ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡോ. ഡി സജിത് ബാബു കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാകും

  തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡി സജിത് ബാബുവിനെ നിയമിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കിയതോടെയാണ് നിയമനം. സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു സജിത് ബാബു. കേരളം നല്‍കിയ മൂന്ന് പേരുടെ പട്ടികയില്‍ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് സജിത് ബാബുവിന്റെ പേര് തിരഞ്ഞെടുത്തത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്‌പെഷ്യല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായതിനെ തുടര്‍ന്നാണ് ഈ ഒഴിവ് വന്നത്. എ കൗശികനെയാണ് നിലവില്‍ സിഇഒ ആയി നിയമിച്ചത്. കൗശികന്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതോടെയാണ് പുതിയ നിയമനം. കാസര്‍കോട് കലക്ടറായി പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് സജിത് ബാബു.
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റും മഴയും ഉണ്ടാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു

രാഷ്ട്രപതിയുടെ പോലിസ് മെഡലുകള്‍ പ്രഖ്യാപിച്ചു; വിശിഷ്ട സേവനത്തിനുള്ള മെഡലുകള്‍ 1,057 പേര്‍ക്ക്

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലിസ് സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. വിവിധ സേനകളിലെ 1057 പേരാണ് ധീരതയ്ക്കും സേവനത്തിനുമായുള്ള പുരസ്‌കാരത്തിന് അര്‍ഹരായത്.കേരളത്തില്‍ നിന്ന് ശശിധരന്‍ ശങ്കരന്‍ (SP) , സ്തുത്യര്‍ഹസേവനത്തിന് രാജ്പാല്‍ മീണ (ഐജി), ബിനു ആര്‍ പിള്ള (എസ്പി), രവികുമാര്‍ വിആര്‍ (DySP), ഉജ്വല്‍ കുമാര്‍ ജി (SP), ജ്യോതിഷ് കുമാര്‍ എസ് എല്‍ (SI), സുരേഷ് ബാബു (DySP) എന്നിവരും സ്തുത്യര്‍ഹസേവനത്തിന് പുരസ്‌കാരത്തിന് അര്‍ഹരായി. ഫയര്‍ സര്‍വീസില്‍നിന്ന് രാജേന്ദ്രന്‍ നായര്‍,സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരും സുത്യര്‍ഹ സേവന പുരസ്‌കാരത്തിന് അര്‍ഹരായി. ജയില്‍ സര്‍വീസില്‍നിന്ന് സുനില്‍കുമാര്‍,മോഹന്‍ദാസ് എം കെ എന്നിവരും രാഷ്ട്രപതിയുടെ മെഡല്‍ നേടി.

സംസ്ഥാനത്ത് ഇന്നും മഴ തുടരും

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേർട്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വി ഡി സവര്‍ക്കറേക്കുറിച്ചുള്ള പരാമര്‍ശം: രാഹുലിനെതിരായ വിദ്വേഷപ്രസംഗ കേസ് സുപ്രിംകോടതി റദ്ദാക്കി

  ന്യൂഡല്‍ഹി: വി ഡി സവര്‍ക്കറെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി. സ്വകാര്യ ക്രിമിനല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ നിലനിന്നിരുന്ന കേസാണ് സുപ്രിംകോടതി റദ്ദാക്കിയത്. രാഹുലിനെതിരേ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് കേസും അതിന്റെയടിസ്ഥാനത്തില്‍ ലഖ്നൗ കോടതി പുറപ്പടുവിച്ച സമന്‍സും സുപ്രിംകോടതി റദ്ദാക്കിയത്.

അര്‍ജന്റീന സന്ദര്‍ശന തട്ടിപ്പ് അന്വേഷിക്കാന്‍‌ ഇ.ഡി; പൊലീസ് റിപ്പോര്‍ട്ടും സര്‍ക്കാര്‍ അവഗണിച്ചു

  മെസിയുടെ സന്ദര്‍ശനത്തിന്‍റെ മറവിലെ തട്ടിപ്പ് അന്വേഷിക്കാന്‍ ഇ.ഡിയും. ഫെമ നിയമലംഘനത്തില്‍ ഇ.ഡി പരിശോധന തുടങ്ങി. കായിക സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനായി സര്‍ക്കാരിനെ സമീപിക്കും എന്നാണ് വിവരം. അതേസമയം, തട്ടിപ്പില്‍ പിണറായി സര്‍ക്കാര്‍ പൊലീസ് റിപ്പോര്‍ട്ടും അവഗണിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. മെസിയും ടീമും വരാനിടയില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. സ്പോണ്‍സറുടേത് സ്വന്തം പ്രമോഷനെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സ്പോണ്‍സറുടെ ക്രിമിനല്‍ പശ്ചാത്തലം എല്‍ഡിഎഫ് സര്‍ക്കാരിനെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസ്; ഒന്‍പതാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി

  കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസില്‍ സര്‍ക്കാരിനും ഇഡിക്കും ഹൈക്കോടതിയില്‍ തിരച്ചടി. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. മറ്റ് 24 പ്രതികള്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. മറ്റ് പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയ ജാമ്യവ്യവസ്ഥ ഹരീഷ് കുമാറിനും ബാധകമാക്കി. സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കേസില്‍ ആകെ 25 പ്രതികളാണുള്ളത്..