ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മുട്ടില്‍ മരം മുറി കേസ്: മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

  കൊച്ചി: മുട്ടില്‍ മരം മുറി കേസിലെ മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്രതിയായ റോജി അഗസ്റ്റിന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ അനുകൂല നടപടി.നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാനാണ് സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പുനപരിശോധന ഹരജിയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ തുടര്‍ നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഈയിടെയുള്ള പോസ്റ്റുകൾ

തോല്‍വിക്ക് കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും സംഘടനാ ദൗര്‍ബല്യങ്ങളുമെന്ന് സിപിഎം പിബി

  ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും സംഘടനാ ദൗര്‍ബല്യങ്ങളുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ വിലയിരുത്തല്‍. തെറ്റുതിരുത്തല്‍ നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തോട് പൊളിറ്റ് ബ്യൂറോ നിര്‍ദേശിച്ചു. കേരളത്തിലെ തോല്‍വി സംബന്ധിച്ച വിശദമായ ചര്‍ച്ച ജൂലൈ 11 മുതല്‍ മൂന്നു ദിവസം ചേരുന്ന പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നടക്കും. പിബി യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.എ ബേബി കരട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിബി അംഗീകരിക്കുന്ന ഈ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളിലുണ്ടായ സ്ഥിതിവിശേഷവും പിബി ചര്‍ച്ച ചെയ്തു. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ബംഗാളില്‍ സിപിഎം പ്ലീനം വിളിച്ചുചേര്‍ക്കും

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. കേരള, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി.

റേഷന്‍ അരി വിതരണത്തില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ട് വരാന്‍ ഒരുങ്ങി കേന്ദ്രം

രാജ്യത്തെ റേഷന്‍ അരി വിതരണത്തിലെ സബ്‌സിഡി (Ration distribution) വലിയ തോതില്‍ വെട്ടിക്കുറക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. നാല് വിഭാഗങ്ങളാക്കി തിരിച്ചാണ് നിലവില്‍ സര്‍ക്കാര്‍ റേഷന്‍ വിതരണം ചെയ്യുന്നത്. എഎവൈ, പിഎച്ച്എച്ച്, എന്‍പിഎച്ച്എച്ച്, എന്‍പിഎച്ച്എച്ച് വൈറ്റ് എന്നിങ്ങനെ നാലുതരങ്ങളാണ് റേഷന്‍ കാര്‍ഡുകള്‍ക്ക് നിലവിലുള്ളത്. ഇവ ഓരോന്ന് വഴിയും വ്യത്യസ്ത അളവിലുള്ള റേഷന്‍ വിഹിതമാണ് നല്‍കുന്നത്.

വെനസ്വേലയില്‍ വന്‍ നാശം വിതച്ച് ഇരട്ട ഭൂചലനം; 35 ടണിലധികം അടിയന്തര സഹായവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഭൂചലനത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളുണ്ടായ വെനസ്വേലയ്ക്ക് ഇന്ത്യയുടെ സഹായം. കരസേനയുടെ പ്രത്യേക സംഘം വെനസ്വേലയിലേക്ക് പുറപ്പെട്ടു. ഒപ്പം പ്രത്യേക മെഡിക്കല്‍ സംഘവും രണ്ട് വ്യോമസേന വിമാനങ്ങളിലായി പുറപ്പെട്ടിട്ടുണ്ട്. വെനസ്വേലയിലേക്കുള്ള അടിയന്തര സഹായവുമായി ഇന്ത്യന്‍ എയര്‍ക്രാഫ്റ്റായ IAF MCC C17s യാത്ര തിരിച്ചതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അറിയിച്ചു. മെഡിസിന്‍ ഉള്‍പ്പെടെ 35 ടണിലധികം സഹായമാണ് ഇന്ത്യ വെനസ്വേലയില്‍ എത്തിക്കുക. ഇതില്‍ രണ്ട് BHISHM ക്യൂബുകളും ഉള്‍പ്പെടുന്നു.

കേന്ദ്ര മന്ത്രിസഭയില്‍ ഉടൻ അഴിച്ചുപണി ; ധർമേന്ദ്ര പ്രധാന്‍റെയും ഹർദീപ് സിങ് പുരിയുടെയും കസേര തെറിക്കും

കേന്ദ്രമന്ത്രിസഭ അടുത്തയാഴ്ച പുനഃസംഘടിപ്പിച്ചേക്കും. നീറ്റ്, സിബിഎസ്ഇ ക്രമക്കേടകളില്‍ പ്രതിഷേധം നേരിടുന്ന വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെയും പെട്രോളിയംമന്ത്രി ഹര്‍ദീപ് സിങ് പുരിയെയും മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയേക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ പുതിയ വിദ്യാഭ്യാസ മന്ത്രിയാകുമെന്നാണ് വിവരം.  പുതുതായി എന്‍.ഡി.എയിലെത്തിയവര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും.

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ കേരളത്തോട് കേന്ദ്രം

  തൊടുപുഴ: മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്രത്തന്റെ നിര്‍ദേശം. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉടനെ പുതിയ പേര് നിര്‍ദ്ദേശിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു. കേരള സര്‍ക്കാര്‍ പ്രതിനിധിയായ ടി ആര്‍ ശിവരാജിനെ മാറ്റി ഉത്തര്‍പ്രദേശ് പ്രതിനിധി എം എല്‍ ശര്‍മ്മയെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അംഗത്തെ ഉള്‍പ്പെടുത്താനുള്ള തീരുമാനം. പുതിയ നാമനിര്‍ദേശം സമര്‍പ്പിക്കണമെന്ന് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് മോന്‍സ് ജോസഫ് അറിയിച്ചു. L