ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഭാര്യക്ക് വേണ്ടി കാറില്‍ ഇന്ധനം വാങ്ങാനെത്തി; ലോട്ടറിയെടുത്ത യുവാവിനെ തേടിയെത്തിയത് ബംപര്‍


 വാഷിംഗ്ടണ്‍: ജീവിതത്തില്‍ ഒരിക്കല്‍ പോലും ഭാഗ്യം എന്തെന്ന് അറിയാത്ത ഒരു യുവാവിന്റെ ജീവിതം അടിമുടി മാറിയിരിക്കുകയാണ്. ഭാര്യക്ക് വേണ്ടി ഒരുപകാരം ചെയ്യാന്‍ ഇറങ്ങിയ യുവാവിന് അടിച്ചിരിക്കുന്നത് കോടികളുടെ ജാക്‌പോട്ടാണ്. ഒരു ലോട്ടറിയെടുത്തതാണ് ഈ യുവാവിനെ ഭാഗ്യദേവത തേടിയെത്താന്‍ കാരണം. സ്വപ്‌നങ്ങളില്‍ പോലും ഇയാള്‍ ലോട്ടറി അടിക്കുന്ന കാര്യം ചിന്തിച്ചിരുന്നില്ല.

അമേരിക്കയില്‍ നിന്നുള്ള ഈ യുവാവിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. ഒറ്റദിവസം കൊണ്ട് ജീവിതശൈലി തന്നെയാണ് മാറാന്‍ പോകുന്നത്. അതേസമയം യുഎസ്സില്‍ താരമാണ് ഈ യുവാവ്. ഇയാളുടെ ഭാഗ്യത്തിന്റെ കഥയും എല്ലാവരും അറിഞ്ഞിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

ഭാര്യയോടുള്ള ഈ യുവാവിന്റെ സ്‌നേഹപ്രകടനമാണ് അദ്ദേഹത്തെ കോടീശ്വരനാക്കിയത്. നോര്‍ത്ത് ആന്‍ഡോവര്‍ നിവാസിയായ ക്രിസ്റ്റിയന്‍ കാലീലിന് മസാചുസെറ്റ്‌സ് സ്‌റ്റേറ്റ് ലോട്ടറിയിലൂടെയാണ് സമമാനം അടിച്ചത്. 8 കോടി 27 ലക്ഷം രൂപയില്‍ അധികമാണ് അദ്ദേഹത്തിന് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇന്‍സ്റ്റന്റ് ടിക്കറ്റാണ് അദ്ദേഹം എടുത്തത്. ഭാര്യക്ക് വേണ്ടി കാറില്‍ ഇന്ധനം നിറയ്ക്കാന്‍ വേണ്ടി പുറത്തിറങ്ങിയതായിരുന്നു ക്രിസ്റ്റ്യന്‍. ആ സമയം എടുത്ത ഇന്‍സ്റ്റന്റ് ലോട്ടറിയാണ് കോടികളായി ഇപ്പോള്‍ അദ്ദേഹത്തിന്റെ കൈയ്യിലെത്തിയിരിക്കുന്നത്.

കലീല്‍ ലോട്ടറിയെടുത്ത ദിവസം പുരുഷന്മാരുടെ ഹോക്കി ലീഗ് മത്സരം കാണാന്‍ പോവുകയായിരുന്നു. ഈ സമയത്താണ് വളരെ അത്യാവശ്യമായ ഒരു കാര്യം അദ്ദേഹം ഓര്‍ത്തത്. ഭാര്യക്ക് നാളെ രാവിലെ എന്തോ അത്യാവശ്യ കാര്യത്തിന് പുറത്തുപോകാനുണ്ട്. അതിനുള്ള ഇന്ധനം കാറിലുണ്ടാവില്ലെന്ന് കലീല്‍ മനസ്സിലാക്കിയിരുന്നു. തുടര്‍ന്നാണ് വണ്ടിയില്‍ ഇന്ധനം അടിക്കാനായി അദ്ദേഹം കയറിയത്. ആ തീരുമാനം പക്ഷേ തന്റെ ജീവിതം മാറ്റി മറിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് യുവാവ് പറയുന്നത്.

ഗ്യാസ് സ്റ്റേഷനിലെത്തിയ യുവാവ് ഒരു കുപ്പി വെള്ളവും, ലോട്ടറി ടിക്കറ്റുമാണ് വാങ്ങിയത്. ആ ടിക്കറ്റ് തന്നെ വാങ്ങാനും കാരണമുണ്ടായിരുന്നു. നമ്പര്‍ അഞ്ചായിരുന്നു അതിലുണ്ടായിരുന്നത്. തന്റെ മകന്‍ പിറന്നത് മെയ് മാസത്തിലായത് കൊണ്ടാണ് ആ ടിക്കറ്റ് എടുത്തതെന്നും യുവാവ് പറഞ്ഞു. അതേസമയം ടിക്കറ്റ് വിറ്റ കടയ്ക്ക് പതിനായിരം ഡോളര്‍ ബോണസായി ലഭിക്കും. എട്ട് ലക്ഷം രൂപയില്‍ അധികം വരുമിത്. ഇരുപത് വാര്‍ഷിക അടവുകളായിട്ടാണ് ഈ പണം കലീല്‍ വാങ്ങുന്നത്. വര്‍ഷത്തില്‍ 50000 ഡോളര്‍ അദ്ദേഹത്തിന് ലഭിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരി...