ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പിഎം ശ്രീ പദ്ധതി: ഇതുവരെ പുതിയ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

  തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഇതുവരെ പുതിയ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. തീരുമാനം കൈക്കൊള്ളുമ്പോള്‍ എല്ലാവരെയും ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ്, യുഡിഎഫ്, കെപിസിസി യോഗങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
ഈയിടെയുള്ള പോസ്റ്റുകൾ

നേപ്പാളിലെ പ്രളയം; മരിച്ചവരുടെ എണ്ണം 1,344 ആയി

കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. നേപ്പാള്‍ പോലിസിന്റെ കണക്കനുസരിച്ച് ഇതുവരെ 1,344 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ടിബറ്റിലും മുപ്പത്തിയൊന്ന് പേര്‍ മരിച്ചു. നിലവില്‍ 5,600ലധികം പേരെ കാണാനില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രാഥമിക സര്‍ക്കാര്‍ റിപോര്‍ട്ട് പ്രകാരം, 32,933 പേരെയാണ് പ്രളയം ബാധിച്ചത്. റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായി. നാല് ആരോഗ്യകേന്ദ്രങ്ങള്‍ പൂര്‍ണമായും മൂന്ന് ആരോഗ്യകേന്ദ്രങ്ങള്‍ ഭാഗികമായും തകര്‍ന്നു. ഏകദേശം 55 കിലോമീറ്റര്‍ റോഡുകളും 37 വാഹനഗതാഗത പാലങ്ങളും 68 തൂക്കുപാലങ്ങളും പൂര്‍ണമായും തകര്‍ന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവില്‍ നാശനഷ്ടത്തിന്റെ ഔദ്യോഗിക കണക്ക് പൂര്‍ത്തിയായിട്ടില്ല.

തൃശൂരില്‍ നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാറിടിച്ച് എട്ടുപേര്‍ മരിച്ചു

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാറിടിച്ച് എട്ടുപേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് പേരും ദിണ്ടിഗല്‍ പിഎസ്എന്‍എ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ്. വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടു. നിര്‍മ്മാണം നടക്കുന്ന ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലാണ് കാറിടിച്ചത്. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ രാത്രി 12 മണിയോടെയായിരുന്നു അപകടം. ദേശിയപാത 66ല്‍ തൃശൂര്‍ പനമ്പിക്കുന്ന് സെന്ററില്‍ രാത്രി 11.42 ഓടെയാണ് അപകടമുണ്ടായത്. നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍, ഡിവൈഡറിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സൂചനാ ബോര്‍ഡ് മറച്ചാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു, ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിമാനത്താവളങ്ങളിലടക്കം വെള്ളം കയറി, 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

 ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഈ സാഹചര്യത്തിൽ ദില്ലിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി നഗര മേഖലയിൽ കനത്തമഴയ്ക്കൊപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും പ്രധാന റോഡുകളിലെ തെരുവ് വിളക്കുകൾ തകർന്നുവീണു. പ്രധാന റോഡുകളിൽ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗത കുരുക്കും അനുഭവപ്പെട്ടു. കനത്ത മഴയെത്തുടർന്ന് ദില്ലി വിമാനത്താവളത്തിലെ ടെർമിനലിൽ വെള്ളം കയറി, 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പല രാജ്യാന്തര സർവീസുകളെയും മഴ ബാധിച്ചു. ഉത്തർപ്രദേശിലും, ബീഹാറിലും കനത്തമഴയെത്തുടർന്ന് നിരവധിപ്പേരെ മാറ്റി പാർപ്പിച്ചു. പ്രളയ മുന്നറിയിപ്പിനെത്തുടർന്ന് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശവും നൽകി.

കേരളം പിഎം ശ്രീ യുടെ ഭാഗമാകണമെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം; കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി എസ് എസ് കെ ഡയറക്ടര്‍ കൂടിക്കാഴ്ച നടത്തി

  തിരുവനന്തപുരം: കേരളം പിഎം ശ്രീ യുടെ ഭാഗമാകണമെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി എസ് എസ് കെ ഡയറക്ടര്‍ കൂടിക്കാഴ്ച നടത്തി . എസ് എസ് കെ ഫണ്ടുകള്‍ക്ക് പിഎം ശ്രീ നിര്‍ബന്ധമെന്ന് കേന്ദ്രം അറിയിച്ചു. പിഎംശ്രീയുമായി ബന്ധപ്പെട്ട അനന്തര നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് വീണ്ടും കത്ത് അയക്കും

പ്രതിപക്ഷ ഉപനേതാവ് പദവി; തര്‍ക്കങ്ങള്‍ കേരളത്തിലെ നേതൃത്വം ചര്‍ച്ച ചെയ്ത് പരിഹരിക്കും: എം എ ബേബി

  തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കേരളത്തിലെ നേതൃത്വം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അദ്ദേഹം പറഞ്ഞു. സിപിഐ, സിപിഎം കേന്ദ്ര നേതൃത്വങ്ങള്‍ വിവിധ വിഷയങ്ങളില്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും വിഷയം സംസ്ഥാന ഘടകം തന്നെ ചര്‍ച്ച ചെയ്ത് സമവായത്തില്‍ എത്തും എന്നാണ് തനിക്ക് ലഭിച്ചിട്ടുള്ള വിവരമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന രീതിയില്‍ പിണറായി വിജയന്‍ വിശദീകരണ യോഗത്തില്‍ നടത്തിയ പ്രസംഗം മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രത്യേക മണ്ഡലത്തിലെ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അല്പം ഊന്നല്‍ നല്‍കി പറഞ്ഞതാകാമതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോ. 24 മുതൽ 29 വരെ കോഴിക്കോട്ട്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. എൻഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും . 10,000 ത്തിലേറെ വിദ്യാര്‍ഥികൾ ചടങ്ങിൽ മാറ്റുരക്കും . കഴിഞ്ഞ വര്‍ഷം തിരുവനന്തപുരമാണ് വേദിയായത്. 1825 പോയിന്റോടെ തിരുവനന്തപുരമാണ് സ്വര്‍ണക്കപ്പിൽ മുത്തമിട്ടത്. അത്‌ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിർത്തി. ഫോട്ടോ ഫിനിഷിലേക്ക് എന്ന് തോന്നിപ്പിച്ച അത്‌ലറ്റിക്സ് മത്സരത്തിന്റെ അവസാനം 4×100 മീറ്റർ റിലേയയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കൾ ആക്കിയത്. ഒരു മീറ്റ് റെക്കോർഡ് അടക്കം മൂന്നു സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്.