ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കനത്ത ചൂട്, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനത്ത് കാലവര്‍ഷ മഴയില്‍ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റര്‍ മഴ

  സംസ്ഥാനത്ത് കാലവര്‍ഷ മഴയില്‍ 25% മഴ കുറവ്. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 9 വരെയുള്ള ദിവസങ്ങളിലാണ് ഈ കുറവ്. സംസ്ഥാനത്ത് കാലവര്‍ഷമഴയില്‍ 25% കുറവ്. വയനാട് 52% മഴയുടെ കുറവ് ഉണ്ടായി. ഇടുക്കിയില്‍ 46% മഴ കുറഞ്ഞു. 1837.1 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1372.4 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് കാര്യമായ മഴക്കുറവ് ഉണ്ടാകാതിരുന്നത്.

മാസപ്പടി കേസ്; പിണറായിക്കെതിരായ ഇഡി ശുപാര്‍ശയില്‍ തീരുമാനം നിയമ പരിശോധനയ്ക്ക് ശേഷമെന്ന് വി ഡി സതീശന്‍

പിണറായിക്കെതിരായ തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇഡി ഗൗരവമേറിയ തെളിവുകൾ കൈമാറിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാസപ്പടി കേസ് മാത്രം അല്ല ഇഡി അയച്ചത്. ഗൗരവമേറിയ വിവരങ്ങൾ ഇഡി കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നികുതി അടച്ചാണ് വീണ പണം വാങ്ങിയത്; ഇ.ഡി നീക്കം രാഷ്ട്രീയപ്രേരിതമെന്ന് എം.വി ഗോവിന്ദൻ

  പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ. ഇഡി തന്നെ മാധ്യമങ്ങളിലൂടെ വാർത്തകൾ പുറത്തുവിട്ട് പിണറായിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണെന്നെന്നും അതിന്റെ ഭാഗമാണ് ഇ.ഡിയുടെ പുതിയ കത്തെന്നും എം.വി ​ഗോവിന്ദൻ ആരോപിച്ചു. നേരത്തെ തന്നെ ഈ കേസ് എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാക്കിയതാണ്. അന്ന് ശക്തമായ രാഷ്ട്രീയ നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇപ്പോഴത്തെ ഭരണനേതാക്കൾ ഉൾപ്പെടെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയതിന് തെളിവ് പുറത്തുവന്നിട്ടുണ്ട്. രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, ഉമ്മൻചാണ്ടി എന്നിവരുടെ പേര് സിഎംആർഎൽ ഡയറിയിൽ ഉണ്ടായിരുന്നു. അതേ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുന്ന പൊലീസിനാണ് ഇപ്പോൾ ഇ.ഡി കത്ത് നൽകിയിട്ടുള്ളതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

നിയമസഭയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്; രമ്യ ഹരിദാസിനെതിരേ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  തിരുവനന്തപുരം: നിയമസഭയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് രമ്യയോട് വ്യക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാര്‍ട്ടി നിര്‍ദ്ദേശം തള്ളി എംഎല്‍എ രമ്യ ഹരിദാസ് രംഗത്തെത്തിയ സംഭവത്തിലാണ് പ്രതികരണം. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനായി രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടേറിയറ്റിന് കത്ത് നല്‍കിയിരുന്നു. സ്പീക്കറുടെ ഓഫീസിനെ സംശയനിഴലില്‍ നിര്‍ത്തുന്ന നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം: വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

  കൊല്ലം: പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണ നടപടികളാണ് തടഞ്ഞത്. പബ്ലിക് പ്രൊസിക്യൂട്ടറെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് നടപടി. തീരുമാനത്തിന്റെ ഫയല്‍ ഹാജരാക്കാനും മറുപടി നല്‍കാനും സര്‍ക്കാര്‍ സാവകാശം തേടിയിട്ടുണ്ട്. ഹരജിയില്‍ സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം. കാരണമില്ലാതെയാണ് പ്രൊസിക്യൂട്ടറെ മാറ്റിയത് എന്നാണ് ഹരജിയിലെ ആക്ഷേപം. 2016 ഏപ്രിൽ 10 നാണ് രാജ്യത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തമുണ്ടായത്. കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന വെടിക്കെട്ടിനിടെ ഉണ്ടായ സ്ഫോടനത്തിൽ 112 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 656 പേർക്ക് പരിക്കേറ്റു. അതിൽ അഞ്ഞൂറോളം പേരുടെ പരിക്ക് ​ഗുരുതരമായിരുന്നു.

വാര്‍ത്താചോര്‍ച്ച തടയാന്‍ അസാധാരണ നടപടിയുമായി സിപിഎം

തിരുവനന്തപുരം: വാര്‍ത്താചോര്‍ച്ച തടയാന്‍ കര്‍ശന നടപടിയുമായി സിപിഎം. സംസ്ഥാന സമിതി അംഗങ്ങളുടെ ഫോണ്‍ വിവരങ്ങളെടുക്കാന്‍ സമ്മതപത്രം ഒപ്പിട്ട് വാങ്ങി. വിശാല സംസ്ഥാന സമിതി നടക്കാനിരിക്കെയാണ് ഈ അസാധാരണ നടപടി. വാര്‍ത്താചോര്‍ച്ച തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അംഗങ്ങളില്‍ നിന്നും സമ്മതപത്രം ഒപ്പിട്ടുവാങ്ങിയത്.