കണ്ണൂർ: കണ്ണൂർ വിമാനതാവളത്തിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടി. പത്തുലക്ഷത്തില്‍പരം രൂപ വിലവരുന്ന സ്വര്‍ണ്ണവുമായി കാസർകോട് ബന്തടുക്ക സ്വദേശി അഹമ്മദ് കബീര്‍ റിഫായി (22) എന്നയാളാണ് എയര്‍പോര്‍ട്ട് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി ഷാര്‍ജയില്‍ നിന്നു എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു. വിമാനതാവളത്തിനകത്തെ കസ്റ്റംസ് -എമിഗ്രേഷന്‍ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതായിരുന്നു റിഫായി. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ലഗേജ് പരിശോധിച്ചപ്പോഴാണ് 221.33 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ലഗേജിനകത്തു സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. പിടിയിലായ യുവാവിനെ വിശദമായി ചോദ്യം ചെയ്‌തുവരുന്നു. സ്വര്‍ണ്ണം കള്ളക്കടത്തായി കൊണ്ടുവന്നതില്‍ കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയിലായ ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളാണ് അഹമ്മദ് കബീര്‍ റിഫായി എന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ