ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പെട്രോള്‍ ഡീസല്‍ വില കൂട്ടിയേക്കും; ഒഴിവാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

  പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില കൂട്ടിയേക്കും. വര്‍ധന ഒഴിവാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ അവലോകന റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ ബാരലിന് 100 ഡോളര്‍ കടന്നതോടെയാണ് സ്ഥിതി ഗുരുതരമായത്. സാമ്പത്തിക വളര്‍ച്ച ബാധിക്കുന്ന നിലയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയില്‍ നിന്നാണ് കഴിഞ്ഞ മാസം കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങിയത്. ദിവസം 16 ലക്ഷം ബാരല്‍ വീതമാണ് ഇറക്കുമതി ചെയ്തത്. ഇറാഖില്‍ നിന്നും കുവൈത്തില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങിയില്ല.
ഈയിടെയുള്ള പോസ്റ്റുകൾ

വായന കളരി 2026

  മുളിയാർ : ബോവിക്കാനം അഖിൽ ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനാ കളരി 2026 ഉദ്ഘാടനം ചെയ്തു .തുടർന്ന് ബലകൃഷ്ണൻ ചെർക്കളയുടെ ലാമിഡാറ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി. കെ. എസ്. ടി. എ മുൻ ജില്ല സെക്രട്ടറിയും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായ കെ. വി. ഗോവിന്ദൻ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. കുട്ടിയാനം മുഹമ്മദ് കുഞ്ഞി, രവീന്ദ്രൻ പാടി , ഇ.സി. കണ്ണൻ, കെ.വി. ജനാർദ്ദനൻ, കെ.കെ. കൃഷ്ണൻ, കെ.സൗദാമിനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വായനശാല പ്രസിഡണ്ട് കെ.ദാമോദരൻ അദ്ധ്യക്ഷതവഹിച്ചു. ട്രഷറർ എം.പി. രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻവർദ്ധന: 993 രൂപ കൂട്ടി

ന്യൂഡൽഹി :നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ എണ്ണ കമ്പനികൾ എൽപിജി സിലിണ്ടർ വില വൻതോതിൽ വർധിപ്പിച്ചു. 19 കിലോ വാണിജ്യ സിലണ്ടറിന് 991 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത് .ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 3085 രൂപയും തിരുവനന്തപുരം 3106 രൂപയും കോഴിക്കോട്ട് 3117 .5 രൂപയും ആയി വില ഉയർന്നു. ഗ്യാസ് വിലവർധന ഹോട്ടൽ, റസ്റ്റോറന്റുകൾ, തട്ടുകടകൾ എന്നിവിടങ്ങളിലെല്ലാം ഭക്ഷണവില വർധിക്കാൻ ഇടയാവുമെന്ന് ഉൽക്കണ്ഠയുണ്ട്. അതേസമയം 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ വില കൂട്ടിയിട്ടില്ല. പെട്രോൾ ഡീസൽ വില വർധിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു. അഞ്ച് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്."

അതിജീവിതയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന്റെ ജാമ്യഹരജി തള്ളി

തിരുവനന്തപുരം: അതിജീവിതയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യഹരജി തള്ളി കോടതി. സൈബര്‍ കേസിലെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയാണ് തള്ളിയത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്. അതിജീവിതയെ ഭീഷണിപ്പെടുത്തി, സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു, മറ്റ് ക്രിമിനല്‍ കേസുകളില്‍ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇത് പ്രതിക്ക് നല്‍കിയ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. നിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഹരജി എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം. വാദം കേട്ട കോടതി രാഹുലിനെതിരായ ഹര്‍ജി തള്ളുകയായിരുന്നു.

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരിക്ഷ ഫലം പ്രഖ്യാപിച്ചു

  ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരിക്ഷ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.18 % ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 99.13 % വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. പന്ത്രണ്ടാം ക്ലാസ് വിജയ ശതമാനത്തില്‍ ദക്ഷിണ മേഖലയാണ് മുന്നില്‍. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 30 വരെയും ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 12 മുതല്‍ ഏപ്രില്‍ 6 വരെയുമാണ് നടന്നത്.

കാസര്‍കോട്ട് പാമ്പ് കടിയേറ്റ് ചികില്‍സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

  കാസര്‍കോഡ് എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്രയാണ് മരിച്ചത്. കണ്ണൂരിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ഞായറാഴ്ച വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. മൂര്‍ഖന്‍ പാമ്പായിരുന്നു കുട്ടിയെ കടിച്ചത്. പാമ്പ് കടിച്ചതിന് പിന്നാലെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുകയായിരുന്നു.