ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാസപ്പടിക്കേസ്: വിവാദമായ റെഡ്ബുക്കിൽ ഉള്ളത് റിയാസുമായി ബന്ധപ്പെട്ട പണമിടപാട് രേഖകൾ, ഹവാല ഇടപാട് വീണ സമ്മതിച്ചിട്ടുണ്ടെന്ന് ഇ‍ഡി

  കൊച്ചി: മാസപ്പടി കേസിൽ മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസിനെയും ഭാര്യ ടി. വീണയെയും കൂടുതൽ പ്രതിരോധത്തിലാക്കുന്ന നിർണായക കണ്ടെത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് വിവാദമായ 'റെഡ് ബുക്കി'ൽ ഉള്ളത് റിയാസുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ വിവരങ്ങളാണെന്നും, ഹവാല ഇടപാടുകൾ നടത്തിയതായി വീണ സമ്മതിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.
ഈയിടെയുള്ള പോസ്റ്റുകൾ

ചൂടിന് ആശ്വാസം; ഇന്ന് മഴയെത്തും, മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി ഇന്ന് മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മൂന്നാര്‍ തുടങ്ങിയ മലയോര മേഖലകളില്‍ ഇന്നലെയും കനത്ത മഴയുണ്ടായിരുന്നതിനാല്‍ നദികളുടെയും ജലാശയങ്ങളുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്."

നിശ്ചിത എണ്ണം മാത്രം നീട്ടാനാവില്ല; റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാർ ശിപാർശ തള്ളി പിഎസ്‌സി

  തിരുവനന്തപുരം: തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാരിന്റെ ശിപാർശ തള്ളി പിഎസ്‌സി. ഒരേ കാലയളവിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിശ്ചിത എണ്ണം മാത്രം നീട്ടി നൽകാനാവില്ലെന്നാണ് പിഎസ്‌സിയുടെ നിലപാട്. ശിപാർശയിൽ നിയമ തടസം ഉണ്ടെന്നും പിഎസ്‌സി വ്യക്തമാക്കി. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നീട്ടിയിരുന്നത്. നിയമനം നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യാഗാർഥികൾ സമരം ചെയ്തതിന് പിന്നാലെയായിരുന്നു റാങ്ക് പട്ടിക നീട്ടാനുള്ള സർക്കാർ തീരുമാനം. നിയമപ്രശ്നം ചൂണ്ടിക്കാട്ടി ശിപാർശ പിഎസ്‌സി തള്ളിയത് ഉദ്യോഗാർത്ഥികൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതല്‍ ലഭ്യമായിത്തുടങ്ങും

  തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി 150 മെഗാവാട്ട് വൈദ്യുതി കേന്ദ്ര വിഹിതം അനുവദിച്ചു. കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതല്‍ ലഭ്യമായിത്തുടങ്ങും. ഡിസംബര്‍ 31 വരെ 150 മെഗാവാട്ടിന്റെ ലഭ്യത തുടരും. സംസ്ഥാന സര്‍ക്കാരിന്റെ കത്ത് പരിഗണിച്ചാണ് കേന്ദ്രാനുമതി. 120 മെഗാവാട്ട് അനുമതി തേടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നത്. കേന്ദ്രത്തെ നിരന്തരം സമീപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേന്ദ്രം 150 മെഗാവാട്ടിന്റെ അനുമതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടും ശക്തമായ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടും ശക്തമായ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് ഈ ദിവസങ്ങളില്‍ പ്രവചിച്ചിട്ടുള്ളത്. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് താപനില ഉയരുന്നു, ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

  തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് . സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം എന്നിവയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും സ്ഥാപനങ്ങളും കര്‍ശന മുന്‍കരുതലുകള്‍ സ്വീകരിക്കണം.

പൊതുവിദ്യാഭ്യാസ വകുപ്പില്‍ മൂന്നര മാസത്തിനിടെ മാറ്റിയത് മൂന്ന് ഡയറക്ടര്‍മാരെ; അതൃപ്തി വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി

  തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌നേഹില്‍കുമാറിനെ മാറ്റിയതില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് അതൃപ്തി. വിഷയത്തില്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് മന്ത്രി അതൃപ്തി അറിയിച്ചു. പ്രശ്‌നം മുഖ്യമന്ത്രിയെയും അറിയിക്കാനാണ് മന്ത്രിയുടെ തീരുമാനം. മൂന്നര മാസങ്ങള്‍ക്കിടെ മൂന്ന് ഡയറക്ടര്‍മാര്‍ വന്നത് വിദ്യാഭ്യാസ വകുപ്പിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.