ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സര്‍ക്കാരിന് തിരിച്ചടി; നവകേരള സര്‍വേ റദ്ദാക്കി ഹൈക്കോടതി

  കൊച്ചി: ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് തിരിച്ചടി. നവ കേരള സര്‍വേ കോടതി റദ്ദാക്കി. സര്‍വ്വേ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് നീക്കം. 2030ല്‍ കേരളം എങ്ങനെയായരിക്കണം എന്ന വിഷനാണ് ഇതിനു പിന്നിലുള്ളതെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നവകേരള സര്‍വേയ്‌ക്കെതിരേ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ സര്‍വേയ്‌ക്കെതിരേ രണ്ട് ഹരജികള്‍ കോടതിയിലെത്തി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹരജി. പാര്‍ട്ടി കേഡര്‍മാരെ ഇറക്കിയുള്ള സര്‍വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമാണ് ആവശ്യം. ഇതില്‍ വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഈയിടെയുള്ള പോസ്റ്റുകൾ

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഇഡിയുടെ ചോദ്യം ചെയ്യലിനായി നടന്‍ ജയറാം ഇന്ന് ഹാജരായേക്കും

  കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇഡി നോട്ടീസ് നല്‍കിയ നടന്‍ ജയറാം ഇന്ന് ചോദ്യം ചെയ്യലിനായി ഇഡി കൊച്ചി ഓഫീസില്‍ ഹാജരായേക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ദ്വാരപാലക പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മറുപടി നല്‍കേണ്ടത്. സ്വര്‍ണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിന്റെ ചോദ്യം ചെയ്യല്‍. നേരത്തെ എസ്‌ഐടി ജയറാമിന്റെ മൊഴിയെടുത്തിരുന്നു.

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്റെ പേര് നൽകും; ആലിൻ ഷെറിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

  പത്തനംതിട്ട: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോ​ഗ്യ മന്ത്രി വീണ ജോർജിനോടൊപ്പമാണ് കുടുംബത്തെ സന്ദർശിച്ചത്. കുടുംബത്തെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി 15 മിനിറ്റ് വീട്ടിൽ ചെലവഴിച്ചു. കോഴിക്കോട് വരാൻ പൊകുന്ന സംസ്ഥാനത്തെ ആദ്യത്തെ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാസ് പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി കുടുബത്തോട് പറഞ്ഞു. ആരോഗ്യ വകുപ്പിന് കീഴില്‍ ചേവായൂരിൽ സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രവർത്തനങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് പിഎംഎസ്എസ് വൈ ബ്ലോക്കിൽ താൽക്കാലികമായി തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങളും അന്തിമഘട്ടത്തിലാണ്. 00 ല്‍ അധികം കിടക്കകള്‍, ഐ.സി.യു, ഡയാലിസിസ്, ഓപറേഷന്‍ തിയേറ്റര്‍ തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

ഹംപി കൂട്ടബലാത്സം​ഗം: മൂന്ന് പ്രതികൾക്ക് വധശിക്ഷ

  ബംഗളൂരു: കർണാടകയിലെ ഹംപിയിൽ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ. പ്രതികളായ മല്ലേഷ്, സായ്,ശരണപ്പ എന്നിവരെ ഗംഗാവതി കോടതിയാണ് ശിക്ഷിച്ചത്. ഒമ്പത് മാസം നീണ്ട വിചാരണക്ക് ശേഷമാണ് സുപ്രധാന വിധി. രാജ്യത്തെ നടുക്കിയ കൂട്ട കൂട്ടബലാത്സം​ഗ കേസിലാണ്, ഗംഗാവതി ജില്ലാ സെഷൻസ് കോടതിയുടെ പരമാവധി ശിക്ഷ. മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി ഫെബ്രുവരി ആറിന് കണ്ടെത്തിയിരുന്നു. കേസിൽ അതിവേഗം വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.

ജനകീയ പ്രധിഷേധ കൺവെൻഷൻ സംഘടിപ്പിച്ചു

  നീലേശ്വരം തൈക്കടപ്പുറം തേജസ്വിനി പുഴയിൽനിന്നും അനധികൃത മണലെടുപ്പിനെതിരെ തൈക്കടപ്പുറം ബോട്ട്ജെട്ടിപരിസരത്ത് വെച്ചാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. നിരവധിപേർ പങ്കെടുത്തു. കൺവെൻഷൻ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സുധീർകുമാർ മാസ്റ്റർ ഉൽഘാടനം ചെയ്തു.വാർഡ് കൗൺസിലർ k പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു തീരദേശ വാർഡ്കൗൺസിലർമാരായ NN നദീറ, TV ബീന , VK റഷീദ, P ശ്രീജ . നീലേശ്വരം സബ് ഇൻസ്പെക്ടർ രതീഷ് . അഡ്വ: നിസാം ഫലാഹ്, അഡ്വ: KP നസീർ. രാജീവൻ മാസ്റ്റർ , മുൻകൗൺസിലർമാരായ കെ സൈനുദ്ധീൻ ഹാജി, വിനു നിലാവ്, അൻവർ സാദിഖ്, ആശാവർക്കർ ബിന്ദുവൽസൻ തുടങ്ങിയവർ പ്രസംഗിച്ചു. കോഡിനേറ്റർ മഹമൂദ് കോട്ടായി സ്വാഗതവും വിനുനിലാവ് നന്ദിയും പറഞ്ഞു. അനധികൃത മണലെടുപ്പ് നിർത്തലാക്കുന്നില്ലെങ്കിൽ അത് അവസാനിപ്പിക്കുന്നത് വരെ ശക്തമായ ജനകീയ പ്രക്ഷോഭം നടത്തുവാൻ തീരുമാനിച്ചു. ജനകീയപ്രധിഷേധ സമിതിയും രൂപീകരിച്ചു. ചെയർമാൻ. അഡ്വ: നിസാം ഫലാഹ്. വൈസ് ചെയർമാൻമാർ. സുധീർ കുമാർ മാസ്റ്റർ . കെ സൈനുദ്ധീൻ ഹാജി. KV ജയൻ. ബിന്ദുവൽസൻ ജനറൽ കൺവീനർ . MV രാജീവൻ മാസ്റ്റർ. കൺവീനർമാർ . മഹമൂദ് കോട്ടായി. അജിത് കുമാർ. പ്രമോദ് . k അബ്ദുൾറഹ്‌മാൻ ...

ശബരിമലയിലെ യുവതീപ്രവേശന ഹരജി; ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിനെ രൂപീകരിച്ചു

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന ഹരജികള്‍ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രിംകോടതി. ഇതിനായി ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിനെ രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നല്‍കുന്നത്. ഹരജികള്‍ തരംതിരിച്ച് ഏപ്രില്‍ ഏഴ് മുതല്‍ വാദം തുടങ്ങും. മാര്‍ച്ച് പതിനാലിന് മുമ്പ് വാദങ്ങള്‍ എഴുതിനല്‍കണമെന്ന് ചീഫ് ജസ്റ്റിസ് വിവിധ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച പുനപ്പപരിശോധനാ ഹര്‍ജികള്‍ക്ക് ഒപ്പമാണ് തങ്ങള്‍ എന്നാണ് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇനി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് എന്താണെന്നുള്ളതാണ് വ്യക്തമാകാന്‍ ഉള്ളത്.
 "സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ല: ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണത്തിലേക്ക് തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഒപി ബഹിഷ്‌കരണ സമരം ഇന്ന് മുതല്‍. കോളജുകള്‍ ഇന്ന് മുതല്‍ സ്തംഭിക്കും. ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒപി ബഹിഷ്‌കരണത്തിന് തുടക്കം. 19 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിച്ചില്ലെന്ന് കെജിഎംസിടിഎ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ നടന്ന സമരം ഫെബ്രുവരി രണ്ടിന് സര്‍ക്കാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണവും അനിശ്ചിതകാല ഒപി ബഹിഷ്‌കരണവും ശക്തമാക്കാന്‍ ഡോക്ടമാരുടെ സംഘടന തീരുമാനിച്ചത്.