ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ലൈഫ് തുടരും, പിന്നാക്ക വിഭാഗക്കാര്‍ക്ക് ഭവന പദ്ധതി സമാന്തരമായി നടപ്പാക്കും'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ലൈഫ് തുടരുന്നതോടൊപ്പം പട്ടിക വര്‍ഗ, ജാതി വിഭാഗക്കാര്‍ക്ക് വീട് നിര്‍മ്മിക്കുന്ന പദ്ധതി സമാന്തരമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കുമെന്നും അതില്‍ എസ്‌സി-എസ്ടി പ്രാതിനിധ്യമില്ലെങ്കില്‍ നിയമനങ്ങള്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഈയിടെയുള്ള പോസ്റ്റുകൾ

നേപ്പാൾ പ്രളയം: മരണം 538 ആയി; തിരിച്ചറിയാത്തത് 393 മൃതദേഹങ്ങൾ; രക്ഷപ്പെടുത്തിയവരിൽ 85 പേർ ഇന്ത്യക്കാർ

  കഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും 538 പേർ മരിച്ചതായി ഔദ്യോ​ഗിക കണക്ക്. 393 മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ വംശജരായ 100 പേരെയും കാണാനില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1500ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം, ദുരന്തബാധിത പ്രദേശമായ റസുവയിൽ നിന്ന് 117 വിദേശികളെ വ്യോമസേന രക്ഷപ്പെടുത്തി. ഇതിൽ 85 പേർ ഇന്ത്യൻ പൗരന്മാരും 16 പേർ ചൈനക്കാരുമാണ്. 60ലധികം ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 40 കിലോമീറ്ററിലധികം റോഡുകൾ പൂർണമായും ഒലിച്ചുപോയതിനാൽ റോഡ് മാർഗമുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം

  റോഡ് വികസനത്തിനായി ആവശ്യമായ സ്ഥലം വിട്ടുനൽകാൻ കെട്ടിട ഉടമകൾ തയ്യാറായി; എംഎൽഎ കളക്ട്ര മായിൻ ഹാജിയുടെ നേതൃത്വത്തിൽ നിർണായക ചർച്ച കാസർകോട്: വർഷങ്ങളായി കാസർകോട് നഗരത്തെ അലട്ടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾക്ക് നിർണായക തുടക്കം. കാസർകോട് എംഎൽഎ കലക്ടറ മായിൻ ഹാജിയുടെ നേതൃത്വത്തിൽ കെട്ടിട ഉടമകളുമായി നടത്തിയ നിർണായക ചർച്ചയിലാണ് റോഡ് വികസനത്തിനായി ആവശ്യമായ സ്ഥലം വിട്ടുനൽകാൻ കെട്ടിട ഉടമകൾ തയ്യാറായതെന്നാണ് വിവരം. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി റോഡുകൾക്ക് ആവശ്യമായ വീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കെട്ടിട ഉടമകളുമായി ചർച്ച നടത്തിയത്. നഗരത്തിന്റെ ഭാവി വികസനം കണക്കിലെടുത്ത് പൊതുതാൽപര്യത്തിനായി ആവശ്യമായ സ്ഥലം വിട്ടുനൽകാൻ ഉടമകൾ സന്നദ്ധത അറിയിച്ചത് പദ്ധതിക്ക് വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. കാസർകോട് നഗരത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് റോഡ് വികസനം അനിവാര്യമായ സാഹചര്യത്തിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഈ ഇടപെടൽ ഉണ്ടായിരിക്കുന്നത്. കെട്ടിട ഉടമകളുടെ സഹകരണം ഉറപ്പാക്കാൻ കഴിഞ്ഞത് പദ്ധതിയ...

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ നിര്‍വീര്യമാക്കിയെന്ന് യുഎസ്; കപ്പല്‍ ഗതാഗതം പുനസ്ഥാപിച്ചു

  വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) സ്ഥാപിച്ച മൈനുകള്‍ നിര്‍വീര്യമാക്കിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) അറിയിച്ചു. അന്താരാഷ്ട്ര കപ്പല്‍ ഗതാഗത പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായക നടപടിയാണ് ഇതെന്ന് സെന്റ്‌കോം കമാന്‍ഡര്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു. സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ബ്രാഡ് കൂപ്പര്‍ ഇക്കാര്യം അറിയിച്ചത്. യുഎസ് നേവി ഡൈവര്‍മാര്‍, കപ്പലുകള്‍, നാവിക-വ്യോമസേനാ വിഭാഗങ്ങള്‍ എന്നിവയുടെ ഏകോപിത പ്രവര്‍ത്തനത്തിലൂടെയാണ് മൈനുകള്‍ നീക്കംചെയ്തത്.

മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ ഫെമ ചട്ടലംഘനത്തിന് കേസ്

  തിരുവനന്തപുരം: മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ ഫെമ ചട്ടലംഘനത്തിന് കേസ് എടുത്ത് ഇഡി. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ തന്നെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇഡി പരിശോധിച്ചിരുന്നു. ആ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ഫെമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. മെസ്സി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക പരിശോധന ആരംഭിച്ചതായി നേരത്തെ റിപോര്‍ട്ടുണ്ടായരുന്നു. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നതെന്നായിരുന്നു വിവരം. സ്പോണ്‍സര്‍ വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ ഈ നടപടി.പണം അയച്ചതിന്റെ രേഖകള്‍, സ്പോണ്‍സര്‍ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങള്‍ ഉള്‍പ്പെടെ ഇഡി ശേഖരിച്ചിട്ടുണ്ട്.

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐയുമായി ചര്‍ച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണന്‍

  തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ സിപിഐയുമായി ചര്‍ച്ചയുണ്ടാകുമെന്നും അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ഇനി ചര്‍ച്ചയില്ല എന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ഈ വിഷയത്തില്‍ ടി പി രാമകൃഷ്ണന്‍ സ്വീകരിച്ചിരിക്കുന്നത്.

നേപ്പാള്‍ പ്രളയം; മരിച്ചവരുടെ എണ്ണം 472 ആയി

ടിബറ്റ്: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ബുധനാഴ്ച രാവിലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ നേപ്പാളിലെ റസുവ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇരു രാജ്യങ്ങളിലുമായി ഇതുവരെ 472 പേര്‍ മരിച്ചു, 1,500 ലധികം പേരെ കാണാതായി. ഇതില്‍ ഏകദേശം 290 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ടിബറ്റില്‍ നിന്നാണ് വെള്ളപ്പൊക്കം നേപ്പാളിലേക്ക് പ്രവേശിച്ചത്, ഇപ്പോള്‍ വെള്ളം സംഭരിച്ചിരിക്കുന്ന തടാകം വീണ്ടും പൊട്ടിയാല്‍ മറ്റൊരു വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് വിവരം.