ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജിയില്‍ വ്യാഴാഴ്ച വിധി

  കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജിയില്‍ വ്യാഴാഴ്ച വിധി പറയും. കണ്ണൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (2)യാണ് വിധി പറയുക. അന്വേഷണത്തില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്‌നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നുമാണ് നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ആരോപിച്ചത്. എന്നാല്‍, അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ അത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നുമാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്.
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും മണിക്കൂറുകളില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ നേരിയതോ ഇടത്തരം ശക്തിയുള്ളതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും നേരിയ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കരൂര്‍ ദുരന്തത്തില്‍ വിജയിയെ വീണ്ടും ചോദ്യംചെയ്യും; നോട്ടീസ് നല്‍കി സിബിഐ

  ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ അധ്യക്ഷന്‍ വിജയിയെ സിബിഐ വീണ്ടും ചോദ്യംചെയ്യും. നാളെ ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കി. കേസില്‍ വിജയിയെ നേരത്തെ ചോദ്യംചെയ്തിരുന്നു. നാളെ രാവിലെ 11 മണിക്ക് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. കഴിഞ്ഞ തവണത്തെ ചോദ്യംചെയ്യലിലെ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് വീണ്ടും വിളിച്ചുവരുത്തുന്നതെന്നാണ് വിവരം. ദുരന്തത്തിനിടയാക്കിയ കരൂരിലെ ടിവികെ റാലിക്ക് വിജയ് വൈകി എത്തിയത് എന്തുകൊണ്ട്, ദുരന്തത്തിന് തൊട്ടുപിന്നാലെ സ്ഥലത്തുനിന്ന് മടങ്ങിയത് എന്താണ് തുടങ്ങിയ കാര്യങ്ങളാണ് കഴിഞ്ഞ തവണ ചോദിച്ചിരുന്നത്.

പശ്ചിമേഷ്യൻ സംഘർഷം; രാജ്യസഭയിൽ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന; ഇരുസഭകളിലും ബഹളം

  ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും രാജ്യത്തെ ഊർജ സുരക്ഷയ്ക്കുമാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻ​ഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. പ്രസ്താവനക്കിടെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പശ്ചിമേഷ്യൻ സംഘർഷത്തിൽ ചർച്ച വേണമെന്ന ആവശ്യപ്പെട്ടാണ് പാർലമെന്റിന്റെ ആദ്യദിനത്തിൽ പ്രതിപക്ഷ പ്രതിഷേധം ഇരമ്പിയത്. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാർ നൽകിയ നോട്ടീസ് സ്പീക്കർ തള്ളി. ഇതോടെ സഭ ബഹളത്തിൽ മുങ്ങി.

കെ ആർ ജയാനന്ദന്റെ സ്ഥാനാർത്ഥിത്വം: എതിർപ്പുമായി ഡിവൈഎഫ്ഐ; ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്ന് ആവശ്യം

കാസർകോട്: നിയസഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് സിപിമ്മിൽ ഭിന്നത രൂക്ഷമാകുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദനെ സ്ഥാനാർത്ഥിയാക്കാൻ ഇന്നലെ ധാരണയായിരുന്നു. എന്നാൽ, ഇതിനുപിന്നാലെ എതിർപ്പുമായി ഡിവൈഎഫ്ഐ രം​ഗത്തുവരികയായിരുന്നു. ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. ഇതുസംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിക്ക്‌ ഡിവൈഎഫ്ഐ കത്ത് നൽകി. യുഡിഎഫിനെ സഹായിക്കുന്ന പാർട്ടി നിലപാട് ശരിയല്ലെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലും ഷാനവാസ് പാദൂരിനായി വ്യാപക പ്രചാരണം നടക്കുകയാണ്. കുമ്പള, ബായാർ ഡിവൈഎഫ്ഐ കമ്മിറ്റികളാണ് കത്ത് നൽകിയത്. കൂടുതൽ ഡിവൈഎഫ്ഐ കമ്മിറ്റികൾ ഇതേ ആവശ്യം ഉന്നയിച്ച് കത്ത് നൽകും

ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖാംനഈയെ തിരഞ്ഞെടുത്തു

  തെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവായി ആയത്തുള്ള അലി ഖംനാഈയുടെ മകന്‍ മുജ്തബ ഖംനാഈയെ തിരഞ്ഞെടുത്തു. ഞായറാഴ്ചയാണ് ഇറാന്റെ പരമോന്നത സഭയായ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് 56കാരനായ മുജ്തബ ഖംനാഈയെ പിതാവിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തത്. മേഖലയെയാകെ യുദ്ധത്തിലേക്ക് തള്ളിവിട്ട സാഹചര്യത്തിലാണ് നിര്‍ണായക നീക്കം. ഇറാനിലെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ഇനി മുതല്‍ മുജ്തബ ഖംനാഈക്കാണ്. ഇറാന്‍ പ്രസിഡന്റും സൈന്യവും സുപ്രിം കൗണ്‍സിലും മുജ്തബക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷ്യം വരിച്ച് ഒരാഴ്ചക്ക് ശേഷമാണ് മുജ്തബയെ തിരഞ്ഞെടുത്തത

കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, 3000 രൂപ ക്ഷേമപെൻഷൻ; കേരളത്തിന് അഞ്ചിന ഗ്യാരണ്ടികളുമായി യുഡിഎഫ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് അഞ്ചിന ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. എല്ലാ സ്ത്രീകൾക്കും കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര, 3000 ക്ഷേമെപൻഷൻ എന്നിങ്ങനെ വമ്പൻ പ്രഖ്യാപനങ്ങളാണ് പുതുയുഗ യാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി നടത്തിയത്. വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കും. ഫെബ്രുവരി ആറിന് കാസർകോട് നിന്നും ആരംഭിച്ച യാത്രയാണ് ഇന്ന് പുത്തരിക്കണ്ട മൈതാനത്ത് സമാപിച്ചത്.