ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വി.ഡി സതീശന്‍റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; ഇന്ന് തന്നെ ഗവർണറെ കാണും

  തിരുവനന്തപുരം: കേരളത്തിന്‍റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് നാലിന് എംഎല്‍എമാരുടെ യോഗം ചേർന്ന് ഔദ്യോഗകമായി തെരഞ്ഞെടുക്കും. ഇന്ന് തന്നെ ഗവര്‍ണറെ കാണും. യുഡിഎഫ് കക്ഷി നേതാക്കളെയും വിളിപ്പിച്ചു. പത്ത് ദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിനൊടുവിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കോൺഗ്രസ് ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് സതീശൻ പറഞ്ഞു. കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് തന്നെ ഇതിന് പ്രാപ്തനാക്കിയത്. ടീം യുഡിഎഫ് ആണ്‌ തന്നെ ഈ നിലയിൽ എത്തിച്ചത്. പ്രവർത്തകരോട് തനിക്ക് വലിയ കടപ്പാടുണ്ട്. കേരളത്തിലെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ്. ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്യും. പൂർണ്ണമായ അർപ്പണബോധത്തോടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ പ്രവർത്തിക്കും. പുതിയ കേരളത്തെ സൃഷ്ടിക്കാൻ പൊതുയോഗത്തിന് തുടക്കം കുറിക്കാൻ കഠിനാധ്വാനം ചെയ്യും. അംഗീകാരം വ്യക്തിപരമായി കിട്ടിയതല്ല. തന്നെ സഹായിച്ചത് എഐസിസി ആണെന്നും അദ്ദേഹം പറഞ്ഞു.
ഈയിടെയുള്ള പോസ്റ്റുകൾ

വി ഡി സതീശന്‍ മുഖ്യമന്ത്രി

  ന്യൂദെല്‍ഹി: കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി ഡി സതീശന്‍ അധികാരമേല്‍ക്കും. 11 ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ന്യൂദെല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, അജയ്മാക്കന്‍ തുടങ്ങിയവരാണ് പ്രഖ്യാപനം നടത്തിയത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ വ്യാഴാഴ്ച രണ്ടുമണിക്കൂര്‍ നേരം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വി ഡി സതീശന്റെ പേര് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി പ്രഖ്യാപനം ഡൽഹിയിൽ?; എഐസിസി വാര്‍ത്താസമ്മേളനം ഉച്ചക്ക് 12 മണിക്ക്

ഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രി ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം. ഡൽഹിയിലായിരിക്കും പ്രഖ്യാപനമെന്നാണ് പുറത്തുവരുന്ന വിവരം. എഐസിസിയുടെ വാര്‍ത്താസമ്മേളനം ഉച്ചക്ക് 12 മണിക്ക് നടക്കും. അതേസമയം എഐസിസി നിരീക്ഷകര്‍ കേരളത്തിലേക്ക് വരുന്ന പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിൽ കെ.സി വേണുഗോപാൽ ഇല്ലെന്ന് വിവരം. ദീപാദാസ് മുൻഷി , മുകുൾ വാസ്നിക് , അജയ് മാക്കൻ സൂര്യകാന്ത് ദംമാനെ എന്നിവരാണ് വിമാനത്തിലുള്ളത്. വിമാനം ഒരു മണിക്ക് ഡൽഹിയിൽ നിന്ന് പുറപ്പെടും. മൂന്നരയോടെ തിരുവനന്തപുരത്തെത്തും.

മുഖ്യമന്ത്രിയാരെന്ന് ഇന്ന് പ്രഖ്യാപിക്കും, കോൺ​ഗ്രസ് നിയമസഭ കക്ഷി യോ​ഗം ഒരു മണിക്ക്

തിരുവനന്തപുരം: കേരളത്തിന്‍റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. നിയമസഭ കക്ഷി യോഗം ഒരു മണിക്ക് തിരുവനന്തപുരത്ത് ചേരും. തീരുമാനം മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. മുഖ്യമന്ത്രിയാരാണ് എന്നതില്‍ സസ്പെന്‍സ് തുടരുകയാണ്. കോൺഗ്രസിന്റെ നിർണായക നിയമസഭ കക്ഷി യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 1 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം. ദീപ ദാസ് മുൻഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവർ പങ്കെടുക്കും. വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിലുണ്ടാകും. അതേ സമയം കെ.സി. വേണുഗോപാൽ ദില്ലിയിൽ തുടരുകയാണ്.

എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന് തന്നെ; അന്തിമ തീരുമാനമായി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം 15ന് തന്നെ. പരീക്ഷാ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമായി. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ചീഫ് സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു. പരീക്ഷാ ബോർഡ് യോഗം പൂർത്തിയായി. സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കാൻ നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. സുരക്ഷാ കാര്യങ്ങളിൽ യാതൊരു ഇളവും ഉണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി. അടുത്ത രണ്ടാഴ്ച സ്കൂളുകളുടെ ജില്ലാ കളക്ടർമാർ നിരീക്ഷിക്കാനും പരിശോധനകൾ നടത്താനും നിർദേശം. മാനദണ്ഡങ്ങൾ കർശനമാക്കിയത് ഫിറ്റ്നസ് ലഭിക്കുന്നതിൽ തടസ്സമായതോടെയാണ് പുതിയ തീരുമാനം.

മുഖ്യമന്ത്രി തീരുമാനം നാളെ; ദീപാ ദാസ് മുൻഷി ഇന്ന് തിരുവനന്തപുരത്തേക്കില്ല

  ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി തീരുമാനം നാളെ. ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ നടന്ന യോഗത്തിന് ശേഷം ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. മല്ലികാർജുൻ ഖാർഗെ , രാഹുൽ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ച നടത്തി. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് മൂന്നിനു തിരുവനന്തപുരത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം യാത്ര മാറ്റി. തീരുമാനം ഇന്ന് ഉണ്ടാവുമെന്ന വാർത്തയെ തുടർന്ന് വി.ഡി സതീശന്റെ ആലുവയിലെ വസതിയിൽ പ്രവർത്തകർ നിറയുന്നു. എറണാകുളം ജില്ലയിലെ യുഡിഎഫ് പ്രവർത്തകരും എൽദോസ് കുന്നപ്പിള്ളിൽ ഉൾപ്പെടെയുള്ള നേതാക്കളും ഇവിടേക്ക് എത്തി.

കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു; അപകടം കാട് വെട്ടുന്നതിനിടെ

  കാസര്‍കോട്: ബളാന്തോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. ചാമുണ്ടിക്കുന്നിലെ വിജയന്‍ മാസ്റ്റര്‍ (56) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പില്‍ നിന്നായിരുന്നു കടന്നല്‍ കുത്തേറ്റത്. ജോലിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴായിരുന്നു കടന്നല്‍ കുത്തേറ്റത്. മണ്ണിനടിയില്‍ കൂട് കൂടിയ കടന്നലുകളാണ് കുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു . ഉടന്‍തന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന നാലോളം തൊഴിലാളികള്‍ക്കും കടന്നല്‍ കുത്തേറ്റിട്ടുണ്ട്. അവര്‍ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കേയാണ് മരണം.