കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ തറക്കല്ലിടൽ രാഹുൽ ഗാന്ധി നടത്തി. ദുരന്തത്തിൽ നാശനഷ്ടം നേരിട്ട ബിൽഡിങ് ഉടമകൾക്ക് അഞ്ച് ലക്ഷം രൂപ വീതവും കൈമാറി. അതിജീവനത്തിന്റെ പാതയിൽ ഒപ്പം തന്നെയുണ്ടാകുമെന്ന് നെഞ്ചിൽ കൈവെച്ച് പറയുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിൽ ചില സങ്കേതിക തടസങ്ങൾ ഉണ്ടായി. ഇപ്പോൾ തനിക്ക് പ്രതീക്ഷയുണ്ട്. നിർമാണം പൂർത്തിയാക്കി എത്രയും വേഗം വീടുകൾ നൽകാൻ കഴിയുമെന്നും രാഹുൽ ഗാന്ധി. ദുരന്ത ഭൂമിയിലെ കാഴ്ചകൾ കണ്ണിൽ നിന്ന് മായില്ലെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി പറഞ്ഞു. എല്ലാത്തിനും അപ്പുറം പരസ്പരം കരുത്തായി ദുരന്തത്തെ നേരിട്ടു. ദുരന്തത്തിനിടയ്ക്ക് സമാധാനം ലഭിച്ചത് എല്ലാവരും ഒന്നിച്ച് നിൽക്കുന്നത് കണ്ടപ്പോഴാണ്. അന്ന് മുതൽ ഇന്ന് വരെ വയനാട്ടുകാരുടെ കുടുംബാംഗമാണ് താനെന്നും പ്രിയങ്ക പറഞ്ഞു.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്ഷന് വിതരണത്തിനായി സര്‍ക്കാര്‍ 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്ഷന് വിതരണത്തിനുള്ള പ്രതിമാസ വിഹിതമായാണ് തുക ലഭ്യമാക്കിയത്. ഈ വര്‍ഷം ഇതുവരെ 1,399 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. പെന്ഷന് വിതരണത്തിന് 879 കോടി രൂപയും പ്രത്യേക സഹായമായി 530 കോടി രൂപയും അനുവദിച്ചു. ഈ വര്‍ഷത്തെ ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചിരുന്ന 900 കോടി രൂപയാണ്. ഇതിന് പുറമെ 499 കോടി രൂപ അധികമായി നല്‍കിയെന്ന് ധനമന്ത്രി അറിയിച്ചു