ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മുഹറം അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്

  തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പൊതു അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. വ്യാഴാഴ്ച്ച പ്രവര്‍ത്തി ദിനമായിരിക്കും. കലണ്ടര്‍ പ്രകാരം വ്യാഴാഴ്ച്ചയാണ് നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. മാസപ്പിറ കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച (26.06.2026)നാണ് മുഹറമെന്ന് പണ്ഡിതന്‍മാര്‍ അറിയിച്ചിരുന്നു.
ഈയിടെയുള്ള പോസ്റ്റുകൾ

ഡിഎച്ച്എസിനെ സ്ഥലം മാറ്റിയ നടപടിയിൽ സർക്കാറിന് ആശ്വാസം; കെ.ജെ റീനയുടെ സ്ഥലംമാറ്റം ഹൈക്കോടതി ശരിവെച്ചു

  കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലംമാറ്റിയ നടപടിയിൽ സർക്കാരിന് ആശ്വാസം. കെ.ജെ റീനയുടെ സ്ഥലംമാറ്റം ഹൈക്കോടതി ശരിവെച്ചു. സർക്കാർ സ്ഥലമാറ്റം സ്റ്റേ ചെയ്ത ട്രൈബ്യൂണൽ വിധി ഹൈക്കോടതി റദ്ദാക്കി. ട്രൈബ്യൂണൽ വിധിക്കെതിരായ സർക്കാർ അപ്പീലിലാണ് നടപടി. ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാർ ആവശ്യം. ഇന്നലെ വിശദമായ വാദം കേട്ടശേഷം വിധി പറയാൻ ഇന്നത്തേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു. ഡോ. റീനയെ ഏതെങ്കിലും തരത്തിൽ തരം താഴ്ത്തിയിട്ടില്ല. അനുയോജ്യമായ പദവിയിലേക്കാണ് മാറ്റിയത്. 2025 ൽ തന്നെ ഡോ. റീനയുടെ നിയമനത്തിന്റെ കാലാവധി കഴിഞ്ഞതാണ് എന്നിവയായിരുന്നു സർക്കാറിന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. അതേസമയം, കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. കര്‍ണാടക തീരത്ത് ഇന്ന് മുതല്‍ ശനിയാഴ്ച വരെ മല്‍സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

  തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നാം പ്രതി ജീവന്‍, പതിമൂന്നാം പ്രതി നന്ദു, ഇരുപത്തിമൂന്നാം പ്രതി ഷൈജു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. നടന്നത് രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ പൊതുസമൂഹത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരായ പ്രവൃത്തിയെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചു കാണിക്കുന്നതിന് ഇടയാക്കും. ഭാവിയില്‍ സമാന കുറ്റകൃത്യങ്ങള്‍ ചെയ്യാനും കാരണമാകും. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു.

കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യമില്ല

  കോഴിക്കോട്: കാഫിർ സ്‌ക്രീൻ ഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്കറിന് ജാമ്യമില്ല. ജിതിന്‍റെ ജാമ്യാപേക്ഷ വടകര മജിസ്ട്രേറ്റ് കോടതി തള്ളി. വിവാദസന്ദേശത്തിന്‍റെ ഉറവിടം അറസ്റ്റിലായ ജിതിൻ ഭാസ്കറിന്‍റെ ഫോണിൽ നിന്നുതന്നെയെന്ന നിർണായക കണ്ടെത്തൽ എസ്ഐടി നടത്തിയിരുന്നു. ജിതിന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫോൺ കൂടുതൽ വിവരശേഖരണത്തിനായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം കൂടി പുറത്തുവന്ന ശേഷമേ നിർണായക വിവരങ്ങൾ ലഭ്യമാകൂ. വിവാദ സ്‌ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് ജിതിൻ ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. എന്നാൽ ഇത് നിർമിച്ചത് ആരാണെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. മുൻപ് ഡിവൈഎഫ്ഐ നേതാവ് റിബേഷിലേക്ക് അന്വേഷണം നീങ്ങിയിരുന്നെങ്കിലും ഉറവിടം കണ്ടെത്താനാകാതെ അവസാനിപ്പിച്ചിരുന്നു. പുതിയ പ്രത്യേക അന്വേഷണ സംഘം വന്ന ശേഷമാണ് കൃത്യമായ നടപടികളിലേക്കും അറസ്റ്റിലേക്കും കടന്നത്.

കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി സ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍

  ന്യൂഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രിയായിരുന്ന ജോര്‍ജ് കുര്യന്‍ രാജിവച്ചു. രാജ്യസഭാംഗത്വത്തിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു സ്വീകരിച്ചു. രാജ്യസഭയിലേക്ക് വീണ്ടും പരിഗണിക്കപ്പെടാതിരുന്നതോടെയാണ് മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യം ഉണ്ടായത്. മൂന്നാം മോദി മന്ത്രിസഭയില്‍ 2024 ജൂണ്‍ ഒന്‍പതിനാണ് ജോര്‍ജ് കുര്യന്‍ ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായി ചുമതലയേറ്റത്. നിലവില്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ കുര്യന്റെ കാലാവധി ഈ മാസത്തോടെ അവസാനിക്കുകയാണ്. ബിജെപി പ്രഖ്യാപിച്ച പുതിയ രാജ്യസഭ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ജോര്‍ജ് കുര്യന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. മധ്യപ്രദേശില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്ക് തരുണ്‍ ചുഘ്, രജനീഷ് അഗര്‍വാള്‍ എന്നിവരെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്.

മംഗ്‌ളൂരു- കീഴൂര്‍ സംയുക്ത ഖാസിയുമായിരുന്ന ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു

കാസര്‍കോട്: സമസ്ത മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡണ്ടുമായ ത്വാഖ അഹമ്മദ് മൗലവി അസ്ഹരി അന്തരിച്ചു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (ചൊവ്വ) രാവിലെയാണ് അന്ത്യം സംഭവിച്ചത്. മംഗ്‌ളൂരു- കീഴൂര്‍ സംയുക്ത ഖാസിയായിരുന്നു.