ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ആണ് ജിതിന്‍. ഇയാളെ എസ്‌ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും വിളിച്ചു വരുത്തിയിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമുദായിക ഐക്യം തകര്‍ത്ത് കലാപത്തിനുള്ള ശ്രമം 153 എ, 201 തെളിവ് നശിപ്പിക്കല്‍, 109 പ്രേരണ കുറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഈയിടെയുള്ള പോസ്റ്റുകൾ

മുട്ടില്‍ മരംമുറി കേസ്: പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി

  വയനാട്: മുട്ടില്‍ മരംമുറി കേസില്‍ പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ കോടതി അനുമതി നല്‍കി. ഏകദേശം നാലു കോടി രൂപ മൂല്യമുള്ള ഈട്ടിത്തടികളും മറ്റു മരവസ്തുക്കളും ലേലം ചെയ്യുന്നതിനാണ് ബത്തേരി മജിസ്‌ട്രേറ്റ് കോടതി വനംവകുപ്പിന് അനുമതി നല്‍കിയത്. കേസില്‍ കണ്ടുകെട്ടിയ ഈട്ടിത്തടികള്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയ ഹരജി നേരത്തെ കല്‍പ്പറ്റ ജില്ലാ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി തേടി വനംവകുപ്പ് വിചാരണ കോടതിയെ സമീപിച്ചത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയ മഴ തുടരും; 3 ജില്ലകളില്‍ യെലോ അലര്‍ട്ട്

  സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് 3 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഓപ്പറേഷൻ തൂഫാൻ: 10 കോടിയിലധികം രൂപയുടെ നിരോധിത ലഹരിവസ്തുക്കൾ പിടികൂടി, 2778 പേരെ അറസ്റ്റ് ചെയ്തു: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ പത്ത് കോടിയിൽ അധികം രൂപയുടെ നിരോധിത ലഹരിവസ്തുക്കൾ പിടികൂടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 2500ൽ അധികം കേസുകളിലായി 2778 പേരെ അറസ്റ്റ് ചെയ്തെന്നും കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ഓപ്പറേഷന്‍റെ പ്രവർത്തനം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 26ന് എല്ലാ മണ്ഡലങ്ങളിലും ലഹരിവിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും നടൻ മോഹൻലാൽ പ്രചാരണത്തിന്‍റെ മുഖമാകുമെന്നും ചെന്നിത്തല പറഞ്ഞു. 'ഓപ്പറേഷൻ തൂഫാൻ വളരെ വിജയകരമായി തന്നെ മുന്നോട്ടുപോകുന്നുണ്ട്. പത്ത് കോടിയിലധികം രൂപയുടെ നിരോധിത ലഹരിവസ്തുക്കളാണ് ഇതിനോടകം പിടികൂടിയിട്ടുള്ളത്. 2500ലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയുണ്ടായി. ഇതിൽ നിന്നെല്ലാമായി 2778 പേരെ അറസ്റ്റ് ചെയ്തു. ലഹരിവസ്തുക്കൾ കേരളത്തിന് പുറത്ത് നിന്നും വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അത് തടയുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാമെന്ന കാര്യത്തിൽ ചർച്ചകൾ നടന്നുകഴിഞ്ഞു'. ചെന്നിത്തല വ്യക്തമാക്കി.

ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലഗ്രാമിന് നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 22 വരെയാണ് നിരോധനം. നീറ്റ് പരീക്ഷ പൂര്‍ത്തിയാകുന്നത് വരെ നിരോധനമുണ്ടാവും. വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നിര്‍ദേശപ്രകാരം മിനിസ്ട്രി ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് നിരോധനമേര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെ മെസ്സേജ് എഡിറ്റിങ് സംവിധാനം നിര്‍ത്തിവെക്കാനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

നവകേരള യാത്രക്കിടയിലെ മർദനം; അന്വേഷണം എം.ആർ അജിത് കുമാറിന്റെ ഓഫീസിലേക്ക്

  ആലപ്പുഴ: നവകേരള യാത്രക്കിടയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് - കെഎസ്‌യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ അന്വേഷണം അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിൻ്റെ ഓഫീസിലേക്ക് നീളുന്നു. ഗൺമാൻമാരെ സംരക്ഷിക്കുന്നതിനായി കേസ് ഡയറി ഉൾപ്പെടെ തിരുത്തിയെന്ന നിർണായക കണ്ടെത്തലിന് പിന്നാലെയാണ് അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് എത്തുന്നത്.

കാസറഗോഡിന് എയിംസ്: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ നിവേദനം നൽകി

  കാസറഗോഡ്: സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കുന്ന എയിംസ് (AIIMS) പ്രൊപ്പോസലിൽ കാസറഗോഡ് ജില്ലയുടെ പേര് കൂടി ഉൾപ്പെടുത്തണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ച് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹികൾ കാസറഗോഡിൻ്റെ ചാർജ് ഉള്ള ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജിക്ക് കാസറഗോഡ് ഗസ്റ്റ് ഹൗസിൽ വച്ച് നിവേദനം സമർപ്പിച്ചു. വിഷയത്തിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട സംഘം, കാസറഗോഡ് ജില്ലയിൽ എയിംസ് സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയും അവിടുത്തെ ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥയും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉദുമ എം.എൽ.എ ശ്രീ. കെ. നീലകണ്ഠൻ്റെ സാന്നിധ്യത്തിലാണ് നിവേദക സംഘം മന്ത്രിയെ കണ്ടത്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ അഭാവവും കാരണം കാസറഗോഡ് ജില്ലയിലെ ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ എയിംസ് ജില്ലയ്ക്ക് അനുവദിക്കുകയേ നിവൃത്തിയുള്ളൂ എന്ന് ഭാരവാഹികൾ മന്ത്രിയോട് വ്യക്തമാക്കി. പ്രൊപ്പോസലിൽ കാസറഗോഡിൻ്റെ പേര് ചേർക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായും ഭാരവാഹികൾ അറിയിച്ചു. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്...