ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതല്‍ ഏപ്രില്‍ ഒന്ന് വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഇന്നും നാളെയും ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മഴ ലഭിക്കുന്നതോടെ കാര്‍ഷിക മേഖലയ്ക്കും കുടിവെള്ള ലഭ്യതയ്ക്കും ഇത് വലിയ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടിമിന്നലുള്ള സമയത്ത് ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു."
ഈയിടെയുള്ള പോസ്റ്റുകൾ

പണികൾ ഇനിയും പൂർത്തിയായില്ല; ഉദ്ഘാടനം കഴിഞ്ഞിട്ടും താമസയോഗ്യമാകാതെ മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ്

  വയനാട്: ഉദ്ഘാടനം കഴിഞ്ഞിട്ടും താമസയോഗ്യമാകാതെ മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ്. ആദ്യഘട്ടത്തിൽ കൈമാറിയ 178 വീടുകളിൽ ഇനിയും പണികൾ പൂർത്തീകരിക്കാനുണ്ട്. കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളും എങ്ങും എത്തിയിട്ടില്ല. യുദ്ധ കാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിക്കുമെന്ന് പറഞ്ഞെങ്കിലും പണികൾ ആരംഭിക്കാത്തത് പുതിയ വിവാദത്തിന് വഴി തുറന്നിട്ടിരിക്കുകയാണ്. മാർച്ച് മാസം ഒന്നിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്‍റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്. 178 വീടുകളുടെ താക്കോലാണ് അന്ന് കൈമാറിയത്. എന്നാൽ വീടുകളിലേക്ക് ആളുകൾക്ക് താമസം മാറാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഏപ്രിൽ അവസാനത്തോടുകൂടിയോ മെയ് ആദ്യവാരത്തോടുകൂടിയോ വീടുകളിലേക്ക് താമസം മാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ തന്നെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു."

സംസ്ഥാനത്ത് ചൂട് കനക്കും; ജാഗ്രത നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി

  തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയര്‍ന്ന താപനില സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കാനിടയുള്ളതിനാല്‍ എല്ലാവരും പ്രത്യേക ശ്രദ്ധ പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.

"സഹകരണ വകുപ്പിലെ അഴിമതി; സഹകരണ മന്ത്രിയുടെ വാദം കള്ളമാണെന്ന് രമേശ് ചെന്നിത്തല

  തിരുവനന്തപുരം: ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെന്‍ഡര്‍ നല്‍കിയതില്‍ ദുരൂഹത ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഹകരണമേഖലയില്‍ അഴിമതി ആവര്‍ത്തിക്കുന്നുവെന്നും സഹകരണ മന്ത്രിയുടെ വാദം കള്ളമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെന്‍ഡര്‍ നല്‍കണമെന്ന് മന്ത്രി ഉള്‍പ്പെടെ ആദ്യമേ തീരുമാനിച്ചിരുന്നു. ടെന്‍ഡര്‍ ക്ഷണിച്ചത് എത്ര ശാഖകള്‍ക്കാണെന്ന് വ്യക്തമാക്കാന്‍ പോലും തയ്യാറാകുന്നില്ല. പദ്ധതിയിലെ ക്രമക്കേടുകളാണ് താന്‍ പറഞ്ഞത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് അഴിമതി നടന്നത്. ദിനേശ് ബീഡി സഹകരണ സംഘം സമര്‍പ്പിച്ചതിനേക്കാള്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി. ദിനേശ് ബീഡി സംഘം വ്യക്തതയില്ലാത്ത ക്വാട്ടാണ് നല്കിയത്. പുറത്ത് വന്നത് 700 കോടി രൂപയുടെ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും മുന്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കും അറസ്റ്റില്‍

  കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും മുന്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കും അറസ്റ്റില്‍. കഴിഞ്ഞവര്‍ഷം നേപ്പാളിനെ പിടിച്ചുകുലുക്കിയ ജെന്‍സി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. ഭക്തപുരിലെ ഗുണ്ടുവിലുള്ള വസതിയില്‍നിന്നാണ് ഒലിയെ പോലിസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ പ്രേരിതമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും കെ പി ശര്‍മ ഒലി മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അഴിമതിക്കെതിരെ യുവാക്കള്‍ നടത്തിയ പ്രക്ഷോഭത്തിനിടെ 19 യുവാക്കളുള്‍പ്പെടെ എഴുപതിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ നിരോധനത്തെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം പിന്നീട് സാമ്പത്തിക പ്രതിസന്ധിക്കെതിരെയുള്ള ജനരോഷമായി മാറുകയും ഒലി സര്‍ക്കാരിന്റെ പതനത്തിന് വഴിവെക്കുകയും ചെയ്തു.

മൊബൈൽ റീചാർജ് ; 30 ദിവസത്തെ പ്ലാൻ നിർബന്ധം, ട്രായ് നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാ‍ർ

  ന്യൂഡൽഹി: മൊബൈൽ റിചാർജിൽ 30 ദിവസത്തെ പ്ലാൻ നിർബന്ധമാണെന്ന് കേന്ദ്ര വാർത്തവിനിമയ മന്ത്രാലയം. ടെലികോം റെ​ഗലുലേറ്ററി അതോറിറ്റി ഇത് സംബന്ധിച്ച് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പാർലമെന്റിൽ അറിയിച്ചു. ടെലികോം കമ്പനികൾ 28 ദിവസത്തെ സൈക്കിളിൽ ബില്ലിംഗ് നടത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് വർഷത്തിൽ ഒരു മാസത്തെ അധിക തുക നൽകേണ്ടി വരുന്ന കാര്യം ഉയർത്തി കൊടിക്കുന്നിൽ സുരേഷ് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

രുചിയുടെ രാജാക്കന്മാർ ഇനി പടന്നയിലും മാളിയേക്കൽ മിൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു

  മെഷിനറി സെക്ഷൻ ഉദ്ഘാടനം ഡിസ്ട്രിക്ട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ പി. കെ. ഫൈസൽ നിർവഹിച്ചു. ആദ്യവിൽപ്പന ഐയൂഎംഎൽ പടന്ന പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി. കെ. സി. മുഹമ്മദലി ഹാജി നിർവഹിച്ചു. ശുദ്ധവും ഗുണമേന്മയുള്ള മസാലപ്പൊടികൾ, ധാന്യപ്പൊടികൾ, ബേബി ഫുഡ് ഉൽപ്പന്നങ്ങൾ, വിവിധ തരത്തിലുള്ള എണ്ണകൾ എന്നിവ ലഭ്യമാക്കുന്ന കേന്ദ്രമായി മാളിയേക്കൽ മിൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ നാട്ടുകാർക്കും വ്യാപാര മേഖലയിലെ പ്രമുഖരും പങ്കെടുത്തു. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായമായ വിലയിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.