ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ബംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയിലിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

ബെംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയിലിടിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. എയര്‍ ഇന്ത്യയുടെ AI2651 വിമാനത്തിന്റെ വാല്‍ഭാഗം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ തട്ടുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സംഭവത്തില്‍ വ്യോമയാന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിന് പിന്നാലെ വിശദമായ പരിശോധനകള്‍ക്കായി വിമാനം സര്‍വീസ് നിര്‍ത്തിവച്ചു. തലനാരിഴയ്ക്കാണ് വന്‍ അഫകടം ഒഴിവായതെന്ന് യാത്രക്കാര്‍ പ്ര തികരിച്ചു.
ഈയിടെയുള്ള പോസ്റ്റുകൾ

മന്ത്രിസഭ വിപുലീകരിച്ച് വിജയ്; 23 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  ചെന്നൈ: ജോസഫ് സി വിജയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് മന്ത്രിസഭയില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണകക്ഷിയായ ടിവികെയില്‍ നിന്ന് 21 പേരും കോണ്‍ഗ്രസില്‍ നിന്നു രണ്ടുപേരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വിജയ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ അടിയന്തര റിപോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

  തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ അടിയന്തര റിപോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ചു എത്രയും വേഗം റിപോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെടുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്. കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്. പരോള്‍ ഉത്തരവുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് ആരെയും പോകാന്‍ അനുവദിക്കാറില്ലെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ഉത്തരവ് നടപ്പാക്കിയെന്നേയുള്ളൂവെന്നുമാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

അന്താരാഷ്ട്ര എണ്ണവില വീണ്ടും ഉയര്‍ന്നു

  ന്യൂഡല്‍ഹി: അന്താരാഷ്ട്ര എണ്ണവില വീണ്ടും ഉയര്‍ന്നു. രണ്ട് ദിവസത്തെ ഇടിവിന് ശേഷം ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 105 ഡോളറിനു മുകളില്‍ ഉയര്‍ന്നു.ഇന്ന് രാവിലെ ബ്രെന്റ് ക്രൂഡ് ഓയില്‍ 81 സെന്റ് അഥവാ 0.77% ഉയര്‍ന്ന് ബാരലിന് 105.83 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയില്‍ 97 സെന്റ് അഥവാ 0.99% ഉയര്‍ന്ന് ബാരലിന് 99.23 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ്-ഇസ്രായേല്‍, ഇറാന്‍ യുദ്ധത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിപണിയിലെ കുതിപ്പ്. സംഘര്‍ഷം രൂക്ഷമാകുന്നത് ആഗോള എണ്ണ വിതരണത്തെ ബാധിക്കുമെന്ന് നിക്ഷേപകര്‍ ഭയപ്പെടുന്നു.

മഴ മുന്നറിയിപ്പ്; ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കല്‍; തുടര്‍നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍

  തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ തുടര്‍നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ സമയബന്ധമായി മാറ്റി തുടങ്ങുമെന്ന് റവന്യൂമന്ത്രി എപി അനില്‍കുമാര്‍ പറഞ്ഞു. വിജ്ഞാപനം റദ്ദാക്കിയെന്ന് ഭൂഉടമകളെ അറിയിക്കുമെന്നും എല്ലാവര്‍ക്കും പട്ടയം എന്നതാണ് സര്‍ക്കാര്‍ നയമെന്നും എപി അനില്‍ കുമാര്‍ പറഞ്ഞു. പദ്ധതി റദ്ദാക്കിയെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി വിഡി സതീശന്‍ മാധ്യമങ്ങളെ അറിയിച്ചത്.

തലശ്ശേരി ഫസല്‍വധക്കേസിലെ തൊണ്ടിമുതല്‍ കോടതിയില്‍ നിന്ന് കാണാതായി

  കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്നും കാണാതായി.അന്വേഷണം വഴിതെറ്റിക്കാന്‍ ഫസലിന്റെ രക്തം പുരണ്ട തൂവാല പ്രതികള്‍ മറ്റൊരിടത്ത് കൊണ്ടുപോയി ഇട്ടിരുന്നു.ഈ തൂവാലയാണ് കാണാതായത്. എലി കരണ്ടെന്നാണ് രേഖകളില്‍ എഴുതിയിരിക്കുന്നത്. സിബിഐ കോടതി ഇത് നഷ്ടപ്പെട്ടതായി രേഖപ്പെടുത്തി. ഫസല്‍ വധത്തിന് ശേഷം പ്രതികള്‍ രക്തംപുരണ്ട തൂവാല മറ്റൊരിടത്ത് കൊണ്ട് ഇട്ടിരുന്നു. അന്വേഷണം വഴിതെറ്റിക്കാനാണ് ഇങ്ങനെ ചെയ്തത്. ഈ തുവാല ആദ്യകണ്ടയാളുടെ സാക്ഷിവിസ്താരം നടത്തുന്നതിനിടെയാണ് തുവാല നഷ്ടമായെന്ന് സിബിഐ കോടതിയെ അറിയിച്ചത്.