ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നിശ്ചിത എണ്ണം മാത്രം നീട്ടാനാവില്ല; റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാർ ശിപാർശ തള്ളി പിഎസ്‌സി

  തിരുവനന്തപുരം: തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാരിന്റെ ശിപാർശ തള്ളി പിഎസ്‌സി. ഒരേ കാലയളവിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിശ്ചിത എണ്ണം മാത്രം നീട്ടി നൽകാനാവില്ലെന്നാണ് പിഎസ്‌സിയുടെ നിലപാട്. ശിപാർശയിൽ നിയമ തടസം ഉണ്ടെന്നും പിഎസ്‌സി വ്യക്തമാക്കി. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നീട്ടിയിരുന്നത്. നിയമനം നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യാഗാർഥികൾ സമരം ചെയ്തതിന് പിന്നാലെയായിരുന്നു റാങ്ക് പട്ടിക നീട്ടാനുള്ള സർക്കാർ തീരുമാനം. നിയമപ്രശ്നം ചൂണ്ടിക്കാട്ടി ശിപാർശ പിഎസ്‌സി തള്ളിയത് ഉദ്യോഗാർത്ഥികൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതല്‍ ലഭ്യമായിത്തുടങ്ങും

  തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി 150 മെഗാവാട്ട് വൈദ്യുതി കേന്ദ്ര വിഹിതം അനുവദിച്ചു. കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതല്‍ ലഭ്യമായിത്തുടങ്ങും. ഡിസംബര്‍ 31 വരെ 150 മെഗാവാട്ടിന്റെ ലഭ്യത തുടരും. സംസ്ഥാന സര്‍ക്കാരിന്റെ കത്ത് പരിഗണിച്ചാണ് കേന്ദ്രാനുമതി. 120 മെഗാവാട്ട് അനുമതി തേടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നത്. കേന്ദ്രത്തെ നിരന്തരം സമീപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേന്ദ്രം 150 മെഗാവാട്ടിന്റെ അനുമതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടും ശക്തമായ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടും ശക്തമായ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് ഈ ദിവസങ്ങളില്‍ പ്രവചിച്ചിട്ടുള്ളത്. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് താപനില ഉയരുന്നു, ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

  തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് . സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം എന്നിവയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും സ്ഥാപനങ്ങളും കര്‍ശന മുന്‍കരുതലുകള്‍ സ്വീകരിക്കണം.

പൊതുവിദ്യാഭ്യാസ വകുപ്പില്‍ മൂന്നര മാസത്തിനിടെ മാറ്റിയത് മൂന്ന് ഡയറക്ടര്‍മാരെ; അതൃപ്തി വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി

  തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌നേഹില്‍കുമാറിനെ മാറ്റിയതില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് അതൃപ്തി. വിഷയത്തില്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് മന്ത്രി അതൃപ്തി അറിയിച്ചു. പ്രശ്‌നം മുഖ്യമന്ത്രിയെയും അറിയിക്കാനാണ് മന്ത്രിയുടെ തീരുമാനം. മൂന്നര മാസങ്ങള്‍ക്കിടെ മൂന്ന് ഡയറക്ടര്‍മാര്‍ വന്നത് വിദ്യാഭ്യാസ വകുപ്പിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

പവര്‍കട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി

  തിരുവനന്തപുരം: പവര്‍കട്ട് പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്ന് യൂനിറ്റിന് 30 രൂപ നിരത്തില്‍ വന്‍വില നല്‍കിയാണ് വൈദ്യുതി വാങ്ങുന്നത്. ഈ മാസം 30 വരെയാണ് 300 മെഗാവാട്ട് വാങ്ങുന്നത്. കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹായം കെഎസ്ഇബി തേടിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ ബോര്‍ഡ് ഡയറക്ടര്‍മാര്‍ ഇന്ന് തിരിക്കും. മധ്യപ്രദേശില്‍ നിന്ന് വായ്പ വഴി കിട്ടുന്ന 200 മെഗാവാട്ട് ഇന്നും കിട്ടാത്തതിനാല്‍ സ്ഥിതി ഗുരുതരമായി തുടരും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആയിരം മെഗാവാട്ടാണ് ഉപയോഗമാണ് ഈ വര്‍ഷമുള്ളത്. അതിനനുസരിച്ച് ഉല്‍പ്പാദനം നടത്തുന്നില്ല. വൈദ്യുതി കൂടുതല്‍ വില കൊടുത്ത് വാങ്ങാനാണെങ്കില്‍ അതിനുള്ള ആലോചന നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വൈദ്യുതി പ്രതിസന്ധി പുതിയ നയം വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാസപ്പടിക്കേസിൽ അന്തിമഘട്ട ചോദ്യം ചെയ്യൽ, സിഎംആർഎൽ ഉദ്യോ​ഗസ്ഥർ ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാകണം

  കൊച്ചി: മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ നീക്കം. ഇഡിയുടെ കത്തിൽ കേസ് എടുക്കുന്നതിൽ എജിയും ഡിജിപിയും സർക്കാരിന് വൈകാതെ സംയുക്ത നിയമോപദേശം നൽകും. ഒമ്പത് പേരോട് ഹാജരാകാനാണ് ഇ‍ഡി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇവരെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മറ്റ് അന്വേഷണങ്ങൾ. ഇവരുടെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഈ ഘട്ട ചോദ്യം ചെയ്യൽ. വീണയെ ഈ ഘട്ടത്തിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അനുമാനം. നേരത്തെ രണ്ട് തവണ വീണയെ ചോദ്യം ചെയ്തിരുന്നു.