ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

  കൊച്ചി: ശബരിമലയിലെ കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിജിലന്‍സ് ഡയറക്ടര്‍ പുതിയ അന്വേഷണസംഘം രൂപീകരിക്കണം. ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാനും 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു. ദേവസ്വം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ കൊടിമരം പുനര്‍നിര്‍മാണത്തിനായി സംഭാവന വാങ്ങിയതില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 27 പേരില്‍ നിന്നാണ് സംഭാവനയായി സ്വര്‍ണം സ്വീകരിച്ചത്. എത്രത്തോളം സ്വര്‍ണം സംഭാവനയായി സ്വീകരിച്ചു, അത് എന്തു ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം. സംഭാവന നല്‍കിയവരുടെ മൊഴി രേഖപ്പെടുത്തണം. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് നടന്ന കൊടിമര നിര്‍മാണത്തിലാണ് കോടതി പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, കൊടിമര നിര്‍മാണം പൂര്‍ണമായും ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്ന് 2017ല്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന അജയ് തറയില്‍ പ്രതികരിച്ചു.
ഈയിടെയുള്ള പോസ്റ്റുകൾ

സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയില്‍

  കാസര്‍കോട്: സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറായ കാസര്‍കോട് ആദൂര്‍ സ്വദേശി ചിന്നു പാപ്പു ജീവനൊടുക്കിയ നിലയില്‍. വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിയ കയര്‍ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവെന്നാണ് പോലിസ് പറയുന്നത്. അതിനെ തുടര്‍ന്നുള്ള മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലിസിന്റെ നിഗമനം. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

മണിപ്പൂരില്‍ വീണ്ടും അക്രമം, നിരോധനാജ്ഞ

ഉഖ്രുല്‍: മണിപ്പൂരില്‍ വീണ്ടും അക്രമം. ഞായറാഴ്ച വൈകുന്നേരം ഉഖ്രുല്‍ ജില്ലയിലെ രണ്ട് ഗോത്ര വിഭാഗങ്ങള്‍ക്കിടയിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം ബിഎന്‍എസ്എസ് സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതും സമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും വിലക്കുണ്ട്. സൈന്യത്തെയും അര്‍ദ്ധസൈനികരെയും വിന്യസിക്കണമെന്ന് ജില്ലാ ഭരണകൂടം ഭരണകൂടത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. തങ്ഖുല്‍ സമുദായത്തിലെ അംഗങ്ങളെ ഒരു കൂട്ടം കുക്കി-സോ ഗോത്രവര്‍ഗ്ഗക്കാര്‍ ആക്രമിച്ചതായാണ് ആരോപണം. ഇത് ലിറ്റണിലെ കുക്കി-സോ, നാഗ സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചു.ലിതാന്‍ സരായിഖോങ് ഗ്രാമത്തില്‍ അര്‍ദ്ധരാത്രിയില്‍ നിരവധി വീടുകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കി, നാഗ, കുക്കി സമുദായങ്ങളില്‍പ്പെട്ടവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പി.എം കെയേഴ്സ് അടക്കമുള്ള ഫണ്ടുകളെക്കുറിച്ച് ചോദ്യങ്ങൾ വേണ്ട; ലോക്സഭാ സെക്രട്ടേറിയറ്റിന് നിർദേശം നൽകി പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡൽഹി: പി.എം കെയേഴ്സ് ഫണ്ട്,പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി, ദേശീയ പ്രതിരോധ നിധിഎന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വിഷയങ്ങളും സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചതായി 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. ഈ മൂന്ന് ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്സഭയിലെ നടപടിക്രമങ്ങളുടെയും ബിസിനസ് പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടം 41(2)(viii), ചട്ടം 41(2)(xvii) എന്നിവ പ്രകാരം അനുവദനീയമല്ലെന്ന് ജനുവരി 30-ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചതായാണ് വിവരം.

ദീപക് ജീവനൊടുക്കിയ കേസ്: ഷിംജിത ജയിലിൽ തുടരും, വീണ്ടും ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് മാറ്റി

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനാണ് മാറ്റിയത്. ജാമ്യാപേക്ഷയിൽ വാദം കേട്ട ജഡ്ജി അവധി ആയതിനാലാണ് നാളെ പരിഗണിക്കാൻ മാറ്റിയത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തുട‍‍ർച്ചയായി ജാമ്യാപേക്ഷപരി​ഗണിക്കുന്നത് മാറ്റി വെക്കുന്നതിനാൽ ഷിംജിത ജയിലിൽ തുടരുകയാണ്.

ശബരിമല സ്വർണക്കൊള്ള; കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി

  കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി. 12 ന് വീണ്ടും സ്വർണത്തിന്‍റെ സാമ്പിൾ ശേഖരണം നടത്തും. ഭാഭാ അറ്റോമിക് റിസർച്ച് സെന്‍ററിൽ കൂടുതൽ പരിശോധനക്ക് അയക്കും. ഈ മാസം 11നാണ് കേസ് പരിഗണിക്കുക. അതേസമയം കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു സമർപ്പിച്ച ജാമ്യഹരജിയിൽ കോടതി നാളെ വാദം കേൾക്കും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് എൻ. വാസു ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കട്ടിളപ്പാളി കേസിൽ മാത്രമാണ് വാസു പ്രതിയായിട്ടുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ 75 വയസ് കഴിഞ്ഞവർ മത്സരിക്കണ്ടെന്ന് എഐസിസി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 75 വയസ് കഴിഞ്ഞവർക്ക് കോൺഗ്രസിൽ സീറ്റില്ല. എഐസിസിയുടേതാണ് തീരുമാനം. ഇതോടെ എം.എം ഹസൻ, പാലോട് രവി, എം.എ. വാഹിദ് തുടങ്ങിയ പലരും പട്ടികയിൽ നിന്ന് പുറത്താകും. അതേസമയം കെ.സുധാകരന് മാത്രം ഇളവ് നൽകിയേക്കും. യുവാക്കൾക്കും സ്ത്രീകൾക്കും പരിഗണന നൽകാനും എഐസിസിയുടെ നിർദേശം.