ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കള്ളാടി മണ്ണിടിച്ചിൽ; മരണം നാലായി, അഞ്ചു പേരെ കാണാനില്ല

വയനാട്: കള്ളാടി മണ്ണിടിച്ചിലിൽ മരണം നാലായി അഞ്ചു പേരെ കാണാനില്ല. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരാളുടെ ആരോ​ഗ്യനില ​ഗുരുതരമാണ്. 18 പേരാണ് അപകടത്തിൽ പെട്ടതെന്ന് കൽപ്പറ്റ എംഎൽഎ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. നിലവിൽ 8 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിൽ ഉള്ളവരിൽ ഒരു തോട്ടം തൊഴിലാളിയും ബാക്കി ഇതരസംസ്ഥാന തൊഴിലാളികളുമാണ് ഉള്ളത്. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മേപ്പാടി എസ്ഐ സന്തോഷ് കുമാറിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ഈയിടെയുള്ള പോസ്റ്റുകൾ

വയനാടും കോഴിക്കോടും റെഡ് അലേര്‍ട്ട്; മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, അതീവ ജാഗ്രതാ നിര്‍ദ്ദേശം

  കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് വയനാട് തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. വയനാട്, കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയില്‍ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഈ പ്രദേശത്ത് 265 മില്ലിമീറ്റര്‍ മഴ പെയ്തതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

വയനാട് കള്ളാടി തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞു; രണ്ട് മരണം

  വയനാട്: വയനാട് കള്ളാടിയിൽ തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞു . അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചു. നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധന തുടരുകയാണ്. ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് ഉൾപ്പെടെ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ മേഖലയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഫയർ ഫോഴ്സ് മേധാവിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്.

മല്ലം -മംഗലാപുരം കെ.എസ്. ആർ.ടി.സി.ബസ് സർവീസ് പുന:സ്ഥാപിക്കണം - മന്ത്രിക്ക് നിവേദനം നൽകി.

  കാസർകോട് :മല്ലം - മംഗലാപുരം കെ.എസ്. ആർ.ടി.സി. ബസ് സർവീസ് പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അനീസ മൻസൂർ മല്ലത്ത്, എസ്ടിയു സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹമീദ് മല്ലം, ജനറൽ സെക്രട്ടറി ഷെരീഫ് മല്ലത്ത് എന്നിവരുടെ നേതൃത്വ ത്തിൽ നിവേദനം നൽകി. വൈകിട്ട് 7: 45 ന് കാസർ കോട് നിന്ന് മല്ലത്തേക്കും രാവിലെ 5.30ന് മല്ലത്ത് നിന്ന് മംഗലാപുരത്തേക്കും നടത്തിയിരുന്ന സർവീസ് കോവിഡ് കാലത്താണ് നിർത്തലാക്കിയത്. പ്രസിദ്ധ മായ മല്ലം ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തജനങ്ങൾക്കും നാട്ടുകാർക്കും ചികിത്സ ക്കായി മംഗലാ പുരത്തെ ആശ്രയിക്കുന്ന രോഗികൾ ക്കും ഈസർവ്വീസ് ഏറെ ഗുണകരമായിരുന്നു. പ്രസ്തുത സർവ്വീസ്പുന: സ്ഥാപിക്കണമെന്നും സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കണ മെന്നും നിവേദനത്തിൽ ആവശ്യ പ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി യും മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിനിടെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ അടുത്ത മൂന്നു മണിക്കൂറിലേക്കായി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഓണത്തിന് കേരളത്തിലേക്ക് 100ലേറെ പ്രത്യേക ട്രെയിനുകള്‍; പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

  ന്യൂഡല്‍ഹി: ഓണം സീസണോടനുബന്ധിച്ച് കേരളത്തിലേക്ക് 100ലേറെ പ്രത്യേക ട്രെയിനുകളെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രത്യേക ട്രെയിനുകളുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉല്‍സവസീസണിലെ യാത്രാതിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പാക്കുന്നതിനുമായാണ് പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

ചോദ്യത്തിന്റെ കൂടെ ഉത്തരവും; കേരള യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പിഴവ്

  തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പിഴവ്. ഇന്ന് നടന്ന ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് അഞ്ചാമത്തെ ചോദ്യത്തിന്റെ കൂടെ ഉത്തരവും രേഖപ്പെടുത്തിയിരിക്കുന്നത്. പരീക്ഷാ കണ്‍ട്രോളര്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷനോട് വിശദീകരണം തേടിയിരിക്കുകയാണ്. സംഭവത്തില്‍ കേരള യൂണിവേഴ്‌സിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.