ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ദില്ലി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യുദ്ധത്തിലൂടെയല്ല, മറിച്ച് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്തു. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാതെ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും, രാജ്യങ്ങളുടെ പരമാധികാരവും ഭൗമ അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്നും ഉച്ചകോടി വ്യക്തമാക്കി. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും സൈനികേതര ആണവ നിലയങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ ഉച്ചകോടി അപലപിച്ചു. ഗാസയിൽ അടിയന്തരമായി മാനുഷിക സഹായം ഉറപ്പാക്കണമെന്നും പലസ്തീൻ വിഷയത്തിന് ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ശാശ്വത പോംവഴിയെന്നും ആവർത്തിച്ചു.
ഈയിടെയുള്ള പോസ്റ്റുകൾ

ബ്രിക്‌സ് ഉച്ചകോടി; ചേരികള്‍ തുണി കൊണ്ട് മറച്ച് കേന്ദ്ര സര്‍ക്കാര്‍, വ്യാപക വിമര്‍ശനം

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്ക് എത്തിയ വിദേശ നേതാക്കളുടെ കണ്ണില്‍ നിന്നും ചേരികള്‍ തുണി കൊണ്ട് മറച്ച് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയിലെ ചേരികളെയാണ് തുണി കൊണ്ട് മറച്ചു വച്ചത്. 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഡല്‍ഹിയില്‍ തുടക്കം കുറിക്കവെയാണ് കേന്ദ്രത്തിന്റെ നടപടി. വലിയ പ്രതിഷേധമാണ് കേന്ദ്രത്തിന്റെ നടപടിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തിന്റെ നടപടിക്കെതിരേ ആംആദ്മി പാര്‍ട്ടി രൂക്ഷ വിമര്‍ശനമുന്നയിച്ചു. ചേരികള്‍ തുണികള്‍ മറച്ച് വെക്കുന്നത് കൊണ്ട് മാത്രം അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ മാറില്ലെന്നും എ.എ.പി പറഞ്ഞു. 'ചേരികള്‍ മറച്ചുവെക്കുന്നത് കൊണ്ട് അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ മാറില്ല ഇത് '2.6% ജി.ഡി.പി വളര്‍ച്ചയെ 7.8% എന്ന് വിളിക്കുന്നത് പോലെയാണ്,' പാര്‍ട്ടി പരിഹസിച്ചു.

പിഎസ് സി പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അംഗങ്ങള്‍

  തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം. പിഎസ് സി ആസ്ഥാനത്തെത്തി ചോദ്യം ചെയ്യണമെന്ന അംഗങ്ങളുടെ ആവശ്യം ക്രൈംബ്രാഞ്ച് അംഗീകരിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വരില്ലെന്ന നിലപാടില്‍ പിഎസ് സി അംഗങ്ങളും ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ നേരിട്ട് ഹാജരാകണമെന്നാണ് എസ്ഐടി നിര്‍ദേശം. പിഎസ് സി അംഗങ്ങള്‍ക്ക് മാത്രമായി പ്രത്യേക പരിരക്ഷയില്ലെന്നും ക്രൈംബ്രാഞ്ച് മുന്നറിയിപ്പ് നല്‍കി.

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലർട്ട്. ചൊവ്വാഴ്ചയും സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുണ്ട്. അന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. ബുധനാഴ്ചയും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

സിഎംആര്‍എല്ലിന് വഴിവിട്ട് ഒരു സഹായവും നല്‍കിയിട്ടില്ല; ഇഡിയുടെ ആരോപണങ്ങള്‍ ജനങ്ങള്‍ ചവറ്റുകൊട്ടയിലിടും: പിണറായി വിജയന്‍

  കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇഡിയുടെ ആരോപണങ്ങള്‍ ജനങ്ങള്‍ ചവറ്റുകൊട്ടയിലിടും. ഇഡിയില്‍ നിന്ന് തനിക്ക് ഒരു കത്തും ലഭിച്ചിട്ടില്ല. എല്ലാം അറിഞ്ഞത് മധ്യമങ്ങളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

രാത്രിയിലെ വൈദ്യുതി നിയന്ത്രണം തുടരുന്നു, എസ്എംഎസ് സംവിധാനം പ്രാബല്യത്തില്‍

തിരുവനന്തപുരം: രാത്രിയിലെ വൈദ്യുതി നിയന്ത്രണം തുടരുന്നു. വൈദ്യുതി മുടങ്ങുന്നത് ഉപഭോക്താക്കളെ അറിയിക്കുന്ന എസ്എംഎസ് സംവിധാനം പ്രാബല്യത്തില്‍ വന്നു. ഒരു ദിവസം 2 സമയങ്ങളിലായി 25 മിനിട്ട് വീതം 50 മിനിട്ട് വരെ വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പാണ് നല്‍കുന്നത്. കെഎസ്ഇബിയില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് എസ്എംഎസ് ലഭിക്കുന്നത്. കെഎസ്ഇബി വെബ്സൈറ്റ്വഴി നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ എസ്എംഎസ് ലഭിക്കും. രജിസ്റ്റര്‍ ചെയ്തിട്ടും പലര്‍ക്കും എസ്എംഎസ് അറിയിപ്പ് കിട്ടുന്നില്ലെന്ന പരാതികളുമുയരുന്നുണ്ട്.

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പകല്‍ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ നിവാരണ അതോറിറ്റി അറിയിച്ചു. കാലവര്‍ഷം ദുര്‍ബലമായതും എല്‍ നിനോയുടെ സ്വാധീനവുമാണ് സംസ്ഥാനത്ത് താപനില ഉയരാന്‍ കാരണം.