ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും പിന്തുണച്ചു; തമിഴ്‌നാട്ടില്‍ വിജയ് മുഖ്യമന്ത്രിയാകും

  ചെന്നൈ: തമിഴ്‌നാട്ടില്‍ നടന്‍ വിജയ് മുഖ്യമന്ത്രിയാകും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള 118 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് വഴി തെളിഞ്ഞത്. അവകാശവാദമുന്നയിച്ച് വിജയ് അല്‍പസമയത്തിനകം ഗവര്‍ണറെ കാണും. കോണ്‍ഗ്രസിനൊപ്പം ഇടത് പാര്‍ട്ടികളും വിസികെയും ടിവികെക്ക് പിന്തുണ നല്‍കി. കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് എംഎല്‍എമാരും വിസികെ, സിപിഎം, സിപിഐ പാര്‍ട്ടികളില്‍ രണ്ട് പേര്‍ വീതവും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കേവല ഭൂരിപക്ഷം മറികടന്നത്. 'ടിവികെ പാര്‍ട്ടി സിപിഐ, സിപിഐ(എം), വിസികെ എന്നിവയെ സമീപിച്ചു. ഞങ്ങളുടെ പാര്‍ട്ടി യോഗം ചേര്‍ന്നു. ജനാധിപത്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. തമിഴ്നാട്ടിലെ ജനങ്ങള്‍ ടിവികെയെ തിരഞ്ഞെടുത്തു. ജനാധിപത്യപരമായ രീതിയിലാണ് ഞങ്ങള്‍ തീരുമാനമെടുത്തത്.'സിപിഐ(എം)-മായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യന്‍ പറഞ്ഞു.
ഈയിടെയുള്ള പോസ്റ്റുകൾ

വി.ഡി സതീശനെയും ചെന്നിത്തലയെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്; നിർണായക നീക്കം

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് രാത്രി ഡൽഹിയിൽ എത്താനാണ് നിർദേശം. ദീപാ ദാസ് മുൻഷിയാണ് ഇരുവരേയും വിവരം അറിയിച്ചത്. അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ രേഖയുടെ ചിത്രം ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടു. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി ചർച്ചയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കെ.സി വേണുഗോപാലിനെ പിന്തുണക്കുന്നുവെന്നാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട രേഖകളിലുള്ളത്. ടി.സിദ്ദിഖ്, സന്ദീപ് വാര്യർ എന്നിവരുടെ പിന്തുണയും കെ.സിക്കാണെന്നാണ് വിവരം. സണ്ണി ജോസഫ് ഉൾപ്പെടെ കോൺഗ്രസിന്‍റെ 63 എംഎൽഎമാരിൽ 47 പേർ കൂടിക്കാഴ്ചയിൽ കെ.സി വേണുഗോപാലിന്‍റെ പേര് നിർദേശിച്ചതായും പാർട്ടി വൃത്തങ്ങളെ പ്രതിപാദിച്ച് പത്രം റിപ്പോർട്ട് ചെയ്തിരുന്നു  

​മാപ്പിളപ്പാട്ട് സുൽത്താൻ അഷറഫ് പയ്യന്നൂരിന് അറുപതിന്റെ നിറവ്; മലബാർ കലാസാംസ്കാരിക വേദി ആദരിച്ചു

  ​കാസർഗോഡ്: മാപ്പിളപ്പാട്ട് ലോകത്തെ ജനപ്രിയ ഗായകൻ അഷറഫ് പയ്യന്നൂർ അറുപതാം ജന്മദിനത്തിന്റെ നിറവിൽ. മലബാർ കലാസാംസ്കാരിക വേദിയുടെ മുൻ പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ ജന്മദിനം സംഘടനയുടെ നേതൃത്വത്തിൽ ഹൃദ്യമായി ആഘോഷിച്ചു. ​"കത്തുന്ന കർബല", "പാടി ബിലാലെന്ന പൂങ്കുയിൽ" തുടങ്ങി മലയാളികൾ നെഞ്ചേറ്റിയ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മാപ്പിളപ്പാട്ട് കലയെ ജനകീയമാക്കിയ പ്രതിഭയാണ് അദ്ദേഹം. സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് വേദികളിൽ തന്റെ ശബ്ദം എത്തിച്ച അദ്ദേഹത്തിന് കലാപ്രവർത്തനങ്ങൾക്കായി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ​ജന്മദിനത്തോടനുബന്ധിച്ച് മലബാർ കലാസാംസ്കാരിക വേദി പ്രവർത്തകർ അഷറഫ് പയ്യന്നൂരിന്റെ വസതിയിലെത്തി കേക്ക് മുറിച്ച് മധുരം പങ്കുവെക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം പാട്ടുപാടിയും കുശലം പറഞ്ഞും ഏറെ നേരം ചെലവഴിച്ച പ്രവർത്തകർ ഗായകന് ഹൃദ്യമായൊരു ജന്മദിനാനുഭവമാണ് സമ്മാനിച്ചത്. ​ജനറൽ സെക്രട്ടറി അസീസ് ട്രെൻഡ്, ട്രഷറർ അബൂബക്കർ ആയക്കടവ്, ഭാരവാഹികളായ റിയാസ് നായന്മാർമൂല, അമീർ പോപ്പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രമുഖ ഗായികയും അഷറഫ് പയ്യന്നൂരിന്റെ ഭാര...

കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂ‍ർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. നാളെ 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ക്രമസമാധാന നില തകർന്ന് ബംഗാൾ; സംഘർഷങ്ങളിൽ ഇതുവരെ നാലുപേർക്ക് ജീവൻ നഷ്ടമായി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ക്രമസമാധാന നില തകർന്ന് ബംഗാൾ. വിവിധ സംഘർഷങ്ങളിൽ ഇതുവരെ നാലുപേർക്ക് ജീവൻ നഷ്ടമായി. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. സുവേന്ദു അധികാരിയുടെ സഹായി കൊല്ലപ്പെട്ടതിൽ ടിഎംസി ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപി നീക്കം. കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവരും. സംഘർഷസഹചര്യം കണക്കിലെടുത്ത് 2.4 ലക്ഷം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതി പാടെ പാളി. തെരഞ്ഞെടുപ്പിന് ശേഷവും വ്യാപക സംഘർഷങ്ങളാണ് ബംഗാളിൽ പൊട്ടിപ്പുറപ്പെട്ടത്. സംഘർഷങ്ങളിലും വെടിവെപ്പിലും ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റൻറ് ഉൾപ്പെടെ രണ്ട് ബിജെപി പ്രവർത്തകർക്കും രണ്ട് ടിഎംസി പ്രവർത്തകർക്കും ജീവൻ നഷ്ടമായി. ബീർഭും, സൗത്ത് 24 പർഗാനാസ്, ഹൗറ, നാദിയ, ബങ്കുറ എന്നീ ജില്ലകളിൽ ഉണ്ടായ സംഘർഷങ്ങളിൽ 20ലധികം പേർക്കും പരിക്കേറ്റിട്ടുണ്ട്.വിജയാഘോഷങ്ങൾക്കൊപ്പം ടിഎംസി ഓഫീസുകൾ ബിജെപി പ്രവർത്തകർ ലക്ഷ്യം വെച്ചതും സംഘർഷം മൂർച്ഛിച്ചു. കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ് ജെസിബി ഉപയോഗിച്ച് തകർത്തതും ഇരുവിഭാഗവും ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു...

മുഖ്യമന്ത്രി തര്‍ക്കം: എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന്; ഹൈക്കമാന്‍ഡ് തീരുമാനം നിര്‍ണായകം

  തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ നിയുക്ത എംഎല്‍എമാരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച എഐസിസി നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും. ഉദ്ദേശിച്ചതിനേക്കാള്‍ ഭൂരിപക്ഷം കിട്ടിയെന്നാണ് കെ സി പക്ഷത്തിന്റെ അവകാശവാദം. ഘടകക്ഷികളുടെ നിലപാട് സതീശന് ബലമാകുമ്പോള്‍, 20ലേറ എംഎല്‍എമാരുടെ ഭൂരിപക്ഷം ചെന്നിത്തല പക്ഷവും അവകാശപ്പെടുകയാണ്. മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഇനി ഹൈക്കമാന്‍ഡിന്റെ തീരുമാനം നിര്‍ണായകമാകും.

മമത വഴങ്ങിയില്ല; ബംഗാൾ നിയമസഭ പിരിച്ചുവിട്ട് ഗവർണർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍. പരാജയപ്പെട്ടിട്ടും രാജി വെക്കാൻ മമത തയ്യാറാകാതിരുന്നതോടെയാണ് ഗവർണർ ആർ.എൻ. രവി ഇടപെട്ടത്. നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജ്ഭവന്റെ നിർണ്ണായക നീക്കം. ഭരണഘടനയുടെ 174-ാം അനുച്ഛേദം (2)(b) പ്രകാരം തനിക്ക് ലഭിച്ചിട്ടുള്ള അധികാരമുപയോഗിച്ചാണ് ഗവർണറുടെ നടപടി. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചിരുന്നെങ്കിലും ഇന്നാണ് പരസ്യപ്പെടുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും രാജി വെക്കാൻ മമത തയ്യാറായിരുന്നില്ല. താൻ രാജ്ഭവനിലേക്ക് വരില്ലെന്നും രാജി സമർപ്പിക്കില്ലെന്നും മമത പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ബിജെപി നേടിയ വിജയം കൊള്ളയിലൂടെ ഉണ്ടായതാണെന്നും താൻ പരാജയപ്പെട്ടിട്ടില്ലെന്നുമാണ് മമത വാദിച്ചിരുന്നത്. മമതയുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച ബിജെപി നേതൃത്വം, അവരെ പുറത്താക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.