ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പൊവ്വൽ മഖാം ഉറൂസ് 26 മുതൽ മെയ് മൂന്ന് വരെ നടക്കും

  പൊവ്വൽ: പൊവ്വൽ മഖാമിലെ മഹത്തുക്കളുടെ പേരിൽ രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന ഉറൂസ് നേർച്ച ഏപ്രിൽ 26 ഞായറാഴ്ച മുതൽ മെയ് മൂന്ന് വരെ നടക്കും.  26 ന് 4 മണിക്ക് ജമാഅത്ത് പ്രസിഡണ്ട് എബി.ഷാഫി പതാക ഉയർത്തും. രാത്രി 8 മണിക്ക്സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. ഉറുസ് കമ്മിറ്റി ചെയർ മാൻ മൊയ്തു ബാവാഞ്ഞി അദ്ധ്യക്ഷതവഹിക്കും.ജനറൽ കൺവീനർ സഫ്‌വാൻ പൊവ്വൽ സ്വാഗതം പറയും. പൊവ്വൽ ജമാഅത്ത് ഖതീബ് ഷൗക്കത്തലി അൻവരി പ്രഭാഷണം നടത്തും.  27 തിങ്കളാഴ്ച ശാഫി ബാഖവി ചാലിയംപ്രഭാഷണം നടത്തും. 28 ചൊവ്വാഴ്ച സയ്യിദ് സൈനുൽ ആബിദിൻ തങ്ങൾ കുന്നുംങ്കൈ പ്രാർത്ഥനക്ക്നേതൃത്വം നൽകും. ഹാഫിള് മാഹിൻ മന്നാനി പ്രാഭാഷണം നടത്തും. 29 ബുധനാഴ്ച വഹാബ് നഇമി കൊല്ലം പ്രഭാഷണം നടത്തും. 30 വ്യാഴാഴ്ച 7 മണിക്ക് സയ്യിദ് എം.എസ് തങ്ങൾ മദനി ഓലമുണ്ട മജ്‌ലിസ് നൂറിന് നേതൃത്വം നൽകും. കടക്കൽ ശെഫീഖ് ബദ്രി പ്രഭാഷണം നടത്തും. മെയ് ഒന്ന് വെള്ളിയാഴ്ച സയ്യിദ് അബ്ദുൽ ഖാദർആറ്റക്കോയ തങ്ങൾ ആലൂർ പ്രാർത്ഥന നിർവ്വഹിക്കും. ഹാഫിള് ഷമീസ് ഖാൻ നഫാഇ ഇടുക്കി പ്രഭാഷണം നടത്തും. രണ്ട് ശനിയാഴ്ച സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമാപന പരിപാടി ഉദ്ഘാടനം ചെയ്യും.എബി.ശാ...
ഈയിടെയുള്ള പോസ്റ്റുകൾ

ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്

  ടോക്യോ: ജപ്പാന്റെ വടക്കന്‍ തീരമേഖലയെ വിറപ്പിച്ച് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രാദേശിക സമയം വൈകീട്ട് 4.52ഓടെ ഉണ്ടായത്. ഇതേത്തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇവാട്ടെ, ഹൊക്കൈഡോ പ്രവിശ്യകളുടെ ഭാഗങ്ങളില്‍ മൂന്ന് മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 80 സെന്റിമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുകയും ചെയ്തു. താമസക്കാരോട് എത്രയും വേഗം ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. തലസ്ഥാനമായ ടോക്യോയില്‍ വരെ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. നാശനഷ്ടങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല.

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

  തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളില്‍ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30നും മദ്ധ്യേയാണ് കൊടിയേറ്റം. ഈ മാസം 26നാണ് തൃശൂര്‍ പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദര്‍ശനത്തിനു 24ന് തുടക്കമാകും.

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് ഉയരുന്നു; രണ്ടിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂടിനൊപ്പം അള്‍ട്രാവയലറ്റ് (യുവി) കിരണങ്ങളുടെ തീവ്രതയും ഉയരുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തിയ കോന്നി (പത്തനംതിട്ട), മൂന്നാര്‍ (ഇടുക്കി) മേഖലകളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. യുവി സൂചിക എട്ടു മുതല്‍ പത്തു വരെയായാല്‍ അതീവ ജാഗ്രത ആവശ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി, കളമശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍ , മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. സൂര്യപ്രകാശം ദീര്‍ഘനേരം ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്ര പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തമിഴ്നാട്ടിലെ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറി; മരണം 24 ആയി

  ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 24 ആയി. വിരുദുനഗര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നയാളാണ് മരിച്ചത്. മധുര, തിരുനെല്‍വേലി എന്നീ മെഡിക്കല്‍ കോളജുകളില്‍ നിന്ന് ഉള്‍പ്പെടെയുള്ള 14 പേരടങ്ങിയ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. കൊല്ലപ്പെട്ട 24 പേരില്‍ 20 പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ പോസ്റ്റുമോര്‍ട്ടം നടപടികളാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. പോസ്റ്റുമോര്‍ട്ടം വേഗത്തില്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിരുന്

ഹോര്‍മുസില്‍ ഇന്ത്യന്‍ എണ്ണക്കപ്പലിന് നേരെ ഇറാന്‍ നാവികസേന വെടിയുതിര്‍ത്തതായി റിപോര്‍ട്ട്

  ന്യൂഡല്‍ഹി: ഹോര്‍മുസില്‍ ഇന്ത്യന്‍ പതാകയേന്തിയ രണ്ട് കപ്പലുകള്‍ക്കുനേരെ ഇറാന്‍ നാവികസേന വെടിയുതിര്‍ത്തതായി റിപോര്‍ട്ട്. ജഗ് അര്‍ണവ്, സന്‍മാര്‍ ഹെറാള്‍ഡ് എന്നീ രണ്ട് ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 20 ലക്ഷം ബാരല്‍ ഇറാഖി എണ്ണയുമായി നീങ്ങുകയായിരുന്ന കപ്പലിന് നേരേയായിരുന്നു ഒമാന്‍ ഉള്‍ക്കടലില്‍വെച്ച് ആക്രമണം. ജഗ് അര്‍ണവിന് നേരെ നേരിട്ട് ആക്രമണമുണ്ടായതായും സന്‍മാര്‍ ഹെറാള്‍ഡ് എന്ന കപ്പലിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സന്‍മാര്‍ ഹെറാള്‍ഡ് എന്ന കപ്പലും ആക്രമണ സമയത്ത് ഹോര്‍മുസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ കപ്പലിന് നേരെ ആക്രമണം ഉണ്ടായില്ല. രണ്ട് കപ്പലുകളും മടങ്ങിപ്പോയെന്ന് റിപോര്‍ട്ടുകള്‍. കപ്പലും ജീവനക്കാരും സുരക്ഷിതരെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചെന്ന് റിപോര്‍ട്ട്

  തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചെന്ന് റിപോര്‍ട്ട്. നാവിക ഉപരോധം നീക്കം ചെയ്യുമെന്ന ബാധ്യത നിറവേറ്റുന്നതില്‍ അമേരിക്ക പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ഈ തീരുമാനമെടുത്തത്. ഉപരോധത്തിന്റെ മറവില്‍ അമേരിക്ക കടല്‍ക്കൊള്ളയും കപ്പല്‍ മോഷണവും തുടരുകയാണെന്ന് ഐആര്‍ഐബി വഴി പുറത്തുവിട്ട പ്രസ്താവനയില്‍ ഇറാന്‍ കുറ്റപ്പെടുത്തി. തങ്ങളുടെ തുറമുഖങ്ങളിലെ ഉപരോധം യുഎസ് പിന്‍വലിക്കുന്നതുവരെ ഈ നിയന്ത്രണം നിലനില്‍ക്കുമെന്ന് ഇറാന്‍ പറയുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ബുധനാഴ്ച അവസാനിക്കാനിരിക്കെ, നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. ഇറാനുമായി കൃത്യമായ സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.