ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തനം മരവിപ്പിച്ചതിനെതിരെ ടെലഗ്രാം സമർപ്പിച്ച ഹരജിയിൽ കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് ടെലഗ്രാമിന് കേന്ദ്ര സർക്കാർ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങൾക്ക് സ്റ്റേ അനുവദിക്കണമെന്നായിരുന്നു ടെലഗ്രാം സമർപ്പിച്ച ഹരജിയിലെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് തേജ്സ് കരിയ അധ്യക്ഷനായ വെക്കേഷൻ ബെഞ്ചാണ ഹരജി പരിഗണിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ 900 മെഗാവാട്ടിന്റെ കുറവ് രേഖപ്പെടുത്തിയതിനാല്‍ വൈകുന്നേരം ആറിനും രാത്രി 12നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് കെഎസ്ഇബി അറിയിച്ചു. ഈ മാസം 30 വരെ നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. മഴക്കാലമായതിനാല്‍ തന്നെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ സാധാരണയായി വൈദ്യുതി നിയന്ത്രണങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാല്‍, ഇത്തവണ അസാധാരണമായ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. പസഫിക് സമുദ്രത്തിലെ എന്നിനോ പ്രതിഭാസം രൂപപ്പെട്ടതിനെ തുടര്‍ന്ന് അന്തരീക്ഷ താപനില ഉയര്‍ന്നുനില്‍ക്കുകയാണെന്നും ഇത് കാരണം വടക്കന്‍ സംസ്ഥാനങ്ങളിലെല്ലാം കടുത്ത ചൂട് നിലനില്ക്കാന് കാരണമായിട്ടുണ്ടെന്നും നേരത്തെ കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിരുന്നു. ഇത് ഉയര്‍ന്ന വൈദ്യുതി ഉപഭോഗത്തിലേക്ക് കൊണ്ടെത്തിക്കുകയും വൈദ്യുതി ലഭ്യത കുറയുകയും ചെയ്തെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.