ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

രാഹുലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്: ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ, ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ഹർജി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാം ബലാത്സം​ഗ കേസിലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയിൽ ഹർജി നൽകി. ജാമ്യവ്യവസ്ഥയിലെ അഞ്ചാമത്തെ ഉപാധി ലംഘിച്ചെന്ന് കാണിച്ചാണ് ഹർജി. ജാമ്യ വ്യവസ്ഥയിലെ അതിജീവതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥയാണ് ലംഘിച്ചത്. ഫെബ്രുനരി 17ന് രാഹുൽ അതിജീവിതയെ വാട്ട്സ് ആപ് കോൾ ചെയ്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം. ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് രാഹുലിന് നോട്ടിസ് അയച്ചിരിക്കുകയാണ്. ഈ മാസം 28 ന് രാഹുലോ അഭിഭാഷകനോ ഹാജരാകണമെന്നാണ് കോടതി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈയിടെയുള്ള പോസ്റ്റുകൾ

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

  കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് അപകടം. മൂന്ന് പേര്‍ മരിച്ചു. കിണാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ് എന്നിവരാണ് മരിച്ചത്.. ഗാമ ട്രേഡേഴ്സിലെ തൊഴിലാളികളാണ് ഇവര്‍. ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ലോഡിങ് തൊഴിലാളികളാണെന്നാണ് വിവരം. കെട്ടിടത്തിന്‍റെ മുൻഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. പലഭാഗത്തും ബീം പൊട്ടി തൂങ്ങിനിൽക്കുന്ന നിലയാണ്. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെട്ടിടത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.

എസ്‌ഐആർ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാർ

  തിരുവനന്തപുരം: എസ്‌ഐആർ നടപടികൾക്ക് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു electoralsearch.eci.gov.in എന്ന വോട്ടർമാർക്ക് പേരുണ്ടോയെന്ന് പരിശോധിക്കാം. എപിക് നമ്പറും മൊബൈൽ ഫോണും ഉപയോഗിച്ച് പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാം. അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. കരട് പട്ടികയിൽ നിന്ന് 53,229 പേരെ ഒഴിവാക്കിയെങ്കിലും പുതിയ അപേക്ഷകൾ പരിഗണിച്ചാണ് അന്തിമപട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2,54,42,352 വോട്ടർമാരാണുണ്ടായിരുന്നത്. 24.08 ലക്ഷം പേർ പട്ടികയിൽനിന്ന് പുറത്തായതായിരുന്നു.

സംസ്ഥാനത്ത് യുവി സൂചിക ഉയരുന്നു; നാലിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (യുവി) സൂചിക ഉയരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന യുവി സൂചികയായ 10 മൂന്നാറില്‍ രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി അറിയിച്ചു. മൂന്നാര്‍, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, കോന്നി എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മാനന്തവാടി, ബേപ്പൂര്‍, പൊന്നാനി, തൃത്താല, ഒല്ലൂര്‍, കോട്ടാരക്കര എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രസംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്

മുളിയാർ മസ്തികുണ്ടിൽജനവാസ മേഖലയിൽ കാട്ട് പന്നി ഇടിച്ച് കയറി

  മുളിയാർ മസ്തി കുണ്ടിൽ ജനവാസ മേഖലയിലെ ഫ്ലാട്ട് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിന് അകത്ത് ഇടിച്ച് കയറുന്നത് പരിസരവാസികൾ കാണുകയും നാട്ടുകാർ അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ,കെ എ , ബാബുവിന്റെയും , സീനിയർ ഷൂട്ടർ ബി.അബ്ദുൾഗഫൂറിന്റെയും നേതൃത്വത്തിലുള്ള ആർ ആർ ട്ടി സംഘം കുതിച്ചെത്തി പരിശോധന നടത്തിയതിൽ ഒന്നും കണ്ടത്താനായില്ല. പന്നിയെ കണ്ടെത്തിയാൽ വിവരം അറിയിച്ചാൽ വെടി വെച്ച് കൊല്ലുമെന്നും ഷൂട്ടർ ബി.അബ്ദുൾ ഗഫൂർ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്കും എന്‍ വാസുവിനും ഇഡി സമന്‍സ്

  കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠരര് രാജീവര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എന്‍ വാസുവിനും സമന്‍സ് അയച്ചു. ഇരുവരോടും മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ പേരെയും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവര്‍ നേരത്തെ തന്നെ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു.

നിലപാടിലുറച്ച് സര്‍ക്കാരും സംഘടനയും; ഡോക്ടര്‍ സമരത്തില്‍ പൊറുതിമുട്ടി രോഗികൾ

  തിരുവനന്തപുരം: സര്‍ക്കാരും സംഘടനയും നിലപാടില്‍ ഉറച്ചതോടെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ പൊറുതിമുട്ടി രോഗികള്‍. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് തടസ്സമുണ്ടാവാകാതെയാവും സമരമെന്നാണ് നേതൃത്വം നല്‍കുന്ന കെജിഎംസിടിഎ പ്രഖ്യാപിച്ചതെങ്കിലും അങ്ങനെയല്ല നടക്കുന്നത്. സാധാരണ നടക്കേണ്ടതിന്റെ പകുതി അടിയന്തര ശസ്ത്രക്രിയകള്‍ പോലും ഇന്നലെ നടന്നില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എ,ബി തിയറ്ററുകളിലായി ദിവസം 3,540 ശസ്ത്രക്രിയകള്‍ നടന്നുവന്നിരുന്നെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നുപോലും നടന്നില്ല. സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ സാധാരണഗതിയില്‍ 1,215 ശസ്ത്രക്രിയകളാണ് നടന്നിരുന്നത്. എന്നാല്‍ 19നു രണ്ടും ഇന്നലെ ആറും ശസ്ത്രക്രിയകളാണ് നടന്നത്.