ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ശബരിമല യുവതീപ്രവേശം: പരിഗണിക്കുന്നത് ഒൻപതംഗ ഭരണഘടനാ ബെഞ്ച്; ബി.വി. നാഗരത്ന ഏക വനിതാ ജസ്റ്റിസ്‌

  ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് രൂപം നൽകി. ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് നേതൃത്വംനൽകുന്നത് ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത്‌ ആണ്. ബെഞ്ചിലെ ഏക വനിതാ ജസ്റ്റിസ്‌ ബി.വി. നാഗരത്ന ആണെന്നാണ് സുപ്രീം കോടതി വൃത്തങ്ങൾ നൽകുന്ന സൂചന. ഏപ്രിൽ ഏഴിനാണ് വാദം കേൾക്കൽ ആരംഭിക്കുന്നത്.
ഈയിടെയുള്ള പോസ്റ്റുകൾ

എൽഡിഎഫിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചുകഴിഞ്ഞു, കേരളത്തിൽ എൻഡിഎ സർക്കാരുണ്ടാക്കും- മോദി

  തിരുവല്ല: കേരളത്തിൽ വലിയ രാഷ്ട്രീയമാറ്റമുണ്ടാകാൻ പോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.. എൽ.ഡി.എഫ്. സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് എൻ.ഡി.എ. സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട തിരുവല്ലയിൽ നടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

സിഎന്‍ജി വിലയില്‍ കിലോഗ്രാമിന് 2.50 രൂപയുടെ വര്‍ധന

  ന്യൂഡല്‍ഹി: ടോറന്റ് ഗ്യാസ് സിഎന്‍ജി വിലയില്‍ കിലോഗ്രാമിന് 2.50 രൂപയുടെ വര്‍ധന പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇന്ധന വില വര്‍ധിച്ചെങ്കിലും ഓട്ടോ നിരക്കുകളില്‍ മാറ്റമില്ലാത്തത് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെയും ചെറുകിട ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാരെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സ്വകാര്യ ഇന്ധന കമ്പനികളെല്ലാം വില വര്‍ദ്ധിപ്പിക്കുന്ന പ്രവണതയാണ് നിലവില്‍ വിപണിയില്‍ പ്രകടമാകുന്നത്. നയാര എനര്‍ജിക്ക് പിന്നാലെ ഷെല്‍ ഇന്ത്യയും പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിപ്പിച്ചു. ബെംഗളൂരുവില്‍ ഷെല്ലിന്റെ സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ ലിറ്ററിന് 119.85 രൂപയായും പവര്‍ വേരിയന്റിന് 129.85 രൂപയായും ഉയര്‍ന്നു. നേരത്തെ മാര്‍ച്ച് 26-ന് നയാര എനര്‍ജിയും ലിറ്ററിന് അഞ്ച് രൂപ വരെ വര്‍ധിപ്പിച്ചിരുന്നു.

അഫ്ഗാനിസ്താനില്‍ ശക്തമായ ഭൂചലനം; എട്ടു മരണം

  കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വതനിരകളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തില്‍ എട്ടു പേര്‍ മരിച്ചു. ഭൂചലനം ഭൂമിക്കടിയില്‍ 177 കിലോമീറ്റര്‍ ആഴത്തിലാണുണ്ടായതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് അറിയിച്ചു. വീടുകള്‍ തകര്‍ന്നു വീണതാണ് മരണങ്ങള്‍ക്ക് കാരണമായതെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. അപകടത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളിനൊപ്പം പാകിസ്താനിലെ ഇസ് ലാമാബാദിലും ന്യൂഡല്‍ഹിയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും കൂടുതല്‍ നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച്ച വരെ പോലീസ് കസ്റ്റഡി

  Director Ranjith denied bail യുവനടി നല്‍കിയ ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് തിരിച്ചടി. രഞ്ജിത്തിന ജാമ്യം നിഷേധിച്ച എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുറ്റകൃത്യം ഗൗരവമേറിയതാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി നടപട

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. അതേസമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈക്ക് സീറ്റില്ല. ബിജെപി മത്സരിക്കുന്ന 27 സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 234 സീറ്റുകളുള്ള നിയമസഭയില്‍ ബിജെപി 27 സീറ്റിലെയും സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി എൽ.മുരുകൻ അവിനാശിയിലും, സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സത്തൂരിലും, മുൻ ഗവർണർ തമിഴിസൈ സൌന്ദർരാജൻ മൈലാപ്പൂരിലും മത്സരിക്കും. കോയമ്പത്തൂർ സീറ്റ് വേണമെന്ന് അണ്ണാമലൈ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സീറ്റ് വിട്ടുനൽകാൻ വാനതി ശ്രീനിവാസനും തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് പാർട്ടിക്കുള്ളിൽ ചർച്ചകൾ നടത്താനാണ് അണ്ണാമലൈയുടെ നീക്കം. അതേസമയം, തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‍യുടെ നാമനിർദേശ പത്രികയിൽ പിഴവ് കണ്ടെത്തി. വിജയ്‍യുടെ പെരമ്പൂരിലെയും തിരുച്ചിറപ്പള്ളി ഈസ്റ്റിലെയും പത്രികകളിലാണ് വ്യത്യാസം കണ്ടത്.