തിരുവനന്തപുരം: പിഎസ്സി നിയമന തട്ടിപ്പിൽ അന്വേഷണസംഘത്തെ നിയമിച്ച് ഡിജിപിയുടെ ഉത്തരവിറങ്ങി. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവർ അന്വേഷണ സംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ആസൂത്രണ ബോർഡിലെ ചീഫ് തസ്തികളുമായി ബന്ധപ്പെട്ട പരീക്ഷ നടത്തിപ്പില്‍ തെറ്റുപറ്റിയെന്ന് പിഎസ്സി തുറന്നു സമ്മതിച്ചിരുന്നു.10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് പിഎസ്സി പത്രക്കുറിപ്പിൽ അടക്കം പറഞ്ഞത്.
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹരജി ഇടക്കാല ഉത്തരവിനായി മാറ്റി ഹൈക്കോടതി
" കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹരജിയില്‍ ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി ഇടക്കാല ഉത്തരവിനായി മാറ്റി. ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരുടെ ഹരജിയാണ് ഇടക്കാല ഉത്തരവിനായി ബെഞ്ച് മാറ്റിയത്. കേസില്‍ അതീവ ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും വിചാരണ കോടതി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെന്നും ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ബോധിപ്പിച്ചു. പ്രതികളുടെ ശിക്ഷ മരവിപ്പിച്ചാല്‍ അത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചു കാണുന്നുവെന്ന് കരുതപ്പെടുമെന്നും നടി കോടതിയില്‍ വാദിച്ചു.