ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാണി സാറിന്റെ ഓർമ്മദിന ചടങ്ങുകൾ പാലായിലേക്ക് മാറ്റണം: സജി സെബാസ്റ്റ്യൻ

  കാസർഗോഡ്: കേരള രാഷ്ട്രീയത്തിലെ അതുല്യ പ്രതിഭയും മുൻ ധനമന്ത്രിയുമായ കെ.എം. മാണിയുടെ ഓർമ്മദിന ചടങ്ങുകളുടെ വേദി മാറ്റണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് (എം) കാസർഗോഡ് ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ. നിലവിൽ കോട്ടയം തിരുനക്കര മൈതാനത്ത് ഛായാചിത്രം വെച്ച് നേതാക്കളും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തുന്ന രീതി രാഷ്ട്രീയപരമായും ആചാരപരമായും പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ഏപ്രിൽ ഒമ്പതിനാണ് കെ.എം. മാണിയുടെ ഓർമ്മദിനം. തിരുനക്കരയിലെ ചടങ്ങുകൾക്കപ്പുറം, മാണി സാർ അന്തിയുറങ്ങുന്ന പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ കല്ലറയിലേക്ക് ഓർമ്മദിന ചടങ്ങുകൾ മാറ്റുകയാണ് വേണ്ടതെന്ന് സജി സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി. ഇതിനായി അദ്ദേഹം ഉന്നയിക്കുന്ന പ്രധാന കാരണങ്ങൾ ഇവയാണ്: 54 വർഷക്കാലം പാലായെ നെഞ്ചിലേറ്റിയ ജനനായകനാണ് മാണി സാർ. തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച ആ മണ്ണിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. ക്രൈസ്തവ വിശ്വാസപ്രകാരവും ആചാരപ്രകാരവും ഒരാളുടെ ഓർമ്മദിനത്തിൽ പ്രാർത്ഥനകളും പുഷ്പാർച്ചനയും നടത്തേണ്ടത് അദ്ദേഹം അന്തിയുറങ്ങുന്ന കല്ലറയിലാണ്. അന്തരിച്ച മുൻ മുഖ്യമന്ത്...
ഈയിടെയുള്ള പോസ്റ്റുകൾ

72-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ

ന്യൂഡല്‍ഹി: 72-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ഫീച്ചർ സിനിമാ വിഭാഗത്തിൽ 400 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത്. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാർത്തിക് ആര്യനും പങ്കിട്ടു. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ആർട്ടിക്കിൾ 370 സ്വന്തമാക്കി. കൽക്കി 2898 AD-യാണ് മികച്ച ജനപ്രിയ സിനിമ. ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാളം സിനിമ. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. അജയന്റെ രണ്ടാം മോഷണം എന്ന സിനിലയിലെ 'അങ്ങ് വാനക്കോണില്' എന്ന പാട്ടിനാണ് പുരസ്‌കാരം ലഭിച്ചത്.

സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. കാലവര്‍ഷം ദുര്‍ബലമായതിനെ തുടര്‍ന്ന് ചൂടും വൈദ്യുതി ഉപഭോഗവും റെക്കോര്‍ഡുകള്‍ ഭേദിച്ച് ഉയര്‍ന്നതോടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രികാല പവര്‍കട്ട് അടിയന്തരമായി പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് 200 മുതല്‍ 300 മെഗാവാട്ട് വരെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ആവശ്യകതയേറുന്ന സമയങ്ങളില്‍(പീക്ക് അവേഴ്‌സ്)സംസ്ഥാനത്ത് നിലവില്‍ 500 മെഗാവാട്ടിന്റെ (MW) ദൗര്‍ലഭ്യമാണ് നേരിടുന്നത്.

മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഈ മാസം 20 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിന് സമീപത്തുകൂടി കടന്നുപോകുന്ന ന്യൂനമര്‍ദ പാത്തിയും ശക്തമായ തെക്ക്പടിഞ്ഞാറന്‍ കാറ്റുമാണ് നിലവിലെ മഴയ്ക്ക് പ്രധാന കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ഒഡിഷ-പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങള്‍ക്കു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; കെഎസ് യു പ്രസിഡന്റിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: പ്രധാന സ്ഥാനങ്ങളില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ സംഘപരിവാര്‍ അനുകൂലികളെ നിയമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉന്നയിച്ചതിന്റെ പേരില്‍ കെഎസ് യു സംസ്ഥാന പ്രസിഡന്റിന് മുഖ്യമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നു. കെപിസിസി അധ്യക്ഷനോട് അലോഷ്യസ് പരാതി അറിയിച്ചു. അതേസമയം, കെഎസ് യു പ്രസിഡന്റിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം നല്‍കി.

നിയമനത്തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകള്‍ കൈമാറി പിഎസ് സി

  തിരുവനന്തപുരം: വിവാദമായ നിയമനത്തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകള്‍ കൈമാറി പിഎസ് സി. വെള്ളിയാഴ്ച വൈകിട്ടാണ് രേഖകള്‍ കൈമാറിയത്. ചോദ്യപേപ്പര്‍, ഉത്തര സൂചിക, ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവര്‍, ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ്ങിന്റെ വിശദാംശങ്ങള്‍ തുടങ്ങിയ രേഖകളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയതുമെല്ലാം വന്‍ വിവാദമായി. നിയമനത്തില്‍ മൂടിവെച്ചതെല്ലാം 7 ദിവസത്തിനുള്ളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടത് ഈ മാസം 6ന് ആണ്. പരാതിപ്രളയത്തില്‍ പി എസ് സിയുടെ വിശ്വാസ്യതക്കെതിരെ സംശയങ്ങളുയര്‍ന്നപ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസവും പ്രതീക്ഷയും കാത്ത് സൂക്ഷിക്കുമെന്ന് കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടത്തരം മുതല്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തി മുന്നറിയിപ്പുകളില്‍ മാറ്റം വരുത്താനും കൂടുതല്‍ ജില്ലകളിലേക്ക് അലേര്‍ട്ട് വ്യാപിപ്പിക്കാനും സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.