ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മില്‍മ പാല്‍ ലിറ്ററിന് നാലു രൂപ കൂടും

  തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വര്‍ധിപ്പിക്കാന്‍ മില്‍മയ്ക്ക് സര്‍ക്കാരിന്റെ അനുമതി. മില്‍മ നല്‍കിയ ശുപാര്‍ശയിലാണ് വില കൂട്ടാനുള്ള അനുമതി നല്‍കിയത്. ലീറ്ററിന് നാല് രൂപ മുതല്‍ ആറ് വരെ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ശുപാര്‍ശ. ലിറ്ററിന് നാല് രൂപ വര്‍ധിക്കുമെന്നാണ് സൂചന. വിലവര്‍ധന നാളത്തെ (ബുധന്‍ ) മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം അന്തിമമാക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വര്‍ധന നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയും തേടിയിട്ടുണ്ട്. മില്‍മയ്ക്ക് നേരിട്ട് പാല്‍വില കൂട്ടാനുള്ള അധികാരമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ വിലവര്‍ധന നടപ്പാക്കാനാവൂ എന്നായിരുന്നു ചെയര്‍മാന്റെ നിലപാട്. ആറ് മാസം മുന്‍പ് വില കൂട്ടാന്‍ മില്‍മ തീരുമാനിച്ചെങ്കിലും തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ അുമതി നല്‍കിയിരുന്നില്ല. നാളത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പാല്‍വില കൂട്ടാന്‍ മില്‍മ തീരുമാനിച്ചാല്‍ മേയ് ഒന്ന് മുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും.
ഈയിടെയുള്ള പോസ്റ്റുകൾ

20,000 ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതി അതീവ ഗുരുതരം'; തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

  കൊച്ചി: പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇരുപതിനായിരം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന ആരോപണം അതീവഗുരുതരമാണെന്നും ജില്ലാ കലക്ടറേറ്റുകളില്‍ വോട്ട് ചെയ്യാനുള്ള അവസരം നല്‍കാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. മതിയായ സൗകര്യം ഒരുക്കിയിരുന്നെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും മതിയായ സൗകര്യം ഒരുക്കാനാവാത്തതിനെ ചോദ്യംചെയ്തുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇരുപതിനായിരം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന ആരോപണം അതീവഗുരുതരമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരത്തിനൊത്ത് ഉയരണമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ പൗരന്മാര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുകയെന്നത് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും കണക്ക് ബോധ്യപ്പെടുത്തൂവെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

ഹജ്ജാജികൾക്ക് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് യാത്രയയപ്പു നൽകി

  ബോവിക്കാനം:മുളിയാർ പഞ്ചായത്ത് മുസ്ലിംലീഗ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജാജികൾക്ക് യാത്രയയപ്പുനൽകി. സൗപർണ്ണിക ഓഡിറ്റോറിയ ത്തിൽ നടന്ന പരിപാടിയിൽ ബോവിക്കാനം ജമാഅത്ത് ഖത്വീബ് അഷ്റഫ് ഇംദാദി ഉദ്ബോധനവും പ്രാർത്ഥനയും നടത്തി. പ്രസിഡണ്ട് ബിഎം. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെബി. മുഹമ്മദ് കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, ഹനീഫ പൈക്കം, ബിഎം. അഷ്റഫ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബികെ.ഹംസ ആലൂർ, അബ്ദുല്ല ഡെൽമ പ്രസംഗിച്ചു. റഷീദ് കൂട് നന്ദി പറഞ്ഞു.

കനത്ത ചൂട് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ഇന്നും 40 ഡിഗ്രി കടന്നേക്കും. പലയിടത്തും കുടിവെള്ള പ്രതിസന്ധി നേരിടുകയാണ്. സൂര്യാതപ അപകടങ്ങളും കൂടുന്നു. പാലക്കാട് ജില്ലയില്‍ ഇന്നലെ 39.9 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. പാലക്കാട്, മലപ്പുറം ജില്ലയില്‍ നിരവധി പേര്‍ക്ക് സൂര്യാതപമേറ്റ് പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരാണ് ചികില്‍സ തേടി ആശുപത്രിയിലെത്തിയത്

കാസര്‍കോട്ട് നാലര വയസുകാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു

  കാസര്‍കോട്: എളേരിത്തട്ട് നാലര വയസുകാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിലവില്‍ കുട്ടി തീവ്ര പരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്.

ആം ആദ്മി വിട്ട എംപിമാരുടെ ബിജെപി ലയനത്തിന് അംഗീകാരം നല്‍കി രാജ്യസഭാ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍(എഎപി)നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ഏഴ് രാജ്യസഭാ എംപിമാരുടെ ബിജെപിയിലേക്കുള്ള ലയനം ഔദ്യോഗികമായി അംഗീകരിച്ച് രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍. ഇതോടെ രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടിയുടെ അംഗബലം മൂന്നായി കുറഞ്ഞു. ബിജെപി എംപിമാരുടെ എണ്ണം 106ല്‍ നിന്നും 113 ആയി വര്‍ധിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പഞ്ചാബില്‍ നിന്നുള്ള രാഘവ് ഛദ്ദ, അശോക് മിത്തല്‍, ഹര്‍ഭജന്‍ സിങ്, സന്ദീപ് പാഠക്, വിക്രംജിത് സഹ്നി, രജീന്ദര്‍ ഗുപ്ത ഡല്‍ഹിയില്‍ നിന്നുള്ള സ്വാതി മാലിവാള്‍ എന്നിവര്‍ ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഈ ഏഴ് എംപിമാരേയും ബിജെപി അംഗങ്ങളുടെ പട്ടികയില്‍ രാജ്യസഭാ വെബ്സൈറ്റില്‍ മാറ്റിസ്ഥാപിച്ചു. ലയനത്തിന് ശേഷം ഏഴ് എംപിമാരും തങ്ങളെ ബിജെപി എംപിമാരായി കണക്കാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാജ്യസഭാ ചെയര്‍മാന് നിവേദനം നല്‍കിയിരുന്നു."

മുനമ്പം പള്ളിനേർച്ചയിൽ ആദരവിന്റെ നിമിഷങ്ങൾ: നൂറാണ്ട് പിന്നിട്ട ആമിന മൊട്ടയിലും നാട്ടിലെ മുതിർന്ന പൗരന്മാരും ആദരിക്കപ്പെടുന്നു

  മുനമ്പം: നാടിന്റെ ഐക്യവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന മുനമ്പം പള്ളിനേർച്ച ഏപ്രിൽ 30 മുതൽ മെയ് 3 വരെ നടത്തപ്പെടുന്നു . ചടങ്ങിന്റെ ഭാഗമായി, 100 വയസ്സ് പിന്നിട്ട നാട്ടിലെ മുതിർന്ന പൗരയായ ആമിന മൊട്ടയിലിനെ പ്രത്യേകമായി ആദരിക്കുന്നു. സമൂഹത്തിന്റെ സ്നേഹവും ആദരവും നിറഞ്ഞ ഈ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നത് നിരവധി നാട്ടുകാരാണ്. ജീവിതത്തിന്റെ നൂറാണ്ട് പിന്നിട്ട ആമിന മൊട്ടയിൽ, സഹനത്തിന്റെയും പ്രയത്‌നത്തിന്റെയും ഒരു ജീവിക്കുന്ന പ്രതീകമായാണ് അറിയപ്പെടുന്നത്. കാലത്തിന്റെ അനവധി മാറ്റങ്ങൾ നേരിട്ട് കണ്ട അവരുടെ ജീവിതാനുഭവങ്ങൾ പുതുതലമുറയ്ക്ക് പ്രചോദനമായി നിലകൊള്ളുന്നു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും മൂല്യങ്ങൾ കാത്തുസൂക്ഷിച്ച അവർ, എല്ലാവർക്കും ഒരു മാതൃകയായി തുടരുന്നു. കൂടാതെ നാട്ടിലെ മുതിർന്ന പൗരന്മാരായ അബൂബക്കർ മുനമ്പം, ഷാഫി ഹാജി, അബ്ദുൽഖാദർ ഹാജി, മുൻ ജമാ-അത് പ്രസിഡന്റ് അബ്ദുള്ള നസീബ്, മുൻ ജമാ-അത് ജനറൽ സെക്രട്ടറി മൊയ്തീൻ കുഞ്ഞി എം എ ആർ, അബ്ദുള്ള കുഞ്ഞി എം കെ എന്നിവരെയും ചടങ്ങിൽ ആദരിക്കുന്നു. നാട്ടുകാർ ഒന്നിച്ചുചേരുന്ന ഈ സ്മരണീയ നിമിഷം, മുനമ്പം പള്ളിനേർച്ചയ്ക്ക് കൂടുതൽ ഭംഗിയും അർത്ഥവും നൽകുകയാണ...