ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഈ സാഹചര്യത്തിൽ ദില്ലിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി നഗര മേഖലയിൽ കനത്തമഴയ്ക്കൊപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും പ്രധാന റോഡുകളിലെ തെരുവ് വിളക്കുകൾ തകർന്നുവീണു. പ്രധാന റോഡുകളിൽ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗത കുരുക്കും അനുഭവപ്പെട്ടു. കനത്ത മഴയെത്തുടർന്ന് ദില്ലി വിമാനത്താവളത്തിലെ ടെർമിനലിൽ വെള്ളം കയറി, 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പല രാജ്യാന്തര സർവീസുകളെയും മഴ ബാധിച്ചു. ഉത്തർപ്രദേശിലും, ബീഹാറിലും കനത്തമഴയെത്തുടർന്ന് നിരവധിപ്പേരെ മാറ്റി പാർപ്പിച്ചു. പ്രളയ മുന്നറിയിപ്പിനെത്തുടർന്ന് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശവും നൽകി.
കേരളം പിഎം ശ്രീ യുടെ ഭാഗമാകണമെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം; കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി എസ് എസ് കെ ഡയറക്ടര്‍ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: കേരളം പിഎം ശ്രീ യുടെ ഭാഗമാകണമെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി എസ് എസ് കെ ഡയറക്ടര്‍ കൂടിക്കാഴ്ച നടത്തി . എസ് എസ് കെ ഫണ്ടുകള്‍ക്ക് പിഎം ശ്രീ നിര്‍ബന്ധമെന്ന് കേന്ദ്രം അറിയിച്ചു. പിഎംശ്രീയുമായി ബന്ധപ്പെട്ട അനന്തര നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് വീണ്ടും കത്ത് അയക്കും