ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഗ്യാന്‍വാപി വിഷയത്തില്‍ വാരണാസി കോടതി വിഭജന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു: ജമിയത്ത് ഉലമ-ഇ-ഹിന്ദ്

 


ന്യൂദല്‍ഹി: ഗ്യാന്‍വാപി വിഷയത്തില്‍ വാരണാസി സിവില്‍ കോടതി വിഭജന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നുവെന്ന് ജമിയത്ത് ഉലമ-ഇ-ഹിന്ദ്.

വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാജ്യത്തിന്റെ സമാധാനത്തിനും അഖണ്ഡതയ്ക്കും ഭംഗം വരുത്തുമെന്നും ജമിയത്ത് ഉലമ-ഇ-ഹിന്ദ് പറഞ്ഞു.

‘1947 ആഗസ്ത് 15-ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങള്‍ അതേപടി നിലനില്‍ക്കുമെന്ന് അനുശാസിക്കുന്ന ആരാധനാ നിയമത്തെ വാരാണസി സിവില്‍ കോടതി അവഗണിച്ചു. ബാബരി മസ്ജിദ് സംബന്ധിച്ച സുപ്രീംകോടതിയുടെ വിധിയും അവര്‍ പാടേ അവഗണിച്ചു,’ ജമിയത്ത് ആരോപിച്ചു.

അയോദ്ധ്യാ പ്രശ്‌നം ഇതിനകം തന്നെ രാജ്യത്തിന്റെ സാമൂഹിക സൗഹാര്‍ദത്തെയും സമാധാനപരമായ സാമുദായിക ഘടനയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ഈ സംഘര്‍ഷങ്ങള്‍ കൂടുതല്‍ ഏറ്റുമുട്ടലിനും ഭൂരിപക്ഷ ആധിപത്യത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിനും വഴിവെച്ചുവെന്നും ജമിയത്ത് പ്രമേയത്തില്‍ വ്യക്തമാക്കി.

‘പഴയ വിവാദങ്ങള്‍ സജീവമായി നിലനിര്‍ത്തുന്നതും ചരിത്രപരമായ തെറ്റുകള്‍ എന്ന് വിളിക്കപ്പെടുന്നവ തിരുത്താന്‍ ശ്രമിക്കുന്നതും രാജ്യത്തിന് അപമാനമാണ്.

ബാബരി മസ്ജിദിനെക്കുറിച്ചുള്ള വിധിയില്‍ സുപ്രീംകോടതി ആരാധന നിയമത്തെ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ആത്മാവായി വിശേഷിപ്പിച്ചിട്ടുണ്ട്.

മുന്‍കാലങ്ങളിലെ വിവാദ വിഷയങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും വിട്ടുനില്‍ക്കണമെന്ന സന്ദേശമാണ് സുപ്രീംകോടതിയുടെ ഈ വിധി വ്യക്തമായി നല്‍കുന്നത്. എങ്കില്‍ മാത്രമേ അത് ഭരണഘടനയോടുള്ള നമ്മുടെ വാഗ്ദാനങ്ങള്‍ വീണ്ടെടുക്കൂ, അല്ലാത്തപക്ഷം അതിനെ ഭരണഘടനയോടുള്ള വലിയ വിശ്വാസമില്ലായ്മ എന്ന് വിളിക്കും,’ ജമിയത്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം മുസ്‌ലിം യുവാക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതായും ജമിയത്ത് അറിയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരി...