ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 15ന്

  തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക ജൂണ്‍ 15ന് രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ 15 മുതല്‍ 17 വൈകിട്ട് അഞ്ചു മണിവരെ പ്രവേശനം നേടാനാവും. ക്യാന്‍ഡിഡേറ്റ് ലോഗിനിലെ 'ഫസ്റ്റ് എലോട്ട് റിസള്‍ട്ട്‌സ്' ലിങ്കില്‍ നിന്ന് അലോട്ട്‌മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം. അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷിതാവിനോടൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം.
ഈയിടെയുള്ള പോസ്റ്റുകൾ

തൃശൂരില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

വടക്കാഞ്ചേരി: തൃശൂര്‍ ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് രോഗബാധ. ഇവര്‍ കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലേക്ക് യാത്ര പോയിരുന്നു. തിരിച്ചെത്തിയതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചതോടെ ബോധവത്കരണ ക്ലാസുകള്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ തിരുവനന്തപുരം കാട്ടാക്കടയില്‍ ബേക്കറിയില്‍ വില്‍പനയ്ക്ക് വെച്ചിരുന്ന പാനീയത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ സ്ഥിരീകരിച്ച ഷിഗെല്ല കേസുകളുടെ ആകെ എണ്ണം 132 ആയി ഉയര്‍ന്നു.

അസമിലെ ജോർഹട്ടിൽ സൈനിക വിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചതായി റിപ്പോര്‍ട്ട്

ജോർഹട്ട് (അസം): അസമിലെ ജോർഹട്ട് വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) എഎൻ-32 വിമാനം തകർന്നുവീണു. ശനിയാഴ്ച വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൈലറ്റ് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തകർന്നുവീണയുടൻ തന്നെ വിമാനത്തിന് തീപിടിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വ്യോമസേനാ താവളത്തിന്റെ പരിധിക്ക് ഉള്ളിൽ തന്നെയാണ് വിമാനം പതിച്ചത്. അപകടമുണ്ടായ ഉടൻ തന്നെ സ്ഥലത്തെത്തിയ അടിയന്തര രക്ഷാപ്രവർത്തകരും ഫയർഫോഴ്സ് സംഘവും ചേർന്ന് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

നിപ ബാധ: കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തും

  കോഴിക്കോട്: നിപ ബാധയെ കുറിച്ച് പഠിക്കാനും സാംപിളുകള്‍ ശേഖരിക്കുന്നതിനുമായി കേന്ദ്രസംഘം ഇന്നെത്തും. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന ഏഴംഗ സംഘമാണ് എത്തുന്നത്. രാമനാട്ടുകര സ്വദേശിയായ യുവാവിന് രോഗം സ്ഥീരികരിച്ചെന്ന് സംശയിക്കുന്ന ഗോഡൗണില്‍ ഉള്‍പ്പെടെ സംഘം പരിശോധന നടത്തും. കലക്ടര്‍, മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്ന് സ്ഥിതിഗതികള്‍ സംഘം വിലയിരുത്തും. ഇതിനിടെ സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം തുടരുകയാണ്. ഇന്നലെ മാത്രം 12441 രോഗികള്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളുടെ 239 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 59 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. പകര്‍ച്ചപ്പനിക്കൊപ്പം ഷിഗല്ല കേസുകളിലും വര്‍ദ്ധനവ് ഉണ്ട്. ഇന്നലെ മാത്രം 18 പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. ഒരു മരണവും ഉണ്ടായി. 3379 പേരാണ് വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടിയത്. ഇടവിട്ടുള്ള മഴ രോഗ വ്യാപനം കൂട്ടുമെന്നാണ് വിലയിരുത്തല്‍."

വിവാദ സ്പെഷ്യല്‍ പ്ലീഡര്‍ നിയമനം: കെ ബി പ്രദീപ് രാജിവെച്ചു

  തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിതനായ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ കെ ബി പ്രദീപ് രാജിവെച്ചു. നിയമനം വിവാദമായ സാഹചര്യത്തില്‍ രാജിവെയ്ക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. പ്രദീപിന്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിഗണിക്കാതെയാണ് നിയമനമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന്റേതാണെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും കെ മുരളീധരന്‍ വിഷത്തില്‍ പ്രതികരിച്ചിരുന്നു. താന്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച്ച ഹാജരാകാൻ നിർദേശം

  തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും ഇ ഡി സമൻസ്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമൻസ്. ബുധനാഴ്ച ഹാജരാകാനാണ് നിർദേശം. അതേസമയം, ഇ ഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇ ഡി മറുപടി നൽകിയിട്ടില്ല. സിഎംആർഎൽ എംഡി ശശിധരൻ ക‍ർത്തയുടെ മകൻ ശരൻ എസ് കർത്ത അടക്കം ഉള്ളവരെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുന്നത്

കോഴിക്കോട്ടെ നിപാ ബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേർ; നിലവില്‍ കണ്ടൈന്‍മെന്റ് സോണ്‍ വേണ്ടതില്ലെന്ന് മന്ത്രി

  കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ നിലവിൽ 77 പേരെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളാണെന്നും ഇവരിൽ ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രോഗബാധിതന്‍റെ റൂട്ട് മാപ്പ് തയ്യാറായിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചിട്ടുണ്ടെന്നും നിലവിൽ കണ്ടൈൻമെന്‍റ് സോണുകളായി തിരിക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി