ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

എസ്‌ഐആർ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാർ

  തിരുവനന്തപുരം: എസ്‌ഐആർ നടപടികൾക്ക് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു electoralsearch.eci.gov.in എന്ന വോട്ടർമാർക്ക് പേരുണ്ടോയെന്ന് പരിശോധിക്കാം. എപിക് നമ്പറും മൊബൈൽ ഫോണും ഉപയോഗിച്ച് പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാം. അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. കരട് പട്ടികയിൽ നിന്ന് 53,229 പേരെ ഒഴിവാക്കിയെങ്കിലും പുതിയ അപേക്ഷകൾ പരിഗണിച്ചാണ് അന്തിമപട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2,54,42,352 വോട്ടർമാരാണുണ്ടായിരുന്നത്. 24.08 ലക്ഷം പേർ പട്ടികയിൽനിന്ന് പുറത്തായതായിരുന്നു.
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനത്ത് യുവി സൂചിക ഉയരുന്നു; നാലിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (യുവി) സൂചിക ഉയരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന യുവി സൂചികയായ 10 മൂന്നാറില്‍ രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി അറിയിച്ചു. മൂന്നാര്‍, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, കോന്നി എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മാനന്തവാടി, ബേപ്പൂര്‍, പൊന്നാനി, തൃത്താല, ഒല്ലൂര്‍, കോട്ടാരക്കര എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രസംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്

മുളിയാർ മസ്തികുണ്ടിൽജനവാസ മേഖലയിൽ കാട്ട് പന്നി ഇടിച്ച് കയറി

  മുളിയാർ മസ്തി കുണ്ടിൽ ജനവാസ മേഖലയിലെ ഫ്ലാട്ട് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിന് അകത്ത് ഇടിച്ച് കയറുന്നത് പരിസരവാസികൾ കാണുകയും നാട്ടുകാർ അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ,കെ എ , ബാബുവിന്റെയും , സീനിയർ ഷൂട്ടർ ബി.അബ്ദുൾഗഫൂറിന്റെയും നേതൃത്വത്തിലുള്ള ആർ ആർ ട്ടി സംഘം കുതിച്ചെത്തി പരിശോധന നടത്തിയതിൽ ഒന്നും കണ്ടത്താനായില്ല. പന്നിയെ കണ്ടെത്തിയാൽ വിവരം അറിയിച്ചാൽ വെടി വെച്ച് കൊല്ലുമെന്നും ഷൂട്ടർ ബി.അബ്ദുൾ ഗഫൂർ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്കും എന്‍ വാസുവിനും ഇഡി സമന്‍സ്

  കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠരര് രാജീവര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എന്‍ വാസുവിനും സമന്‍സ് അയച്ചു. ഇരുവരോടും മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ പേരെയും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവര്‍ നേരത്തെ തന്നെ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു.

നിലപാടിലുറച്ച് സര്‍ക്കാരും സംഘടനയും; ഡോക്ടര്‍ സമരത്തില്‍ പൊറുതിമുട്ടി രോഗികൾ

  തിരുവനന്തപുരം: സര്‍ക്കാരും സംഘടനയും നിലപാടില്‍ ഉറച്ചതോടെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ പൊറുതിമുട്ടി രോഗികള്‍. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് തടസ്സമുണ്ടാവാകാതെയാവും സമരമെന്നാണ് നേതൃത്വം നല്‍കുന്ന കെജിഎംസിടിഎ പ്രഖ്യാപിച്ചതെങ്കിലും അങ്ങനെയല്ല നടക്കുന്നത്. സാധാരണ നടക്കേണ്ടതിന്റെ പകുതി അടിയന്തര ശസ്ത്രക്രിയകള്‍ പോലും ഇന്നലെ നടന്നില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എ,ബി തിയറ്ററുകളിലായി ദിവസം 3,540 ശസ്ത്രക്രിയകള്‍ നടന്നുവന്നിരുന്നെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നുപോലും നടന്നില്ല. സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ സാധാരണഗതിയില്‍ 1,215 ശസ്ത്രക്രിയകളാണ് നടന്നിരുന്നത്. എന്നാല്‍ 19നു രണ്ടും ഇന്നലെ ആറും ശസ്ത്രക്രിയകളാണ് നടന്നത്.

രണ്ടേക്കര്‍ അനധികൃതമായി കൈയേറി', മുനമ്പത്ത് വഖഫ് ഭൂമി കൈയേറ്റം ആരോപിച്ച് ഹൈക്കോടതിയില്‍ ഹരജി

  എറണാകുളം: മുനമ്പത്ത് വഖഫ് ഭൂമി അനധികൃതമായി കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന ഹരജിയിൽ മുനമ്പം വേളാങ്കണ്ണി മാതാ ചർച്ചിന് നോട്ടീസ്. ആലുവ സ്വദേശി അബ്ദുൽ ലുഖ്മാൻ എം.എം നൽകിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഏകദേശം രണ്ടേക്കറോളം ഭൂമി കയ്യേറിയെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഹരജി പരിഗണിച്ച ഹൈക്കോടതി ബന്ധപ്പെട്ട വകുപ്പുകൾക്കും പള്ളി അധികാരികൾക്കും ഫറൂഖ് കോളജിനും നോട്ടീസ് അയച്ചു."

എസ്‌ഐആര്‍ അന്തിമ പട്ടിക നാളെ; 53,229 പേര്‍ ഒഴിവാക്കപ്പെടും

  തരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. 53,229 പേരാണ് അന്തിമ പട്ടികയില്‍ ഒഴിവാക്കപ്പെടുക. മരണപ്പെട്ടവര്‍, വിദേശ പൗരത്വം സ്വീകരിച്ചര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ഒഴിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആകെ 2,69,53,644 വോട്ടര്‍മാരാണ് പുതിയ പട്ടികയിലുണ്ടാവുക. പുരുഷന്‍മാര്‍ - 1,31,26,048, സ്ത്രീകള്‍ - 1,38,27,319, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ - 277, പ്രവാസികള്‍- 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുള്‍പ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടര്‍മാരും അന്തിമ പട്ടികയിലുണ്ടാകും.