ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഖത്തര്‍ ലോകകപ്പ് 'ബഹിഷ്‌കരിച്ച' ബിബിസിക്ക് അപ്രതീക്ഷിത തിരിച്ചടി

ലണ്ടന്‍: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയായതു മുതല്‍ യൂറോപ്പിലെ ചില മാധ്യമങ്ങള്‍ നിരന്തരം ഖത്തര്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഖത്തറിലെ തൊഴില്‍ പീഡനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ വാര്‍ത്തകള്‍ തുടര്‍ച്ചയായി നല്‍കികൊണ്ടിരുന്നു. ഒടുവില്‍ സ്‌റ്റേഡിയം നിര്‍മാണത്തിനിടെ മരിച്ച തൊഴിലാളികളുടെ എണ്ണം പെരുപ്പിച്ചും വാര്‍ത്തകള്‍ വന്നു.

ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഉദ്ഘാടന പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യാതെ ബിബിസി വിട്ടുനിന്നതും ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറിച്ചുള്ള വിവരമാണ് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ അറിയാം.
ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഖത്തല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍. ആദ്യമല്‍സരത്തില്‍ അര്‍ജന്റീന സൗദിയോട് തോറ്റതും അതേ അര്‍ജന്റീന പിന്നീട് തുടര്‍ച്ചയായി ജയിച്ച് കപ്പ് ഉയര്‍ത്തുന്നതും ലോകം കണ്ടു. ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പ് മല്‍സരം എന്ന നിലയിലും ചര്‍ച്ചയായി ഖത്തറിലെ മല്‍സരങ്ങള്‍.
ഖത്തറിന്റെ സംഘാടന മികവ് പലരും എടുത്തുപറഞ്ഞു. ഫിഫ പ്രസിഡന്റ് ഖത്തര്‍ ഭരണകൂടത്തെ വാനോളം പുകഴ്ത്തുന്നതിനും ലോകം സാക്ഷിയായി. ഇത്രയും മികച്ച ഫുട്‌ബോള്‍ മല്‍സരങ്ങളും സംഘാടനവും കണ്ടിട്ടില്ലെന്ന് പറഞ്ഞവരും നിരവധി. കായിക മല്‍സരങ്ങള്‍ പശ്ചിമേഷ്യയിലേക്ക് മാറ്റണമെന്ന പീറ്റേഴ്‌സന്റെ വാക്കുകളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കഴിഞ്ഞ പിന്നാലെയാണ് ബിബിസി പുതിയ സര്‍വ്വെ സംഘടിപ്പിച്ചത്. നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏത് എന്നായിരുന്നു ചോദ്യം. ഏറ്റവും കൂടുതല്‍ പേര്‍ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത് ഖത്തറില്‍ നടന്ന മല്‍സരങ്ങള്‍ക്കാണ്. 78 ശതമാനം പേര്‍ ഖത്തര്‍ ടൂര്‍ണമെന്റിനെ അനുകൂലിച്ച് വോട്ട് ചെയ്തു.
മറ്റു രാജ്യങ്ങളില്‍ നടന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല, ഖത്തറിന് ലഭിച്ച വോട്ടിനേക്കാള്‍ എത്രയോ പിന്നിലാണ് മറ്റു മല്‍സരങ്ങള്‍. 2002ല്‍ ജപ്പാനും സൗത്ത് കൊറിയയും സംയുക്തമായിട്ടാണ് മല്‍സരങ്ങള്‍ക്ക് വേദിയായത്. ഈ രാജ്യങ്ങള്‍ക്ക് 6 ശതമാനം വോട്ടാണ് ലഭിച്ചത്. 2014ലെ ടൂര്‍ണമെന്റിന് 5 ശതമാനം വോട്ട് ലഭിച്ചു. 2006, 2010, 2018 എന്നീ വര്‍ഷങ്ങളിലെ മല്‍സരങ്ങളാണ് ശേഷമുള്ള സ്ഥാനങ്ങളില്‍.
ഖത്തറില്‍ കര്‍ശന നിയമങ്ങളാണെന്നും ലംഘിച്ചാല്‍ കടുത്ത ശിക്ഷയാണെന്നുമുള്ള പ്രചാരണമുണ്ടായിരുന്നു. മദ്യം ലഭിക്കില്ല എന്നതും വലിയ ചര്‍ച്ചയായി. സ്വതന്ത്ര സെക്‌സിന് അവസരമുണ്ടാകില്ല എന്നതും ഖത്തറിനെതിരായ പ്രചാരണ വിഷയമായി. മാന്യമായ വസ്ത്രം ധരിക്കണമെന്ന ഖത്തര്‍ ഭരണകൂടത്തിന്റെ നിര്‍ദേശം മറ്റുപല രീതിയിലേക്കും വലിച്ചിഴച്ചു. എന്നാല്‍ മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഖത്തറിനെ പുകഴ്ത്തുകയാണ് എല്ലാവരും ചെയ്തത്.
ചെറിയ രാജ്യമാണ് ഖത്തര്‍. ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന മല്‍സരത്തിന് വേദിയാകാന്‍ ഖത്തറിന് സാധിക്കുമോ എന്ന ചോദ്യം തുടക്കത്തില്‍ ഉയര്‍ന്നിരുന്നു. എട്ട് സ്‌റ്റേഡിയങ്ങള്‍ ഖത്തര്‍ നിര്‍മിച്ചു. ഒന്ന് കണ്ടെയ്‌നറുകള്‍ കൊണ്ടുള്ളതായിരുന്നു. ഈ സ്‌റ്റേഡിയം മല്‍സരം കഴിഞ്ഞ ഉടനെ പുനരുപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലായിരുന്നു. കോടികള്‍ ചെലവഴിച്ചു. ഖത്തറിനെ സംഘാടന മികവിനെയാണ് എല്ലാവരും പിന്നീട് പുകഴ്ത്തിയത്.
അമീര്‍ ശൈഖ് തമീം മെസ്സിയെ ബിഷ്ത് ധരിപ്പിച്ചത് ഖത്തറിന്റെ ആദരസൂചകമായിട്ടായിരുന്നു. എന്നാല്‍ ഇതും വിവാദമായി. കറുത്ത വസ്ത്രം ജേഴ്‌സി മറയ്ക്കുന്ന രീതിയില്‍ ധരിപ്പിച്ചു എന്നായിരുന്നു വിമര്‍ശനം. ഖത്തറിനെതിരെ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത് എന്ന് ഒരുവേള അമീര്‍ പ്രതികരിക്കുകയും ചെയ്തു. എല്ലാം കഴിയുമ്പോള്‍ ബിബിസി സര്‍വ്വെയില്‍ ജനങ്ങള്‍ ഖത്തര്‍ ടൂര്‍ണമെന്റ് നൂറ്റാണ്ടിലെ മല്‍സരമായി തിരഞ്ഞെടുക്കുമ്പോള്‍ പരാജയപ്പെടുന്നത് മറ്റു രീതിയിലുള്ള പ്രചാരകരാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരി...