കാസർകോട് : ബസ്സിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്.കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഒൻപതാം ക്ളാസിൽ പഠിക്കുന്ന ആരിക്കാടിയിലെ മൊയ്തീൻ അസീസിന്റെ മകൻ മുഹമ്മദ് മുഫീദ് എം എം (14) നാണ് പരിക്ക് പറ്റിയത്.രാവിലെ ആരിക്കാടിയിൽ നിന്ന് ബസ്സിൽ സ്കൂളിലേക്ക് പോകുന്ന സമയത്ത് ആരിക്കാടി തമർ ഹോട്ടലിന് സമീപം, ബസ്സിന്റെ ഡോർ പെട്ടന്ന് തുറന്നതിനെ തുടർന്ന് വിദ്യാർത്ഥി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.കുട്ടി വീണതറിയാതെ 200 മീറ്ററോളം മുമ്പോട്ട് പോയി.പിന്നീട് ബസ്സ് ജീവനക്കാരും, അക്കാദമിക് കോളേജ് വിദ്യാർത്ഥികളും ചേർന്ന് കുമ്പള ഡോക്ടേർസ് ഹോസ്പിറ്റലിൽ അതേ ബസ്സിൽ തന്നെ എത്തിക്കുകയും പ്രഥമ ചികിത്സ നൽകുകയും ചെയ്തു. കുട്ടിക്ക് തുടയെല്ലിന് പൊട്ടലുണ്ട്. കൈ, കാലുകൾക്കും പരിക്കുണ്ട്. വിവരമറിഞ്ഞ് അധ്യാപകരും സ്കൂൾ പിടിഎ ഭാരവാഹികളും ആശുപത്രിയിലെത്തി.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ