ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: 102 സീറ്റോടെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറുന്ന പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന് തരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചു. തെലങ്കാന, കർണാടക മുഖ്യമന്ത്രിമാർക്കും ക്ഷണം. മന്ത്രിസഭാ രൂപീകരണ ചർച്ചക്കായി യുഡിഎഫ് യോഗം ഇന്ന് ചേർന്നു.മുഖ്യമന്ത്രി തീരുമാനത്തിൽ ഇടഞ്ഞു നിൽക്കുന്ന രമേശ് ചെന്നിത്തലയെ അടക്കം യോഗത്തിൽ എത്തിക്കാനാണ് കോൺഗ്രസ് ക്യാമ്പ് ശ്രമിച്ചെങ്കിലും നടന്നില്ല. മികച്ച വിജയം നേടിയ മുസ് ലിം ലീഗ് നിലവിലുള്ള അഞ്ച് മന്ത്രിസ്ഥാനം നൽകിയേക്കും. മറ്റ് ഘടകകക്ഷികളായ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ജേക്കബ്, സിഎംപി, ആർഎസ്പി എന്നിവരുടെ ആവശ്യങ്ങളും പരിഗണിക്കും. മന്ത്രിസഭയിലെ അംഗബലം, വകുപ്പുകൾ എന്നിവ സംബന്ധിച്ച തീരുമാനവും നാളെ വീണ്ടും ചേരുന്ന യുഡിഎഫ് യോഗത്തിലെടുക്കും.
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കാസര്‍കോട് ഉള്‍പ്പെടെ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 26ഓടേ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയേക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നില്‍ കണ്ട് ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നു...

എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയം; മെയ് 21 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 21 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. സേ പരീക്ഷ ജൂണ്‍ ആദ്യ വാരം നടത്തി അവസാനവാരത്തില്‍ ഫലം പ്രഖ്യാപിക്കും. പരമാവധി മൂന്നു വിഷയങ്ങള്‍ക്ക് വരെയാണ് സേ പരീക്ഷക്ക് അവസരം. പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കും. പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കരിയര്‍ ഗൈഡന്‍സ് ഓറിയന്റേഷന്‍ പരിപാടി നടത്തും. സംസ്ഥാനത്തൊട്ടാകെ 4.17 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 4,14,290 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ 97.67 ശതമാനമാണ് വിജയശതമാനം. ഗള്‍ഫ് മേഖലയിലെ എല്ലാ കുട്ടികളും വിജയിച്ചു.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.07 വിജയശതമാനം

  തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷമിത് 99.05 ശതമാനമായിരുന്നു. 20,771 പെൺകുട്ടിളും 9743 ആൺകുട്ടികളുമുൾപ്പെടെ 30,514 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇത്തവണ ഗണ്യമായ കുറവാണ് ഉണ്ടായത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ തവണ 61,449 ആയിരുന്നു. ആകെ 4,14290 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 4,10,456 വിദ്യാർഥികൾ തുടർ വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ലക്ഷദ്വീപ്പ് ഉൾപ്പെടെ 3059 സ്‌കൂളുകകളിൽ പരീക്ഷ നടത്തി. 97.67 ശതമാനമാണ് ലക്ഷദ്വീപിലെ വിജയശതമാനം. ഗൾഫിൽ പരീക്ഷ എഴുതിയ 631 കുട്ടികളും യോഗ്യത നേടി. വിജയശതമാനം ഏറ്റവും കൂടുതലുള്ള പത്തനംതിട്ട റവന്യൂ ജില്ലയിൽ (99.72%). കുറവുള്ള റവന്യൂ ജില്ല തിരുവനന്തപുരം. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് കൊല്ലം ജില്ലയിൽ. കലാമണ്ഡലത്തിൽ 74 പേരിൽ 73 പേർ യോഗ്യത നേടി. 767 സർക്കാർ സ്കൂളുകളിൽ 100 മേനി വിജയം. മലപ്പുറം പികെഎംഎം എച്ച്എസ്എസ് എടരിക്കോട് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് ( 2,030) ,2,026 വിദ്യാർത്ഥികൾ വിജയിച്ചു.

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിമിന്നലോടെയും ശക്തമായ കാറ്റോടെയും കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത മൂന്നു മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മുതല്‍ ഇടത്തരം മഴ വരെ ലഭിക്കാമെന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ശക്തമാകാനുള്ള സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് വിലയിരുത്തല്‍.

എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്

  തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫലം പ്രഖ്യാപിക്കും. 4.17 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിന്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ. അതുകൊണ്ട് തന്നെ എ പ്ലസ് കാരുടെ എണ്ണം കുറയാനാണ് സാധ്യത. 99.05 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. മൂന്നര മുതല്‍ results.kerala.gov.in, examresults.kerala.gov.in തുടങ്ങിയ സൈറ്റുകളിലും സംസ്ഥാന ഐ ടി മിഷന്റെ 9188619958 എന്ന വാട്‌സ് ആപ്പ് നമ്പറിലും ഫലം ലഭിക്കും.

പെട്രോളിനും ഡീസലിനും വില കൂട്ടി

  ന്യഡല്‍ഹി: പെട്രോളിനും ഡീസലിനും വില കൂട്ടി. മൂന്ന് രൂപ വീതമാണ് കൂട്ടിയത്. വിലവര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 108.74 രൂപയായി, 97.63 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് നല്‍കേണ്ടത്. മെയ് 15ന് വില വര്‍ധിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അഞ്ച് രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നായിരുന്നു എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാല്‍, മൂന്ന് രൂപ വര്‍ധിപ്പിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാല്‍ മെയ് 15 ന് മുമ്പ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിലും വര്‍ധനവുണ്ടായേക്കാം. 2022 മുതല്‍ ചില്ലറ വില്‍പ്പന നിരക്കുകള്‍ വലിയതോതില്‍ മരവിപ്പിച്ചിരിക്കുകയാണ്. മിഡില്‍ ഈസ്റ്റ് യുദ്ധത്തിനിടെ ക്രൂഡ് ഓയില്‍ വില ബാരലിന് 70 യുഎസ് ഡോളറില്‍ നിന്ന് 126 യുഎസ് ഡോളറായി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പ്രതിസന്ധി രൂക്ഷമായത്.