ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ബദിയഡുക്ക, മാര്‍പ്പിനടുക്കയില്‍ യുവാവിനെ കുത്തിക്കൊന്ന കേസ്;2 പ്രതികൾ അറസ്റ്റിൽ

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാര്‍പ്പിനടുക്കയില്‍ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതികൾ മണിക്കൂറുകൾക്കകം അറസ്റ്റിൽ . കുംബഡാജെ, മയിൽ തൊട്ടിയിലെ കിരൺ ( 30 ), കറുവത്തടുക്കയിലെ അഖിലേഷ് (25) എന്നിവരെയാണ് കാസർകോട് എ എസ്.പി അച്യുത് അശോക്‌, ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ അനൂപ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ കർണ്ണാടക ,പുത്തൂരിൽ വച്ച് 24 മണിക്കൂറുകൾക്കകം അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തിൽ എസ് ഐ മാരായ രൂപേഷ്, സുകുമാരൻ , പ്രസാദ്, സജീവൻ , സിവിൽ പൊലീസ് ഓഫീസർമാരായ ഗോകുൽ , അനീഷ് , വർഗ്ഗീസ്, ശ്രീനേഷ്, എന്നിവരും ഉണ്ടായിരുന്നു.കുംബഡാഡെ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനും മാര്‍പ്പിനടുക്ക, ബദ്ര കുഡ്‌ലു ഹൗസ് സ്വദേശിയുമായ സുരേഷ് (42)ആണ് ഞായറാഴ്ച രാത്രികൊല്ലപ്പെട്ടത്. കുംബഡാജെ സഹകരണ ബാങ്കിനു സമീപമാണ് ദാരുണമായ കൊലപാതകം നടന്നത്. ഞായറാഴ്ച വൈകുന്നേരം കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഗ്രൗണ്ടില്‍ ഉണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാ...
ഈയിടെയുള്ള പോസ്റ്റുകൾ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. രണ്ടു ജില്ലകളിലെ ഓറഞ്ച് അലർട്ട് കൂടാതെ പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളാണ് യെല്ലോ അലെർട്ടിന്റെ പരിധിയിൽ വരുന്നത്. മേല്പറഞ്ഞ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

നവകേരള സദസിലെ 'രക്ഷാപ്രവർത്തനം'; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ പുനരന്വേഷണത്തിന് എസ്ഐടി

  തിരുവനന്തപുരം: നവകേരള സദസിനിടെ ഉണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾക്ക് വഴിവെച്ച 'രക്ഷാപ്രവർത്തന' കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ പുനരന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ നേരത്തെ അന്വേഷണം നടന്നിരുന്നു. എന്നാൽ, ഈ അന്വേഷണം തൃപ്തികരമല്ലെന്നും ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആരോപിച്ച് പരാതിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച കോടതി, കേസിൽ പുനരന്വേഷണം വേണമെന്നും ഇതിനായി ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഉത്തരവിട്ടു. കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ SIT രൂപീകരണത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.

കെഎസ്ആർടിസി ബസുകളിൽ വനിതകള്‍ക്ക് സൗജന്യ യാത്ര, ആശമാരുടെ വേതനം കൂട്ടി; ആദ്യ മന്ത്രിസഭ തീരുമാനങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

  തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള 21 അംഗ യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി സർക്കാർ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നടന്ന യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ ഇന്ദിരാ ഗ്യാരണ്ടികളിലെ രണ്ട് സുപ്രധാന വാഗ്ദാനങ്ങൾ ആദ്യ യോഗത്തിൽ തന്നെ സർക്കാർ പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനിച്ചു. കൂടാതെ രാജ്യത്ത് ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

മഴ മുന്നറിയിപ്പ്; എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജാഗ്രത നിര്‍ദേശങ്ങള്‍ ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ശക്തമായ കാറ്റും മഴയും ഉള്ള സമയത്ത് ജനലുകളും വാതിലുകളും അടച്ചിടുക."  https://www.thejasnews.com/latestnews/yellow-alert-issued-in-eight-districts-264813#:~:text=%E0%B4%AE%E0%B4%B4%20%E0%B4%AE%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D%3B%20%E0%B4%8E%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%20%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%20%E0%B4%AF%E0%B5%86%E0%B4%B2%E0%B5%8D%E0%B4...

ഇനി വിഡിഎസ് സര്‍ക്കാര്‍; 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

  തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി 21 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഷിബു ബേബി ജോണും സി.പി ജോണും സഗൌരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഘടകകക്ഷികൾ ഉൾപ്പെടെ യുഡിഎഫിലെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 12 മന്ത്രിമാരാണുള്ളത്. ലീഗിലെ അഞ്ചു മന്ത്രിമാരും കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് ജേക്കബ് എന്നീ കക്ഷികളിലായും ഓരോ മന്ത്രിമാരുമുണ്ട്.

മന്ത്രിസഭാ രൂപീകരണം; ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ല; ചർച്ച നാളെയും തുടരും

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ല. പൂർത്തിയായത് ഇന്നത്തെ ചർച്ച മാത്രമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോൺഗ്രസുമായുള്ള ചർച്ച നാളെയും തുടരുമെന്നും ഉഭയകക്ഷി ചർച്ച പൂർത്തിയായാലേ കൂടുതൽ ചർച്ചകളെ പറ്റി പറയാനാവൂവെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അഞ്ചാം മന്ത്രിപദത്തെ ചൊല്ലിയുള്ള ചോദ്യങ്ങളോട് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചില്ല. പി.കെ കുഞ്ഞാലിക്കുട്ടി, എൻ.ഷംസുദ്ദീൻ, പാറക്കൽ അബ്ദുല്ല, വി.ഇ അബ്ദുൽ ഗഫൂർ എന്നിവർ ലീഗ് പ്രതിനിധികളായി മന്ത്രിസഭയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇവരെക്കൂടാതെ പി.കെ ബഷീർ, കെ.എം ഷാജി എന്നിവരിലൊരാളും മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ചേരുന്ന ചർച്ചയ്ക്ക് ശേഷമുണ്ടായേക്കും."