കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ കുത്തക തകർത്ത് പശ്ചിമ ബംഗാളിൽ ആദ്യമായി അധികാരത്തിലേറിയ ബിജെപി സർക്കാരിനെ സുവേന്ദു അധികാരി നയിക്കും. ശനിയാഴ്ച രാവിലെ 11ന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന സുവേന്ദു, ഇന്ന് ബിജെപിയുടെ ബംഗാൾ മുഖമായാണ് അധികാരമേറ്റത്. ശക്തിപ്രകടനം കൂടിയായി മാറിയ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ, മറ്റ് കേന്ദ്രമന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുത്തു. അഗ്നിമിത്ര പോൾ, നിസിത് പ്രമാണിക്, ദിലീപ് ഘോഷ്, അശോക് കീർത്തനിയ, ക്ഷുദിറാം ടുഡു എന്നിവരും സുവേന്ദുവിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
മുഖ്യമന്ത്രി ചർച്ചയിൽ അഭിപ്രായം പറയാൻ ലീഗിനും അവകാശമുണ്ട്': മാത്യു കുഴൽനാടനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ
രാജ് മോഹൻ ഉണ്ണിത്താൻ. നേതാക്കൾ തെരുവ് യുദ്ധം നടത്തരുത്. സംഘടന ജനറൽ സെക്രട്ടറിയായ കെ.സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ പറ്റുമെന്നും ഉമ്മൻചാണ്ടിയുടെ ഫ്ലെക്സ്കീറിയവർ കോൺഗ്രസുകാരല്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ. മുസ്ലീം ലീഗിനെ വിമർശിച്ച മാത്യു കുഴൽനാടനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർധ രാത്രിയും കുട പിടിക്കും. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അഭിപ്രായം പറയാൻ ലീഗ് ഉൾപ്പടെ എല്ലാവർക്കും അവകാശം ഉണ്ട്. അവകാശമില്ല എന്ന് ഒരു നേതാവിനും പറയാനാവില്ല. അങ്ങനെ പറഞ്ഞവരുടെ പാരമ്പര്യം എല്ലാവർക്കും അറിയാമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു."