ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സംസ്ഥാനത്തെ വ്യത്യസ്ത മുസ്‌ലിം വിഭാഗങ്ങളുടെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങി

  തിരുവനന്തപുരം: സംസ്ഥാനത്തെ വ്യത്യസ്ത മുസ്‌ലിം വിഭാഗങ്ങളുടെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംസ്ഥാന വഖഫ് ബോര്‍ഡാണ് കണക്കെടുപ്പ് നടത്തുന്നത്. വഖഫുകളുടെ എണ്ണം, മൂല്യം എന്നിവയാണ് കണക്കാക്കുന്നത്. സുന്നി, ഷിയ, ബൊഹ്‌റ, അഖാഗനി തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളുടെ കൈവശമുള്ള വഖഫ് സ്ഥാപനങ്ങളുടെ കണക്കാണ് എടുക്കുന്നത്. കണക്കെടുപ്പ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്."  
ഈയിടെയുള്ള പോസ്റ്റുകൾ

മുട്ടിൽ മരംമുറിക്കേസ്: അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണ‍മെന്ന ഹരജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി. വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജിയാണ് കോടതി തള്ളിയത്. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിലപാട്. അതേസമയം, മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതി റോജി അഗസ്റ്റിൻ കോടതിയിൽ ഹാജരായി. ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും എത്തിയില്ല. മറ്റ് പ്രതികൾ എവിടെ എന്ന് കോടതി ചോദിച്ചു. ആളെ കളിയാക്കുകയാണോ എന്ന് ചോദിച്ച കോടതി റോജിയോട് മാറിനിൽക്കാനും ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് കയർത്ത റോജി അ​ഗസ്റ്റിൻ, മാധ്യമങ്ങൾ കള്ളം പറയുന്നുവെന്നും തങ്ങൾക്കെതിരെ ജാമ്യം ഇല്ലാ വാറണ്ട് പുറപ്പെടുവിച്ചു എന്നത് കള്ളമാണെന്നും ഹൈക്കോടതി ഹരജി തള്ളിയാൽ വേറെ കോടതികൾ ഉണ്ടല്ലോയെന്നും ചോദിച്ചു

അതിർത്തി സംസ്ഥാനങ്ങളിൽ ഇനി പൗരത്വം അനുവദിക്കുക കലക്ടർമാർ; സുപ്രധാനമായ ഭേദഗതിയുമായി കേന്ദ്രം

  ന്യൂഡൽഹി: പൗരത്വ ചട്ടങ്ങളിൽ സുപ്രധാനമായ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം അനുവദിക്കുന്നതിനുള്ള അധികാരം ഇനി മുതൽ അതിർത്തി സംസ്ഥാനങ്ങളിലെ ജില്ലാ കലക്ടർമാർക്ക് നേരിട്ട് നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. . കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. വടക്കന്‍ ജാര്‍ഖണ്ഡ്, തെക്കുപടിഞ്ഞാറന്‍ ബിഹാര്‍, തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവയ്ക്ക് മുകളിലായി തുടരുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ ഈ മാസം 23 വരെ മഴ തുടരുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്കും, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്."

ഓണത്തിരക്ക് നേരിടാന്‍ കൊച്ചി മെട്രോ: ഓഗസ്റ്റ് 22 മുതല്‍ 25 വരെ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചു

  കൊച്ചി: ഓണത്തോടനുബന്ധിച്ച് നഗരത്തില്‍ അനുഭവപ്പെടുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോ. ഓഗസ്റ്റ് 22, 24, 25 തിയ്യതികളില്‍ ഉച്ചയ്ക്ക് 3 മണി മുതല്‍ തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുകള്‍ ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ 6 മിനിറ്റ് 45 സെക്കന്‍ഡ് ഇടവേളകളില്‍ സര്‍വീസ് നടത്തുന്ന രീതിയില്‍ നാല് അധിക ട്രെയിനുകളാണ് കെ എം ആര്‍ എല്‍ ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23 ഞായറാഴ്ച രണ്ട് അധിക ട്രെയിനുകള്‍ കൂടി സര്‍വീസിലിറക്കും.

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

  തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ . ഇക്കാര്യം നടപ്പാക്കാൻ സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷ്‌കൃത പി എം പോഷൺ പദ്ധതിയുടെ ഭാഗമായി ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് കേന്ദ്രം അഭിപ്രായം തേടിയപ്പോൾ, കഴിഞ്ഞ മാസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ കേരളം സമ്മതം അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

വഖഫ് ബോർഡിലെ അമുസ്‍ലിം നിയമനം; കോടതിയിൽ നിലപാടറിയിച്ച് സംസ്ഥാന സർക്കാർ

  കൊച്ചി: വഖഫ് ബോർഡിലെ അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. സുപ്രിംകോടതി വിധിക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ബോർഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെ എന്നും ബോർഡ് പുനഃസംഘടിപ്പിക്കുന്നത് സർക്കാരിന്റെ അധികാരമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.