ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28ന്

  തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 38തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ശേഷാദ്രിനാഥന്‍ അറിയിച്ചു. വിജ്ഞാപനം സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുവിക്കും. നാമ നിര്‍ദ്ദേശ പത്രിക സെപ്റ്റംബര്‍ മൂന്നു മുതല്‍ 10 വരെ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബര്‍ 11 ന് നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആണ്. 28ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ 29ന് രാവിലെ 10 മണിക്ക് ആരംഭിക്കും."
ഈയിടെയുള്ള പോസ്റ്റുകൾ

എസ്പി മുതല്‍ ഡിജിപി വരെയുള്ള ഉന്നതര്‍ക്ക് സ്റ്റേഷന്‍ ചുമതല; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് പോലിസ് മേധാവി

  തിരുവനന്തപുരം: പോലിസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതല്‍ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച് പോലിസ് മേധാവി. സസ്‌പെന്‍ഷനിലുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനും ചുമതല നല്‍കിയത് വിവാദമായതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. മാതൃകാ സ്റ്റേഷനുകളാക്കാന്‍ പോലിസ് സ്റ്റേഷനുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ദത്തെടുക്കണം എന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദ്ദേശം. 2025ല്‍ ഡിജിപിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി നല്‍കിയ നിര്‍ദ്ദേശം അനുസരിച്ചാണ് സംസ്ഥാനത്തെ 59 സ്റ്റേഷനുകളുടെ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലിസ് മേധാവി നല്‍കിയത്. വികിസിത് ഭാരതിന്റെ ഭാഗമായാണ് മാതൃകാസ്റ്റേഷനായി ഉയര്‍ത്തുകയെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. വര്‍ക്കല പോലിസ് സ്റ്റേഷന്റെ ചുമതലയാണ് എം ആര്‍ അജിത് കുമാറിന് നല്‍കിയത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിന് കിളിമാനൂര്‍ സ്റ്റേഷന്റെ ചുമതലയും നല്‍കി.

വീണ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് എസ്‌ഐടി

  തിരവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിനുള്ള എസ്‌ഐടി രൂപീകരിച്ചു. ഡിജിപി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കേസ് കെട്ടിച്ചമച്ചതെന്ന കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്റെ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കണ്ണൂര്‍ സിറ്റി എസിപി ആസാദാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രതിഷേധക്കാരായ കെ എസ് യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണയെ ആക്രമിച്ചുവെന്നായിരുന്നു കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരായ കേസ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രിംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

  ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രിംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രിംകോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് പരിശോധനകള്‍ നടത്തുന്നത്. ദേശീയ ജലവൈദ്യുത കോര്‍പ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ സമിതിയാണ് അണക്കെട്ടില്‍ പരിശോധന നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയില്‍ കേരളത്തിന്റെ പ്രതിനിധി"

നേപ്പാള്‍ പ്രളയം: മരണസംഖ്യ 950 കടന്നു

  കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 950 കടന്നു. ജലവൈദ്യുത പ്ലാന്റുകളില്‍ ഇപ്പോഴും 650ലധികം പേരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍. 4,400ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായ ഏഴ് മലയാളികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ദുരന്തത്തില്‍ അകപ്പെട്ട 158 ഇന്ത്യക്കാരെ രക്ഷിച്ചു. ദൗത്യം ദുഷ്‌കരമായ മേഖലകളിലേക്ക് ഹെലികോപ്റ്റര്‍ അയക്കാന്‍ ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു.

വാണിജ്യ സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

  ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. കടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ധാബകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ രാജ്യത്തുടനീളം പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്ന കണക്ക് അനുസരിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില കൂടുതലായിരിക്കും. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,701 രൂപയായി ഉയര്‍ന്നു. ചെന്നൈയില്‍ വില 2,916.50 രൂപയിലെത്തി. കൊച്ചിയില്‍ സിലിണ്ടര്‍ ഒന്നിന് 2783.50 രൂപയും നല്‍കേണ്ടി വരും.

പ്രതിപക്ഷ ഉപനേതൃ പദവി തർക്കം: 'പിണറായിക്ക് മറുപടി പറയാനില്ല, സിപിഎം തീരുമാനം പറയേണ്ടത് പാർട്ടി സെക്രട്ടറി'; ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് തനിക്ക് മറുപടി പറയാനില്ലെന്നും, സിപിഎമ്മിന്റെ തീരുമാനങ്ങൾ പറയേണ്ടത് പാർട്ടി സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം - സിപിഐ ബന്ധം ശിഥിലമാക്കുന്ന യാതൊരു നിലപാടും സിപിഐയുടെ ഭാഗത്തുനിന്നുണ്ടാകില്ല. പദവി കീഴ്വഴക്കമനുസരിച്ച് സിപിഎമ്മിന് ലഭിക്കണമെന്നത് അവരുടെ മാത്രം അഭിപ്രായമാണ്, അത് എൽഡിഎഫ് തീരുമാനമല്ല. വിഷയത്തിൽ ജോസ് കെ മാണിയുടെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും, മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.