ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കാസറഗോഡിന് എയിംസ്: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ നിവേദനം നൽകി

  കാസറഗോഡ്: സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കുന്ന എയിംസ് (AIIMS) പ്രൊപ്പോസലിൽ കാസറഗോഡ് ജില്ലയുടെ പേര് കൂടി ഉൾപ്പെടുത്തണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ച് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹികൾ കാസറഗോഡിൻ്റെ ചാർജ് ഉള്ള ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജിക്ക് കാസറഗോഡ് ഗസ്റ്റ് ഹൗസിൽ വച്ച് നിവേദനം സമർപ്പിച്ചു. വിഷയത്തിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട സംഘം, കാസറഗോഡ് ജില്ലയിൽ എയിംസ് സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയും അവിടുത്തെ ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥയും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉദുമ എം.എൽ.എ ശ്രീ. കെ. നീലകണ്ഠൻ്റെ സാന്നിധ്യത്തിലാണ് നിവേദക സംഘം മന്ത്രിയെ കണ്ടത്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ അഭാവവും കാരണം കാസറഗോഡ് ജില്ലയിലെ ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ എയിംസ് ജില്ലയ്ക്ക് അനുവദിക്കുകയേ നിവൃത്തിയുള്ളൂ എന്ന് ഭാരവാഹികൾ മന്ത്രിയോട് വ്യക്തമാക്കി. പ്രൊപ്പോസലിൽ കാസറഗോഡിൻ്റെ പേര് ചേർക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായും ഭാരവാഹികൾ അറിയിച്ചു. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്...
ഈയിടെയുള്ള പോസ്റ്റുകൾ

ശബരിമല സ്വർണക്കൊള്ള; പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട/തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റിയുടേതാണ് തീരുമാനം. പത്മകുമാറിനെതിരെ നടപടിയെടുക്കാത്തത് തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന വിലയിരുത്തിലന് പിന്നാലെയാണ് സസ്‌പെൻഷൻ. ശബരിമലക്കൊള്ള കേസിൽ പ്രതിയായ എ.പത്മകുമാറിനെതിരെ കടുത്ത നടപടി വേണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം. നിലപാട് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. നടപടി ജില്ല കമ്മിറ്റിക്ക് തീരുമാനിക്കാം. പത്മകുമാറിനെതിരെ നടപടി വൈകിയത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായെന്ന് തോമസ് ഐസക്ക് യോഗത്തിൽ പറഞ്ഞു.

അടുത്ത മൂന്നു മണിക്കൂറില്‍ 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിനിടെ 11 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റും വീശിയേക്കും. മറ്റു ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ചില സമുദ്ര മേഖലകളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി

അടിയന്തിര സഹായ അഭ്യർത്ഥന: ചട്ടഞ്ചാൽ സ്വദേശി റഫീഖ് ജീവന്മരണ പോരാട്ടത്തിൽ

കാസർഗോഡ്:** 10/06/2026-ൽ ഉണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലിടുന്ന ചട്ടഞ്ചാൽ കുന്നാറ സ്വദേശിയായ **റഫീഖ് (27)** എന്ന യുവാവ് കാരുണ്യമതികളുടെ സഹായം തേടുന്നു. കാസർകോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ചികിത്സയ്ക്ക് ശേഷം, ഇപ്പോൾ **മംഗലാപുരം കനച്ചൂർ മെഡിക്കൽ കോളേജിൽ** അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ഈ യുവാവ്. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ റഫീഖിന് അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി വലിയൊരു തുക ചിലവ് വരും. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന റഫീഖിന്റെ കുടുംബത്തിന് ഈ വൻ തുക താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ഹോസ്പിറ്റലിൽ അടയ്ക്കാനുള്ള തുക കണ്ടെത്താനാകാതെ വിഷമിക്കുന്നതിനാലാണ് അടിയന്തിര ഓപ്പറേഷൻ വൈകുന്നത്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ ഈ ചെറുപ്പക്കാരന്റെ ജീവൻ രക്ഷിക്കാൻ ഉദാരമതികളുടെ അടിയന്തിര സഹായം അഭ്യർത്ഥിക്കുകയാണ് റഫീഖിന്റെ ഉമ്മയും കുടുംബവും. **സഹായം എത്തിക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:** * **Account Name:** Ayisha K (ഉമ്മ) * **Account No:** 68750100001201 * **Bank / Branch:** Bank of Baroda, ചട്ടഞ്ചാൽ ...

ഷുഹൈബ് വധക്കേസ്; വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി

  കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി ഹൈക്കോടതി. കൊല്ലപ്പെട്ട ഷുഹൈബിന്‍റെ പിതാവിനെ കേസിൽ കക്ഷി ചേർത്തു. ആകാശ് തില്ലങ്കേരിയടക്കമുള്ള പ്രതികൾ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. വിചാരണ നടപടികൾ തിങ്കളാഴ്ച വരെയായിരുന്നു സ്റ്റേ ചെയ്തത്. പക്ഷപാതമായി പെരുമാറുന്നു, മുൻവിധിയോടെ സംസാരിക്കുന്നു എന്നുൾപ്പെടെ വിചാരണ കോടതിക്കെതിരെ പ്രതികൾ ഹരജിയിൽ ആരോപങ്ങൾ ഉന്നയിച്ചിരുന്നു. വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗം ഹരജി നേരത്തെ അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇതേ കോടതിയിൽ ആദ്യം ഹരജി നൽകിയെങ്കിലും സത്യവാങ്മൂലം നൽകാത്തതിനാൽ തള്ളുകയായിരുന്നു. സത്യവാങ്മൂലം ഉൾപ്പെടുത്തി വീണ്ടും ഹരജി നൽകിയെങ്കിലും തള്ളി.

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

  കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഏഴു വയസുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശി ആര്‍ജവ് ആണ് മരിച്ചത്. മലപ്പുറം എയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആര്‍ജവ്. ഇന്നലെ രണ്ട് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും പയ്യോളി സ്വദേശിയായ ഒൻപതു വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു വയസുകാരൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഒൻപതു വയസുകാരൻ ആശുപത്രി വിട്ടു.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: ചോദ്യം ചെയ്യല്‍ ഘട്ടത്തിലേക്ക് ഇഡി; വീണയോട് ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശം

  കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ക്ക് തുടക്കമാകുന്നു. കേസുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയുടെ മകനായ ശരണ്‍ എസ് കര്‍ത്ത ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും. ശരണ്‍ എസ് കര്‍ത്തയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുക. അതേസമയം, വീണയോട് ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദേശം. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ചെന്ന് പറയപ്പെടുന്ന 2.78 കോടി രൂപ ഏത് സേവനത്തിനുള്ള പ്രതിഫലമായിരുന്നുവെന്നും ആ തുക എങ്ങനെ ചെലവഴിച്ചുവെന്നുമുള്ള കാര്യങ്ങളാണ് അന്വേഷണത്തിന്റെ പ്രധാന വിഷയങ്ങള്‍. കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒയുടെ കൈവശമുള്ള 134 രേഖകള്‍ ഹാജരാക്കണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഈ രേഖകളും നേരത്തെ നടത്തിയ പരിശോധനകളില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളും അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യല്‍ നടക്കുക.