തിരുവനന്തപുരം: ഇക്കുറി എല്ലാ കുടുംബങ്ങൾക്കും ഓണക്കിറ്റ് ഉണ്ടാവില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആർക്കൊക്കെ കിറ്റ് നൽകണമെന്നതിൽ അന്തിമ തീരുമാനം എടുത്തില്ലെന്നും കൊവിഡ് കാലത്തും അതിന് ശേഷവും കിറ്റ് നൽകിയത് പോലെ നൽകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.എല്ലാവർക്കും കിറ്റ് കൊടുക്കുക എന്നത് മുൻപ് ഉണ്ടായിരുന്ന രീതിയല്ലെന്നും ഓണക്കാലം നന്നായി മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി. ഓണചിലവുകൾക്കായി സർക്കാർ കടമെടുക്കേണ്ട സാഹചര്യമാണ് ഉളളത്.സംസ്ഥാനത്തിന്‍റെ കടമെടുപ്പിന് പരിധിയുണ്ട്.കൂടുതൽ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകണം. അല്ലാത്തപക്ഷം കേന്ദ്രം നൽകുന്ന നികുതി വിഹിതം വർധിപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിൽ നിന്ന് മുൻപ് ലഭിച്ചിരുന്ന നികുതി വരുമാനം ഇപ്പോൾ ലഭിക്കുന്നില്ല. അത് ലഭിച്ചിരുന്നെങ്കിൽ 20,000 കോടി അധിക വരുമാനം ഉണ്ടാകുമായിരുന്നെന്നും മന്ത്രി പറയുന്നു.കടമെടുപ്പ് കുറക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സുപ്രീം കോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ