ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇവിഎം-തപാല്‍ വോട്ടുകള്‍ പ്രകാരം കേരളത്തില്‍ 79.63% പോളിംഗ്; അന്തിമ കണക്ക് മാറുമെന്ന് കേല്‍ക്കര്‍

  തിരുവനന്തപുരം: ഇവിഎം, തപാല്‍, ഹോം വോട്ടുകള്‍ ചേര്‍ത്ത് കേരളത്തില്‍ 79.63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു കേല്‍ക്കര്‍. അടിയന്തരമായി കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരുന്നു. ഇതില്‍ പ്രതികരിച്ചാണ്കേല്‍ക്കര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. പ്രിസൈഡിങ്ങ് ഓഫീസര്‍ രേഖപ്പെടുത്തിയ കണക്കാണിത്. എന്നാല്‍ സര്‍വീസ് വോട്ടുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. അന്തിമ കണക്ക് മാറുമെന്നും രത്തന്‍ യു കേല്‍ക്കര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇവിഎമ്മിലെ വോട്ടുകണക്ക് 78.27 ശതമാനമാണ്. തപാല്‍ വോട്ടിന്റെ ശതമാനകണക്ക് 1.36. രണ്ടുംകൂടി ചേരുമ്പോള്‍ പോളിങ് 79.63 ശതമാനമാകും. 53984 സര്‍വീസ് വോട്ടുകളില്‍ എത്രയെണ്ണം പോള്‍ ചെയ്തുവെന്നത് കൂടി ചേര്‍ത്തേ അന്തിമ കണക്കാകൂ. അന്തിമ കണക്ക് വന്നതിന് ശേഷം ഇന്‍ഡക്‌സ് കാര്‍ഡ് ഇറക്കും. അതേസമയം തപാല്‍ വോട്ട് ഇന്നലെ വരെ മുതിര്‍ന്ന പൗരന്‍മാര്‍ 96.3 ശതമാനവും, ഭിന്നശേഷിക്കാര്‍ 97.71 ശതമാനവും, ആവശ്യ സര്‍വീസ് 94.24 ശതമാനവും തെരഞ്ഞെടുപ്പ് ഡ്യൂട്ടി...
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ഗുരുതര അപകടങ്ങള്‍ക്ക് ഇടയാക്കാവുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയാവുന്ന ഇടിമിന്നല്‍ വൈദ്യുത ആശയവിനിമയ ശൃംഖലകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കാനിടയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കാര്‍മേഘം രൂപപ്പെടുന്ന സമയത്ത് തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും, ഇടിമിന്നല്‍ ദൃശ്യമാകാത്ത സാഹചര്യങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.

നിതിന്‍ രാജിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍

  ന്യൂഡല്‍ഹി: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍. അഞ്ചു ദിവസത്തിനകം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാണ് സംസ്ഥാന ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ചെയര്‍മാന്‍ പി ശ്യാം രാജ് സമര്‍പ്പിച്ച നിവേദനത്തിന്റെ ഉത്തരവിനൊപ്പം ചേര്‍ത്തിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ നേരിട്ട ജാതി അധിക്ഷേപം കാരണമാണ് നിതിന്‍ രാജ് ആത്മഹത്യ ചെയ്തതെന്നും, ഇക്കാര്യത്തില്‍ സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നും ആരോപിച്ചുകൊണ്ട് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് നിവേദനത്തിലെ ആവശ്യം.

വനിതാ സംവരണം ഉടന്‍ നടപ്പാക്കണം; ഹരജി ഇന്ന് സുപ്രിംകോടതിയില്‍

  ന്യൂഡല്‍ഹി: ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉടന്‍ നടപ്പിലാക്കണമെന്ന ആവശ്യം ഉയര്‍ത്തിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയില്‍ വരുന്നത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും ഉജ്ജല്‍ ഭുയാനും ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക. നിലവില്‍ സെന്‍സസിനും മണ്ഡല പുനര്‍നിര്‍ണ്ണയത്തിനും ശേഷമേ സംവരണം നടപ്പിലാക്കാവൂ എന്ന വ്യവസ്ഥ ഒഴിവാക്കി നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. അതേസമയം, 2029ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പായി വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ഭേദഗതി ബില്ല് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം ശക്തമാക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ ഇടപെടല്‍ ശ്രദ്ധേയമാകുന്നത്. ഏപ്രില്‍ 16ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന

സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ താപനില മുന്നറിയിപ്പ്

  തിരുവനന്തപുരം: വേനല്‍ കടുക്കുന്നതോടെ ഏപ്രില്‍ 14 വരെ സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഉയര്‍ന്ന താപനിലയും വായുവിലെ ഈര്‍പ്പവും കൂടുതല്‍ ദുസ്സഹമാക്കുന്ന അസ്വസ്ഥതയുള്ള കാലാവസ്ഥ വരും ദിവസങ്ങളില്‍ അനുഭവപ്പെടും. കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി വരെ ഉയര്‍ന്നേക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും ചൂട് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലയിലും ചൂട് സാധാരണ നിലയേക്കാള്‍ കൂടുതലായിരിക്കും. മലയോര മേഖലകളില്‍ ഒഴികെ എല്ലായിടത്തും കടുത്ത ചൂടും വിയര്‍പ്പും കാരണം ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ അന്തരീക്ഷത്തില്‍ അള്‍ട്രാവയലറ്റ് സൂചിക വളരെ ഉയര്‍ന്ന നിലയിലായിരിക്കും. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

മുളിയാറിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

  മുളിയാർ ഗ്രാമ പഞ്ചായത്ത് ആലൂർ വാർഡിൽ ആലനടുക്കയിൽ ഭീമൻ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. ഷൂട്ടർ, ബി.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലുള്ള പ്രത്യകദൗത്യസംഘത്തിന്റെ രാത്രികാല നിരീക്ഷണത്തിനിടെയാണ് പന്നിയെ കണ്ടത്. മസ്ജിദും, മദ്രസയുടെയും പരിസങ്ങളിൽ സ്ഥിരമായി കണ്ട് വരുന്നതും, മദ്രസ വിദ്യാർത്ഥികൾക്കും , കർഷകർക്കും ഭീഷണിയായി നിലകൊണ്ട പന്നിയാണ് ഇതെന്നും ഷൂട്ടർ , ബി.അബ്ദുൾ ഗഫൂർ പറഞ്ഞു. മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി,കാസർഗോഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി.വി വിനോദ് കുമാർ , കാറഡുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എ ബാബു, നാട്ടുകാരായ മസൂദ് ബോവിക്കാനും , അബ്ദുല്ല കുഞ്ഞി മഞ്ഞനടുക്കം, അബ്ദുൾ റഹിമാൻ ഹാജി, അബ്ദുൾ റഹിമാൻ കുശാൽ ,ആർ ആർ ട്ടി അംഗങ്ങൾ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശാസ്ത്രീയമായി സംസ്കരിച്ചു.

നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരം പുളിയാവിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങിമരിച്ചു. അരിക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ.