ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡാമുകളിൽ 21.25 ശതമാനം വെള്ളം മാത്രം; മഴ കുറഞ്ഞാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഡാമുകളിൽ 21.25 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേസമയം 47.22 ശതമാനം വെള്ളമുണ്ടായിരുന്നു. മഴ കുറഞ്ഞാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കെഎസ്ഇബി നൽകുന്ന മുന്നറിയിപ്പ്. ഈ മാസം പ്രതീക്ഷിച്ചിരുന്ന മഴ സംസ്ഥാനത്ത് ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെയുള്ള കരാറുകൾ പ്രകാരം മാർച്ച്- ഏപ്രിൽ മാസങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ വൈദ്യുതി ജൂണിൽ തിരിച്ചുകൊടുക്കണം. അതുകൊണ്ട് തന്നെ നിലവിൽ ഡാമുകളിലുള്ള വെള്ളംകൊണ്ട് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുറത്തേക്ക് കൊടുക്കേണ്ട സാഹചര്യമാണുള്ളത്.
ഈയിടെയുള്ള പോസ്റ്റുകൾ

നീറ്റിന്റെ പേരില്‍ ആശയവിനിമയം ഇല്ലാതാക്കരുതെന്ന് ടെലഗ്രാം; കേന്ദ്രത്തിനെതിരായ ഹരജി വിധി പറയാന്‍ മാറ്റി

  ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുടെ പേരില്‍ ആശയവിനിമയം ഇല്ലാതാക്കരുതെന്ന് ടെലഗ്രാം. എന്നാല്‍ രാജ്യസുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാരിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പ്രവര്‍ത്തനം മരവിപ്പിച്ചതിനെതിരെ ടെലഗ്രാം സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെ അറ്റോര്‍ണി ജനറലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് സൗകര്യപ്രദമായ പ്ലാറ്റ്ഫോമായി ടെലഗ്രാം മാറിയെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു. ടെലഗ്രാമിന്റേത് മറ്റു മെസേജിങ് അപ്പുകളില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തനമാണ്. അത് നല്‍കുന്ന 'ബോട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍' സംവിധാനം ഭീഷണിയാണെന്നും കേന്ദ്രം വാദിച്ചു.

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ജൂണ്‍ 21, 22 തീയതികളില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച മുതല്‍ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷകള്‍ തള്ളി

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷകള്‍ തള്ളി. ആറാം പ്രതി കിരണ്‍, എട്ടാം പ്രതി ഷഫീഖ്, പതിനേഴാം പ്രതി വൈശാഖ് എന്നിവരുടെ അപേക്ഷകളാണ് തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. നേരത്തെ ആറ് പേരുടെ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. തിരിച്ചറിയല്‍ പരേഡും തെളിവെടുപ്പും പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് പ്രതികള്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതികള്‍ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചെയ്തിരിക്കുന്നതെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. കെ ജെ റീനയെ മാറ്റിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

  തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നു ഡോ. കെ ജെ റീനയെ മാറ്റിയ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. ആരോഗ്യവകുപ്പ് നടപടി നീതി ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കെ ജെ റീന നല്‍കിയ പരാതിയിലാണ് നടപടി. നേരത്തെ ഡോ. കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ സര്‍ക്കാര്‍ പിഴവ് തിരുത്തിയിരുന്നു. കെ ജെ റീന 15 ദിവസം അവധി എടുത്തു എന്ന പരാമര്‍ശം ഒഴിവാക്കിയുള്ള പുതിയ ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. കെ ജെ റീനയെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. നിപ പോലൊരു സാഹചര്യത്തില്‍ കെ ജെ റീന 15 ദിവസം അവധിയെടുത്തെന്ന് ആരോപിച്ചായിരുന്നു സ്ഥലം മാറ്റിയത്. എന്നാല്‍ റീന 15 ദിവസം അവധിയെടുത്തില്ലെന്നും രണ്ടര ദിവസം മാത്രമാണ് അവധി എടുത്തതെന്നുമുള്ള രേഖക്കു പിന്നാലെയായിരുന്നു ഉത്തരവ് തിരുത്തിക്കൊണ്ടുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ല; കേരളത്തിന്റെ നീക്കങ്ങള്‍ തടയുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

  ചെന്നൈ: തമിഴ്‌നാട്ടില്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിലവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആവശ്യമായ അറ്റകുറ്റപ്പണികളുമായി മുന്നോട്ടുപോകുമെന്നും, പുതിയ ഡാം നിര്‍മിക്കാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ എതിര്‍ക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിനിടെ മുന്‍ സര്‍ക്കാരിനെതിരേയും വിമര്‍ശനം ഉയര്‍ന്നു. ലഹരിവസ്തുക്കളുടെ വ്യാപനം ഫലപ്രദമായി തടയാന്‍ കഴിഞ്ഞില്ലെന്നും അതാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതെന്നും നയപ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം തുടരുമെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ഭരണകക്ഷിയായ ടിവികെ ജാതി, മതം, പണം എന്നിവയ്ക്ക് അതീതമായ രാഷ്ട്രീയ പ്രസ്ഥാനമാണെന്നും പ്രസംഗത്തില്‍ പരാമര്‍ശിച്ചു. പെരിയാര്‍, അണ്ണാദുരൈ, അംബേദ്കര്‍ എന്നിവരുടെ സംഭാവനകളും ഗവര്‍ണര്‍ അനുസ്മരിച്ചു."  

സ്പെഷ്യൽ ഡ്രൈവ് ആദ്യ വെടി മുളിയാറിൽ

  മുളിയാർ സംസ്ഥാന സർക്കാറിന്റെ നൂറു ദിനകർമ പരിപാടിയുടെ ഭാഗമായികാട്ട് പന്നി നിർമ്മാർജനത്തിന്റെ ഭാഗമായി മുളിയാർ പഞ്ചായത്തിലെ മളിക്കാലിൽ രാത്രികാല നിരീക്ഷണത്തിനിടയിൽ ഷൂട്ടർ ബി.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം കാട്ട് പന്നിയെ വെടിവെച്ച് കൊന്നു. തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി,കാസർഗോഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ വിനോദ് കുമാർ , ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (ആർ ആർ ട്ടി ) എൻ.വി. സത്യൻ, സെക്ഷൻ ഫോറസ് ഓഫിസർകെ.എ ബാബു, അബുല്ല കുഞ്ഞി കുളത്തൂർ, പൊതുപ്രവർത്തകൻ മസൂദ് ബോവിക്കാനം, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, ആർ, ആർട്ടി അംഗങ്ങൾ എന്നിവർ സ്ഥലത്ത് എത്തി. കർഷകർ കാട്ട് പന്നികളെ കണ്ടാൽ ഉടൻ വിവരം നല്കണമെന്ന്ഷൂട്ടർ ബി.അബ്ദുൾ ഗഫൂർ പറഞ്ഞു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ശാസ്ത്രീയമായി സംസ്കരിച്ചു