ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന, മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പിടിച്ചുവച്ചു

  കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ. റിപോർട്ടർ ടിവിയുടെ തൊഴിലാളികളുടെ ജോലി തടസ്സപ്പെടുത്തി കൊണ്ടാണ് പരിശോധന.ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെ പേഴ്‌സണൽ മൊബൈൽ ഫോണുകളാണ് പിടിച്ചു വച്ചിരിക്കുന്നത്.
ഈയിടെയുള്ള പോസ്റ്റുകൾ

വൈദ്യുതി പ്രതിസന്ധി : കരാര്‍ റദ്ദാക്കിയതിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ കേരളം സുപ്രിം കോടതിയില്‍

  ന്യൂഡല്‍ഹി: ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ക്ക് അനുമതി നിഷേധിച്ചതിന് എതിരായ ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയെ സമീപിച്ചു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും അതിനാല്‍ ഹരജി അടിയന്തരമായി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രിക്കെതിരായ എഐ വീഡിയോ മെറ്റ നീക്കിയത് പോലിസ് കത്ത് നല്‍കിയിട്ടാണെന്ന് സംസ്ഥാന പോലിസ് മേധാവി

  തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശനെ വച്ച് ചെയ്ത എഐ വീഡിയോ മെറ്റ നീക്കിയത് പോലിസ് കത്ത് നല്‍കിയിട്ടാണെന്ന് സംസ്ഥാന പോലിസ് മേധാവി രവഡാ ചന്ദ്രശേഖര്‍ . ഒമ്പത് പരാതി ഇതുമായി ബന്ധപ്പെട്ട് ഒമ്പത് പരാതിയോളം ലഭിച്ചിട്ടുണ്ടെന്നും വാര്‍ത്ത സമ്മേളനത്തില്‍ റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

ഹിമാചല്‍ പ്രദേശില്‍നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്

  ന്യൂഡല്‍ഹി: രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഹിമാചല്‍ പ്രദേശില്‍നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. ആലപ്പുഴ എംപിയും കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വൈദ്യുതി ലഭ്യമാക്കാന്‍ ധാരണയായത്. നിലവില്‍ തമിഴ്‌നാടിന് നല്‍കിവരുന്ന വൈദ്യുതി വിഹിതത്തില്‍ കുറവുവരുത്തിയാണ് കേരളത്തിന് 250 മെഗാവാട്ട് നല്‍കാന്‍ ഹിമാചല്‍ പ്രദേശ് തീരുമാനിച്ചത്."

സിപിഎമ്മിൽ അടിമുടി മാറ്റം; സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു; ജയരാജനും ശിവൻകുട്ടിയും സെക്രട്ടേറിയറ്റിൽ

  കോഴിക്കോട്: പാർട്ടിയിലെ തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. മുതിർന്ന നേതാക്കളായ പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസിനെ സെക്രട്ടേറിയറ്റിൽ ക്ഷണിതാവായും തീരുമാനിച്ചു. സംസ്ഥാന സെന്ററിന്റെ ഭാഗമായി ബ്രിട്ടാസ് പ്രവർത്തിക്കും. അതേസമയം, മുതിർന്ന നേതാക്കളായ ടി.പി രാമകൃഷ്ണൻ, തോമസ് ഐസക് എന്നിവരെ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ഇവർ സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി സെക്രട്ടേറിയറ്റിനെ സഹായിക്കും. കോഴിക്കോട് ചേർന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.

പവര്‍കട്ട് എന്നുവരെ തുടരും എന്ന് പറയാന്‍ സാധിക്കില്ല; 30 രൂപക്ക് വൈദ്യുതി വാങ്ങുന്നതില്‍ അന്തിമ തീരുമാനമായില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

കോഴിക്കോട്: എന്‍ടിപിസിയില്‍ നിന്ന് 30 രൂപക്ക് വൈദ്യുതി വാങ്ങുന്നതില്‍ അന്തിമ തീരുമാനമായില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇത്രയും വില നല്‍കി വൈദ്യുതി വാങ്ങിയാല്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നത് എല്ലാവര്‍ക്കും അറിയാമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിന് മന്ത്രിസഭയുടെ അനുമതിയും വേണം. എല്ലാ വഴികളും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പവര്‍കട്ട് എന്നുവരെ തുടരും എന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. എത്രയും വേഗത്തില്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു."  https://www.thejasnews.com/latestnews/it-is-impossible-to-say-how-long-the-power-cuts-will-continue-no-final-decision-has-been-reached-on-purchasing-electricity-at-30-says-electricity-minister-sunny-joseph-271579#:~:text=%E0%B4%AA%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%20%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%B5%E0%B4%B0%E0%B5%86%20%E0%B4%A4%E0%B5%81%E0%B4%9F%E0%B4%B0%E0%B5%81%E0%B4%82%20%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%20%E0%...

മുട്ടില്‍ മരംമുറി കേസ്: അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി

  കൊച്ചി: മുട്ടില്‍ മരംമുറി വിഷയവുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നീ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് കനത്ത തിരിച്ചടി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ ചോറ്റാനിക്കര കോടതിക്ക് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. ചോറ്റാനിക്കര കോടതിയിലുള്ള വഞ്ചനാക്കേസും വയനാട്ടിലെ മരംമുറി കേസുകളും ഒരേ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും അതിനാല്‍ ഇവ ഒന്നിച്ചാക്കി വിചാരണ നടത്തണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.