ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

എം.ആർ അജിത് കുമാറിനെ ബെവ്കോ സിഎംഡിയായി നിയമിച്ചു

  തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും ഇന്നലെ നീക്കം ചെയ്ത എഡിജിപി എം.ആർ. അജിത് കുമാറിനെ ബിവറേജസ് കോർപറേഷൻ സിഎംഡിയായി സർക്കാർ നിയമിച്ചു. നിലവിൽ ബെവ്കോ സിഎംഡിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ ട്രാഫിക് ഐജിയായി നിയമിച്ചതിനെത്തുടർന്നുള്ള ഒഴിവിലേക്കാണ് അജിത് കുമാറിന്റെ ഈ പുതിയ നിയമനം.
ഈയിടെയുള്ള പോസ്റ്റുകൾ

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും

  ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ രണ്ടു ദിവസത്തിനകം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അര്‍ദ്ധ സൈനിക സേന വിന്യാസം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ കമ്മീഷന്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തി. മെയ് അഞ്ചിന് മുന്‍പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഷെഡ്യൂള്‍ തയാറാക്കുക. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന. കേരളത്തില്‍ വിഷു, വേനല്‍ അവധി എന്നിവ കണക്കിലെടുത്താകും ഏപ്രില്‍ 15നും 30നും ഇടയില്‍ വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന്റെ നീക്കം.

സംസ്ഥാനത്ത് ഉയര്‍ന്ന താപനില; ജാഗ്രതാ നിര്‍ദേശം

  തിരുവനന്തപുരം: വേനല്‍ച്ചൂട് ശക്തമാകുന്നതോടെ സംസ്ഥാനത്ത് പകല്‍ കടുത്ത ചൂടും രാത്രിയില്‍ അസഹ്യമായ ഉഷ്ണവുമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ഇവിടെ 36 ഡിഗ്രി സെല്‍ഷ്യസ് താപനിലയും 55.6 ശതമാനം ആര്‍ദ്രതയും രേഖപ്പെടുത്തി. താപനില കുറവായിരുന്നാലും അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രത ചൂട് കൂടുതല്‍ അനുഭവപ്പെടാന്‍ കാരണമാകുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ അന്തരീക്ഷ ആര്‍ദ്രത 70 ശതമാനത്തിനും മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ; വേണുഗോപാലനും സ്മിതയ്ക്കും ഏക മകൻ അന്തിയുറങ്ങുന്ന മണ്ണിനരികിൽ ചിതയൊരുക്കി

കാസര്‍കോട്: ഏക മകന്റെ വേർപാടിൽ മനം നൊന്ത് ജീവനൊടുക്കിയ വേണുഗോപാലനും ഭാര്യ സ്മിതയ്ക്കും നാടിന്റെ കണ്ണീര്‍ കുതിർന്ന യാത്രാമൊഴി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പൊയ്‌നാച്ചി, പറമ്പ്, കൈരളി നഗറിലെ വീട്ടിലെത്തിച്ച മൃതദേഹങ്ങള്‍ ഒരു നോക്കു കാണാന്‍ നൂറുകണക്കിനു പേരാണ് എത്തിയത്. വേണു ഗോപാലന്റെയും ഭാര്യയുടെയും അന്ത്യാഭിലാഷപ്രകാരം ഏക മകന്‍ ശിവനന്ദിനെ സംസ്‌ക്കരിച്ച മണ്ണിനരികിലാണ് ഇരുവര്‍ക്കും ചിതയൊരുക്കിയത്. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരെയും ഇരുനില വീടിന്റെ സെന്‍ട്രല്‍ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ ദമ്പതികളെ കണ്ടെത്തിയത്. ഡിസംബർ 29 ന് ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ റാപ്പര്‍ വേടന്റെ ഗാനമേള കേള്‍ക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം പോയ സമയത്താണ് ഇവരുടെ ഏക മകനായ ശിവനന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചത്. ആ സംഭവത്തിനു ശേഷം മാനസികമായി തകര്‍ന്ന വേണു ഗോപാലനും ഭാര്യ സ്മിതയും പുറം ലോകവുമായി ബന്ധപ്പെട്ടിരുന്നില്ല. ഇരുവര്‍ക്കും താങ്ങായി ബന്ധുക്കള്‍ മാറിമാറി കൂടെ താമസിച്ചിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു ആത്മഹത്യ. ഇരുവരും വെവ്വേറെ കത്തെഴ...

ജി. സുധാകരനെ നേരിടാന്‍ സിപിഎം; അമ്പലപ്പുഴയില്‍ ഇന്ന് റാലി

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും എന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ജി. സുധാകരനെ നേരിടാന്‍ സിപിഎം. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് റാലി നടക്കും. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വീടിനു സമീപത്ത് നിന്ന് വൈകുന്നേരം അഞ്ചുമണിക്ക് റാലി ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജില്ലാ നേതാക്കള്‍ പങ്കെടുക്കും. അതേസമയം, ജി. സുധാകരന് പിന്തുണയുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷീബ രാജേഷ് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

ശബരിമല യുവതിപ്രവേശനം: സര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും

  ന്യൂഡല്‍ഹി: ശബരിമല യുവതിപ്രവേശന കേസില്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും. യുവതി പ്രവേശനത്തെ എതിര്‍ത്തുള്ള സത്യവാങ്മൂലമാണ് സമര്‍പ്പിക്കുക എന്നാണ് വിവരം. കേസിലെ എല്ലാ കക്ഷികള്‍ക്കും സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. അടുത്ത മാസം ഏഴ് മുതലാണ് ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കുക. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സര്‍ക്കാര്‍ നീക്കം. ശബരിമലയില്‍ ആചാര സംരക്ഷണം വേണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് മലക്കം മറിച്ചില്‍. 2018 സെപ്തംബര്‍ എട്ടിനായിരുന്നു യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി. പുനപരിശോധന ഹര്‍ജികള്‍ വന്നപ്പോള്‍ സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു. നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതീപ്രവേശത്തിനൊപ്പം നില്‍ക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പിന്നാലെ സര്‍ക്കാരും നിലപാടില്‍ നിന്ന് മലക്കംമറിയുകയാണ്

വാണിജ്യ എൽപിജി പ്രതിസന്ധി അതിരൂക്ഷം; കൊച്ചിയിൽ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി, പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ നടപടി

  കൊച്ചി: സംസ്ഥാനത്ത് വാണിജ്യ എൽപിജി പ്രതിസന്ധി അതിരൂക്ഷം. കൊച്ചിയിൽ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി. ഗ്യാസ് സിലിണ്ടർ സ്റ്റോക്ക് ഉണ്ടായിരുന്ന ഹോട്ടലുകളും പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ചില ഹോട്ടലുകൾ വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. ഇന്ന് രണ്ടു ഹോട്ടലുകൾ വിറകടുപ്പ് ഉപയോഗിച്ച് തുറക്കുമെന്നാണ് വിവരം. ഹോട്ടലുകൾ പൂർണമായും പൂട്ടുന്നതോടെ സംസ്ഥാനത്ത് ഭക്ഷണക്ഷാമവും നേരിടാനാണ് സാധ്യത.  കൊച്ചി ഉദയംപേരൂരിലുള്ള പ്ലാൻ്റിൽ നിന്നാണ് സിലിണ്ടർ വിതരണം ചെയ്യുന്നത്. എന്നാൽ പ്ലാൻ്റ് പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഗാർഹിക സിലിണ്ടർ വിതരണം ചെയ്തിരുന്നുവെങ്കിലും അതും ഏറെക്കുറെ നിലച്ചു. സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല.