ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 400-500 മെഗാവാട്ട് കുറവെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ആവശ്യമായതിനെക്കാൾ 400-500 മെഗാവാട്ട് വൈദ്യുതി കുറവാണെന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം. മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതിനാലും വൈദ്യുതി ആവശ്യകത വർധിച്ചതിനാലാണ് നിയന്ത്രണം വേണ്ടിവരുന്നത്.
ഈയിടെയുള്ള പോസ്റ്റുകൾ

ഹിസ്താര പ്രീമിയം ജ്വല്ലറി എക്സിബിഷൻ ജൂലൈ 15 മുതൽ

കാസറഗോഡ് : പ്രീമിയം ആഭരണങ്ങളുടെ വിപുലമായ ശേഖരവുമായി ‘ഹിസ്താര’ പ്രീമിയം ജ്വല്ലറി എക്സിബിഷൻ കാസർകോഡ് സിറ്റി ഗോൾഡിൽ ആരംഭിക്കുന്നു. ജൂലൈ 15 മുതൽ ആരംഭിക്കുന്ന എക്‌സിബിഷനിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത മനോഹരവും, വൈവിധ്യമാർന്ന പ്രീമിയം ആഭരണങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാഴ്ചയാണ് ഈ എക്സിബിഷന്റെ കാലാവധി. അപൂർവ്വമായ ഡിസൈനിലുള്ള പ്രീമിയം ആഭരണങ്ങൾ കാണാനും സ്വന്തമാക്കാനും ആഗ്രഹിക്കുന്നവർക്കായി ഒരുക്കുന്ന ഈ സുവർണ്ണാവസരത്തിലേക്ക് എല്ലാ ആഭരണ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സിറ്റി ഗോൾഡ് അറിയിച്ചു. എക്സിബിഷന്റെ ഭാഗമായി ആകർഷകമായ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി സിറ്റി ഗോൾഡ് ഒരുക്കിയിരിക്കുന്നത്. ഡയമണ്ട് ആഭരണങ്ങൾക്ക് ക്യാരറ്റിന് 12,000 രൂപ വരെ ഡിസ്‌കൗണ്ടും പ്രീമിയം സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയിൽ 40% വരെ ഡിസ്കൗണ്ടും ഈ എക്സിബിഷനിലൂടെ ലഭിക്കുന്നതാണ്. കാസർകോട്ടെ പ്രദർശനത്തിന് പുറമെ, ജൂലൈ 17 മുതൽ ചെറുവത്തൂർ, ഉപ്പള, പുത്തൂർ എന്നീ സിറ്റി ഗോൾഡ് ഷോറൂമുകളിലും ഓഗസ്റ്റ് 1 മുതൽ മംഗലാപുരം ഷോറൂമിലും ഹിസ്താര പ്രീമിയം ജ്വല്ലറി എക്സിബിഷൻ ആരംഭിക്കുന്നതായിരിക്കും.

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ 9 വയസുകാരൻ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒൻപത് വയസുകാരൻ മരിച്ചു. ബേഡകം തലേക്കുന്ന് സ്വദേശിയായ അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്. കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഇയാസ് അസുഖത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് മരണം സംഭവിച്ചത്.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അന്വേഷണ വിവരങ്ങള്‍ രഹസ്യമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

  തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട എസ്‌ഐടിയുടെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്ന് ഡിജിപി നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തണമെന്നും അതിവേഗത്തില്‍ പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും എസ്‌ഐടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്‌ഐടിയുടെ ശ്രമം. ഇതിനായി പരീക്ഷാ രേഖകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന് (പിഎസ്സി) കത്തയച്ചു.

പ്രതിസന്ധി രൂക്ഷം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. രാത്രി ഏഴ് മണിക്ക് ശേഷം 15 മിനുറ്റ് മുതല്‍ അര മണിക്കൂര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പവര്‍ എക്സ്ചേഞ്ച് വഴി വൈദ്യുതി എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതല്‍ 500 മെഗാ വാട്ട് വരെയാണ് വര്‍ധിച്ചിരിക്കുന്നത്. പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നാണ് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നത്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്ന് കെഎസ്ഇബി പറയുന്നു. വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. കെഎസ്ഇബി ഡാമുകളില്‍ ആകെ സംഭരണ ശേഷിയുടെ 28 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞ ദിവസ...

അതിവേഗ റെയില്‍ പാത: ഇ ശ്രീധരന്റെ നിര്‍ദേശങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് വിദഗ്ധ സമിതി

  തിരുവനന്തപുരം: ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പാതയില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് വിദഗ്ധ സമിതി. നിലവിലെ ഘടന പറ്റില്ലെന്നും സാമ്പത്തിക നിര്‍ദേശങ്ങള്‍ മാറ്റണമെന്നും സമിതി ചൂണ്ടിക്കാട്ടി. ഇ ശ്രീധരന്റെ റിപോര്‍ട്ടില്‍ ചില മാറ്റങ്ങളോടെ മുന്നോട്ട് പോകാമെന്നാണ് ശുപാര്‍ശ. അതിവേഗ റെയില്‍ പദ്ധതിയില്‍ വിദഗ്ധ സമിതി ഇന്ന് മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കും.

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി: തുടരന്വേഷണം നടത്താൻ എസ്ഐടി; എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും

  രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും. എസ്ഐടിയോട് ഡിജിപി ചോദിച്ചത് അ‍ഞ്ച് സംശയങ്ങളാണ്. ഇക്കാര്യങ്ങളിൽ എസ്ഐടി തുടരന്വേഷണം നടത്തും. തിരുവനന്തപുരം: രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും. എസ്ഐടി റിപ്പോർട്ട് കഴിഞ്ഞ ദിവസം ഡിജിപി മടക്കി അയച്ചിരുന്നു. റിപ്പോർട്ടിലെ ചില ഭാഗങ്ങളിലെ വ്യക്തതക്കായി തുടരന്വേഷണം ആവശ്യപ്പെട്ടാണ് മടക്കിയത്. എസ്ഐടിയോട് ഡിജിപി ചോദിച്ചത് അ‍ഞ്ച് സംശയങ്ങളാണ്. ഇക്കാര്യങ്ങളിൽ എസ്ഐടി തുടരന്വേഷണം നടത്തും. ഡിജിപിയെ തീരുമാനിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റി 20ന് യോ​ഗം ചേരും. തുടർ അന്വേഷണത്തിന് എസ്ഐടിക്ക് കൂടുതൽ സമയം എടുക്കുമെന്നതിനാൽ അതിനു മുൻപ് റിപ്പോർട്ട് വരാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ 23നാണ് കേസ് അട്ടിമറിയിൽ അജിത്കുമാറിൻ്റെ പങ്ക് വ്യക്തമാക്കുന്ന എസ് പി ഷൗക്കത്തലി അധ്യക്ഷനായ എസ്ഐടിയുടെ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്.