ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അമേരിക്കയില്‍ ഇറക്കേണ്ട നായയെ സൗദിയില്‍ കൊണ്ടാക്കി വിമാനക്കമ്പനി; ആദ്യം ഞെട്ടല്‍, ഒടുവില്‍ ആശ്വാസം


 വിമാനക്കമ്പനികളുടെ ഷിപ്പ്മെന്റുകള്‍ തെറ്റായ വിലാസത്തില്‍ അയയ്ക്കുന്ന സംഭവം പുതുമയുള്ളതല്ല. പലപ്പോഴും ഇത് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്ന് വരാറുണ്ട്. സമാനമായി ഞെട്ടിക്കുന്ന പരാതി ആണ് കഴിഞ്ഞ ദിവസം ഒരു വിമാനക്കമ്പനിക്ക് എതിരെ ഉയര്‍ന്നിരിക്കുന്നത്. അമേരിക്കയിലേക്ക് അയക്കേണ്ട വളര്‍ത്ത് നായയെ തെറ്റായി സൗദി അറേബ്യയില്‍ കൊണ്ടെത്തിച്ച സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ബ്ലൂബെല്‍ എന്ന വളര്‍ത്തുനായയെ ആണ് ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്ന് ടെന്നസിയിലെ നാഷ്വില്ലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് അയയ്‌ക്കേണ്ടതിന് പകരം സൗദി അറേബ്യയിലേക്ക് അയച്ചിരിക്കുന്നത്. ബ്ലൂബെല്ലിന്റെ ഉടമയായ മാഡിസണ്‍ മില്ലര്‍ നായയെ വാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ആണ് നായ എത്തിയിട്ടില്ല എന്ന് മനസിലാക്കുന്നത്.

തന്റെ നായയെ സൗദി അറേബ്യയിലേക്ക് അയച്ചു എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് മാഡിസണ്‍ മില്ലര്‍ പറഞ്ഞത് എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനില്‍ നിന്ന് താമസം മാറിയതിനാല്‍ ആണ് ബ്ലൂബെല്ലിനെ ലണ്ടനില്‍ നിന്ന് നാഷ്വില്ലെയിലേക്ക് കൊണ്ടുപോകാന്‍ കുടുംബം ക്രമീകരണങ്ങള്‍ നടത്തിയത്. ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ ആണ് ബ്ലൂബെല്‍ അമേരിക്കയില്‍ എത്തേണ്ടിയിരുന്നത്.

നായയെ വിമാനത്തിന്റെ ക്യാബിനില്‍ കയറ്റാന്‍ വിമാനക്കമ്പനികളൊന്നും അനുവദിക്കാത്തതിനെ തുടര്‍ന്നാണ് കുടുംബം കാര്‍ഗോ സര്‍വീസ് നടത്താന്‍ നിര്‍ബന്ധിതരായത്. എന്നാല്‍ നായയെ ടെന്നസിയിലേക്ക് കയറ്റി അയക്കുന്നതിന് പകരം സൗദി അറേബ്യയിലെ റിയാദിലേക്കുള്ള വിമാനത്തില്‍ ആണ് അധികൃതര്‍ കയറ്റി വിട്ടത് എന്നാണ് മാഡിസണ്‍ പറയുന്നത്.

ഞാന്‍ ഞെട്ടിപ്പോയി. എന്റെ നായയെ ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന് കരുതി. എന്നാല്‍ 3 ദിവസത്തിന് ശേഷം ബ്ലൂബെല്ലിനെ കുടുംബത്തിന് തിരികെ ലഭിച്ചു. എന്നാല്‍ 63 മണിക്കൂര്‍ നീണ്ട യാത്ര ബ്ലൂബെല്ലിനെ ബാധിച്ചു എന്നും അവള്‍ സമ്മര്‍ദ്ദത്തിന്റെയും അസ്വസ്ഥതയുടെയും ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട് എന്നും മാഡിസണ്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു

അതേസസമയം നായയുടെ ദൈര്‍ഘ്യമേറിയ യാത്രയായിരുന്നു എന്നും എന്നാല്‍ അതിനെ തങ്ങള്‍ നന്നായി പരിചരിച്ചിരുന്നു എന്നും കാര്‍ഗോ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ ഐഎജി കാര്‍ഗോ പറഞ്ഞു. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് നാഷ്വില്ലിലേക്കുള്ള ആദ്യ വിമാനത്തില്‍ അവള്‍ തിരിച്ചെത്തിയതായി ഞങ്ങള്‍ ഉറപ്പാക്കി. ബ്ലൂബ്ലെല്ലിന് ഇടയ്ക്കിടെ കാലുകള്‍ നീട്ടാനും നടത്തത്തിനും സമയം നല്‍കിയിരുന്നു എന്നും അവര്‍ വ്യക്തമാക്കി. സംഭവിച്ച വീഴ്ച പരിശോധിച്ച് പരിഹാരം കാണും എന്നും ഐഎജി കാര്‍ഗോ പറഞ്ഞു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരി...