ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം: പ്രതിനിധി സമ്മേളന രജിസ്ട്രേഷൻ ആരംഭിച്ചു

കാസർകോട്: സെപ്റ്റംബർ 23, 24, 25 തീയതികളിൽ കാസർകോട് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന രജിസ്ട്രേഷന് തുടക്കമായി. സെപ്റ്റംബർ 23ന് നടക്കുന്ന ജില്ലാ പ്രതിനിധി സമ്മേളനത്തിൽ ജില്ലയിലെ വിവിധ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികൾ പങ്കെടുക്കും. പ്രതിനിധി രജിസ്ട്രേഷന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂരിന് രജിസ്ട്രേഷൻ നൽകി മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി. എം. മുനീർ ഹാജി നിർവഹിച്ചു. “അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്” എന്ന മുദ്രാവാക്യമുയർത്തിയാണ് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ രംഗത്തെ പ്രമുഖർ, എഴുത്തുകാർ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പ്രതിനിധികളുമായി വിവിധ വിഷയങ്ങളിൽ സംവദിക്കും. യുവതയുടെ സമകാലിക ഇടപെടലുകൾ, സാമൂഹിക വിഷയങ്ങൾ, മാധ്യമം, രാഷ്ട്രീയം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെപ്തംബർ 23 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് വൈറ്റ് ഗാർഡ് സംഗമം നടത്തും . ജില്ല പ്രസിഡൻ്റ് അസീസ് കളത്തൂർ അദ്ധ്യക്ഷത വഹിച്ചു. വൈ...
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനം ഇന്ന് വീണ്ടും ഇരുട്ടിലാകും; വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ വിവിധ സമയങ്ങളിൽ പവർകട്ടിന് സാധ്യത

  തിരുവനന്തപുരം: കടുത്ത ചൂടിനും അമിതമായ വൈദ്യുതി ഉപഭോഗത്തിനുമിടെ സംസ്ഥാനം ഇന്ന് വീണ്ടും ഭാഗികമായി ഇരുട്ടിലാകും. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ ഭാഗിക നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ വൈദ്യുതി ആവശ്യകതയിൽ 700-900 മെഗാവാട്ടിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രിഡ് ഫ്രീക്വൻസിയിൽ പ്രശ്നമുണ്ടാകുകയും പവർ എക്സ്ചേഞ്ചിൽനിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാതിരിക്കുകയും ചെയ്താൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. അതേസമയം, ഇന്നലെ വൈകുന്നേരത്തോടെ തമിഴ്നാട്ടിലും കർണാടകയിലും വൈദ്യുതി ഉപഭോഗം കുറഞ്ഞത് കേരളത്തിന് ആശ്വാസമായിരുന്നു. ഗ്രിഡിൽ അധിക വൈദ്യുതി ലഭ്യമായതോടെ ഇന്നലെ നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചിരുന്നു.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; ആന്‍റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷ നൽകി

  തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നൽകിയത്. ജാമ്യഹരജി ഈ മാസം 23-ന് കോടതി പരിഗണിക്കും. മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹാരോപണത്തിൽ കെപിസിസി വക്താവ് രാജു പി.നായർ നൽകിയ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആന്‍റോ അഗസ്റ്റിനെതിരെ കേസെടുത്തിരുന്നു. ബൈന്ദൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കം കൈവശമുണ്ടെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ അവകാശവാദം. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്ഐആർ. കേസിൽ ഒന്നാംപ്രതിയാണ് ആന്‍റോ അഗസ്റ്റിൻ. വ്യാജ രേഖകളാണെന്ന് അറിഞ്ഞുകൊണ്ടും ആന്റോ അഗസ്റ്റിൻ രേഖകൾ സൂക്ഷിച്ചു. ആന്റോ അഗസ്റ്റിൻ ഗൂഢാലോചന നടത്തിയതായും എഫ്ഐആറിൽ പറയുന്നു. മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

നാടകീയം ബംഗാള്‍; പിന്മാറ്റമില്ല, റെജിനഗറില്‍ മത്സരരംഗത്ത് തുടരുമെന്ന് മമത പക്ഷം സ്ഥാനാര്‍ഥി

  കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നാടകീയ വഴിത്തിരിവ്. റെജിനഗര്‍ മണ്ഡലത്തിലെ മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന പ്രഖ്യാപനം മണിക്കൂറുകള്‍ക്കകം പിന്‍വലിച്ച് തൃണമൂല്‍ മമത ബാനര്‍ജി പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി റബീഉല്‍ ആലം ചൗധരി. മമത ബാനര്‍ജിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മത്സരരംഗത്ത് തുടരാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ, സംസ്ഥാന ഭരണകൂടവും പൊലീസും ചേര്‍ന്ന് തങ്ങളുടെ പ്രവര്‍ത്തകരെ നിരന്തരമായി വേട്ടയാടുകയാണെന്നും പ്രചാരണത്തിന് പോലും അനുവദിക്കാതെ പലരെയും അറസ്റ്റ് ചെയ്യുകയാണെന്നും ആരോപിച്ച് റബീഉല്‍ ആലം ചൗധരി പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്കകം നേതൃത്വം ഇടപെടുകയും സ്ഥാനാര്‍ത്ഥിത്വം തുടരുമെന്ന് ഔദ്യോഗികമായി അറിയിക്കുകയുമായിരുന്നു.

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായതിനാല്‍ തന്നെ രാത്രികാല നിയന്ത്രണം വേണ്ടിവരുമെന്നാണ് അറിയിപ്പ്. ഉയര്‍ന്ന വൈദ്യുതി ആവശ്യകതയിലും കഴിഞ്ഞ രണ്ട് ദിവസം നിയന്ത്രണം വേണ്ടി വന്നിരുന്നില്ല. കഴിഞ്ഞ ദിവസത്തെ രാത്രികാല വൈദ്യുതി ആവശ്യകത 5348 മെഗാവാട്ട് ആയിരുന്നു. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 99.39 ദശലക്ഷം യൂണിറ്റായിരുന്നു.

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പാര്‍ട്ടി ചിഹ്നവും പേരും മരവിപ്പിച്ച നടപടി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ മമത ബാനര്‍ജി സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചിഹ്നവും പേരും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുപ്രിം കോടതിയെ സമീപിച്ചു. പാര്‍ട്ടിയിലെ വിമത വിഭാഗവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ട ഇടക്കാല ഉത്തരവിനെതിരെയാണ് ഹരജി നല്‍കിയിരിക്കുന്നത്. പാര്‍ട്ടി ഘടനയെ സമഗ്രമായി പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തതെന്ന് മമത ബാനര്‍ജി സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.