ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികള്‍ക്ക് നോട്ടീസ് അയച്ചത്. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ച്ചകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. കേസിലെ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളെയാണ് കോടതി 20വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു. കേസിലെ ഏഴു മുതല്‍ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. എട്ടാം പ്രതിയായ ദിലീപിനെയും കോടതി വെറുതെ വിട്ടിരുന്നു. ഗൂഢാലോചനയടക്കം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. അതേസമയം, വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍...
ഈയിടെയുള്ള പോസ്റ്റുകൾ

മന്ത്രി ഗണേഷ് കുമാർ രാജിവെക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടശേഷം

  തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവെക്കില്ല. ഭാര്യ ബിന്ദുമേനോനുമായുള്ള പ്രശ്നം മന്ത്രിസഭാ യോഗത്തിന് മുമ്പേ ഗണേഷ് ഒത്തുതീർപ്പാക്കിയിരുന്നു. ബിന്ദുവിനെ ഫോണിൽ വിളിച്ച ഗണേശ് മാപ്പുപറഞ്ഞു. ഗണേഷിനെതിരെ പരാതി കൊടുക്കാൻ ഇല്ലെന്നും, വിവാദങ്ങൾ അവസാനിച്ചുവെന്നും ബിന്ദുവും പ്രതികരിച്ചു. വാളകത്തെ വീട്ടിൽ വച്ച് ഗണേഷ് കുമാറിനെ മോശം സാഹചര്യത്തിൽ കണ്ടുവെന്നും, അതിന്‍റെ ചിത്രങ്ങൾ പകർത്തിയ ഫോൺ പിടിച്ചെടുക്കാൻ പേഴ്സണല്‍ സ്റ്റാഫിനെ ഗണേഷ് നിയോഗിച്ചു എന്നുമായിരുന്നു ബിന്ദു മേനോൻ ഇന്നലെ ഉന്നയിച്ച ആരോപണം. പൊലീസ് ഇടപെടൽ കാര്യക്ഷമമായിരുന്നില്ല എന്ന് ആരോപണം ഉണ്ടായിരുന്നു.

സ്പാർക്ക്‌ ഡാറ്റാ ചോർച്ച: സര്‍ക്കാറിന് ആശ്വാസം; ഹരജി തള്ളി ഹൈക്കോടതി

  കൊച്ചി: സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് വാട്ട്സാപ്പ് സന്ദേശങ്ങൾ അയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി. സന്ദേശങ്ങൾ നല്ല ഭരണത്തിന്റെ ലക്ഷണമാണെന്നും കോടതി നിരീക്ഷിച്ചു. ഡാറ്റാ ചോർച്ചയിൽ സർക്കാരിനെതിരായ ഹരജി ഹൈക്കോടതി തള്ളി. നല്ല ഭരണവും സാമൂഹ്യക്ഷേമവും ഉൾപ്പെടെയുള്ള നിയമപരമായ ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന വിവരങ്ങൾ സ്വകാര്യതയുടെ ലംഘനമായി കണക്കാക്കാൻ കഴിയില്ലന്ന് ഹൈക്കോടതി വ്യക്തമാക്കി. സർക്കാരിന്റെ ഭാഗമായ ഐടി മിഷന്റെ പക്കലുള്ള വിവരങ്ങൾ ഉപയോഗിച്ച് സർക്കാരിന്റെ പേരിൽ രജിസ്റ്റർ ചെയ്ത വാട്ട്സാപ്പ് അക്കൗണ്ടിലൂടെയാണ് സന്ദേശങ്ങൾ അയച്ചത്. അവ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾക്കല്ലെന്നും ഇതിനെ തെറ്റായ ഒന്നായി കാണാൻ സാധിക്കില്ലന്നും ജസ്റ്റിസ്‌ ബച്ചു കുര്യൻ തോമസ് ചൂണ്ടികാട്ടി."

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജിയില്‍ വ്യാഴാഴ്ച വിധി

  കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജിയില്‍ വ്യാഴാഴ്ച വിധി പറയും. കണ്ണൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (2)യാണ് വിധി പറയുക. അന്വേഷണത്തില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്‌നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നുമാണ് നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ആരോപിച്ചത്. എന്നാല്‍, അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ അത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നുമാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും മണിക്കൂറുകളില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ നേരിയതോ ഇടത്തരം ശക്തിയുള്ളതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും നേരിയ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കരൂര്‍ ദുരന്തത്തില്‍ വിജയിയെ വീണ്ടും ചോദ്യംചെയ്യും; നോട്ടീസ് നല്‍കി സിബിഐ

  ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ അധ്യക്ഷന്‍ വിജയിയെ സിബിഐ വീണ്ടും ചോദ്യംചെയ്യും. നാളെ ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കി. കേസില്‍ വിജയിയെ നേരത്തെ ചോദ്യംചെയ്തിരുന്നു. നാളെ രാവിലെ 11 മണിക്ക് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. കഴിഞ്ഞ തവണത്തെ ചോദ്യംചെയ്യലിലെ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് വീണ്ടും വിളിച്ചുവരുത്തുന്നതെന്നാണ് വിവരം. ദുരന്തത്തിനിടയാക്കിയ കരൂരിലെ ടിവികെ റാലിക്ക് വിജയ് വൈകി എത്തിയത് എന്തുകൊണ്ട്, ദുരന്തത്തിന് തൊട്ടുപിന്നാലെ സ്ഥലത്തുനിന്ന് മടങ്ങിയത് എന്താണ് തുടങ്ങിയ കാര്യങ്ങളാണ് കഴിഞ്ഞ തവണ ചോദിച്ചിരുന്നത്.

പശ്ചിമേഷ്യൻ സംഘർഷം; രാജ്യസഭയിൽ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന; ഇരുസഭകളിലും ബഹളം

  ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും രാജ്യത്തെ ഊർജ സുരക്ഷയ്ക്കുമാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻ​ഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. പ്രസ്താവനക്കിടെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പശ്ചിമേഷ്യൻ സംഘർഷത്തിൽ ചർച്ച വേണമെന്ന ആവശ്യപ്പെട്ടാണ് പാർലമെന്റിന്റെ ആദ്യദിനത്തിൽ പ്രതിപക്ഷ പ്രതിഷേധം ഇരമ്പിയത്. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാർ നൽകിയ നോട്ടീസ് സ്പീക്കർ തള്ളി. ഇതോടെ സഭ ബഹളത്തിൽ മുങ്ങി.