കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സര്‍ക്കാര്‍ നല്കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികള്‍ക്ക് നോട്ടീസ് അയച്ചത്. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ച്ചകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. കേസിലെ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളെയാണ് കോടതി 20വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു. കേസിലെ ഏഴു മുതല്‍ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. എട്ടാം പ്രതിയായ ദിലീപിനെയും കോടതി വെറുതെ വിട്ടിരുന്നു. ഗൂഢാലോചനയടക്കം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. അതേസമയം, വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍...
തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവെക്കില്ല. ഭാര്യ ബിന്ദുമേനോനുമായുള്ള പ്രശ്നം മന്ത്രിസഭാ യോഗത്തിന് മുമ്പേ ഗണേഷ് ഒത്തുതീർപ്പാക്കിയിരുന്നു. ബിന്ദുവിനെ ഫോണിൽ വിളിച്ച ഗണേശ് മാപ്പുപറഞ്ഞു. ഗണേഷിനെതിരെ പരാതി കൊടുക്കാൻ ഇല്ലെന്നും, വിവാദങ്ങൾ അവസാനിച്ചുവെന്നും ബിന്ദുവും പ്രതികരിച്ചു. വാളകത്തെ വീട്ടിൽ വച്ച് ഗണേഷ് കുമാറിനെ മോശം സാഹചര്യത്തിൽ കണ്ടുവെന്നും, അതിന്റെ ചിത്രങ്ങൾ പകർത്തിയ ഫോൺ പിടിച്ചെടുക്കാൻ പേഴ്സണല്‍ സ്റ്റാഫിനെ ഗണേഷ് നിയോഗിച്ചു എന്നുമായിരുന്നു ബിന്ദു മേനോൻ ഇന്നലെ ഉന്നയിച്ച ആരോപണം. പൊലീസ് ഇടപെടൽ കാര്യക്ഷമമായിരുന്നില്ല എന്ന് ആരോപണം ഉണ്ടായിരുന്നു.