ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും; രാജ്യസഭയിലേക്കെന്ന് സൂചന

ബിഹാർ രാഷ്ട്രീയത്തിൽ വലിയൊരു അധികാരമാറ്റത്തിന്റെ സൂചനകൾ നൽകിക്കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ പദവി രാജിവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സംസ്ഥാന ഭരണത്തിൽ നിന്നും മാറി ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജനതാദൾ (യുണൈറ്റഡ്) അധ്യക്ഷനായ അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ പത്രിക സമർപ്പിച്ചേക്കുമെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ബിഹാറിൽ നിന്നുള്ള അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം സജീവമായിരിക്കുന്നത്.
ഈയിടെയുള്ള പോസ്റ്റുകൾ

മലയാളം ഇനി ഭരണഭാഷ; സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷാ ബില്ലിൽ ഒപ്പിട്ട് ഗവര്‍ണര്‍

  തിരുവനന്തപുരം: മലയാളം ഇനി ഭരണഭാഷ. മലയാള ഭാഷ നിര്‍ബന്ധമാക്കുന്ന സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷ ബില്ലിൽ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിട്ടു. ഗവര്‍ണര്‍ അംഗീകാരം നൽകിയതോടെ നിയമം വൈകാതെ പ്രാബല്യത്തിലാകും. മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് സാംസ്കാരിക നായകര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ യുഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്‌ട്രപതി അനുമതി നൽകിയിരുന്നില്ല. ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോയത്. സംസ്ഥാനത്ത് ഔദ്യോഗികഭാഷ മലയാളമാക്കാനും മലയാളം സാര്‍വത്രികമാക്കാനും നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്കുശേഷമാണ് ബില്‍ തയ്യാറാക്കിയത്. മലയാള ഭാഷാ ബിൽ -2025നാണ് ഗവര്‍ണര്‍ അംഗീകാരം നൽകിയത്.

പേരാവൂരില്‍ കെ കെ ശൈലജ മല്‍സരിക്കും, തളിപ്പറമ്പില്‍ പി കെ ശ്യാമള; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം

  തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പേരാവൂരില്‍ എല്‍ഡിഎഫിനായി കെ കെ ശൈലജ മല്‍സരിക്കും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമായത്. തളിപ്പറമ്പില്‍ പി കെ ശ്യാമളയും പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും മല്‍സരിക്കും. ഉടുമ്പന്‍ചോലയില്‍ കെ കെ ജയചന്ദ്രനാണ് സ്ഥാനാര്‍ഥി. നാളെ സംസ്ഥാന സമിതി യോഗം നടക്കും. അതിന് ശേഷമായിരിക്കും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുക. മട്ടന്നൂരില്‍ നിന്നാണ് കെ കെ ശൈലജ പേരാവൂരിലേക്ക് മാറുന്നത്. 2006 മുതല്‍ 2011 വരെ പേരാവൂര്‍ എംഎല്‍എയായിരുന്നു ശൈലജ. പിന്നീട് നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായി. കെ കെ ശൈലജയിലൂടെ ഇപ്രാവശ്യം പേരാവൂര്‍ പിടിച്ചെടുക്കും എന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പകരം ഭാര്യ പി കെ ശ്യാമളയാണ് സ്ഥാനാര്‍ഥി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് പി കെ ശ്യാമള. തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ എതിര്‍പ്പു...

നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

  തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുളള സിപിഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ ധാരണയാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ജില്ലകളില്‍ നിന്നുള്ള സ്ഥാനാര്‍ഥി പട്ടിക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് പരിശോധിക്കും. ഉറച്ച വിജയസാധ്യയില്ലാത്ത സീറ്റില്‍ മാത്രം രണ്ടു ടേം നിബന്ധനയില്‍ ഇളവ് നല്‍കാനായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം. എന്നാല്‍ ചില ഉറച്ച സീറ്റുകളിലും ടേം നിബന്ധന ഒഴിവാക്കണമെന്ന് ജില്ലകളില്‍ നിന്ന് ആവശ്യമുണ്ട്. അതേസമയം, സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും.

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം; ഇന്നും കേരളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

  തിരുവനന്തപുരം: ഇറാൻ– ഇസ്രായേൽ സംഘർഷത്തെ തുടർന്ന് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് ഇന്ന് കരിപ്പൂർ വിമാനത്താവളത്തിൽ റദ്ദാക്കിയത് 20 സർവീസുകൾ. വിവിധ രാജ്യങ്ങളിലേക്ക് പോകേണ്ട സർവീസുകളാണ് റദ്ദാക്കിയത്. കരിപ്പൂരിൽ എത്തേണ്ട 20 സർവീസുകളും റദ്ദാക്കി. ഫ്ളൈനാസ്(റിയാദ്), സലാം എയർ(മസ്ക്കറ്റ്) എന്നിവ സർവീസ് നടത്തി. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള 16 വിമാനങ്ങളും പുറപ്പെടേണ്ട 16 വിമാനങ്ങളും റദ്ദാക്കി. ഗൾഫിലേക്ക് നെടുമ്പാശേരിയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ. 8 വിമാന സർവീസുകൾ ഇന്ന് നെടുമ്പാശേരിയിൽ നിന്നും പുറപ്പെടും. മസ്കറ്റിലേക്ക് ആറും ദുബായ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളും. ഗൾഫിൽ നിന്നും യാത്രക്കാരുമായി ആറ് വിമാനങ്ങൾ കൊച്ചിയിലെത്തും. ഫുജൈറയിൽ നിന്ന് 186 യാത്രക്കാരുമായുള്ള വിമാനം എത്തി

ജില്ലയിൽ ആദ്യമായി സി എം ആശുപത്രിയിൽ ഇആർസിപി പ്രൊസീജിയർ വിജയകരമായി നടത്തി

  ചെർക്കള: ജില്ലയിൽ ആദ്യമായി അതിന്യൂതനമായ ഇആർസിപി പ്രൊസീജിയർ (Endosopic Retrograde Cholangiopancreatography)ചെർക്കള സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ വിജയകരമായി നടത്തി. കലശലായ പനി,ഛർദ്ദി,വയറുവേദന,മഞ്ഞപിത്തം ,എന്നിവ ബാധിച്ച് അവശതയായി എത്തിയ രോഗി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. പിത്താശയ കല്ലുകൾ പിത്ത നാളിയിലേക്ക് വന്ന് കുടുങ്ങി കിടക്കുകയായിരുന്നു.ഇത് പിത്തരസത്തിൻ്റെ ഒഴുക്ക് തടഞ്ഞ് വയറുവേദന,കരൾ വീക്കം ,മഞ്ഞപിത്തം ,എന്നീ ഗുരുതരമായ അവസ്ഥ രോഗികളിൽ ഉണ്ടാക്കിയിരുന്നു.അതിന്യൂതനമായ  എൻഡോസ്ക്കോപ്പിയിലുടെയാണ് കല്ലുകൾ നീക്കം ചെയ്തത് സ്റ്റണ്ട് ഇട്ട് പിത്ത സഞ്ചി എടുത്തുമാറ്റുകയും ചെയ്തു.ജനറൽ ആശുപത്രിയിൽ നിന്നും  നിന്നും പരിയാരത്തേക്ക് റഫർ ചെയ്ത 67 വയസ്സുള്ള പെർള സ്വദേശിയായ രോഗിയെ ആശുപത്രിയിൽ എത്തിച്ച് സർജറിക്ക് വിധേയമാക്കുകയാണ് ചെയ്തത്. ആശുപത്രിയിലെ ജനറൽ ലാപ്രോസ്‌കോപ്പിക്ക് സർജൻമാരായ ഡോ: ആനന്ദ്,ഡോ: സന്ദീപ് നഴ്‌സിംഗ് സൂപ്രണ്ട് ഫാത്തിമ മുംതാസ്,നഴ്സുമാരായ പ്രീത,ബോബി ജോസഫ്,നജ്മ,സ്നേഹ,എന്നിവർ സർജറിക്ക് നേതൃത്വം നൽകി. പടം: സി എം മൾട്ടിസ്പെഷ്യലിറ്റി ആശുപത്രിയിൽ ഇആർസിപി പൊസീജിയറിനു നേതൃത്...

സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പരീക്ഷാ ചൂടിലേക്ക്; എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ചഎസ്ഇ പരീക്ഷകള്‍ ഈ മാസം അഞ്ചിന്

  തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ ചൂടിലേക്ക്. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകളാണ് ഈ മാസം അഞ്ചിന് തുടങ്ങുന്നത്. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായി 4,17,497ും ഗള്‍ഫിലെ ഏഴു കേന്ദ്രങ്ങളിലായി 633ും ലക്ഷദ്വീപില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 386ും വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. 4,52,437 പേരാണ് പ്ലസ് ടു പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. 4,11,025 പേര്‍ പ്ലസ് വണ്‍ പരീക്ഷയ്ക്കും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗള്‍ഫിലെ ഏഴും ലക്ഷദ്വീപിലെ ഒന്‍പതും മാഹിയിലെ രണ്ടും ഉള്‍പ്പെടെ 1,984 കേന്ദ്രങ്ങളിലാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്നത്. എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഏഴിന് തുടങ്ങി 28നു അവസാനിക്കും. ഫലപ്രഖ്യാപനം മേയ് മൂന്നാംവാരം നടത്താന്‍ കഴിയുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയം 89 ക്യാമ്പുകളിലായി ഏപ്രില്‍ ആറുമുതല്‍ നടക്കും. മേയ് 22നു ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്ന് കരുതുന്നതായി മന്ത്രി അറിയിച്ചു.