ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാസപ്പടി കേസ്: ടി. വീണയ്ക്ക് സേവനം നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ എം.ഡി; ഇ.ഡി രേഖകളിൽ നിർണായക വെളിപ്പെടുത്തലുകൾ

  കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്‌ക്കെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ മൊഴി. എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്ക് കരാർ നൽകിയതെന്നും കർത്ത ഇ.ഡിക്ക് മൊഴി നൽകിയെന്നാണ് അന്വേഷണ രേഖകൾ വ്യക്തമാക്കുന്നത്.
ഈയിടെയുള്ള പോസ്റ്റുകൾ

സമരം അവസാനിപ്പിച്ച് സിജെപി; പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്രം, രേഖാമൂലമുള്ള ഉറപ്പ് ചൊവ്വാഴ്ചയ്ക്കകം

  ന്യൂഡൽഹി: കേന്ദ്രസർക്കാരുമായുള്ള അന്തിമ ചർച്ചയ്ക്ക് പിന്നാലെ സിജെപി സമരം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രിമാരും സിജെപി പ്രതിനിധികളും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്. ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സംഘടനയുടെ പ്രധാന ആവശ്യം ലക്ഷ്യം കണ്ടതായി സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.

ഒടുവില്‍ കേന്ദ്രം വഴങ്ങി; വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

ന്യൂഡല്‍ഹി: ഒടുവില്‍ വിദ്യാര്‍ഥികളുടെ ആവശ്യത്തിന് വഴങ്ങി ബിജെപി സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജവയ്ക്കാതെ പിന്നോട്ടില്ലെന്ന സിജെപിയുടെ ഉറച്ച നിലപാടിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന് വഴങ്ങേണ്ടി വന്നു. രാജി ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടേയും കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും രാജി വച്ചില്ലെങ്കില്‍ രാജ്യ വ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് സിജെപി വ്യക്തമാക്കി. നാളെ ദേശവ്യാപക പ്രക്ഷോഭത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജി വച്ചത്.

കാസർകോട് സബൈൻ ആശുപത്രിയിൽ ലോക ഐവിഎഫ് ദിനം ആചരിച്ചു

  ചെർക്കള: കാസർകോട് സബൈൻ ആശുപത്രിയിൽ ലോക ഐവിഎഫ് ദിനം ആചരിച്ചു. നഗരസഭ അദ്ധ്യക്ഷ ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. ഡോ: മൊയ്തീൻ ജാസിർ അലി അദ്ധ്യക്ഷം വഹിച്ചു. മുളിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. പ്രേമലത മുഖ്യാഥിതിയായിരുന്നു . പ്രതീക്ഷയേയും,ശാസ്ത്രത്തിൻ്റെ അത്‌ഭുതകരമായ നേട്ടങ്ങളേയും,മാതാപിതാക്കളാകാനുള്ള മനോഹരമായ യാത്രയേയും ആഘോഷിക്കുക എന്ന സന്ദേശത്തെ കുറിച്ച് ഗൈനക്കോളജിസ്റ്റുമാരായ ഡോ :ഹരിത പിള്ളയും,ഐവിഎഫ് ചികിത്സയെ കുറിച്ച്  ഡോ: ശീതളും ക്ലാസ്സെടുത്തു. ഫെസിലിറ്റി ഡയറക്ടർ ഡോ:സച്ചിൻ,ഡോ : അരുൺകുമാർ,ഡോ: നിവേദിത,ഡോ:ഷെഹസാദി,നഴ്‌സിംഗ് സൂപ്രണ്ട് റിട്ട:മേജർ സൂര്യ രാജ്എച്ച്ആർ ശില്‌പ,എന്നിവർ പ്രസംഗിച്ചു. പബ്ലിക്ക് റിലേഷൻ ഓഫീസർ ബി അഷ്റഫ് സ്വാഗതവും,അഡ്‌മിനിസ്ട്രേഷൻ മാനേജർ അബൂബക്കർ സിദ്ധീഖ് നന്ദിയും പറഞ്ഞു

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണ സിഎംആര്‍എലിന് സേവനം നല്‍കിയിട്ടില്ല, വീണയ്‌ക്കെതിരേ മൊഴി നല്‍കി ശശിധരന്‍ കര്‍ത്ത

  തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ വീണയ്‌ക്കെതിരേ മൊഴി നല്‍കി ശശിധരന്‍ കര്‍ത്ത. വീണയോ എക്സാലോജിക്കോ സിഎംആര്‍എലിന് സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും പിണറായിയുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണംനല്‍കിയതെന്നും കര്‍ത്ത ഇഡിക്ക് മൊഴി നല്‍കി. വീണ എംഡിയായ എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനമൊന്നും നല്‍കാതെ സിഎംആര്‍എലില്‍ നിന്ന് 2.78 കോടി രൂപ കൈപറ്റിയെന്നും ഇവരുടെ സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെടുത്തുവെന്നുമാണ് ഇഡിയുടെ കേസ്.

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ ഉറച്ച് സിജെപി; കേന്ദ്ര നിലപാട് ഇന്ന്

  ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജിക്കാര്യത്തില്‍ കേന്ദ്ര നിലപാട് ഇന്ന്. സിജെപി പ്രതിനിധികളുമായി സര്‍ക്കാരിന്റെ നിര്‍ണായക ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും. രാജിയില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിജെപി. പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ വീണ്ടും ധര്‍മ്മേന്ദ്ര പ്രധാനെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കുമോ എന്നതാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുന്നത്. ഇന്നലെ കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, ജിതേന്ദ്ര സിങ് എന്നിവര്‍ സിജെപി വക്താക്കളായ സൗരഭ് ദാസ്, അഷുതോഷ് രന്‍ക എന്നിവരുമായി നടത്തിയ രണ്ട് മണിക്കൂര്‍ ചര്‍ച്ചയില്‍ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം അങ്ങനെ രണ്ട് പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ച സിജെപി, സര്‍ക്കാര്‍ അതിന് വഴങ്ങുന്നില്ലെങ്കില്‍ അടുത്ത ഉന്നം പ്രധാനമന്ത്രിയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ചോദ്യപേപ്പര്‍ ചോര്‍ച്ച; എന്‍ടിഎയില്‍ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

  ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍. പുറത്താക്കപ്പെടുന്ന ചില ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുടെ ഭാഗമായി നിയമ നടപടി സ്വീകരിക്കും. വ്യക്തികളെ മാറ്റുന്നതിനുപരി സംഘടനയുടെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സിജെപി സമരം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍ടിഐയില്‍ അഴിച്ചുപണിയെന്ന വാര്‍ത്ത വരുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ സര്‍ക്കാര്‍ നിലപാട് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് കൂട്ട പിരിച്ചുവിടല്‍.