ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലുജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  കോഴിക്കോട്: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിലും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഈയിടെയുള്ള പോസ്റ്റുകൾ

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എഐഎഡിഎംകെയുടെ ക്ഷണം നിരസിച്ച് ഡിഎംകെ

  ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ തേടിയുള്ള എഐഎഡിഎംകെയുടെ ക്ഷണം നിരസിച്ച് ഡിഎംകെ. ജനവിധിക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ ശക്തമായ പ്രതിപക്ഷമായി തുടരാനാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നതെന്നും ദ ഹിന്ദു റിപോര്‍ട്ട് ചെയ്യുന്നു. ഡിഎംകെ ലോക്സഭാ എംപി കലാനിധി വീരസ്വാമിയാണ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ വഞ്ചിച്ചെങ്കിലും സംസ്ഥാനത്ത് ഫലപ്രദമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ടിവികെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയാന്‍ എഐഎഡിഎംകെ, ബിജെപിയെ പ്രേരിപ്പിക്കുകയാണെന്നും ഇത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നിരീക്ഷകര്‍ തലസ്ഥാനത്ത്; നിയമസഭാ കക്ഷിയോഗം ഇന്ന്

  തിരുവനന്തപുരം: മുഖ്യമന്ത്രി തീരുമാനത്തില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത്. മുതിര്‍ന്ന നേതാക്കളായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവരാണ് ബുധനാഴ്ച തിരുവനന്തപുരത്തെത്തിയത്. ഇന്ന് രാവിലെ പത്തരക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം നടക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗം കെപിസിസി ആസ്ഥാനത്തുചേരും. തുടര്‍ന്ന് എംഎല്‍എമാര്‍ക്ക് നിരീക്ഷകരെ കാണാനുള്ള അവസരമുണ്ടാകും. മുതിര്‍ന്ന നേതാക്കളുടേയും ഘടകകക്ഷികളുടേയും അഭിപ്രായം കൂടി കേള്‍ക്കും. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം കോണ്‍ഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയുള്ള പ്രമേയം യോഗത്തില്‍ പാസാക്കും. നിയമസഭാ കക്ഷിയോഗം തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിയുള്ള പ്രമേയം പാസാക്കാനാണ് സാധ്യത.  

സബൈൻ ഹോസ്പിറ്റലിലേക്ക് വിവിധ തസ്തികളികളിൽ ജീവനക്കാരെ ആവശ്യമുണ്ട്; വോക്ക് -ഇൻ ഇൻ്റർവ്യൂ 15, 16, 17 തിയ്യതികളിൽ

കാസർഗോഡ്: ആരോഗ്യരംഗത്ത് 16 വർഷത്തെ അനുഭവസമ്പത്തുള്ള സബൈൻ ഹോസ്പിറ്റൽസ്, കാസർഗോഡിൽ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി വോക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. മെയ് 15, 16, 17 തീയതികളിൽ (വെള്ളി, ശനി, ഞായർ) രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെ ചെർക്കള,മസ്തിക്കുണ്ട്,കെകെപുറത്തെ സബൈൻ ഹോസ്പിറ്റ്റലിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. നേഴ്സിംഗ്, അഡ്മിനിസ്ട്രേഷൻ, ഓപ്പറേഷൻസ്, പാരാമെഡിക്കൽ, സപ്പോർട്ടിംഗ് സർവീസുകൾ എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി ഒഴിവുകൾ നിലവിലുണ്ട്. ബന്ധപ്പെട്ട മേഖലകളിൽ ആവശ്യമായ യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് careers1@sabinehospitals.com എന്ന ഇമെയിലിലോ +91 97786 32502 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെ ടാവുന്നതാണ്.

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം: ഹരജി നീട്ടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി

  ന്യഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഹരജികള്‍ പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യത്തെ സുപ്രിംകോടതി തള്ളി. ജനാധിപത്യ സംവിധാനത്തില്‍ അതീവ പ്രാധാന്യമുള്ള വിഷയമാണിതെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന പുതിയ നിയമത്തെ ചോദ്യം ചെയ്തുള്ള ഹരജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. പുതിയ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി നിയമനം നടത്തുന്നുവെന്നാണ് ഹരജിക്കാരുടെ ആരോപണം. കേസ് മാറ്റിവയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. ഭരണഘടനാപരമായ പ്രധാന ചോദ്യങ്ങള്‍ വിഷയത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സര്‍ക്കാര്‍ രൂപീകരണം ഉടന്‍

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയൊരു യുഗപ്പിറവി. ജനവിധി മാനിച്ചുകൊണ്ട് തമിഴക വെട്രി കഴകവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും കൈകോര്‍ക്കുന്നു. യുവജനങ്ങളുടെയും സാധാരണക്കാരുടെയും വന്‍ പിന്തുണയോടെ അധികാരത്തിലേറുന്ന വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് നിരുപാധിക പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഔദ്യോഗികമായി തീരുമാനിച്ചു. ഇന്ത്യയിലെ മതേതര, പുരോഗമന, ക്ഷേമ രാഷ്ട്രീയത്തിന്റെ സ്ഥാപക പാര്‍ട്ടിയാണ് തങ്ങളെന്നും, തമിഴ്നാട്ടിലെ ജനങ്ങളുടെ വോട്ടവകാശത്തെ ആദരിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും അത് നടപ്പിലാക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നത് തങ്ങളുടെ ഭരണഘടനാപരമായ കടമയാണെന്നും തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റിയും കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടിയും (CLP) വ്യക്തമാക്കി. അതനുസരിച്ച്, സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ടി.വി.കെ-ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും പ്രസ്താവനയിലൂടെ ഔദ്യോഗികമായി തമിഴ്നാട് കോണ്‍ഗ്രസ് അറിയിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കാത്ത വര്‍ഗീയ ശക്തികളെ ഈ സഖ്യത്തില്‍ നിന്ന് ടി.വി.കെ മാറ്റിനിര്‍ത്തണം എന്ന നിബന്ധനയോടെയാണ് തങ്ങളുടെ പിന്തുണ.

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായേക്കും; അന്തിമ തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍

  തിരുവനന്തപുരം: പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാന്‍ സാധ്യത. ദുര്‍ബലമായ പ്രതിപക്ഷമായി മാറാതിരിക്കാന്‍ പിണറായിതന്നെ സഭയിലെ നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക. പ്രതിപക്ഷത്തെ മുതിര്‍ന്നനേതാവ് തന്നെ ഭരിക്കണമെന്നും പത്ത് വര്‍ഷം ഭരണ പരിജ്ഞാനമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്നുള്ള ചോദ്യങ്ങളാണ് മുതിര്‍ന്ന നേതാക്കള്‍ അടക്കം ചോദ്യം ഉയര്‍ത്തുന്നത്