ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇസ്രഈല്‍ സന്ദര്‍ശനം; മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ട് പാകിസ്ഥാന്‍ സര്‍ക്കാര്‍ ചാനല്‍



 ഇസ്‌ലാമാബാദ്: ഇസ്രഈല്‍ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകനെതിരെ നടപടിയുമായി പാകിസ്ഥാന്‍ ചാനല്‍. പാകിസ്ഥാന്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകന്‍ അഹ്മദ് ഖുറേഷിയെ പിരിച്ചുവിട്ടത്.

പാകിസ്ഥാന്‍ ടെലിവിഷനില്‍ (PTV) നിന്നും അഹ്മദ് ഖുറേഷിയെ പിരിച്ചുവിട്ടതായി പാകിസ്ഥാനി ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗം മന്ത്രി മറിയം ഔറംഗസേബ് തിങ്കളാഴ്ച വ്യക്തമാക്കി. പി.ടി.വിയുടെ കറസ്‌പോണ്ടന്റായായിരുന്നു അഹ്മദ് ഖുറേഷി പ്രവര്‍ത്തിച്ചു പോന്നത്.

ഇസ്രഈലുമായുള്ള ബന്ധം സംബന്ധിച്ച പാകിസ്ഥാന്‍ പോളിസിയാണ് ഇത് വ്യക്തമാക്കുന്നതെന്നും മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞു.

https://twitter.com/WorldPTV/status/1531219834544988160?s=20&t=QBGhqzYftmNAtaJVf2B7-w

അഹ്മദ് ഖുറേഷി ഇസ്രഈല്‍ സന്ദര്‍ശിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങളാലാണെന്നും അതിന് പാകിസ്ഥാന്‍ സര്‍ക്കാരുമായോ സര്‍ക്കാരിന്റെ പോളിസികളുമായോ യാതൊരു ബന്ധവുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തന്നെ പിരിച്ചുവിട്ട കാര്യം അഹ്മദ് ഖുറേഷിയും സ്ഥിരീകരിച്ചിട്ടുണ്ട്.

”പാകിസ്ഥാനോ ആ രാജ്യത്തിന്റെ മിഡില്‍ ഈസ്റ്റ് പോളിസിയോ ആയി ബന്ധപ്പെട്ട് ഒരു പ്രാധാന്യവുമില്ലാത്ത, പാകിസ്ഥാന് പുറത്ത് തന്റെ പ്രൊഫഷണല്‍ വര്‍ക്ക് ചെയ്യുന്ന ഒരു മാധ്യമപ്രവര്‍ത്തകനെ ശിക്ഷിക്കുന്നതില്‍ രാജ്യത്തെ സര്‍ക്കാരും മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തുല്യരാണ്,” എന്നായിരുന്നു മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയ പ്രതികരണത്തില്‍ അഹ്മദ് ഖുറേഷി പറഞ്ഞത്.

തന്നെ പിരിച്ചുവിട്ട് കൊണ്ട് നടത്തിയ പ്രഖ്യാപനരീതിയെയും പൊതുസ്ഥലത്ത് വെച്ച് മന്ത്രി തന്നെയും തന്റെ ജോലിയെയും വിമര്‍ശിച്ചതും അഹ്മദ് ഖുറേഷി അപലപിച്ചു.

25 വര്‍ഷമായി താന്‍ മിഡില്‍ ഈസ്റ്റ് പ്രദേശത്ത് ജോലി ചെയ്ത് വരികയാണെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ തന്നെ മന്ത്രി അപമാനിച്ചത് ആശങ്കാജനകമാണെന്നുമായിരുന്നു ഖുറേഷി പറഞ്ഞത്.

അതേസമയം താന്‍ സര്‍ക്കാര്‍ ചാനലിന്റെ ഭാഗമല്ലെന്നും സര്‍ക്കാരിന് കീഴിലല്ല പ്രവര്‍ത്തിക്കുന്നതെന്നും ഫ്രീലാന്‍സര്‍ ആണെന്നും ഖുറേഷി പറഞ്ഞു.

ഇസ്രഈല്‍ സന്ദര്‍ശനത്തിന് പിന്നാലെ തന്നെ ഇദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആ മാസമാദ്യമായിരുന്നു ഖുറേഷിയുടെ ഇസ്രഈല്‍ സന്ദര്‍ശനം. ഇസ്രഈല്‍ സന്ദര്‍ശിച്ച 15 അംഗ പാകിസ്ഥാനി പ്രവാസികളുടെ പ്രതിനിധിസംഘത്തിന്റെ ഭാഗമായിരുന്നു ഖുറേഷി. എന്നാല്‍ പാകിസ്ഥാനില്‍ നിന്നും ഇങ്ങനെയൊരു സംഘം ഇസ്രഈല്‍ സന്ദര്‍ശിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം.

ഇസ്രഈലുമായി നയതന്ത്ര ബന്ധമില്ലാത്ത ചുരുക്കം സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരി...