ചെന്നൈ: ആഭ്യന്തര കലഹങ്ങളാല്‍ പ്രതിസന്ധിയിലായ എഐഎഡിഎംകെക്ക് വീണ്ടും തിരിച്ചടിയേകി മൂന്ന് വിമത എംഎല്‍എമാര്‍ രാജിവെച്ച് ഭരണകക്ഷിയായ ടിവികെക്കൊപ്പം ചേര്‍ന്നു. പെരുന്തുറൈ എംഎല്‍എ എസ്. ജയകുമാര്‍, മധുരാന്തകം എംഎല്‍എ മരഗതം കുമാരവേല്‍, ധാരാപുരം എംഎല്‍എ പി. സത്യഭാമ എന്നിവരാണ് രാജിവെച്ച് വിജയിക്കൊപ്പം ചേര്‍ന്നത്. മൂവരും നിയമസഭാ സ്പീക്കര്‍ ജെസിഡി പ്രഭാകറിന് രാജി സമര്‍പ്പിച്ചു. രാജിവച്ച ശേഷം മൂന്നുപേരും മന്ത്രിയും ടിവികെ നേതാവുമായ ആദവ് അര്‍ജുനയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെയില്‍ ചേര്‍ന്നത്. മൂന്നുപേരുടെ രാജിയോടെ സഭയിലെ എഐഎഡിഎംകെയുടെ അംഗബലം 44 ആയി കുറഞ്ഞു. തെരഞ്ഞെടുപ്പില്‍ 47 സീറ്റുകളിലാണ് പാര്‍ട്ടി ജയിച്ചിരുന്നത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെത്തുടർന്ന് നീണ്ട നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ഒടുവിൽ ആശ്വാസം. ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്, കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ ജോലി നൽകാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ച അറിയിപ്പ് പ്രകാരം, ഓഫീസ് അസിസ്റ്റന്റ് തസ്തികയിലായിരിക്കും ഹർഷിനയ്ക്ക് നിയമനം നൽകുക. നാളെ തന്നെ ജോലിയിൽ പ്രവേശിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചതായി ഹർഷിന വ്യക്തമാക്കി.