ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

17 കാരന്‍ ശിവസൂര്യയുടെ തിരോധനം; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

കണ്ണൂര്‍: ചൊക്ലിയിലെ 17കാരന്‍ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി എ എസ് പി ഡോ. എം നന്ദഗോപന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ് ഐ ആര്‍ രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തില്‍ എട്ട് പേരാണ് ഉള്ളത്. ശിവസൂര്യയെ തേടി പോലിസ് സംഘം മൈസൂരുവിലെത്തിയിട്ടുണ്ട്. പിന്നാലെ ബെംഗളൂരുവിലേക്കും പോകും. കഴിഞ്ഞ ശനിയാഴ്ച വീടുവിട്ടിറങ്ങിയ 17കാരന്‍ തൊട്ടടുത്തുള്ള പൂമരം ജംഗ്ഷനിലേക്ക് പോകുന്നത് രണ്ട് പേര്‍ കണ്ടിരുന്നു. ഓഗസ്റ്റ് 8ന് ഉച്ചക്ക് 12.45ന് ശേഷം ശിവസൂര്യ അതിവേഗം പോകുന്നത് കണ്ടു. സ്‌കൂള്‍ ബാഗും ഉണ്ടായിരുന്നു, സംശയം തോന്നിയില്ലെന്നാണ് അയല്‍വാസികളുടെ പ്രതികരണം. എന്നാല്‍ ജംഗ്ഷനിലുള്ള ഒരു സിസിടിവിയില്‍ പോലും ശിവസൂര്യയുടെ ദൃശ്യം പതിഞ്ഞിട്ടില്ല
ഈയിടെയുള്ള പോസ്റ്റുകൾ

വിദ്യാനഗര്‍ ഉദയഗിരിയില്‍ 16 വയസുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു

  ഉദയഗിരി കൈലാസപുരം സ്വദേശി അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷാഹിദ് ആണ് മരിച്ചത് രാവിലെ രണ്ട് അനിയന്മാര്‍ക്കൊപ്പം വീടിന് സമീപത്തെ കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു സഹോദരങ്ങള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വിദ്യാനഗര്‍, ചാല,ബിഎഡ് സെന്ററിനു സമീപത്തെ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷാഹിദ് (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. അബൂബക്കറും കുടുംബവും ഇപ്പോള്‍ വിദ്യാനഗര്‍, ഉദയഗിരി കൈലാസപുരത്താണ് താമസം. ഷാഹിതും മറ്റു രണ്ട് സഹോദരങ്ങളും ഉദയഗിരിയിലെ ഒരു കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി സൈദിനെ പുറത്തെടുത്തുവെങ്കിലും രക്ഷിക്കാനായില്ല. നായന്മാര്‍മൂല ടിഐഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍ പൊലിഞ്ഞ മുഹമ്മദ് ഷാഹിദ്

സോണിയ ഗാന്ധിക്കെതിരായ പരാതി; കേസെടുക്കുന്നതില്‍ നിയമോപദേശം തേടി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി: സോണിയ ഗാന്ധിക്കെതിരായ പരാതിയില്‍ നിയമോപദേശം തേടി ഡല്‍ഹി പോലിസ്. വന്ദേമാതരത്തെ അപമാനിച്ചു എന്ന് ആരോപിച്ചുള്ള പരാതിയില്‍ കേസെടുക്കുന്നതിലാണ് നിയമോപദേശം തേടിയത്. വിഷയം സജീവമാക്കി നിര്‍ത്താനുള്ള തീരുമാനത്തിലാണ് ബിജെപി. മണിപ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ വന്ദേമാതരം ആലപിച്ച് ബിജെപി പ്രവര്‍ത്തകര്‍. അതേ സമയം കേസെടുത്താല്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.

റഹ്മാനിയ നഗർ തെക്കേമൂല അംഗൻവാടിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  റഹ്മാനിയ നഗർ തെക്കേമൂല അംഗൻവാടിയിൽ സ്വാതന്ത്ര്യദിനാഘോഷവും ബാലസഭ വിദ്യാർത്ഥികളുടെ കലാപരിപാടികളും വിപുലമായി നടത്തി. രാവിലെ 9.45 ന് വാർഡ് മെമ്പർ മഹമൂദ് എരുതും കടവ് പതാക ഉയർത്തി തുടർന്ന് അംഗൻവാടി വിദ്യാർത്ഥികളുടെ കലാപ്രകടനം നടന്നു. സൂപ്പർവൈസർമാരായ കീർത്തന, പങ്കെടുത്തു.  ഉച്ചയ്ക്ക് രണ്ട് മണിമുതൽ വാർഡിൽ പുതുതായി രൂപീകരിച്ച അൽ അമീൻ ബാലസഭ കൂട്ടായ്മ ബാലസഭ എന്നിവയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ മികവുറ്റതായി. ബാലസഭ കലാപരിപാടികൾ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വസന്തൻ അജക്കോട് നിർവഹിച്ചു. ചടങ്ങിൽ ചെങ്കള പഞ്ചായത്ത് ബാലസഭ RP ഹസീന സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ മഹ്മൂദ് എരുതും കടവ് അധ്യക്ഷനായി. അംഗൻവാടി ടീച്ചർ സാഹിറ ബാനു, കുടുംബശ്രീ ചെയർ പേഴ്സൺ സക്കീന പി എ, വൈസ് ചെയർപേഴ്സൺ സക്കീനാബി,മെമ്പർ ശിഹാബ്, CDS മെമ്പർമാർ ഫരീദ, സുബൈദ, കമ്മിറ്റി അംഗങ്ങളായ ഷംസു കംഫാസ്,സിറാജ്, റൂംസീന, സംസീറ, താഹിറ,സുഫൈറ,റിയാസ് pk, വിവിധ കുടുംബ ശ്രീ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു..

വന്ദേമാതരം പൂര്‍ണരൂപം: തുറന്നുകാട്ടുന്നത് കോണ്‍ഗ്രസിൻ്റെ മൃദുഹിന്ദുത്വ സമീപനം -പിണറായി വിജയന്‍

  തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എഐസിസി ആസ്ഥാനത്തും കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെയും ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം ആലപിച്ചു. കേരളത്തില്‍ വനം വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലും സമാനമായ സംഭവമുണ്ടായത് അതീവ ഗൗരവതരമാണ് -പിണറായി പറഞ്ഞു.

സംസ്ഥാനത്ത് കാലവര്‍ഷ മഴയില്‍ 22 ശതമാനം കുറവ്

  തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷ മഴയില്‍ 22ശതമാനം കുറവ്. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചു. ജൂണ്‍ ഒന്ന് മുതല്‍ കണക്കാക്കുന്ന കാലവര്‍ഷ സീസണില്‍ സാധാരണ കിട്ടേണ്ടതിനേക്കാള്‍ 22 ശതമാനം കുറവ് മഴയാണ് ഇതുവരെ കിട്ടിയത്. 1213.1 മില്ലിമീറ്റര്‍ മഴയാണ് കേരളത്തിന് കാലവര്‍ഷത്തില്‍ ലഭിച്ചത്. 1556.2 മില്ലിമീറ്റര്‍ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഏഴ് ജില്ലകളില്‍ മഴ കുറഞ്ഞു. ഏറ്റവും കൂടുതല്‍ കുറഞ്ഞത് വയനാടും ഇടുക്കിയിലുമാണ്.

സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളുടെ ചുമതല ഇന്ന് മുതല്‍ എസ്‌ഐമാര്‍ക്ക്

  തിരുവനന്തപുരം: സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല ഇന്ന് മുതല്‍ എസ്‌ഐമാര്‍ക്ക്. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഇനി മുതല്‍ ഭൂരിഭാഗം പോലിസ് സ്റ്റേഷനുകളുടെയും പൂര്‍ണ ചുമതല സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായിരിക്കും(എസ്‌ഐ). പോലിസിനെ കൂടുതല്‍ ജനകീയമാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'എന്റെ പോലിസ് സ്റ്റേഷന്‍' പദ്ധതിയുടെ ഭാഗമായാണ് ഈ സുപ്രധാന മാറ്റം. സംസ്ഥാനത്ത് ഇന്ന് മുതല്‍ 419 പോലിസ് സ്റ്റേഷനുകളുടെ ചുമതല എസ്‌ഐമാര്‍ക്ക്. അതേസമയം, സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട 64 പോലിസ് സ്റ്റേഷനുകളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തന്നെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി (എസ്എച്ച്ഒ) തുടരും. മറ്റ് സ്റ്റേഷനുകളുടെ ഭരണം ഇന്നു മുതല്‍ എസ്‌ഐമാര്‍ ഏറ്റെടുക്കും.