കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ എൽഡിഎഫിന്റെ വിവാദ അനൗൺസ്മെന്റിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടില്ലെന്ന് ജില്ലാ കലക്ടർ. സ്ഥാനാർഥിയുടെ പേരോ മറ്റ് ഔദ്യോഗിക വിവരങ്ങളോ നേരിട്ട് പരാമർശിക്കാത്തതിനാൽ ഇത് വിഭാഗീയമായ ഒന്നാണെന്ന് പറയാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വരണാധികാരി നിയോഗിച്ച ഫ്ലയിങ് സ്ക്വാഡ് അനൗൺസ്മെന്റ് വീഡിയോയും സ്ഥാനാർഥിയുടെ വിശദീകരണവും പരിശോധിച്ച ശേഷമാണ് ഇത്തരമൊരു കണ്ടെത്തലിൽ എത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കും
ന്യൂഡല്‍ഹി: വയനാട് തുരങ്കപാതയുടെ അനുമതി തടയണമെന്ന അപ്പീല്‍ സുപ്രിംകോടതി തള്ളി. എല്ലാ വശങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നാണ് സുപ്രിംകോടതി നിരീക്ഷിച്ചു. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണെന്നും കോടതി ഇടപെടൽ പദ്ധതി വൈകിപ്പിക്കാന്‍ മാത്രമേ കാരണമാകൂവെന്നും ചീഫ് ജസ്റ്റിസ് വിലയിരുത്തി. 'ജനങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് തുരങ്കപാത. 58 നിബന്ധനകളോടെയാണ് സമിതി തുരങ്കപാതയ്ക്ക് അനുമതി നല്‍കിയത്. വയനാടിന്റെ ജീവരേഖയാണ് തുരങ്കപാതയെന്നും വന്യജീവികളെ തുരങ്കപാത ബാധിക്കില്ലെന്നും' സുപ്രിംകോടതി നിരീക്ഷിച്ചു. അതേസമയം,വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ വാദങ്ങള്‍ സുപ്രിംകോടതി തള്ളി.400 പേര് മണ്ണിടിച്ചിലില്‍ മരിച്ച ഇടത്താണ് നിര്‍മ്മാണമെന്ന് ഹരജിക്കാര്‍ വാദിച്ചു. അപകട സാധ്യതയുള്ള ഇടത്താണ് തുരങ്കപാത നിര്‍മ്മാണമെന്ന വാദം എന്‍ജിനീയര്‍മാര്‍ പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു.