ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കപ്പൽ അപകടം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; 'മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം

  തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടം വലിയ ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയേറ്റിലെ മീഡിയ റൂമിലാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കാണുന്നത്. കപ്പൽ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി കപ്പലിൻ്റെ സ്ഥാനം കണ്ടെത്താൻ സോണാർ സർവെ നടത്തുമെന്ന് അറിയിച്ചു. കപ്പലിൽ നിന്ന് ഇന്ധനം പുറത്തെടുക്കും വരെ മത്സ്യത്തൊഴിലാളികൾ ഈ ഭാഗത്ത് മത്സ്യബന്ധനം നടത്തരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആകെ 643 കണ്ടെയ്നറുകൾ 73 എണ്ണം ശൂന്യമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു
ഈയിടെയുള്ള പോസ്റ്റുകൾ

കേരളമാപ്പിള കലാ അക്കാദമി ടി. ഉബൈദ് സ്മാരക പുരസ്കാരം റഹ്മാൻ തായലങ്ങാ ടിക്ക് സമർപ്പിച്ചു

  കേരളമാപ്പിള കലാ അക്കാദമി സിൽവർ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ടി. ഉബൈദ് സ്മാരക പുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരുമായ റഹ്മാൻ തായലങ്ങാടിക്ക് സമർപ്പിച്ചു. കാസറ ഗോഡ് ലൈബ്രററി ഹാളിൽ നടന്ന ചടങ്ങിൽ കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി പുരസ്കാരം സമർ പ്പിച്ചു.10001 രൂപയും ഉപഹാരവും അടങ്ങു ന്നതാണ് പുരസ്കാരം. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം പൊന്നാടയണിയിച്ചു.അഡ്വ ബി എഫ് അബ്ദു റഹ്മാൻ ക്യാഷവാർഡ് കൈമാറി.ചടങ്ങിൽ സംസ്ഥാന ആക്റ്റിംഗ് പ്രസിഡൻ്റ് എ.കെ മുസ്തഫ അധ്യക്ഷനായി. എ അബ്ദു റഹിമാൻ, എ.എസ് മുഹമ്മദ് കുഞ്ഞി, പി. വി ഹസീബ് റഹ്മാൻ, കബീർ ചെർക്കള,എം.വി സന്തോഷ് കുമാർ,ടി.എ ഷാഫി, മുഹമ്മദലി മാസ്റ്റർ,അഷ്റഫലി ചേരങ്കൈ,മുജീബ് അഹമ്മദ്.എ ബണ്ടിച്ചാൽ,രവീന്ത്രൻ രാവണേശ്വരം,ശരീഫ് കൊടവഞ്ചി,സി എൽ ഹമീദ്, ശാഫി എ നെല്ലിക്കുന്ന്,ശരീഫ് കാപ്പിൽ, എം എ നജീബ്,മൂസാ ബാസിത്,അബ്ദുല്ല കുഞ്ഞി ഉദുമ,ഫാറൂഖ് കാസ്മി,ശമീർ ആമസോൺ, കെ പി എസ് വിദ്യാനഗർ,മൂസാബി ചെർക്കള,അബ്ദുൽ ഖാദർ വിൽറോടി,ശംസുദ്ധീൻ ബ്ലാക്കോട്,ഹമീദ് ബദിയടുക്ക പ്രസംഗിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ സ്വാഗതവും ജി...

മാസപ്പടി കേസ്; എസ്എഫ്ഐഒക്ക് തിരിച്ചടി,വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ദില്ലി ഹൈക്കോടതി

  ദില്ലി: മാസപ്പടി കേസിൽ എസ്എഫ്ഐഒയ്ക്ക് തിരിച്ചടിയായി ദില്ലി ഹൈക്കോടതി ഉത്തരവ്. വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നിലവിലെ ഹർജിയിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടർനടപടിപാടില്ലെന്നാണ് ദില്ലി ഹൈക്കോടതി ഉത്തരവ്. ഇതുസംബന്ധിച്ച് എസ്എഫ്ഐഒയ്ക്കാണ് ദില്ലി ഹൈക്കോടതി നിര്‍ദേശം നൽകിയത്. അന്വേഷണറിപ്പോർട്ട് സമർപ്പിച്ചത് മനപൂർവ്വം ഉണ്ടായ വീഴ്ചയല്ലെന്ന് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസ്റ്റര്‍ ജനറൽ ഹൈക്കോടതിയെ അറിയിച്ചു. ഏജൻസിയുമായി വന്ന ആശയവിനിമയത്തിലെ പിഴവാണെന്നും വിശദീകരിച്ചു.

മല്ലത്ത് ഒഴുക്കിൽപെട്ട് സ്ത്രീ മരിച്ചു

  ബോവിക്കാനം: മല്ലം ക്ഷേത്രത്തിനു സമീപത്തെ ഗോപിക  ( 75 വയസ്സ്) മല്ലം മധുവാഹിനി പുഴയിൽ ഒഴുക്കിൽ പെട്ട് മരണപ്പെട്ടു.വ്യാഴാഴ്ച രാവിലെ 10 മണിയോടെ വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു. കാണാതായതോടെ തിരച്ചിലിനൊടുവിൽ  ഒരു കിലോ മീറ്റർ ദൂരത്തിലാണ്മൃതദേഹം കണ്ടെത്തിയത്. പരേതനായ നാണു മണിയാണിയുടെ ഭാര്യയാണ്. മക്കൾ: ബാലകൃഷ്ണൻ, രാജീവി, കുസുമ, മാലിങ്കൻ, മധു, സുധനൻ, പരേതയായ കലാവതി. മരുമക്കൾ: ചന്ദ്രാവതി, ബാലകൃഷ്ണൻ, ദിവ്യ, രേഖ, അനില, ഉമേശൻ, പരേതനായ കൊഗ്ഗു മണിയാണി, മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ.

അബ്ദുല്‍ റഹിം കൊലക്കേസ്; മൂന്നു പേര്‍ കസ്റ്റഡിയില്‍

  മംഗ്‌ളൂരു: ബണ്ട്വാള്‍ താലൂക്കിലെ കംബോടി, ഇരക്കൊടിയില്‍ കോല്‍ത്തമജലു സ്വദേശിയായ അബ്ദുല്‍ റഹീമി(32)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍. ദീപക് ഉള്‍പ്പെടെയുള്ള മൂന്നു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് പിക്കപ്പ് ഡ്രൈവറായ അബ്ദുല്‍ റഹീമിനെ ഒരു സംഘം ആള്‍ക്കാര്‍ ബൈക്കുകളിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. മണല്‍ ഇറക്കുന്നതിനിടയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൂടെയുണ്ടായിരുന്ന യുവാവിനും വെട്ടേറ്റിരുന്നു. കൊലയാളികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഈ സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്.

അൻവറിനെ കൂടെ നിർത്തും, ചർച്ചകൾ പുരോഗമിക്കുകയാണ്, ഒറ്റക്കെട്ടായി ഷൗക്കത്തിനെ വിജയിപ്പിക്കും: രമേശ് ചെന്നിത്തലo

മലപ്പുറം: പിവി അൻവറിനെ കൂടെ നിര്‍ത്തുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെസി വേണുഗോപാലുമായി അൻവര്‍ സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കെസി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറിയാണ്. കെസി വേണുഗോപാലും വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും താനും അൻവര്‍ വിഷയമടക്കം പരസ്പരം സംസാരിച്ചിരുന്നു. അൻവറിനെയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് എല്ലാവരുടെയും നിലപാട്. കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താൻ നിലമ്പൂരിൽ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വമ്പിച്ച ഭൂരിപക്ഷത്തോടെ ഷൗക്കത്തിനെ ജയിപ്പിക്കുമെന്ന് ഉറപ്പുണ്ട്. നിലമ്പൂരിൽ മണ്ഡലം കണ്‍വെൻഷനുകളിൽ പങ്കെടുക്കും.

അതിതീവ്ര മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ റെഡ് അലർട്ട്, ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ്, മത്സ്യബന്ധനത്തിന് വിലക്ക്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ടുമാണ്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വടക്ക് പടിഞ്ഞാറൻ-ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ന്യുനമർദ്ദം മണിക്കൂറുകൾക്കുള്ളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.