ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസ് പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

  ന്യൂഡൽഹി: യുഎസ്- ഇറാൻ യുദ്ധത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. ഒമാനിലെ സലാലയിലേക്കും കുവൈത്തിലേക്കുമുള്ള സർവീസുകൾ പൂർണമായി പുനഃസ്ഥാപിച്ചതായി എയർ ഇന്ത്യ എക്‌സ്പ്രസ് വ്യാഴാഴ്ച അറിയിച്ചു. കോഴിക്കോട്- സലാല റൂട്ടിലെ വിമാന സർവീസുകൾ ജൂലൈ രണ്ട് മുതൽ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കോഴിക്കോട്- കുവൈത്ത് സർവീസുകൾ ജൂലൈ മൂന്ന് മുതലും, കർണാടകയിലെ ബെംഗളൂരുവിൽ നിന്നുള്ള കുവൈത്ത് സർവീസുകൾ ജൂലൈ നാല് മുതലും പുനരാരംഭിക്കും. വരുന്ന ദിവസങ്ങളിൽ ഘട്ടങ്ങളായി സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ഈയിടെയുള്ള പോസ്റ്റുകൾ

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പൈലിങ് യന്ത്രം ട്രാക്കിലേക്ക് ചെരിഞ്ഞു; ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഗതാഗതം നിര്‍ത്തിവച്ചു

  തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ പൈലിങ് യന്ത്രം റെയില്‍വേ ട്രാക്കിലേക്ക് ചെരിഞ്ഞു. ഇതേത്തുടര്‍ന്ന് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യന്ത്രം ഉയര്‍ത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. റെയില്‍വെ സ്റ്റേഷന്റെ രണ്ട് സൈഡിലുമായി വികസന പ്രവര്‍ത്തനം നടത്തുകയാണ്. ഇതിന്റെ ഭാഗമായി പൈലിങ് ജോലി നടക്കുന്നതിനിടെയാണ് യന്ത്രം ചെരിഞ്ഞ് റെയില്‍വെ ലൈനില്‍ തട്ടിയത്. വൈദ്യുത ലൈനില്‍ തട്ടിയാണ് പൈലിങ് യന്ത്രം നില്‍ക്കുന്നത്. യന്ത്രം ട്രാക്കില്‍ നിന്ന് പുറത്തേക്കെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇപ്പോഴും ഇതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ കുറവായിരുന്ന സമയത്താണ് അപകടം നടന്നത് എന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. ആദ്യ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിനുകള്‍ നിലവില്‍ വരികയോ പോവുകയോ ചെയ്യുന്നില്ല. മറ്റ് ട്രാക്കുകളിലൂടെ ഗതാഗതം നടക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

  തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ തീരങ്ങളില്‍ നാളെ രാത്രി 11.30 വരെ 2.8 മുതല്‍ 3.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം; സംസ്ഥാന താല്‍പ്പര്യം ഹനിക്കരുതെന്ന് പിണറായി വിജയന്‍

  തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി എംഎസ്സി അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിക്ക് കൈമാറുന്നുവെന്ന് വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഓഹരി കൈമാറുമെന്ന് അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. എംഎസ്സിയുമായിചേര്‍ന്ന് തുറമുഖം സംയുക്ത സംരംഭമായി നടത്താന്‍ നീക്കമുള്ളതായാണ് റിപ്പോര്‍ട്ട്. സംസ്ഥാന താല്‍പ്പര്യത്തെ ഇത് ബാധിക്കും. തുറമുഖം സംസ്ഥാനത്തിന്റെ ഉടമസ്ഥതയില്‍ത്തന്നെ നിലനിര്‍ത്തണമെന്നും സബ്മിഷന്‍ അവതരിപ്പിച്ച് പ്രതിപക്ഷനേതാവ് പറഞ്ഞു."

പിഎം ശ്രീ പദ്ധതി; കരാറില്‍ നിന്ന് പിന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തല്‍

  തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ കരാറില്‍ നിന്ന് പിന്നോട്ടുപോകാന്‍ കഴിയില്ലെന്ന് വിലയിരുത്തല്‍. വകുപ്പുതല രേഖകള്‍ പഠിച്ചശേഷമാണ് എന്‍ ഷംസുദ്ദീന്‍, എം ലിജു, റോജി എം ജോണ്‍, പി സി വിഷ്ണുനാഥ് എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തല്‍. യുഡിഎഫിന്റെ അന്തിമ നിലപാട് കൂടി അറിഞ്ഞ ശേഷമാകും ഉപസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. മുന്നോട്ടു പോവുകയാണെങ്കില്‍ ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണമെന്ന് ഉപസമിതി വ്യക്തമാക്കിയിട്ടുണ്ട്. വിഷയങ്ങളില്‍ വ്യക്തതക്കായി വീണ്ടും യോഗം ചേരും. സിലബസ്, സ്‌കൂള്‍ തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മറ്റു ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. വരുന്ന രണ്ടു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ കാറ്റിന്റെ വേഗത കൂടാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലയ്ക്കും മലയോര മേഖലക്കും പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ട്രെയിനുകള്‍ തല്‍സമയം നിരീക്ഷിക്കാന്‍ പുതിയ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ

  ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വിസുകളുടെ കൃത്യനിഷ്ഠ മെച്ചപ്പെടുത്താനും വൈകുന്നത് കണ്ടെത്താനും ഇന്ത്യന്‍ റെയില്‍വേ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ട്രെയിനുകളുടെ ഓട്ടം തല്‍സമയം നിരീക്ഷിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ റെയില്‍വേ ഉദ്യോഗസ്ഥരെ സഹായിക്കുന്ന തരത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൗത്ത് കോസ്റ്റ് റെയില്‍വേയുടെ വിജയവാഡ ഡിവിഷന്‍ വികസിപ്പിച്ച 'പങ്ച്വാലിറ്റി ബിസെഡ്എ' എന്ന ആന്‍ഡ്രോയിഡ് ആപ്പിലൂടെ ട്രെയിനുകളുടെ നിലവിലെ സ്ഥിതി, സമയക്രമം തുടങ്ങി പ്രധാന വിവരങ്ങള്‍ മൊബൈലില്‍ തന്നെ ലഭ്യമാകും. ഡെസ്‌ക്ടോപ്പ് അധിഷ്ഠിത സംവിധാനങ്ങളെ അപേക്ഷിച്ച് വേഗത്തിലും കാര്യക്ഷമമായും വിവരങ്ങള്‍ ലഭ്യമാക്കുന്നതാണ് ആപ്പിന്റെ പ്രത്യേകത.