ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ട്രെയിനുകള്‍ തല്‍സമയം നിരീക്ഷിക്കാന്‍ പുതിയ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ

  ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വിസുകളുടെ കൃത്യനിഷ്ഠ മെച്ചപ്പെടുത്താനും വൈകുന്നത് കണ്ടെത്താനും ഇന്ത്യന്‍ റെയില്‍വേ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ട്രെയിനുകളുടെ ഓട്ടം തല്‍സമയം നിരീക്ഷിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ റെയില്‍വേ ഉദ്യോഗസ്ഥരെ സഹായിക്കുന്ന തരത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൗത്ത് കോസ്റ്റ് റെയില്‍വേയുടെ വിജയവാഡ ഡിവിഷന്‍ വികസിപ്പിച്ച 'പങ്ച്വാലിറ്റി ബിസെഡ്എ' എന്ന ആന്‍ഡ്രോയിഡ് ആപ്പിലൂടെ ട്രെയിനുകളുടെ നിലവിലെ സ്ഥിതി, സമയക്രമം തുടങ്ങി പ്രധാന വിവരങ്ങള്‍ മൊബൈലില്‍ തന്നെ ലഭ്യമാകും. ഡെസ്‌ക്ടോപ്പ് അധിഷ്ഠിത സംവിധാനങ്ങളെ അപേക്ഷിച്ച് വേഗത്തിലും കാര്യക്ഷമമായും വിവരങ്ങള്‍ ലഭ്യമാക്കുന്നതാണ് ആപ്പിന്റെ പ്രത്യേകത.
ഈയിടെയുള്ള പോസ്റ്റുകൾ

പശുക്കളെ അറക്കുന്നത് നിരോധിച്ച് കൊണ്ടുള്ള ഉത്തരവിനെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

  സ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്ത് നിലവിലുള്ള നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍. മെയ് 27ന് പുറപ്പെടുവിച്ച ഉത്തരവില്‍, മെയ് 28ലെ ബക്രീദ് ദിനത്തിലോ മറ്റു ദിവസങ്ങളിലോ സംസ്ഥാനത്ത് എവിടെയും പശുക്കളെയോ കന്നുകാലികളെയോ അറക്കരുതെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് പുറപ്പെടുവിച്ചത് 'ഹിന്ദു മക്കള്‍ കക്ഷി' ജനറല്‍ സെക്രട്ടറി കെ സൂര്യ പ്രശാന്ത് നല്‍കിയ പൊതുതാത്പര്യ ഹരജിയിലായിരുന്നു. മൃഗങ്ങളെ അംഗീകൃത അറവുശാലകളില്‍ മാത്രം അറക്കണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. എന്നാല്‍ കോടതി പശുക്കളെ അറക്കുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. 1976ല്‍ പാലുത്പാദനവും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും പ്രോല്‍സാഹിപ്പിക്കാന്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്.

തദ്ദേശ ഫണ്ട് വെട്ടിക്കുറച്ചു; സഭയിൽ ഭരണ-പ്രതിപക്ഷ പോര്

തിരുവനന്തപുരം: 2026ലെ ധനകാര്യ ബിൽ അവതരിപ്പിച്ച നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം. മദ്യക്കമ്പനിക്ക് കോടികളുടെ നികുതിയിളവ് നൽകിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ ആരോപണവും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളും സഭയെ പ്രക്ഷുബ്ധമാക്കി. ഭരണപക്ഷം ആദ്യം നെഹ്റുവിയൻ നയവും ഇപ്പോൾ ഗാന്ധിയൻ നയവും ഉപേക്ഷിച്ചുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

വൈദ്യുതി നിയന്ത്രണം: ഒരു മണിക്കൂര്‍ മുന്‍പ് ഉപയോക്താക്കളെ അറിയിക്കണമെന്ന് റഗുലേറ്ററി കമ്മീഷന്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് അടിയന്തര സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഉപയോക്താക്കളെ അറിയിക്കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചു. പത്രം, എസ്എംഎസ്, ടെലിവിഷന്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിലൂടെ വൈദ്യുതി നിയന്ത്രണ വിവരം പൊതുജനങ്ങളെ അറിയിക്കണമെന്നും അടിയന്തര ലോഡ് ഷെഡിങ്ങിന് വ്യക്തമായ പ്രോട്ടോക്കോള്‍ രൂപീകരിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

  ശക്തമായ മഴ തുടരും. ഒന്‍പത് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി. ഈമാസം നാലുവരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പുമുണ്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് ഭവന സെന്‍സസിന് ഇന്ന് തുടക്കം

  തിരുവനന്തപുരം: സംസ്ഥാനത്തെ ഭവന സെന്‍സസിന് ഇന്ന് തുടക്കമാകും. ജൂലൈ 30 വരെ എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി 34 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചോദ്യാവലിയാണ് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ കെട്ടിടങ്ങളെ 150 മുതല്‍ 200 വരെ വീടുകള്‍ ഉള്‍പ്പെടുന്ന സെന്‍സസ് ബ്ലോക്കുകളായി തിരിച്ചാണ് ക്രമീകരണം. ആദ്യ ദിവസങ്ങളില്‍ ഓരോ ബ്ലോക്കിന്റെയും ലേഔട്ട് മാപ്പ് തയ്യാറാക്കുന്ന ജോലികളായിരിക്കും എന്യൂമറേറ്റര്‍മാര്‍ നിര്‍വഹിക്കുക. വീടുകളും മറ്റ് കെട്ടിടങ്ങളും തിരിച്ചറിയാന്‍ സഹായിക്കുന്ന ഭൂപടം തയ്യാറാക്കിയ ശേഷമാണ് വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം ആരംഭിക്കുക.

കനത്തമഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  ​കാസർകോട് : കനത്ത മഴയെ തുടർന്ന് കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്