കാസർഗോഡ്: കേരള രാഷ്ട്രീയത്തിലെ അതുല്യ പ്രതിഭയും മുൻ ധനമന്ത്രിയുമായ കെ.എം. മാണിയുടെ ഓർമ്മദിന ചടങ്ങുകളുടെ വേദി മാറ്റണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് (എം) കാസർഗോഡ് ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ. നിലവിൽ കോട്ടയം തിരുനക്കര മൈതാനത്ത് ഛായാചിത്രം വെച്ച് നേതാക്കളും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തുന്ന രീതി രാഷ്ട്രീയപരമായും ആചാരപരമായും പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ഏപ്രിൽ ഒമ്പതിനാണ് കെ.എം. മാണിയുടെ ഓർമ്മദിനം. തിരുനക്കരയിലെ ചടങ്ങുകൾക്കപ്പുറം, മാണി സാർ അന്തിയുറങ്ങുന്ന പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ കല്ലറയിലേക്ക് ഓർമ്മദിന ചടങ്ങുകൾ മാറ്റുകയാണ് വേണ്ടതെന്ന് സജി സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി. ഇതിനായി അദ്ദേഹം ഉന്നയിക്കുന്ന പ്രധാന കാരണങ്ങൾ ഇവയാണ്: 54 വർഷക്കാലം പാലായെ നെഞ്ചിലേറ്റിയ ജനനായകനാണ് മാണി സാർ. തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച ആ മണ്ണിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. ക്രൈസ്തവ വിശ്വാസപ്രകാരവും ആചാരപ്രകാരവും ഒരാളുടെ ഓർമ്മദിനത്തിൽ പ്രാർത്ഥനകളും പുഷ്പാർച്ചനയും നടത്തേണ്ടത് അദ്ദേഹം അന്തിയുറങ്ങുന്ന കല്ലറയിലാണ്. അന്തരിച്ച മുൻ മുഖ്യമന്ത്...
ന്യൂഡല്ഹി: 72-ാംമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ഫീച്ചർ സിനിമാ വിഭാഗത്തിൽ 400 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത്. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാർത്തിക് ആര്യനും പങ്കിട്ടു. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ആർട്ടിക്കിൾ 370 സ്വന്തമാക്കി. കൽക്കി 2898 AD-യാണ് മികച്ച ജനപ്രിയ സിനിമ. ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാളം സിനിമ. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. അജയന്റെ രണ്ടാം മോഷണം എന്ന സിനിലയിലെ 'അങ്ങ് വാനക്കോണില്' എന്ന പാട്ടിനാണ് പുരസ്കാരം ലഭിച്ചത്.