ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ടി.കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം

  കണ്ണൂര്‍: തളിപ്പറമ്പ് മണ്ഡലത്തില്‍ പാര്‍ട്ടിക്കെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് നടന്ന വിശദീകരണ വാര്‍ത്താസമ്മേളനത്തിലാണ് ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജന്‍ അറിയിച്ചത്. എതിരാളുകളുമായി ഒത്തുകളിക്കുന്ന ടി.കെ ഗോവിന്ദന്‍ രാഷ്ട്രീയ വഞ്ചന കാണിച്ചെന്ന് ജയരാജന്‍ പറഞ്ഞു. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തെ അങ്ങേയറ്റം നീചമായാണ് ടി.കെ ഗോവിന്ദന്‍ അവതരിപ്പിച്ചതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി രാഗേഷ് പറഞ്ഞ
ഈയിടെയുള്ള പോസ്റ്റുകൾ

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിക്ക് തിരിച്ചടി, കേസില്‍ പങ്കില്ലെന്ന വിചാരണക്കോടതി പരാമര്‍ശം റദ്ദാക്കി ഹൈക്കോടതി

  കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് തിരിച്ചടി. തന്ത്രിക്ക് കേസില്‍ പങ്കില്ലെന്ന വിചാരണക്കോടതിയുടെ പരാമര്‍ശം ഹൈക്കോടതി റദ്ദാക്കി. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. കേസില്‍ തന്ത്രിക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. കേസില്‍ തന്ത്രിക്ക് അനുവദിച്ച സ്വാഭാവിക ജാമ്യം റദ്ദാക്കണമെന്നും എസ്‌ഐടി അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നു. കട്ടിളപാളികള്‍ കൊടുത്തുവിട്ടതില്‍ തന്ത്രിക്ക് ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്നും തന്ത്രി ദേവസ്വം മാന്വല്‍ ലംഘിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തന്ത്രിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസില്‍ തന്ത്രിയുടെ സാമ്പത്തിക സ്ഥിതി ഒരു തെളിവല്ലെന്നും കട്ടിളപ്പാളി കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പ്രഥമദൃഷ്ട്യാ പോലും തെളിവില്ലെന്നുമായിരുന്നു കൊല്ലം വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. ഈ പരാമര്‍ശങ്ങളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാള്‍

 കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ മറ്റന്നാൾ വിധിക്കും. കേസിൽ 70 ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു. 2023 മെയ് 10 ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ക്രൂരകൃത്യം അരങ്ങേറിയത്. ഒരു തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആശുപത്രിയിൽ എത്തിച്ചു. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയിൽ ഉണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി. പൊലീസുകാരെ അടക്കം ആക്രമിച്ചു. ഡോക്ടർ വന്ദനാ ദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തി. ആശുപത്രിയിൽ സന്ദീപ് നടത്തിയ അക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്കൂൾ അധ്യാപകനായിരുന്നു സന്ദീപ്. സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്നയാൾ നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്നയാൾ നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവ...

നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസില്‍ 70 സീറ്റുകളില്‍ ധാരണ, ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

  ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ആശ്വാസം. മുതിര്‍ന്ന നേതാക്കളടക്കമുള്ള മാരത്തണ്‍ ചര്‍ച്ചയില്‍ 70 സീറ്റുകളില്‍ ധാരണയായതായാണ് വിവരം. പുലര്‍ച്ചെ മൂന്ന് മണിയോളം നീണ്ടുനിന്ന ചര്‍ച്ചയിലാണ് 70 മണ്ഡലങ്ങളില്‍ ഒറ്റപ്പേരിലേക്കെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചത്. ഇനിയും ശേഷിക്കുന്ന സീറ്റുകളില്‍ പാനലായതായാണ് വിവരം. മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പാനലില്‍ നിന്നും സിഇസി തീരുമാനിക്കട്ടെയെന്ന് കേരള നേതൃത്വം സമ്മതിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ച് സീറ്റുകളിലാണ് ഇനിയും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നത്. അനിശ്ചിതത്വത്തില് തുടരുന്ന സീറ്റുകളുടെ കാര്യത്തില്‍ വൈകുന്നേരത്തോടെ തീരുമാനമാകുന്ന പ്രതീക്ഷയിലാണ് നേതൃത്വം. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും.

സംസ്ഥാനത്ത് ഇരട്ട ചക്രവാതച്ചുഴി; ന്യൂനമര്‍ദ്ദ പാത്തി, വെള്ളിയാഴ്ച വരെ പരക്കെ മഴ, ഇടിമിന്നലിനും സാധ്യത

  തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമായാണ് ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. വടക്കന്‍ തമിഴ്‌നാട് തീരത്തിന് മുകളിലായാണ് മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കന്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം മന്നാര്‍ കടലിടുക്ക് വഴി കന്യാകുമാരി വരെ നീളുന്നതാണ് ഒരു ന്യൂനമര്‍ദ്ദ പാത്തി. വടക്കന്‍ കര്‍ണാടകയുടെ ഉള്‍ഭാഗം മുതല്‍ തെക്കന്‍ കര്‍ണാടകയും തമിഴ്‌നാടും വഴി കന്യാകുമാരി മേഖല വരെ മറ്റൊരു ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് വരുംദിവസങ്ങളില്‍ മഴ ലഭിക്കുക എന്നും മുന്നറിയിപ്പില്‍ പറയുന്നു

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നില്ല; അന്തിമ തീരുമാനമായില്ലെന്ന് സണ്ണി ജോസഫ്

  ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികള്‍ ആരെന്നുള്ള കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നാല്‍പതിലേറെ സീറ്റുകളില്‍ ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എംപിമാര്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ച സീറ്റുകളിലും ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കില്ല. സ്ഥാനാര്‍ഥി പട്ടിക വൈകുന്നതില്‍ സംസ്ഥാനത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനോടകം തന്നെ എല്‍ഡിഎഫ് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നേരത്തെ തന്നെ സ്ഥാനാര്‍ഥി ചര്‍ച്ച തുടങ്ങിയിട്ടും ആദ്യം തന്നെ പ്രഖ്യാപിക്കാന്‍ കഴിയാതെപോയ യുഡിഎഫ് ക്യാംപില്‍ തിരക്കിട്ട ചര്‍ച്ചകളാണ് ഇന്ന് നടക്കുന്നത്.

പാലായില്‍ ജോസ് കെ. മാണി തന്നെ, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍; കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളായി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പാലായിലും മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കിയിലും മത്സരിക്കും. പാര്‍ട്ടിക്ക് ലഭിച്ച 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരും സിറ്റിങ് സീറ്റില്‍ തന്നെ മത്സരിക്കും. ചാലക്കുടിയില്‍ കോണ്‍ഗ്രസ് വിട്ട് വന്ന മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജു എസ്. ചിറയത്താണ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥികള്‍ 1. പാലാ-ജോസ് കെ. മാണി 2. ഇടുക്കി-റോഷി അഗസ്റ്റിന്‍ 3. കാഞ്ഞിരപ്പള്ളി- ഡോ. എന്‍. ജയരാജ് 4. ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിള്‍ 5. പൂഞ്ഞാര്‍- അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 6. ചാലക്കുടി- അഡ്വ. ബിജു ചിറയത്ത് 7. റാന്നി- പ്രമോദ് നാരായണന്‍ 8. തൊടുപുഴ- സിറിയക് ചാഴികാടന്‍ 9. പിറവം- സാബു കെ. ജേക്കബ് 10. ഇരിക്കൂര്‍- മാത്യു കുന്നപ്പള്ളി 11. കടുത്തുരുത്തി- നിര്‍മ്മല ജിമ്മി 12. പെരുമ്പാവൂര്‍- ബേസില്‍ പോള്‍"