മൊഗ്രാല്‍: പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിലായി നിരവധി വളര്‍ത്തുമൃഗങ്ങളാണ് നായയുടെ പരാക്രമത്തില്‍ കൊല്ലപ്പെട്ടത്. 15 ഓളം ആടുകളെയും, പത്തോളം കോഴികളെയും, അഞ്ചു പൂച്ചകളെയും, ഒരു പശുവിയും നായ്ക്കൂട്ടം കടിച്ചു കൊന്നിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ വലിയനാങ്കിയിലെ മുഹമ്മദ് അശ്റഫിന്റെ വീട്ടിലെ ഏക പശുവിനേയും നായ്ക്കൂട്ടം കടിച്ചു കൊന്നു. കഴിഞ്ഞവര്‍ഷവും കൂട്ടില്‍ അടച്ച മൂന്ന് ആടുകളെ നായ്ക്കൂട്ടം കടിച്ചു കൊന്നിരുന്നു. വലിയ നാങ്കിയില്‍ നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം തെരുവുനായ ശല്യം തുടരുന്ന സാഹചര്യത്തില്‍ ഇനി വളര്‍ത്തുമൃഗങ്ങളെ പോറ്റുന്നില്ലെന്ന് വീട്ടമ്മമാര്‍ പറയുന്നത്. കൂട്ടിലടച്ചാല്‍ പോലും കൂട് പൊളിച്ച് നായ്കൂട്ടം മൃഗങ്ങളെ കൊല്ലുന്നു, പിന്നെ എന്ത് സംരക്ഷണത്തിലാണ് വളര്‍ത്തേണ്ടതെന്നും വീട്ടമ്മമാര്‍ ചോദിക്കുന്നു. അതിനിടെ നായ ശല്യം ഇത്രയും രൂക്ഷമായിട്ടും പഞ്ചായത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ