ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ലഹരിമരുന്ന് കേസുകള്‍: മൂന്ന് ജില്ലകളില്‍ എന്‍ഡിപിഎസ് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനം

  തിരുവനന്തപുരം: ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ പാലക്കാട്, മഞ്ചേരി, തൃശൂര്‍ ജുഡീഷ്യല്‍ ജില്ലകളില്‍ മൂന്ന് പുതിയ എന്‍ഡിപിഎസ് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് കോടതികളിലുമായി 33 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. തിരുവനന്തപുരം, എറണാകുളം എന്‍ഡിപിസ് കോടതികളിലെ സ്ഥിരം തസ്തികകളുടെ എണ്ണം എട്ടില്‍ നിന്ന് പതിനൊന്നായി ഉയര്‍ത്തും. പുതിയ കോടതികളും ജീവനക്കാരുടെ നിയമനവും സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെങ്കിലും ലഹരിമരുന്നിനെതിരായ ശക്തമായ നടപടികളുടെ ഭാഗമായാണ് തീരുമാനം.
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തും. രാത്രി ഏഴിനും 12നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം. ദേശീയതലത്തില്‍ 12,000 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവുണ്ടായ സാഹചര്യത്തിലാണിത്. വൈദ്യുതി ലഭ്യതക്കുറവുള്ള കാര്യം ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് കെഎസ്ഇബിയെ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളോടും വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്താന്‍ ഗ്രിഡ് കണ്‍ട്രോളര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

അധ്യാപക നിയമനം: 'പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും'; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ അധ്യാപക തസ്തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന അധ്യാപക റാങ്ക് ലിസ്റ്റുകളാണ് ആറ് മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രൈമറി മുതൽ എച്ച്എസ്എസ്ടി വരെയുള്ള 18 റാങ്ക് പട്ടികകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. സെൻസസ്, ബിഎൽഒ ചുമതലകൾ, അന്തർജില്ലാ സ്ഥലംമാറ്റ നടപടികളിലെ കാലതാമസം, സ്റ്റാഫ് ഫിക്സേഷൻ വൈകിയത് തുടങ്ങിയ കാരണങ്ങളാൽ ഒഴിവുകൾ യഥാസമയം കണ്ടെത്തി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ഉദ്യോഗാർത്ഥികൾക്ക് ഇതുമൂലം നിയമന അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാനാണ് കാലാവധി നീട്ടി നൽകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടതില്‍ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

  പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കേസിലെ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരേ അപ്പീല്‍ നല്‍കി. തെളിവുകള്‍ കൃത്യമായി ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് വാദം. സാക്ഷി മൊഴികളും പരിഗണനയ്‌ക്കെടുത്തില്ല. ഹീന കുറ്റകൃത്യമാണ് ഹുസൈന്‍ നടത്തിയതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സര്‍ക്കാരിനായി സ്റ്റാന്‍ഡിങ് കോണ്‍സെല്‍ അല്‍ജോ കെ ജോസഫാണ് അപ്പീല്‍ സമര്‍പ്പിച്ചത്.

നേപ്പാളിലെ പ്രളയം; മരണസംഖ്യ 1,066 കടന്നു

  കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണം ആയിരം കടന്നു. നേപ്പാളിലും ടിബറ്റിലുമായി മരിച്ചവരുടെ എണ്ണം 1,066 കടന്നു. നേപ്പാളില്‍ 1,050 പേരുടെ മൃതദേഹങ്ങളും, ടിബറ്റ് മേഖലയില്‍ 16 മൃതദേഹങ്ങളും കണ്ടെത്തി. ഇരു മേഖലകളിലുമായി 1,066 പേരാണ് മരിച്ചത്. ആയിരക്കണക്കിന് ആളുകളെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററുകളും എക്‌സ്‌കവേറ്ററുകളും മറ്റു യന്ത്രസാമഗ്രികളും ഉപയോഗിച്ച് തെരച്ചില്‍ തുടരുകയാണ്. ദുരന്തത്തില്‍ ഏകദേശം 4,000ത്തോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കാണാതായവരില്‍ 583 വിദേശപൗരന്മാരും ഉള്‍പ്പെടുന്നു.

38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28ന്

  തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 38തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ശേഷാദ്രിനാഥന്‍ അറിയിച്ചു. വിജ്ഞാപനം സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുവിക്കും. നാമ നിര്‍ദ്ദേശ പത്രിക സെപ്റ്റംബര്‍ മൂന്നു മുതല്‍ 10 വരെ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബര്‍ 11 ന് നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആണ്. 28ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ 29ന് രാവിലെ 10 മണിക്ക് ആരംഭിക്കും."

എസ്പി മുതല്‍ ഡിജിപി വരെയുള്ള ഉന്നതര്‍ക്ക് സ്റ്റേഷന്‍ ചുമതല; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് പോലിസ് മേധാവി

  തിരുവനന്തപുരം: പോലിസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതല്‍ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച് പോലിസ് മേധാവി. സസ്‌പെന്‍ഷനിലുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനും ചുമതല നല്‍കിയത് വിവാദമായതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. മാതൃകാ സ്റ്റേഷനുകളാക്കാന്‍ പോലിസ് സ്റ്റേഷനുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ദത്തെടുക്കണം എന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദ്ദേശം. 2025ല്‍ ഡിജിപിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി നല്‍കിയ നിര്‍ദ്ദേശം അനുസരിച്ചാണ് സംസ്ഥാനത്തെ 59 സ്റ്റേഷനുകളുടെ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലിസ് മേധാവി നല്‍കിയത്. വികിസിത് ഭാരതിന്റെ ഭാഗമായാണ് മാതൃകാസ്റ്റേഷനായി ഉയര്‍ത്തുകയെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. വര്‍ക്കല പോലിസ് സ്റ്റേഷന്റെ ചുമതലയാണ് എം ആര്‍ അജിത് കുമാറിന് നല്‍കിയത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിന് കിളിമാനൂര്‍ സ്റ്റേഷന്റെ ചുമതലയും നല്‍കി.