ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഹോര്‍മുസ് തുറക്കാനായി 40 രാജ്യങ്ങളുടെ യോഗം വിളിച്ച് യുകെ; പങ്കെടുത്ത് ഇന്ത്യ, വിട്ടുനിന്ന് യുഎസ്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഇറാന്‍ അടച്ച ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി ഇടപെടല്‍ നടത്താന്‍ യുകെ വിളിച്ച 40 രാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയാണ് യോഗത്തില്‍ വിര്‍ച്വലായി പങ്കെടുത്തത്. അതേസമയം, യുഎസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു. യുകെ വിദേശകാര്യ സെക്രട്ടറി അവേറ്റ് കൂപ്പറിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേര്‍ത്തത്. ഹോര്‍മുസ് തുറക്കാന്‍ സൈനിക നടപടികളേക്കാള്‍ രാഷ്ട്രീയവും നയതന്ത്രപരവുമായ നീക്കങ്ങളാണ് ആവശ്യമെന്ന് അവര്‍ പറഞ്ഞു. അന്താരാഷ്ട്ര സഹകരണത്തിന്റെ ശക്തി ഹോര്‍മുസ് തുറക്കുന്നതില്‍ കാണിച്ചുകൊടുക്കണം. ഹോര്‍മുസ് അടച്ചിട്ട ഇറാന്റെ നടപടി ആഗോള സമ്പദ് വ്യവസ്ഥയെ ബന്ദിയാക്കിയെന്ന് അവര്‍ കുറ്റപ്പെടുത്തി.
ഈയിടെയുള്ള പോസ്റ്റുകൾ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലര്‍ തടഞ്ഞ സംഭവത്തില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

  പാലക്കാട്: പാലക്കാട് സൗത്ത് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷാണ് പാലക്കാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ബിജെപി നഗരസഭ കൗണ്‍സിലര്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്രം

  ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് ഇളവ്. 40 പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ തീരുവയാണ് ധനമന്ത്രാലയം ഒഴിവാക്കിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊര്‍ജവിതരണത്തെ പ്രതിസന്ധിയിലാക്കുകയും ഊര്‍ജക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നതിനിടെയാണ് ആശ്വാസ നടപടി. കേന്ദ്രത്തിന് ഇതുവഴി 1800 കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടാകുകയെന്നാണ് കണക്കാക്കുന്നത്. ആഭ്യന്തര വിപണിയില്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം തടയുന്നതിനുമാണ് ധനമന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടല്‍.

ബംഗാളിൽ ഭരണകൂടം പരാജയം; ഉദ്യോഗസ്ഥരുടെ നടപടി പരിതാപകരമെന്ന് സുപ്രിംകോടതി

  ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞ സംഭവത്തിൽ സംസ്ഥാന ഭരണകൂടത്തിന് സുപ്രിംകോടതിയുടെ വിമർശനം. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നുവെന്നും ഇത്രയധികം ധ്രുവീകരിക്കപ്പെട്ട ഒരു സംസ്ഥാനം തങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, എസ്പി എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അങ്ങേയറ്റം പരിതാപകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി."

സംസ്ഥാനത്ത് യുവി സൂചിക ഉയരുന്നു; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിനൊപ്പം അള്‍ട്രാവയലറ്റ് (യുവി) കിരണങ്ങളുടെ തീവ്രതയും ഉയരുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ഭാഗങ്ങളില്‍ യുവി സൂചിക ഉയര്‍ന്ന നിലയില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ചില ജില്ലകളില്‍ ജാഗ്രത ശക്തമാക്കി. കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍, തൃത്താല എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. കൊട്ടാരക്കര, കളമശ്ശേരി, ഒല്ലൂര്‍, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. ഉയര്‍ന്ന യുവി കിരണങ്ങള്‍ ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രപ്രശ്‌നങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു

ഗുജറാത്തില്‍ ഭൂചലനം; 3.4 തീവ്രത രേഖപ്പെടുത്തി

  അഹമ്മദാബാദ്: തെക്കന്‍ ഗുജറാത്തിലെ നവ്‌സാരി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി. പുലര്‍ച്ചെ 5.27ഓടെയാണ് വാന്‍സ്ഡയില്‍ നിന്ന് ഏകദേശം 22 കിലോമീറ്റര്‍ കിഴക്ക് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ വസ്തുവക നാശനഷ്ടങ്ങളോ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഉയര്‍ന്ന ഭൂകമ്പ സാധ്യതയുള്ള മേഖലയായ ഗുജറാത്തില്‍ ഇത്തരം ചെറിയ കുലുക്കങ്ങള്‍ ഇടയ്ക്കിടെ അനുഭവപ്പെടുന്നത് അസാധാരണമല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒന്‍പത് വലിയ ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്,ആദ്യത്തെ സമ്പൂർണ പാർപ്പിട സംസ്ഥാനം'; എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് വച്ച് നടന്ന ചടങ്ങിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്. കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പ്, കടൽ കടലിന്റെ മക്കൾക്ക്,പവർകട്ടില്ലാത്ത കാലം തുടരും,ആദ്യത്തെ സമ്പൂർണ പാർപ്പിട സംസ്ഥാനമാക്കും,തൊഴിലുറപ്പിനെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും തുടങ്ങി 60ഇന പരിപാടികളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി അവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കും. പട്ടികവിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, അന്ത്യോദയ കാർഡുടമകൾ തുടങ്ങിയവർക്ക് ഇതിൽ മുൻഗണന നൽകും. വയോജനങ്ങൾക്ക് ആരോഗ്യകരവും ആനന്ദകരവുമായ ജീവിതം ഉറപ്പുവരുത്തും. എല്ലാ ക്ഷേമ പെൻഷനുകളും പ്രതിമാസം 3000 രൂപയായി വർധിപ്പിക്കും. പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർഥികൾക്കും ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പാക്കും. അഭ്യസ്തവിദ്യരായ യുവാക്കളുടെ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കും. കോളേജുകളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ഹാക്കത്തോണുകളും ഇൻകുബേറ്ററുകളും ...