ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വാഹനത്തിന്റെ ചില്ലു തകര്‍ത്ത് അരക്കോടി കവര്‍ച്ച;അക്രമി സംഘത്തില്‍ മൂന്നു പേര്‍; രക്ഷപ്പെട്ടത് കര്‍ണ്ണാടകയിലേയ്ക്ക്, പൊലീസിനും ഗുരുതര വീഴ്ച



കാസര്‍കോട്: ഉപ്പള ടൗണിലെ എ ടി എമ്മില്‍ നിറയ്ക്കാന്‍ പണവുമായി എത്തിയ വാഹനത്തിന്റെ ചില്ലു തകര്‍ത്ത് അരക്കോടി രൂപ പട്ടാപ്പകല്‍ കവര്‍ച്ച ചെയ്ത കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി അന്യ സംസ്ഥാന തൊഴിലാളികളും മറ്റും താമസിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തി. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച പരിശോധന ഇന്നു വെളുപ്പിനുവരെ നീണ്ടു നിന്നു. സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ആള്‍ ഉണ്ടോയെന്ന് അറിയാനാണ് പരിശോധന നടത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. ഉപ്പള ടൗണിലെ ആക്സിസ് ബാങ്കിന്റെ എ ടി എമ്മില്‍ നിറയ്ക്കുന്നതിനു പണവുമായി എത്തിയതായിരുന്നു മുംബൈയിലെ സ്വകാര്യ ഏജന്‍സിയുടെ വാഹനം. വാഹനത്തിലെ ഒരു ബാഗില്‍ ഉണ്ടായിരുന്ന 70 ലക്ഷം രൂപയില്‍ നിന്നു 20 ലക്ഷം രൂപ എ ടി എമ്മില്‍ നിറയ്ക്കാനായി രണ്ടു ജീവനക്കാര്‍ കൊണ്ടു പോയി. അവശേഷിച്ച 50 ലക്ഷം രൂപ അടങ്ങിയ ബാഗ് പിന്‍സീറ്റില്‍ വച്ചിരുന്നുവെന്നാണ് പണം എത്തിക്കുന്നതിന്റെ ചുമതല ഉണ്ടായിരുന്ന ഉളിയത്തടുക്കയിലെ ജിതേന്ദ്ര പൊലീസിനു നല്‍കിയ മൊഴി. എടിഎമ്മില്‍ പണം നിക്ഷേപിച്ച് 10 മിനിറ്റിനകം ജീവനക്കാര്‍ തിരിച്ചെത്തിയപ്പോഴാണ് പണം കവര്‍ച്ച ചെയ്ത വിവരം അറിഞ്ഞത്.

വിവരമറിഞ്ഞ് എത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ ചില്ലു തകര്‍ക്കുന്നതിന്റെയും പണം കൈക്കലാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചു. കവര്‍ച്ചാ സംഘത്തില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഒരാള്‍ ചില്ല് തകര്‍ത്ത് പണം കൈക്കലാക്കിയെന്നും രണ്ടാമന്‍ വഴിയില്‍ വച്ച് പണമടങ്ങിയ ബാഗു ഏറ്റുവാങ്ങിയെന്നും മറ്റൊരാള്‍ കാറുമായി അല്‍പ്പം അകലെ കാത്തിരുന്നുവെന്നുമാണ് പൊലീസിന്റെ സംശയം. ബ്രീസാ കാറിലാണ് സംഘം എത്തിയതെന്നു പൊലീസ് സംശയിക്കുന്നു. പണം കൊണ്ടുപോയതില്‍ സുരക്ഷാ വീഴ്ച്ച ഉണ്ടായതുപോലെ സംഭവം നടന്നതിനു ശേഷം പൊലീസിനും സുരക്ഷാ വീഴ്ച്ച ഉണ്ടായതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ ദേശീയ പാതയും കര്‍ണ്ണാടകയിലേയ്ക്കുള്ള റോഡുകളും ബ്ലോക്ക് ചെയ്ത് വാഹന പരിശോധന നടത്തിയിരുന്നുവെങ്കില്‍ കവര്‍ച്ചക്കാരെ ഇന്നലെ തന്നെ പിടികൂടാന്‍ കഴിയുമായിരുന്നുവെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പണം കൊള്ളയടിച്ച സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നതായി സംശയിക്കുന്നു. അതിനാല്‍ അക്രമികളെ കണ്ടെത്താന്‍ കര്‍ണ്ണാടക പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ ഇല്ലാത്തതാണ് ദുരൂഹതയ്ക്ക് കാരണം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരി...