ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സംസ്ഥാനത്ത് പാൽവില ഉടൻ വർധിക്കില്ല; തിരക്കിട്ട വർധന വേണ്ടെന്ന് മിൽമ ബോർഡ് യോഗം

    തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില ഉടൻ വർധിപ്പിക്കേണ്ടതില്ലെന്ന് മിൽമ ബോർഡ് യോഗത്തിൽ തീരുമാനം. വില 60 രൂപയായി വർധിപ്പിക്കണമെന്ന് തിരുവനന്തപുരം, എറണാകുളം, മലബാർ യൂണിയനുകൾ ശുപാർശ ചെയ്തിരുന്നു. എന്നാൽ വൻ വർധനവിലേക്ക് ഉടൻ പോകേണ്ടതില്ലെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. നിലവിൽ കൊഴുപ്പേറിയ പാൽ ലീറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. 2022 ഡിസംബറിലാണ് അവസാനമായി പാൽവില വർധിപ്പിച്ചത്. ഉത്പാദന ചെലവ് വർധിച്ചത് ചൂണ്ടിക്കാട്ടിയാണ് യൂണിയനുകൾ വില കൂട്ടണമെന്ന് ആവശ്യപ്പെടുന്നത്. ഉത്പാദന ചെലവിന് അനുസരിച്ചുള്ള ന്യായ വില കിട്ടാത്തതിനാൽ ചെറുകിട കർഷകരും ഫാം ഉടമകളും ക്ഷീരോത്പാദനത്തിൽ നിന്ന് പിന്മാറുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഈയിടെയുള്ള പോസ്റ്റുകൾ

അബുദാബിയിൽ വാഹനാപകടം; കാസർകോട് നെല്ലിക്കുന്ന് സ്വദേശി മരിച്ചു

  ദുബൈ: അബുദാബിയിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശിക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് ബദരിയാ ഹൗസിലെ അയ്യൂബ് അൻസാരി (43) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. ഉച്ചയോടെയാണ് അയ്യൂബ് അൻസാരിയുടെ മരണം സ്ഥിരീകരിച്ചത്. അപകടസമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന സ്പോൺസർക്കും പരിക്കേറ്റതായി വിവരമുണ്ട്. മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. പുതിയൊരു വ്യാപാര സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു സ്പോൺസർ. അബുദാബിയിലെ ഒരു കമ്പനി ഉടമയുടെ പി ആർ ഒ ആയി ജോലി ചെയ്തുവരികയായിരുന്നു അയ്യൂബ്.

കാസര്‍കോട് തീവ്രമഴ മുന്നറിയിപ്പ്; ഇന്നുമുതല്‍ ശനിയാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

  തിരുവന്തനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും, മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും മറ്റന്നാള്‍ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എ...

എഡിജിപി എംആർ അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചു. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്തെന്ന് റിപ്പോർട്ട്

  പത്തനംതിട്ട: ADGP M.R അജിത് കുമാറിന്റെ ട്രാക്ടർ യാത്ര വിവാദത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈകോടതിക്ക് റിപ്പോർട്ട് നൽകി.M.R. അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നാണ് റിപ്പോർട്ട്‌.ശനിയഴ്ച്ച വൈകുന്നേരമാണ് ADGP പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്തത്.അടുത്തദിവസം തിരിച്ചും ട്രാക്ടറിൽ മലയിറങ്ങി.പോലീസിന്റെ ട്രാക്ടറിൽ ആയിരുന്നു നവഗ്രഹ പ്രതിഷ്ഠാ ദർശനത്തിനുള്ള യാത്ര.ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം നിലവിലുണ്ട്

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു, നിർണായക തീരുമാനം മണിക്കൂറുകൾ മാത്രം അവശേഷിക്കവെ

  ദില്ലി: യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചര്‍ച്ചകള്‍ നടന്നിരുന്നു. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവൽ ജെറോ ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു നിമിഷപ്രിയ. നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. 

സ്‌കൂള്‍ സമയമാറ്റം; ‘എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തും, കാര്യങ്ങള്‍ ബോധ്യപ്പെടുത്തും’; മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ സമയമാറ്റത്തില്‍ എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചര്‍ച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളിലെ പാദപൂജയെയും ?ഗവര്‍ണറിനെയും മന്ത്രി വി ശിവന്‍കുട്ടി വിമര്‍ശിച്ചു. പാദപൂജയില്‍ ഗവര്‍ണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആര്‍ എസ് എസ് സംരക്ഷണയില്‍ പാദപൂജ നടത്തിയാല്‍ നിയമപരമായി സ്‌കൂളുകള്‍ നടത്തിക്കൊണ്ടുപോകാനാവില്ല. കുട്ടികളെക്കൊണ്ട് കാലു കഴുകിപ്പിക്കുന്നതിനെ ഗവര്‍ണര്‍ക്ക് എങ്ങനെ അനുകൂലിക്കാന്‍ സാധിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. സര്‍വകലാശാലയിലെ ഭരണ സ്തംഭനത്തിന്റെ ഉത്തരവാദി ഗവര്‍ണറാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ഗതാഗത നിയമ ലംഘനം; പിഴ അടയ്ക്കാത്തവരെ ഇന്‍ഷൂറന്‍സില്‍ പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍

  ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടയ്ക്കാത്തവര്‍ക്ക് മുട്ടന്‍ പണി വരുന്നു. വാഹന ഇന്‍ഷൂറന്‍സ് പുതുക്കുമ്പോള്‍ ഗതാഗത നിയമലംഘനങ്ങളുടെ പിഴയും പലിശയും ചേര്‍ത്ത് പിടിക്കും. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രഗതാഗത മന്ത്രാലയം നിര്‍ദേശം നല്‍കി. ഉത്തരവ് ലഭിച്ചാലുടന്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു   പറഞ്ഞു.