ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

എസ്ഐആര്‍ ഡ്യൂട്ടി: ബിഎല്‍ഒമാര്‍ക്ക് ഓണറേറിയം അനുവദിച്ചു

  തിരുവനന്തപുരം: ബിഎല്‍ഒമാര്‍ക്ക് ഓണറേറിയം അനുവദിച്ചു. 47 കോടി രൂപ അനുവദിച്ച് ഇലക്ഷന്‍ വകുപ്പ് ഉത്തരവിറക്കി. എസ്ഐആറിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ബിഎല്‍ഒമാര്‍ക്കും ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാര്‍ക്കും ഓണറേറിയം ലഭിച്ചിരുന്നില്ല. വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ച 30,000ത്തിലധികം ബിഎല്‍ഒമാര്‍ക്കും ബിഎല്‍ഒ സൂപ്പര്‍വൈസര്‍ക്കുമാണ് ഈ തുക ലഭ്യമാകുക.
ഈയിടെയുള്ള പോസ്റ്റുകൾ

പ്രതിപക്ഷ ഉപനേതൃപദവി: സിപിഎം ഫോര്‍മുല തള്ളി സിപിഐ; നിലപാടില്‍ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

  തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിച്ചിടാനുള്ള സിപിഎം ഫോര്‍മുലയോട് മുഖം തിരിച്ച് സിപിഐ. ഉപനേതൃപദവിയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കാമെന്ന സിപിഎം നിര്‍ദേശത്തോട് അനുകൂലമായ നിലപാടല്ല സിപിഐ സ്വീകരിക്കുന്നത്. പദവി ഒഴിച്ചിട്ടാല്‍ പിന്നീട് എന്ത് സംഭവിക്കുമെന്ന് മുന്‍കൂട്ടി പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.

കൗൺസിൽ തീരുമാനം അട്ടിമറിച്ചെന്ന് ആരോപണം; കാസർകോട് എംഎസ്എഫിൽ കൂട്ടരാജി

  മഞ്ചേശ്വരം: കാസർകോട് എംഎസ്എഫിൽ കൂട്ടരാജി തുടരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ മുഴുവൻ എംഎസ്എഫ് ഭാരവാഹികളും രാജിവെച്ചു. മണ്ഡലം പ്രസിഡന്റ് ഷഹീദ് മീഞ്ച, ജനറൽ സെക്രട്ടറി നിസാർ, ട്രഷറർ റാസിക് എന്നിവരുൾപ്പെടെയുള്ള ഭാരവാഹികളാണ് സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ ദിവസം മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള അഞ്ച് ജില്ലാ ഭാരവാഹികൾ രാജിവെച്ചതിന് പിന്നാലെയാണ് മണ്ഡലം കമ്മിറ്റി പൂർണമായും രാജി സമർപ്പിച്ചത്.

ശബരിമല സ്വർണക്കൊള്ള: സെപ്റ്റംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയിൽ

  കൊച്ചി: ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. എസ്ഐടിയുടെ അന്വേഷണ പുരോഗതിയിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം നടന്നത്. കേസിൻ്റെ അന്വേഷണ പുരോഗതിയും വിശദാംശങ്ങളും എസ്‌ഐടി തലവൻ നേരിട്ട് ഹാജരായി കോടതിയെ ധരിപ്പിക്കുകയായിരുന്നു. ജംഷഡ്പൂരിലെ ശാസ്ത്രീയ പരിശോധനാ ലാബിൽ നിന്നുള്ള റിപ്പോർട്ട് ലഭിക്കാൻ കാലതാമസം നേരിട്ടതാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. റിപ്പോർട്ട് ഇപ്പോൾ ലഭ്യമായിട്ടുണ്ടെന്നും സെപ്തംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്നും എസ്ഐടി അറിയിച്ചു. 2025-ലെ സ്വർണപ്പാളി കേസിലും ദ്വാരപാലക ശില്പത്തിലെ സ്വർണം കവർന്ന കേസിലും ഒരുമിച്ചാണ് കുറ്റപത്രം നൽകുന്നത്."

സുരക്ഷാ പരിശോധന നടത്തും; മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സുരക്ഷാ പരിശോധന നടത്താമെന്ന് സമ്മതിച്ച് ദേശീയ സുരക്ഷാ അതോറിറ്റിയുടെ വിദഗ്ധസമിതി. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കേരളത്തിന്റെ പ്രതിനിധികള്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാന

നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 1250 ആയി, 4875 പേരെ കാണാനില്ല

  ന്യൂഡല്‍ഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 1250ആയി. നേപ്പാളില്‍ 1243 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ചൈനീസ് ഭാഗത്ത് മരണസംഖ്യ 21 ആണ്. 4875 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇതില്‍ 561 പേര്‍ വിദേശികളാണെന്നും നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 11923 പേരെയാണ് ഇതുവരെ രക്ഷിക്കാനായതെന്ന് നേപ്പാള്‍ സൈന്യം വ്യക്തമാക്കി. കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും കിട്ടിയിട്ടില്ല. ചിത്വന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണ്.

ലഹരിമരുന്ന് കേസുകള്‍: മൂന്ന് ജില്ലകളില്‍ എന്‍ഡിപിഎസ് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനം

  തിരുവനന്തപുരം: ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ പാലക്കാട്, മഞ്ചേരി, തൃശൂര്‍ ജുഡീഷ്യല്‍ ജില്ലകളില്‍ മൂന്ന് പുതിയ എന്‍ഡിപിഎസ് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് കോടതികളിലുമായി 33 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. തിരുവനന്തപുരം, എറണാകുളം എന്‍ഡിപിസ് കോടതികളിലെ സ്ഥിരം തസ്തികകളുടെ എണ്ണം എട്ടില്‍ നിന്ന് പതിനൊന്നായി ഉയര്‍ത്തും. പുതിയ കോടതികളും ജീവനക്കാരുടെ നിയമനവും സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെങ്കിലും ലഹരിമരുന്നിനെതിരായ ശക്തമായ നടപടികളുടെ ഭാഗമായാണ് തീരുമാനം.