ന്യൂഡൽഹി: യുഎസ്- ഇറാൻ യുദ്ധത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. ഒമാനിലെ സലാലയിലേക്കും കുവൈത്തിലേക്കുമുള്ള സർവീസുകൾ പൂർണമായി പുനഃസ്ഥാപിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് വ്യാഴാഴ്ച അറിയിച്ചു. കോഴിക്കോട്- സലാല റൂട്ടിലെ വിമാന സർവീസുകൾ ജൂലൈ രണ്ട് മുതൽ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കോഴിക്കോട്- കുവൈത്ത് സർവീസുകൾ ജൂലൈ മൂന്ന് മുതലും, കർണാടകയിലെ ബെംഗളൂരുവിൽ നിന്നുള്ള കുവൈത്ത് സർവീസുകൾ ജൂലൈ നാല് മുതലും പുനരാരംഭിക്കും. വരുന്ന ദിവസങ്ങളിൽ ഘട്ടങ്ങളായി സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പൈലിങ് യന്ത്രം ട്രാക്കിലേക്ക് ചെരിഞ്ഞു; ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഗതാഗതം നിര്‍ത്തിവച്ചു
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ പൈലിങ് യന്ത്രം റെയില്‍വേ ട്രാക്കിലേക്ക് ചെരിഞ്ഞു. ഇതേത്തുടര്‍ന്ന് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യന്ത്രം ഉയര്‍ത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. റെയില്‍വെ സ്റ്റേഷന്റെ രണ്ട് സൈഡിലുമായി വികസന പ്രവര്‍ത്തനം നടത്തുകയാണ്. ഇതിന്റെ ഭാഗമായി പൈലിങ് ജോലി നടക്കുന്നതിനിടെയാണ് യന്ത്രം ചെരിഞ്ഞ് റെയില്‍വെ ലൈനില്‍ തട്ടിയത്. വൈദ്യുത ലൈനില്‍ തട്ടിയാണ് പൈലിങ് യന്ത്രം നില്‍ക്കുന്നത്. യന്ത്രം ട്രാക്കില്‍ നിന്ന് പുറത്തേക്കെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇപ്പോഴും ഇതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ കുറവായിരുന്ന സമയത്താണ് അപകടം നടന്നത് എന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. ആദ്യ പ്ലാറ്റ്ഫോമിലേക്ക് ട്രെയിനുകള്‍ നിലവില്‍ വരികയോ പോവുകയോ ചെയ്യുന്നില്ല. മറ്റ് ട്രാക്കുകളിലൂടെ ഗതാഗതം നടക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.