഉണ്ടായിരുന്ന കേസ് ഫയല്‍ കൈമാറിയത്. 2000 വോളം പേജുകള്‍ വരുന്ന ഫയലാണ് ക്രൈംബ്രാഞ്ച് യൂണിറ്റിനു തിങ്കളാഴ്ച കൈമാറിയത്. ഫയലുകളെല്ലാം വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുക. സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് അബൂബക്കര്‍ സിദ്ദിഖിന്റെ സഹോദരനെ ഒരു സംഘം തടങ്കലില്‍ ആക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് അബൂബക്കര്‍ സിദ്ദിഖിനെ അടിയന്തിരമായി വിളിച്ചുവരുത്തിയ ശേഷം തട്ടിക്കൊണ്ടു പോയത്. പൈവളിഗെയില്‍ അടഞ്ഞു കിടക്കുന്ന ഇരുനില വീട്ടിലും സമീപത്തെ കാട്ടിലും വച്ച് ക്രൂരമായി മര്‍ദ്ദിച്ചാണ് അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയത്. കേസില്‍ വിദേശത്തേക്ക് കടന്നവരടക്കം ഏതാനും പ്രതികളെ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും മുഖ്യ പ്രതികളായ ചിലര്‍ ഇപ

കെജ്‌രിവാളിന്റെ ജയില്‍വാസം നീളും ; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി

ജാമ്യം സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതി മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി. വിചാരണക്കോടതി നല്‍കിയ ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരായ ഹര്‍ജിയില്‍ അരവിന്ദ് കേജ്‌രിവാളിനായി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ഹാജരായി. ഇഡിക്കായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. ALSO READ: ഗാസ യുദ്ധം: ചര്‍ച്ചകള്‍ക്ക് ഇസ്രയേല്‍ പ്രതിരോധമന്ത്രി യുഎസില്‍ നാളെയോ മറ്റന്നാളോ ദില്ലി ഹൈക്കോടതി അന്തിമ ഉത്തരവിടാനിരിക്കുകയാണെന്ന് തുഷാര്‍ മേത്ത വാദിച്ചു. ഇതോടെ ഹൈക്കോടതി രണ്ട് ദിവസത്തിനകം അന്തിമ ഉത്തവിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്ന് ജസ്റ്റിസ് മനോജ് മിശ്ര ചോദിച്ചു. ഇപ്പോള്‍ മറ്റൊരു ഉത്തരവിടേണ്ട സാഹചര്യമുണ്ടോയെന്ന് സുപ്രീംകോടതി ആരാഞ്ഞു. ALSO READ: കടുത്ത ചൂടിനെ തുടർന്ന് ഈ വർഷം 1301 ഹജ് തീർഥാടകർ മരിച്ചതായി സ്ഥിരീകരിച്ച് സൗദി; എല്ലാവരെയും മക്കയിൽ തന്നെ കബറടക്കി വിചാരണക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ പരിഗണിക്കാതെ ഹൈക്കോടതി ഇഡിയുടെ അപ്പീലില്‍ സ്റ്റേ അനുവദിച്ചത് നീതി നിഷേധമെന്ന് സിങ്വിയും മറ്റൊരു അഭിഭാഷകന്‍ വിക്രം ചൗധരിയു

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം; സിപിഎം ആശയക്കുഴപ്പത്തില്‍

തിരഞ്ഞെടുപ്പ് അവലോകനം താഴെത്തട്ടില്‍  ആരംഭിച്ചിരിക്കെ മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍  കമ്മിറ്റികളില്‍  എങ്ങനെ പ്രതിരോധിക്കുമെന്ന ആശയകുഴപ്പത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കമ്മിറ്റികളില്‍ പ്രതികരിക്കേണ്ടന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വമെങ്കിലും അത് എത്രത്തോളം സാധ്യമാകുമെന്നതിലാണ് ആശയകുഴപ്പം. ശൈലീമാറ്റത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ എന്ത് മറുപടി പറഞ്ഞാലും പാര്‍ട്ടിക്ക് കൂടുതല്‍ തലവേദനയാവും  തിരഞ്ഞെടുപ്പ് പരാജയത്തില്‍ മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന തലത്തില്‍ മാത്രമല്ല ജില്ലാ തലങ്ങളിലും വിമര്‍ശനം ഉയരുകയാണ്.  സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിങ് നടന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ പലയിടത്തും  ഭരണപരാജയവും മുഖ്യമന്ത്രിയുടെ ശൈലിയും പരാജയകാരണമായി എന്ന് പലരും തുറന്നടിച്ചു.സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ താഴെത്തട്ടില്‍ അത് ഇനി കൂടുതല്‍ തീവ്രമാകുമെന്നാണ്  പാര്‍ട്ടി വിലയിരുത്തല്‍. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും സപ്ലൈക്കോയിലെ പ്രതിസന്ധിയും  എന്‍എന്‍‍ഡിപി ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നത് പാര്‍ട്ടി പരസ്യമായി സമ്മതിക്കുന്ന തോല്‍വിയുടെ

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും; കേരളത്തിലെ 18 എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി:പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദ‌ർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ‌ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ‌ ചെയ്യും. വൈകിട്ട് നാല് മണിയോടെയാകും കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ. അതേസമയം പ്രോടേം സ്പീക്കർ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാൽ അധ്യക്ഷനെ സഹായിക്കുന്ന പാനലില്‍ നിന്ന് വിട്ടു നില്‍ക്കാൻ ഇന്ത്യ സഖ്യം രാവിലെ തീരുമാനം എടുക്കും. ഡിഎംകെയുടെ കൂടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക. രാവിലെ പത്ത് മണിക്ക് പാർലമെന്‍റിന്‍റെ വളപ്പില്‍ എത്താൻ കോണ്‍ഗ്രസ് എംപിമാർക്ക് പാര്‍ട്ടി നിർദേശം നല്‍കിയിട്ടുണ്ട്. എംപിമാർ ഒന്നിച്ചാകും സഭയിലേക്ക് നീങ്ങുക. ഭരണം നേടാൻ കഴിയാതെ പോയ പ്രതിപക്ഷം പക്ഷെ ശക്തരായാണ് ഇത്തവണ പാർലമെന്‍റി

കാലവർഷം ശക്തമാകുന്നു; വടക്കൻ ജില്ലകളിൽ അതിതീവ്രമഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. ബുധനാഴ്ച വരെ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്കും മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്കും തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; കാസര്‍കോട് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗം

കാസര്‍കോട്: മലബാറിലെ പ്ലസ്് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഉന്തും തള്ളും ഉണ്ടായതിനെത്തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വിദ്യാനഗറിലുള്ള ഡിസിസി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ അനുനയിപ്പിച്ച ശേഷം കെ.എസ്.യു ജില്ലാ പ്രസിഡണ്ട് സവാദ് പുത്തൂരിന്റെ അധ്യക്ഷതയില്‍ ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. എം.സി പ്രഭാകരന്‍ പ്രസംഗിച്ചു. ഉദ്ഘാടന പരിപാടി കഴിഞ്ഞതോടെ പ്രവര്‍ത്തകര്‍ വീണ്ടും ബാരിക്കേഡിനു മുകളിലേക്ക് കയറി മുദ്രാവാക്യം വിളിച്ചു. പ്രവര്‍ത്തകര്‍ താഴെ ഇറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടയില്‍ കെ.എസ്.യു സംസ്ഥാന സമിതി അംഗം സെറിമറിയം ബെന്നിയെ വനിതാ പൊലീസ് കസ്റ്റഡിയിലെടുത്തത് സംഘര്‍ഷത്തിനും വാക്കുതര്‍ക്കത്തിനും ഇടയാക്കി. വിട്ടയച്ചതോടെയാണ് പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞത്.

സില്‍വര്‍ ലൈന് വേണ്ടി വീണ്ടും കേരളം; അനുമതി നല്‍കണമെന്ന് ദില്ലിയില്‍ ധനമന്ത്രിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു

ദില്ലി: സില്‍വര്‍ ലൈന് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് വീണ്ടും കേരളം. ധനമന്ത്രിമാരുടെ ബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചത്. വര്‍ധിച്ച് വരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിറവേറ്റാന്‍ നിലവിലെ സംവിധാനങ്ങള്‍ക്ക് കഴയുന്നില്ലെന്നും കേരളം പറഞ്ഞു. സംസ്ഥാനത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ രണ്ട് വര്‍ഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമായാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ കടമെടുപ്പ് പരിധി ജിഡിപിയുടെ മൂന്നര ശതമാനമായി ഉയര്‍ത്തണം. കേന്ദ്ര സംസ്ഥാന നികുതി പങ്ക് വെക്കല്‍ അനുപാതം 50: 50 ആക്കി മാറ്റണം. ദേശീയ പാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിന് നല്‍കിയ 6000 കോടിക്ക് തുല്യമായ തുക ഈ വര്‍ഷം ഉപാധികള്‍ ഇല്ലാതെ കടം എടുക്കാന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

കല്യോട്ട് ഇരട്ട കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയ അടക്കം നാല് നേതാക്കളെ കോൺഗ്രസിൽ നിന്നും പുറത്താക്കി

കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, മുൻ ഉദുമ ബ്ലോക്ക് പ്രസിഡന്റ്റ് രാജൻ പെരിയ, മുൻ പുല്ലൂർ പെരിയ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്‌ണൻ പെരിയ എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പ്രതിയുടെ സൽക്കാരത്തിൽ പങ്കെടുക്കുകയും സർക്കാരത്തിന് സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്‌തതിന് ശേഷവും പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന് കെപിസിസി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി പിഎം നിയാസ് എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ടിപി കേസ് പ്രതികളെ വിട്ടയയ്ക്കില്ല’; അനുകൂല റിപ്പോര്‍ട്ട് പോകില്ലെന്ന് ജയില്‍ മേധാവിയുടെ ഉറപ്പ്

ടിപി കേസ് പ്രതികളെ വിട്ടയയ്ക്കില്ലെന്ന് ജയില്‍ മേധാവി ബൽറാം കുമാർ ഉപാധ്യായ മനോരമ ന്യൂസിനോട്. ആസാദി കി അമൃത് മഹോല്‍സവത്തിന്റെ ഭാഗമായി ശിക്ഷായിളവ് നല്‍കേണ്ടവരുടെ പട്ടിക ജയില്‍ വകുപ്പ് തേടിയിരുന്നു.  പത്ത് വര്‍ഷമായി ജയില്‍ കിടക്കുന്നവരുടെ പട്ടികയാണ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് തയ്യറാക്കിയത്. പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കരുതെന്ന് ഹൈക്കോടതി ഉത്തരവ് ജയില്‍ സൂപ്രണ്ട് പരിശോധിച്ചിട്ടുണ്ടാകില്ല. ജയില്‍ ആസ്ഥാനത്ത് നിന്നും പ്രതികള്‍ക്ക് അനുകൂല റിപ്പോര്‍ട്ട് പോകില്ലെന്ന് ജയില്‍ മേധാവി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. 

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ശക്തമായ കാറ്റിനും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ള സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

ആരിക്കാടി കടവത്ത് മിനി ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

  കാസർകോട്: ദേശീയപാത ആരിക്കാടിയിൽ മീൻ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച യുവാവിനു ഗുരുതര പരിക്കേറ്റു. കൊടിയമ്മ പേപ്പിനടുക്ക സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുൽ റഹ്മാൻ അസ്ക്കർ (22) ആണ് മരിച്ചത്. സുഹൃത്ത് അനസിനെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളളിയാഴ്ച്ച രാത്രി 9.15 ഓടെയായിരുന്നു അപകടം. മംഗളൂരുവിൽ നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന മീൻ ലോറി എതിർദിശയിൽ നിന്നും വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്കറിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

ഉപ്പളയിൽ ഫ്ലാറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

ഉപ്പള: ഉപ്പളയിൽ ഫ്ലാറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആനക്കല്ല് സ്വദേശി ഷെയ്ഖ് അബ്ദുൽ ഖാദറിനെ(50)യാണ് ഫ്ലാറ്റിലെ ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഉപ്പള റോസ് ഗാർഡ് അപ്പാർട്ട്മെന്റിലാണ് സംഭവം, ഇന്ന് രാവിലെ യോടെ മുറിയിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ബാത്റൂമിൽ മൃതദേഹം കണ്ടെത്തിയത്.  ഭാര്യയും മക്കളും വീട്ടിലില്ലാത്തതിനാൽ ഇയാള്‍ മൂന്നുദിവസമായി ഫ്ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. ബാത്റൂമിന്റ്‌റെ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.  പോലീസ് അന്വേഷണം ആരംഭിച്ചു

കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യത; കാസര്‍കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്; ഞായറാഴ്ച കണ്ണൂരില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അടുത്ത 3 മണിക്കൂറില്‍ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കു സാധ്യയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലേര്‍ട്ടും, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് അറിയിപ്പില്‍ പറയുന്നത്. മഞ്ഞ അലര്‍ട്ട് 21-06-2024: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് 22-06-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് 23-06-2024: തിരുവനന്തപുരം

സംസ്ഥാനത്ത് 100 കടന്ന് തക്കാളി വില; ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളിലും പച്ചക്കറികള്‍ക്ക് തീവില

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുകയാണ്. തക്കാളിക്ക് പൊള്ളുന്ന വിലയാണ്. പൊതുവിപണിയില്‍ 100 രൂപയും ഹോര്‍ട്ടി കോര്‍പ്പിന്റെ ഔട്ട് ലറ്റുകളില്‍ 110 രൂപ വരെയുമായി വില. ഹോര്‍ട്ടികോര്‍പ്പിന്റെ കൊച്ചിയിലെ വിലനിലവാരം വെച്ചു നോക്കുമ്പോള്‍ തിരുവനന്തപുരത്തെ ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാളില്‍ അല്‍പ്പം ഭേദപ്പെട്ട നിലയാണ്. കൊച്ചിയില്‍ തക്കാളിക്ക് 105 രൂപയെങ്കില്‍ തിരുവനന്തപുരത്തെ സ്റ്റാളില്‍ 80 രൂപയാണ് വില. സവാള, മുരിങ്ങക്ക, ഇഞ്ചി എന്നിവക്കും കൊച്ചിയെ അപേക്ഷിച്ച് ഇവിടെ വില കുറവാണ്. ഹോര്‍ട്ടി കോര്‍പ്പ് കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച് വില്‍ക്കുന്ന പച്ചക്കറികളുടെ വിലയും മുകളിലേക്ക് തന്നെയാണ്. ഉള്ളിയും ബീന്‍സ് അടക്കം പച്ചക്കറികള്‍ക്കും 5 മുതല്‍ 10 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്. നേരത്തെ പടവലം 15 രൂപയായിരുന്നു വില, ഇപ്പോളത് 25 രൂപയായി ഉയര്‍ന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്കെത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയര്‍ 80 രൂപ വരെയെത്തി. പച്ചക്കറിക്കൊപ്പം പലവ്യഞ്ജനങ്ങളുടെയും ധാന്യങ്ങളുടെയ

ബോവിക്കാനം ഇരുട്ടിൽ ഹൈമാക്സ് ലൈറ്റ് അടക്കം എല്ലാ വിളക്കുകളും കണ്ണ് ചിമ്മി, ഉടൻ നന്നാക്കണമെന്ന് മൂളിയാർ പീപ്പിൾസ് ഫോറം..

മുളിയാർ: ബോവിക്കാനം പത്ത് ദിവസത്തോളമായി ബോവിക്കാനം ടൗൺ ഇരുട്ടിലാണ്. കടകൾ അടച്ചുകഴിഞ്ഞാൽ പിന്നെ ബോവിക്കാനം ഇരുട്ടിൽ തപ്പി നടക്കേണ്ട അവസ്ഥയിലാണ്. ഇതുവരെ അധികൃതരുടെ ശ്രദ്ധ പതിഞ്ഞിട്ടില്ല. മഴക്കാലമായത് കൊണ്ട് കള്ളന്മാരുടെ ശല്ല്യവും പരിസരപ്രദേശങ്ങളിൽ വ്യാപകമാണ്. തെരുവ് വിളക്ക് അണഞ്ഞതോട്കൂടി സാമൂഹ്യ വിരുദ്ധപ്രവർത്തകരും തെരുവ് നായകളും വിലശുകയാണ്. ബോവിക്കാനത്തിന്റെ പരിസരപ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ പുലിയെ പലരും കണ്ടെന്ന വാർത്ത ജനങ്ങളിൽ ഭീതി പടർന്നിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തെരുവ് വിളക്ക് കത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഹൈമാക്സ് അടക്കമുള്ള ലൈറ്റുകൾ എത്രയും പെട്ടന്ന് നന്നാക്കി പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൂളിയർ പീപ്പിൾസ് ഫോറം പ്രസിണ്ടൻറ് ബി അഷ്റഫ് ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം എന്നിവർ അധികൃതർക്ക് പരാതി നൽകി

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം റദ്ദാക്കണം; ആവശ്യവുമായി ദില്ലി ഹൈക്കോടതിയെ സമീപിച്ച് ഇഡി

ദില്ലി: മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നടപടിക്കെതിരെ കെ‍ജ്രിവാളിന്റെ അഭിഭാഷകർ തടസഹർജി നൽകിയിട്ടുണ്ട്. ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി ഇന്ന് പുറത്തിറങ്ങും. ഉച്ചയോടെ തിഹാർ ജയിലിലെ നടപടികൾ പൂർത്തിയാക്കി കെജ്രിവാൾ പുറത്തിറങ്ങുമെന്ന് എഎപി നേതാക്കൾ അറിയിച്ചു.

രാജ്യത്ത് നോൺസ്റ്റോപ്പ് ചോദ്യ പേപ്പർ ചോർച്ചയെന്ന് രാഹുൽ ഗാന്ധി, മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനം

ദില്ലി: രാജ്യത്ത് നടന്ന നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്ത് നോൺ സ്റ്റോപ്പ് പേപ്പർ ചോർച്ചയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പരിഹസിച്ചു. ഉക്രൈൻ, ഗാസ യുദ്ധങ്ങൾ നിർത്തിയ മോദിക്ക് പേപ്പർ ലീക്ക് തടയാൻ സാധിക്കുന്നില്ലെന്നും സർക്കാരിന് ചോദ്യപേപ്പർ ചോർച്ച തടയണമെന്ന് ആഗ്രഹമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടാം ഭരത് ജോഡോ യാത്രയിൽ എല്ലായിടത്തും വിദ്യാർത്ഥികൾ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് പറഞ്ഞു. മധ്യപ്രദേശ്, ഗുജറാത്ത് കേന്ദ്രീകരിച്ച് ആണ് ഇത് നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു. വൈസ് ചാൻസലർമാരെ നിയമിക്കുന്നത് യോഗ്യത നോക്കിയല്ല. സംഘടനകളുമായി ബന്ധം നോക്കിയാണ്. വിദ്യാർത്ഥികൾ ഇത് കാരണം വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. പാർലമെന്‍റിൽ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ ഒരു സംഘടന കൈലാക്കി. ഇത് മാറണം എന്നാണ് ആവശ്യം.നിലവിൽ ഉള്ള രീതി മാറ്റണം. ജനം ഇരിക്കുന്നത് ഒരു ദുരന്തത്തിന് മുകളിലാണ്.ഈ സര്‍ക്കാർ ഒറ്റ കാലിൽ ആണ് മുന്നോട്ട് പോകുന്നത്. ബിഹാർ സംഭവത്തിൽ ആരാണോ ഉത്തരവാദി, അതിൽ അന്വേഷണം നടക്കണം. ബിജെപി ലബോറട്

ജനങ്ങളെ മനസിലാക്കാന്‍ കഴിഞ്ഞില്ല'; വീഴ്ച സമ്മതിച്ച് സി.പി.എം

 ലോക്സഭ തിര‍ഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ജനങ്ങളെ മനസിലാക്കുന്നതില്‍ വന്ന വീഴ്ചയാണെന്ന് തുറന്ന് സമ്മതിച്ച് സി.പി.എം. പാര്‍ട്ടി ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ നല്ല പരാജയമാണ് ഉണ്ടായത്. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫുമാണ് ഏറ്റുമുട്ടിയത്. എന്നാല്‍  കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തുവെന്നും ജമാ അത്തെ ഇസ്​ലാമി, എസ്.ഡി.പി.ഐ വോട്ടുകള്‍ യു.ഡി.എഫിന് കിട്ടിയെന്നും അദ്ദേഹം വിശദീകരിച്ചു. 

ഒ.ആര്‍ കേളു മന്ത്രിസഭയിലേക്ക്; വയനാട്ടില്‍നിന്ന് സിപിഎം ന്റെ ആദ്യത്തെ മന്ത്രി

തിരുവനന്തപുരം: മാനന്തവാടി എം.എൽ.എ. ഒ.ആർ. കേളു മന്ത്രിയാകും. മുൻ മന്ത്രി കെ. രാധാകൃഷ്ണൻ പാർലമെന്റിലേക്ക് വിജയിച്ചതിനെത്തുടർന്ന് വന്ന ഒഴിവിലേക്കാണ് അദ്ദേഹം എത്തുന്നത്. വയനാട് ജില്ലയിൽ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യ മന്ത്രിയാണ്. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പാകും അദ്ദേഹത്തിന് ലഭിക്കുക.

കാസര്‍ഗോഡ് ചന്ദ്രഗിരിപുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

എടനീര്‍ ബൈരമൂലയിലെ ബി പുഷ്പകുമാറാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്നും, ഒരാള്‍ പുഴയിലേക്ക് ചാടിയതായി, ബൈക് യാത്രക്കാരന്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു, തിരച്ചില്‍ തുടരവെ ചളിയങ്കോട് കോട്ടരുവം കൊട്ടിയാട്ട് ആണ് മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയുന്നതിനായി പൊലീസ് ഊര്‍ജിത അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം പ്രചരിച്ചതോടെ സംശയം തോന്നിയ പുഷ്പകുമാറിന്റെ സഹോദരന്‍ ഉമാശങ്കര്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. ടൈല്‍സ് ജീവനക്കാരനായ പുഷ്പകുമാര്‍ കര്‍ണാടകയില്‍ ജോലിക്ക് പോയിരിക്കാമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. അവിവാഹിതനായ പുഷ്പകുമാറിന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണത്തിന്റെ കാരണമറിയാന്‍ പൊലീസും അന്വേഷണം നടത്തിവരികയാണ്.

നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും, തൃശ്ശൂരില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി - യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്നും കെ മുരളീധരൻ വിട്ടുനിൽക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്. തിരുവനന്തപുരത്ത് ഉണ്ടെങ്കിലും മുരളീധരൻ യോഗങ്ങളിൽ പങ്കെടുക്കില്ല. തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ തൽക്കാലത്തേക്ക് പൊതുപ്രവർത്തന രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു.മുരളീധരനെ അനുനയിപ്പിക്കാനായി നേതാക്കൾ നടത്തിയ ശ്രമങ്ങളും വിജയം കണ്ടിരുന്നില്ല. തൃശ്ശൂരിലെ തോൽവി പഠിക്കാനുള്ള കോൺഗ്രസ് സമിതി കെ മുരളീധരനെ കണ്ടു.കെ സി ജോസഫിന്‍റെ  അധ്യക്ഷതയിലുള്ള  സംഘമാണ് മുരളിയിൽ നിന്ന് വിവരങ്ങൾ തേടിയത്. തൃശ്ശൂരിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്ന് കെ.മുരളീധരന്‍  പറഞ്ഞു. തൃശ്ശൂർ ജയിച്ചാൽ മാത്രമേ കേരളത്തിൽ യുഡിഎഫിന് ഭരിക്കാൻ കഴിയൂ. പാർലമെന്‍റില്‍ ഉണ്ടായത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണമെന്ന്  ആവശ്യപ്പെട്ടിട്ടുണ്ട്  .സംഘടനാ തലത്തിൽ ഉണ്ടായ ചർച്ചകൾ സംസാരിച്ചു. തൃശ്ശൂരിലെ തോല്‍വി  ഏതെങ്കിലും ഒരാളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നില്ല.കെപിസിസി നേതൃ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്

പ്ലസ് വൺ പ്രവേശനത്തിൽ കടുത്ത പ്രതിസന്ധി; മലബാറിൽ മാത്രം മുക്കാൽ ലക്ഷം പേർ പുറത്ത്, അര ലക്ഷം സീറ്റുകൾ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്തു പ്ലസ് വൺ പ്രവേശനത്തിൽ മൂന്നാം ഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും മലബാറിൽ മുക്കാൽ ലക്ഷം പേർ പുറത്ത്. ബാക്കിയുള്ള മെറിറ്റ്, കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വാട്ട സീറ്റുകൾ പരിഗണിച്ചാലും 54000 സീറ്റിന്‍റെ കുറവാണ് മലബാര്‍ ജില്ലകളിലായുള്ളത്. മൂന്നാം അലോട്ട്മെന്‍റ തീരുമ്പോഴും മലബാറിൽ പ്രതിസന്ധി അതി രൂക്ഷമായി തുടരുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ മുക്കാൽ ലക്ഷം പേർക്ക് ഇപ്പോഴും സീറ്റില്ല. ഏകജാലക പ്രവേശനത്തിലുള്ള മെറിറ്റ് സീറ്റുകൾക്ക് പുറമെ സ്പോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്‍റ്, അൺഎയ്ഡഡ് ക്വോട്ട സീറ്റുകളിലെ പ്രവേശനം കൂടി ചേർക്കുമ്പോഴാണ് 75027 അപേക്ഷകർ പുറത്തുനിൽക്കുന്നത്. സംസ്ഥാനത്താകെ ഇനി അവശേഷിക്കുന്നത് 3588 മെറിറ്റ് സീറ്റുകൾ. ഇതിൽ 1332 സീറ്റുകളാണ് മലബാറിൽ ബാക്കിയുള്ളത്. മെറിറ്റടിസ്ഥാനത്തിൽ സ്കൂൾതലത്തിൽ പ്രവേശനം നടത്തുന്ന കമ്യൂണിറ്റി ക്വാട്ടയിൽ സംസ്ഥാനത്ത് ആകെയുള്ള 24253 സീറ്റുകളിൽ 14706ലേക്കും പ്രവേശനം പൂർത്തിയായി. അവശേഷിക്കുന്നത് 9547 സീറ്റുകളാണ്. ഇതിൽ 3391 സീറ്റുകളാണ് മലബാർ ജില്ലകളിൽ ബാക്കിയുള്ളത്. എയ്ഡഡ് മാനേജ്മെന്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; കാസർഗോടക്കം 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 ജില്ലകളിലാണ് ഞായറാഴ്ച മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ ശനിയാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഞ്ചേശ്വരത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുളിമുറിയില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ക്വാര്‍ട്ടേഴ്‌സിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം സര്‍ക്കാര്‍ ആസ്പത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പത്തനംതിട്ട സ്വദേശിയുമായ മനോജി(45)നെയാണ് മരിച്ച നിലയില്‍ കെണ്ടത്തിയത്. രണ്ട് ദിവസമായി ആസ്പത്രിയില്‍ എത്താത്തതിനെ തുടര്‍ന്ന് ആസ്പത്രിയിലെ ഡോക്ടര്‍ മനോജ് താമസിക്കുന്ന എസ്.ടി.എ സ്‌കൂളിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലേക്ക് ജീവനക്കാരനെ പറഞ്ഞയയക്കുകയായിരുന്നു. ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സിന് സമീപം എത്തിയപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. പിന്നീട് കൂടുതല്‍ ആളുകളെത്തി ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ പൊളിച്ച് അകത്ത് നോക്കിയപ്പോഴാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗല്‍പ്പാടി താലൂക്ക് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കാറഡുക്കയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ്; മുഖ്യ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് തുടങ്ങി

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ ബാങ്കില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളെ മുള്ളേരിയയില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി. സൊസൈറ്റിയുടെ മുന്‍ സെക്രട്ടറി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീഷ്, കണ്ണൂര്‍ ചൊവ്വ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ അബ്ദുല്‍ ജബ്ബാര്‍ എന്ന മഞ്ഞക്കണ്ടി ജബ്ബാര്‍ എന്നിവരെയാണ് മുള്ളേരിയയിലുള്ള സൊസൈറ്റിയില്‍ എത്തിച്ച് ബുധനാഴ്ച രാവിലെ തെളിവെടുപ്പ് ആരംഭിച്ചത്. കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതികളായ ജബ്ബാര്‍, രതീഷ്, കോഴിക്കോട് സ്വദേശി സി. നബീല്‍ എന്നിവരെ മൂന്നു ദിവസത്തേക്ക് ജില്ലാ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ശക്തമായ പൊലീസ് കാവലിലാണ് ജബ്ബാറിനെയും രതീഷിനെയും സൊസൈറ്റിയില്‍ എത്തിച്ചത്. സ്ഥാപനത്തില്‍ നിന്നു പണയ സ്വര്‍ണ്ണങ്ങള്‍ കടത്തിക്കൊണ്ടു പോയത് എങ്ങനെയെന്ന് രതീഷ് അന്വേഷണ സംഘത്തിന് വിശദീകരിച്ചു കൊടുത്തു. പ്രതികളെ തെളിവെടുപ്പിന് കൊണ്ട് വരുന്ന വിവരമറിഞ്ഞ് ഏതാനും പേരും സ്ഥലത്തെത്തിയിരുന്നു.

എരഞ്ഞോളി ബോംബ് സ്ഫോടനം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി, കുടിൽവ്യവസായം പോലെ ബോംബുണ്ടാക്കുന്നുവെന്ന് സതീശന്‍

തിരുവനന്തപുരം: എരഞ്ഞോളി ബോംബ് സ്ഫോടനത്തില്‍ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെ വ്യക്തമാക്കി.  കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് കൂടുതല്‍ ഊര്‍ജ്ജിതമായ പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എരഞ്ഞോളി സംഭവം ഒറ്റപ്പെട്ടതല്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച സണ്ണി ജോസഫ് പറഞ്ഞു. നിരപരാധികൾ കണ്ണൂരിൽ ബോംബ് പൊട്ടി മരിക്കുന്നത് ആവർത്തിക്കുകയാണ്. കണ്ണൂരിൽ ബോംബ് നിർമ്മാണം നടക്കുന്നത് സിപിഎം നേതൃത്വത്തിലാണ്

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം 21വരെ

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ജൂണ്‍ 21 വരെ അവസരമുണ്ടാവും. 2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാം. പ്രവാസി ഭാരതീയര്‍ക്കും പേര് ചേര്‍ക്കാം. അന്തിമ വോട്ടര്‍ പട്ടിക ജുലൈ ഒന്നിന് പ്രസിദ്ധീകരിക്കും. പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങളും ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം.

കാലവര്‍ഷക്കാറ്റ് സജീവമാകുന്നു; ഇന്ന് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, 6ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷക്കാറ്റ് സജീവമാകുന്നതോടെയാണ് മഴ വീണ്ടും കനക്കുന്നത്.

തലശ്ശേരി എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു; സ്റ്റീല്‍ ബോംബെന്ന് നിഗമനം

കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങപെറുക്കാൻ പോയപ്പാഴാണ് ബോംബ് പൊട്ടിത്തെറിച്ചത്. പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരഞ്ഞോളി ​ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്. സ്റ്റീൽ ബോബാണ് പൊട്ടിത്തറിച്ചതെന്ന് പൊലീസ് പറയുന്നു. കണ്ണൂരില് ഇത്തരം സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രി പെറുക്കാൻ പോയ ഇതര സംസ്ഥാന തൊഴിലാളിക്ക് അടുത്തിടെ സ്റ്റീൽ ബോംബ് പൊട്ടി പരിക്കേറ്റിരുന്നു. പാനൂരില്‍ ബോംബ് നിർമാണം നടക്കുന്ന വീട്ടിൽ ബോംബ് പൊട്ടി ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വോട്ടെണ്ണലിനു ശേഷം ന്യൂ മാഹിയിൽ ബോംബേറ് നടക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പൊലീസ് നടപടി കാര്യക്ഷമമല്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യത.കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം. വരും ദിവസങ്ങളിൽ മധ്യ വടക്കൻ ജില്ലകളിലാകും ശക്തമായ മഴ ലഭിക്കുക. തീരദേശ മേഖലകളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കർണാടക തീരങ്ങളിൽ 21 വരെ മത്സ്യബന്ധനം നടത്തരുതെന്നും നിർദ്ദേശമുണ്ട്. അതേസമയം, കേരള ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യ ബന്ധന വിലക്കില്ല.

കുഴല്‍നാടന്റെ ഹര്‍ജിയില്‍ പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി നോട്ടിസ്

സിഎംആര്‍എല്‍–എക്സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും നോട്ടിസ്. എല്ലാഎതിര്‍കക്ഷികള്‍ക്കും കോടതി നോട്ടിസ് അയച്ചു. സിഎംആർഎല്ലിൽനിന്ന് മുഖ്യമന്ത്രിയും മകളും മകളുടെ പേരിലുള്ള എക്സാലോജിക് എന്ന കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കുഴൽനാടൻ നൽകിയ ഹർജി. ഇതാണ് വിജിലൻസ് കോടതി തള്ളിയത്. ഇതിനെതിരെ കുഴൽനാടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാസപ്പടി ഇടപാടിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിജിലൻസ് കോടതി ഹർജി തള്ളിയത്. താൻ നൽകിയ തെളിവുകൾ വിശദമായി പരിശോധിച്ചിട്ടില്ലെന്നു ഹർജിയിൽ കുഴൽനാടൻ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണം എന്നതുകൊണ്ടു രാഷ്ട്രീയപ്രേരിതം എന്നു പറയാൻ സാധിക്കില്ലെന്നും കുഴൽനാടൻ പറയുന്നു.

ബദിയടുക്കയിലെ ആടുമോഷണം; പ്രതികള്‍ റിമാന്റില്‍; 15 ആടുകള്‍ പൊലീസ് സ്റ്റേഷനില്‍

കാസര്‍കോട്: ബദിയടുക്ക, കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആടുമോഷണം പതിവാക്കിയ സംഭവത്തില്‍ അറസ്റ്റിലായ സംഘത്തിലെ സഹോദരന്മാരെ കോടതി റിമാന്റുചെയ്തു. മൂകംപാറ സ്വദേശികളായ മുഹമ്മദ് ഷെഫീഖ്(29) ഇബ്രാഹീം ഖലീല്‍(24) എന്നിവരെയാണ് റിമാന്റ് ചെയ്തത്. ഇവരില്‍ നിന്ന് കണ്ടെടുത്ത 15 ആടുകളെ കോടതി നിര്‍ദേശപ്രകാരം ഉടമകള്‍ക്ക് വിട്ടുകൊടുക്കും. ആടുകള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ആടുമോഷണ സംഘത്തിലെ മൂന്നാമനായ സാലത്തടുക്ക സ്വദേശി സിദ്ധീഖ് ഒളിവിലാണെന്നും ഇയാളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാണെന്നും പൊലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് വയനാട്; രാഹുലിന്‍റെ ഭൂരിപക്ഷം പ്രിയങ്ക ഉയർത്തുമോ? ആത്മവിശ്വാസത്തിൽ യുഡിഎഫ്

 കല്‍പ്പറ്റ/തിരുവനന്തപുരം: ഒന്നിനു പിറകെ മറ്റൊരു തെരഞ്ഞെടുപ്പ് ആവശേത്തിലേക്ക് കടക്കുകയാണ് വയനാട്. രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോൾ ഭൂരിപക്ഷം എത്ര ഉയരുമെന്നത് തന്നെയാണ് പ്രധാന ചര്‍ച്ച. രാഹുല്‍ ഗാന്ധി മാറുമെന്ന് ഉറപ്പായിരുന്നെങ്കിലും വിഐപി മണ്ഡലമമെന്ന വയനാടിന്‍റെ മേല്‍വിലാസം മാറില്ലെന്നത് സര്‍പ്രൈസായി.പ്രിയങ്ക വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോള്‍ വയനാട് ഗാന്ധി കുടുംബത്തിന്‍റെ തട്ടകമെന്ന പുതിയ വിശേഷം കൂടി ലഭിക്കും. എന്നാല്‍, കുടുംബ വാഴ്ചയെന്ന വിമര്‍ശനവും എതിരാളികളില്‍ നിന്ന് ശക്തമാകും. ADVERTISEMENT പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ വയനാട്ടിലെ വോട്ടര്‍മാരും സ്വാഗതം ചെയ്യുകയാണ്. വയനാട്ടില്‍ ആദ്യം രാഹുല്‍ ജയിച്ചപ്പോള്‍ 4,31000 ൽ അധികം വോട്ടിന്‍റെ റെക്കോഡ് ഭൂരിപക്ഷമുണ്ടായിരുന്നു. രണ്ടാം തവണ 3,60000 വോട്ടുകളുടെ ഭൂരിപക്ഷവും നേടാനായി. ഇനി പ്രിയങ്ക ഗാന്ധി എത്തുമ്പോഴും ആകാംക്ഷ ഭൂരിപക്ഷത്തില്‍ തന്നെയാണ്. രാഹുലിന്‍റെ പ്രചാരണത്തിനായി വയനാട്ടില്‍ പ്രിയങ്ക ഒറ്റയ്ക്ക് എത്തിയപ്പോള്‍ ഒഴുകിയെത്തിയ ആള്‍ക്കൂട്ടം തന്നെയാണ് ഭൂരിപക്ഷം ഉയര്‍ത്തുമെന്ന ആത്മവിശ്വാസം യുഡിഎഫിന് നല്‍കുന്നത്. മ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തീരുമാനം: പെട്രോളിനും ഡീസലിനും വില കൂട്ടി കര്‍ണാടക

ബെംഗളൂരു: കർണാടകയിൽ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കൂട്ടി. പെട്രോളിൻ്റെയും ഡീസലിൻ്റെയും വിൽപ്പന നികുതി കൂട്ടാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പെട്രോളിന് 3.92 ശതമാനവും, ഡീസലിന് 4.1 ശതമാനവുമാണ് നികുതി വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും വില വര്‍ധിക്കുമെന്നാണ് വിവരം. ഇന്ന് മുതലാണ് ഇന്ധന വില വര്‍ധന സംസ്ഥാനത്ത് നിലവിൽ വരുന്നത്. പുതുക്കിയ വിലനിലവാരം പ്രകാരം പെട്രോൾ വില സംസ്ഥാനത്ത് 102.84 രൂപയായി. ഡീസലിൻ്റെ വില 88.98 രൂപയാവും. പെട്രോളിന് 99.84 രൂപയും ഡീസലിന് 85.93 രൂപയുമായിരുന്നു നേരത്തെ വില. വിൽപ്പന നികുതി പെട്രോളിന് നേരത്തെ 25.92 ശതമാനമായിരുന്നു. ഇത് 29.84 ശതമാനമായി. ഡീസലിന് 14.3 ശതമാനമായിരുന്നത് 18.4 ശതമാനമായി മാറിയെന്നുമാണ് വിവരം. ഇന്ധന വില വര്‍ധനക്കെതിരെ സംസ്ഥാനത്ത് ബിജെപി പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

പഴത്തൊലി കൊടുത്ത് ആടിനെ ആകര്‍ഷിപ്പിക്കും; പിന്നെ കാറില്‍ കടത്തും; ബദിയടുക്ക മേഖലയില്‍ ആടുകളെ മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ വന്ന് ആട് മോഷണം പതിവാക്കിയ രണ്ടുപേര്‍ നീര്‍ച്ചാല്‍ പൂവടുക്കയില്‍ പിടിയില്‍. നീര്‍ച്ചാല്‍ മുകംപാറ സ്വദേശികളായ മുഹമ്മദ് ഷെഫീഖ്(24), ഇബ്രാഹീം ഖലീല്‍(24) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍പെട്ട സാലത്തടുക്ക സ്വദേശി സിദ്ധീഖി(25)നെ പൊലീസ് തെരയുന്നു. ശനിയാഴ്ച രാവിലെ നീര്‍ച്ചാല്‍ പൂവാള ക്രഷറിന് സമീപത്തെ ബി.എം ഷെരീഫിന്റെ വീട്ടുപറമ്പില്‍ നിന്നും മുഹമ്മദ് ഷഫീക്കും ഖലീലും ചേര്‍ന്ന് ആടിനെ മോഷ്ടിച്ചു കാറില്‍ കടത്തവേ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിരവധി ആടുകളെ മോഷ്ടിക്കുന്ന സംഘമാണെന്ന് വ്യക്തമായത്. സംഘത്തില്‍പെട്ട സാലത്തടുക്ക സ്വദേശി സിദ്ധീഖ് ഒളിവിലാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ ചെര്‍ളടുക്ക, അര്‍ത്തിപ്പള്ളം, നീര്‍ച്ചാല്‍ എന്നിവിടങ്ങളില്‍ നിന്നായി 20 ഓളം ആടുകളെ സംഘം കടത്തിയിട്ടുള്ളതായി വ്യക്തമായിട്ടുണ്ട്. ഈ സംഘം നീര്‍ച്ചാല്‍ നൂറുല്‍ ഇസ്ലാം മദ്രസക്ക് സമീപത്ത് വെച്ച് മൂന്ന് ആടുകളെയും നീര്‍ച്ചാല്‍ മഖാമിനടുത്തുനിന്നും, ആര്‍ത്തിപ്പളത്തു നിന്നും ഓരോ ആടുകളെയും മോഷ്ടിച്ചതായി കണ്ടെത്തി. പത്തോളം ആടുകളും സംഘത്തില്‍ നിന്ന് പിടികൂടി സ

കാസര്‍കോട് മൊഗ്രാലില്‍ പഞ്ചായത്ത് ഓഫിസില്‍ സ്ത്രീയെ പൂട്ടിയിട്ടു

കാസര്‍കോട് മൊഗ്രാലില്‍ പഞ്ചായത്ത് ഓഫിസില്‍ സ്ത്രീയെ പൂട്ടിയിട്ടു. വീടിനായി നല്‍കിയ രേഖകള്‍ പഞ്ചായത്ത് ഓഫിസില്‍ നിന്നും തിരികെ വാങ്ങാനെത്തിയ ബയല്‍ സ്വദേശി സാവിത്രിയെയാണ് വി.ഇ.ഒ പൂട്ടിയിട്ടത്. സംഭവത്തില്‍ വി.ഇ.ഒ എം. അബ്ദുല്‍ നാസറിനെതിരെ പൊലീസ് കേസെടുത്തു. അതേസമയം കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന വി.ഇ.ഒയുടെ പരാതിയില്‍ സാവിത്രിക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്‌സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നര്‍ത്തകനും നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്‌സി എസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്‌ക്കെതിരെ ചുമത്തിയത്. ഒരു അഭിമുഖത്തിലാണ് കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നും സത്യഭാമ ആക്ഷേപിച്ചത്. മോഹിനിയാകാന്‍ സൗന്ദര്യം വേണം. കറുത്ത കുട്ടികള്‍ മേക്കപ്പിട്ടാണ് മത്സരങ്ങളില്‍ സമ്മാനം വാങ്ങുന്നത്. കറുത്ത നിറമുള്ളവരെ മോഹിനിയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും സത്യഭാമ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. ചാലക്കു

മോര്‍ഫ് ചെയ്തത് നൂറിലേറെ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍; പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

  കാസര്‍കോട്: മലയോരത്തെ നൂറിലേറെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എബിന്‍ (19), സുബിന്‍(19) എന്നിവരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റു ചെയ്തത്. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരാണ് ഇരുവരും. ഐ ടി ആക്ട് പ്രകാരം അറസ്റ്റിലായ ഇരുവര്‍ക്കും ജാമ്യവും ലഭിച്ചു. ഒരു പ്രദേശത്തെയാകെ ആശങ്കയിലും വിഷമത്തിലുമാക്കിയ കേസിലെ പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചത് വ്യാപകമായ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥിനികളുടെയും വീട്ടമ്മമാരുടെയും പ്രവാസികളുടെ ഭാര്യമാരുടെയും അടക്കം നൂറിലേറെ പേരുടെ ഫോട്ടോകള്‍ പ്രതികള്‍ കൈക്കലാക്കിയത്. അതിനു ശേഷം എ ഐ-ബോട്ട് എന്ന ആപ്പ് ഉപയോഗിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇരുവരും വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. തങ്ങളുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സ്ത്രീകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് 480 രൂപയാണ് ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില വീണ്ടും 53000 കടന്നു. ഇന്നലെ സ്വര്‍ണവില കുറഞ്ഞിരുന്നു പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6650 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5530 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ വര്‍ധിച്ച് 95 രൂപയായി

മൂലടുക്കം സ്വദേശി എർണാകുളം ബഷീർ നിര്യാതനായി

 . മുളിയാർ: മൂലടുക്കം സ്വദേശി എർണാകുളം ബഷീർ (48 വയസ്സ്) നിര്യാതനായി. ഏറെ കാലമായി ചികിൽസ യിലായിരുന്നു. പരേതരായ അബ്ദുല്ല, നബീസ എന്നിവരുടെ മകനാണ്. ഭാര്യ: ജംഷീന മക്കൾ: ജഹാന, മുബഷിറ, ആയിഷത്ത് മുബീന. പരേതയായ ബീഫാത്തിമ ഏക സഹോദരിയാണ്. ശനിയാഴ്ച രാവിലെ മൂലടുക്കം പള്ളിയിൽ ഖബറടക്കും.