ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മഴക്കെടുതി: സംസ്ഥാനത്ത് മരണം 25 ആയി

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ 25 പേര്‍ മരിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍. നാല് പേരെ കാണാതാകുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്തുടനീളം 52 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 565 വീട് ഭാഗികമായും തകര്‍ന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 418 ദുരിതാശ്വാസ ക്യാംപുകളിലായി 18,434 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ദുരന്തബാധിത മേഖലകളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു വരികയാണ്. ഒന്നാം തിയതി മുതല്‍ ഇന്ന് വൈകീട്ട് അഞ്ചു മണിവരെയുള്ള കണക്കാണ് സര്‍ക്കാര്‍ പുറത്ത് വിട്ടത്.
ഈയിടെയുള്ള പോസ്റ്റുകൾ

ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

  കാസർകോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി ആണെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. കേന്ദ്ര കാലാവസ്ഥവ കുപ്പ് ഇന്ന് അതി തീവ്ര മഴയ്ക്കുള്ള റെഡ് അലർട്ടും നാളെ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയിൽ ജില്ലയിൽ പലയിടങ്ങളിലും ജലാശയങ്ങൾ കര കവിഞ്ഞൊഴുകി വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.​ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പിൽ പറഞ്ഞു.

കേരളം-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ഓഗസ്റ്റ് ആറ് വരെ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

  തിരുവനന്തപുരം: കേരളം-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന്(04/08/2026)മുതല്‍(06/08/2026)വരെ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ ഓഗസ്റ്റ് ആറ് വരെ കേരളം-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലുമാണ് തീരുമാനം.

തൃഷക്കെതിരായ ദ്വയാര്‍ത്ഥ പരാമര്‍ശം; അറസ്റ്റിലായ ഉദയനിധി സ്റ്റാലിനെ ഇന്നു തന്നെ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നടി തൃഷക്കെതിരെ ദ്വയാര്‍ത്ഥം നിറഞ്ഞ അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്യലിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. ഉദയനിധിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ ഇന്ന് മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ പൊലീസ് ഉദയനിധിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്്. മലപ്പുറം, തൃശൂര്‍, പാലക്കാട്, ആലപ്പുഴ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസവും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്.

പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; ലോക്‌സഭാ നടപടികള്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ നിര്‍ത്തിവച്ചു

  ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ 12-ാം ദിവസവും ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. രാവിലെ 11 മണിക്ക് നടപടികള്‍ ആരംഭിച്ചയുടന്‍ പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ബഹളത്തെത്തുടര്‍ന്ന് ലോക്സഭ മൂന്ന് മിനിറ്റ് മാത്രം സമ്മേളിക്കുകയും ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവയ്ക്കുകയും ചെയ്തു. നേരത്തെ, രാമക്ഷേത്രത്തിലെ വഴിപാടുകള്‍ മോഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ മകര്‍ ദ്വാറില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ 'ചന്ദ ചോര്‍' (സംഭാവനകള്‍ പരിശോധിക്കുക) എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധിച്ചത്.

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും

  തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ ദുരന്തമേഖലയിലേക്ക്. പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറന്‍മുള തുടങ്ങിയ സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. 12 മണിക്ക് ആറന്‍മുളയില്‍ ആയിരിക്കും ആദ്യ സന്ദര്‍ശനം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും ക്യാംപുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രി വിലയിരുത്തും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ ഏകോപനത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന വിമര്‍ശനത്തിനിടെയാണ് പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വിഡി സതീശന്‍ എത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ഉണ്ടായപ്പോള്‍ കടയുടെ ഉദ്ഘാടനത്തിനും പൊന്നാനിയില്‍ സ്വകാര്യ വിരുന്നില്‍ പങ്കെടുത്തതും മുഖ്യമന്ത്രിക്കെതിരേ എല്‍ഡിഎഫ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.