ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കരുത്'; കര്‍ശന നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് ഓഫീസര്‍

  തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകാതെ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കടുക്കുന്നതിനിടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സീല്‍ ചെയ്ത സ്‌ട്രോങ് റൂമുകള്‍ക്ക് പുറമെ, സീല്‍ ചെയ്യാത്ത മുറികള്‍ പോലും തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. കോഴിക്കോട് പേരാമ്പ്രയിലും പാലക്കാട് നെന്മാറയിലും സ്‌ട്രോങ്ങ് റൂം വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. സംഭവത്തില്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് രത്തന്‍ ഖേല്‍ക്കര്‍. മെറ്റീരിയല്‍സ് റൂമുകള്‍ തുറന്നത് അനാവശ്യമെന്നാണ് രത്തന്‍ ഖേല്‍ക്കറുടെ അഭിപ്രായം. സംഭവത്തില്‍ രത്തന്‍ ഖേല്‍ക്കര്‍ അടിയന്തര റിപോര്‍ട്ട് തേടിയിട്ടുണ്ട്. കണക്കെടുപ്പിനാണ് മുറി തുറക്കുന്നതെങ്കില്‍ വോട്ടെണ്ണല്‍ കഴിഞ്ഞിട്ട് കണക്കുകള്‍ അപ്ഡേറ്റ് ചെയ്താല്‍ മതിയെന്ന് രത്തന്‍ ഖേല്‍ക്കര്‍ നിര്‍ദേശിച്ചു.
ഈയിടെയുള്ള പോസ്റ്റുകൾ

സിബിഎസ്‌സി പരീക്ഷ 475 മാര്‍ക്കുമായി സാറയ്ക്ക് മിന്നും ജയം

  സിബിഎസ്‌സി പരീക്ഷയില്‍ 500ല്‍ 475 മാര്‍ക്ക് നേടി മിന്നും ജയവുമായി കുടുംബത്തിന്റെ അഭിമാനമായി സാറ മുഹമ്മദ് അഷറഫ്. ഷാര്‍ജ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സാറ ഷാര്‍ജ ഇസ്‌ലാമിക് ബാങ്ക് ദുബൈ ശാഖയിലെ ആലമ്പാടി മുഹമ്മദ് അഷറഫിന്റെയും ബോവിക്കാനത്തെ ഫാത്തിമ മുബീന കുട്ടിയാനത്തിന്റെയും മകളാണ്. എഴുത്തുകാരന്‍ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെയുംസഫിയ എംഎ യുടെയും പേരകുട്ടിയാണ് സാറ .

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് ഉയരുന്നു; മൂന്നിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് (യുവി) സൂചിക രേഖപ്പെടുത്തിയ മൂന്നു സ്ഥലങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോന്നി, ചെങ്ങന്നൂര്‍, മൂന്നാര്‍ എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ ഗൗരവകരമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, കൊട്ടാരക്കര, ചങ്ങനാശേരി, കളമശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യുവി സൂചിക ഉയരുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് പകല്‍ പത്തു മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണി വരെയുള്ള സമയത്താണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് കിരണങ്ങള്‍ രേഖപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് വെയിലത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണം.

വേനല്‍ തിരക്കിന് ആശ്വാസം; 660 സ്‌പെഷ്യല്‍ ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വേ

  ന്യൂഡല്‍ഹി: വേനല്‍ക്കാലത്തെ അമിത യാത്രാത്തിരക്ക് കണക്കിലെടുത്ത് രാജ്യത്തുടനീളം വിപുലമായ യാത്രാ സൗകര്യങ്ങളൊരുക്കി ഇന്ത്യന്‍ റെയില്‍വേ. വിവിധ റൂട്ടുകളിലായി ഇതുവരെ 660 വേനല്‍ക്കാല പ്രത്യേക ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 11,294 സര്‍വീസുകള്‍ ഈ ട്രെയിനുകള്‍ നടത്തും. മുന്‍കൂട്ടി യാത്രാ പദ്ധതി തയ്യാറാക്കുന്നവര്‍ക്ക് കണ്‍ഫേംഡ് ടിക്കറ്റുകള്‍ ഉറപ്പാക്കാന്‍ ഈ നേരത്തെയുള്ള പ്രഖ്യാപനം സഹായകരമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഘട്ടംഘട്ടമായി പ്രഖ്യാപിക്കുമെന്നും റെയില്‍വേ അറിയിച്ചു

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല."

പൊവ്വൽ മഖാം ഉറൂസ് 26 മുതൽ മെയ് മൂന്ന് വരെ നടക്കും

  പൊവ്വൽ: പൊവ്വൽ മഖാമിലെ മഹത്തുക്കളുടെ പേരിൽ രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന ഉറൂസ് നേർച്ച ഏപ്രിൽ 26 ഞായറാഴ്ച മുതൽ മെയ് മൂന്ന് വരെ നടക്കും.  26 ന് 4 മണിക്ക് ജമാഅത്ത് പ്രസിഡണ്ട് എബി.ഷാഫി പതാക ഉയർത്തും. രാത്രി 8 മണിക്ക്സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. ഉറുസ് കമ്മിറ്റി ചെയർ മാൻ മൊയ്തു ബാവാഞ്ഞി അദ്ധ്യക്ഷതവഹിക്കും.ജനറൽ കൺവീനർ സഫ്‌വാൻ പൊവ്വൽ സ്വാഗതം പറയും. പൊവ്വൽ ജമാഅത്ത് ഖതീബ് ഷൗക്കത്തലി അൻവരി പ്രഭാഷണം നടത്തും.  27 തിങ്കളാഴ്ച ശാഫി ബാഖവി ചാലിയംപ്രഭാഷണം നടത്തും. 28 ചൊവ്വാഴ്ച സയ്യിദ് സൈനുൽ ആബിദിൻ തങ്ങൾ കുന്നുംങ്കൈ പ്രാർത്ഥനക്ക്നേതൃത്വം നൽകും. ഹാഫിള് മാഹിൻ മന്നാനി പ്രാഭാഷണം നടത്തും. 29 ബുധനാഴ്ച വഹാബ് നഇമി കൊല്ലം പ്രഭാഷണം നടത്തും. 30 വ്യാഴാഴ്ച 7 മണിക്ക് സയ്യിദ് എം.എസ് തങ്ങൾ മദനി ഓലമുണ്ട മജ്‌ലിസ് നൂറിന് നേതൃത്വം നൽകും. കടക്കൽ ശെഫീഖ് ബദ്രി പ്രഭാഷണം നടത്തും. മെയ് ഒന്ന് വെള്ളിയാഴ്ച സയ്യിദ് അബ്ദുൽ ഖാദർആറ്റക്കോയ തങ്ങൾ ആലൂർ പ്രാർത്ഥന നിർവ്വഹിക്കും. ഹാഫിള് ഷമീസ് ഖാൻ നഫാഇ ഇടുക്കി പ്രഭാഷണം നടത്തും. രണ്ട് ശനിയാഴ്ച സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമാപന പരിപാടി ഉദ്ഘാടനം ചെയ്യും.എബി.ശാ...

ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്

  ടോക്യോ: ജപ്പാന്റെ വടക്കന്‍ തീരമേഖലയെ വിറപ്പിച്ച് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രാദേശിക സമയം വൈകീട്ട് 4.52ഓടെ ഉണ്ടായത്. ഇതേത്തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇവാട്ടെ, ഹൊക്കൈഡോ പ്രവിശ്യകളുടെ ഭാഗങ്ങളില്‍ മൂന്ന് മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 80 സെന്റിമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുകയും ചെയ്തു. താമസക്കാരോട് എത്രയും വേഗം ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. തലസ്ഥാനമായ ടോക്യോയില്‍ വരെ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. നാശനഷ്ടങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല.