ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇടനിലക്കാര്‍ പുറത്ത്; എംവിഡിയുടെ 60 സേവനങ്ങള്‍ക്ക് ഇനി ആധാര്‍ ഒടിപി നിര്‍ബന്ധം

തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട 60 സേവനങ്ങള്‍ക്ക് ഇനി ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി. സെപ്റ്റംബര്‍ 21 മുതല്‍ ഇത് നടപ്പിലാക്കും. എംവിഡിയുടെ പീഡനമാരോപിച്ച് മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത്‌ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് നടപടി.
ഈയിടെയുള്ള പോസ്റ്റുകൾ

ഇ ഡി ഉദ്ദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കല്‍ അപേക്ഷയില്‍ വാദം തിങ്കളാഴ്ച

  തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയില്‍ തിങ്കളാഴ്ച കോടതി വാദം പരിഗണിക്കും. പ്രതിഭാഗത്തിന് അപേക്ഷയുടെ പകര്‍പ്പ് നല്‍കി കൂടാതെ പോലിസും അന്ന് റിപോര്‍ട്ട് സമര്‍പ്പിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് (മൂന്ന്) കേസ് പരിഗണിക്കുന്നത്.

കെടിഡിസി ചെയര്‍മാന്‍ പദവിയിലേക്ക് പി വി അന്‍വറെ പ്രഖ്യാപിക്കും

  തിരുവനന്തപുരം: കെടിഡിസി ചെയര്‍മാന്‍ പദവിയിലേക്ക് പി വി അന്‍വറെ പ്രഖ്യാപിക്കും. യുഡിഎഫില്‍ ധാരണയായി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടായേക്കും. അന്‍വറിനെ പരിഗണിക്കണം എന്നുള്ളത് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പി വി അന്‍വറിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് യുഡിഎഫും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടായിരുന്നു.

സിപിഐ കൂടി ചേര്‍ന്നാണ് പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത്; സിപിഎം വിട്ടുവീഴ്ച ചെയ്യണമെന്ന് സി.ദിവാകരന്‍

  തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരന്‍. ഇടതുപക്ഷ മുന്നണിയെ നയിക്കേണ്ട പ്രമുഖ കക്ഷി എന്ന നിലയില്‍ സിപിഎം കുറച്ചുകൂടി വിട്ടുവീഴ്ചയ്ക്കും പക്വമായ സമീപനത്തിനും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ അംഗീകരിച്ചത് സിപിഐയും ചേര്‍ന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് കണക്കുകള്‍ നോക്കിയല്ല ഇടതുപക്ഷം തീരുമാനങ്ങള്‍ എടുക്കേണ്ടത്. ഘടകകക്ഷിയായ സിപിഐയോട് ഇത്തരമൊരു നിലപാടാണോ സ്വീകരിക്കേണ്ടതെന്ന് പിണറായി വിജയന്‍ ചിന്തിക്കണമെന്നും സി. ദിവാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ഡിസിസി അംഗം ചേന്തി അനിലിനെ അറസ്റ്റ് ചെയ്തു

  തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍ അന്യായമായി തടഞ്ഞു വെക്കല്‍, അപമാര്യാദയായി പെരുമാറല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. രാവിലെ 11ന് കോടതിയില്‍ ഹാജരാക്കും. അനിലിനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീകാര്യം പോലിസാണ് ചേന്തി അനിലിനെ കസ്റ്റഡിയില്‍ എടുത്തത്. ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. മുഖ്യമന്ത്രി ചേന്തിയിലെ ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞത്.

നേപ്പാള്‍ പ്രളയ ദുരന്തം: മരണസംഖ്യ 600 കടന്നു; 1924 പേരെ കാണാനില്ല

  കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ജലവൈദ്യുത പദ്ധതികളില്‍ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല. 320 ഇന്ത്യക്കാരും വിദേശ പൗരത്വമുള്ള നൂറിലധികം ഇന്ത്യന്‍ വംശജരും കാണാതായവരില്‍ ഉള്‍പ്പെടുന്നു. അതേസമയം, തുരങ്കങ്ങളില്‍ തിരച്ചില്‍ നടത്താന്‍ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയില്‍ നിന്ന് നേപ്പാളിലെത്തി. യൂറോപ്യന്‍ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ടിബറ്റില്‍ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തില്‍ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് പട്ടികയില്‍ കൂടുതലും.

ലൈഫ് തുടരും, പിന്നാക്ക വിഭാഗക്കാര്‍ക്ക് ഭവന പദ്ധതി സമാന്തരമായി നടപ്പാക്കും'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ലൈഫ് തുടരുന്നതോടൊപ്പം പട്ടിക വര്‍ഗ, ജാതി വിഭാഗക്കാര്‍ക്ക് വീട് നിര്‍മ്മിക്കുന്ന പദ്ധതി സമാന്തരമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കുമെന്നും അതില്‍ എസ്‌സി-എസ്ടി പ്രാതിനിധ്യമില്ലെങ്കില്‍ നിയമനങ്ങള്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.