ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സംസ്ഥാനത്ത് വേനല്‍മഴ കനക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ കനക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. അടുത്ത അഞ്ച് ദിവസം കൂടി കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. അറബിക്കടലില്‍ കേരളാ തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു.14, 15 തിയതികളില്‍ മലബാര്‍ മേഖലയിലെ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 14-ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും 15-ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട്
ഈയിടെയുള്ള പോസ്റ്റുകൾ

717 മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് വിജയ്

  ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനക്ഷേമ നടപടികളിലേക്ക് കടന്ന് വിജയ് സര്‍ക്കാര്‍. സംസ്ഥാനത്തെ ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ പരിധിക്കുള്ളിലെ മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. തീരുമാനം നടപ്പിലാകുന്നതോടെ സംസ്ഥാനത്ത് ആകെ 717 ടാസ്മാക് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തും. സ്‌കൂളുകള്‍ക്ക് സമീപമുള്ള 186 മദ്യശാലകളും, ആരാധനാലയങ്ങള്‍ക്ക് സമീപമുള്ള 276 ഔട്ട്‌ലെറ്റുകളും, ബസ്സ് സ്റ്റാന്‍ഡുകള്‍ക്ക് സമീപമുള്ള 255 മദ്യശാലകളുമാണ് പൂട്ടുന്നത്. രണ്ടാഴ്ചയ്ക്കകം നടപടി പൂര്‍ത്തിയാക്കാനാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ തമിഴ്‌നാട്ടിലുടനീളം 4,765 ടാസ്മാക് മദ്യശാലകളാണ് പ്രവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിന്റെ അന്തിമ ചർച്ചകൾ ഇന്ന് ഡൽഹിയിൽ

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിപുലമായ ചര്‍ച്ചയിലേക്ക് പ്രതിപക്ഷനേതാവിനെ തീരുമാനിക്കാന്‍ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം അസമില്‍ ഹിമന്ത ബിശ്വ ശര്‍മ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിന്റെ അന്തിമ ചർച്ചകൾ ഇന്ന് ഡൽഹിയിൽ. നിർണായക കൂടിക്കാഴ്ചയിൽ ഹൈക്കമാൻഡ് കെപിസിസി മുൻ പ്രസിഡന്റുമാരുടെയും നിലവിലെ വർക്കിങ് പ്രസിഡന്റുമാരുടെയും അഭിപ്രായം തേടും. പ്രധാന ഘടകകക്ഷി നേതാക്കളുമായും എ.കെ.ആന്റണിയുമായും രാഹുൽ ഗാന്ധി ഫോണിൽ സംസാരിക്കും.  ജനവികാരം കണക്കിലെടുക്കണം എന്ന നിലപാടിലാണ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇക്കാര്യം അവർ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനമെടുക്കാനാവില്ല എന്ന അഭിപ്രായം ഘടകകക്ഷികൾ പറയും. ഇന്ന് രാത്രിയോ നാളെ രാവിലെയോ തീരുമാനം പ്രഖ്യാപിക്കും. ഇന്നത്തെ ചർച്ചയിലാകട്ടെ കെ.സി., വി.ഡി ,ആർ.സി പക്ഷങ്ങൾ ആശങ്കയിലാണ്

ഹോർമുസ് പ്രതിസന്ധി; ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡോയിൽ കയറ്റുമതിയിൽ വൻ ഇടിവ്

  ഹോർമുസ് പ്രതിസന്ധി മൂലം ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡോയിൽ കയറ്റുമതിയിൽ വൻ ഇടിവ്. ഗൾഫിലെ എണ്ണക്കമ്പനികളെ ഉദ്ധരിച്ച് സാമ്പത്തിക ഏജൻസികളുടേതാണ് റിപ്പോർട്ട്. കയറ്റുമതിയിലെ ഇടിവ് ഇന്ത്യയിലെ റിഫൈനിങ് മേഖലയിലെ വരുമാനത്തെയുൾപ്പെടെ ബാധിക്കും. റിഫൈൻഡ് ഉത്പന്നങ്ങളുടെ കയറ്റുമതി മൂന്നിലൊന്നായി കുറഞ്ഞിരിക്കുകയാണ്. ഇറാഖ്, യുഎഇ, സൗദി അറേബ്യ എന്നിവരെ ആശ്രയിച്ചായിരുന്നു ഇന്ത്യയുടെ പ്രധാന ക്രൂഡോയിൽ ഇറക്കുമതി. ലോകത്തിലെ തന്നെ ഏറ്റവും വലിയ റിഫൈനിങ് ഹബ്ബുകളിലൊന്നാണ് ഇന്ത്യ. സ്വന്തമായി എണ്ണ നിക്ഷേപം കുറവാണെങ്കിലും, ഗൾഫിൽ നിന്നും റഷ്യയിൽ നിന്നും അസംസ്‌കൃത എണ്ണ വാങ്ങി അത് അത്യാധുനിക ശുദ്ധീകരണശാലകളിൽ ശുദ്ധീകരിച്ച് പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയാക്കി മാറ്റാനുള്ള വലിയ ശേഷി ഇന്ത്യക്കുണ്ട്. ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് റിഫൈനറി ഇതിന് ഉദാഹരണമാണ്. ഇന്ത്യയുടെ ആഭ്യന്തര ആവശ്യത്തിന് ശേഷം വരുന്ന വലിയൊരു ഭാഗം ഇന്ധനം യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ഇന്ത്യ ഇതുവഴി കയറ്റുമതി ചെയ്യുന്നു.

പ്രതിപക്ഷ നേതൃസ്ഥാനം പോളിറ്റ്ബ്യൂറോയിൽ ചർച്ചയായില്ല; തീരുമാനം കേരളത്തിൽ

  ന്യുഡൽഹി: പ്രതിപക്ഷ നേതാവിനെ കേരളത്തിൽ തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി രണ്ട് ദിവസമായി ഡൽഹിയിൽ ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ പ്രതിപക്ഷ നേതൃപദവി ചർച്ചയായില്ല എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അതേസമയം, ഇനി ഡൽഹിയിലേക്ക് പ്രതിപക്ഷ നേതാവായിട്ടാണോ വരിക എന്ന ചോദ്യത്തോട് മൗനമായിരുന്നു പിണറായി വിജയന്റെ മറുപടി."

സംസ്ഥാനത്ത് മഴ കനക്കും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനിടയുണ്ടെന്നും വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട അന്തരീക്ഷ വ്യതിയാനങ്ങളാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണമാകുന്നത്.

പ്രതിശ്രുതവരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

  കാസര്‍കോട്: പ്രതിശ്രുത വരന്‍ ബൈക്കപകടത്തില്‍ മരിച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കി. കുമ്പള കിദൂര്‍ സ്വദേശിനി പ്രഫുല്ലയാണ്(26)പ്രതിശ്രുത വരന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാലുമാസം മുന്‍പാണ് തമിഴ്‌നാട് സ്വദേശിയായ മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചത്. മണി ഒരു മാസം മുന്‍പ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മണി മരണപ്പെട്ടത്. കടുത്ത മാനസിക പ്രയാസത്തിലായിരുന്ന പ്രഫുല്ലയെ ഇന്നലെ വൈകുന്നേരം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മൃതദേഹം മണിയുടെ അരികില്‍ സംസ്‌കരിക്കണമെന്ന യുവതിയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.