ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റ്:ചട്ടലംഘനമില്ലെന്ന് കലക്ടർ; നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ്

  കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ എൽഡിഎഫിന്റെ വിവാദ അനൗൺസ്‌മെന്റിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടില്ലെന്ന് ജില്ലാ കലക്ടർ. സ്ഥാനാർഥിയുടെ പേരോ മറ്റ് ഔദ്യോഗിക വിവരങ്ങളോ നേരിട്ട് പരാമർശിക്കാത്തതിനാൽ ഇത് വിഭാഗീയമായ ഒന്നാണെന്ന് പറയാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വരണാധികാരി നിയോഗിച്ച ഫ്ലയിങ് സ്ക്വാഡ് അനൗൺസ്‌മെന്റ് വീഡിയോയും സ്ഥാനാർഥിയുടെ വിശദീകരണവും പരിശോധിച്ച ശേഷമാണ് ഇത്തരമൊരു കണ്ടെത്തലിൽ എത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കും
ഈയിടെയുള്ള പോസ്റ്റുകൾ

വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല; അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി

  ന്യൂഡല്‍ഹി: വയനാട് തുരങ്കപാതയുടെ അനുമതി തടയണമെന്ന അപ്പീല്‍ സുപ്രിംകോടതി തള്ളി. എല്ലാ വശങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നാണ് സുപ്രിംകോടതി നിരീക്ഷിച്ചു. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണെന്നും കോടതി ഇടപെടൽ പദ്ധതി വൈകിപ്പിക്കാന്‍ മാത്രമേ കാരണമാകൂവെന്നും ചീഫ് ജസ്റ്റിസ് വിലയിരുത്തി. 'ജനങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് തുരങ്കപാത. 58 നിബന്ധനകളോടെയാണ് സമിതി തുരങ്കപാതയ്ക്ക് അനുമതി നല്‍കിയത്. വയനാടിന്റെ ജീവരേഖയാണ് തുരങ്കപാതയെന്നും വന്യജീവികളെ തുരങ്കപാത ബാധിക്കില്ലെന്നും' സുപ്രിംകോടതി നിരീക്ഷിച്ചു. അതേസമയം,വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ വാദങ്ങള്‍ സുപ്രിംകോടതി തള്ളി.400 പേര്‍ മണ്ണിടിച്ചിലില്‍ മരിച്ച ഇടത്താണ് നിര്‍മ്മാണമെന്ന് ഹരജിക്കാര്‍ വാദിച്ചു. അപകട സാധ്യതയുള്ള ഇടത്താണ് തുരങ്കപാത നിര്‍മ്മാണമെന്ന വാദം എന്‍ജിനീയര്‍മാര്‍ പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു.

ശബരിമല യുവതീപ്രവേശനം; ഹരജികള്‍ സുപ്രിംകോടതി നാളെ പരിഗണിക്കും

  ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹരജികള്‍ സുപ്രിംകോടതി നാളെ പരിഗണിക്കും. വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഏതുപക്ഷത്താണെന്ന് ഉടന്‍ വ്യക്തമാകും. സുപ്രിംകോടതിയുടെ ഒമ്പതംഗ ബെഞ്ചില്‍ ചൊവ്വാഴ്ച വാദമാരംഭിക്കുമ്പോള്‍ യുവതീപ്രവേശത്തെ എതിര്‍ക്കുന്നവരുടെ അഭിഭാഷകര്‍ ജഡ്ജിമാരുടെ വലതുഭാഗത്തായി പരാതിക്കാരുടെ സ്ഥാനത്ത് നിലയുറപ്പിക്കും. ദേവസ്വം ബോര്‍ഡും അതിനൊപ്പമുണ്ടാകും. ശബരിമല യുവതി പ്രവേശനം എതിര്‍ക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ മൂന്നു ദിവസം കേള്‍ക്കുക. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനുമുന്‍പാകെ ഏഴുമുതല്‍ ഒമ്പതുവരെ നടക്കും. ഏപ്രില്‍ 14,15,16 തീയതികളാണ് യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം. കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയില്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ബെഞ്ചില്‍ ജസ്റ്റിസ് ബി വി നാഗരത്നയാണ് ഏക വനിതാ അംഗം.

പരസ്യപ്രചാരണം നാളെ അവസാനിക്കും; അവസാനലാപ്പിൽ വോട്ടുറപ്പിക്കാനുള്ള തിരക്കില്‍ സ്ഥാനാർഥികളും മുന്നണികളും

  തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. പ്രചാരണം ആവേശക്കൊടുമുടിയിലെത്തിക്കാൻ ദേശീയ നേതാക്കൾ ഉൾപ്പെടെ സംസ്ഥാനത്ത് പര്യടനം തുടരുകയാണ്. മൂന്നാംഘട്ട പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് തൃശൂർ, പാലക്കാട് ജില്ലകളിലെത്തും. കണ്ണൂർ , മലപ്പുറം ജില്ലകളിലാണ് പ്രിയങ്കാ ഗാന്ധിയുടെ പരിപാടികൾ.തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഡി.കെ ശിവകുമാറും പര്യടനം നടത്തും. എൽഡിഎഫ് സർക്കാരിന്റെ പത്താം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രകാശനം ചെയ്യും. രാവിലെ പത്ത് മണിക്ക് പിണറായി സർവീസ് സഹകരണ ബാങ്ക് ഹാളിലാണ് പരിപാടി നടക്കുക. തുടർന്ന് വാർത്താസമ്മേളനവും നടക്കും. ഉച്ചകഴിഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണാർഥം മുഖ്യമന്ത്രിയുടെ റോഡ് ഷോ ധർമ്മടത്ത് നടക്കും. കഴിഞ്ഞ രണ്ടു ദിവസമായി മണ്ഡല പര്യടന പരിപാടിയിലായിരുന്നു പിണറായി വിജയൻ

ശബരിമല യുവതീപ്രവേശം: പരിഗണിക്കുന്നത് ഒൻപതംഗ ഭരണഘടനാ ബെഞ്ച്; ബി.വി. നാഗരത്ന ഏക വനിതാ ജസ്റ്റിസ്‌

  ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് രൂപം നൽകി. ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് നേതൃത്വംനൽകുന്നത് ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത്‌ ആണ്. ബെഞ്ചിലെ ഏക വനിതാ ജസ്റ്റിസ്‌ ബി.വി. നാഗരത്ന ആണെന്നാണ് സുപ്രീം കോടതി വൃത്തങ്ങൾ നൽകുന്ന സൂചന. ഏപ്രിൽ ഏഴിനാണ് വാദം കേൾക്കൽ ആരംഭിക്കുന്നത്.

എൽഡിഎഫിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചുകഴിഞ്ഞു, കേരളത്തിൽ എൻഡിഎ സർക്കാരുണ്ടാക്കും- മോദി

  തിരുവല്ല: കേരളത്തിൽ വലിയ രാഷ്ട്രീയമാറ്റമുണ്ടാകാൻ പോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.. എൽ.ഡി.എഫ്. സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് എൻ.ഡി.എ. സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട തിരുവല്ലയിൽ നടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

സിഎന്‍ജി വിലയില്‍ കിലോഗ്രാമിന് 2.50 രൂപയുടെ വര്‍ധന

  ന്യൂഡല്‍ഹി: ടോറന്റ് ഗ്യാസ് സിഎന്‍ജി വിലയില്‍ കിലോഗ്രാമിന് 2.50 രൂപയുടെ വര്‍ധന പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇന്ധന വില വര്‍ധിച്ചെങ്കിലും ഓട്ടോ നിരക്കുകളില്‍ മാറ്റമില്ലാത്തത് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെയും ചെറുകിട ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാരെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സ്വകാര്യ ഇന്ധന കമ്പനികളെല്ലാം വില വര്‍ദ്ധിപ്പിക്കുന്ന പ്രവണതയാണ് നിലവില്‍ വിപണിയില്‍ പ്രകടമാകുന്നത്. നയാര എനര്‍ജിക്ക് പിന്നാലെ ഷെല്‍ ഇന്ത്യയും പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിപ്പിച്ചു. ബെംഗളൂരുവില്‍ ഷെല്ലിന്റെ സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ ലിറ്ററിന് 119.85 രൂപയായും പവര്‍ വേരിയന്റിന് 129.85 രൂപയായും ഉയര്‍ന്നു. നേരത്തെ മാര്‍ച്ച് 26-ന് നയാര എനര്‍ജിയും ലിറ്ററിന് അഞ്ച് രൂപ വരെ വര്‍ധിപ്പിച്ചിരുന്നു.