ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ആഭ്യന്തര സർവീസുകൾ വെട്ടിക്കുറക്കാൻ മുൻനിര വിമാനക്കമ്പനികൾ

ദില്ലി: ഇന്ധന വിലക്കയറ്റം ചൂണ്ടിക്കാട്ടി ആഭ്യന്തര സർവീസുകളും വെട്ടിക്കുറയ്ക്കാൻ വിമാന കമ്പനികൾ. എയർ ഇന്ത്യയും ഇൻഡി​ഗോയും ജൂൺ മുതൽ ആ​ഗസ്റ്റ് വരെ സർവീസുകൾ കുറയ്ക്കാൻ ഒരുങ്ങുകയാണ്. എയർ ഇന്ത്യ 15 ശതമാനം വരെ സർവീസും, ഇൻഡി​ഗോ 7 ശതമാനം വരെ സർവീസുകളും റദ്ദാക്കുമെന്നാണ് വിവരം. നേരത്തെ അന്താരാഷ്ട്ര സർവീസുകൾ വെട്ടി കുറയ്ക്കുമെന്ന് കമ്പനികൾ അറിയിച്ചിരുന്നു. വ്യോമയാന ഇന്ധന വില റെക്കോ‍ഡ് ഉയർച്ചയിലാണെന്നും ഈ സാഹചര്യത്തിൽ എല്ലാ സർവീസുകളും നടപ്പാക്കുക സാധ്യമല്ലെന്നും കമ്പനി അധികൃതർ പറഞ്ഞു. എന്നാൽ ഏതെങ്കിലും റൂട്ടിലെ എല്ലാ സർവീസുകളും പിൻവലിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ദില്ലി, മുംബൈ, ബം​ഗളൂരു, ചെന്നൈ എന്നീ റൂട്ടുകളിലേക്കുള്ള സർവീസുകളാകും കുറയ്ക്കുകയെന്നാണ് റിപ്പോർട്ട്.
ഈയിടെയുള്ള പോസ്റ്റുകൾ

ഇഡി റെയ്ഡിനെതിരെ ഡല്‍ഹിയിലും പ്രതിഷേധം; എംഎ ബേബി അടക്കമുള്ളവരെ അറസ്റ്റു ചെയ്ത് നീക്കി

  ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ ഇഡി നടത്തിയ റെയ്ഡിനെതിരെ ഡല്‍ഹിയിലും പ്രതിഷേധം. ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേയ്ക്ക് സിപിഎം സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്ത സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ഡല്‍ഹി പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ബിജു കൃഷ്ണന്‍, ബൃന്ദ കാരാട്ട്, കൃഷ്ണപ്രസാദ്, അശോക് ധാവളെ തുടങ്ങിയവര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് ഇഡി ഓഫീസിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ പൊലീസ് തടയുകയും നേതാക്കളെ ബലം പ്രയോഗിച്ച് വാഹനങ്ങളിലേക്ക് പിടിച്ചുകയറ്റുകയുമായിരുന്നു. മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് വസതികളിലടക്കം 12 ഇടങ്ങളില്‍ ഇഡി സംഘം നടത്തിയ റെയ്ഡിനെതിരെയാണ് സിപിഎം വിവിധ ഇടങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എട്ടുമണിക്കൂറോളം നീണ്ട റെയ്ഡ് അവസാനിപ്പിച്ച് തിരുവനന്തപുരത്ത് ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വസതിയില്‍ നിന്നിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായി. റെയ്ഡ് അവസാനിപ്പിച്ച് കാറില്‍ മടങ്ങിയ ഉദ്യോഗസ്ഥരുടെ മൂന്ന് വാഹനങ്ങള്‍ക്ക് നേരെ സിപ...

ഇഡി റെയ്ഡിൽ തിരുവനന്തപുരത്ത് സംഘര്‍ഷം; ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചുതകര്‍ത്ത് സിപിഎം പ്രവര്‍ത്തകര്‍

  ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചുതകര്‍ത്തു. കാറിന്‍റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു. റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ കൂകിവിളിച്ചാണ് സ്വീകരിച്ചത്. രണ്ട് വാഹനത്തിന്‍റെയും ഗ്ലാസ് അടിച്ചുതകര്‍ക്കു. പ്രതിഷേധം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്. സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. ഡൽഹിയിലെ പ്രതിഷേധത്തിലും വൻ സംഘർഷം .സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി."  https://www.mediaoneonline.com/kerala/ed-raids-spark-clashes-in-thiruvananthapuram-325154#:~:text=%E0%B4%87%E0%B4%A1%E0%B4%BF%20%E0%B4%B1%E0%B5%86%E0%B4%AF%E0%B5%8D%E0%B4%A1%E0%B4%BF%E0%B5%BD%20%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%20%E0%B4%B8%E0%B4%82%E0%B4%98%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B7%E0%B4%82%3B%20%E0%B4%89%E0%B4%A6%E0%B5%8D%E0%B4%AF%E0%B5%87%E0%B4%BE%E0%B4%97%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%B0%E0%B5%81%E0%B4%9F%E0...

ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും

  ബെംഗളൂരു: ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും. അടുത്തയാഴ്ച സ്ഥാനമേല്‍ക്കും. നിലവില്‍ ഉപമുഖ്യമന്ത്രിയാണ് ഡി കെ ശിവകുമാര്‍. സതീശ് ജര്‍ക്കിഹോളി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകും. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടന്‍ രാജിവയ്ക്കും. രാജ്യസഭാ സീറ്റ് നല്‍കി സിദ്ധരാമയയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം. മുഖ്യമന്ത്രിപദം ലഭിച്ചില്ലെങ്കില്‍ എല്ലാ പദവികളും ഒഴിവാക്കുന്നത് അടക്കമുള്ള നടപടികള്‍ ആലോചനയില്‍ ഉണ്ടെന്ന് ഡി കെ ശിവകുമാറിനെ അനുകൂലിക്കുന്നവര്‍ പറഞ്ഞിരുന്നു.

സിഎംആർഎൽ- എക്‌സാലോജിക് ഇടപാട്; നാല് മണിക്കൂർ പിന്നിട്ട് ഇഡി റെയ്ഡ്‌

  തിരുവനന്തപുരം: സിഎംആർഎൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിലടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് തുടരുന്നു. പരിശോധന നാല് മണിക്കൂർ പിന്നിട്ട സാഹചര്യത്തിൽ, നടപടിയിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. പ്രതിഷേധത്തിന് എത്താൻ പാർട്ടി നേതൃത്വം പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, കേസിൽ പിണറായി വിജയനും മകൾ ടി. വീണയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇഡി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

എസ്ഐആറിന്റെ ഭരണഘടനാ സാധുത: ഹരജികളില്‍ സുപ്രിംകോടതി വിധി ഇന്ന്

  ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തുടനീളം നടപ്പിലാക്കുന്ന വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്രപരിശോധനയുടെ(എസ്‌ഐആര്‍) ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 29 ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളെ ചോദ്യം ചെയ്യുന്ന ഹരജികളില്‍ വിധി പറയാന്‍ മാറ്റി വച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പ്രത്യേക വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് ഭരണഘടനയുടെ 326-ാം അനുച്ഛേദപ്രകാരവും, 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരവും തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതാണ് കോടതി പരിശോധിക്കുന്ന പ്രധാന വിഷയം. വോട്ടര്‍മാരുടെ പൗരത്വം തെളിയിക്കുന്നതിനായി കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ പൗരാവകാശങ്ങളെ ഹനിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കോടതി വ്യക്തത വരുത്തും.

സിഎംആർഎൽ മാസപ്പടി കേസ്; പിണറായി വിജയന്‍റെയും മുഹമ്മദ് റിയാസിന്‍റെയും വീടുകളിലടക്കം 10 ഇടങ്ങളില്‍ ഇഡി റെയ്ഡ്

  തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. പിണറായി വിജയന്‍റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം പത്തിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.