ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സ്കൂളിൽ വേനലവധി വെട്ടിച്ചുരുക്കിയെന്ന് വ്യാജ പ്രചാരണം; നിയമ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

  തിരുവനന്തപുരം: വേനലവധി വെട്ടിക്കുറച്ചെന്ന വ്യാജ പ്രചാരണത്തിൽ നിയമ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനൽ അവധി ഒരു മാസമായി കുറച്ചുകൊണ്ട് ഉത്തരവിറങ്ങിയെന്ന തരത്തിലുള്ള സന്ദേശമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത് വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. മുൻ നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധി. ഇതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ വ്യാജരേഖ ചമച്ചാണ് ഇത്തരമൊരു തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത്. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ അനാവശ്യമായ പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. നിലവിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ യാതൊരുവിധ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് വ്യാജരേഖ നിർമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിയതായും പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ.കെ‌ വാസുകി ഐഎഎസ് പറഞ്ഞു.
ഈയിടെയുള്ള പോസ്റ്റുകൾ

ശബരിമല സ്വര്‍ണ്ണമോഷണക്കേസ്; അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിച്ച് ഹൈക്കോടതി

  കൊച്ചി: ശബരിമല സ്വര്‍ണ്ണമോഷണക്കേസില്‍ എസ്ഐടി ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിച്ചു. എസ്പി, എസ് ശശിധരന്‍ നേരിട്ട് ഹാജരായാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. അടച്ചിട്ട കോടതി മുറിയ്ക്കുള്ളിലായിരുന്നു നടപടിക്രമങ്ങള്‍. ദ്വാരപാലക ശില്‍പ്പ പാളിയില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും ശേഖരിച്ച സ്വര്‍ണ്ണസാമ്പിളുകള്‍ ജാംഷഡ്പൂരിലെ ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്കയച്ചുവെന്നും ശാസ്ത്രീയ പരിശോധന നടത്താമെന്ന് ദേശീയ ലബോറട്ടറി അറിയിച്ചതായും എസ്‌ഐടി നേരത്ത കോടതിയെ ബോധിപ്പിച്ചിരുന്നു. അതേസമയം, ശബരിമല കൊടിമര പുനപ്രതിഷ്ഠയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലന്‍സ് റിപോര്‍ട്ട് പരിഗണിച്ചാണ് നടപടി. കൊടിമര നിര്‍മാണത്തിനായി ഭക്തരില്‍ നിന്ന് സംഭാവനയായി ലഭിച്ച സ്വര്‍ണം പൂര്‍ണമായും ഇതിനായിത്തന്നെ ഉപയോഗിച്ചുവെന്നും രേഖകളില്ലാതെ സ്വര്‍ണം കൈപ്പറ്റിയതിന് യാതൊരുവിധ തെളിവുകളുമില്ലെന്നും വിജിലന്‍സ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത് പരിശോധിച്ച ശേഷം നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു

  കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെഎം അഷ്‌റഫ് നാമനിർദ്ദേശപത്രിക പിന്‍വലിച്ചു. വ്യാഴാഴ്ച രാവിലെ ഉപ്പളയില്‍ സംസ്ഥാന പ്രസിഡണ്ട് ലത്തീഫിന്റെ സാന്നിധ്യത്തില്‍ നടന്ന എസ്ഡിപിഐ യോഗത്തില്‍ നിന്നു ഇറങ്ങിപ്പോയ ശേഷം ഉച്ചയോടെ കലക്ടറേറ്റിലെത്തി പത്രിക പിന്‍വലിച്ചത്. മഞ്ചേശ്വരത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതിനെ ചൊല്ലി ഉപ്പളയില്‍ ചേര്‍ന്ന യോഗത്തില്‍ വലിയ ചര്‍ച്ചകളാണ് നടന്നതെന്നാണ് പുറത്തു വരുന്ന വിവരം. പാര്‍ട്ടി പറഞ്ഞിട്ടാണ് മത്സരിക്കാന്‍ പത്രിക നല്‍കിയത്. ഇതേ നേതൃത്വം തന്നെ പിന്‍വലിക്കാന്‍ പറയുന്നു. ഇതു ശരിയായ രീതിയല്ലെന്നു പറഞ്ഞ് യോഗത്തില്‍ നിന്നു ഇറങ്ങിയ ശേഷമാണ് അഷ്റഫ് പത്രിക പിന്‍വലിച്ചത്. പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളിലും രാജിവയ്ക്കുന്നതായും അഷ്‌റഫ് വാര്‍ത്താ ലേഖകരോട് പറഞ്ഞു

ആലൂർ യുഎഇ നുസ്രത്തുൽ ഇസ്ലാം സംഘത്തിന് പുതിയ ഭാരവാഹികൾ

  അജ്മാൻ:- ആലൂർ പ്രവാസി കൂട്ടായ്മയായ സംഘം വാർഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു. യോഗം പ്രസിഡൻറ് സൈഫുദ്ദീൻ എം കെ അധ്യക്ഷത വഹിച്ചു, ടി കെ മൊയ്തീൻ കബീർ എ എം തുടങ്ങിയവർ സംസാരിച്ചു, കഴിഞ്ഞ ഒരു വർഷത്തെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു, വിവാഹ ധനസഹായം,പള്ളി പുരോഗമതിക്ക് തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. പുതിയ കമ്മിറ്റി ഭാരവാഹികളായി  പ്രസിഡൻറ് അഷറഫ് കോളോട്ട്, ജനറൽ സെക്രട്ടറി ജാബിർ ടി എ, ട്രഷറർ ഇർഷാദ് ടി കെ, വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ എം കെ, ജോയിൻ സെക്രട്ടറി ലത്തീഫ് തലപ്പാടി എന്നിവരെയും തിരഞ്ഞെടുത്തു.

യു.പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം; ലീഗ് നേതാവിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം

  തിരുവനന്തപുരം: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയ്‌ക്കെതിരായ ലീഗ് നേതാവിന്റെ പരാമര്‍ശത്തില്‍ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. ഒരു മണിക്ക് മുന്‍പ് നടപടിയെടുക്കണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു.ഖേല്‍ക്കറാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. കായംകുളം യുഡിഎഫ് കണ്‍വീനര്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ പരാതി നല്‍കിയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷനാണ് പരാതി നല്‍കിയത്. അധിക്ഷേപ പരാമര്‍ശം നടത്തിയ ഇര്‍ഷാദിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ലംഘനങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.

കേരള നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

  നുള്ള അവസാന തീയതി ഇന്ന്. വൈകീട്ട് മൂന്ന് മണിവരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിലവില്‍ 985 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്തുള്ളത്. ആകെ 1,254 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നതെങ്കിലും സൂക്ഷ്മ പരിശോധനയില്‍ 269 പേരുടെ പത്രികകള്‍ തള്ളിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പ്രധാന മുന്നണികളുടെ സ്ഥാനാര്‍ഥികളുടെയെല്ലാം പത്രിക അംഗീകരിച്ചിട്ടുണ്ട്.

കാസര്‍കോട്ട് പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം

കാസര്‍കോട്: ചെറുവത്തൂരില്‍ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം. കൈതക്കാട് സ്വദേശി യു കെ കുഞ്ഞബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച വൈകിട്ട് 3.15ഓടെയാണ് സംഭവം. പ്ലാന്റില്‍ നിന്നും വന്‍തോതില്‍ തീയും കറുത്ത പുകയും ഉയരുന്നുണ്ട്. പുനരുപയോഗത്തിനായി പ്ലാന്റില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്, പേപ്പര്‍, തുണികള്‍, ചെരിപ്പുകള്‍ എന്നിവയിലേക്കാണ് തീ പടര്‍ന്നത്. ഇവയിലേക്ക് വളരെ പെട്ടന്ന് തീ വ്യാപിക്കുകയായിരുന്നു. തൃക്കരിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിവിധ സ്റ്റേഷനുകളില്‍ നിന്നായി അഞ്ച് യൂണിറ്റ് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും സംയുക്തമായാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്. നിലവില്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ മറ്റ് നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.