ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി അതിജീവിത

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി അതിജീവിത. അന്വേഷണത്തിന് എസ്ഐടിയെ നിയോഗിക്കണമെന്നും ആവശ്യമുണ്ട്. അതിജീവിതയ്ക്ക് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ഹാജരാകും. മെമ്മറി കാര്‍ഡിലെ അന്വേഷണ അട്ടിമറിയും അന്വേഷിക്കണം എന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെമ്മറി കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രിം കോടതി നിര്‍ദ്ദേശം വിചാരണ കോടതി ജഡ്തിയായിരുന്ന ഹണി എം വര്‍ഗീസ് പാലിച്ചില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. മെമ്മറി കാര്‍ഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്നായിരുന്നു സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. 2019 നവംബര്‍ 29നാണ് ഇതുസംബന്ധിച്ച് വിചാരണക്കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. മെമ്മറി കാര്‍ഡ് പരിശോധിക്കുമ്പോള്‍ മൊബൈല്‍ ഫോണോ ദൃശ്യം പകര്‍ത്താന്‍ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എഫ്എസ്എല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെമ്മറി കാര്‍ഡ് പരിശോധിക്കാനായിരുന്നു നിര്‍ദ്ദേശം. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേസില്‍ പ്രതിയായിരുന്ന ...
ഈയിടെയുള്ള പോസ്റ്റുകൾ

റെഡ് അലർട്ട് - കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  ​ കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6, ശനിയാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.  പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ,  കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.  ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക്; കര്‍ണാടകയില്‍ നിന്നും മല്‍സരിച്ചേക്കും

  ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക് മല്‍സരിക്കുന്നതായി റിപോര്‍ട്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള മൂന്ന് സീറ്റുകളില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, വക്താവ് പവന്‍ ഖേര, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മല്‍സരിക്കും. പ്രവീണ്‍ ചക്രവര്‍ത്തിക്ക് തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിക്കാന്‍ അവസരം നല്‍കിയപ്പോള്‍ ദിഗ് വിജയ് സിങിന് ഇക്കുറി സീറ്റ് നല്‍കിയില്ല. പകരം മീനാക്ഷി നടരാജനെ(മധ്യപ്രദേശ്)യാണ് ഹൈക്കമാന്‍ഡ് പരിഗണിച്ചിരിക്കുന്നത്. പ്രണവ് ഝാ(ജാര്‍ഖണ്ഡ്), നീരജ് ഡംഗി(രാജസ്ഥാന്‍) എന്നിവരാണ് മറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. ടിവികെ പിന്തുണ നേട്ടമാക്കിയിരിക്കുകയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാവ് പ്രവീണ്‍ ചക്രവര്‍ത്തി. 2024ല്‍ മയിലാടുതുറൈ ലോക്‌സഭ സീറ്റിന് ശ്രമിച്ചെങ്കിലും ഡിഎംകെ എതിര്‍ത്തതോടെ സാധ്യത മങ്ങുകയായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ രാജ്യസഭയിലേക്ക് സീറ്റ് ചോദിച്ചെങ്കിലും സ്റ്റാലിന്‍ വീണ്ടും ഉടക്കി. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ ഉള്ളപ്പോള്‍ വിജയിയെ കണ്ടതോടെ വീണ്ടും വിവാദത്തിലായി. ഡിഎംകെ നടപടി ആവശ്യപ്പെട്ടെങ്കിലും ഹൈക്കമ...

അണ്ണാമലൈ പാര്‍ട്ടി വിട്ടു; രാജി സ്വീകരിച്ച് ബിജെപി നേതൃത്വം

  ന്യൂഡല്‍ഹി: മുന്‍ ബിജെപി നേതാവ് കെ അണ്ണാമലൈ പാര്‍ട്ടി വിട്ടു. രാജി ഔദ്യോഗികമായി പാര്‍ട്ടി നേതൃത്വം സ്വീകരിച്ചു. അണ്ണാമലൈ സമര്‍പ്പിച്ച രാജി പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് ബഹുമാനപ്പെട്ട നിതിന്‍ നബിന്‍ സ്വീകരിച്ചു. ഡല്‍ഹിയില്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജി സ്വീകരിച്ചത്. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ അണ്ണാമലൈ നിതിന്‍ നബീന്‍, അമിത് ഷാ, ബി.എല്‍. സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അണ്ണാമലൈയോടു കാത്തിരിക്കാനാണ് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നത്. അഞ്ചു പേജുള്ള രാജിക്കത്താണ് അണ്ണാമലൈ പാര്‍ട്ടി അധ്യക്ഷന് സമര്‍പ്പിച്ചത്.

സംസ്ഥാനത്ത് കാലവര്‍ഷം എത്തി; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുകയാണ്. ഇന്ന് എട്ട് ജില്ലകളില്‍ അതിശക്തമായ മഴ സാധ്യത പ്രവചിക്കുന്നതുകൊണ്ട് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടായിരിക്കും. എറണാകുളം ,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മാസപ്പടി കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി; ഇഡി അന്വേഷണം തുടരും, സിഎംആർഎൽ അപ്പീൽ തള്ളി

കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും. സിഎംആർഎൽ അപ്പീൽ തള്ളി. സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎൽ അഭിഭാഷകൻ്റെ ആവശ്യവും തള്ളി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിൻ്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേരള തീരം തൊട്ട് കാലവര്‍ഷം; വരും ദിവസങ്ങളില്‍ മഴ ശക്തമാകും

തിരുവനന്തപുരം: മൂന്ന് ദിവസം വൈകി കാലവര്‍ഷം കേരള തീരത്തെത്തി. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണയായി ജൂണ്‍ 1-നാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ സാധാരണയെക്കാള്‍ 3 ദിവസം വൈകിയാണ് കാലവര്‍ഷം ഔദ്യോഗികമായി എത്തിയത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തെക്കുപടിഞ്ഞാറന്‍-തെക്കുകിഴക്കന്‍ അറബിക്കടലിന്റെ ബാക്കി ഭാഗങ്ങളിലേക്കും, മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും, ലക്ഷദ്വീപ് മുഴുവനായും, കേരളം, മാഹി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. കര്‍ണാടക , തമിഴ്നാട് എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലേക്കും, കന്യാകുമാരി മേഖലയുടെ ബാക്കി ഭാഗങ്ങളിലും, ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, വടക്കുകിഴക്കന്‍ ഭാഗങ്ങളിലേക്കും കാലവര്‍ഷം എത്തി.