ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം
ഈയിടെയുള്ള പോസ്റ്റുകൾ

ലക്ഷദ്വീപിൽ മദ്യം ഒഴുക്കാൻ കേന്ദ്രം; 47 വർഷത്തെ നിരോധനം അവസാനിപ്പിച്ചു

  കോഴിക്കോട്: ലക്ഷദ്വീപിൽ 47 വർഷമായി നിലനിന്നിരുന്ന മദ്യനിരോധനം അവസാനിപ്പിച്ചു. പുതിയ എക്‌സൈസ് നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകി. മദ്യത്തിന്റെ ഉത്പാദനം, വിൽപന, ഉപഭോഗം എന്നിവ നിയന്ത്രിക്കാൻ എക്‌സൈസ് കമ്മീഷ്ണറെ നിയമിക്കും. ടൂറിസത്തിന്റെ പേരിൽ ദ്വീപിലെ മദ്യം നിരോധനം ഒഴുക്കുന്ന നിലപാടിനെതിരെ ദ്വീപ് നിവാസികൾ മുമ്പ് തന്നെ രംഗത്തുവന്നിരുന്നു. ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുൽ ഖേഡാ പട്ടേൽ എത്തിയതോടെയാണ് ദ്വീപിലെ സമ്പൂർണ മദ്യ നിരോധനം ഒഴിവാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ടൂറിസം വികസിക്കണമെങ്കിൽ മദ്യ നിരോധനം ഒഴിവാക്കണമെന്ന നിലപാടായിരുന്നു പ്രഫുൽ ഖേഡാ പട്ടേലിന്.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; നാളത്തെ റെഡ് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നാളെ മൂന്ന് ജില്ലകള്‍ക്ക് നല്‍കിയിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് നല്‍കിയ അതിതീവ്ര മഴ മുന്നറിയിപ്പാണ് മാറ്റിയത്. ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെ കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കി. ഇന്നത്തെ മഴ മുന്നറിയിപ്പില്‍ മാറ്റമില്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ റെഡ് അലേര്‍ട്ട് തുടരുന്നു. എല്‍ നിനോ പ്രതിഭാസത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ ദുര്‍ബലമാകുന്നു.

അതിവേഗ റെയില്‍ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍

  തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതി പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ ഇടക്കാല റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച ശ്രീധരന്‍ മുഖ്യമന്ത്രി വി ഡി സതീശന് കൈമാറിയിരുന്നു. പദ്ധതി സംസ്ഥാന സര്‍ക്കാരിന് ഒരുതരത്തിലുള്ള ബാധ്യതയുമുണ്ടാക്കില്ലെന്നും അതിനാവശ്യമായ സാമ്പത്തിക ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ നിര്‍ദേശിക്കുന്ന ഇടക്കാല റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ പരിസ്ഥിതി വിദഗ്ധന്‍ ശ്രീധര്‍ രാമകൃഷ്ണനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല, പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം; വിദ്യാഭ്യാസ മന്ത്രിക്ക് റിപോര്‍ട്ട് നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

  തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപോര്‍ട്ട്. കേന്ദ്ര നിബന്ധനകളിലെ എസ്എസ്‌കെ ഫണ്ട് സംസ്ഥാനത്തിന് ആവശ്യമാണെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പിഎം ശ്രീ വിഷയത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ അനിവാര്യമാണെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയം: അപേക്ഷാ സമയപരിധി നീട്ടി

  ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസ് പകര്‍പ്പ് ലഭിക്കുന്നതിനുമായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി സിബിഎസ്ഇ നീട്ടി. ഇന്ന് അവസാനിക്കാനിരുന്ന അപേക്ഷാ കാലാവധി നാളെ അര്‍ധരാത്രിവരെ ദീര്‍ഘിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. പരീക്ഷാഫല പ്രസിദ്ധീകരണത്തിന് പിന്നാലെ പുനര്‍മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട നടപടികളില്‍ നിരവധി വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായിരുന്നു. ഇതുമൂലം അപേക്ഷ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് നേരിട്ട വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികളില്‍ നിന്നുള്ള അഭ്യര്‍ഥനകളും സാങ്കേതിക പ്രശ്‌നങ്ങളും പരിഗണിച്ചാണ് സമയപരിധി നീട്ടിയതെന്ന് സിബിഎസ്ഇ വ്യക്തമാക്കി. വെബ്‌സൈറ്റുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളുടെ കാരണം പരിശോധിച്ചുവരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

പി.പി ദിവ്യക്കെതിരായ അഴിമതിയാരോപണം; വീണ്ടും വിജിലൻസ് അന്വേഷണത്തിന് നീക്കം

  തിരുവനന്തപുരം: പി.പി ദിവ്യക്കെതിരായ അഴിമതിയാരോപണത്തിൽ വീണ്ടും വിജിലൻസ് അന്വേഷണത്തിന് നീക്കം. ദിവ്യക്ക് 'ക്ലീൻ ചിറ്റ്' നൽകിയ അന്വേഷണ റിപ്പോർട്ട്‌ ആഭ്യന്തര വകുപ്പ് പുനഃപരിശോധിക്കും. ആഭ്യന്തര വകുപ്പ് വിജിലൻസ് മേധാവിയിൽ നിന്ന് വിവരങ്ങൾ തേടി. ബിനാമി ഇടപാടുകളും അഴിമതികളും സംബന്ധിച്ച് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ് ഷമ്മാസ് വിജിലൻസിന് നൽകിയ പരാതിയിന്മേലാണ് ദിവ്യക്ക് ക്ലീൻചിറ്റ്‌ ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ദിവ്യക്കെതിരെ വിജിലൻസിന് ലഭിച്ച പരാതിയെ സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് എംഎൽഎ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ദിവ്യക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസിന്‍റെ കണ്ണൂർ യൂണിറ്റ് അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ടെന്നുള്ള ക്ലീൻചിറ്റ്‌ നൽകിയത്.