ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കോൺഗ്രസ് നേതാവും പ്രമുഖകോൺട്രാക് ടറുമായിരുന്ന പട്ടുവത്തിൽ മൊയ്തീൻകുട്ടി ഹാജിയുടെ വസതി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം സന്ദർശിച്ചു.

  കാസർകോട് : കോൺഗ്രസ് നേതാവും പ്രമുഖകോൺട്രാക് ടറുമായിരുന്ന പട്ടുവത്തിൽ മൊയ്തീൻകുട്ടി ഹാജിയുടെ വസതി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം സന്ദർശിച്ചു.  എൻ എ ഹാരിസ് എംഎൽഎ, എ മുസ്ലിം ലീഗ് ജില്ലാ ജനറൽ അബ്ദുൽ റഹ്മാൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ എ നെല്ലിക്കുന്ന്, ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ, അബ്ദുല്ല കുഞ്ഞി കീഴൂർ, അബ്ദുൽ ഖാദർ കളനാട്എന്നിവരോടൊപ്പമാണ് സന്ദർശിച്ചത്.
ഈയിടെയുള്ള പോസ്റ്റുകൾ

ഡല്‍ഹി പൊലീസിന് ദേശീയ സുരക്ഷാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കാനുള്ള അധികാരം നീട്ടിനല്‍കി

  ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ യുവാക്കള്‍ സമരം തുടരവേ, ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) വ്യക്തികളെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് അധികാരം പുതുക്കി നല്‍കി സര്‍ക്കാര്‍. ഈ മാസം 19 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് കരുതല്‍ തടങ്കലിനുള്ള അധികാരം പുതുക്കിയത്

ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിക്കേസിൽ നടപടി; എം.ആർ അജിത്കുമാറിന് സസ്പെൻഷൻ

  തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എം.ആർ അജിത്കുമാറിന് സസ്പെൻഷൻ. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ അധികസമയം അനുവദിക്കണമെന്ന അജിത്കുമാറിന്‍റെ ആവശ്യം സംസ്ഥാന പൊലീസ് മേധാവി തള്ളിയിരുന്നു. പിന്നാലെയാണ് നടപടി. കേസ് ഡയറി തിരുത്താനും റഫർ റിപ്പോർട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് മേൽ അജിത്കുമാർ ഇടപെടൽ നടത്തിയെന്ന അന്വേഷണറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവദിവസം താൻ വയനാട് ചൂരൽമലയിലെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നെന്ന അദ്ദേഹത്തിന്‍റെ വിശദീകരണം തള്ളിക്കൊണ്ടാണ് നടപടി

മഹാരാഷ്ട്രയില്‍ കനത്ത മഴ; കേരളത്തില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു

ഘദൂര ട്രെയിനുകളുടെ സര്‍വീസ് വഴി തിരിച്ചുവിട്ടു. കൊച്ചുവേളി-അമൃത്‌സര്‍ എക്‌സ്പ്രസും തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസുമാണ് പനവേലില്‍ നിന്ന് സൂറത്ത് വഴി സര്‍വീസ് നടത്തുന്നത്. കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയ സാഹചര്യത്തിലാണ് റെയില്‍വേയുടെ നടപടി. തെക്കന്‍ ഗുജറാത്ത്, ദാദര്‍ എന്നിവിടങ്ങളിലേക്കുള്ള നിരവധി ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

നിതിന്‍ രാജിന്റെ മരണം: അറസ്റ്റ് നടപടികളിലെ വീഴ്ച; ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടിസ്

തലശേരി: ബിഡിഎസ് വിദ്യാര്‍ഥി ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ നടപടിക്രമ വീഴ്ചകളില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് തലശേരി ജില്ലാ സെഷന്‍സ് കോടതി നോട്ടിസ് നല്‍കി. സുപ്രിംകോടതി നിര്‍ദേശിച്ച അറസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതില്‍ വിശദീകരണം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം 

ടി മുഹമ്മദ് കുഞ്ഞിയുടെ രണ്ടാം ഓർമ്മ ദിനം പ്രഭാതഭേരിയോടെ പതാക ഉയർത്തി അചരിച്ചു:

  പെരിയാട്ടടുക്കം: പള്ളിക്കര പഞ്ചായത്തിൽ കമ്യൂണിസ്റ്റ് കർഷക പ്രസ്ത്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന ബങ്ങാട്ടെ . സ: ടി.മുഹമ്മദ് കുഞ്ഞി യുടെ , രണ്ടാം ചരമ വാർഷികം ദിനം പ്രഭാതഭേരിയോടെ പതാക ഉയർത്തി അനുസ്മരിച്ചു , സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം കെ. മണികണ്ഠൻ പതാക ഉയർത്തി , ലോക്കൽ കമ്മറ്റി അംഗം എ. ബാലകൃഷ്ണൻ അധ്യക്ഷനായി, ഏരിയ സെക്രട്ടറി, മധു മുതിയക്കാൻ , സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി. മണിമോഹൻ , ഏരിയ കമ്മറ്റി അംഗങ്ങളായ എം. ഗൗരി, അജയൻ പനയാൽ , ലോക്കൽ കമ്മറ്റി അംഗങ്ങളായ എ.എം അബ്ദുല്ല, കെ.ബാബു, എ.വിനോദ്കുമാർ , എ.സുരേന്ദ്രൻ , എ. കുഞ്ഞികണ്ണൻ, പി.ഗോപിനാഥൻ, കെ.നാരായണൻ എന്നിവർ സംസാരിച്ചു , ബ്രാഞ്ച് സെക്രട്ടറി മാരായ ടി. അനിൽകുമാർ , എ.എം അബൂബക്കർ , കെ.എം നൗഷാദ്, ആർ രാകേഷ് , എ.കെ.ധനേഷ്, ടി.മുഹമ്മദ് കുഞ്ഞി യുടെ ബന്ധുക്കളായ ടി. ഷെമീർ , ടി. ഷെഫീഖ്, റിയാസ്, സാജിദ് , പാർട്ടി ബന്ധുക്കൾ, അനുഭാവികൾ സംബന്ധിച്ചു ലോക്കൽ സെക്രട്ടറി ഒ. നാരായണൻ സ്വാഗതം പറഞ്ഞു വൈകിട്ട് 4.30 ന് , ബങ്ങാട് വെച്ച് നടക്കുന്ന അനുസ്മരണ പൊതുയോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ: വി.പി.പി മുസ്തഫ ഉൽഘാടനം ചെയ്യും ,...

ചോദ്യപേപ്പര്‍ ചോര്‍ച്ച: മൗനം വെടിഞ്ഞ് മോദി; കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ നല്‍കും, അതിവേഗ കോടതികള്‍ സ്ഥാപിക്കും

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ഥി-യുവജന പ്രക്ഷോഭം ശക്തമായതോടെ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ലെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. യുവാക്കളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ വിചാരണ ചെയ്യുന്നതിനായി രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കുറ്റവാളികള്‍ക്ക് അതിവേഗത്തിലും കഠിനവുമായ ശിക്ഷ ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ അടിയന്തര നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അധികാരികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.