ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായതിനാല്‍ തന്നെ രാത്രികാല നിയന്ത്രണം വേണ്ടിവരുമെന്നാണ് അറിയിപ്പ്. ഉയര്‍ന്ന വൈദ്യുതി ആവശ്യകതയിലും കഴിഞ്ഞ രണ്ട് ദിവസം നിയന്ത്രണം വേണ്ടി വന്നിരുന്നില്ല. കഴിഞ്ഞ ദിവസത്തെ രാത്രികാല വൈദ്യുതി ആവശ്യകത 5348 മെഗാവാട്ട് ആയിരുന്നു. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 99.39 ദശലക്ഷം യൂണിറ്റായിരുന്നു.
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പാര്‍ട്ടി ചിഹ്നവും പേരും മരവിപ്പിച്ച നടപടി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ മമത ബാനര്‍ജി സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചിഹ്നവും പേരും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുപ്രിം കോടതിയെ സമീപിച്ചു. പാര്‍ട്ടിയിലെ വിമത വിഭാഗവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ട ഇടക്കാല ഉത്തരവിനെതിരെയാണ് ഹരജി നല്‍കിയിരിക്കുന്നത്. പാര്‍ട്ടി ഘടനയെ സമഗ്രമായി പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തതെന്ന് മമത ബാനര്‍ജി സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 900 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിക്കുന്നതായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി അറിയിപ്പ്. വൈകിട്ട് 6.15 നും രാത്രി 12.45 നും ഇടയിലായിരിക്കും വൈദ്യുത നിയന്ത്രണം. അധികമായി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനാലാണ് സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉറപ്പായത്. 900 മെഗാ വാട്ടിന്റെ കുറവാണ് നിലവില്‍ കെ എസ് ഇ ബി പ്രതീക്ഷിക്കുന്നത്. മധ്യപ്രദേശില്‍ നിന്ന് കടമായി 200 മെഗാവാട്ട് വൈദ്യുതി ഇന്നും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പുറത്ത് നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാനായതിനാല്‍ ഇന്നലെ നിയന്ത്രണം ഒഴിവാക്കിയിരുന്നു. ഇപ്പോഴത്തെ വര്‍ധിച്ച ഉപയോഗം കണക്കിലെടുത്ത് വേനല്‍ക്കാലത്തേയ്ക്ക് ഉള്‍പ്പടെ വരും മാസങ്ങളില്‍ കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം പ്രതിസന്ധിക്കിടിയിലും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ച് ഉയര്‍ന്ന നിലയിലാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപയോഗമാണ് ഇന്നലെയുണ്ടായത്.

നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎ ആസ്ഥാനം നേരിട്ടെത്തി പരിശോധിക്കാന്‍ സുപ്രിംകോടതി

  പരീക്ഷാ നടത്തിപ്പിനായി താത്കാലിക ക്രമീകരണങ്ങള്‍ക്ക് പകരം ഒരു 'സ്ഥിരം സംവിധാനം' ഉണ്ടായിരിക്കണമെന്ന് കോടതി ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ടിഎ ആസ്ഥാനം സന്ദര്‍ശിക്കാന്‍ തീരുമാനിച്ച് സുപ്രിംകോടതി. സംവിധാനം നേരിട്ട് പരിശോധിക്കുമെന്നും നവീകരിച്ച കേന്ദ്രം സന്ദര്‍ശിക്കാന്‍ താനും ജസ്റ്റിസ് അലോക് ആരാധെയും ആഗ്രഹിക്കുന്നുവെന്ന് ജസ്റ്റിസ് നരസിംഹ പറഞ്ഞു. പരീക്ഷാ നടത്തിപ്പിനായി താത്കാലിക ക്രമീകരണങ്ങള്‍ക്ക് പകരം ഒരു 'സ്ഥിരം സംവിധാനം' ഉണ്ടായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നതിന് പകരം സ്ഥിരം ജീവനക്കാരെയും സ്ഥിരം വിഭാഗങ്ങളെയും നിയമിക്കണം. പരീക്ഷാ പരിഷ്‌കാരത്തെ കുറിച്ച് നന്ദന്‍ നിലേകണി സമിതിയോട് കോടതി റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

മമതയ്ക്ക് തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിനും ഋതബ്രത ബാനര്‍ജി നയിക്കുന്ന വിമത വിഭാഗത്തിനും 'അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും ചിഹ്നവും ഉപയോഗിക്കുന്നതിനാണ് വിലക്ക്. അന്തിമ തീരുമാനം പുറപ്പെടുവിക്കുന്നതുവരെ ഇരു പക്ഷവും നിലവിലെ പേരോ ചിഹ്നമോ ഉപയോഗിക്കരുതെന്നാണ് വിലക്കിയിട്ടുള്ളത്. ബംഗാളില്‍ രൂപീകരണം മുതല്‍ പാര്‍ട്ടിയെ നയിക്കുന്ന മമതയ്ക്ക് വലിയ തിരിച്ചടിയാണ് ഈ തീരുമാനം. സെപ്റ്റംബര്‍ 18ന് രാവിലെ 11 മണിക്കകം ഇരുവിഭാഗങ്ങളും അവര്‍ക്ക് ഇഷ്ടപ്പെട്ട പേരുകളും ഒപ്പം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ചിഹ്നങ്ങളില്‍ നിന്നും അനുയോജ്യമായ സ്വതന്ത്ര ചിഹ്നങ്ങളില്‍ മൂന്നെണ്ണം വീതവും തിരഞ്ഞെടുത്തു അപേക്ഷ സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

  തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. യൂണിറ്റിന് ആറ് രൂപ നിരക്കിലാവും വൈദ്യുതി ലഭിക്കുക. 2028 മാര്‍ച്ച് മുതലാവും വൈദ്യുതി ലഭിച്ച് തുടങ്ങുക. 25 വര്‍ഷത്തേക്കാണ് കരാര്‍. സംസ്ഥാനത്തെ വേനൽക്കാല രാത്രികളിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ഈ നീക്കം വഴി സാധിക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.