ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാസപ്പിറ കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

അബുദാബി: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ വെള്ളിയാഴ്ച. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ മുപ്പത് പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലെല്ലാം വെള്ളിയാഴ്ചയാണ് ചെറിയ പെരുന്നാൾ. വിവിധ രാജ്യങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ ശവ്വാൽ പിറവി ദൃശ്യമായില്ലെന്ന് സൗദി മതകാര്യ മന്ത്രാലയം അറിയിച്ചു.
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

 " തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

വടകരയില്‍ കെ.കെ രമ ആര്‍എംപി സ്ഥാനാര്‍ഥി; എല്ലാ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കും

  കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കെ.കെ രമ യുഡിഎഫ് പിന്തുണയ്ക്കുന്ന ആര്‍എംപി സ്ഥാനാര്‍ഥിയാകും. എല്ലാ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. തിരുവനന്തപുരം കോവളത്ത് എല്‍ഡിഎഫ് പൊതുസ്വതന്ത്രനാണ് സ്ഥാനാര്‍ഥി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഭഗത് റൂഫസ് സ്ഥാനാര്‍ഥിയാകും.

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് കിരണങ്ങള്‍; നാലിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യപ്രകാശത്തിന്റെ തീവ്രത വര്‍ധിച്ചതിനെ തുടര്‍ന്ന് അള്‍ട്രാവയലറ്റ് (യുവി) സൂചിക ഉയര്‍ന്ന നിലയില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍ എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന യുവി നിരക്ക് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. യുവി സൂചിക എട്ടു മുതല്‍ പത്തു വരെയാണ് ഓറഞ്ച് അലേര്‍ട്ടിന്റെ പരിധിയില്‍ വരുന്നത്. അതേസമയം കൊട്ടാരക്കര, കളമശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. സൂര്യന്റെ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ക്ക് ദീര്‍ഘസമയം നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്ര പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

മത്സരിക്കാനുറച്ച് കെ.സുധാകരൻ; കേരള ഹൗസില്‍ നിന്ന് എന്‍ഒസി വാങ്ങാന്‍ സ്റ്റാഫംഗങ്ങൾക്ക് നിര്‍ദേശം നല്‍കി

  ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന കെപിസിസി-ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ക്ക് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കിടെ കെ.സുധാകരന്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഡല്‍ഹി കേരള ഹൗസില്‍ നിന്ന് എന്‍ഒസി വാങ്ങാന്‍ കെ.സുധാകരന്‍ നിര്‍ദേശം നല്‍കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്‍ഒസി വാങ്ങുന്നത്. സുധാകരന്റെ സ്റ്റാഫംഗങ്ങള്‍ കേരള ഹൗസിലെത്തി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമുടി കയറവേയാണ് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന തരത്തില്‍ സുധാകരന്റെ പുതിയ നീക്കം. സീറ്റ് നല്‍കിയാലല്ലാതെ സുധാകരനെ അനുനയിപ്പിക്കാനാവില്ലെന്ന നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തിച്ചേര്‍ന്നതായാണ് പുറത്തുവരുന്ന വിവരം. സ്വതന്ത്രനായി കെ.സുധാകരന്‍ മത്സരിക്കുകയാണെങ്കില്‍ എംപി സുധാകരന്‍ രാജിവെക്കേണ്ടി വരുമെന്നും ഇത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ക്ഷീണമാകുമെന്നുമുള്ള വിലയിരുത്തലിലാണ് നേതൃത്വം. ഇളവ് നല്‍കിയാലും ഇല്ലെങ്കിലും കണ്ണൂരില്‍ നിയമസഭാ അങ്കത്തിന് ഇറങ്ങാന്‍ സുധാകരന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം."

കാസര്‍കോട്ട് കല്ലട്ര മാഹിന്‍; ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

      കാസര്‍കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥിത്വത്തിനു വാശിയേറിയ മത്സരം നടന്ന കാസര്‍കോട്ട് കല്ലട്ര മാഹിനെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നു വൈകിട്ടു പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫാണ് സ്ഥാനാര്‍ത്ഥി. പുതുതായി മത്സരിക്കുന്ന കൊല്ലം ജില്ലയിലെ പുനലൂര്‍, ചേലക്കര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പിന്നീടു തീരുമാനിക്കും. 27 മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് മത്സരിക്കുക. അതില്‍ 25 എണ്ണത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ലീഗിന്റെ പ്രമുഖ നേതാക്കന്മാര്‍ സ്ഥാനാര്‍ത്ഥികളാണ്. കാസര്‍കോട്ട് സ്ഥാനാര്‍ത്ഥി പ്രശ്‌നം പാര്‍ട്ടിക്കു കീറാമുട്ടിയായതിനെ തുടര്‍ന്ന് പാണക്കാട് തങ്ങള്‍ ഇന്ന് എന്‍എ നെല്ലിക്കുന്നിനെയും മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെയും പാണക്കാട്ടേക്ക് വിളിച്ചിരുന്നു.

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന അപ്പീൽ ഹൈക്കോടതി തള്ളി

  കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഇതോടെ ആന്‍റണി രാജുവിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. വിചാരണക്കോടതി വിധിച്ച മൂന്നുവര്‍ഷം തടവ് നിലനില്‍ക്കും.ഹൈക്കോടതി സിംഗിൾ നെഞ്ചിന്റെതാണ് ഉത്തരവ്.അപ്പീലിലെ ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എംപി,എംഎൽഎമാർക്കെതിരെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക ജഡ്ജ് ജസ്റ്റീസ് സി. ജയചന്ദ്രൻ ആണ് ഹരജി തള്ളിയത്. ആന്റണി രാജുവിന്റെ ശിക്ഷ വിധി നടപ്പാക്കുന്നത് സേഷൻസ് കോടതി തടഞ്ഞെങ്കിലും കേസിൽ കുറ്റകാരൻ ആണെന്ന കണ്ടെത്തൽ സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.