ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ ജയില്‍ മോചിതന്‍

  കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ ജയില്‍ മോചിതനായി. പ്രതി ജിതിന്‍ ഭാസ്‌കറിന് സ്വീകരണമൊരുക്കി സിപിഎം. കേസില്‍ ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് ജിതിന് സ്വീകരണം ഒരുക്കിയത്. വടകര ഡിവൈഎഫ്‌ഐ, സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. വടകര സബ് ജയില്‍ പരിസരത്തായിരുന്നു സ്വീകരണം. കഴിഞ്ഞ 19 ദിവസമായി വടകര സബ് ജയിലിലായിരുന്നു ജിതിന്‍ ഭാസ്‌കര്‍. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കഴിഞ്ഞ ദിവസം ജിതിന് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
ഈയിടെയുള്ള പോസ്റ്റുകൾ

സിനിമ-വെബ് സീരീസ് പൈറസി; ടെലഗ്രാമിന് നോട്ടീസ് നല്‍കി കേന്ദ്ര സര്‍ക്കാര്‍

  ന്യൂഡല്‍ഹി: ഒടിടി കണ്ടന്റുകളുടെ അമിതമായ പ്രചാരണം ചൂണ്ടിക്കാട്ടി മെസ്സേജിങ് ആപ്പായ ടെലഗ്രാമിന് നോട്ടീസ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. വ്യാപകമായ സിനിമ-വെബ് സീരീസ് പൈറസിയെക്കുറിച്ച് വിവിധ ഒടിടി കമ്പനികളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്രം പറയുന്നു. 15 ദിവസത്തിനുള്ളില്‍ ടെലഗ്രാം മറുപടി നല്‍കണം.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. താലൂക്കുകളില്‍ നിന്നും ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും തുടരുന്ന മഴയുടെ സാഹചര്യവും മുന്‍നിര്‍ത്തിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കാലാവസ്ഥ മോശമായതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; ഇഞ്ചി, വെളുത്തുള്ളി, സവാള വിലയ്ക്ക് വന്‍ വര്‍ധന

  കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും ഉയരുന്നു. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ വിലക്കയറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മാര്‍ക്കറ്റില്‍ സവാളയ്ക്ക് കിലോയ്ക്ക് 28 രൂപയാണ് വില. ഇഞ്ചിക്ക് 200 രൂപയും വെളുത്തുള്ളിക്ക് 250 രൂപയുമാണ് കിലോയ്ക്ക് വില. ഉള്ളിക്ക് കോഴിക്കോട് മാര്‍ക്കറ്റില്‍ ക്വിന്റലിന് ശരാശരി 3,400 രൂപ വരെയാണുള്ളത്.

ദുബായ് കെ.എം.സി.സി കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റിയുടെ സി.പി.ആർ - എ.ഇ.ഡി പരിശീലനം വിജയകരമായി പൂർത്തിയായി; 15 പേർക്ക് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ്

ദുബായ്: ദുബായ് കെ.എം.സി.സി കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സവിശേഷമായ സി.പി.ആർ (CPR), എ.ഇ.ഡി (AED) പരിശീലന ക്യാമ്പ് ഇന്ന് രാവിലെ 11 മണിക്ക് ഊദ് മേത്തയിൽ വെച്ച് വിജയകരമായി നടന്നു. അടിയന്തിര ഘട്ടങ്ങളിൽ ഹൃദയാഘാതം നേരിടുന്നവർക്ക് കൃത്യമായ ജീവൻരക്ഷാ സഹായം നൽകാൻ പ്രവാസി സമൂഹത്തെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് ഒരുക്കിയത്. കെ.എം.സി.സി കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അൻവർ സാജിദ് സെയിലർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ പരിശീലന സെഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഹസ്കർ ചൂരി, ജില്ലാ വൈസ് പ്രസിഡന്റ് സുബൈർ തളങ്കര എന്നിവർ സംസാരിച്ചു. ദുബായ് കെ.എം.സി.സി കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി തസ്‌ലീം ബെൽക്കാട് ചടങ്ങിൽ സ്വാഗതവും മുൻസിപ്പൽ കമ്മിറ്റി ട്രഷറർ ഗഫൂർ ഊദ് നന്ദിയും പറഞ്ഞു. ഷൈ നിസാമിന്റെ നേതൃത്വത്തിലുള്ള 'ഗൈത്ത് അൽ എമിറാത് വോളന്റിയർ ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ സെഷൻ വിജയകരമായി നടത്തിയത്. പരിശീലനത്തിന് ശേഷമുള്ള സമഗ്രമായ തിയറി, പ്രായോഗിക പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കിയ 15 പ്രതിഭകൾ ദുബായ് ഹെൽത്ത് അത...

അടുത്ത മൂന്നു മണിക്കൂറില്‍ കാസര്‍കോഡ് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ കാസര്‍കോഡ് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബോബി ചെമ്മണ്ണൂരിനെതിരായ ലൈം​ഗികാധിക്ഷേപ കേസ് ഒത്തുതീർപ്പിലേക്ക്

  പ്പിലേക്ക്. പരാതി പിൻവലിക്കാൻ സന്നദ്ധമെന്ന് നടി കോടതിയെ അറിയിച്ചതോടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എറണാകുളം സെഷൻസ് കോടതിയിൽ നടക്കുന്ന നടപടികളാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. കേസ് മൂന്ന് ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുമെന്നും തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും നടി നേരത്തേ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് സത്യവാങ്മുലം നൽകിയത്.