ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

  തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് . പവന് 480 രൂപ കുറഞ്ഞ് 1,13,040 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞ് 14,130 രൂപയുമായി. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനകളാണ് സ്വര്‍ണവില കുറയാന്‍ കാരണം. പലിശ നിരക്ക് വര്‍ധിക്കുന്നത് ബോണ്ടുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായം കൂട്ടുമെന്നതിനാല്‍, നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പിന്മാറുന്ന പ്രവണതയാണുള്ളത്. ഫെഡറല്‍ റിസര്‍വിന്റെ പലിശ നയങ്ങള്‍ക്കും ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങള്‍ക്കും പുറമെ തൊഴില്‍ വിപണിയിലെ കണക്കുകളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണവിലയെ നിര്‍ണയിക്കുന്ന മറ്റ് പ്രധാന ഘടകങ്ങള്‍. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,400 ഡോളര്‍ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഈയിടെയുള്ള പോസ്റ്റുകൾ

കയ്പമംഗലം വാഹനാപകടം: മരിച്ച വിദ്യാർഥികളിൽ ഭൂരിഭാഗവും മദ്യപിച്ചിരുന്നതായി പ്രാഥമിക ഫൊറൻസിക് പരിശോധന

തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നിൽ ദേശീയപാത 66-ലുണ്ടായ വാഹനാപകടത്തിൽ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ നിർണായക സൂചന. മരിച്ച വിദ്യാർഥികളിൽ ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നതായി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പ്രാഥമിക ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. അപകടസമയത്ത് മരിച്ച വിദ്യാർഥികളിൽ ഒരാളാണ് വാഹനം ഓടിച്ചിരുന്നത്. മദ്യപാനത്തിനൊപ്പം രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതും പരിശോധിക്കുന്നതിനായി വിദ്യാർഥികളുടെ രക്തസാംപിളുകൾ എറണാകുളം കാക്കനാട്ടെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചു.

കനത്ത ചൂട്; ഇന്നും നാളെയും സംസ്ഥാനത്ത് താപനിലയില്‍ വര്‍ധന

  തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. അന്തരീക്ഷ താപനിലയില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസിന്റെ വരെ വര്‍ധനയാണ് അനുഭവപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും ചൂടു കൂടുമെന്നാണ് മുന്നറിയിപ്പ്. തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂട് കൂടാന്‍ കാരണം. എന്നാല്‍ ഇപ്പോഴത്തേത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല.

മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ടുള്ളത്. മറ്റ് ജില്ലകളിലൊന്നും മഴ മുന്നറിയിപ്പില്ല. കേരളം-കര്‍ണാടകം-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന്(05/09/2026)മല്‍സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ചൂട് കൂടിയിട്ടുണ്ട്. പല ജില്ലകളിലും താപനില 35-36°C വരെയാണ് താപനില. സാധാരണയെക്കാള്‍ 4.5°C വരെ കൂടുതലാണിത്. സംസ്ഥാനത്ത് യുവി ഇന്‍ഡക്‌സും ഉയരുകയാണ്. ഇടുക്കി ജില്ലയില്‍ യുവി ഇന്‍ഡക്‌സ് 11 രേഖപ്പെടുത്തി. ജില്ലയില്‍ റെഡ് അലേര്‍ട്ടിന് സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാന സാഹചര്യം തുടരുകയാണ്. നേരിട്ട് വെയിലില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

മുഖ്യമന്ത്രിയുടെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം; മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

  തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നുള്ള പോസ്റ്റുകൾ അപ്രത്യക്ഷമായ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. പോസ്റ്റുകൾ നീക്കം ചെയ്തതിനെതിരെ മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി കത്തയച്ചു. മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ ആണ് സർക്കാരിന് വേണ്ടി ഇരുവർക്കും കത്തയച്ചത്.

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം ആറു മണിക്കും അർധരാത്രി 12 മണിക്കും ഇടയിലുള്ള സമയത്തായിരിക്കും നിയന്ത്രണമുണ്ടാവുക. സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവുമാണ് അപ്രതീക്ഷിതമായ ഈ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഈ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത്. സാധാരണയായി വൈകുന്നേരങ്ങളിലെ അധിക ആവശ്യം നേരിടാൻ സംസ്ഥാനം പവർ എക്സ്ചേഞ്ചുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ നിലവിൽ അവിടെനിന്നും ആവശ്യാനുസരണം വൈദ്യുതി വാങ്ങാൻ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പിഎം ശ്രീ പദ്ധതി: ഇതുവരെ പുതിയ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

  തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഇതുവരെ പുതിയ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. തീരുമാനം കൈക്കൊള്ളുമ്പോള്‍ എല്ലാവരെയും ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ്, യുഡിഎഫ്, കെപിസിസി യോഗങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.