ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ആരോഗ്യവകുപ്പ്​ ഡയറക്​ടർ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  കൊച്ചി: ആരോഗ്യ വകുപ്പ്​ ഡയറക്​ടർ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചു. ​ കേരള അഡ്​മിനിസ്​ട്രേറ്റീവ്​ ട്രൈബ്യൂണൽ ഇടക്കാല ഉത്തരവിനെതിരെയാണ്​ ഹരജി. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.കെ.ജെ.റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഇന്നലെയാണ് സ്‌റ്റേ ചെയ്തത്. സംസ്ഥാന സർക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് ആരോഗ്യ മന്ത്രി കെ.മുരളീധരൻ പറഞ്ഞത്"
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്നു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്നു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ജൂണ്‍ 21, 22 തിയ്യയതികളില്‍ ഈ തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികളും ചെറുകിട മല്‍സ്യബന്ധന ബോട്ടുകളും കടലില്‍ പോകുന്നതിന് മുന്‍പ് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

സിഎംആര്‍എല്‍ എക്‌സാലോജിക് കേസ്: വീണ വിജയന്റെ ലോക്കര്‍ പരിശോധിച്ച് ഇഡി

  തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ലോക്കര്‍ പരിശോധിച്ചു. തിരുവനന്തപുരത്തെ എച്ച്ഡിഎഫ്‌സി ബാങ്കിലാണ് പരിശോധന . കേസുമായി ബന്ധപ്പെട്ട് വീണ വിജയനെ ഇഡി ചോദ്യം ചെയ്തിരുന്നു. ലോക്കര്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപോര്‍ട്ട്. സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ വീണ ഹാജരാക്കാത്തതുകൊണ്ടും മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാലുമാണ് വീണ്ടും ചോദ്യം ചെയ്യുന്നത്."  https://www.theja

വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; കടുത്ത അതൃപ്​തിയുമായി ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്നും മുന്നറിയിപ്പ്

 ​ കൊച്ചി:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണത്തിൽ കടുത്ത അതൃപ്​തിയുമായി ഹൈക്കോടതി. അന്തിമ റിപ്പോർട്ട് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥൻ സമയം നീട്ടിച്ചോദിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എസ്​.പി, എസ്​. ശശിധരനെയാണ്​ കോടതി രൂക്ഷമായി വിമർശിച്ചത്​. എസ് ശശിധരനെ മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കും എന്നും കോടതി പറഞ്ഞു.

നിതിൻ രാജിന്റെ മരണം; ഡോക്ടർ റാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാര്‍ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം.കെ റാമിന് മുൻ‌കൂർ ജാമ്യമില്ല. ഹൈക്കോടതിയാണ് റാമിന് മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. തനിക്ക് ഈ സംഭവവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും കള്ളക്കേസിലേക്ക് തന്നെ ബോധപൂർവ്വം വലിച്ചിഴയ്ക്കുകയാണെന്നുമാണ് ജാമ്യാപേക്ഷയിൽ ഡോ റാം വാദിച്ചത്. നേരത്തെ ഇയാളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രിൽ 10നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടിയിലെ കണ്ണൂർ ദന്തൽ കോളജില്‍ ആത്മഹത്യ ചെയ്തത്. കോളജിലെ അധ്യാപകരിൽ നിന്നും കടുത്ത മാനസിക പീഡനങ്ങളും ജാതി അധിക്ഷേപങ്ങളും കുട്ടി നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് വ്യാപകമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളാണ് ക്യാമ്പസിലും പുറത്തും അരങ്ങേറിയത്. കടുത്ത ജനരോഷത്തെ തുടർന്ന് പ്രതിയായ ഡോ. റാമിനെ കോളേജ് മാനേജ്‌മെന്റ് പിന്നീട് ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.

കേരള ബജറ്റ് 2026-27: കിഫ്ബി പ്രവര്‍ത്തനരീതി പരിശോധിക്കാന്‍ വിദഗ്ധസമിതിയെ വെക്കുമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: നിയമസഭയില്‍ 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. കിഫ്ബി സമഗ്രമായി പരിഷ്‌കരിക്കുമെന്നും കിഫ്ബി പ്രവര്‍ത്തനരീതി പരിശോധിക്കാന്‍ വിദഗ്ധസമിതിയെ വെക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. വണ്‍ കേരള കരുതല്‍ മിഷന്‍ സ്ഥാപിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികില്‍സിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കും സഹായം എത്തിക്കാനുള്ള പദ്ധതിയാണ് വണ്‍ കേരള കരുതല്‍. വ്യോമയായ ഹബ്ബിന് 200 കോടി പ്രഖ്യാപിച്ചു. നാല് വിമാനത്താവളങ്ങള്‍ ചേര്‍ത്ത് ഏവിയേഷന്‍ ഹബ്ബ് സ്ഥാപിക്കാന്‍ 200 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിന് സമീപം അന്താരാഷ്ട്ര ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് 600 കോടി; ആശാ പ്രവര്‍ത്തകരുടെ ഓണറേറിയത്തിന് 78 കോടി

  തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസ്സുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദര്‍ശിനി' പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തി. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ പദ്ധതിക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആശാ പ്രവര്‍ത്തകരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനങ്ങള്‍.