ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ചോദ്യത്തിന്റെ കൂടെ ഉത്തരവും; കേരള യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പിഴവ്

  തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പിഴവ്. ഇന്ന് നടന്ന ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് അഞ്ചാമത്തെ ചോദ്യത്തിന്റെ കൂടെ ഉത്തരവും രേഖപ്പെടുത്തിയിരിക്കുന്നത്. പരീക്ഷാ കണ്‍ട്രോളര്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷനോട് വിശദീകരണം തേടിയിരിക്കുകയാണ്. സംഭവത്തില്‍ കേരള യൂണിവേഴ്‌സിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈയിടെയുള്ള പോസ്റ്റുകൾ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ കോടതി പരിശോധിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണയുടെ വീട്ടിലെ റെയ്ഡിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ കോടതി പരിശോധിക്കും. ദൃശ്യങ്ങൾ പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തിരുവനന്തപുരം ജില്ലാ കോടതി അംഗീകരിച്ചു. ദൃശ്യങ്ങൾ പരിശോധിക്കുന്നതിനെ പ്രതിഭാഗം എതിർത്തിരുന്നു

മുംബൈയില്‍ കനത്ത മഴക്കെടുതി: 10 മര ണം

  മുംബൈ: കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് മുംബൈയില്‍ 10 പേര്‍ മരിച്ചതായി വിവരം. മഴ ജനജീവിതം ദുസ്സഹമാക്കിയതിനാല്‍ മുംബൈ ഉള്‍പ്പെടെ വിവിധ നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായതോടെ പുണെ-മുംബൈ റെയില്‍-റോഡ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം പുണെ-മുംബൈ എക്‌സ്പ്രസ് വേയും ദേശീയപാതയും അടച്ചു. മുംബൈ, പാല്‍ഘ, റായ്ഗഡ്, പുണെ എന്നീ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിക്കുകയും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷ ഉപനേതാവ് പദവി; നിലപാട് കടുപ്പിച്ച് സിപിഐ

  തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ. ഏകപക്ഷീയ നിലപാട് എല്‍ഡിഎഫിന്റെ മുന്നോട്ടുപോക്കിന് തടസമാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതികരണമാണ് സിപിഐ നേതാക്കളെ ചൊടിപ്പിച്ചത്. എല്‍ഡിഎഫില്‍ പാര്‍ട്ടികള്‍ തമ്മില്‍ സ്വച്ഛമായ, സ്വതന്ത്രമായ, പരസ്പര സ്നേഹത്തോട് കൂടിയ, ബഹുമാനത്തോട് കൂടിയ ആശയ വിനിമയങ്ങള്‍ വേണം. അതിന് പകരം കല്‍പ്പിക്കാന്‍ ഒരു പാര്‍ട്ടിയും അനുസരിക്കാന്‍ മറ്റെല്ലാ പാര്‍ട്ടികളുമെന്ന ചിന്ത ആര്‍ക്കായാലും ഗുണകരമല്ല. അത് എല്‍ഡിഎഫിന് ആത്യന്തികമായി ദോഷം ചെയ്യും. അതിനിയും മനസിലാക്കാന്‍ വൈകുന്നത് എല്‍ഡിഎഫിനെ സ്നേഹിക്കുന്ന ജനങ്ങള്‍ക്ക് നിരാശയുണ്ടാക്കും ബിനോയ് വിശ്വം പറഞ്ഞു.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ്

  തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (പിഎസ്‌സി) നടത്തിയ പരീക്ഷകളിലെ മൂല്യനിര്‍ണയത്തിലും നിയമനങ്ങളിലും ഉയര്‍ന്ന ഗുരുതര ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിനായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സര്‍ക്കാരിന്റെ അനുമതി തേടി. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തുന്നതിന് മുന്നോടിയായാണ് ആഭ്യന്തര വകുപ്പിന്റെ അനുമതിക്കായി വിജിലന്‍സ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും അതിശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ ജയില്‍ മോചിതന്‍

  കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ ജയില്‍ മോചിതനായി. പ്രതി ജിതിന്‍ ഭാസ്‌കറിന് സ്വീകരണമൊരുക്കി സിപിഎം. കേസില്‍ ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് ജിതിന് സ്വീകരണം ഒരുക്കിയത്. വടകര ഡിവൈഎഫ്‌ഐ, സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. വടകര സബ് ജയില്‍ പരിസരത്തായിരുന്നു സ്വീകരണം. കഴിഞ്ഞ 19 ദിവസമായി വടകര സബ് ജയിലിലായിരുന്നു ജിതിന്‍ ഭാസ്‌കര്‍. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കഴിഞ്ഞ ദിവസം ജിതിന് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.