ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡില്‍ ധാരണ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വൈകുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡില്‍ ധാരണ. സോണിയ ഗാന്ധിയുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിച്ചാകും ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മല്‍സരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും. ഇന്നോ നാളെയോ ഡല്‍ഹിയില്‍ നിന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്
ഈയിടെയുള്ള പോസ്റ്റുകൾ

തമിഴ്‌നാട്ടില്‍ നിയുക്ത എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

  ചെന്നൈ: പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. 9.30ന് തുടങ്ങുന്ന സഭാ നടപടികളില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ പ്രധാന അജണ്ട. പ്രോടേം സ്പീക്കര്‍ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. നാളെ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. വിജയ് ഉള്‍പ്പെടെ 99 നിയുക്ത ടിവികെ എംഎല്‍എമാര്‍ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. ശോലവണ്ടന്‍ മണ്ഡലത്തിലെ ടിവികെ എംഎല്‍എയായ എം വി കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി ഇന്നലെ തിരഞ്ഞെടുത്തിരുന്നു.

മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച പൂര്‍ത്തിയായി; മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല

  ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല. ഡല്‍ഹിയില്‍ നടക്കുന്ന കൂടിക്കാഴ്ച പൂര്‍ത്തിയായി. മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചകള്‍ക്ക് ശേഷം നേതാക്കള്‍ പുറത്തേക്കിറങ്ങി. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപദാസ് മുന്‍ഷി അറിയിച്ചു. എംഎല്‍എമാരുടെയും ഘടകക്ഷികളുടേയും അഭിപ്രായങ്ങള്‍ നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെ കേരളത്തിലെ നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്ത്വത്തിലാണ് ചര്‍ച്ച നടന്നത്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

മുഖ്യമന്ത്രി ചര്‍ച്ച; നിര്‍ണായക യോഗം തുടങ്ങി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായകചര്‍ച്ച ഡല്‍ഹിയില്‍ തുടങ്ങി. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം. രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. ഇന്ന് തന്നെ മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നാണ് റിപോര്‍ട്ടുകള്‍. ഒരോ നേതാക്കളെയും പ്രത്യേകം വിളിച്ച് അഭിപ്രായം തേടും. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ യോഗം നിര്‍ണായകമാണ്."

ബംഗാളില്‍ ആദ്യ ബിജെപി സർക്കാർ അധികാരമേറ്റു: സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

  കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ കുത്തക തകർത്ത് പശ്ചിമ ബംഗാളിൽ ആദ്യമായി അധികാരത്തിലേറിയ ബിജെപി സർക്കാരിനെ സുവേന്ദു അധികാരി നയിക്കും. ശനിയാഴ്ച രാവിലെ 11ന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന സുവേന്ദു, ഇന്ന് ബിജെപിയുടെ ബംഗാൾ മുഖമായാണ് അധികാരമേറ്റത്. ശക്തിപ്രകടനം കൂടിയായി മാറിയ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ, മറ്റ് കേന്ദ്രമന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുത്തു. അഗ്നിമിത്ര പോൾ, നിസിത് പ്രമാണിക്, ദിലീപ് ഘോഷ്, അശോക് കീർത്തനിയ, ക്ഷുദിറാം ടുഡു എന്നിവരും സുവേന്ദുവിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

മുഖ്യമന്ത്രി ചർച്ചയിൽ അഭിപ്രായം പറയാൻ ലീഗിനും അവകാശമുണ്ട്‌': മാത്യു കുഴൽനാടനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ

  രാജ് മോഹൻ ഉണ്ണിത്താൻ. നേതാക്കൾ തെരുവ് യുദ്ധം നടത്തരുത്. സംഘടന ജനറൽ സെക്രട്ടറിയായ കെ.സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ പറ്റുമെന്നും ഉമ്മൻചാണ്ടിയുടെ ഫ്ലെക്സ്കീറിയവർ കോൺഗ്രസുകാരല്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ. മുസ്‍ലീം ലീഗിനെ വിമർശിച്ച മാത്യു കുഴൽനാടനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർധ രാത്രിയും കുട പിടിക്കും. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അഭിപ്രായം പറയാൻ ലീഗ് ഉൾപ്പടെ എല്ലാവർക്കും അവകാശം ഉണ്ട്‌. അവകാശമില്ല എന്ന് ഒരു നേതാവിനും പറയാനാവില്ല. അങ്ങനെ പറഞ്ഞവരുടെ പാരമ്പര്യം എല്ലാവർക്കും അറിയാമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു."  

മെയ് 15ന് ശേഷം പെട്രോള്‍, ഡീസല്‍ വില കൂടുമെന്ന് റിപ്പോര്‍ട്ട്; ഗ്യാസിനും വര്‍ധിക്കും

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും എണ്ണ വില ഉടന്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാല്‍ മെയ് 15 ന് മുമ്പ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന് ഇന്ത്യാ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്തു. വര്‍ധന കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍, പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഏകദേശം 4-5 രൂപ വരെ ഉയരും. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 40-50 രൂപ വരെ വര്‍ധനവ് ഉണ്ടായേക്കാം. ഏകദേശം നാല് വര്‍ഷത്തിനിടെ ആദ്യമായാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകുന്നത്. 2022 മുതല്‍ ചില്ലറ വില്‍പ്പന നിരക്കുകള്‍ വലിയതോതില്‍ മരവിപ്പിച്ചിരിക്കുകയാണ്.