ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വാട്‌സ്ആപ്പിലെ ട്രെയിന്‍ ടിക്കറ്റ് മതിയാകില്ല; ഡിജിറ്റല്‍ ടിക്കറ്റുകള്‍ക്ക് പുതിയ നിബന്ധനയുമായി റെയില്‍വേ

ന്യൂഡല്‍ഹി: വാട്‌സ്ആപ് വഴിയോ മറ്റു മെസേജിങ് ആപ്പുകള്‍ വഴിയോ പങ്കുവയ്ക്കുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ പരിശോധനയ്ക്ക് ഇനി അംഗീകരിക്കില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വണ്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്ന അണ്‍റിസര്‍വ്ഡ് ടിക്കറ്റ്, ബുക്ക് ചെയ്ത അതേ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണില്‍ ആപ്പ് തുറന്ന് കാണിക്കണമെന്നാണ് പുതിയ നിര്‍ദേശം.
ഈയിടെയുള്ള പോസ്റ്റുകൾ

രക്ഷാപ്രവര്‍ത്തന'ക്കേസ് അട്ടിമറി; എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി ഉടന്‍

  തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ച കേസില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി ഉടന്‍. കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. കേസ് അട്ടിമറിച്ചതില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

പൊലീസ് 'പീപ്പിള്‍ ഫ്രണ്ട്‌ലി'യാകും, ആഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്‌ഐമാര്‍ക്ക് : മന്ത്രി ചെന്നിത്തല

കൊച്ചി: കേരള പൊലീസ് 'പീപ്പിള്‍ ഫ്രണ്ട്‌ലി'യാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് ഓഡിറ്റ് നടപ്പാക്കും. പരാതികളില്‍ പരമാവധി വേഗം തീരുമാനമെടുക്കും. ആഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്‌ഐമാര്‍ക്ക് നല്‍കുമെന്നും 64 സുപ്രധാന സ്റ്റേഷനുകളില്‍ മാത്രം സിഐമാര്‍ക്ക് ചുമതല നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഓപറേഷന്‍ തൂഫാന്‍ വന്‍ വിജയമാണെന്ന് മന്ത്രി പറഞ്ഞു. ഓപറേഷന്‍ തൂഫാനില്‍ 32 കോടിയുടെ ലഹരിമരുന്ന് പിടിച്ചു. ജനങ്ങളില്‍ നല്ല അവബോധം സൃഷ്ടിക്കാന്‍ സാധിച്ചു. ഇന്നലെ നടന്ന, അഞ്ച് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗം വിജയമാണ്. ലഹരി മാഫിയ നിരന്തരം തന്ത്രം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇത് കണ്ടെത്തി നേരിടാനാണ് അഞ്ച് സംസ്ഥാനങ്ങളുടെ കൂട്ടായ്മ. ലഹരി എന്ന വിപത്തിനെ ഇപ്പോഴെങ്കിലും നേരിട്ടില്ലെങ്കില്‍ പിന്നീട് എന്തു ചെയ്തിട്ടും കാര്യമില്ലാതാകും.

കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞു

  കാസര്‍കോട്: കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയിലുള്ള പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്. സംഭവത്തില്‍ ബേക്കല്‍ കോസ്റ്റല്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തലവേര്‍പ്പെട്ട നിലയിലായതിനാല്‍ മുങ്ങിമരണമാകാന്‍ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം തിരമാലയില്‍പ്പെട്ട് ഒഴുകിയെത്തിയതാണോ എന്നും സംശയമുണ്ട്.

വയനാട് തുരങ്കപാത: പദ്ധതി നിര്‍ത്തണമെന്ന് ആവശ്യം, സുപ്രിംകോടതി ചീഫ് ജസ്റ്റീസിന് കത്ത്

  തിരുവനന്തപുരം: വന്‍ ദുരന്തമായി മാറിയ വയനാട് തുരങ്കപാത നിര്‍മ്മാണ നടപടിക്രമങ്ങളിലെ പ്രാരംഭ ഘട്ടം മുതല്‍ അധികൃതര്‍ വരുത്തിയ വന്‍ അനാസ്ഥകള്‍ അക്കമിട്ടു നിരത്തി തിരുവനന്തപുരം ആസ്ഥാനമായ പരിസ്ഥിതി സംഘടന സുപ്രിംകോടതി ചീഫ് ജസ്റ്റീസിനെ സമീപിച്ചു. ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്ക പാതാ പദ്ധതി അടിയന്തിരമായി നിര്‍ത്തിവയ്ക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സേവ് വെറ്റ് ലാന്‍ഡ് ഇന്റര്‍നാഷണല്‍ മൂവ്മെന്റ്(സ്വിം) എന്ന സംഘടനയാണ് സുപ്രിംകോടതി ചീഫ് ജസ്റ്റീസിനു കത്തയച്ചത്.

വയനാട് തുരങ്ക നിര്‍മാണ പ്രദേശത്തെ മണ്ണിടിച്ചില്‍; കാണാതായ ആള്‍ക്ക് വേണ്ടി ഇന്നും തിരച്ചില്‍ തുടരും

  കല്‍പ്പറ്റ: വയനാട് കളളാടിയിലെ മണ്ണിടിച്ചിലില്‍ കാണാതായ ആള്‍ക്ക് വേണ്ടി ഇന്നും തിരച്ചില്‍ തുടരും. സോണ്‍ ഒന്ന്, രണ്ട് മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചില്‍ നടത്താനാണ് തീരുമാനം. ഹിമാചല്‍ സ്വദേശി ബിക്രം സിങ് റാണയെ ആണ് കണ്ടെത്താനുളളത്. ഇന്നലെ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മീനാക്ഷി പാലത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. ബംഗാള്‍ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ മൃതദേഹമാണ് ലഭിച്ചത്. നിര്‍മ്മാണ കമ്പനി സര്‍വേയറായിരുന്നു രാഗേഷ്. കള്ളാടിയിലെ മണ്ണിടിച്ചിലില്‍ ഏഴുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കള്ളാടി മണ്ണിടിച്ചിലിന് കാരണം അതിതീവ്ര മഴ; വിശദീകരണവുമായി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍

വയനാട്: കള്ളാടി ദുരന്തത്തില്‍ വിശദീകരണവുമായി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍. ദുരന്തിന് കാരണമായത് അതിതീവ്ര മഴയെന്ന് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ അവകാശപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ 240 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. തുരങ്കപാത നിര്‍മിക്കുന്ന ഭാഗത്തുനിന്നും 240 മീറ്റര്‍ മാറിയാണ് മണ്ണിടിച്ചില്‍ ഉണ്ടായത് എന്നും മണ്ണ് നിക്ഷേപിച്ചിരുന്ന പ്രദേശം ഇപ്പോഴും സുരക്ഷിതമാണ് എന്നും കമ്പനി വിശദീകരിച്ചു.